1 GBP = 129.76
breaking news

ഫോക്ലാന്‍ഡ് ബാനര്‍, അര്‍ജന്റീനിയന്‍ താരങ്ങളുടെ യുകെ വിസ റദ്ദാക്കുമോ?

ഫോക്ലാന്‍ഡ് ബാനര്‍, അര്‍ജന്റീനിയന്‍ താരങ്ങളുടെ യുകെ വിസ റദ്ദാക്കുമോ?

ഫിഫ ലോകകപ്പിന് ശേഷം ഫോക്ലാന്‍ഡ് ദ്വീപ് ബാനര്‍ ഉയര്‍ത്തിയ വിവാദത്തെത്തുടര്‍ന്ന്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന അര്‍ജന്റീനന്‍ താരങ്ങളായ ലിസാന്‍ഡ്രോ മാര്‍ട്ടീനസ്, ക്രിസ്റ്റ്യന്‍ റൊമേറോ, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരുടെ യുകെ വിസ റദ്ദാക്കപ്പെട്ടേക്കാമെന്ന് റിപ്പോര്‍ട്ട്. കളിക്കളത്തിലെ രാഷ്ട്രീയ പ്രകടനങ്ങള്‍ക്കെതിരെ ബ്രിട്ടീഷ് രാഷ്ട്രീയക്കാരില്‍ നിന്ന് വലിയ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ഫിഫയും ഈ വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ട്

സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള അവരുടെ ടീമിന്റെ വിജയത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട ഫോക്ക്‌ലാന്‍ഡ് ബാനര്‍ വിവാദത്തില്‍ പങ്കെടുത്തത് ഗൗരവമായാണ് യുകെ കാണുന്നത്. സംഭവം യുകെയില്‍ വന്‍ ദേശീയ ജനരോഷത്തിന് കാരണമായിട്ടുണ്ട്. സ്പോര്‍ട്സിനെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തിയതിന് അര്‍ജന്റീനയെ അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫ വിലക്കണമെന്ന് പല രാഷ്ട്രീയക്കാരും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്‌.

ഫിഫ ഈ വിഷയത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് പ്രസ്താവിച്ചിട്ടുണ്ടെങ്കിലും, ഔദ്യോഗികമായ വിലക്കുകളൊന്നും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. അര്‍ജന്റീന ഫിഫയുടെ നടപടിയില്‍ നിന്ന് രക്ഷപ്പെട്ടാലും മാര്‍ട്ടിനെസ്, റൊമേറോ, ഫെര്‍ണാണ്ടസ് എന്നിവരുടെ പ്രവൃത്തികളുടെ പ്രത്യാഘാതം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഉണ്ടായേക്കാം. അര്‍ജന്റീനിയന്‍ പ്രീമിയര്‍ ലീഗ് കളിക്കാര്‍ക്ക് അവരുടെ വിസ റദ്ദാക്കപ്പെട്ടാല്‍ 2026-27 പ്രീമിയര്‍ ലീഗ് സീസണിനായി അതത് ക്ലബ്ബുകളില്‍ വീണ്ടും ചേരാന്‍ കഴിയില്ല.

അര്‍ജന്റീനിയന്‍ കളിക്കാരുടെ വിസ റദ്ദാക്കണമെന്ന് 1982-ല്‍ ദക്ഷിണ അറ്റ്ലാന്റിക് ദ്വീപുകള്‍ തിരിച്ചുപിടിക്കാന്‍ ബ്രിട്ടീഷ് സായുധ സേനയെ വിന്യസിച്ച മുന്‍ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ മുന്‍ സഹായിയായ നൈല്‍ ഗാര്‍ഡിനര്‍ ആവശ്യപ്പെട്ടിരുന്നു. ‘ഈ മോശമായ ബ്രിട്ടീഷ് വിരുദ്ധ പ്രകടനത്തില്‍ പങ്കെടുത്ത ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ എല്ലാ അര്‍ജന്റീനിയന്‍ കളിക്കാരെയും അവരുടെ യുകെ വര്‍ക്ക് വിസയില്‍ നിന്ന് ഒഴിവാക്കണം. ഇതിനോട് ഒട്ടും സഹിഷ്ണുത കാണിക്കാന്‍ പാടില്ല.’- എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

യുകെയിലെ ആരാധകരും അര്‍ജന്റീനിയന്‍ കളിക്കാരുടെ പ്രവൃത്തികളില്‍ പ്രകോപിതരാണ്. പ്രതിഷേധത്തിന്റെ ഭാഗമായ അര്‍ജന്റീന കളിക്കാര്‍ മാപ്പ് പറയുന്നതുവരെ വിസ റദ്ദാക്കണം എന്നാണ് പൊതുവികാരം. അര്‍ജന്റീനയുടെ 2026 ലോകകപ്പ് ടീമിലെ ആകെ മൂന്ന് കളിക്കാരാണ് നിലവില്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത്: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രതിരോധ താരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ചെല്‍സിയുടെ എന്‍സോ ഫെര്‍ണാണ്ടസ്, ടോട്ടനം പ്രതിരോധ താരം ക്രിസ്റ്റ്യന്‍ റൊമേറോ.

ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പിന്നാലെ ഈ മൂവര്‍ സംഘം ‘ലാസ് മാല്‍വിനാസ് സോണ്‍ അര്‍ജന്റീനാസ്’ എന്ന് എഴുതിയ ബാനര്‍ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. ‘ഫോക്ക്‌ലാന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ്’ എന്നാണ് ഈ വാചകത്തിന്റെ അര്‍ത്ഥം. എന്നിരുന്നാലും, ലോകകപ്പിനിടെ ബാനര്‍ പ്രദര്‍ശിപ്പിച്ചതിന് മാത്രം വിസ റദ്ദാക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നാണ് യുകെയിലെ ഇമിഗ്രേഷന്‍ വിദഗ്ദ്ധര്‍ പറയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more