ലണ്ടനിൽ കൊല്ലപ്പെട്ട ഹർഷിതയുടെ കൊലപാതകിയെ പിടികൂടാതെ പോലീസ്; നീതി തേടി കുടുംബം
Nov 10, 2025
ലണ്ടൻ: ലണ്ടനിൽ ഒരു വർഷം മുൻപ് കൊല്ലപ്പെട്ട ഹർഷിതയുടെ കൊലപാതകിയെ പിടികൂടാതെ പോലീസ്. ഹർഷിത ബ്രെല്ലയെന്ന ഇന്ത്യക്കാരിയായ യുവതിയാണ് ഒരു വർഷം മുൻപ് യുകെയിൽ വച്ച് കഴുത്തുഞെരിച്ച് കൊല്ലപ്പെട്ടത്. ഒരു വർഷമായിട്ടും കൊലപാതകിയെ പിടികൂടാത്തതാണ് ഇന്ത്യൻ തലസ്ഥാനമായ ഡൽഹിയിലെ കുടുംബവീട്ടിൽ മാതാപിതാക്കളെ അസ്വസ്ഥരാക്കുന്നത്. “എന്തുകൊണ്ടാണ് മകളുടെ കൊലയാളിയെ ഇതുവരെ പിടികൂടാത്തത്? യുകെ സർക്കാരോ ഇന്ത്യൻ സർക്കാരോ ഒന്നും ചെയ്യുന്നില്ല,” ഹർഷിതയുടെ അമ്മ സുദേഷ് കുമാരി കരഞ്ഞുകൊണ്ട് ചോദിക്കുന്നു. “എനിക്ക് എന്റെ മകൾക്ക് നീതി വേണം. എങ്കിൽ മാത്രമേ എനിക്ക് സമാധാനം ലഭിക്കൂ.”
2024 നവംബർ 10 മുതൽ ഹർഷിതയെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് കുടുംബം യുകെ പോലീസിനെ അറിയിച്ചിരുന്നു. നാല് ദിവസത്തിന് ശേഷം, 2024 നവംബർ 14 ന് കിഴക്കൻ ലണ്ടനിലെ ഇൽഫോർഡിൽ ഒരു കാറിന്റെ ബൂട്ടിൽ ഹർഷിതയുടെ മൃതദേഹം കണ്ടെത്തി. ഹർഷിതയുടെ ഭർത്താവാണ് കൊല നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. കൊലപാതകത്തിന് തൊട്ടുപിന്നാലെ ഇന്ത്യയിലേക്ക് പലായനം ചെയ്ത ഭർത്താവ് പങ്കജ് ലാംബ, 24 കാരിയായ ഹർഷിതയെ ആ ദിവസം നോർത്താംപ്ടൺഷെയറിലെ കോർബിയിൽ കൊലപ്പെടുത്തിയതായി പോലീസ് വിശ്വസിക്കുന്നു. അദ്ദേഹം ഇപ്പോഴും ഒളിവിലാണ്.
ഇന്ത്യൻ പൗരന്മാരായ ദമ്പതികൾ 2024 ആദ്യമാണ് ഡൽഹിയിൽ നിന്ന് യുകെയിലേക്ക് എത്തിയത്. നോർത്താംപ്ടൺഷെയറിലെ കോർബിയിൽ സ്ഥിരതാമസമാക്കിയിരുന്നു. കൊല്ലപ്പെടുന്നതിന് രണ്ടു മാസം മുൻപ് ഭർതൃ പീഠനത്തിന് ഹർഷിത നോതാംപ്ടൺ ഷെയർ പോലീസിൽ പരാതി നൽകിയിരുന്നു. അതിന് ശേഷവും നിരന്തര പീഠനങ്ങൾ നടന്നിരുന്നുവെന്നാണ് കുടുംബം പറയുന്നത്. കൊല നടത്തിയ ശേഷം കാറിൽ മൃതദേഹം ഒളിപ്പിച്ച ശേഷം ഇയ്യാൾ ഇന്ത്യയിലേക്ക് കടന്നുവെന്നാണ് വിവരം. എന്നാലിപ്പോൾ ഇയ്യാൾ എവിടെയാണെന്ന് പോലീസിനും വലിയ നിശ്ചയമില്ല. ഈ വർഷം മാർച്ചിൽ നോർത്താംപ്ടൺഷെയർ പോലീസ് ഇയ്യാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. ബലാത്സംഗം, ലൈംഗികാതിക്രമം, നിയന്ത്രണം അല്ലെങ്കിൽ നിർബന്ധിത പെരുമാറ്റം എന്നീ കുറ്റങ്ങളും അദ്ദേഹം നേരിടുന്നു.
ഹർഷിതയുടെ സഹോദരി സോണിയ ദബാസ് അന്വേഷണത്തിന്റെ വേഗതയിൽ നിരാശയാണെന്ന് പറഞ്ഞു. “യുകെ പോലീസിൽ ഞങ്ങൾക്ക് വളരെ നിരാശയുണ്ട്. ഒരുപക്ഷേ ഞങ്ങൾ യുകെയിലെ പൗരന്മാരല്ലാത്തതുകൊണ്ടാകാം, അതുകൊണ്ടാണ് അവർ ഈ കേസിൽ ഗൗരവമായി ഇടപെടാത്തത്. വിദേശ പൗരന്മാർ യുകെയിൽ സുരക്ഷിതരല്ല എന്ന സന്ദേശമാണ് അവർ നൽകുന്നത്,” അവർ കൂട്ടിച്ചേർത്തു.
അതേസമയം കൊലപാതകിയെ നിയമത്തിന്റെ മുന്നിലെത്തിക്കാൻ ഇരു രാജ്യങ്ങളിലെയും അധികൃതരോട് അപേക്ഷിക്കുകയാണ് കുടുംബം. നേരത്തെ ഡൽഹി പോലീസ് പ്രതിയെ കണ്ടെത്താൻ നോട്ടീസ് ഉൾപ്പെടെ നൽകിയിരുന്നുവെങ്കിലും കേസന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
മാണിക്കത്ത് ഇവന്റ്സിന്റെ മിസ് & മിസിസ് മലയാളി യുകെ സീസൺ 2വിന് ലഭിച്ചത് അതിശയകരമായ സ്വീകാര്യത; പ്രതിഭയും ഗ്ലാമറും ചേർത്തൊരുക്കിയ ആഘോഷത്തിന് സാക്ഷിയായത് ആയിരത്തിലേറെപ്പേർ /
യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണം നവംബർ 22 ന് പ്രിസ്റ്റണിൽ യുക്മ ‘ശ്രേഷ്ഠ മലയാളി യു കെ’ – മാണിക്കത്ത് ഇവൻ്റ്സ് ‘മിസ്സ് & മിസ്സിസ് മലയാളി യു കെ’ വേദിയിൽ….. /
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു….. /
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള, ചാമ്പ്യൻഷിപ്പ് നിലനിർത്തി മിഡ്ലാൻഡ്സ് റീജിയൻ, ഈസ്റ്റ് ആംഗ്ളിയ രണ്ടും യോർക്ക്ഷയർ & ഹംബർ മൂന്നും സ്ഥാനങ്ങളിൽ. അസ്സോസ്സിയേഷൻ വിഭാഗത്തിൽ വാൽമ വാർവിക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ EYCO ഹൾ രണ്ടും എം.എം.എ മാഞ്ചസ്റ്റർ മൂന്നും സ്ഥാനങ്ങളിൽ. /
click on malayalam character to switch languages