- രാത്രിയുടെ മറവിൽ മെഡിക്കൽ വിദ്യാർത്ഥിനികൾക്കെതിരെ ഫോണിലൂടെ ലൈംഗിക അധിക്ഷേപം; അന്വേഷണവുമായി മാഞ്ചെസ്റ്റർ സർവ്വകലാശാല
- ചർച്ചകൾ പരാജയം; ലണ്ടൻ ട്യൂബ് ഡ്രൈവർമാരുടെ പണിമുടക്ക് സമരം ആരംഭിച്ചു
- യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം; ഒമ്പത് മരണം, നിരവധി പേർക്ക് പരിക്ക്
- ഇറ്റലിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി
- ഇംഗ്ലണ്ടിലുടനീളമുള്ള എൻഎച്ച്എസ് ആശുപത്രികളിൽ രോഗികളുടെ വിവരങ്ങൾ പങ്കിടുന്നത് പ്രതിവർഷം 20,000 എ & ഇ സന്ദർശനങ്ങൾ കുറയ്ക്കുമെന്ന് റിപ്പോർട്ട്
- ആഴ്സണൽ ബസ് പരേഡിനിടെ പതിനാറ് പേരെ അറസ്റ്റ് ചെയ്തു; 75 പേരെ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ നിന്ന് രക്ഷപ്പെടുത്തി
- ലബനാനിൽ ഇസ്രായേൽ ആക്രമണം രൂക്ഷം; യു.എൻ സുരക്ഷാ കൗൺസിൽ ഇന്ന് അടിയന്തര യോഗംചേരും
ഓർമ്മപ്പൂക്കൾ………………പ്രിയദർശിനി, നമ്മുടെ സ്വന്തം ഇന്ദിരാജി
- Oct 31, 2017
1984 ഒക്ടോബർ 31 ന് രാവിലെ ഓറഞ്ചു നിറത്തിലുള്ള ഒരു സാരിയുമുടുത്താണ് ഇന്ത്യ മഹാ രാജ്യത്തിൻറെ ചരിത്രം കറുപ്പ് കൊണ്ട് മൂടിയ നിമിഷങ്ങളിലേക്ക് ഇന്ദിര ഇറങ്ങി നടന്നത്. ബ്രിട്ടീഷ് അഭിനേതാവ് പീറ്റർ ഉസ്റ്റിനോവിന് ഒരു ഡോക്യൂമെൻറി തയ്യാറാക്കാൻ ഉള്ള ഇന്റർവ്യൂവിലേക്ക് നടന്നടുക്കക്കവേ സുരക്ഷാ ഉദ്യോഗസ്ഥരായ സത്വാന്ത്, ബിയാന്ത് എന്നിവർ ഉതിർത്ത 33 റൗണ്ട് വെടിയുണ്ടകൾ ഉരുക്ക് വനിതയുടെ ചുളിവ് വീണ മാർദ്ദവ മാംസങ്ങളിലേക്ക് ഏറ്റു വാങ്ങി നിലം പതിക്കുമ്പോൾ നിമിഷങ്ങൾക്കകം രാജ്യമെമ്പാടും അതിൻറെ അലയൊലികൾ പ്രകമ്പനം കൊണ്ടു. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് കുതിച്ചു പാഞ്ഞ ആംബുലൻസിൽ സോണിയാ ഗാന്ധിയുടെ മടിയിൽ കിടന്ന് ജീവൻറെ അവസാന തുടിപ്പും മാഞ്ഞു പോകുമ്പോൾ മരിക്കുന്നതിന് തലേ ദിവസം ഒറീസ്സയിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന തൻറെ അവസാന പ്രസംഗത്തിൽ ഒരുൾവിളിയോടെ എന്നവണ്ണം ഇന്ത്യയുടെ ഒരേയൊരു പ്രിയദർശിനി പറഞ്ഞ വാക്കുകൾ അറംപറ്റി..
“ഇന്ന് ഞാൻ ജീവനോടെയുണ്ട്, ഒരുപക്ഷേ, നാളെ ഉണ്ടായെന്ന് വരില്ല. എങ്കിലും എൻറെ മരണം വരെ, എൻറെ അവസാന ശ്വാസം വരെ ഞാൻ രാജ്യത്തിന് വേണ്ടി കർമ്മനിരതയായിരിക്കും. എന്റെ ഓരോ തുള്ളി രക്തം കൊണ്ടും ഞാൻ ഈ രാജ്യത്തെ ഊർജസ്വലമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ഇനി രാജ്യ സേവനത്തിനിടെ മരിച്ചാൽ പോലും ഞാനതിൽ അഭിമാനം കൊള്ളുന്നു. എൻറെ ഓരോ തുള്ളി രക്തവും ഈ രാജ്യം ശക്തവും ചലനാത്മകവും ആക്കാൻ ഞാൻ സംഭാവന ചെയ്യും”.
ജനനവും ജീവിതവും മരണവും മായാത്ത ചരിത്രമാക്കി മാറ്റിയ ഇതുപോലെ മറ്റൊരു വനിത പ്രിയദർശിനിക്ക് മുൻപും ശേഷവും ഇന്ത്യ കണ്ടിട്ടില്ല.
1928 ൽ പത്തു വയസ്സ് മാത്രം പ്രായമുള്ള കാലത്തു ഹിമാലയത്തിലെ മസൂറിയിൽ വേനലവധിക്കാലം ചിലവഴിക്കെ, സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ കനൽപദങ്ങൾക്ക് തീ കൂട്ടുന്ന തിരക്കുകൾക്കിടെ പ്രിയ പുത്രിക്ക് നെഹ്റു അയച്ച ലോക പ്രശസ്തമായ “ഒരച്ഛൻ മകൾക്കയച്ച കത്തുകൾ” വായിച്ചു കൊണ്ടാണ് ഇന്ദിര ലോകത്തെ അറിഞ്ഞു തുടങ്ങിയത്. ലോകം ഒരു കുടുംബമാണെന്ന് ചിന്തിക്കാനും അതിനുസൃതമായി പ്രവര്‍ത്തിക്കാനും ആ ആദ്യകാല വായനകൾ തന്നെ ധാരാളമായിരുന്നു.
സ്വാതന്ത്ര സമര കോലാഹലങ്ങളുടെ വേലിയേറ്റങ്ങളിൽ പ്രക്ഷുബ്ധമായിരുന്ന ഇന്ത്യയിൽ അതിൻറെ നെടുംതൂണായിരുന്ന ഒരു കുടുംബത്തിലെ അംഗമായത് കൊണ്ട് തന്നെ ഇന്ത്യയുടെ ജീവൻ പരുവപ്പെടുന്നതും ശക്തിയാർജ്ജിക്കുന്നതും വളരെ അടുത്ത് നിന്ന് കണ്ടു കൊണ്ടാണ് അവർ വളർന്നത്. കുഞ്ഞും നാളിൽ കുട്ടികളുടെ പേരിൽ ‘വാനര സേന’ രൂപീകരിച്ചു നേതാക്കൾക്കുള്ള കത്തുകൾ ഒളിച്ചു കടത്തിയും പിൽക്കാലത്തു കിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു ജയിൽ വരിച്ചും മൂർച്ച കൊണ്ട ആ ജീവിതം അപ്രതീക്ഷിതമായ വഴിത്തിരിവികളിലൂടെ പലവുരു ചുറ്റിമറിഞ്ഞാണ് നെഹ്രുവാനന്തര ഇന്ത്യയുടെ ഭാഗദേയം നിർണ്ണയിക്കാൻ പ്രധാന മന്ത്രി പദത്തിലെത്തുന്നത്.
ലാൽ ബഹാദൂർ ശാസ്ത്രിയുടെ ആകസ്മിക നിര്യാണത്തിന് ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് കോൺഗ്രസ്സ് നേതൃത്വം ഇന്ദിരയെ ആനയിക്കുമ്പോൾ 49 വയസ്സുള്ള ആ വിധവക്ക് 49 കോടി ജനതയുടെ ഭാഗദേയം നിർണയിക്കാനുള്ള ശേഷിയുണ്ടോ എന്ന് സന്ദേഹിച്ചവർ കുറവല്ല. അതീവ ബുദ്ധിവൈഭവമോ, നല്ല വാക്ചാതുരിയോ ഇല്ലാത്ത, ഇന്ദിരയെ, പാർലമെന്റിൽ പോലും കൃത്യമായി മറുപടി പറയാൻ കഴിവില്ലാത്തവൾ എന്ന് പലരും പരിഹസിച്ചിരുന്നു. “പപ്പുമോൻ” എന്ന പദത്തിന് പകരം “പപ്പി മോൾ” എന്ന സ്ത്രീ ലിംഗം അന്ന് രൂപം കൊള്ളാത്തത് കൊണ്ട് മാത്രമാകാം അന്നവർ ആ പ്രയോഗത്തിൽ നിന്നും രക്ഷപ്പെട്ടത്.
പക്ഷെ, കാലം കരുതിവെച്ച അസാമാന്യ ധീരതയോടെ ഭരണയന്ത്രം തിരിച്ചു തുടങ്ങിയപ്പോൾ പിൽക്കാലത്തു ലോകം പറഞ്ഞു തുടങ്ങി ഇന്ത്യയെന്നാൽ ഇന്ദിരയാണ്.. 1971 ൽ ലോക ചരിത്രത്തിൽ തന്നെ സമാനതകളോ, കേട്ട് കേൾവി പോലും ഇല്ലാത്ത യുദ്ധത്തിലൂടെ പാക്കസ്ഥാനെ തറ പറ്റിച്ചു ബംഗ്ലാദേശ് എന്ന രാജ്യം നിർമ്മിച്ച് കൊടുത്തപ്പോൾ ആ ധീരതക്ക് മുൻപിൽ ലോകം അമ്പരന്നതാണ്. ഡിസം. 4 ന് തുടങ്ങി 16 ന് യുദ്ധം അവസാനിക്കിമ്പോഴേക്കും, വെറും 13 ദിവസം കൊണ്ട് പാക്ക്സിസ്ഥാൻറെ 93,000 പട്ടാളക്കാരെ യുദ്ധ തടവുകാരാക്കി പിടിച്ചു, ബംഗ്ളാദേശിനെ സ്വതന്ത്രമാക്കി ശൈഖ് മുജീബ് റഹമാനെ അവർ ഏൽപ്പിച്ചു കഴിഞ്ഞിരുന്നു. അതിൻറെ നന്ദി സൂചകമായാണ് ബംഗ്ളാദേശിൻറെ പരമോന്നത ബഹുമതി നൽകി അവർ ഇന്ദിരാജിയെ ആദരിച്ചത്. പാക്കിസ്ഥാന് ഇന്ത്യയോടുള്ള വെറുപ്പ് ബംഗ്ലാദേശിന് ഇല്ലാത്തതും ഇന്ദിരാ എന്ന അസാമാന്യ വ്യക്തിത്വത്തെ അവർ നന്ദിയോടെ ഓർക്കുന്നത് കൊണ്ടാണ്.
“ഇന്ത്യയുടെ നാലതിരുകളെ കാത്തു രക്ഷിക്കാൻ ദൈവം ഇറക്കിയ ദുർഗ്ഗാ ദേവിയാണ് ഇന്ദിര” എന്ന് സാക്ഷാൽ അടൽ ബിഹാരി വാജ്പേയീ കവിത പാടിയത് ഈ ആർജ്ജവം കണ്ട് ത്രില്ലടിച്ചപ്പോഴാണ്.
സ്വതന്ത്ര ഇന്ത്യയിൽ ഇന്നേവരെ ഉണ്ടായിട്ടുള്ള ഏറ്റവും ധീരോദത്ത നടപടി എന്ന് വിശേഷിപ്പിക്കുന്നത് 1969 ലെ ബാങ്കുകളുടെ ദേശസാൽക്കരണമാണ്. അന്ന് വരെ ജമീന്ദാർമാരുടേയും സ്വകാര്യ വ്യക്തികയുടെയും കൈവശമായിരുന്ന ബാങ്കിങ് മേഖലയെ 14 ബാങ്കുകൾ ദേശസാൽക്കക്കരിച്ചു കൊണ്ട് ഇന്ദിര നിയമ നിർമ്മാണം നടത്തിയപ്പോൾ ഇടപെടലുകളിലെ ധീരത ഇന്ത്യൻ ജനത അനുഭവിച്ചറിഞ്ഞു. ദേശസാൽക്കരണ പ്രക്രിയ ബാംങ്കിംഗ് രംഗത്ത് അഭൂതപൂർവ്വമായ മാറ്റമാണ് വരുത്തിയത്. മോഡിയുടെ നോട്ട് നോരോധനം പോലെ സമ്പത് വ്യവസ്ഥ കുത്തുപാളയെടുക്കുകയല്ല അന്നുണ്ടായത് പകരം, നിക്ഷേപം 800 ശതമാനത്തോളം വർദ്ധിച്ചു, വായ്പാശതമാനം 11,000 ശതമാനത്തോളം എത്തി. ബാങ്കുൾ ഗ്രാമീണ മേഖലകളിലും ശാഖകൾ തുറന്നു. തൊട്ടടുത്ത വർഷങ്ങളിൽ ഈ ദേശ സാൽക്കക്കരണം ഇരുമ്പ്, കൽക്കരി, ഖനി, പരുത്തി തുടങ്ങിയ മേഖലകളിലേക്കെല്ലാം ഇന്ദിര വ്യാപിപ്പിച്ചു.
വിഭജനത്തിൻറെ ആഴവും പരപ്പും, അതുണ്ടാക്കിയ അസ്വസ്ഥതയും നന്നായി അറിയുന്ന നെഹ്രുവിന്റെ പുത്രിക്ക് വീണ്ടുമൊരിക്കൽ കൂടി അത് ആവർത്തിക്കുന്നത് കണ്ടിരിക്കാനുള്ള മനസ്സില്ല എന്ന പ്രഖ്യാപനത്തിൽ നിന്നാണ് ബ്ലൂസ്റ്റാർ ഓപ്പറേഷൻ ഉണ്ടായത്. രാജ്യത്തിൻറെ അഖണ്ഡതക്ക് മേൽ ഖലിസ്ഥാൻ വാദികൾ സുവർണ്ണ ക്ഷേത്രത്തിനകത്തു കയറി പുതിയ ചോദ്യ ചിഹ്നങ്ങൾ പടുത്തുയർത്തിയപ്പോൾ, ഏവരെയും ഞെട്ടിച്ചു കൊണ്ട് സൈന്യത്തിന് സുവർണക്ഷേത്രത്തിനുള്ളിൽ കടന്ന് കലാപകാരികളെ അമർച്ചചെയ്യാൻ അവർ ഉത്തരവിട്ടു. അതിന് പിൽക്കാലത്ത് അവർ നൽകിയ വിലയാണ് സ്വന്തം ജീവൻ.
ഹരിത വിപ്ലവവും ധവള വിപ്ലവവും ഭംഗിയാക്കി ഭക്ഷ്യ സുരക്ഷയിലേക്ക് നയിച്ച ഇന്ദിരയുടെ മറ്റൊരു ആർജ്ജവമാണ് ഇന്ത്യയുടെ ആദ്യ അണു പരീക്ഷണവും. “ബുദ്ധൻ ചിരിക്കുന്നു” എന്ന പേരിൽ പൊഖ്റാനിൽ 1974 ൽ അവർ ആദ്യ ആണവ പരീക്ഷണത്തിന് അനുമതി നൽകുമ്പോൾ പാക്കിസ്ഥാൻ ലോക രാജ്യങ്ങൾക്ക് മുന്നിൽ പോയി കരയുകയായിരുന്നു. കാരണം 3 വർഷങ്ങൾക്ക് മുൻപ് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണല്ലോ ഇന്ദിര ബംഗ്ളാദേശ് വിമോചനത്തിലൂടെ അവർക്ക് നൽകിയത്.
ചുരുക്കത്തിൽ, വിലയേറിയ കോട്ടും നിരോധിച്ച നോട്ടും കൊണ്ട് 56 ഇഞ്ചിന്റെ മഹിമ പറഞ്ഞത് കൊണ്ടല്ല ഇന്ദിരയെ ലോകം ഉരുക്കു വനിതാ എന്ന് വിളിച്ചത്.
ലോകം അന്നേ വരെ ദർശിച്ചിട്ടിലാത്ത ധീരത അതൊന്ന് കൊണ്ട് മാത്രമാണ്, ആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പിൽ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി, മേരി ക്യൂറി, മദർ തെരേസ എന്നിവരെ പിൻതള്ളി ഇന്ത്യയുടെ ഒരേ ഒരു ഇന്ദിര ലോകത്തിൻറെ ഇന്ദിരയായി ഒന്നാമതെത്തിയത്.
ഇന്ത്യയുടെ അഖണ്ഡതക്ക് മേൽ രക്താഭിഷേകം കൊണ്ട് പൂർണ്ണതയേകിയ ആ ഒരു പ്രധാന മന്ത്രിയുടെ പേര് അവരുടെ രക്ത സാക്ഷി ദിനത്തിൽ പോലും ഒന്ന് സ്മരിക്കാൻ ഇന്നത്തെ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെങ്കിൽ രാജ്യ സ്നേഹവും രാഷ്ട്ര ശാപവും വരും നാളുകളിൽ ഇന്ത്യൻ ജനത വേർതിരിക്കപ്പെടുക തന്നെ ചെയ്യും. ജനത അതിൻറെ പൈതൃകത്തിന് മേൽ ചാർത്തപ്പെട്ട പാപക്കറകളെ ചൂണ്ടു വിരലിൽ മഷി പുരട്ടി തുടച്ചു നീക്കുന്ന കാലം അതിവിദൂരമല്ല..
1984 ഒക്ടോ. 31 ന് രാജ്യമാകെ പടർന്നു പന്തലിച്ച ഇന്ദിരാ എന്ന വൻമരം 33 റൗണ്ട് വെടിയുണ്ടകളേറ്റ് കടപുഴകി വീഴുമ്പോൾ അവരെ നെഞ്ചേറ്റിയിരുന്ന ഒരു ജനത ബ്ലൂ സ്റ്റാർ ഓപ്പറേഷന്റെ പ്രതികാരത്തെ തിരിച്ചറിഞ്ഞു സിഖ് സമൂഹത്തിന് മേൽ രോഷം അഴിച്ചു വിട്ടതിനും ഇന്ത്യ സാക്ഷിയായി..
എങ്കിലും, പ്രിയദർശിനിയുടെ അവസാന പ്രസംഗത്തിലെ വാക്കുകൾ ഇന്നും ഹിമാലയൻ താഴ്വരകളിലൂടെ ഒഴുകി കന്യാകുമാരിയുടെ വിസ്തൃത വിഹായസ്സിലൂടെ ഒഴുകി പരന്നു നടക്കുന്നുണ്ട്.
“ഇന്ന് ഞാൻ ജീവനോടെയുണ്ട്, ഒരുപക്ഷേ, നാളെ ഉണ്ടായെന്ന് വരില്ല. എങ്കിലും എൻറെ മരണം വരെ, എൻറെ അവസാന ശ്വാസം വരെ ഞാൻ രാജ്യത്തിന് വേണ്ടി കർമ്മനിരതയായിരിക്കും. എന്റെ ഓരോ തുള്ളി രക്തം കൊണ്ടും ഞാൻ ഈ രാജ്യത്തെ ഊർജസ്വലമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ഇനി രാജ്യ സേവനത്തിനിടെ മരിച്ചാൽ പോലും ഞാനതിൽ അഭിമാനം കൊള്ളുന്നു. എൻറെ ഓരോ തുള്ളി രക്തവും ഈ രാജ്യം ശക്തവും ചലനാത്മകവും ആക്കാൻ ഞാൻ സംഭാവന ചെയ്യും”.
Latest News:

രാത്രിയുടെ മറവിൽ മെഡിക്കൽ വിദ്യാർത്ഥിനികൾക്കെതിരെ ഫോണിലൂടെ ലൈംഗിക അധിക്ഷേപം; അന്വേഷണവുമായി മാഞ്ചെസ്റ...
മാഞ്ചെസ്റ്റർ: മാഞ്ചെസ്റ്റർ സർവ്വകലാശാലയിലെ മെഡിക്കൽ വിദ്യാര്‍ഥിനികൾക്കെതിരെ ലൈംഗികാധിക്ഷേപം. അർദ്ധരാ...UK NEWS
ചർച്ചകൾ പരാജയം; ലണ്ടൻ ട്യൂബ് ഡ്രൈവർമാരുടെ പണിമുടക്ക് സമരം ആരംഭിച്ചു
ലണ്ടൻ: ലണ്ടൻ അണ്ടർഗ്രൗണ്ട് ഡ്രൈവർമാർ നടത്തുന്ന രണ്ട് 24 മണിക്കൂർ നീളുന്ന പണിമുടക്കുകളിൽ ആദ്യത്തേത് ...UK NEWS
യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം; ഒമ്പത് മരണം, നിരവധി പേർക്ക് പരിക്ക്
കിയവ്: യുക്രെയ്നിലെ പ്രധാന നഗരങ്ങളായ കിയവ്, ഡിനിപ്രോ, ഖാർകിവ് എന്നിവ ലക്ഷ്യമാക്കി റഷ്യ നടത്തിയ വ്യോ...World
ഇറ്റലിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി
റോം: ഇറ്റലിയുടെ തെക്കൻ മേഖലയായ കലാബ്രിയയുടെ തീരത്ത് ചൊവ്വാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം റിപ്പോർട്ട് ച...World
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പൂം, ചുമതലയേറ്റ് നവ നേതൃത്വം
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഞായറാഴ്ച കോള്ചെസ്റ്റെറ...Associations
തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു; ആളപായമില്ല
തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞ...Kerala
അണ്ണാമലൈ ബിജെപി വിടുന്നു? ഈയാഴ്ച രജനികാന്തിനെ കണ്ടേക്കും; പ്രഖ്യാപനം രണ്ട് ദിവസത്തിനകമെന്ന് കെ അണ്ണാ...
തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ ഡൽഹിയ്ക്ക് തിരിച്ചു. ദേശീയ അധ്യക്ഷൻ നിഥിൻ നബിനുമായി കൂടിക...Latest News
പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധം: പ്രതികൾക്ക് ആശ്വാസം, പൊലീസ് റിപ്പോർട്ട് അംഗീകരിച്ച് കോടത...
പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ പൊലീസ് റിപ്പോർട്ട് അംഗീകരിച്ച് കോടതി. വ്യോമയാന വകുപ്...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പൂം, ചുമതലയേറ്റ് നവ നേതൃത്വം കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഞായറാഴ്ച കോള്‍ചെസ്റ്റെറിന് സമീപമുള്ള ബോക്സ്റ്റഡ് വില്ലേജ് ഹാളില്‍ നടന്നൂ. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി ചര്‍ച്ച ചെയ്തു. പ്രസിഡറ്റ് ജോബി ജോര്‍ജ് സ്വാഗതവും സെക്രട്ടറി സീമ ഗോപിനാഥ് കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടൂം അവതരിപ്പിച്ചു. ട്രഷറര്‍ ടോമി പാറയ്ക്കല്‍ വാര്‍ഷിക കണക്ക് അവതരണവും നടത്തി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ 2026-27 വര്‍ഷത്തിലേയ്ക്കുള്ള കമ്മറ്റി അംഗങ്ങളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പ്രസിഡന്റ്: ഷനില്‍
- തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു; ആളപായമില്ല തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. ആളാപായമില്ല. ക്ലാസ് മുറിയുടെ ഭാഗമല്ല തകർന്നത്. എസ്എസ്എയുടെ ഓഫീസിന്റെ ഭാഗമാണ് തകർന്നതെന്നും വിശദ പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ പറഞ്ഞു. ഫിറ്റ്നസ് എങ്ങനെ ലഭിച്ചെന്ന് പരിശോധിക്കുമെന്ന് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. കാലപ്പഴക്കമുള്ള സ്കൂളാണ്. നിരവധി വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണിത്. സ്കൂളിന്റെ കാലപ്പഴക്കം സംബന്ധിച്ച് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്കൂളിൽ നിന്ന് വിദ്യാർഥികൾ വീട്ടിലേക്ക് മടങ്ങിയിരുന്നു. അഞ്ച് മണിക്ക് ശേഷമാണ്
- അണ്ണാമലൈ ബിജെപി വിടുന്നു? ഈയാഴ്ച രജനികാന്തിനെ കണ്ടേക്കും; പ്രഖ്യാപനം രണ്ട് ദിവസത്തിനകമെന്ന് കെ അണ്ണാമലൈ തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ ഡൽഹിയ്ക്ക് തിരിച്ചു. ദേശീയ അധ്യക്ഷൻ നിഥിൻ നബിനുമായി കൂടികാഴ്ച നടത്തും.പാർട്ടിവിടുമോ എന്ന കാര്യത്തിൽ പ്രതികരിച്ച് കെ അണ്ണാമലൈ. പുതിയ പാർട്ടി പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് കെ അണ്ണാമലൈ പ്രതികരിച്ചു . പുതിയ പാർട്ടി പ്രഖ്യാപനത്തെപ്പറ്റിയുള്ള ചോദ്യത്തിന് ‘ദയവായി കാത്തിരിക്കുക,രണ്ടു ദിവസത്തിനുള്ളിൽ നമുക്ക് സംസാരിക്കാം’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. വിദേശത്ത് നിന്ന് ഇന്നലെയാണ് അണ്ണാമലൈ തിരിച്ചെത്തിയത്. ഈയാഴ്ച അണ്ണാമലൈ രജനികാന്തിനെ കാണുമെന്നും സൂചനയുണ്ട്. തമിഴ്നാട്ടിൽ ഒരു പുതിയ പാർട്ടി വരുന്നതായി
- പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധം: പ്രതികൾക്ക് ആശ്വാസം, പൊലീസ് റിപ്പോർട്ട് അംഗീകരിച്ച് കോടതി പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ പൊലീസ് റിപ്പോർട്ട് അംഗീകരിച്ച് കോടതി. വ്യോമയാന വകുപ്പ് ഒഴിവാക്കി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് റിപ്പോർട്ട് അംഗീകരിച്ചത്. 4 വർഷത്തിന് ശേഷമാണ് കേസിൽ റിപ്പോർട്ട് നൽകിയത്. വലിയതുറ പൊലീസാണ് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. ഒഴിവാക്കിയത് കേന്ദ്രം എതിർത്തിട്ടും സംസ്ഥാനം ചുമത്തിയ വകുപ്പാണ്. വ്യോമയാന വകുപ്പ് നിലനിൽക്കില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ ചുമത്തിയ കുറ്റം ഒഴിവാക്കാൻ ആഭ്യന്തരവകുപ്പ് തയ്യാറായില്ല. ഭരണം മാറിയതിന് പിന്നാലെ വ്യോമയാന വകുപ്പ് ഒഴിവാക്കി പൊലീസ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ റിപ്പോർട്ട്
- ഒന്നര വയസ്സുകാരന്റെ കൊലപാതകം: ‘അഷ്കറിനെതിരെ സമഗ്ര അന്വേഷണമുണ്ടാകും’; മന്ത്രി ബിന്ദു കൃഷ്ണ തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി അഷ്കറിനെതിരെ സമഗ്ര അന്വേഷണമുണ്ടാകുമെന്ന് വനിത ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. തുടർ ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങളുണ്ടാകും. മെഡിക്കൽ കോളജ് റിഹാബിലെറ്റേഷൻ സെന്ററിൽ അഷ്കറിന്റെ ആദ്യ ഭാര്യ ആമിനയെ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. എൻകൗണ്ടറിൽ മന്ത്രി ആമിനയെ നേരിട്ട് കാണുമെന്ന് ഉറപ്പ് നൽകിയിരുന്നു. മുഖ്യപ്രതി അഷ്കറിന്റെ ആദ്യ ഭാര്യയായ ആമിന നേരിടേണ്ടി വന്ന ശാരീരിക പീഡനം, ചിറയിൻകീഴ് സ്വദേശിയായ യുവതിയുടെ മരണം തുടങ്ങിയ ആരോപണങ്ങളിൽ സമഗ്ര അന്വേഷണം
യുക്മ – തെരേസാസ് `ഓണച്ചന്തം മലയാളി സുന്ദരി’ സീസൺ 2 മത്സരാർത്ഥികളെ ക്ഷണിക്കുന്നു…. മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയിൽ…. /
യുക്മ – തെരേസാസ് `ഓണച്ചന്തം മലയാളി സുന്ദരി’ സീസൺ 2 മത്സരാർത്ഥികളെ ക്ഷണിക്കുന്നു…. മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയിൽ….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ – തെരേസാസ് ലണ്ടൻ “ഓണച്ചന്തം മലയാളി സുന്ദരി” സീസൺ 2 വിന് വേദിയൊരുങ്ങുന്നു. യുക്മയും യുകെയിലെ പ്രമുഖ മലയാളി വസ്ത്ര ബ്രാൻഡായ തെരേസാസ് ലണ്ടനും ചേർന്ന് സംഘടിപ്പിക്കുന്ന ഈ മലയാളി സുന്ദരി മത്സരം ആഗസ്റ്റ് 15 ന് യുക്മ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചാണ് നടക്കുന്നത്. പ്രശസ്ത ഫാഷൻ ഷോ ഡയറക്ടർ കമൽ രാജ് മാണിക്കത്താണ് ഇത്തവണയും മത്സരത്തിന് നേതൃത്വം നൽകുന്നത്. യുക്മ വനിത വിഭാഗമായ ‘യുക്മ
ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ /
ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ
യുക്മ മുൻ ദേശീയ ഭാരവാഹിയും യുക്മയിൽ സജീവ സാന്നിധ്യവുമായ ടിറ്റോ തോമസിന്റെയും ഡെസി ടിറ്റോയുടെയും മകൾ ജിസ് മറിയ ടിറ്റോ ഇന്ന് വിവാഹിതയാകുന്നു. വാണിയംപാറ വലിയപ്ലാക്കൽ ഹൗസിൽ ആന്റണി സേവ്യറിന്റെയും ഷിനോ ആന്റണിയുടെയും മകൻ അതുൽ ആന്റണിയാണ് വരൻ. ഇന്ന് രാവിലെ പതിനൊന്നര മണിക്ക് പന്താലംപാടം നിത്യസഹായ മാതാ ദേവാലയത്തിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. ഇന്ന് വിവാഹിതരാകുന്ന ജിസിനും അതുലിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും സ്നേഹവും
“ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനത്തിലെ അനുഭവങ്ങൾ വിവരിച്ച് നേഴ്സായ റസീന തോമസ് /
“ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനത്തിലെ അനുഭവങ്ങൾ വിവരിച്ച് നേഴ്സായ റസീന തോമസ്
സ്വന്തം ലേഖകൻ എക്സിറ്റർ: അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം സംഘടിപ്പിച്ച എട്ടാമത് ദേശീയ സമ്മേളനം യുകെ മലയാളികൾക്കിടയിൽ ഏറെ ചർച്ചയാകുകയാണ്. സെമിനാറുകളും ഡിബേറ്റുകളും ഗ്രൂപ്പ് ഡിസ്കഷനുകളും അതിലേറെ ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കാത്തവർക്ക് വലിയ നഷ്ടം തന്നെയെന്നാണ് സമ്മേളന പ്രതിനിധികൾ തന്നെ വ്യക്തമാക്കുകയാണ്. എക്സിറ്റർ മലയാളി അസോസിയേഷനിൽ നിന്ന് സമ്മേളന പ്രതിനിധിയായെത്തിയ സ്റ്റാഫ് നേഴ്സ് റസീന തോമസ് തന്റെ അനുഭവം വിവരിക്കുകയാണ്. “ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” “തുടർച്ചയായ പ്രൊഫഷണൽ വികസനത്തെ
യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനം; ആളും ആരവവുമായി വരവറിയിച്ച് നോർത്ത് ഈസ്റ്റ് റീജിയൺ /
യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനം; ആളും ആരവവുമായി വരവറിയിച്ച് നോർത്ത് ഈസ്റ്റ് റീജിയൺ
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: എട്ടാമത് യുക്മ ദേശീയ സമ്മേളനത്തിൽ ശ്രദ്ധാ കേന്ദ്രമായി യുക്മയുടെ നോർത്ത് ഈസ്റ് റീജിയൺ. റീജിയൺ രൂപീകരിച്ച ശേഷം ആദ്യമായാണ് സജീവ സാന്നിധ്യമായി ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. ആളും ആരവവുമായി ഒരു ഒന്നൊന്നര വരവ് തന്നെയാണ് നോർത്ത് ഈസ്റ്റ് റീജിയൺ കാഴ്ച വച്ചത്. കോച്ചുകളിലും കാറുകളിലുമായി അൻപതിലധികം നേഴ്സുമാരാണ് സമ്മേളനത്തിൽ പ്രതിനിധികളായെത്തിയത്. സമ്മേളനത്തിൽ പങ്കെടുക്കുക മാത്രമല്ല, ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കലാപരിപാടിയിൽ റീജിയണിലെ നേഴ്സുമാർ അവതരിപ്പിച്ച കലാപരിപാടികൾ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. റീജിയണിലെ തന്നെ
യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ /
യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: അന്തരാഷ്ട്ര നേഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം സംഘടിപ്പിച്ച എട്ടാമത് യുഎൻഎഫ് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി. എഴുന്നൂറിലധികം നേഴ്സുമാരെ സംഘടിപ്പിച്ച് നടത്തപ്പെട്ട സമ്മേളനം ചരിത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. വിവിധ റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് നേഴ്സുമാരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചത്. നൂറോളം നേഴുമാരെ സംഘടിപ്പിച്ച് കോച്ചുകളിലും മറ്റു വാഹനങ്ങളിലുമായി സമ്മേളനവേദിയിൽ എത്തിക്കാൻ സൗത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികൾ പ്രത്യേക താത്പര്യമാണെടുത്തത്. എക്സിറ്റർ, ഡെവൺ, യോവിൽ, സാലിസ്ബറി, സ്വിൻഡൻ, ഗ്ലോസ്റ്റെർഷെയർ, ഓക്സ്ഫോർഡ്,






click on malayalam character to switch languages