- യുകെയിലെ സ്കൂൾ വിദ്യാർത്ഥികളിൽ സ്ത്രീവിരുദ്ധതയും വംശീയതയും വർദ്ധിക്കുന്നെന്ന് അധ്യാപകരുടെ മുന്നറിയിപ്പ്
- സ്രാമ്പിക്കൽ പിതാവിന്റെ ഈസ്റ്റർ സന്ദേശം
- കാനഡയിലെ ഒന്റാരിയോയിൽ ഇന്ത്യൻ വിദ്യാർഥിനി വെടിയേറ്റു മരിച്ചു
- ആണവ പദ്ധതി സംബന്ധിച്ച് ഇറാൻ-യു.എസ് ചർച്ച നിർണായക ഘട്ടത്തിലാണെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി
- ഹാർലോ മലയാളി അസോസിയേഷൻ ഈസ്റ്റർ വിഷു ഈദ് ആഘോഷങ്ങളുടെ ഭാഗമായി തറവാട് മ്യൂസിക് ബാൻഡിന്റെ ലൈവ് ഷോ
- യുക്മ നഴ്സസ് ഫോറം സൗത്ത് വെസ്റ്റ് റീജിയൺ ഇൻ്റർനാഷണൽ നേഴ്സസ് ഡേ സംഘടിപ്പിക്കുന്നു
- ട്രാൻസ് സ്ത്രീകളെ 'സ്ത്രീ' എന്ന നിർവചനത്തിൽ നിന്നൊഴിവാക്കി യു.കെ സുപ്രീം കോടതിയുടെ നിർണായക വിധി
കാവൽക്കാരുടെ സങ്കീർത്തനങ്ങൾ (ഭാഗം – 15) കല്‍വിളക്കുകള്‍
- Oct 04, 2024

15 – കല്‍വിളക്കുകള്‍
മകനേ, നീ അവരുടെ വഴിക്കു പോകരുതു; നിന്റെ കാല് അവരുടെ പാതയില്‍ വെക്കയുമരുതു. അവരുടെ കാല് ദോഷം ചെയ്!വാന്‍ ഓടുന്നു; രക്തം ചൊരിയിപ്പാന്‍ അവര്‍ ബദ്ധപ്പെടുന്നു. പക്ഷി കാണ്‍കെ വലവിരിക്കുന്നതു വ്യര്‍ത്ഥമല്ലോ. അവര്‍ സ്വന്ത രക്തത്തിന്നായി പതിയിരിക്കുന്നു; സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു. ദുരാഗ്രഹികളായ ഏവരുടെയും വഴികള്‍ അങ്ങനെ തന്നേ; അതു അവരുടെ ജീവനെ എടുത്തുകളയുന്നു.
-സദൃശ്യവാക്യങ്ങള്‍, അധ്യായം 1
വീട്ടില്‍ ആരുമില്ല.
സ്റ്റെല്ല ജോലിക്കും മക്കള്‍ രണ്ടുപേരും പഠനത്തിനു പോയിരിക്കുന്നു.
സ്റ്റെല്ല തന്നെയാണ് കാറില്‍ ജോബിനെ കൊണ്ടുവിടുന്നതും കൊണ്ടു വരുന്നതും.
കിഴക്ക് നിന്നു സൂര്യന്റെ ജ്വാലകള്‍ ഭൂമിയിലേയ്ക്ക് വന്നുകൊണ്ടിരുന്നു.
ഒരു നിശ്ശബ്ദതയ്ക്ക് ശേഷം ഫോണിന്റെ അങ്ങേ തലയ്ക്കല്‍ നിന്നു ശബ്ദമുയര്‍ന്നു.
ദൈവത്തെ സ്തുതിച്ചുകൊണ്ട് രണ്ടുപേരും സംസാരിച്ചു തുടങ്ങി.
വളരെ ഗൗരവമുള്ള ഭാവത്തില്‍ സീസ്സര്‍ വിനീതനായി പറഞ്ഞു,
“പിതാവേ, ഈ ലാസറച്ചനെ ഇങ്ങോട്ടയച്ചത് ഈ പള്ളി ഇടിച്ചുകളയാനാണോ? അതോ പൊളിച്ച് പണിയാനോ? ദിവ്യബലിയില്‍ ആള്ക്കാര് പങ്കെടുക്കുന്നില്ല. തെറ്റ് ചെയ്യാത്തവരും പാപമില്ലാത്തവരും അതില്‍ പങ്കെടുത്താല്‍ മതിയെന്നാണ് കല്പന. പിതാവേ, ഞാന്‍ അറിയാന്‍ പാടില്ലാത്തതുകൊണ്ട് ചോദിക്കയാണ്. വിശുദ്ധബലിയുടെ കാര്യത്തില്‍ സഭയ്ക്ക് എന്താണ് ഒരു ഇരട്ടത്താപ്പ് നയം?”
പിതാവ് നിശ്ശബ്ദനായി എല്ലാം കേട്ടതിനുശേഷം മൃദുവായിട്ടൊന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു:
“ലാസറച്ചന് പ്രമാണങ്ങളെ അധികമായി സ്നേഹിക്കയും അനുസരിക്കുകയും ചെയ്യുന്ന ഒരു പുരോഹിതനാണ്. മറ്റുള്ളവരോ അല്പമായി സ്നേഹിക്കുന്നു. അനുസരിക്കുന്നു. ഇതില്‍ നിങ്ങള്‍ നൂറു മനസ്സുള്ളവരാകണം. നാം ഇടിച്ചു കളയേണ്ടവരല്ല. പണിയേണ്ടവരാണ്. നിങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്. കസ്തൂരിമഠംഈ കാര്യത്തില്‍ വിഷമിക്കേണ്ട. പുതിയ ബിഷപ്പ് അവിടേക്ക് വരുമ്പോള്‍ ഞാനിക്കാര്യങ്ങള്‍ അറിയിക്കുന്നുണ്ട്. വേണ്ടത് വേണ്ട സമയത്ത് ഞങ്ങള്‍ ചെയ്തുകൊള്ളാം. അത് പോരായോ?”
സീസ്സര്‍ സന്തോഷത്തോടെ അതിനെ സ്വാഗതം ചെയ്തു. പിതാവ് സ്നേഹന്വേഷണങ്ങള്‍ നടത്തിയിട്ട് ഈശോയുടെ നാമത്തില്‍ കൃപകളെ സമൃദ്ധിയായി ചൊരിഞ്ഞുകൊണ്ട് ഫോണ്‍ വെച്ചു. വന്ദ്യപിതാവ് തന്റെ നീണ്ട വെള്ളത്താടിയില്‍ തടവി. കാലാകാലങ്ങളില്‍ ധനവും മാനവും നല്കി സഭയെ സഹായിക്കുന്നവര്‍ക്ക് വിരോധമായി പലതും ചെയ്യാന്‍ കത്തനാര് എന്തിന് ശ്രമിക്കണം. ലോകത്തെമ്പാടും ഇവരെ പോലുള്ളവരുടെ സമ്പത്ത് കൊണ്ടല്ലേ ദേവാലയങ്ങള്‍ മറ്റും ഉയര്‍ന്നിട്ടുള്ളതും. ജീവിതത്തില്‍ നന്മയും ന്യായവും സത്യവും ഇല്ലാത്ത എത്രയോ പേര് പള്ളില് ആരാധിക്കാന്‍ വരുന്നു. അവരുടെ കുറവും കുറ്റവും അകൃത്യങ്ങളും അവരുടെ തലേക്കുമീതേ പെരുകട്ടെ. അവരുടെ അകൃത്യങ്ങള്‍ക്കു തക്കവണ്ണം ശിക്ഷ കൊടുക്കേണ്ടത് ദൈവമാണ്. ഗര്‍ഭത്തില്‍ പാപവും പേറി മ്ലേച്ഛത നിറഞ്ഞ ഒരു പട്ടണത്തിലേയ്ക്ക് ദൈവകല്പനകള് ലംഘിക്കാത്ത പുരോഹിതരെ അയയ്ക്കുന്നത് എല്ലവരെയും ശുദ്ധി ചെയ്തെടുക്കാനല്ല. അശുദ്ധിയുടെ ന്യൂപക്ഷത്തെ ഒപ്പം നിറുത്തി ശുദ്ധിയുള്ള ഭൂരിപക്ഷത്തെ നയിക്കാനാണ് ശ്രമിക്കേണ്ടതും. പശുവും കരടിക്കൊപ്പം മേയുന്നില്ലേ?
പിതാവിന്റെ മനസ്സ് വ്യാകുലപ്പെട്ടു.
കണ്ണുകൊണ്ട് കണ്ടെങ്കിലും ഹൃദയം കൊണ്ട് ഗ്രഹിച്ചില്ല.
ലണ്ടനിലേയ്ക്ക് അയയ്ക്കാന്‍ തെരഞ്ഞെടുത്തതല്ല. ഒരു ശിക്ഷ നടപ്പാക്കിയതാണ്.
അദ്ദേഹം ചെയ്ത കുറ്റം സഭയുടെ അനുവാദം കൂടാതെ ശബരിമല അയ്യപ്പനെ തൊഴാന്‍ പോയി.
അത് കണ്ടുപിടിച്ചതും കത്തനാരെപ്പോലെ ആരുമറിയാതെ അവിടേയ്ക്ക് പോയ മറ്റൊരു ക്രിസ്ത്യാനി. മലകയറുമ്പോള്‍ തലയില്‍ തോര്ത്തണിഞ്ഞ് പോയ കത്തനാരെ അയാള്‍ തിരച്ചറിഞ്ഞു.
കത്തനാര് അയാളെ കണ്ടതുമില്ല.
ക്രിസ്ത്യാനി കച്ചവടത്തിനു പോയി എന്നാണ് അറിയിച്ചത്.
കത്തനാരോ, വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ പഞ്ചാബില്‍ സേവനമനുഷ്ഠിച്ചകാലം അമൃത്സാറിലെ ഗുരുദ്വാരയിലും, ജമ്മുവിലെ മലമുകളിലിരിക്കുന്ന ലക്ഷ്മീദേവി അമ്പലത്തിലും ശ്രീകൃഷ്ണന് ജനിച്ച മഥുരയിലും ശ്രീബുദ്ധന് പാര്‍ത്ത ബിഹാറിലെ ഗയയിലും പോയിട്ടുണ്ടെന്നും, അത് അവരോടുള്ള ഭക്തിയും സ്നേഹമാണെന്നും നമസ്കാരമല്ലെന്നുമറിയിച്ചു.
വിശദീകരണക്കുറിപ്പില്‍ തുടര്‍ന്നെഴുതിയ വാചകങ്ങളാണ് പിതാവിനെ പ്രകോപിതനാക്കിയത്. അതിനാല്‍ സഭാ പിതാക്കന്മാരോട് എനിക്കുള്ള അപേക്ഷ അരമനകളില്‍ നിന്നിറങ്ങി അറിയാത്ത ദേശങ്ങളിലൂടെ, ജാതികളിലൂടെ, ദേവന്മാരിലൂടെ സഞ്ചരിക്കുക. അത് ദേശത്തിനും ജനതയ്ക്കും നന്മകള് നല്‍കും. ആകാശം മഴക്കാര് മൂടിയതുപോലെ പിതാവിന്റെ മുഖവും കറുത്തു. കത്തനാര് മറ്റ് പുരോഹിതന്മാരെപ്പോലെയല്ല. ഇഷ്ടപ്പെടാത്തത് കണ്ടാല്‍ ചോദ്യം ചെയ്യും. ഒട്ടും വഴങ്ങുന്ന പ്രാകൃതവുമല്ല. അതിനാല്‍ ഇടവകകളില്‍ നിന്നകറ്റി അഗതി അനാഥ മന്ദിരങ്ങളുടെ ചുമതലയാണ് കൊടുക്കാറ്. വന്ദ്യപിതാവിന് കത്തനാരെപ്പറ്റി ഒന്നറിയാം. അദ്ദേഹം നിന്ദിക്കുന്നതും വിമര്‍ശിക്കുന്നതും പാപത്തെയാണ്. ആര്‍ക്കും വിരോധമായിട്ടല്ല. പലപ്പോഴും സഭക്ക് തലവേദനയുണ്ടാക്കുന്ന പല ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
സഭയില്‍ നിന്ന് പുറത്താക്കിയാലോ എന്നുവരെ ആലോചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുപോലെ തൂലികയും മൂര്‍ച്ചയുള്ള വാളെന്ന് അവര്‍ക്കറിയാം. അതിനുപരി അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള ദൈവീക ദര്‍ശനങ്ങള്‍ സഭക്ക് ഒരു മുദ്രയായി കാണുകയും ചെയ്യുന്നു. അത് വിശ്വാസികളുടെ ഇടയില്‍ ഒരടയാളമായി മാറിയിരിക്കുന്നു. അതുകൊണ്ടാണ് പലരും അദ്ദേഹത്തെ യൂറോപ്പിലേയ്ക്കയക്കുന്നതില് എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഓരോരുത്തര്‍ക്കും വെവ്വേറെ കാഴ്ചപ്പാടുകളുള്ളവരാണ്. അതിന്റെ മാനങ്ങളില്‍ ചുരുങ്ങിപ്പോകാനാഗ്രഹമില്ലാത്തവര് മനുഷ്യന്റെ തലച്ചോര്‍ മണ്ണിലെ ഒരു ഗ്രഹം പോലെ തോന്നുന്നു. അതില്‍ അധിവസിക്കുന്നത് എന്തെല്ലാം കാര്യങ്ങള്‍. ലോകത്തുള്ള സഭാ പുരോഹിതന്മാരെയും വിശ്വാസികളെയും അവിശ്വാസികളെയും കൂട്ടി യോജിപ്പിച്ച് കൊണ്ടു പോകുക എത്ര ദുസ്സഹമെന്ന് ഈ പദവിയില്‍ വന്നപ്പോഴാണ് മനസ്സിലായത്. അതിനെ നേരിടാന്‍ വിശ്വദര്ശനത്തിനാകില്ല. ആത്മീയദര്‍ശനം തന്നെ വേണം.
ദിവസങ്ങള്‍ മുന്നോട്ട് പോയി.
ഈസ്റ്റ് ഫാമിലെ വലിയ സെയിന്‍സ്ബറി കടയ്ക്കുള്ളില്‍ ആള്ക്കാര് ഭക്ഷ്യസാധനങ്ങള്‍ തെരഞ്ഞെടുത്ത് വലിയ വീലുള്ള വണ്ടിയിലാക്കി ക്യൂവില്‍ അക്ഷമരായി നില്ക്കുന്നു.
ആ കൂട്ടത്തില്‍ ലിന്‍ഡയും ചോക്ലേറ്റ് പാക്കറ്റുമായി നിന്നു.
ആ കടയ്ക്കുള്ളില്‍ എട്ട് കൗണ്ടറുകളുണ്ട്. പുറമെ ചൂടുണ്ടെങ്കിലും അകത്ത് നല്ല തണുപ്പാണ്.
കടയ്ക്കുള്ളില്‍ എല്ലാവിധ ഭക്ഷ്യസാധനങ്ങളും മദ്യക്കുപ്പികളും വീഞ്ഞ് കുപ്പികളും വര്‍ത്തമാനപത്രങ്ങളും മാസികകളും ധാരാളമായിട്ടുണ്ട്.
കൗണ്ടില്‍ ഇരിക്കുന്നവരില്‍ ഒരാളാണ് ലൂയിസ്.
ആഴ്ചയില്‍ മൂന്ന് ദിവസമേ പഠനമുള്ളൂ.
ബാക്കി ദിവസങ്ങളില്‍ കടയില്‍ ജോലി.
അവന് ഇരിക്കുന്ന കൗണ്ടറിലാണ് ലിന്‍ഡ നില്‍ക്കുന്നത്.
അവന് ഓരോരുത്തരില്‍നിന്ന് പണം വാങ്ങുന്നു, ചിലര്‍ ക്രെടിറ്റ് കൊടുത്ത് സാധനങ്ങള്‍ വാങ്ങുന്നു.
എല്ലാം ശ്രദ്ധയോടെ നോക്കി നിന്നു.
എല്ലാവരോടും ലൂയിസിന്റെ സ്നേഹം നിറഞ്ഞ പുഞ്ചിരിയുമായി ലൂയിസ് ഇരുന്നു.
അവള് അവന്റെ മുന്നിലെത്തി. കാശ് വാങ്ങുന്നതിന് മുന്‍പ് കടയുടെ കാര്‍ഡ് ചോദിച്ചു.
“കാര്‍ഡ് പ്ലീസ്.”
അവള് പുഞ്ചിരിയോടെ പറഞ്ഞു.
“സോറി. കാര്‍ഡ് ഇല്ലല്ലോ.”
ആ ശബ്ദം അവന് തിരിച്ചറിഞ്ഞു. തലയുയര്‍ത്തി നോക്കി. കണ്ണുകളില്‍ വിസ്മയം മിന്നി മറഞ്ഞു. ഇവള് എപ്പോള്‍ വന്നു. അവന് സന്തോഷം പ്രകടിപ്പിക്കാനാകാതെ ഒരു കള്ളച്ചിരി കാണിച്ചു. അവള് കാശുകൊടുത്ത് രസീത് വാങ്ങി. അവള് ഒരിക്കല്‍ മാത്രമേ എന്റെ അടുക്കല്‍ ഇതുപോലെ വന്നിട്ടുണ്ട്. അന്ന് പറഞ്ഞതാണ് ജോലി ചെയ്യുന്നിടത്ത് വരാന്‍ പാടില്ലെന്ന്. അവള് നിരസിച്ചിരിക്കുന്നു. ശബ്ദമടക്കി ചോദിച്ചു.
“നീ എന്തിനാ വന്നേ?”
അവള് നീരസത്തോടെ പറഞ്ഞു.
“അയ്യോ കടയില്‍ വരുന്നവരോട് ഇങ്ങനെയാ പെരുമാറുന്നേ. മാനേജരോട് പരാതിപ്പെട്ടാലും ജോലിയങ്ങ് തെറിക്കും. കടയില്‍ വരുന്നവരോട് മാന്യമായി പെരുമാറാന്‍ അറിയാത്തവന്. നിന്നെ ആരാ ഈ ജോലിക്കെടുത്തത്?”
അവന്റെ മുഖം മ്ലാനമായി. ഇവളോട് തര്‍ക്കിച്ച് ജയിക്കാന്‍ പറ്റില്ല. ഇത് കടയാണ്. വീടല്ല. എത്രയും വേഗം ഒഴുവാക്കുന്നതാണ് നല്ലത്. പെട്ടെന്നവന് ‘നെക്സ്റ്റ്’ എന്നു പറഞ്ഞപ്പോള്‍ അവള് വശ്യമായ വികാരത്തോടെ കണ്ണിറുക്കി കാണിച്ചിട്ട് മുന്നോട്ട് നടന്നു. വീണ്ടും തിരിഞ്ഞു നോക്കി പറഞ്ഞു.
“ഞാന്‍ വെളിയില്‍ വെയിറ്റ് ചെയ്യും.”
അവന് ജോലിയില്‍ ഉന്മേഷവും ഉണര്‍വും കൂടി. ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന ക്ലോക്കിലേയ്ക്ക് നോക്കി. ഇനിയും പതിനഞ്ച് മിനിറ്റ് കൂടി കഴിയാതെ ജോലി തീരില്ല. അവള് പുറത്ത് കാത്ത് നിന്നു. പിന്നെ മറുഭാഗത്തേക്ക് നടന്നു. അവന് ഇറങ്ങി വരുന്ന വാതിലനടുത്തായി കാത്തുനിന്നു. അതിന്റെ മുന്നില്‍ ഈസ്റ്റ് ഫാം മാര്‍ക്കറ്റ് ഹാളാണ്. ധാരാളം കടകളും സാധനങ്ങളും അതിനുള്ളിലുണ്ട്. അവളുടെ കണ്ണുകളെ ആകര്‍ഷിച്ചത് പൂച്ചെടികള്‍ വില്‍ക്കുന്ന സായിപ്പിന്റെ കടയാണ്. പൂക്കളുടെ മണം അവിടെയാകെയൊഴുകുന്നു. സുഗന്ധം നിറഞ്ഞ ചുറ്റുപാടുകള്‍. അവിടെ വിവിധ നിറത്തിലും രൂപത്തിലുമുള്ള പൂക്കളിലേക്ക് അവളുടെ കണ്ണുകള്‍ തറച്ചിരുന്നു. ലൂയിസ് അവളുടെ പിറകിലെത്തിയത് അവള് കണ്ടില്ല. അവന് പതുങ്ങിയ ശബ്ദത്തില്‍ ഹായ്, പറഞ്ഞു, സന്തോഷത്തോടെ അവള് ആ മുഖത്തേക്ക് തറപ്പിച്ചു നോക്കിയിട്ട് പറഞ്ഞു.
“ഹാപ്പി ബെര്‍ത്തിടെ റ്റൂ യു ഡാര്‍ളിംഗ്”
കൈയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവറില്‍നിന്ന് മനോഹരങ്ങളായ പൂക്കള്‍കൊണ്ട് നിറഞ്ഞ പൂച്ചെണ്ട് കൈയ്യില്‍ കൊടുത്തു. അവന്റെ മുഖം തിളങ്ങി. നന്ദി അറിയിച്ചു. പറഞ്ഞു തീരും മുന്‍പേ അവള് യൗവനം മുറ്റിയ ഒരു ചുംബനം കൊടുത്തു. മറ്റുള്ളവരുടെ മുന്നില്‍ അവനത് ഒട്ടും പ്രതീക്ഷിച്ചില്ല. അവന് ചുറ്റുപാടുകള്‍ കണ്ണോടിച്ചു. മുഖത്തുണ്ടായിരുന്നു ജന്മദിന സന്തോഷം ഓടിയൊളിച്ചു. സഹപ്രവര്‍ത്തകര്‍ ആരും കാണാത്തത് ഭാഗ്യം. പെട്ടെന്നവള്‍ അവന്റെ കൈയ്യിലിരുന്ന പൂച്ചെണ്ട് കവറില്‍ ഇട്ടിട്ട് അവനെയും കൂട്ടി പൂച്ചെടികള്‍ വില്‍ക്കുന്ന കടയിലേയ്ക്ക് പോയി. കടക്കകത്തും പുറത്തുമായി ധാരാളം ചെടികള്‍. കണ്‍കുളിര്‍ക്കെ കണ്ടു നിന്നിട്ട് അവനോടു പറഞ്ഞു.
“നിനക്കിതില്‍ ഏറ്റവും ഇഷ്ടപ്പെട്ട പൂച്ചെടി ഏതാണ്?”
“എന്താ വാങ്ങാനാ?”
“അതെ എനിക്കൊരു പൂച്ചെടി വാങ്ങി വളര്‍ത്തണം.”
“വീടിനുള്ളില്‍ വെക്കാനോ അതോ പുറത്തോ?”
“വീടിനുള്ളില്‍”
അവന്റെ കണ്ണുകള്‍ വിടര്‍ന്നു നില്ക്കുന്ന മൊട്ടുകളുള്ള ചെടികളില്‍ എത്തി. ഇന്നുവരെ എന്റെ ജന്മദിനത്തില് ആരും ഒരു പൂവുപോലും തരാതിരുന്നപ്പോള്‍ പൂച്ചെണ്ട് കൊണ്ട് അവള് എത്തിയിരിക്കുന്നു. പരിചയപ്പെട്ടിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. എന്നോ ഒരിക്കല്‍ ജനിച്ച ദിവസവും വര്‍ഷവും പറഞ്ഞു. അതുപോലും അവള് മനസ്സില്‍ കുറിച്ചു വച്ചിരിക്കുന്നു. അവള് എന്നെ കാണാന്‍ വന്നതും അതുകൊണ്ടുതന്നെയാണ്. അല്ലെങ്കില്‍ കടയിലോ പഠനദിവസങ്ങളിലോ വരാറില്ല.
പൂച്ചെണ്ടില്‍ നിന്നുയരുന്ന സുഗന്ധം അവരില്‍ കുളിര്മ്മയുണര്ത്തി.
അവന് ചെറിയൊരു റോസാപ്പൂവില്‍ ലയിച്ചുനിന്നു.
വലിയ ഇലകളും തണ്ടുകളുമുള്ള റോസ്സാച്ചെടികളാണ് കണ്ടിട്ടുള്ളത്.
ഇതാകട്ടെ ചെറിയ തണ്ടും ഏതാനും പച്ചിലകളും ചോരനിറവുമുള്ള പൂക്കള്‍ രണ്ടെണ്ണം വിരിഞ്ഞതും.
പല മൊട്ടുകള്‍ ഗര്ഭവതികളെപ്പോലെയും നില്ക്കുന്നു.
അവന് രണ്ടാം സ്ഥാനം കൊടുത്തത് വെളുത്ത പൂക്കള്‍ നിറഞ്ഞ റോസാച്ചെടിക്കാണ്.
അവന്റെ ഉത്തരവിനായി അവള് കാത്തുനിന്നു.
“ഏതാണ് ഇഷ്ടപ്പെട്ടത്?”
അവന് ചോരനിറമുള്ള പൂക്കള്‍ കാണിച്ചു. അവളതെടുത്ത് അകത്ത് ചെന്ന് കാശുകൊടുത്ത് മടങ്ങി വന്നപ്പോള്‍ അവന് ചോദിച്ചു.
“നിനക്ക് ഇഷ്ടപ്പെട്ടോ?”
അവള് ചിരിച്ചുകൊണ്ട് തലയാട്ടി.
അവര്‍ അവിടെ നിന്നു കാറില്‍ പോയത് ബോളിയന്‍ തിയേറ്ററിനടുത്തുള്ള ആശയിദോശ ഹോട്ടലിലേയ്ക്കാണ്, മസാല ദോശ കഴിക്കാന്‍.
അതിനടുത്താണ് വെസ്റ്റ് ഹാം സ്റ്റേഡിയം.
പന്തുകളി കൂടുതലും ശനിയാഴ്ച ദിവസങ്ങളിലാണ്.
ആ ദിവസം ഉച്ച കഴിഞ്ഞ് മറ്റാരും അവിടേക്ക് അധികം പോകാറില്ല.
അന്ന് പന്ത് കളി കാണാനുള്ളവരുടെ ജനസമുദ്രമാണ്.
റോഡില്‍ പോലീസും നായ്ക്കളും, കുതിര പോലീസും ധാരാളം.
ബോളിയന്‍ തിയേറ്ററില്‍ ഏതോ ഹിന്ദിപടം നടക്കുന്നുണ്ട്.
അവര്‍ ഹോട്ടലില്‍ കയറി ദോശ കഴിച്ചു.
“ഇന്ന് നിന്റെ ബര്‍ത്ത് ഡേയല്ലേ. നമുക്ക് അടിച്ച് പൊളിക്കണം.”
അവന് എതിപ്പൊന്നും പറഞ്ഞില്ല. കൗതുകത്തോടെ അവളെ നോക്കി പറഞ്ഞു.
“സത്യത്തില്‍ ആദ്യമായിട്ടാണ് ഞാനന്റെ ജന്മദിനം ഇത്ര സന്തോഷത്തോടെ കൊണ്ടാടുന്നത്.”
“ഇതൊക്കെ അല്ലേടാ ഒരു സന്തോഷം.”
അവിടെ നിന്നവര്‍ ഇറങ്ങി വീണ്ടും ഈസ്റ്റ്ഫാമില് ചെന്ന് അയിസ്ലന്റില് നിന്നൊരു ചെറിയ കേക്കും മെഴുകുതിരികളും വാങ്ങി ലൂയിസിന്റെ വീട്ടിലേയ്ക്ക് യാത്രതിരിച്ചു. സൂര്യന്റെ ഊര്‍ജ്ജം കത്തിതീര്‍ന്നു കൊണ്ടിരുന്നു. കെട്ടിടത്തിന് മുകളിലൂടെ കിളികള്‍ പറന്നു. അവര്‍ വീട്ടിന്റെ മുന്നിലെത്തി. മുറി തുറന്ന് അകത്ത് കയറി മുറിക്കുള്ളിലെ ലൈറ്റിട്ടു. പെട്ടെന്നവള്‍ പറഞ്ഞു.
“അയ്യോ തീപ്പെട്ടി വാങ്ങാന്‍ മറന്നു.” അവള് പെട്ടെന്നു പറഞ്ഞു
“തീപ്പെട്ടി ഇവിടെയുണ്ട്”
അവന് വേഗത്തില്‍ അകത്തേക്ക് പോയി.
“എടാ കേക്ക് മുറിക്കാന്‍ കത്തി കൂടി എടുത്തോ!”
അവള് വിളിച്ചു പറഞ്ഞു. മേശപ്പുറത്ത് കേക്ക് വച്ച് അതിനു ചുറ്റും മെഴുകുതിരികള്‍ കത്തിച്ചുവച്ചു. അവന് കേക്ക് മുറിച്ച് അവളുടെ വായില്‍ വച്ചു കൊടുത്തു. അവള് ഹാപ്പി ബര്‍ത്ത്ഡേ പാടി കയ്യടിച്ചു. അവന് മെഴുകുതിരി അണച്ചുകൊണ്ടിരിക്കെ അവളുടെ ശരീരത്തില്‍ നിന്നു വസ്ത്രങ്ങള്‍ തറയിലേക്ക് ഊര്‍ന്നുവീഴുന്നത് പരിഭ്രമത്തോടെ നോക്കി.
Latest News:
യുകെയിലെ സ്കൂൾ വിദ്യാർത്ഥികളിൽ സ്ത്രീവിരുദ്ധതയും വംശീയതയും വർദ്ധിക്കുന്നെന്ന് അധ്യാപകരുടെ മുന്നറിയി...
ലണ്ടൻ: യുകെയിലെ സ്കൂളുകളിൽ സ്ത്രീവിരുദ്ധതയും വംശീയതയും വർദ്ധിച്ചുവരുന്നതായി അധ്യാപകർ മുന്നറിയിപ്പ് ...UK NEWSസ്രാമ്പിക്കൽ പിതാവിന്റെ ഈസ്റ്റർ സന്ദേശം
“ഓരോ മനുഷ്യനെയും ദുഷ്ടതയിൽനിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കുകയാണ് ഉത്ഥിതന്റെ ദൗത്യം” പരിശുദ്ധ ...Spiritualകാനഡയിലെ ഒന്റാരിയോയിൽ ഇന്ത്യൻ വിദ്യാർഥിനി വെടിയേറ്റു മരിച്ചു
ഒട്ടാവ: ഹാമിൽട്ടണിലെ ഒൻറാരിയോ ടൗണിലുണ്ടായ ഗ്യാങ് ലാൻഡ് മോഡൽ വെടിവെയ്പിൽ ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്...Worldആണവ പദ്ധതി സംബന്ധിച്ച് ഇറാൻ-യു.എസ് ചർച്ച നിർണായക ഘട്ടത്തിലാണെന്ന് അന്താരാഷ...
തെഹ്റാൻ: ആണവ പദ്ധതി സംബന്ധിച്ച് ഇറാൻ-യു.എസ് ചർച്ച നിർണായക ഘട്ടത്തിലാണെന്ന്...Worldഹാർലോ മലയാളി അസോസിയേഷൻ ഈസ്റ്റർ വിഷു ഈദ് ആഘോഷങ്ങളുടെ ഭാഗമായി തറവാട് മ്യൂസിക് ബാൻഡിന്റെ ലൈവ് ഷോ
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ ഹാർലോ മലയാളി അസോസിയേഷൻ നിങ്ങളുടെ മനസ്സ...Associationsയുക്മ നഴ്സസ് ഫോറം സൗത്ത് വെസ്റ്റ് റീജിയൺ ഇൻ്റർനാഷണൽ നേഴ്സസ് ഡേ സംഘടിപ്പിക്കുന്നു
സുജു ജോസഫ്, പിആർഒ എക്സിറ്റർ: യുക്മ സൗത്ത് വെസ്റ്റ് റീജിയണിലുള്ള നേഴ്സുമാർക്ക് വേണ്ടി യുക്മ നേഴ്...uukma regionട്രാൻസ് സ്ത്രീകളെ 'സ്ത്രീ' എന്ന നിർവചനത്തിൽ നിന്നൊഴിവാക്കി യു.കെ സുപ്രീം കോടതിയുടെ നിർണായക വിധി
ലണ്ടൻ: സ്ത്രീ എന്ന വിശേഷണത്തിൽ നിന്ന് ട്രാൻസ്ജൻഡർ സ്ത്രീകളെ ഒഴിവാക്കി യു.കെ സുപ്രീംകോടതിയുടെ നിർണായ...UK NEWSയുകെയില്‍ മലയാളത്തിന്റെ താരാഘോഷത്തിന് ഇനി ദിവസങ്ങള്‍ മാത്രം ; ' നിറം 25' ടിക്കറ്റ് വിതരണ ഉത്ഘാടന ചടങ...
യുകെ വേദികളെ ആഘോഷത്തിന്റെ ആവേശത്തില്‍ ആറടിക്കാന്‍ മലയാള സിനിമയിലെയും, കലാമേഖലയിലെയും വമ്പന്‍ താരനി...Associations
Post Your Comments Here ( Click here for malayalam )
Latest Updates
- ഹാർലോ മലയാളി അസോസിയേഷൻ ഈസ്റ്റർ വിഷു ഈദ് ആഘോഷങ്ങളുടെ ഭാഗമായി തറവാട് മ്യൂസിക് ബാൻഡിന്റെ ലൈവ് ഷോ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ ഹാർലോ മലയാളി അസോസിയേഷൻ നിങ്ങളുടെ മനസ്സിന്റെ പിരിമുറക്കുകൾ കുറയ്ക്കാൻ ഒരു ഗംഭീര സംഗീത രാത്രിയുമായി എത്തുന്നു… ഈസ്റ്റർ വിഷു ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 26 ശനിയാഴ്ച തറവാട് മ്യൂസിക് ബാൻഡിന്റെ ലൈവ് ഷോയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഹാർലോ ലേഡി ഫാത്തിമ ഹാളിൽ ഏപ്രിൽ 26 ശനിയാഴ്ച്ച വൈകുന്നേരം ആറു മണിക്കാണ് ലൈവ് മ്യൂസിക് ഷോ അരങ്ങേറുക. പ്രഗൽഭ കലാകാരന്മാർ അണിനിരക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി
- യുകെയില്‍ മലയാളത്തിന്റെ താരാഘോഷത്തിന് ഇനി ദിവസങ്ങള്‍ മാത്രം ; ‘ നിറം 25’ ടിക്കറ്റ് വിതരണ ഉത്ഘാടന ചടങ്ങ് ഗംഭീരമായി ; വന്‍ താര നിരയുമായി നിറം 25 ജൂലൈയില്‍ യുകെ വേദികളിലേക്ക്
- സമന്വയം -2025 ശനിയാഴ്ച ഏപ്രിൽ 26 ന് അരുൺ ജോർജ്( യുക്മ മിഡ്ലാൻഡ്സ് മീഡിയ കോർഡിനേറ്റർ) ഹെറിഫോഡ്: ഹെറിഫോഡ് മലയാളി അസോസിയേഷൻ (ഹേമ )യുടെ ഈസ്റ്റർ -വിഷു -ഈദ് സംഗമം ‘സമന്വയം -2025 ’വിപുലമായ പരിപാടികളോടെ ഏപ്രിൽ 26 ശനിയാഴ്ച വൈകുന്നേരം 4 മണിമുതൽ Lyde Court Wedding Venue- വിൽ വച്ച് നടത്തപെടുന്നു . ജാതി മത ഭേദമില്ലാതെ ഹേമ കുടുംബാങ്ങങ്ങൾ തങ്ങളുടെ സന്തോഷം പങ്കിടുവാൻ ഒത്തു കൂടുന്ന ഈ സ്നേഹ സംഗമരാവിൽ വിവിധ കലാപരിപാടികൾ, സ്നേഹ വിരുന്ന്, പൊതു സമ്മേളനം തുടങ്ങിയവ നടക്കും
- സംസ്ഥാനത്ത് ചൂട് കൂടും; 8 ജില്ലകളിൽ മുന്നറിയിപ്പ് സംസ്ഥാനത്ത് ചൂട് ഇനിയും ഉയരാൻ സാധ്യത. കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 37°C വരെ ഉയരും. കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയാണ് ഉണ്ടാകുക. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി
- ആഗോള തലത്തില്‍ 3.54 കോടി; ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായി ഇന്ത്യക്കാർ ദുബായ്: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാർ. ആഗോള തലത്തില്‍ മൂന്ന് കോടി 54 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണുള്ളതെന്ന് വിദേശകാര്യ സഹമന്ത്രി പാബിത്ര മാര്‍ഗരിറ്റ പറഞ്ഞു. ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. മൊത്തം 3 കോടി 54 ലക്ഷം പ്രവാസി ഇന്ത്യക്കാരില്‍ 1 കോടി 59 ലക്ഷം പേരാണ് ഇന്ത്യന്‍ പാസ്പോര്‍ട്ടോടെ നോണ്‍ റെസിഡന്റ് ഇന്ത്യക്കാരായി വിദേശത്തുള്ളത്. നോണ്‍ റെസിഡന്റ് ഇന്ത്യക്കാരില്‍ ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്നവരോ വിദേശത്ത് ബിസിനസ്സ്

യുക്മ അംഗത്വ മാസാചരണം 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസ്സോസ്സിയേഷനുകൾക്ക് അപേക്ഷിക്കുവാൻ അവസരം…. /
യുക്മ അംഗത്വ മാസാചരണം 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസ്സോസ്സിയേഷനുകൾക്ക് അപേക്ഷിക്കുവാൻ അവസരം….
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) ആഗോള പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യു കെ മലയാളി അസ്സോസ്സിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള കാലപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ 5 ശനിയാഴ്ച വാൽസാളിൽ വെച്ച് ചേർന്ന

എല്ലാ മലയാളികൾക്കും വിഷു ആശംസകൾ; യുക്മ ദേശീയ കമ്മിറ്റി /
എല്ലാ മലയാളികൾക്കും വിഷു ആശംസകൾ; യുക്മ ദേശീയ കമ്മിറ്റി
മറ്റൊരു വിഷുക്കാലം കൂടി വരവായിരിക്കുകയാണ്. മേട മാസത്തിലാണ് വിഷു ആഘോഷിക്കാറുള്ളത്. മലയാള മാസമായ മേടത്തിലെ ആദ്യ ദിവസമാണ് ഇത്. ഓരോ വിഷുവും ഒരു ഓർമ്മപ്പെടുത്തലാണ്. ‘കാലമിനിയും ഉരുളും, വിഷു വരും, വർഷം വരും, തിരുവോണം വരും, പിന്നെ ഓരോ തളിരിലും പൂ വരും കായ് വരും’ എന്ന എൻഎൻ കക്കാടിന്റെ സഫലമീ യാത്ര എന്ന പ്രശസ്തമായ കവിതയാണ് ഈ സമയം പലരുടെയും മനസിലേക്ക് ഓടിയെത്തുക. യുക്മയുടെ പ്രവർത്തന വർഷം തന്നെ ആരംഭിക്കുന്നത് ഓരോ വിഷുക്കാലത്തിലാണ്… ഇത്തവണയും വിഷുക്കാലത്തിൽ

യുക്മ നിയമോപദേഷ്ടാവും കേംബ്രിഡ്ജ് മേയറുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലിയുടെ ആദരം, ഓണററി പൗരത്വം നൽകി ആദരിച്ചു /
യുക്മ നിയമോപദേഷ്ടാവും കേംബ്രിഡ്ജ് മേയറുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലിയുടെ ആദരം, ഓണററി പൗരത്വം നൽകി ആദരിച്ചു
ലണ്ടൻ: കേംബ്രിജ് മേയറും യുക്മ നിയമോപദേഷ്ടാവുമായ ഇംഗ്ലണ്ടിലെ ക്രിമിനൽ ഡിഫൻസ് സോളിസിറ്ററുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലി ഓണററി പൗരത്വം നൽകി ആദരിച്ചു. കാസ്റെറല്ലൂസിയോ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ചടങ്ങിൽ, മുനിസിപ്പൽ സെക്രട്ടറി ഡോ. മരിയ മിഖയേല മേയർ ബൈജുവിനെ സദസിന് പരിചയപ്പെടുത്തി. ഇറ്റാലിയൻ പൗരത്വം മേയർ സർ പാസ്ക്വേൽ മാർഷെസ് ബൈജുവിന് കൈമാറി. കാസ്റെറല്ലൂസിയോ വാൽമാഗിയോറിന്റെ ഡപ്യൂട്ടി മേയർ മിഷേൽ ജിയാനെറ്റ, കേംബ്രിജ് കൗൺസിലറും മുൻ മേയറുമായ റോബർട്ട് ഡ്രൈഡൻ ജെ.പി., എംആർടിഎ, പിയറോ ഡി ആഞ്ചെലിക്കോ, ഗ്യൂസെപ്പെ,

“ലണ്ടൻ ഡ്രീംസ്” യുക്മ – ഫ്ലവേഴ്സ് ചാനൽ ഓഡിഷന് നോർവിച്ചിൽ തുടക്കമായി; ഏപ്രിൽ 12ന് നോട്ടിംങ്ങ്ഹാമിൽ – രജിസ്റ്റർ ചെയ്യുവാൻ അവസരം. /
“ലണ്ടൻ ഡ്രീംസ്” യുക്മ – ഫ്ലവേഴ്സ് ചാനൽ ഓഡിഷന് നോർവിച്ചിൽ തുടക്കമായി; ഏപ്രിൽ 12ന് നോട്ടിംങ്ങ്ഹാമിൽ – രജിസ്റ്റർ ചെയ്യുവാൻ അവസരം.
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) കേരളത്തിലെ ഏറ്റവും പ്രമുഖമായതും മലയാളി കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദ ടി വി ചാനലുമായ ഫ്ലവേഴ്സ് ചാനലിൽ നടന്നുവരുന്ന “ഇതു ഐറ്റം വേറെ”, സ്മാർട്ട് ഷോ”, ടോപ് സിംഗർ – 5 എന്നീ കുടുംബ ഷോകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കായി വിവിധ പ്രായപരിധിയിലുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുവാനുള്ള രണ്ടാമത്തെ ഓഡിഷൻ ഏപ്രിൽ 12 ന് നോട്ടിംങ്ങ്ഹാമിൽ വച്ച് നടക്കുന്നു. ഇന്നലെ നോർവിച്ചിൽ വെച്ച് നടന്ന ആദ്യ ഓഡിഷനിൽ യു

സാസ്സി ബോണ്ട് ഇവന്റിൽ മിന്നിത്തിളങ്ങി യുകെ മലയാളികൾ /
സാസ്സി ബോണ്ട് ഇവന്റിൽ മിന്നിത്തിളങ്ങി യുകെ മലയാളികൾ
കൊവെൻട്രി: മാണിക്കത്ത് ഇവന്റ്സ് സംഘടിപ്പിച്ച സാസി ബോണ്ട് 2025, സൗന്ദര്യം, ആത്മവിശ്വാസം, ശാക്തീകരണം എന്നിവയെ ആവേശകരമായ മത്സരങ്ങളിലൂടെ ആഘോഷിച്ചുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചു. ഈ വർഷത്തെ പരിപാടി പ്രത്യേകിച്ചും അവിസ്മരണീയമായിരുന്നു, ഹൃദയസ്പർശിയായ മദർ-ചൈൽഡ് ഡ്യുവോ മത്സരം, പ്രചോദനാത്മകമായ മിസ് ടീൻ മത്സരം, സൂപ്പർമോം അവാർഡുകൾ എന്നിവയായിരുന്നു പ്രധാന ആകർഷണം. തെരേസ ലണ്ടൻ, ലോറ കളക്ഷൻസ് തുടങ്ങിയ പ്രശസ്ത ബ്രാൻഡുകൾക്കായി റാമ്പ് വാക്ക് നടത്തുന്ന അന്താരാഷ്ട്ര മോഡലുകൾ കൂടുതൽ ആകർഷണീയത നൽകി. ഫാഷൻ ഷോ അതിന്റെ സർഗ്ഗാത്മകതയ്ക്കും പുതുമയ്ക്കും പ്രേക്ഷക

click on malayalam character to switch languages