മാഞ്ചസ്റ്റർ സിനഗോഗ് ഭീകരൻ ആക്രമണം നടത്തിയ സമയത്ത് ബലാത്സംഗക്കുറ്റത്തിന്
ജാമ്യത്തിലായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തുന്നു. 35 കാരനായ ജിഹാദ് അൽ-ഷാമി, ഈ വർഷം ആദ്യം നടന്നതായി പറയപ്പെടുന്ന ഒരു ലൈംഗികാതിക്രമ കേസിൽ പ്രതിയായിരുന്നു. ജാമ്യത്തിലിരിക്കവെയാണ് സിനഗോഗിൽ ആക്രമണം നടത്തിയത്.
സിറിയൻ വംശജനായ ആക്രമണകാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് അറിയാമെങ്കിലും ഇയ്യാൾ തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥരുടെയോ എം ഐ 5 ന്റെയോ റഡാറിൽ ഉണ്ടായിരുന്നില്ല. ഷാമി തീവ്ര ഇസ്ലാമിക പ്രത്യയശാസ്ത്രത്താൽ സ്വാധീനിക്കപ്പെട്ടിരിക്കാമെന്ന് വിശ്വസിക്കുന്നുവെന്ന് വെള്ളിയാഴ്ച രാത്രി പോലീസ് പറഞ്ഞു, എന്നാൽ ആക്രമണത്തിന്റെ പൂർണ്ണ സാഹചര്യങ്ങൾ സ്ഥാപിക്കാൻ കുറച്ച് സമയമെടുക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച വടക്കൻ മാഞ്ചസ്റ്ററിലെ ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിൽ ആക്രമണം നടത്തിയപ്പോൾ ഒരു ജൂതനെ കൊലപ്പെടുത്തുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തതിന് ശേഷം സായുധ പോലീസ് ഷാമിയെ വെടിവച്ചു കൊന്നു. അതേസമയം ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റൊരു ജൂതൻ പോലീസ് നിറയൊഴിച്ചതിനെത്തുടർന്നാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട രണ്ട് ഇരകളിൽ ഒരാളെ സിനഗോഗിലെ ആയുധധാരികളായ ഉദ്യോഗസ്ഥർ അബദ്ധത്തിൽ വെടിവച്ചതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പറഞ്ഞു. 2012 ൽ ഒരു മുൻ കൺസർവേറ്റീവ് എംപിക്ക് അയച്ച വധഭീഷണിക്ക് ഷാമി ഉത്തരവാദിയാണോ എന്ന് തീവ്രവാദ വിരുദ്ധ പോലീസ് പരിശോധിച്ചുവരികയാണെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി. അഡ്രിയാൻ ഡോൾബി (53), മെൽവിൻ ക്രാവിറ്റ്സ് (66) എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി, 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള ഒരു പുരുഷനും രണ്ട് സ്ത്രീകളും ഉൾപ്പെടെ മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുന്നുവെന്ന് സംശയിച്ച് അറസ്റ്റിലായവരുടെ എണ്ണം ആറായി. ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂർ ആരാധകരെ ലക്ഷ്യം വയ്ക്കാൻ തിരഞ്ഞെടുത്തതായി കരുതപ്പെടുന്ന അക്രമിയുടെ പശ്ചാത്തലം കണ്ടെത്താനുള്ള ശ്രമത്തിലാണ് തീവ്രവാദ വിരുദ്ധ പോലീസും സുരക്ഷാ സേവനങ്ങളും.
click on malayalam character to switch languages