- ലണ്ടനിലെ സൗത്താളിൽ മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് തിരുവനന്തപുരം സ്വദേശിയായ റെയ്മണ്ട് മൊറായിസ്
- യു കെ ഏഷ്യൻ ചലച്ചിത്രോത്സവത്തിൽ' മികച്ച ഡോക്യുമെന്ററിക്കുള്ള 'ടംഗ്സ് ഓൺ ഫയർ ഫ്ലേം' അവാർഡ് ഡോ.രാജേഷ് ജെയിംസിന്.
- ഗസ്സയിൽ മണിക്കൂറുകൾ നീണ്ട വ്യോമാക്രമണം; 64 മരണം
- ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിക്ക് തീവെച്ച സംഭവം: യുവാവ് അറസ്റ്റിൽ
- ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ, പുത്തൻ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യൻ സേനയ്ക്ക് 50,000 കോടി കൂടി
- ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്ലിന് ദാസ് റിമാന്‍ഡില്‍
- മനുഷ്യന് മരിക്കുമ്പോള്‍ ചിരിക്കുന്ന കടല്കിഴവന്; കടുവാക്കൂട്ടിലേക്ക് ഇട്ടാലെ പ്രാണഭയം മനസ്സിലാകൂ;വിഎസ് ജോയ്
കാവൽക്കാരുടെ സങ്കീർത്തനങ്ങൾ (ഭാഗം – 15) കല്‍വിളക്കുകള്‍
- Oct 04, 2024

15 – കല്‍വിളക്കുകള്‍
മകനേ, നീ അവരുടെ വഴിക്കു പോകരുതു; നിന്റെ കാല് അവരുടെ പാതയില്‍ വെക്കയുമരുതു. അവരുടെ കാല് ദോഷം ചെയ്!വാന്‍ ഓടുന്നു; രക്തം ചൊരിയിപ്പാന്‍ അവര്‍ ബദ്ധപ്പെടുന്നു. പക്ഷി കാണ്‍കെ വലവിരിക്കുന്നതു വ്യര്‍ത്ഥമല്ലോ. അവര്‍ സ്വന്ത രക്തത്തിന്നായി പതിയിരിക്കുന്നു; സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു. ദുരാഗ്രഹികളായ ഏവരുടെയും വഴികള്‍ അങ്ങനെ തന്നേ; അതു അവരുടെ ജീവനെ എടുത്തുകളയുന്നു.
-സദൃശ്യവാക്യങ്ങള്‍, അധ്യായം 1
വീട്ടില്‍ ആരുമില്ല.
സ്റ്റെല്ല ജോലിക്കും മക്കള്‍ രണ്ടുപേരും പഠനത്തിനു പോയിരിക്കുന്നു.
സ്റ്റെല്ല തന്നെയാണ് കാറില്‍ ജോബിനെ കൊണ്ടുവിടുന്നതും കൊണ്ടു വരുന്നതും.
കിഴക്ക് നിന്നു സൂര്യന്റെ ജ്വാലകള്‍ ഭൂമിയിലേയ്ക്ക് വന്നുകൊണ്ടിരുന്നു.
ഒരു നിശ്ശബ്ദതയ്ക്ക് ശേഷം ഫോണിന്റെ അങ്ങേ തലയ്ക്കല്‍ നിന്നു ശബ്ദമുയര്‍ന്നു.
ദൈവത്തെ സ്തുതിച്ചുകൊണ്ട് രണ്ടുപേരും സംസാരിച്ചു തുടങ്ങി.
വളരെ ഗൗരവമുള്ള ഭാവത്തില്‍ സീസ്സര്‍ വിനീതനായി പറഞ്ഞു,
“പിതാവേ, ഈ ലാസറച്ചനെ ഇങ്ങോട്ടയച്ചത് ഈ പള്ളി ഇടിച്ചുകളയാനാണോ? അതോ പൊളിച്ച് പണിയാനോ? ദിവ്യബലിയില്‍ ആള്ക്കാര് പങ്കെടുക്കുന്നില്ല. തെറ്റ് ചെയ്യാത്തവരും പാപമില്ലാത്തവരും അതില്‍ പങ്കെടുത്താല്‍ മതിയെന്നാണ് കല്പന. പിതാവേ, ഞാന്‍ അറിയാന്‍ പാടില്ലാത്തതുകൊണ്ട് ചോദിക്കയാണ്. വിശുദ്ധബലിയുടെ കാര്യത്തില്‍ സഭയ്ക്ക് എന്താണ് ഒരു ഇരട്ടത്താപ്പ് നയം?”
പിതാവ് നിശ്ശബ്ദനായി എല്ലാം കേട്ടതിനുശേഷം മൃദുവായിട്ടൊന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു:
“ലാസറച്ചന് പ്രമാണങ്ങളെ അധികമായി സ്നേഹിക്കയും അനുസരിക്കുകയും ചെയ്യുന്ന ഒരു പുരോഹിതനാണ്. മറ്റുള്ളവരോ അല്പമായി സ്നേഹിക്കുന്നു. അനുസരിക്കുന്നു. ഇതില്‍ നിങ്ങള്‍ നൂറു മനസ്സുള്ളവരാകണം. നാം ഇടിച്ചു കളയേണ്ടവരല്ല. പണിയേണ്ടവരാണ്. നിങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്. കസ്തൂരിമഠംഈ കാര്യത്തില്‍ വിഷമിക്കേണ്ട. പുതിയ ബിഷപ്പ് അവിടേക്ക് വരുമ്പോള്‍ ഞാനിക്കാര്യങ്ങള്‍ അറിയിക്കുന്നുണ്ട്. വേണ്ടത് വേണ്ട സമയത്ത് ഞങ്ങള്‍ ചെയ്തുകൊള്ളാം. അത് പോരായോ?”
സീസ്സര്‍ സന്തോഷത്തോടെ അതിനെ സ്വാഗതം ചെയ്തു. പിതാവ് സ്നേഹന്വേഷണങ്ങള്‍ നടത്തിയിട്ട് ഈശോയുടെ നാമത്തില്‍ കൃപകളെ സമൃദ്ധിയായി ചൊരിഞ്ഞുകൊണ്ട് ഫോണ്‍ വെച്ചു. വന്ദ്യപിതാവ് തന്റെ നീണ്ട വെള്ളത്താടിയില്‍ തടവി. കാലാകാലങ്ങളില്‍ ധനവും മാനവും നല്കി സഭയെ സഹായിക്കുന്നവര്‍ക്ക് വിരോധമായി പലതും ചെയ്യാന്‍ കത്തനാര് എന്തിന് ശ്രമിക്കണം. ലോകത്തെമ്പാടും ഇവരെ പോലുള്ളവരുടെ സമ്പത്ത് കൊണ്ടല്ലേ ദേവാലയങ്ങള്‍ മറ്റും ഉയര്‍ന്നിട്ടുള്ളതും. ജീവിതത്തില്‍ നന്മയും ന്യായവും സത്യവും ഇല്ലാത്ത എത്രയോ പേര് പള്ളില് ആരാധിക്കാന്‍ വരുന്നു. അവരുടെ കുറവും കുറ്റവും അകൃത്യങ്ങളും അവരുടെ തലേക്കുമീതേ പെരുകട്ടെ. അവരുടെ അകൃത്യങ്ങള്‍ക്കു തക്കവണ്ണം ശിക്ഷ കൊടുക്കേണ്ടത് ദൈവമാണ്. ഗര്‍ഭത്തില്‍ പാപവും പേറി മ്ലേച്ഛത നിറഞ്ഞ ഒരു പട്ടണത്തിലേയ്ക്ക് ദൈവകല്പനകള് ലംഘിക്കാത്ത പുരോഹിതരെ അയയ്ക്കുന്നത് എല്ലവരെയും ശുദ്ധി ചെയ്തെടുക്കാനല്ല. അശുദ്ധിയുടെ ന്യൂപക്ഷത്തെ ഒപ്പം നിറുത്തി ശുദ്ധിയുള്ള ഭൂരിപക്ഷത്തെ നയിക്കാനാണ് ശ്രമിക്കേണ്ടതും. പശുവും കരടിക്കൊപ്പം മേയുന്നില്ലേ?
പിതാവിന്റെ മനസ്സ് വ്യാകുലപ്പെട്ടു.
കണ്ണുകൊണ്ട് കണ്ടെങ്കിലും ഹൃദയം കൊണ്ട് ഗ്രഹിച്ചില്ല.
ലണ്ടനിലേയ്ക്ക് അയയ്ക്കാന്‍ തെരഞ്ഞെടുത്തതല്ല. ഒരു ശിക്ഷ നടപ്പാക്കിയതാണ്.
അദ്ദേഹം ചെയ്ത കുറ്റം സഭയുടെ അനുവാദം കൂടാതെ ശബരിമല അയ്യപ്പനെ തൊഴാന്‍ പോയി.
അത് കണ്ടുപിടിച്ചതും കത്തനാരെപ്പോലെ ആരുമറിയാതെ അവിടേയ്ക്ക് പോയ മറ്റൊരു ക്രിസ്ത്യാനി. മലകയറുമ്പോള്‍ തലയില്‍ തോര്ത്തണിഞ്ഞ് പോയ കത്തനാരെ അയാള്‍ തിരച്ചറിഞ്ഞു.
കത്തനാര് അയാളെ കണ്ടതുമില്ല.
ക്രിസ്ത്യാനി കച്ചവടത്തിനു പോയി എന്നാണ് അറിയിച്ചത്.
കത്തനാരോ, വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ പഞ്ചാബില്‍ സേവനമനുഷ്ഠിച്ചകാലം അമൃത്സാറിലെ ഗുരുദ്വാരയിലും, ജമ്മുവിലെ മലമുകളിലിരിക്കുന്ന ലക്ഷ്മീദേവി അമ്പലത്തിലും ശ്രീകൃഷ്ണന് ജനിച്ച മഥുരയിലും ശ്രീബുദ്ധന് പാര്‍ത്ത ബിഹാറിലെ ഗയയിലും പോയിട്ടുണ്ടെന്നും, അത് അവരോടുള്ള ഭക്തിയും സ്നേഹമാണെന്നും നമസ്കാരമല്ലെന്നുമറിയിച്ചു.
വിശദീകരണക്കുറിപ്പില്‍ തുടര്‍ന്നെഴുതിയ വാചകങ്ങളാണ് പിതാവിനെ പ്രകോപിതനാക്കിയത്. അതിനാല്‍ സഭാ പിതാക്കന്മാരോട് എനിക്കുള്ള അപേക്ഷ അരമനകളില്‍ നിന്നിറങ്ങി അറിയാത്ത ദേശങ്ങളിലൂടെ, ജാതികളിലൂടെ, ദേവന്മാരിലൂടെ സഞ്ചരിക്കുക. അത് ദേശത്തിനും ജനതയ്ക്കും നന്മകള് നല്‍കും. ആകാശം മഴക്കാര് മൂടിയതുപോലെ പിതാവിന്റെ മുഖവും കറുത്തു. കത്തനാര് മറ്റ് പുരോഹിതന്മാരെപ്പോലെയല്ല. ഇഷ്ടപ്പെടാത്തത് കണ്ടാല്‍ ചോദ്യം ചെയ്യും. ഒട്ടും വഴങ്ങുന്ന പ്രാകൃതവുമല്ല. അതിനാല്‍ ഇടവകകളില്‍ നിന്നകറ്റി അഗതി അനാഥ മന്ദിരങ്ങളുടെ ചുമതലയാണ് കൊടുക്കാറ്. വന്ദ്യപിതാവിന് കത്തനാരെപ്പറ്റി ഒന്നറിയാം. അദ്ദേഹം നിന്ദിക്കുന്നതും വിമര്‍ശിക്കുന്നതും പാപത്തെയാണ്. ആര്‍ക്കും വിരോധമായിട്ടല്ല. പലപ്പോഴും സഭക്ക് തലവേദനയുണ്ടാക്കുന്ന പല ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
സഭയില്‍ നിന്ന് പുറത്താക്കിയാലോ എന്നുവരെ ആലോചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുപോലെ തൂലികയും മൂര്‍ച്ചയുള്ള വാളെന്ന് അവര്‍ക്കറിയാം. അതിനുപരി അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള ദൈവീക ദര്‍ശനങ്ങള്‍ സഭക്ക് ഒരു മുദ്രയായി കാണുകയും ചെയ്യുന്നു. അത് വിശ്വാസികളുടെ ഇടയില്‍ ഒരടയാളമായി മാറിയിരിക്കുന്നു. അതുകൊണ്ടാണ് പലരും അദ്ദേഹത്തെ യൂറോപ്പിലേയ്ക്കയക്കുന്നതില് എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഓരോരുത്തര്‍ക്കും വെവ്വേറെ കാഴ്ചപ്പാടുകളുള്ളവരാണ്. അതിന്റെ മാനങ്ങളില്‍ ചുരുങ്ങിപ്പോകാനാഗ്രഹമില്ലാത്തവര് മനുഷ്യന്റെ തലച്ചോര്‍ മണ്ണിലെ ഒരു ഗ്രഹം പോലെ തോന്നുന്നു. അതില്‍ അധിവസിക്കുന്നത് എന്തെല്ലാം കാര്യങ്ങള്‍. ലോകത്തുള്ള സഭാ പുരോഹിതന്മാരെയും വിശ്വാസികളെയും അവിശ്വാസികളെയും കൂട്ടി യോജിപ്പിച്ച് കൊണ്ടു പോകുക എത്ര ദുസ്സഹമെന്ന് ഈ പദവിയില്‍ വന്നപ്പോഴാണ് മനസ്സിലായത്. അതിനെ നേരിടാന്‍ വിശ്വദര്ശനത്തിനാകില്ല. ആത്മീയദര്‍ശനം തന്നെ വേണം.
ദിവസങ്ങള്‍ മുന്നോട്ട് പോയി.
ഈസ്റ്റ് ഫാമിലെ വലിയ സെയിന്‍സ്ബറി കടയ്ക്കുള്ളില്‍ ആള്ക്കാര് ഭക്ഷ്യസാധനങ്ങള്‍ തെരഞ്ഞെടുത്ത് വലിയ വീലുള്ള വണ്ടിയിലാക്കി ക്യൂവില്‍ അക്ഷമരായി നില്ക്കുന്നു.
ആ കൂട്ടത്തില്‍ ലിന്‍ഡയും ചോക്ലേറ്റ് പാക്കറ്റുമായി നിന്നു.
ആ കടയ്ക്കുള്ളില്‍ എട്ട് കൗണ്ടറുകളുണ്ട്. പുറമെ ചൂടുണ്ടെങ്കിലും അകത്ത് നല്ല തണുപ്പാണ്.
കടയ്ക്കുള്ളില്‍ എല്ലാവിധ ഭക്ഷ്യസാധനങ്ങളും മദ്യക്കുപ്പികളും വീഞ്ഞ് കുപ്പികളും വര്‍ത്തമാനപത്രങ്ങളും മാസികകളും ധാരാളമായിട്ടുണ്ട്.
കൗണ്ടില്‍ ഇരിക്കുന്നവരില്‍ ഒരാളാണ് ലൂയിസ്.
ആഴ്ചയില്‍ മൂന്ന് ദിവസമേ പഠനമുള്ളൂ.
ബാക്കി ദിവസങ്ങളില്‍ കടയില്‍ ജോലി.
അവന് ഇരിക്കുന്ന കൗണ്ടറിലാണ് ലിന്‍ഡ നില്‍ക്കുന്നത്.
അവന് ഓരോരുത്തരില്‍നിന്ന് പണം വാങ്ങുന്നു, ചിലര്‍ ക്രെടിറ്റ് കൊടുത്ത് സാധനങ്ങള്‍ വാങ്ങുന്നു.
എല്ലാം ശ്രദ്ധയോടെ നോക്കി നിന്നു.
എല്ലാവരോടും ലൂയിസിന്റെ സ്നേഹം നിറഞ്ഞ പുഞ്ചിരിയുമായി ലൂയിസ് ഇരുന്നു.
അവള് അവന്റെ മുന്നിലെത്തി. കാശ് വാങ്ങുന്നതിന് മുന്‍പ് കടയുടെ കാര്‍ഡ് ചോദിച്ചു.
“കാര്‍ഡ് പ്ലീസ്.”
അവള് പുഞ്ചിരിയോടെ പറഞ്ഞു.
“സോറി. കാര്‍ഡ് ഇല്ലല്ലോ.”
ആ ശബ്ദം അവന് തിരിച്ചറിഞ്ഞു. തലയുയര്‍ത്തി നോക്കി. കണ്ണുകളില്‍ വിസ്മയം മിന്നി മറഞ്ഞു. ഇവള് എപ്പോള്‍ വന്നു. അവന് സന്തോഷം പ്രകടിപ്പിക്കാനാകാതെ ഒരു കള്ളച്ചിരി കാണിച്ചു. അവള് കാശുകൊടുത്ത് രസീത് വാങ്ങി. അവള് ഒരിക്കല്‍ മാത്രമേ എന്റെ അടുക്കല്‍ ഇതുപോലെ വന്നിട്ടുണ്ട്. അന്ന് പറഞ്ഞതാണ് ജോലി ചെയ്യുന്നിടത്ത് വരാന്‍ പാടില്ലെന്ന്. അവള് നിരസിച്ചിരിക്കുന്നു. ശബ്ദമടക്കി ചോദിച്ചു.
“നീ എന്തിനാ വന്നേ?”
അവള് നീരസത്തോടെ പറഞ്ഞു.
“അയ്യോ കടയില്‍ വരുന്നവരോട് ഇങ്ങനെയാ പെരുമാറുന്നേ. മാനേജരോട് പരാതിപ്പെട്ടാലും ജോലിയങ്ങ് തെറിക്കും. കടയില്‍ വരുന്നവരോട് മാന്യമായി പെരുമാറാന്‍ അറിയാത്തവന്. നിന്നെ ആരാ ഈ ജോലിക്കെടുത്തത്?”
അവന്റെ മുഖം മ്ലാനമായി. ഇവളോട് തര്‍ക്കിച്ച് ജയിക്കാന്‍ പറ്റില്ല. ഇത് കടയാണ്. വീടല്ല. എത്രയും വേഗം ഒഴുവാക്കുന്നതാണ് നല്ലത്. പെട്ടെന്നവന് ‘നെക്സ്റ്റ്’ എന്നു പറഞ്ഞപ്പോള്‍ അവള് വശ്യമായ വികാരത്തോടെ കണ്ണിറുക്കി കാണിച്ചിട്ട് മുന്നോട്ട് നടന്നു. വീണ്ടും തിരിഞ്ഞു നോക്കി പറഞ്ഞു.
“ഞാന്‍ വെളിയില്‍ വെയിറ്റ് ചെയ്യും.”
അവന് ജോലിയില്‍ ഉന്മേഷവും ഉണര്‍വും കൂടി. ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന ക്ലോക്കിലേയ്ക്ക് നോക്കി. ഇനിയും പതിനഞ്ച് മിനിറ്റ് കൂടി കഴിയാതെ ജോലി തീരില്ല. അവള് പുറത്ത് കാത്ത് നിന്നു. പിന്നെ മറുഭാഗത്തേക്ക് നടന്നു. അവന് ഇറങ്ങി വരുന്ന വാതിലനടുത്തായി കാത്തുനിന്നു. അതിന്റെ മുന്നില്‍ ഈസ്റ്റ് ഫാം മാര്‍ക്കറ്റ് ഹാളാണ്. ധാരാളം കടകളും സാധനങ്ങളും അതിനുള്ളിലുണ്ട്. അവളുടെ കണ്ണുകളെ ആകര്‍ഷിച്ചത് പൂച്ചെടികള്‍ വില്‍ക്കുന്ന സായിപ്പിന്റെ കടയാണ്. പൂക്കളുടെ മണം അവിടെയാകെയൊഴുകുന്നു. സുഗന്ധം നിറഞ്ഞ ചുറ്റുപാടുകള്‍. അവിടെ വിവിധ നിറത്തിലും രൂപത്തിലുമുള്ള പൂക്കളിലേക്ക് അവളുടെ കണ്ണുകള്‍ തറച്ചിരുന്നു. ലൂയിസ് അവളുടെ പിറകിലെത്തിയത് അവള് കണ്ടില്ല. അവന് പതുങ്ങിയ ശബ്ദത്തില്‍ ഹായ്, പറഞ്ഞു, സന്തോഷത്തോടെ അവള് ആ മുഖത്തേക്ക് തറപ്പിച്ചു നോക്കിയിട്ട് പറഞ്ഞു.
“ഹാപ്പി ബെര്‍ത്തിടെ റ്റൂ യു ഡാര്‍ളിംഗ്”
കൈയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവറില്‍നിന്ന് മനോഹരങ്ങളായ പൂക്കള്‍കൊണ്ട് നിറഞ്ഞ പൂച്ചെണ്ട് കൈയ്യില്‍ കൊടുത്തു. അവന്റെ മുഖം തിളങ്ങി. നന്ദി അറിയിച്ചു. പറഞ്ഞു തീരും മുന്‍പേ അവള് യൗവനം മുറ്റിയ ഒരു ചുംബനം കൊടുത്തു. മറ്റുള്ളവരുടെ മുന്നില്‍ അവനത് ഒട്ടും പ്രതീക്ഷിച്ചില്ല. അവന് ചുറ്റുപാടുകള്‍ കണ്ണോടിച്ചു. മുഖത്തുണ്ടായിരുന്നു ജന്മദിന സന്തോഷം ഓടിയൊളിച്ചു. സഹപ്രവര്‍ത്തകര്‍ ആരും കാണാത്തത് ഭാഗ്യം. പെട്ടെന്നവള്‍ അവന്റെ കൈയ്യിലിരുന്ന പൂച്ചെണ്ട് കവറില്‍ ഇട്ടിട്ട് അവനെയും കൂട്ടി പൂച്ചെടികള്‍ വില്‍ക്കുന്ന കടയിലേയ്ക്ക് പോയി. കടക്കകത്തും പുറത്തുമായി ധാരാളം ചെടികള്‍. കണ്‍കുളിര്‍ക്കെ കണ്ടു നിന്നിട്ട് അവനോടു പറഞ്ഞു.
“നിനക്കിതില്‍ ഏറ്റവും ഇഷ്ടപ്പെട്ട പൂച്ചെടി ഏതാണ്?”
“എന്താ വാങ്ങാനാ?”
“അതെ എനിക്കൊരു പൂച്ചെടി വാങ്ങി വളര്‍ത്തണം.”
“വീടിനുള്ളില്‍ വെക്കാനോ അതോ പുറത്തോ?”
“വീടിനുള്ളില്‍”
അവന്റെ കണ്ണുകള്‍ വിടര്‍ന്നു നില്ക്കുന്ന മൊട്ടുകളുള്ള ചെടികളില്‍ എത്തി. ഇന്നുവരെ എന്റെ ജന്മദിനത്തില് ആരും ഒരു പൂവുപോലും തരാതിരുന്നപ്പോള്‍ പൂച്ചെണ്ട് കൊണ്ട് അവള് എത്തിയിരിക്കുന്നു. പരിചയപ്പെട്ടിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. എന്നോ ഒരിക്കല്‍ ജനിച്ച ദിവസവും വര്‍ഷവും പറഞ്ഞു. അതുപോലും അവള് മനസ്സില്‍ കുറിച്ചു വച്ചിരിക്കുന്നു. അവള് എന്നെ കാണാന്‍ വന്നതും അതുകൊണ്ടുതന്നെയാണ്. അല്ലെങ്കില്‍ കടയിലോ പഠനദിവസങ്ങളിലോ വരാറില്ല.
പൂച്ചെണ്ടില്‍ നിന്നുയരുന്ന സുഗന്ധം അവരില്‍ കുളിര്മ്മയുണര്ത്തി.
അവന് ചെറിയൊരു റോസാപ്പൂവില്‍ ലയിച്ചുനിന്നു.
വലിയ ഇലകളും തണ്ടുകളുമുള്ള റോസ്സാച്ചെടികളാണ് കണ്ടിട്ടുള്ളത്.
ഇതാകട്ടെ ചെറിയ തണ്ടും ഏതാനും പച്ചിലകളും ചോരനിറവുമുള്ള പൂക്കള്‍ രണ്ടെണ്ണം വിരിഞ്ഞതും.
പല മൊട്ടുകള്‍ ഗര്ഭവതികളെപ്പോലെയും നില്ക്കുന്നു.
അവന് രണ്ടാം സ്ഥാനം കൊടുത്തത് വെളുത്ത പൂക്കള്‍ നിറഞ്ഞ റോസാച്ചെടിക്കാണ്.
അവന്റെ ഉത്തരവിനായി അവള് കാത്തുനിന്നു.
“ഏതാണ് ഇഷ്ടപ്പെട്ടത്?”
അവന് ചോരനിറമുള്ള പൂക്കള്‍ കാണിച്ചു. അവളതെടുത്ത് അകത്ത് ചെന്ന് കാശുകൊടുത്ത് മടങ്ങി വന്നപ്പോള്‍ അവന് ചോദിച്ചു.
“നിനക്ക് ഇഷ്ടപ്പെട്ടോ?”
അവള് ചിരിച്ചുകൊണ്ട് തലയാട്ടി.
അവര്‍ അവിടെ നിന്നു കാറില്‍ പോയത് ബോളിയന്‍ തിയേറ്ററിനടുത്തുള്ള ആശയിദോശ ഹോട്ടലിലേയ്ക്കാണ്, മസാല ദോശ കഴിക്കാന്‍.
അതിനടുത്താണ് വെസ്റ്റ് ഹാം സ്റ്റേഡിയം.
പന്തുകളി കൂടുതലും ശനിയാഴ്ച ദിവസങ്ങളിലാണ്.
ആ ദിവസം ഉച്ച കഴിഞ്ഞ് മറ്റാരും അവിടേക്ക് അധികം പോകാറില്ല.
അന്ന് പന്ത് കളി കാണാനുള്ളവരുടെ ജനസമുദ്രമാണ്.
റോഡില്‍ പോലീസും നായ്ക്കളും, കുതിര പോലീസും ധാരാളം.
ബോളിയന്‍ തിയേറ്ററില്‍ ഏതോ ഹിന്ദിപടം നടക്കുന്നുണ്ട്.
അവര്‍ ഹോട്ടലില്‍ കയറി ദോശ കഴിച്ചു.
“ഇന്ന് നിന്റെ ബര്‍ത്ത് ഡേയല്ലേ. നമുക്ക് അടിച്ച് പൊളിക്കണം.”
അവന് എതിപ്പൊന്നും പറഞ്ഞില്ല. കൗതുകത്തോടെ അവളെ നോക്കി പറഞ്ഞു.
“സത്യത്തില്‍ ആദ്യമായിട്ടാണ് ഞാനന്റെ ജന്മദിനം ഇത്ര സന്തോഷത്തോടെ കൊണ്ടാടുന്നത്.”
“ഇതൊക്കെ അല്ലേടാ ഒരു സന്തോഷം.”
അവിടെ നിന്നവര്‍ ഇറങ്ങി വീണ്ടും ഈസ്റ്റ്ഫാമില് ചെന്ന് അയിസ്ലന്റില് നിന്നൊരു ചെറിയ കേക്കും മെഴുകുതിരികളും വാങ്ങി ലൂയിസിന്റെ വീട്ടിലേയ്ക്ക് യാത്രതിരിച്ചു. സൂര്യന്റെ ഊര്‍ജ്ജം കത്തിതീര്‍ന്നു കൊണ്ടിരുന്നു. കെട്ടിടത്തിന് മുകളിലൂടെ കിളികള്‍ പറന്നു. അവര്‍ വീട്ടിന്റെ മുന്നിലെത്തി. മുറി തുറന്ന് അകത്ത് കയറി മുറിക്കുള്ളിലെ ലൈറ്റിട്ടു. പെട്ടെന്നവള്‍ പറഞ്ഞു.
“അയ്യോ തീപ്പെട്ടി വാങ്ങാന്‍ മറന്നു.” അവള് പെട്ടെന്നു പറഞ്ഞു
“തീപ്പെട്ടി ഇവിടെയുണ്ട്”
അവന് വേഗത്തില്‍ അകത്തേക്ക് പോയി.
“എടാ കേക്ക് മുറിക്കാന്‍ കത്തി കൂടി എടുത്തോ!”
അവള് വിളിച്ചു പറഞ്ഞു. മേശപ്പുറത്ത് കേക്ക് വച്ച് അതിനു ചുറ്റും മെഴുകുതിരികള്‍ കത്തിച്ചുവച്ചു. അവന് കേക്ക് മുറിച്ച് അവളുടെ വായില്‍ വച്ചു കൊടുത്തു. അവള് ഹാപ്പി ബര്‍ത്ത്ഡേ പാടി കയ്യടിച്ചു. അവന് മെഴുകുതിരി അണച്ചുകൊണ്ടിരിക്കെ അവളുടെ ശരീരത്തില്‍ നിന്നു വസ്ത്രങ്ങള്‍ തറയിലേക്ക് ഊര്‍ന്നുവീഴുന്നത് പരിഭ്രമത്തോടെ നോക്കി.
Latest News:
യുവകലാസാഹിതി സാഹിത്യോത്സവം -YLF ജൂൺ 21നു ലണ്ടനിൽ സംഘടിപ്പിക്കപ്പെടുന്നു
യുവകലാസാഹിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ പ്രമുഖ സാഹിത്യോത്സവത്തിന്റെ മാതൃകയിൽ യു കെ യിൽ ആദ്യമായി ഒര...Associationsലണ്ടനിലെ സൗത്താളിൽ മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് തിരുവനന്തപുരം സ്വദേശിയായ റെയ്മണ്ട് മൊറായിസ്
ലണ്ടൻ: ലണ്ടനിലെ സൗത്താളിൽ മലയാളി മരണമടഞ്ഞു. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ റെയ്മണ്ട് മൊറായിസാണ് മ...Obituaryയു കെ ഏഷ്യൻ ചലച്ചിത്രോത്സവത്തിൽ' മികച്ച ഡോക്യുമെന്ററിക്കുള്ള 'ടംഗ്സ് ഓൺ ഫയർ ഫ്ലേം' അവാർഡ് ഡോ.രാജേഷ് ...
അപ്പച്ചൻ കണ്ണഞ്ചിറ ലണ്ടൻ: യു കെ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള 'ടങ...Moviesഗസ്സയിൽ മണിക്കൂറുകൾ നീണ്ട വ്യോമാക്രമണം; 64 മരണം
ദേർ അൽ ബലാഹ്: അന്താരാഷ്ട്ര സമൂഹം നോക്കിനിൽക്കെ ഗസ്സയിൽ അവസാനിക്കാതെ ഇസ്രായേ...Worldബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിക്ക് തീവെച്ച സംഭവം: യുവാവ് അറസ്റ്റിൽ
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുടെ സ്വകാര്യ വസതിക്ക് തീവെച്ച സം...UK NEWSഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ, പുത്തൻ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യൻ സേനയ്ക്ക് 50,000 കോടി കൂടി
ഇന്ത്യൻ സേനയ്ക്ക് 50,000 കോടി കൂടി. പ്രതിരോധ ബജറ്റിൽ അമ്പതിനായിരം കോടി രൂപ കൂടി വർദ്ധിപ്പിക്കാൻ ധാര...Latest Newsജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്ലിന് ദാസ് റിമാന്‍ഡില്‍
തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകന് ബെയ്ലിന് ദാസ് റിമാന്‍ഡില്‍...Latest Newsമനുഷ്യന് മരിക്കുമ്പോള്‍ ചിരിക്കുന്ന കടല്കിഴവന്; കടുവാക്കൂട്ടിലേക്ക് ഇട്ടാലെ പ്രാണഭയം മനസ്സിലാകൂ;വ...
മലപ്പുറം: വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- യുവകലാസാഹിതി സാഹിത്യോത്സവം -YLF ജൂൺ 21നു ലണ്ടനിൽ സംഘടിപ്പിക്കപ്പെടുന്നു യുവകലാസാഹിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ പ്രമുഖ സാഹിത്യോത്സവത്തിന്റെ മാതൃകയിൽ യു കെ യിൽ ആദ്യമായി ഒരു സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. പുസ്തക പ്രദർശനം, യു.കെ യിലെ എഴുത്തുകാരുടെ സംഗമം, വ്ലോഗ്ഗേർസ് സംഗമം, സാഹിത്യ സംവാദങ്ങൾ, ആർട് ഗാല്ലറി തുടങ്ങി അതി വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കേരളത്തിലേയും യു.കെയിലേയും പ്രമുഖരായ കലാ-സാഹിത്യ- സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്നു. ജൂൺ 21 നു West Drayton Community Centre, Harmondsworth Road, West Drayton UB7 9JL, London ഇൽ അതിവിപുലമായ സാംസ്കാരികോത്സവമായി
- ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ, പുത്തൻ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യൻ സേനയ്ക്ക് 50,000 കോടി കൂടി ഇന്ത്യൻ സേനയ്ക്ക് 50,000 കോടി കൂടി. പ്രതിരോധ ബജറ്റിൽ അമ്പതിനായിരം കോടി രൂപ കൂടി വർദ്ധിപ്പിക്കാൻ ധാരണ. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് നീക്കം. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അനുമതി നേടും.പുത്തൻ ആയുധങ്ങൾ വാങ്ങാനും സൈനികരംഗത്തെ ഗവേഷണത്തിനും പണം ചെലവഴിക്കും. ഇതോടെ പ്രതിരോധ ബജറ്റ് 7 ലക്ഷം കോടി കടക്കും. ഫെബ്രുവരി 1 ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2025/26 ബജറ്റിൽ സായുധ സേനയ്ക്കായി റെക്കോർഡ് തുകയായ 6.81 ലക്ഷം കോടി രൂപ നീക്കിവച്ചിരുന്നു.പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ
- ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്ലിന് ദാസ് റിമാന്‍ഡില്‍ തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകന് ബെയ്ലിന് ദാസ് റിമാന്‍ഡില്‍. ഈ മാസം 27 വരെയാണ് വഞ്ചിയൂര്‍ കോടതി ബെയിലിനെ റിമാന്‍ഡ് ചെയ്തത്. ജാമ്യഹര്‍ജിയില്‍ വിശമായ വാദം കേട്ട ശേഷം വിധി പറയാനായി നാളത്തേക്ക് മാറ്റി. ബെയ്ലിന് ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും. പ്രോസിക്യൂഷന് ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തു. തൊഴിലിടത്തില്‍ ഒരു സ്ത്രീ മര്‍ദനത്തിനിരയായത് ഗൗരവമായ വിഷയമാണെന്ന് പ്രോസിക്യൂഷന് ചൂണ്ടികാട്ടി. എന്നാല്‍ കരുതിക്കൂട്ടി യുവതിയെ മര്‍ദിക്കാന്‍ പ്രതി ശ്രമിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. മനഃപൂര്‍വം അഭിഭാഷകയെ
- മനുഷ്യന് മരിക്കുമ്പോള്‍ ചിരിക്കുന്ന കടല്കിഴവന്; കടുവാക്കൂട്ടിലേക്ക് ഇട്ടാലെ പ്രാണഭയം മനസ്സിലാകൂ;വിഎസ് ജോയ് മലപ്പുറം: വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ്. മനുഷ്യന് മരിക്കുമ്പോള്‍ ചിരിക്കുകയും മൃഗങ്ങള്‍ മരിക്കുമ്പോള്‍ കരയുകയും ചെയ്യുന്ന വനം മന്ത്രിയാണ് കേരളത്തിന്റേതെന്ന് വി എസ് ജോയ് പറഞ്ഞു. വനംമന്ത്രിയുടെ കൈയ്യും കാലും കെട്ടി കടുവാക്കൂട്ടിലേക്ക് ഇട്ടാലെ പ്രാണഭയത്തില്‍ ഈ നാട്ടിലെ ജനങ്ങള്‍ ജീവിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാകൂ എന്നും വി എസ് ജോയി രൂക്ഷഭാഷയിൽ വിമർശിച്ചു. കാളികാവില്‍ ടാപ്പിങ് തൊഴിലാളി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ
- സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; മധ്യപ്രദേശ് ബിജെപി മന്ത്രി വിജയ് ഷായുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ബിജെപി മന്ത്രി കന്‍വര്‍ വിജയ്ഷായുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മാധ്യമങ്ങള്‍ വിഷയത്തെ വളച്ചൊടിച്ചെന്നും, തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം. ഇന്നലെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഭരണഘടന സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് സുപ്രീംകോടതി പറഞ്ഞു. മാധ്യമങ്ങള്‍ വിഷയത്തെ വളച്ചൊടിച്ചു എന്നായിരുന്നു വിജയ് ഷായുടെ വാദം. തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കും. നമ്മുടെ സഹോദരിമാരുടെ

യുക്മ നഴ്സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ നഴ്സസ് ഡേ ആഘോഷങ്ങൾക്ക് ലിവർപൂളിൽ ഉജ്ജ്വല തുടക്കം…….. /
യുക്മ നഴ്സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ നഴ്സസ് ഡേ ആഘോഷങ്ങൾക്ക് ലിവർപൂളിൽ ഉജ്ജ്വല തുടക്കം……..
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യുക്മ നഴ്സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ നഴ്സസ് ഡേ ആഘോഷങ്ങൾക്ക് ലിവർപൂളിൽ ഉജ്ജ്വല തുടക്കം. യുക്മ നാഷണൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ എല്ലാ റീജിയണുകളിലുമായി വിത്യസ്ത തീയ്യതികളിലായി സംഘടിപ്പിച്ചിരിക്കുന്ന പരിപാടികളുടെ ദേശീയതല ഉദ്ഘാടനം നിർവ്വഹിച്ചു. ലിവർപൂളിൽ യുക്മ നോർത്ത് വെസ്റ്റ് റീജിയൻ സംഘടിപ്പിച്ച നഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ച് പരിപാടിയിലാണ് ദേശീയതല ഉദ്ഘാടനം നടന്നത്. യു എൻ എഫ് ദേശീയ കോർഡിനേറ്റർ സോണിയ ലൂബി,

ഇന്ന് ലോക നേഴ്സ് ദിനം; ആശംസകൾ നേർന്ന് യുക്മ ദേശീയ സമിതി /
ഇന്ന് ലോക നേഴ്സ് ദിനം; ആശംസകൾ നേർന്ന് യുക്മ ദേശീയ സമിതി
കുര്യൻ ജോർജ്ജ്, യുക്മ പിആർഒ & മീഡിയ കോർഡിനേറ്റർ ഇന്ന് ലോക നേഴ്സസ് ദിനം…. യുക്മയ്ക്കും അഭിമാനിക്കാം … യുക്മ നേഴ്സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓരോ റീജിയണനും കേന്ദ്രീകരിച്ച് നേഴ്സസ് ദിനം ആഘോഷിക്കുകയാണ്. യുക്മ നോർത്ത് വെസ്റ്റ് റീജിയനിൽ ഇക്കഴിഞ്ഞ ശനിയാഴ്ച്ച തുടക്കമിട്ട ആഘോഷം യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട കോവിഡ് മഹാമാരി കാലത്ത് നാം തിരിച്ചറിഞ്ഞ കരുതലിന്റെ മുഖമാണ് നഴ്സുമാരുടേത്. പ്രത്യേകിച്ച് എൻഎച്ച്എസ് ആശുപത്രികളിൽ വൈറസിനെതിരായ

യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ദേശീയതല ഉദ്ഘാടനം യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും….. /
യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ദേശീയതല ഉദ്ഘാടനം യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും…..
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) 2025 ലെ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ഭാഗമായി യുക്മ ദേശീയ സമിതി യുക്മ നഴ്സസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നഴ്സസ് ഡേ സെലിബ്രേഷൻ്റെ ദേശീയതല ഉദ്ഘാടനം ഇന്ന് ലിവർപൂളിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും. യുക്മ ദേശീയ ഭാരവാഹികളായ ഷിജോ വർഗീസ് , അലക്സ് വർഗീസ്, ബിജു പീറ്റർ, തമ്പി ജോസ്, എബ്രഹാം പൊന്നുംപുരയിടം റീജിയണൽ ഭാരവാഹികളായ ഷാജി തോമസ്

ഡിക്സ് ജോർജ്ജ് യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനർ /
ഡിക്സ് ജോർജ്ജ് യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനർ
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ഇവൻ്റുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ കേരളപൂരം വള്ളംകളിയുടെ ജനറൽ കൺവീനറായി ഡിക്സ് ജോർജ്ജിനെ യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ നിയോഗിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. കേരളത്തിന് പുറത്ത് മലയാളികൾ സംഘടിപ്പിക്കുന്ന ആദ്യ മത്സര വള്ളംകളിയാണ് യുക്മ കേരള പൂരം വള്ളംകളി. 2022 – 2025 കാലയളവിൽ യുക്മ ദേശീയ ട്രഷററായി വളരെ മികച്ച പ്രകടനം കാഴ്ച വെച്ച

സോണിയ ലൂബി യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ് /
സോണിയ ലൂബി യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മയുടെ ഏറ്റവും പ്രധാനപ്പെട്ട പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറത്തിന്റെ (UNF) നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡായി സോണിയ ലൂബിയെ യുക്മ ദേശീയ നിർവ്വാഹക സമിതി നിയമിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. യുക്മ നഴ്സസ് ഫോറത്തിൻ്റെ ആരംഭം മുതൽ സഹയാത്രികയായിരുന്ന സോണിയ ലൂബി, യു.എൻ.എഫ് നഴ്സസിന് വേണ്ടി സംഘടിപ്പിച്ച നിരവധി സെമിനാറുകളിലും കോവിഡ് കാലം മുതൽ നടത്തി വരുന്ന ഓൺലൈൻ ട്രെയിനിംഗ്കളിലും സ്ഥിരമായി

click on malayalam character to switch languages