- ‘രാത്രി ഓണം’ സെപ്റ്റംബർ 19 ശനിയാഴ്ച്ച; സെലിബ്രിറ്റി ഗസ്റ്റായി അവന്തിക മോഹൻ, ചീഫ് ഗസ്റ്റായി അഡ്വ എബി സെബാസ്റ്റിയൻ
- യുക്മ യോർക് ഷയർ & ഹംബർ റീജിയൺ കലാമേള ഒക്ടോബർ 3 നു ഹള്ളിലെ സെൻ്റ് മേരീസ് സ്കൂളിൽ; കലാമേള റജിസ്ട്രേഷൻ സെപ്റ്റംബർ 20 വരെ!
- ആസ്റ്റര്‍ ഗാര്‍ഡിയന്‍ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ് യുകെ മലയാളിയായ ഡോ. അജിമോള്‍ പ്രദീപിന്
- ഹുർമുസ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഒമാനും ഇറാനും സംയുക്തമായി നടത്തുന്ന നീക്കങ്ങളിൽ നിർണായക വഴിത്തിരിവ്
- ബ്രിക്സ് ഉച്ചകോടിക്കിടെ ഇറാൻ–യു.എ.ഇ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് യു.എൻ
- നേപ്പാൾ ദുരന്തം: ഇനിയും കണ്ടെത്താനാകാതെ 5,000ലേറെ പേർ
- യു.എസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; പ്രതിയായ മലയാളി യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
കാവല്‍ മാലാഖ (നോവല്‍ 19) തൂലികത്തുമ്പ്
- Feb 13, 2021
കാരൂർ സോമൻ
സൂസന് ജോയ് എന്ന അജ്ഞാത കഥാകാരിയെ തിരിച്ചറിയുന്ന ചിലരെങ്കിലും ലണ്ടനില്‍ത്തന്നെയുണ്ടായിരുന്നു. സൈമണ്‍, മേരി, സേവ്യര്‍… അങ്ങനെ കുറേപ്പേര്.
“ഇതവള് ആര്‍ക്കോ കാശു കൊടുത്ത് എഴുതിക്കുന്നതാ. ഒറപ്പ്….”
പ്രശസ്ത പ്രവാസി സാഹിത്യകാരി മേരി സേവ്യറുടെ അവലോകനം സേവ്യറുടെ സ്വീകരണ മുറിയില്‍ അലയടിച്ചു. ഒരു പ്രമുഖ സാഹിത്യ പ്രസിദ്ധീകരണത്തില്‍ സൂസന്റെ കഥകളെക്കുറിച്ചൊരു സംവാദം തന്നെ അച്ചടിച്ചു വന്നിരിക്കുന്നു, അവര്‍ക്കതു തീരെ സഹിക്കുന്നില്ല. ഒരു കഥയോ കവിതയോ പോയിട്ട്, സ്വന്തമായിട്ട് നല്ലൊരു കത്തു പോലും എഴുതാന്‍ മേരിക്കിതുവരെ കഴിഞ്ഞിട്ടില്ല. എന്നിട്ടും സൂസന്റെ മുന്നില്‍ തോല്‍വി സമ്മതിക്കാന്‍ കഴിയുന്നില്ല.
എന്തൊക്കെയായാലും ഇവിടുത്തുകാരുടെ മുന്നില്‍ താനൊരു കൗണ്‍സിലര്‍ മാത്രമല്ല, ഒരു സാഹിത്യകാരി കൂടിയാണ്. സ്ത്രീകളില്‍ നിന്നു തനിക്കൊരെതിരാളി ഇതാദ്യമാണ്. ഇവിടെ പലര്‍ക്കും അറിയില്ല ആരാണീ സൂസനെന്ന്. പക്ഷേ, ആളുകള്‍ അറിഞ്ഞു തുടങ്ങാന്‍ ഏറെ സമയമൊന്നും വേണ്ട. സൈമന്റെ മനസിലും നീരസം നുര പൊന്തുന്നുണ്ടായിരുന്നു.
“അതെ, നാട്ടില്‍ പോയപ്പോ ഒപ്പിച്ചതാവും…. ആരെയോ ചാക്കിട്ടു നല്ല കഥകള്‍ എഴുതിക്കുക തന്നെയായിരിക്കും അവള്. എന്തൊക്കെ കൊണ്ടു കൊടുത്തിട്ടാണെന്ന് ആര്‍ക്കറിയാം.”
ആത്മഗതം പറയുമ്പോള്‍ മേരിയുടെ മുഖം ചെറുതായൊന്നു മങ്ങിയതു സൈമന് കണ്ടെങ്കിലും കണ്ടില്ലെന്നു നടിച്ചു. തിരുത്തിപ്പറയേണ്ട ആവശ്യമൊന്നുമില്ല, മേരി എങ്ങനെയാണ് എഴുത്തുകാരിയായതെന്നു തനിക്കറിയാം. സൂസനും അങ്ങനെ തന്നെയാണെന്നു കരുതാനേ അയാള്‍ക്കു കഴിയുന്നുള്ളൂ.
ചെറിയൊരു കൊട്ടു കിട്ടിയെങ്കിലും, സൈമന്റെ പിന്തുണ കൂടിയായപ്പോള്‍ മേരിക്ക് ഉത്സാഹം. സേവ്യര്‍ മാത്രം ഒന്നും മിണ്ടിയില്ല. മേരിയുടെയും സൈമന്റെയും മുഖത്തെ മ്ലാനത കണ്ടപ്പോള്‍ അയാള്‍ക്കു ചിരി പൊട്ടി. പക്ഷേ, കളിയാക്കാന്‍ പറ്റില്ലല്ലോ. വ്യത്യസ്തമായ കാരണങ്ങളാല്‍ മേരിക്കും സൈമനും സൂസനോടു കുശുമ്പു തോന്നുക തികച്ചും സ്വാഭാവികം. വിഷയം മാറ്റാന്‍ പലപ്പോഴും ശ്രമിച്ചെങ്കിലും ഒടുവില്‍ കറങ്ങിത്തിരിഞ്ഞ് സൂസനില്ത്തന്നെ എത്തിച്ചേരുകയാണു സംഭാഷണം.
ഇവളെ ഇങ്ങനെ വളരാന്‍ വിടരുത്, മേരിയുടെ മനസ് പുകഞ്ഞു. അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ കനപ്പെട്ട അവാര്‍ഡ് തന്നെ ഒരെണ്ണം സംഘടിപ്പിച്ചേ പറ്റൂ. അതിനു എന്തു വഴി നോക്കിയാലും വേണ്ടില്ല. ഇതുവരെ ചെറുകിട അവാര്ഡുകളൊക്കെയാണു വാങ്ങാന്‍ കഴിഞ്ഞിട്ടുള്ളത്, അതു പോരാ, കുറച്ചുകൂടി സ്റ്റാന്‍ഡേര്‍ഡ് ഉള്ള ഒന്ന്. അവള് നാട്ടില്‍ സ്വാധീനിക്കാന്‍ കഴിയുന്നവരുടെ കണക്ക് മനസില്‍ കുറിക്കാന്‍ തുടങ്ങി.
നേരം രാത്രി ഒമ്പതു കഴിഞ്ഞു. സൈമന് ലിന്‍ഡയെ പോകാന്‍ വിളിച്ചു.
“പ്ലീസ് വെയ്റ്റ് ഡാര്‍ലിങ്.”
ടിവിയില്‍ പോപ് മ്യൂസിക് ആസ്വദിക്കുന്നതിന്റെ തിരക്കിലാണ് അമ്മയും മകളും.
“ഇറ്റ്സ് ഹാഫ് പാസ്റ്റ് നയന്‍ ലിന്‍ഡാ….”
“ഐ സെഡ് അയാം സീയിങ് ദിസ് പ്രോഗ്രാം. യൂ ക്യാന്‍ ഗോ ഇഫ് യൂ വിഷ്. ഡോണ്ട് ഡിസ്റ്റര്‍ബ് മീ….”
എടുത്തടിച്ചതുപോലുള്ള മറുപടി സൈമനെ മാത്രമല്ല, സേവ്യറെയും മേരിയെയും ചെറുതായൊന്നും ഞെട്ടിച്ചു. ഏഞ്ചല്‍ മാത്രം ടിവിയില്‍ തന്നെ കണ്ണുനട്ടിരിക്കുന്നു.
10 മിനിറ്റ് കൂടി കഴിഞ്ഞപ്പോള്‍ പരിപാടി കഴിഞ്ഞു, ലിന്‍ഡയും ഏഞ്ചലും പോകാന്‍ എഴുന്നേറ്റു.
മേരിയും സേവ്യറും യാത്രയയ്ക്കാന്‍ വാതില്‍ വരെ ചെന്നു.
വീട്ടിലെത്തിയ സൈമനും ഏഞ്ചലും അകത്തേക്കു കയറി. പിന്നാലെ ചെന്ന ലിന്‍ഡ കാറിന്റെ കീയുമെടുത്തു വീണ്ടും നേരേ പുറത്തേക്ക്.
“വെയര്‍ ആര് യു ഗോയിങ്?”
“ഐ ഹാവ് എ പാര്‍ട്ടി….”
സൈമന്റെ മറുപടിക്കോ അനുവാദത്തിനോ കാക്കാതെ ലിന്‍ഡ തിടുക്കത്തില്‍ കാറെടുത്ത് പോയി. മേരിയും സേവ്യറും പരസ്പരം നോക്കി. പുറത്തു പോകുമ്പോഴെങ്കിലും മാന്യമായി വസ്ത്രം ധരിക്കണമെന്ന് അവളോടു പറയാനുള്ള ധൈര്യം പോലുമില്ല സൈമണ്‍. നൈറ്റ് പാര്‍ട്ടി പതിവാണ്. അര്‍ധരാത്രി കുടിച്ചു ബോധമില്ലാതെ ആരെങ്കിലും വീടിനു മുന്നില്‍ ഇറക്കിവിടുന്നതും കാണാറുണ്ട്. പക്ഷേ, സൈമണ്‍ എല്ലാം കടിച്ചൊതുക്കി നില്ക്കുകയാണു പതിവ്. സൂസന്റെ മുന്നില്‍ കാണിച്ച വീറൊന്നും ഒരിക്കലും ലിന്‍ഡയ്ക്കു മുന്നില്‍ നില്ക്കുമ്പോള് പുറത്തു വരാറില്ല, കിടക്കയിലൊഴികെ. മേരിക്കും സേവ്യറിനും ഏഞ്ചല്‍ ഗുഡ്നൈറ്റ് പറഞ്ഞു. സൈണ്‍ വാതിലടച്ചു മുറിയിലേക്കു പോയി.
രണ്ടു ദിവസം കഴിയുമ്പോള്‍ നാട്ടില്‍ പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. അവിടെ ചെല്ലുമ്പോഴെങ്കിലും മാനം മര്യാദയ്ക്കു നടന്നാല്‍ മതിയായിരുന്നു. ഇപ്പോഴൊരു വിനോദ യാത്രയ്ക്കുള്ള മൂഡിലാണ്. ചെറുപ്പത്തിലെപ്പോഴോ കേരളത്തില്‍ പോയ ഓര്‍മയേയുള്ളൂ ലിന്‍ഡയ്ക്ക്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മൊത്തം കറങ്ങാനാണു പരിപാടി. സൈമന്റെ വീട്ടില്‍ താമസിക്കുന്നതിനോടു വലിയ താത്പര്യമില്ല. ഏതെങ്കിലും നല്ല ഹോട്ടലില്‍ മുറിയെടുക്കാമെന്നാണ് അവള് പറഞ്ഞത്. പിന്നെ എന്തു പറ്റിയോ എന്തോ, ഒടുവില്‍ സമ്മതിച്ചു, കുറച്ചു ദിവസം വീട്ടില്‍ നില്‍ക്കാമെന്ന്.
മകന്റെ ഭാര്യ മദാമ്മപ്പെണ്ണും കുട്ടിയും വരുന്നതില്‍ കുഞ്ഞപ്പിക്കും അമ്മിണിക്കും വലിയ ആവശമൊന്നുമില്ല. ഏതു തരത്തില്‍പ്പെട്ട പെണ്ണാണെന്ന് ആര്‍ക്കറിയാം. കെട്ടിച്ചുവിടും മുന്‍പേ വയറ്റിലൊണ്ടാക്കിയവള്, അത്ര മോശക്കാരിയാവാനിടയില്ല. നാട്ടുകാര്‍ക്കു പറഞ്ഞു ചിരിക്കാന്‍ വകയായി.
എന്നാലും, സൂസന്റെ വീട്ടുകാര്‍ക്കു മുന്നില്‍ പ്രതികാരം ചെയ്യാനായെന്ന ചെറിയൊരാശ്വാസം കുഞ്ഞപ്പിക്കുണ്ട്. സൈമണ്‍ വന്നു പോകുമ്പോള്‍ അവന്റെ മകനെ തിരിച്ചു കിട്ടാനുള്ള കടലാസ് എന്തൊക്കെയാണെന്നു വച്ചാല്‍ അവിടുത്തെ കോടതിയില്‍ കൊടുക്കാന്‍ പറയണം. എന്നാലേ, സമാധാനമാകൂ….
സൈമണും ലിന്‍ഡയും ഏഞ്ചലും വന്നു. നാട്ടിലെത്തി മൂന്നു ദിവസം കഴിഞ്ഞാണ് വീട്ടിലേക്കു വരുന്നതു തന്നെ. നെടുമ്പാശേരിയില്‍ ഇറങ്ങി നേരേ കുമരകം, ആലപ്പുഴ കറങ്ങിയിട്ടാണു നാട്ടിലേക്ക്.
വീട്ടില്‍ച്ചെന്നിട്ടും കുഞ്ഞപ്പിക്കും അമ്മിണിക്കും മകനെ കൊതിതീരെ കാണാന്‍ പോലും കിട്ടിയില്ല. ലിന്‍ഡയ്ക്കും ഏഞ്ചലിനും സൈമന്റെ മമ്മിയും പപ്പയും സത്രം സൂക്ഷിപ്പുകാരോ ഹോട്ടല്‍ പരിചാരകോ പോലെ മാത്രം. രണ്ടാള്‍ക്കും തീരെ കള്ച്ചറില്ലെന്നാണു ലിന്‍ഡയുടെ അഭിപ്രായം. അതവള് ഇടയ്ക്കു പ്രകടിപ്പിക്കുകയും ചെയ്തു. ഭാര്യയെയും മകളെയും കൊണ്ടു മലമ്പുഴയും നെല്ലിയാമ്പതിയും കറങ്ങുമ്പോള്‍ അപ്പന്റെയും അമ്മയുടെയും കൂടെയിരിക്കാന്‍ സൈമനെവിടെ നേരം!
അവരുള്ള നേരം വീട്ടില്‍ മദ്യത്തിന്റെയും സിഗരറ്റിന്റെയും മണം നിറഞ്ഞു. ഭാര്യയും ഭര്‍ത്താവും അക്കാര്യത്തില്‍ മത്സരം പോലെയാണ്. ഇടയ്ക്ക് ഏഞ്ചലും പുകയൂതി പറമ്പില്‍ ചുറ്റിനടക്കുന്നതു കണ്ടു. ഈ കുട്ടിയെ മര്യാദയ്ക്കു തുണിയുടുപ്പിച്ചു നടത്തിക്കൂടേ? അതെങ്ങനെ, അമ്മയെ കണ്ടല്ലേ പഠിക്കുന്നത്! കുഞ്ഞപ്പിയും അമ്മിണിയും കണ്ണില്‍ക്കണ്ണില്‍ നോക്കി.
സൂസനെക്കുറിച്ചോര്ത്തപ്പോള് അമ്മിണിയുടെ കണ്ണു നിറഞ്ഞു. കുഞ്ഞപ്പിയും അവളെക്കുറിച്ചു തന്നെയാകും ഓര്‍ക്കുന്നുണ്ടാകുക- അമ്മിണി ധൈര്യം സംഭരിച്ചു പറഞ്ഞു.
“നമുക്ക് ഒന്നു താമരക്കുളത്തു പോയി കുഞ്ഞിനെ കാണാം. സൈമനും കാണില്ലേ ആഗ്രഹം….”
കുഞ്ഞപ്പി മറുപടിയൊന്നും പറഞ്ഞില്ല. മുഖത്തെ ഭാവം മാറിയതുമില്ല. അല്‍പ്പനേരം അനങ്ങാതെ ഇരുന്നു. പിന്നെ മകനെ വിളിച്ചു.
“ഡാ, മോനേ….”
“ആ…. എന്താ?”
“ഒന്നിങ്ങു വന്നേച്ചു പോടാ….”
സൈമണ്‍ മടിയോടെ പുറത്തേക്കു വന്നു. മുഖം നിറയെ അതൃപ്തി. കുഞ്ഞപ്പി അമ്മിണിയെ നോക്കി. അവര്‍ കാര്യം പറയാന്‍ കണ്ണുകൊണ്ട് ആംഗ്യം കാട്ടി.
“നെനക്കു നിന്റെ കൊച്ചിനെ ഒന്നു കാണണ്ടേടാ? നമുക്ക് നാളെ അവിടെ വരെയൊന്നു പോയാലോടാ മോനേ….?”
സൈമന് ആദ്യം കാര്യം മനസിലാകാത്തതു പോലെ. സൂസന്റെയും കുഞ്ഞിന്റെയും കാര്യമാണെന്നു പെട്ടെന്നു മനസിലാക്കിയിട്ടെന്ന പോലെ മറുപടി വന്നു:
“അതൊന്നും വേണ്ട. അവളുടെ കൈയീന്നു കൊച്ചിനെ സ്വന്തമാക്കിയിട്ടു മതി ഇനി കാണലും കൊഞ്ചിക്കലുമൊക്കെ. അതിനൊള്ള പേപ്പറൊക്കെ ഞാന്‍ ശരിയാക്കിയിട്ടുണ്ട്. തിരിച്ചു ചെന്നാലൊടന് കോടതിയില്‍ പോണം. എല്ലാം ശരിയായാല്‍ കൊച്ചിനെ ഇങ്ങോട്ടു തന്നെയല്ലേ കൊണ്ടരാന്‍ പോന്നത്. ഇപ്പോഴെന്താ ഇത്ര ധിറുതി?”
“സൈമണ്‍…, വാട്ട് ആര് യു ഡൂയിങ് ദേര്‍?”
അകത്തുനിന്നു ലിന്‍ഡയുടെ ക്രുദ്ധമായി സ്വരം കേട്ടു സൈമണ്‍ കൂടുതല്‍ വിശദീകരണത്തിനു നില്‍ക്കാതെ അകത്തേക്കു പോയി. അടുത്ത ദിവസം രാത്രി ഫ്ളൈറ്റില്‍ അവര്‍ മടങ്ങി. അമ്മിണിക്ക് ഒരു തരത്തില്‍ ആശ്വാസമായി. മരുമകളുടെയും കുട്ടിയുടെയും വേഷവും നടപ്പുമെല്ലാം കാരണം അയല്‍ക്കാരുടെ മുഖത്തു നോക്കാന്‍ വയ്യാത്ത അവസ്ഥയായിരുന്നു. അതേതായാലും തീര്‍ന്നു കിട്ടിയല്ലോ. ഇനി നാട്ടിലോട്ടൊന്നും കെട്ടിയെഴുന്നള്ളിക്കാതിരുന്നാല് മതിയാരുന്നു, അവര്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു പോയി.
അടുത്ത ദിവസം രാവിലെ ഭര്‍ത്താവിനെയും കൂട്ടി അമ്മിണി താമരക്കുളത്തു സൂസന്റെ വീട്ടിലേക്കു പോയി. അല്പം ജാള്യതയുണ്ടായിരുന്നെങ്കിലും കൊച്ചുമോനെ കാണാനുള്ള അതിയായ ആഗ്രഹം കുഞ്ഞപ്പിയില് അത്രയേറെ വളര്‍ന്നിരുന്നു. എല്ലാ ദുരഭിമാനങ്ങളും മാറ്റിവച്ച് ഭാര്യയോടൊപ്പം പോകാന്‍ തയാറാകുകയായിരുന്നു അയാള്‍. ഇനി കാത്തിരിക്കാന്‍ വയ്യ. വണ്ടി നിറയെ കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളുമായി അവര്‍ ചെന്നിറങ്ങി.
വീട്ടുമുറ്റത്തു സൂസനെ കണ്ടതും കുഞ്ഞപ്പിക്ക് അതിശയം. എന്തോ ചോദിക്കാന്‍ വാ തുറന്നില്ല, ഒച്ചു പുറത്തു വരാത്തതുപോലെ.
“അല്ലാ, മോളിവിടൊണ്ടാരുന്നോ…?”
ചോദിച്ചത് അമ്മിണായിയിരുന്നു. സൂസന് വന്ന കാര്യം അവര്‍ക്കറിയാം. പക്ഷേ, അറിയാമെന്നു ഭര്‍ത്താവ് അറിയാന്‍ പാടില്ലല്ലോ. അതുകൊണ്ടാണു വെറുതേ ഒരു കുശലം.
“ഞാനിന്നലെ വൈകുന്നേരം വന്നു മമ്മീ. വന്നാട്ടെ, വാ പപ്പാ, കേറിയിരിക്ക്….”
ഒന്നുമറിയാത്ത ഭാവത്തില്‍ അമ്മിണിയും കുഞ്ഞപ്പിയുടെ പിന്നാലേ വരാന്തയിലേക്കു കയറി.
(തുടരും…)
Latest News:

‘രാത്രി ഓണം’ സെപ്റ്റംബർ 19 ശനിയാഴ്ച്ച; സെലിബ്രിറ്റി ഗസ്റ്റായി അവന്തിക മോഹൻ, ചീഫ് ഗസ്റ്റായി അഡ്വ എബി ...
മാണിക്കത്ത് ഇവന്റ്സ് യുകെയിൽ ആദ്യമായി അവതരിപ്പിക്കുന്ന 2026 സെപ്റ്റംബർ 19 ന് പ്രെസ്റ്റണിനടുത്തുള്ള ...UK NEWS
യുക്മ യോർക് ഷയർ & ഹംബർ റീജിയൺ കലാമേള ഒക്ടോബർ 3 നു ഹള്ളിലെ സെൻ്റ് മേരീസ് സ്കൂളിൽ; കലാമേള റജിസ്ട...
യുകെയിലെ മലയാളി സമൂഹത്തിന്റെ കലാപരമായ കഴിവുകൾക്ക് വേദിയൊരുക്കി യോർക് ഷയർ & ഹംബർ റീജണൽ കലാമേള ഒക...uukma region
ആസ്റ്റര്‍ ഗാര്‍ഡിയന്‍ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ് യുകെ മലയാളിയായ ഡോ. അജിമോള്‍ പ്രദീപിന്
ആസ്റ്റര്‍ ഗാര്‍ഡിയന്‍ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ് യുകെയിലെ മലയാളി നഴ്സ് ഡോ. അജിമോള്‍ പ്രദീപിന്. 2.5 ...UK NEWS
ഹുർമുസ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഒമാനും ഇറാനും സംയുക്തമായി നടത്തുന്ന നീക്കങ്ങളിൽ നിർണായക വഴിത്...
തെഹ്റാൻ/ മസ്കത്ത്: ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഒമാനും ഇറാനും ...World
ബ്രിക്സ് ഉച്ചകോടിക്കിടെ ഇറാൻ–യു.എ.ഇ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് യു.എൻ
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും അബൂദബി കിരീടാവകാശി ഷെയ്ഖ് ഖാല...World
നേപ്പാൾ ദുരന്തം: ഇനിയും കണ്ടെത്താനാകാതെ 5,000ലേറെ പേർ
കാഠ്മണ്ഡു: രണ്ടാഴ്ച പിന്നിട്ട നേപ്പാൾ പ്രളയദുരന്തത്തിൽ ഇനിയും കണ്ടെത്താനാകാതെ...World
യു.എസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; പ്രതിയായ മലയാളി യുവതിയുടെ അറസ...
ഹൂസ്റ്റൺ: അമേരിക്കയിലെ കാലിഫോർണിയയിൽ ഒന്നര മണിക്കൂറിനിടെ രണ്ട് മലയാളി സുഹ...World
ഹേവർഹിൽ മലയാളി അസോസിയേഷന്റെ ഓണാഘോഷം വർണാഭമായി; അഡ്വ. എബി സെബാസ്റ്റ്യനും ജെയ്സൺ ജോർജും ഉൾപ്പെടെ പ്രമു...
ഹേവർഹിൽ: ഹേവർഹിൽ മലയാളി അസോസിയേഷൻ (HMA) സംഘടിപ്പിച്ച ഓണാഘോഷം 2026 സെപ്റ്റംബർ 5-ന് രാവിലെ 10 മണി മുത...Associations
Post Your Comments Here ( Click here for malayalam )
Latest Updates
- ‘രാത്രി ഓണം’ സെപ്റ്റംബർ 19 ശനിയാഴ്ച്ച; സെലിബ്രിറ്റി ഗസ്റ്റായി അവന്തിക മോഹൻ, ചീഫ് ഗസ്റ്റായി അഡ്വ എബി സെബാസ്റ്റിയൻ മാണിക്കത്ത് ഇവന്റ്സ് യുകെയിൽ ആദ്യമായി അവതരിപ്പിക്കുന്ന 2026 സെപ്റ്റംബർ 19 ന് പ്രെസ്റ്റണിനടുത്തുള്ള മനോഹരമായ പാർക്ക് ഹാൾ റിസോർട്ട് & സ്പായിൽ. പ്രശസ്ത മലയാള സിനിമ ടെലിവിഷൻ താരം അവന്തിക മോഹൻ മുഖ്യാതിഥിയാകും. യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ചീഫ് ഗസ്റ്റായി പങ്കെടുക്കും. എന്തുകൊണ്ട് ‘രാത്രി ഓണം’?കാരണം, ഓണം ഒരു ദിവസത്തെ ആഘോഷത്തിൽ ഒതുങ്ങേണ്ടതല്ല. വർഷങ്ങളായി യുകെയിലെ ഓണാഘോഷങ്ങൾ പ്രധാനമായും ഒരേ മാതൃകയാണ് പിന്തുടരുന്നത്. രാവിലെ ആരംഭിക്കുന്ന പരിപാടികൾ, ഉച്ചയോടെയുള്ള ഓണസദ്യ, കലാപരിപാടികൾ, തുടർന്ന്
- ആസ്റ്റര്‍ ഗാര്‍ഡിയന്‍ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ് യുകെ മലയാളിയായ ഡോ. അജിമോള്‍ പ്രദീപിന് ആസ്റ്റര്‍ ഗാര്‍ഡിയന്‍ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ് യുകെയിലെ മലയാളി നഴ്സ് ഡോ. അജിമോള്‍ പ്രദീപിന്. 2.5 ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 2.38 കോടി രൂപ) സമ്മാനത്തുകയുള്ള പുരസ്കാരം കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു. ലണ്ടന്‍ കിങ്സ് കോളജ് ഹോസ്പിറ്റലില്‍ സീനിയര്‍ ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്ററായും സാല്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ലക്ചററായും പ്രവര്‍ത്തിക്കുന്ന അജിമോള്‍ കോട്ടയം സ്വദേശിയാണ്. യുകെയിലെ കെന്റിലാണ് കുടുംബസമേതം താമസം. ഡോ അജിമോള്‍ പ്രദീപ് കോട്ടയം ചുങ്കം കാനാക്കുന്നേല്‍ ജെ ജെ ജോസഫിന്റെയും അന്നമ്മ ജോസഫിന്റെയും
- ഹേവർഹിൽ മലയാളി അസോസിയേഷന്റെ ഓണാഘോഷം വർണാഭമായി; അഡ്വ. എബി സെബാസ്റ്റ്യനും ജെയ്സൺ ജോർജും ഉൾപ്പെടെ പ്രമുഖർ വിശിഷ്ടാതിഥികൾ ഹേവർഹിൽ: ഹേവർഹിൽ മലയാളി അസോസിയേഷൻ (HMA) സംഘടിപ്പിച്ച ഓണാഘോഷം 2026 സെപ്റ്റംബർ 5-ന് രാവിലെ 10 മണി മുതൽ വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെ ആഘോഷപൂർവം നടന്നു. HMA അംഗങ്ങളും കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും ഉൾപ്പെടെ മുന്നൂറിലധികം പേർ ആഘോഷത്തിൽ പങ്കുചേർന്നു. യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, കലാഭവൻ ലണ്ടൻ ഡയറക്ടർ ജെയ്സൺ ജോർജ്, ഹേവർഹിൽ ടൗൺ കൗൺസിൽ മേയർ ലോറ മില്ലർ-ജോൺസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. മെഗാ തിരുവാതിരയുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ വിശിഷ്ടാതിഥികളെ സ്വീകരിച്ചത് ആഘോഷത്തിന്
- തൊട്ടാല്‍ പൊള്ളുന്ന കേസുകളില്‍ ഫയലുകള്‍ തെക്ക് വടക്കോടിക്കുന്നത് പതിവായി’; മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കോടതി വെള്ളാപ്പള്ളി നടേശന് പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം.തൊട്ടാല്‍ കൈപൊള്ളുന്ന കേസുകളില്‍ ഫയലുകള്‍ തെക്കുവടക്കോടിക്കുന്നത് പതിവായെന്ന് കോടതി വിമര്‍ശിച്ചു. പ്രോസിക്യൂഷന് അനുമതിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുന്ന സര്‍ക്കാര്‍ മറുപടി നല്കി ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പിന്നാക്ക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. കേസില്‍ പ്രോസിക്യൂഷന് അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെയും, അഭിഭാഷകനെയും രൂക്ഷമായി വിമര്‍ശിച്ചു. ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണോ എന്ന സംശയവും ഹൈക്കോടതി പ്രകടിപ്പിച്ചു. കൈതൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടെങ്കില്‍ ഇങ്ങനെ
- നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ, തീരുമാനം താൽക്കാലികമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അബുദാബി: യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള ഉത്തരാഫ്രിക്കൻ രാജ്യമായ അൾജീരിയയുടെ തീരുമാനം താൽക്കാലികം മാത്രമാണെന്ന് കരുതുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അൾജീരിയയിലുള്ള യുഎഇ അംബാസഡറോട് 48 മണിക്കൂറിനുള്ളിൽ മടങ്ങാൻ അൾജീരിയൻ ഭരണകൂടം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ലോകരാജ്യങ്ങളുമായി സഹകരണവും സൗഹൃദവും വളർത്തുന്ന നയതന്ത്ര രീതിയാണ് യുഎഇ പിന്തുടരുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഎഇയിൽ കഴിയുന്ന 30,000-ത്തിലധികം വരുന്ന അൾജീരിയൻ പ്രവാസികൾ ഉൾപ്പെടെയുള്ള ജനങ്ങളുമായി ശക്തമായ സൗഹൃദബന്ധമാണ് യുഎഇയ്ക്കുള്ളതെന്നും അധികൃതർ കൂട്ടിച്ചേർത്തു. അൾജീരിയയുടെ നടപടിയോട്
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ





click on malayalam character to switch languages