- യുകെ പ്രതിരോധ മന്ത്രി സഞ്ചരിച്ച ആർ എ എഫ് ജെറ്റിന്റെ ജിപിഎസ് ജാമായി; സംഭവം റഷ്യൻ വ്യോമാതിർത്തിക്ക് സമീപം
- സർവ്വകലാശാലകൾക്ക് ഫണ്ടുകൾ ലഭിക്കുന്നില്ല; സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള സഹായം വെട്ടിക്കുറയ്ക്കുമെന്ന് വൈസ് ചാൻസലർമാർ
- ഫെറിയിലേക്കെത്താൻ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്; ഡോവർ തുറമുഖത്ത് അധിക യൂറോപ്യൻ യൂണിയൻ അതിർത്തി പരിശോധനകൾ താൽക്കാലികമായി നിർത്തിവച്ചു
- യാത്രാമദ്ധ്യേ ലഗേജിൽ പവർ ബാങ്ക് ഉണ്ടെന്ന് യാത്രക്കാരൻ; ഈസിജെറ്റ് വിമാനം വഴിതിരിച്ചുവിട്ടു.
- ഓവർടൈമിന് നികുതി ചുമത്തില്ല; ജീവനക്കാരെ ആകർഷിക്കാൻ വമ്പൻ പ്രഖ്യാപനവുമായി റിഫോം യുകെ
- ബ്രിട്ടനിൽ താപനില മുപ്പത് ഡിഗ്രി സെൽഷ്യൽസിന് മുകളിലേക്ക്! ഉഷ്ണതരംഗ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
- വൈറ്റ് ഹൗസിനു സമീപം വെടിവെപ്പ്; രണ്ടു പേർക്ക് പരിക്ക്, 21കാരനായ അക്രമി കൊല്ലപ്പെട്ടു, ട്രംപ് സുരക്ഷിതൻ
സുസ്ഥിരവികസനവും ജനക്ഷേമവും തുടരുകയാണ് വേണ്ടത്… മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ എന്ന ആശയത്തിന്, പ്രതീക്ഷയുടെ ഒരു കൊച്ചു തുരുത്തായി കേരളം എക്കാലവും നിലനിൽക്കണം…
- Apr 08, 2026
മനുഷ്യത്വത്തോടും , മനുഷ്യപുരോഗതിയോടും അനുഭാവം പുലർത്തുന്ന ഏതൊരു വ്യക്തിയെയും സംബന്ധിച്ചിടത്തോളം സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളാണ് കഴിഞ്ഞ 10 വർഷങ്ങളിൽ കേരളം നടപ്പാക്കിയത്. ഒരുകാലത്തും നടപ്പാക്കാൻ പോകുന്നില്ല എന്ന് ലോകം മുഴുവൻ വിലയിരുത്തിയ നിരവധിയായ പദ്ധതികൾ 10 വർഷമായി തുടർന്ന് പോരുന്ന LDF സർക്കാരിന്റെ നിശ്ചയദാർഢ്യം ഒന്ന് കൊണ്ട് മാത്രമാണ് കേരളത്തിൽ നടപ്പാക്കാൻ കഴിഞ്ഞത്. പവർ കട്ടില്ലാത്ത കേരളം, എന്ന നേട്ടത്തിലേക്ക് എത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഇടമൺ കൊച്ചി പവർ ഹൈവേ, ഗെയിൽ പൈപ്പ് ലൈൻ, ഒരിക്കലും നടക്കാൻ പോകുന്നില്ല എന്ന് പറഞ്ഞു ഓഫീസ് അടച്ചു പൂട്ടിപ്പോയ നാഷണൽ ഹൈവേയുടെ പൂർത്തീകരണം, വയനാട് തുരങ്കപാത, വിഴിഞ്ഞം തുറമുഖം തുടങ്ങി കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ച പദ്ധതികൾ ഇവയിൽ എടുത്ത് പറയേണ്ടതാണ്. റോഡുകളും പാലങ്ങളും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും പുറമേ ജനക്ഷേമത്തിനും ഊന്നൽ നൽകിയ സർക്കാരാണ് കഴിഞ്ഞ 10 വർഷമായി കേരളത്തെ കാത്തു സംരക്ഷിച്ചത്. ക്ഷേമപെൻഷൻ മുടക്കം ഇല്ലാതെ പടിപടിയായി വർധിപ്പിച്ചതും ; ലോകത്തെ ഏറ്റവും കൂടുതൽ പട്ടിണിക്കാരുഉള രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യ രാജ്യത്തെ ഒരു സംസ്ഥാനമായിരുന്നിട്ട് കൂടി ഇന്ത്യയിലെ ഏക അതിദാരിദ്രമുക്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുത്തതും ഈ സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ്.
ശിശുമരണ നിരക്കിലും, ആയുർദൈർഖ്യത്തിന്റെ കാര്യത്തിലായാലും വികസിത മുതലാളിത്ത രാജ്യങ്ങളെക്കാൾ വലിയ റാങ്കിങ് കേരളം നേടിയെടുത്തതിൽ ആരോഗ്യമേഖല വഹിച്ച പങ്ക് പ്രശംസനീയമാണ്. ഗ്രാമപ്രദേശങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും, കടുംബാരോഗ്യകേന്ദ്രങ്ങളും തുടങ്ങി താലൂക്കാശുപത്രികളും, ജില്ലാ ആശുപത്രികളും, ജനറൽ ആശുപത്രികളും സർക്കാർ മെഡിക്കൽ കോളേജുകളും എല്ലാം ലോകോത്തര നിലവാരത്തിലേക്കാണ് കഴിഞ്ഞ 10 വര്ഷം കൊണ്ട് മാറ്റിയെടുത്തത്. സ്വകാര്യ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികൾ ലക്ഷക്കണക്കിന് രൂപ പണം വാങ്ങി നടത്തുന്ന ഹൃദയമാറ്റൽ ശസ്ത്രക്രിയ അടക്കമുള്ള വലിയ ഓപ്പറേഷനുകൾ, ഒരു രൂപ പോലും മുടക്കാതെ, എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്പ്യമാകുന്ന നിലയിലേക്ക് മാറ്റിയെടുക്കാൻ നമ്മുടെ ജനറൽ ആശുപത്രികളെയും മെഡിക്കൽ കോളേജുകളെയും മാറ്റിയെടുത്തത് അഭിമാനകരമായ നേട്ടമാണ്. കോവിഡ് പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ, ലോകം മുഴുവൻ പകച്ചു നിന്നപ്പോഴും കേരളത്തിലെ ആരോഗ്യമേഖല തന്മയത്വത്തോടെ ആ മഹാമാരിയെ നേരിട്ടത് ലോകപ്രശംസ പിടിച്ചു പറ്റിയ പ്രവർത്തനമായിരുന്നു. 70 മുതൽ 100 ശതമാനം വരെ മരണനിരക്കുള്ള നിപ്പ വൈറസിനെ ഫലപ്രദമായി നേരിട്ട് ലോകത്തിന് മുഴുവൻ മാതൃകയായി നിന്ന കേരളത്തിലെ ആരോഗ്യമേഖല തികച്ചും പ്രൊഫെഷനലായിട്ടാണ് കോവിഡ് മഹാമാരിയെ നേരിട്ടത്. ചികിത്സാസഹായം കിട്ടാതെ മരണപ്പെടുന്ന സാഹചര്യം ഒരാൾക്കും ഉണ്ടാകരുത് എന്ന ഇടതുപക്ഷ രാഷ്ട്രീയ ബോധമാണ് കേരളത്തിലെ ആരോഗ്യമേഖലയെ ലോകത്തെ തന്നെ ഒന്നാം നമ്പർ എന്ന പദവിയിൽ എത്തിച്ചത്.

സൗഹാർദ്ദപൂർണ്ണവും, സ്നേഹസമ്പന്നവുമായ ഒരു സാമൂഹ്യ അന്തരീക്ഷം കേരളത്തിൽ രൂപപ്പെടുത്തുന്നതിന് എക്കാലവും വലിയ പങ്കു വഹിച്ചിട്ടുള്ള മേഖലയാണ് ഇവിടുത്തെ പൊതു വിദ്യാഭ്യാസ സംവിധാനം. നാനാതുറകളിലും നിന്നും വരുന്ന കുട്ടികൾക്ക് ഒരുമിച്ചിരുന്ന് പഠിച്ചും കളിച്ചും വളരാനുള്ള സാഹചര്യം, അവരിൽ സ്നേഹത്തിന്റെ വിത്തുകൾ മുളപ്പിക്കും, അതു വഴി വർഗ്ഗീയ ചിന്തകളിലേക്കും, അപരവിദ്വേഷ ചിന്തകളിലേക്കും ഒന്നും വഴിതെറ്റി പോകാതെ, മികച്ച പൗരബോധവും മനുഷ്യത്വവും കുട്ടികളിൽ രൂപപ്പെടുത്താൻ കേരളത്തിലെ കുട്ടികളെ സഹായിച്ചിട്ടുണ്ട്. ജാതി മത സംഘടനകളും മറ്റ് വൻകിട കോർപറേറ്റുകളും വലിയ ഫീസീടാക്കി വിദ്യാർത്ഥികൾക്ക് കൊടുക്കുന്നു, എന്ന് അവർ അവകാശപ്പെടുന്നതിനേക്കാൾ മികച്ച സൗകര്യങ്ങളാണ് ഇന്ന് കേരളത്തിലെ പൊതു വിദ്യാലയങ്ങൾ പ്രധാനം ചെയ്യുന്നത്. അതു കൊണ്ട് തന്നെ, പത്തു ലക്ഷത്തോളം കുട്ടികളാണ് സ്വകാര്യ മാനേജ്മെൻ്റ് സ്കൂളിൽ നിന്നും പൊതു വിദ്യാലയങ്ങളിലേക്ക് ഓരോ വർഷവും കടന്ന് വരുന്നത്. കുട്ടികളില്ലാത്ത അവസ്ഥയും , ലാഭകരമല്ല എന്ന കാരണവും ചൂണ്ടിക്കാട്ടി “പുണ്യാളന്മാരും നന്മമരങ്ങളും” നേതൃത്വം നൽകിയ മുൻ സർക്കാർ അടച്ചുപൂട്ടാൻ തീരുമാനിച്ച അതേ പൊതുവിദ്യാലയങ്ങളാണ് ഇന്ന് ഹൈടെക് സ്കൂളുകളായി തലയുയർത്തി നിൽക്കുന്നത്.
കോവിഡ് മഹാമാരി, നിപ്പ വൈറസ് വ്യാപനം, തീരദേശ മേഖലയിലെ ജീവിതങ്ങളെ അപ്പാടെ കണ്ണീരിലാഴ്ത്തിയ ഓക്കി ചുഴലിക്കാറ്റ്, നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയം, രാഷ്ട്രീയമായും സാമ്പത്തികമായും എല്ലായ്പ്പോഴും കേരളത്തെ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്ന മോദി നേതൃത്വം നൽകുന്ന യൂണിയൻ സർക്കാർ, തുടങ്ങിയ എത്രയോ ദുരന്തങ്ങളെ അതിജീവിച്ചു കൊണ്ടാണ് കേരളം ഈ നേട്ടങ്ങൾ കൈവരിക്കുന്നത് എന്നതാണ് പ്രധാന വിഷയം. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുബോഴും, അതേ പോലെ തന്നെ സമൂഹ്യ സുരക്ഷാ ഇൻഡക്‌സിൽ ഒന്നാം സ്ഥാനത്ത് തുടരുബോഴും, സമസ്ത മേഖലകളെയും സ്പർശിക്കുന്ന ഇപ്രകാരമുള്ള വികസനപ്രവർത്തനങ്ങൾ കേരളത്തിൽ ഇനിയും തുടർന്ന് പോകേണ്ടതുണ്ട്, അതിന് ഇടതുപക്ഷമല്ലാതെ മാറ്റാരുണ്ട് നമുക്ക് വിശ്വാസമർപ്പിക്കാൻ…
ജനാധിപത്യ വ്യവസ്ഥയിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കേണ്ട ഒരു സംവിധാനമാണ് പ്രതിപക്ഷം എന്ന് പറയുന്നത്. എന്നാൽ, കേരള ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് സതീശൻ്റെ നേതൃത്വത്തിലുള്ള UDF എന്ന ഉടായിപ്പ് ഡെമോക്രാറ്റിക് സംവിധാനം കഴിഞ്ഞ 5 വർഷം കാട്ടിക്കൂട്ടിയത്. 10 വർഷം തുടർച്ചയായി ഭരിക്കുന്ന ഒരു മുന്നണിക്ക്, സ്വാഭാവികമായും ഉണ്ടാകാൻ സാധ്യതയുള്ള ചില വീഴ്ചകളെ പോലും ചൂണ്ടിക്കാട്ടി പൊതുജന മധ്യത്തിലേക്ക് കൊണ്ടു വരാനോ ഏറ്റെടുക്കാനോ അവർക്ക് സാധിച്ചില്ല. ഭരണം ഇല്ലാതിരുന്നിട്ടു കൂടി അഴിമതിയുടെയും തട്ടിപ്പിൻ്റെയും കാര്യത്തിൽ അവർ വെച്ചു പുലർത്തുന്ന ശ്രദ്ധ, പഠന വിഷയമാക്കേണ്ടതാണ്.
അഞ്ച് വർഷം കൂടുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്നതാണ് ഭരണമാറ്റം എന്നതായിരുന്നു 2021ലെ അസംബ്ലി തിരഞ്ഞെടുപ്പ് സമയത്തെ അവരുടെ പ്രതീക്ഷയും ആത്മവിശ്വാസവും. എങ്കിൽ, ഇക്കുറി അവർ പ്രതീക്ഷ വെക്കുന്നത് 10 കൊല്ലമായില്ലേ, ഇനി എന്താണെങ്കിലും മാറ്റം ഉണ്ടാകും എന്ന ചിന്ത മാത്രമാണ്. പണപ്പിരിവ് നടത്തി തട്ടിപ്പ് കാണിക്കുന്നതല്ലാതെ ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഇക്കൂട്ടർക്ക് സ്വന്തം നിലയിൽ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെയോ, സമൂഹ്യ വിഷയങ്ങളെയോ കണ്ടെത്താനോ, അതുവഴി ഒരു തിരഞ്ഞെടുപ്പ് അജണ്ട ഉണ്ടാക്കാനോ കഴിയാത്തത് കൊണ്ട്, കോടികൾ മുടക്കി കനഗോലുനേ പോലുള്ള ആളുകളെ ആശ്രയിച്ചാണ് തിരഞ്ഞെടുപ്പ് strategy ഉണ്ടാക്കാൻ ശ്രമിക്കുന്നത്.
ബ്രെക്‌സിറ്റ്നാന്തര ബ്രിട്ടനിൽ താമസിക്കുന്ന എന്നെ പോലുള്ള മലയാളികളെ അതിശയിപ്പിക്കുന്ന രീതിയിലുള്ള വാദഗതികളാണ് ഇലക്ഷൻ എൻജിനീയറിങ് എന്ന പേരിൽ കനഗോലുമാർ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് !! വസ്തുതകളുമായി യാതൊരു വിധ ബന്ധവുമില്ലാത്ത കാര്യങ്ങൾ സത്യമെന്ന നിലയിൽ പ്രചരിപ്പിക്കുക, യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെട്ടില്ലെങ്കിലും ആളുകളെ വൈകാരികമായി ചിന്തിപ്പിക്കാനും, വികാരത്തളിച്ച കൊണ്ട് മറ്റെല്ലാം മറക്കുകയും ചെയ്യുന്ന രീതിയിലുള്ള കണ്ടൻ്റുകൾ സമൂഹത്തിലേക്ക് കുത്തൊഴുക്കി വിടുക, തുടങ്ങിയ കാര്യങ്ങൾ 2016 ൽ ബ്രെക്സിറ്റ് സമയത്തും, പിന്നീട് ട്രംപിൻ്റെ ആദ്യ തിരഞ്ഞെടുപ്പ് കാലത്തും നമ്മൾ കണ്ടതാണല്ലോ. ആ ഘട്ടത്തിലാണ് സത്യാനന്തരം എന്ന് അർത്ഥം വരുന്ന “post truth” എന്ന വാക്ക് Oxford university അവരുടെ ഡിക്ഷണറിയിൽ ഒരു പുതിയ വാക്ക് എന്ന നിലയിൽ ഉൾപ്പെടുത്തിയത്. ആ അവസ്ഥയെ പോലും നാണിപ്പിക്കുന്ന നിലയിലുള്ള നുണയുടെ കൂമ്പാരമാണ് ഓരോ ദിവസവും UDF എന്ന ഉടായിപ്പ് ഡെമോക്രാറ്റിക് പാർട്ടി വമിപ്പിച്ചുകൊണ്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളിൽ 99 ശതമാനവും പൂർത്തിയാക്കി, അതിൻ്റെ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങളുടെ മുന്നിൽ സമർപ്പിച്ച്, തിരഞ്ഞെടുപ്പ് രംഗത്ത് രാഷ്ട്രീയം പറഞ്ഞ് മുന്നേറുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയാണ് ഇത്തരം അസംബന്ധ നാടകങ്ങൾ കൊണ്ട് നേരിടാൻ ശ്രമിക്കുന്നത് എന്നതാണ് അപലപനീയമായ വസ്തുത. RSS നേതൃത്വം നൽകുന്ന BJP യുമായി താരതമ്യം ചെയ്താൽ കോൺഗ്രസ് ഒരൊറ്റ വിഷയത്തിൽ മാത്രമായിരുന്നു വേറിട്ട് നിന്നിരുന്നത്. അതവരുടെ മതനിരപേക്ഷ കാഴ്ചപ്പാടും, വർഗീയതക്കെതിരായി എടുക്കുന്ന സമീപനങ്ങളുമായിരുന്നു !! എന്നാൽ ദൗർഭാഗ്യകരം എന്ന് വിലയിരുത്തേണ്ട കാര്യം, ഇന്നത്തെ കോൺഗ്രസിന് ബിജെപിയുടെ മനസ്സും കോൺഗ്രസിൻ്റെ ശരീരവുമാണ് എന്നതാണ്. തിരഞ്ഞെടുപ്പിന് തൊട്ടു മുന്നേ വരെ ബിജെപി പടച്ചു വിടുന്ന വർഗ്ഗീയ വിദ്വേഷ നുണക്കൂമ്പാരങ്ങളുടെ മുഖ്യ പ്രചാരകരായിരുന്ന ആളുകളാണ് ഇപ്പോൾ കോൺഗ്രസ് ആയിട്ട് വേഷം കെട്ടി ആടുന്നത്. സാമ്പത്തിക നയങ്ങളിൽ ബിജെപിയുടെയും കോൺഗ്രസിൻ്റയും നിലപാട് ഒന്ന് തന്നെ ആയിരുന്നെങ്കിലും, ബിജെപിയുടെ കൂടെ കൂടി കേരളത്തെ ഇകഴ്ത്തി കാണിക്കാനും, കേരളം ജീവിക്കാൻ കൊള്ളാത്ത ഇടമാണെന്നും എന്നൊക്കെ പറഞ്ഞു നടക്കുന്ന പരിപാടി മുൻകാലങ്ങളിൽ ഇവർക്കില്ലായിരുന്നു… ബിജെപി കേരളത്തിൽ വളരുന്നത് കോൺഗ്രസിലൂടെയാണ് എന്ന വാദം ശരിവെക്കുന്ന രീതിയിലാണ് ഇപ്പൊൾ കാര്യങ്ങൾ മുന്നോട്ട് പോകുന്നത് !!
മത വർഗ്ഗീയ കലാപങ്ങൾ സംഘടിപ്പിക്കാനോ, ജാതിയുടെ പേരിൽ ആളുകളെ തല്ലി കൊല്ലാനോ , ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതിൻ്റെ ആൾക്കൂട്ട അക്രമങ്ങൾ നടത്താനോ, ഇത്രയും കാലം കിണഞ്ഞു പരിശ്രമിച്ചിട്ടും ബിജെപിക്ക് കേരളത്തിൽ സാധിച്ചിട്ടില്ല, അതു കൊണ്ട് തന്നെ NDA കേരളത്തിൽ ഒരു കക്ഷിയാണെന്നോ അസംബ്ലി തിരഞ്ഞെടുപ്പ് ഇവരെ ബാധിക്കുന്ന കാര്യമാണെന്നോ ഞാൻ വിചാരിക്കുന്നില്ല. അവർ മുൻകാലങ്ങളിലെ പതിവ് പോലെ തന്നെ, ഉള്ള വോട്ടുകൾ നോട്ട് വാങ്ങി ഉടായിപ്പ് മുന്നണിക്ക് തന്നെ ചെയ്യും. മാത്രവുമല്ല, ബിജെപിയുടെ സാമ്പത്തിക നയങ്ങളും മറ്റ് പരിപാടികളും കേരളത്തിൽ പ്രചരിപ്പിക്കുന്നത് കോൺഗ്രസ് തന്നെയാണല്ലോ !!
ലോകത്തിന് തന്നെ മാതൃക ആയിട്ടുള്ളതാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയ. ദിവസങ്ങൾ നീണ്ട തിരഞ്ഞെടുപ്പ് കാമ്പയിൻ, ലോകത്തെ ഏറ്റവും വലിയ പോളിങ് ശതമാനം, അങ്ങനെ ജനാധിപത്യം സമ്പുഷ്ടമായി നില നിൽക്കുന്ന കേരളത്തിലെ പ്രബുദ്ധ വോട്ടർമാർ മണ്ടത്തരം കാണിച്ച് സ്വന്തം നാടിന് ആപത്ത് വരുത്തി വെക്കില്ല എന്നുറപ്പാണ്.
നല്ലൊരു നാളേക്കായ് കേരളം ഒരുമിച്ച് മുന്നേറട്ടെ…
ജനപക്ഷ സർക്കാർ തുടരട്ടെ…
Latest News:

യുകെ പ്രതിരോധ മന്ത്രി സഞ്ചരിച്ച ആർ എ എഫ് ജെറ്റിന്റെ ജിപിഎസ് ജാമായി; സംഭവം റഷ്യൻ വ്യോമാതിർത്തിക്ക് സമ...
ലണ്ടൻ: യുകെ പ്രതിരോധ മന്ത്രി സഞ്ചരിച്ച ആർ എ എഫ് ജെറ്റിന്റെ ജിപിഎസ് റഷ്യൻ വ്യോമാതിർത്തിക്ക് സമീപം വച...UK NEWS
സർവ്വകലാശാലകൾക്ക് ഫണ്ടുകൾ ലഭിക്കുന്നില്ല; സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള ...
ലണ്ടൻ: സർവകലാശാലകൾക്കുള്ള ഫണ്ടുകൾ നൽകുന്നതിലെ പ്രതിസന്ധി തുടരുകയാണെങ്കിൽ, ദരിദ്രരായ വിദ്യാർത്ഥികൾക്...UK NEWS
തുടർച്ചായ നാലാം വർഷവും യോവില്‍ ഹോളി ഗോസ്റ് ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിനു കൊടിയേറി.
യോവില്‍ ഹോളി ഗോസ്റ് ദൈവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിനു ഭക്തി നിര്‍ഭരമായ തുടക്കം. മെയ് ഇര...Spiritual
ഫെറിയിലേക്കെത്താൻ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്; ഡോവർ തുറമുഖത്ത് അധിക യൂറോപ്യൻ യൂണിയൻ അതിർത്തി പരിശ...
ലണ്ടൻ: ചൂടുള്ള കാലാവസ്ഥയിൽ ആയിരക്കണക്കിന് വിനോദസഞ്ചാരികൾ മണിക്കൂറുകൾ നീണ്ട കാലതാമസം നേരിടുന്നതിനാൽ ...UK NEWS
യാത്രാമദ്ധ്യേ ലഗേജിൽ പവർ ബാങ്ക് ഉണ്ടെന്ന് യാത്രക്കാരൻ; ഈസിജെറ്റ് വിമാനം വഴിതിരിച്ചുവിട്ടു.
ലണ്ടൻ: യാത്രാമദ്ധ്യേ പവർ ബാങ്ക് ലെഗേജിലുണ്ടെന്ന് യാത്രക്കാരൻ സംശയം അറിയിച്ചതിനെത്തുടർന്ന് ലണ്ടനിലേക...UK NEWS
ഓവർടൈമിന് നികുതി ചുമത്തില്ല; ജീവനക്കാരെ ആകർഷിക്കാൻ വമ്പൻ പ്രഖ്യാപനവുമായി റിഫോം യുകെ
ലണ്ടൻ: ബ്രിട്ടനിലെ ജീവനക്കാരെ ആകർഷിക്കാൻ വമ്പൻ പ്രഖ്യാപനവുമായി റിഫോം യുകെ. അധികാരത്തിലെത്തിയാൽ 75,0...UK NEWS
ബ്രിട്ടനിൽ താപനില മുപ്പത് ഡിഗ്രി സെൽഷ്യൽസിന് മുകളിലേക്ക്! ഉഷ്ണതരംഗ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
ലണ്ടൻ: ബ്രിട്ടനിൽ താപനില മുപ്പത് ഡിഗ്രി സെൽഷ്യൽസിന് മുകളിലെത്തി. ഈ വർഷത്തെ ഇതുവരെയുള്ള ഉയർന്ന താപനി...UK NEWS
വൈറ്റ് ഹൗസിനു സമീപം വെടിവെപ്പ്; രണ്ടു പേർക്ക് പരിക്ക്, 21കാരനായ അക്രമി കൊല്ലപ്പെട്ടു, ട്രംപ് സുരക്ഷി...
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപം വെടിവെപ്പ്. എക്സിക്യൂട്ടീ...World
Post Your Comments Here ( Click here for malayalam )
Latest Updates
- തുടർച്ചായ നാലാം വർഷവും യോവില്‍ ഹോളി ഗോസ്റ് ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിനു കൊടിയേറി. യോവില്‍ ഹോളി ഗോസ്റ് ദൈവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിനു ഭക്തി നിര്‍ഭരമായ തുടക്കം. മെയ് ഇരുപത്തിമൂന്നിന് വൈകുന്നേരം 6:30 ന് ഇടവക വികാരി ഫാദര്‍ സുജിത് ജോണ്‍ കൊടിയേറ്റിയതോടെയാണ് ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷത്തിന് തുടക്കമായത്. ഇതോടെ 7 ദിവസത്തെ തുടര്‍ച്ചയായ മാതാവിന്റെ നൊവേനക്കും ആരംഭമായി. മെയ് 29 വെള്ളിയാഴ്ച ആണ് പ്രധാന തിരുനാള്‍. അന്ന് വരെ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയും മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ പ്രെസുദേന്തി വാഴ്ച, നൊവേന ഏറ്റെടുത്തു നടത്തല്‍,
- യാത്രാമദ്ധ്യേ ലഗേജിൽ പവർ ബാങ്ക് ഉണ്ടെന്ന് യാത്രക്കാരൻ; ഈസിജെറ്റ് വിമാനം വഴിതിരിച്ചുവിട്ടു. ലണ്ടൻ: യാത്രാമദ്ധ്യേ പവർ ബാങ്ക് ലെഗേജിലുണ്ടെന്ന് യാത്രക്കാരൻ സംശയം അറിയിച്ചതിനെത്തുടർന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന ഈസിജെറ്റ് വിമാനം റോമിലേക്ക് തിരിച്ചുവിട്ടു. ഒരു യാത്രക്കാരൻ സ്ഥിതിഗതികൾ ജീവനക്കാരെ അറിയിച്ചതിനെത്തുടർന്ന് മുൻകരുതൽ എന്ന നിലയിലാണ് ലാൻഡിംഗ് നടത്തിയതെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരം ഈജിപ്തിലെ ഹുർഗദയിൽ നിന്ന് പറന്നുയർന്ന EZY2618 വിമാനം ബുധനാഴ്ച പുലർച്ചെ ലൂട്ടൺ വിമാനത്താവളത്തിൽ ഇറങ്ങേണ്ടതായിരുന്നു. വിമാനം റോം ഫിയുമിസിനോയിലേക്ക് തിരിച്ചുവിട്ട് പിറ്റേന്ന് രാവിലെ സർവീസ് നടത്താൻ പുനഃക്രമീകരിച്ചതായി ഈസിജെറ്റ് അറിയിച്ചു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും
- ഐ ഓ സി (യു കെ) ചെസ്റ്ററിൽ യൂണിറ്റ് രൂപീകരിച്ചു; ജോബിൻസ് വർക്കി പ്രസിഡന്റ്, ജിനീഷ് കുളത്തിനാൽ ജനറൽ സെക്രട്ടറി, ബിജു മാത്യു ട്രഷററും റോമി കുര്യാക്കോസ് ചെസ്റ്റർ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ചെസ്റ്ററിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവർത്തനം. നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഫ് മുന്നണി നേടിയ മിന്നുന്ന വിജയവും മുഖ്യമന്ത്രി ശ്രീ. വി ഡി സതീശൻ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഘോഷവും സംഘടിപ്പിച്ച ചടങ്ങിൽ വച്ചാണ് ചെസ്റ്റർ യൂണിറ്റിന്റെ ഔദ്യോഗിക രൂപീകരണോദ്ഘാടനം നിർവഹിക്കപ്പെട്ടത്. ചെസ്റ്ററിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി വലിയ ജനപങ്കാളിതം ചടങ്ങിൽ പങ്കെടുത്തു. യൂണിറ്റ്
- കോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി! സമൂഹ മാധ്യമങ്ങളില്‍ പിള്ളേരുടെ പാര്‍ട്ടി വൈറല്‍! ഇന്ത്യന്‍ സോഷ്യല്‍ മീഡിയയെ മൊത്തം ഉലച്ചുകൊണ്ട് ഒരു പുതിയ ഡിജിറ്റല്‍ പ്രസ്ഥാനം രൂപം കൊണ്ടിരിക്കുകയാണ്, കോക്രോച്ച് ജനതാ പാര്‍ട്ടി അഥവാ സിജെപി. ഇതൊരു വെറും കുട്ടിക്കളിയോ തമാശ ട്രോളോ അല്ല. മറിച്ച് സിസ്റ്റത്തിന്റെ ഉറക്കം കെടുത്തുന്ന, ഇന്ത്യന്‍ ജെന്‍സി പിള്ളേര് ഏറ്റെടുത്ത ഒരു പൊളിറ്റിക്കല്‍ മൂവ്മെന്റായാണ് അളയാടപ്പെടുത്തുന്നത്. സുപ്രീം കോടതിയില്‍ നടന്ന ഒരു വാദത്തിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പാറ്റ (Cockroach) പരാമര്‍ശമാണ് സിജെപി രൂപീകരണത്തിലേക്ക് നയിച്ചത്. വ്യാജ ബിരുദങ്ങള്‍ കാണിച്ച് ആക്ടിവിസവും ജേണലിസവും നടത്തുന്ന
- സിജെപി അക്കൗണ്ട് പൂട്ടിയതിന് പിന്നില്‍ സുരക്ഷാ ആശങ്ക; നീക്കം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നെന്ന് സൂചന; സിജെപി സ്ഥാപകന്‍ വധഭീഷണി കോക്രോച്ച് ജനത പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് പൂട്ടിയത് സുരക്ഷാ ആശങ്കയെ തുടര്‍ന്ന് . ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം. അതിനിടെ അക്കൗണ്ട് പൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്ഥാപകന്‍ അഭിജിത് ദീപ്കെക്ക് വധഭീഷണി സന്ദേശം ലഭിച്ചു. അക്കൗണ്ട് പൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പരിഹസിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോക്രോച്ച് ജനത പാര്‍ട്ടിയുടെ എക്സ് ഹാന്‍ഡില്‍ പൂട്ടിയത്. അക്കൗണ്ടിലൂടെ പങ്കുവെക്കുന്ന ഉള്ളടക്കം പ്രകോപനപരമെന്ന് ചൂണ്ടിക്കാട്ടി ഐടി ആക്ട് സെക്ഷന്‍
ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ /
ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ
യുക്മ മുൻ ദേശീയ ഭാരവാഹിയും യുക്മയിൽ സജീവ സാന്നിധ്യവുമായ ടിറ്റോ തോമസിന്റെയും ഡെസി ടിറ്റോയുടെയും മകൾ ജിസ് മറിയ ടിറ്റോ ഇന്ന് വിവാഹിതയാകുന്നു. വാണിയംപാറ വലിയപ്ലാക്കൽ ഹൗസിൽ ആന്റണി സേവ്യറിന്റെയും ഷിനോ ആന്റണിയുടെയും മകൻ അതുൽ ആന്റണിയാണ് വരൻ. ഇന്ന് രാവിലെ പതിനൊന്നര മണിക്ക് പന്താലംപാടം നിത്യസഹായ മാതാ ദേവാലയത്തിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. ഇന്ന് വിവാഹിതരാകുന്ന ജിസിനും അതുലിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും സ്നേഹവും
“ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനത്തിലെ അനുഭവങ്ങൾ വിവരിച്ച് നേഴ്സായ റസീന തോമസ് /
“ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനത്തിലെ അനുഭവങ്ങൾ വിവരിച്ച് നേഴ്സായ റസീന തോമസ്
സ്വന്തം ലേഖകൻ എക്സിറ്റർ: അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം സംഘടിപ്പിച്ച എട്ടാമത് ദേശീയ സമ്മേളനം യുകെ മലയാളികൾക്കിടയിൽ ഏറെ ചർച്ചയാകുകയാണ്. സെമിനാറുകളും ഡിബേറ്റുകളും ഗ്രൂപ്പ് ഡിസ്കഷനുകളും അതിലേറെ ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കാത്തവർക്ക് വലിയ നഷ്ടം തന്നെയെന്നാണ് സമ്മേളന പ്രതിനിധികൾ തന്നെ വ്യക്തമാക്കുകയാണ്. എക്സിറ്റർ മലയാളി അസോസിയേഷനിൽ നിന്ന് സമ്മേളന പ്രതിനിധിയായെത്തിയ സ്റ്റാഫ് നേഴ്സ് റസീന തോമസ് തന്റെ അനുഭവം വിവരിക്കുകയാണ്. “ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” “തുടർച്ചയായ പ്രൊഫഷണൽ വികസനത്തെ
യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനം; ആളും ആരവവുമായി വരവറിയിച്ച് നോർത്ത് ഈസ്റ്റ് റീജിയൺ /
യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനം; ആളും ആരവവുമായി വരവറിയിച്ച് നോർത്ത് ഈസ്റ്റ് റീജിയൺ
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: എട്ടാമത് യുക്മ ദേശീയ സമ്മേളനത്തിൽ ശ്രദ്ധാ കേന്ദ്രമായി യുക്മയുടെ നോർത്ത് ഈസ്റ് റീജിയൺ. റീജിയൺ രൂപീകരിച്ച ശേഷം ആദ്യമായാണ് സജീവ സാന്നിധ്യമായി ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. ആളും ആരവവുമായി ഒരു ഒന്നൊന്നര വരവ് തന്നെയാണ് നോർത്ത് ഈസ്റ്റ് റീജിയൺ കാഴ്ച വച്ചത്. കോച്ചുകളിലും കാറുകളിലുമായി അൻപതിലധികം നേഴ്സുമാരാണ് സമ്മേളനത്തിൽ പ്രതിനിധികളായെത്തിയത്. സമ്മേളനത്തിൽ പങ്കെടുക്കുക മാത്രമല്ല, ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കലാപരിപാടിയിൽ റീജിയണിലെ നേഴ്സുമാർ അവതരിപ്പിച്ച കലാപരിപാടികൾ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. റീജിയണിലെ തന്നെ
യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ /
യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: അന്തരാഷ്ട്ര നേഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം സംഘടിപ്പിച്ച എട്ടാമത് യുഎൻഎഫ് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി. എഴുന്നൂറിലധികം നേഴ്സുമാരെ സംഘടിപ്പിച്ച് നടത്തപ്പെട്ട സമ്മേളനം ചരിത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. വിവിധ റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് നേഴ്സുമാരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചത്. നൂറോളം നേഴുമാരെ സംഘടിപ്പിച്ച് കോച്ചുകളിലും മറ്റു വാഹനങ്ങളിലുമായി സമ്മേളനവേദിയിൽ എത്തിക്കാൻ സൗത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികൾ പ്രത്യേക താത്പര്യമാണെടുത്തത്. എക്സിറ്റർ, ഡെവൺ, യോവിൽ, സാലിസ്ബറി, സ്വിൻഡൻ, ഗ്ലോസ്റ്റെർഷെയർ, ഓക്സ്ഫോർഡ്,
യുക്മ ദേശീയ ‘നഴ്സസ് ഡേ സെലിബ്രേഷൻ’ നവചരിതം കുറിച്ചു; സ്നേഹാദര-വിജ്ഞാനോത്സവ വേദിയിൽ യുക്മ ഈസ്റ്റ് ആംഗ്ലിയാ മേഖലയുടെ പങ്കാളിത്തം ശ്രദ്ധേയമായി. /
യുക്മ ദേശീയ ‘നഴ്സസ് ഡേ സെലിബ്രേഷൻ’ നവചരിതം കുറിച്ചു; സ്നേഹാദര-വിജ്ഞാനോത്സവ വേദിയിൽ യുക്മ ഈസ്റ്റ് ആംഗ്ലിയാ മേഖലയുടെ പങ്കാളിത്തം ശ്രദ്ധേയമായി.
സ്വന്തം ലേഖകൻ ബെഡ്ഫോർഡ് : യുക്മ ദേശീയ സമിതിയും, നാഷണൽ നേഴ്സസ് ഫോറമും (യുഎൻഎഫ്) സംയുക്തമായി ആഘോഷിച്ച ദേശീയ നേഴ്സസ് ദിനാഘോഷം ചരിത്ര വിജയമായി. യു കെ യിലെ ഏറ്റവും വലിയ തൊഴിൽ മേഖലയായ ആരോഗ്യ പരിപാലനരംഗത്തെ കർമ്മ സേന, നേഴ്സുമാരുടെ, അന്തരാഷ്ട്ര ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘നേഴ്സസ് ഡേ’ അർഹമായ സ്നേഹാദരവ് കൊണ്ടും, വിജ്ഞാന വിനോദ പരിപാടികൾ കോർത്തിണക്കിയും സംഘാടക മികവുകൊണ്ടും യു കെ യിൽ ചരിത്രഗാഥ രചിക്കുകയായിരുന്നു. ‘യുക്മ നാഷണൽ നേഴ്സസ് ഡേ’ യുടെ വിജയത്തിന്






click on malayalam character to switch languages