- വിസ്മയ കേസ് ശിക്ഷാവിധി റദ്ദാക്കണം; പ്രതിയുടെ ഹർജിയിൽ നോട്ടീസ് നൽകി സുപ്രീംകോടതി
- ശ്രീനാഥ് ഭാസിക്ക് കഞ്ചാവ് കൈമാറി, ഷൈൻ ടോം ചാക്കോ കസ്റ്റമർ; ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി
- ‘ആശമാർക്ക് കേന്ദ്രം നൽകുന്ന ആനുകൂല്യത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമം’; വീണാ ജോർജിനെതിരെ ശോഭാ സുരേന്ദ്രൻ
- ആശമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
- വഖഫ് ബിൽ പാർലമെന്റിൽ; പ്രതിപക്ഷത്തിന്റെ തടസവാദം തള്ളി; ബിൽ അവതരണം ആരംഭിച്ചു
- എമ്പുരാനില്‍ 24 വെട്ട്; വില്ലന്റെ പേര് മാറ്റി, നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
- യുക്മ വെയില്‍സ് റീജിയന് നവനേതൃത്വം.....ബെന്നി അഗസ്റ്റിന് ദേശീയസമിതിയിലേക്ക്.... ജോഷി തോമസ് പ്രസിഡന്റ്....ഷെയ്ലി തോമസ് ജനറല്‍ സെക്രട്ടറി
കാവല്‍ മാലാഖ (നോവല്‍ 19) തൂലികത്തുമ്പ്
- Feb 13, 2021

കാരൂർ സോമൻ
സൂസന് ജോയ് എന്ന അജ്ഞാത കഥാകാരിയെ തിരിച്ചറിയുന്ന ചിലരെങ്കിലും ലണ്ടനില്‍ത്തന്നെയുണ്ടായിരുന്നു. സൈമണ്‍, മേരി, സേവ്യര്‍… അങ്ങനെ കുറേപ്പേര്.
“ഇതവള് ആര്‍ക്കോ കാശു കൊടുത്ത് എഴുതിക്കുന്നതാ. ഒറപ്പ്….”
പ്രശസ്ത പ്രവാസി സാഹിത്യകാരി മേരി സേവ്യറുടെ അവലോകനം സേവ്യറുടെ സ്വീകരണ മുറിയില്‍ അലയടിച്ചു. ഒരു പ്രമുഖ സാഹിത്യ പ്രസിദ്ധീകരണത്തില്‍ സൂസന്റെ കഥകളെക്കുറിച്ചൊരു സംവാദം തന്നെ അച്ചടിച്ചു വന്നിരിക്കുന്നു, അവര്‍ക്കതു തീരെ സഹിക്കുന്നില്ല. ഒരു കഥയോ കവിതയോ പോയിട്ട്, സ്വന്തമായിട്ട് നല്ലൊരു കത്തു പോലും എഴുതാന്‍ മേരിക്കിതുവരെ കഴിഞ്ഞിട്ടില്ല. എന്നിട്ടും സൂസന്റെ മുന്നില്‍ തോല്‍വി സമ്മതിക്കാന്‍ കഴിയുന്നില്ല.
എന്തൊക്കെയായാലും ഇവിടുത്തുകാരുടെ മുന്നില്‍ താനൊരു കൗണ്‍സിലര്‍ മാത്രമല്ല, ഒരു സാഹിത്യകാരി കൂടിയാണ്. സ്ത്രീകളില്‍ നിന്നു തനിക്കൊരെതിരാളി ഇതാദ്യമാണ്. ഇവിടെ പലര്‍ക്കും അറിയില്ല ആരാണീ സൂസനെന്ന്. പക്ഷേ, ആളുകള്‍ അറിഞ്ഞു തുടങ്ങാന്‍ ഏറെ സമയമൊന്നും വേണ്ട. സൈമന്റെ മനസിലും നീരസം നുര പൊന്തുന്നുണ്ടായിരുന്നു.
“അതെ, നാട്ടില്‍ പോയപ്പോ ഒപ്പിച്ചതാവും…. ആരെയോ ചാക്കിട്ടു നല്ല കഥകള്‍ എഴുതിക്കുക തന്നെയായിരിക്കും അവള്. എന്തൊക്കെ കൊണ്ടു കൊടുത്തിട്ടാണെന്ന് ആര്‍ക്കറിയാം.”
ആത്മഗതം പറയുമ്പോള്‍ മേരിയുടെ മുഖം ചെറുതായൊന്നു മങ്ങിയതു സൈമന് കണ്ടെങ്കിലും കണ്ടില്ലെന്നു നടിച്ചു. തിരുത്തിപ്പറയേണ്ട ആവശ്യമൊന്നുമില്ല, മേരി എങ്ങനെയാണ് എഴുത്തുകാരിയായതെന്നു തനിക്കറിയാം. സൂസനും അങ്ങനെ തന്നെയാണെന്നു കരുതാനേ അയാള്‍ക്കു കഴിയുന്നുള്ളൂ.
ചെറിയൊരു കൊട്ടു കിട്ടിയെങ്കിലും, സൈമന്റെ പിന്തുണ കൂടിയായപ്പോള്‍ മേരിക്ക് ഉത്സാഹം. സേവ്യര്‍ മാത്രം ഒന്നും മിണ്ടിയില്ല. മേരിയുടെയും സൈമന്റെയും മുഖത്തെ മ്ലാനത കണ്ടപ്പോള്‍ അയാള്‍ക്കു ചിരി പൊട്ടി. പക്ഷേ, കളിയാക്കാന്‍ പറ്റില്ലല്ലോ. വ്യത്യസ്തമായ കാരണങ്ങളാല്‍ മേരിക്കും സൈമനും സൂസനോടു കുശുമ്പു തോന്നുക തികച്ചും സ്വാഭാവികം. വിഷയം മാറ്റാന്‍ പലപ്പോഴും ശ്രമിച്ചെങ്കിലും ഒടുവില്‍ കറങ്ങിത്തിരിഞ്ഞ് സൂസനില്ത്തന്നെ എത്തിച്ചേരുകയാണു സംഭാഷണം.
ഇവളെ ഇങ്ങനെ വളരാന്‍ വിടരുത്, മേരിയുടെ മനസ് പുകഞ്ഞു. അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ കനപ്പെട്ട അവാര്‍ഡ് തന്നെ ഒരെണ്ണം സംഘടിപ്പിച്ചേ പറ്റൂ. അതിനു എന്തു വഴി നോക്കിയാലും വേണ്ടില്ല. ഇതുവരെ ചെറുകിട അവാര്ഡുകളൊക്കെയാണു വാങ്ങാന്‍ കഴിഞ്ഞിട്ടുള്ളത്, അതു പോരാ, കുറച്ചുകൂടി സ്റ്റാന്‍ഡേര്‍ഡ് ഉള്ള ഒന്ന്. അവള് നാട്ടില്‍ സ്വാധീനിക്കാന്‍ കഴിയുന്നവരുടെ കണക്ക് മനസില്‍ കുറിക്കാന്‍ തുടങ്ങി.
നേരം രാത്രി ഒമ്പതു കഴിഞ്ഞു. സൈമന് ലിന്‍ഡയെ പോകാന്‍ വിളിച്ചു.
“പ്ലീസ് വെയ്റ്റ് ഡാര്‍ലിങ്.”
ടിവിയില്‍ പോപ് മ്യൂസിക് ആസ്വദിക്കുന്നതിന്റെ തിരക്കിലാണ് അമ്മയും മകളും.
“ഇറ്റ്സ് ഹാഫ് പാസ്റ്റ് നയന്‍ ലിന്‍ഡാ….”
“ഐ സെഡ് അയാം സീയിങ് ദിസ് പ്രോഗ്രാം. യൂ ക്യാന്‍ ഗോ ഇഫ് യൂ വിഷ്. ഡോണ്ട് ഡിസ്റ്റര്‍ബ് മീ….”
എടുത്തടിച്ചതുപോലുള്ള മറുപടി സൈമനെ മാത്രമല്ല, സേവ്യറെയും മേരിയെയും ചെറുതായൊന്നും ഞെട്ടിച്ചു. ഏഞ്ചല്‍ മാത്രം ടിവിയില്‍ തന്നെ കണ്ണുനട്ടിരിക്കുന്നു.
10 മിനിറ്റ് കൂടി കഴിഞ്ഞപ്പോള്‍ പരിപാടി കഴിഞ്ഞു, ലിന്‍ഡയും ഏഞ്ചലും പോകാന്‍ എഴുന്നേറ്റു.
മേരിയും സേവ്യറും യാത്രയയ്ക്കാന്‍ വാതില്‍ വരെ ചെന്നു.
വീട്ടിലെത്തിയ സൈമനും ഏഞ്ചലും അകത്തേക്കു കയറി. പിന്നാലെ ചെന്ന ലിന്‍ഡ കാറിന്റെ കീയുമെടുത്തു വീണ്ടും നേരേ പുറത്തേക്ക്.
“വെയര്‍ ആര് യു ഗോയിങ്?”
“ഐ ഹാവ് എ പാര്‍ട്ടി….”
സൈമന്റെ മറുപടിക്കോ അനുവാദത്തിനോ കാക്കാതെ ലിന്‍ഡ തിടുക്കത്തില്‍ കാറെടുത്ത് പോയി. മേരിയും സേവ്യറും പരസ്പരം നോക്കി. പുറത്തു പോകുമ്പോഴെങ്കിലും മാന്യമായി വസ്ത്രം ധരിക്കണമെന്ന് അവളോടു പറയാനുള്ള ധൈര്യം പോലുമില്ല സൈമണ്‍. നൈറ്റ് പാര്‍ട്ടി പതിവാണ്. അര്‍ധരാത്രി കുടിച്ചു ബോധമില്ലാതെ ആരെങ്കിലും വീടിനു മുന്നില്‍ ഇറക്കിവിടുന്നതും കാണാറുണ്ട്. പക്ഷേ, സൈമണ്‍ എല്ലാം കടിച്ചൊതുക്കി നില്ക്കുകയാണു പതിവ്. സൂസന്റെ മുന്നില്‍ കാണിച്ച വീറൊന്നും ഒരിക്കലും ലിന്‍ഡയ്ക്കു മുന്നില്‍ നില്ക്കുമ്പോള് പുറത്തു വരാറില്ല, കിടക്കയിലൊഴികെ. മേരിക്കും സേവ്യറിനും ഏഞ്ചല്‍ ഗുഡ്നൈറ്റ് പറഞ്ഞു. സൈണ്‍ വാതിലടച്ചു മുറിയിലേക്കു പോയി.
രണ്ടു ദിവസം കഴിയുമ്പോള്‍ നാട്ടില്‍ പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. അവിടെ ചെല്ലുമ്പോഴെങ്കിലും മാനം മര്യാദയ്ക്കു നടന്നാല്‍ മതിയായിരുന്നു. ഇപ്പോഴൊരു വിനോദ യാത്രയ്ക്കുള്ള മൂഡിലാണ്. ചെറുപ്പത്തിലെപ്പോഴോ കേരളത്തില്‍ പോയ ഓര്‍മയേയുള്ളൂ ലിന്‍ഡയ്ക്ക്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മൊത്തം കറങ്ങാനാണു പരിപാടി. സൈമന്റെ വീട്ടില്‍ താമസിക്കുന്നതിനോടു വലിയ താത്പര്യമില്ല. ഏതെങ്കിലും നല്ല ഹോട്ടലില്‍ മുറിയെടുക്കാമെന്നാണ് അവള് പറഞ്ഞത്. പിന്നെ എന്തു പറ്റിയോ എന്തോ, ഒടുവില്‍ സമ്മതിച്ചു, കുറച്ചു ദിവസം വീട്ടില്‍ നില്‍ക്കാമെന്ന്.
മകന്റെ ഭാര്യ മദാമ്മപ്പെണ്ണും കുട്ടിയും വരുന്നതില്‍ കുഞ്ഞപ്പിക്കും അമ്മിണിക്കും വലിയ ആവശമൊന്നുമില്ല. ഏതു തരത്തില്‍പ്പെട്ട പെണ്ണാണെന്ന് ആര്‍ക്കറിയാം. കെട്ടിച്ചുവിടും മുന്‍പേ വയറ്റിലൊണ്ടാക്കിയവള്, അത്ര മോശക്കാരിയാവാനിടയില്ല. നാട്ടുകാര്‍ക്കു പറഞ്ഞു ചിരിക്കാന്‍ വകയായി.
എന്നാലും, സൂസന്റെ വീട്ടുകാര്‍ക്കു മുന്നില്‍ പ്രതികാരം ചെയ്യാനായെന്ന ചെറിയൊരാശ്വാസം കുഞ്ഞപ്പിക്കുണ്ട്. സൈമണ്‍ വന്നു പോകുമ്പോള്‍ അവന്റെ മകനെ തിരിച്ചു കിട്ടാനുള്ള കടലാസ് എന്തൊക്കെയാണെന്നു വച്ചാല്‍ അവിടുത്തെ കോടതിയില്‍ കൊടുക്കാന്‍ പറയണം. എന്നാലേ, സമാധാനമാകൂ….
സൈമണും ലിന്‍ഡയും ഏഞ്ചലും വന്നു. നാട്ടിലെത്തി മൂന്നു ദിവസം കഴിഞ്ഞാണ് വീട്ടിലേക്കു വരുന്നതു തന്നെ. നെടുമ്പാശേരിയില്‍ ഇറങ്ങി നേരേ കുമരകം, ആലപ്പുഴ കറങ്ങിയിട്ടാണു നാട്ടിലേക്ക്.
വീട്ടില്‍ച്ചെന്നിട്ടും കുഞ്ഞപ്പിക്കും അമ്മിണിക്കും മകനെ കൊതിതീരെ കാണാന്‍ പോലും കിട്ടിയില്ല. ലിന്‍ഡയ്ക്കും ഏഞ്ചലിനും സൈമന്റെ മമ്മിയും പപ്പയും സത്രം സൂക്ഷിപ്പുകാരോ ഹോട്ടല്‍ പരിചാരകോ പോലെ മാത്രം. രണ്ടാള്‍ക്കും തീരെ കള്ച്ചറില്ലെന്നാണു ലിന്‍ഡയുടെ അഭിപ്രായം. അതവള് ഇടയ്ക്കു പ്രകടിപ്പിക്കുകയും ചെയ്തു. ഭാര്യയെയും മകളെയും കൊണ്ടു മലമ്പുഴയും നെല്ലിയാമ്പതിയും കറങ്ങുമ്പോള്‍ അപ്പന്റെയും അമ്മയുടെയും കൂടെയിരിക്കാന്‍ സൈമനെവിടെ നേരം!
അവരുള്ള നേരം വീട്ടില്‍ മദ്യത്തിന്റെയും സിഗരറ്റിന്റെയും മണം നിറഞ്ഞു. ഭാര്യയും ഭര്‍ത്താവും അക്കാര്യത്തില്‍ മത്സരം പോലെയാണ്. ഇടയ്ക്ക് ഏഞ്ചലും പുകയൂതി പറമ്പില്‍ ചുറ്റിനടക്കുന്നതു കണ്ടു. ഈ കുട്ടിയെ മര്യാദയ്ക്കു തുണിയുടുപ്പിച്ചു നടത്തിക്കൂടേ? അതെങ്ങനെ, അമ്മയെ കണ്ടല്ലേ പഠിക്കുന്നത്! കുഞ്ഞപ്പിയും അമ്മിണിയും കണ്ണില്‍ക്കണ്ണില്‍ നോക്കി.
സൂസനെക്കുറിച്ചോര്ത്തപ്പോള് അമ്മിണിയുടെ കണ്ണു നിറഞ്ഞു. കുഞ്ഞപ്പിയും അവളെക്കുറിച്ചു തന്നെയാകും ഓര്‍ക്കുന്നുണ്ടാകുക- അമ്മിണി ധൈര്യം സംഭരിച്ചു പറഞ്ഞു.
“നമുക്ക് ഒന്നു താമരക്കുളത്തു പോയി കുഞ്ഞിനെ കാണാം. സൈമനും കാണില്ലേ ആഗ്രഹം….”
കുഞ്ഞപ്പി മറുപടിയൊന്നും പറഞ്ഞില്ല. മുഖത്തെ ഭാവം മാറിയതുമില്ല. അല്‍പ്പനേരം അനങ്ങാതെ ഇരുന്നു. പിന്നെ മകനെ വിളിച്ചു.
“ഡാ, മോനേ….”
“ആ…. എന്താ?”
“ഒന്നിങ്ങു വന്നേച്ചു പോടാ….”
സൈമണ്‍ മടിയോടെ പുറത്തേക്കു വന്നു. മുഖം നിറയെ അതൃപ്തി. കുഞ്ഞപ്പി അമ്മിണിയെ നോക്കി. അവര്‍ കാര്യം പറയാന്‍ കണ്ണുകൊണ്ട് ആംഗ്യം കാട്ടി.
“നെനക്കു നിന്റെ കൊച്ചിനെ ഒന്നു കാണണ്ടേടാ? നമുക്ക് നാളെ അവിടെ വരെയൊന്നു പോയാലോടാ മോനേ….?”
സൈമന് ആദ്യം കാര്യം മനസിലാകാത്തതു പോലെ. സൂസന്റെയും കുഞ്ഞിന്റെയും കാര്യമാണെന്നു പെട്ടെന്നു മനസിലാക്കിയിട്ടെന്ന പോലെ മറുപടി വന്നു:
“അതൊന്നും വേണ്ട. അവളുടെ കൈയീന്നു കൊച്ചിനെ സ്വന്തമാക്കിയിട്ടു മതി ഇനി കാണലും കൊഞ്ചിക്കലുമൊക്കെ. അതിനൊള്ള പേപ്പറൊക്കെ ഞാന്‍ ശരിയാക്കിയിട്ടുണ്ട്. തിരിച്ചു ചെന്നാലൊടന് കോടതിയില്‍ പോണം. എല്ലാം ശരിയായാല്‍ കൊച്ചിനെ ഇങ്ങോട്ടു തന്നെയല്ലേ കൊണ്ടരാന്‍ പോന്നത്. ഇപ്പോഴെന്താ ഇത്ര ധിറുതി?”
“സൈമണ്‍…, വാട്ട് ആര് യു ഡൂയിങ് ദേര്‍?”
അകത്തുനിന്നു ലിന്‍ഡയുടെ ക്രുദ്ധമായി സ്വരം കേട്ടു സൈമണ്‍ കൂടുതല്‍ വിശദീകരണത്തിനു നില്‍ക്കാതെ അകത്തേക്കു പോയി. അടുത്ത ദിവസം രാത്രി ഫ്ളൈറ്റില്‍ അവര്‍ മടങ്ങി. അമ്മിണിക്ക് ഒരു തരത്തില്‍ ആശ്വാസമായി. മരുമകളുടെയും കുട്ടിയുടെയും വേഷവും നടപ്പുമെല്ലാം കാരണം അയല്‍ക്കാരുടെ മുഖത്തു നോക്കാന്‍ വയ്യാത്ത അവസ്ഥയായിരുന്നു. അതേതായാലും തീര്‍ന്നു കിട്ടിയല്ലോ. ഇനി നാട്ടിലോട്ടൊന്നും കെട്ടിയെഴുന്നള്ളിക്കാതിരുന്നാല് മതിയാരുന്നു, അവര്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു പോയി.
അടുത്ത ദിവസം രാവിലെ ഭര്‍ത്താവിനെയും കൂട്ടി അമ്മിണി താമരക്കുളത്തു സൂസന്റെ വീട്ടിലേക്കു പോയി. അല്പം ജാള്യതയുണ്ടായിരുന്നെങ്കിലും കൊച്ചുമോനെ കാണാനുള്ള അതിയായ ആഗ്രഹം കുഞ്ഞപ്പിയില് അത്രയേറെ വളര്‍ന്നിരുന്നു. എല്ലാ ദുരഭിമാനങ്ങളും മാറ്റിവച്ച് ഭാര്യയോടൊപ്പം പോകാന്‍ തയാറാകുകയായിരുന്നു അയാള്‍. ഇനി കാത്തിരിക്കാന്‍ വയ്യ. വണ്ടി നിറയെ കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളുമായി അവര്‍ ചെന്നിറങ്ങി.
വീട്ടുമുറ്റത്തു സൂസനെ കണ്ടതും കുഞ്ഞപ്പിക്ക് അതിശയം. എന്തോ ചോദിക്കാന്‍ വാ തുറന്നില്ല, ഒച്ചു പുറത്തു വരാത്തതുപോലെ.
“അല്ലാ, മോളിവിടൊണ്ടാരുന്നോ…?”
ചോദിച്ചത് അമ്മിണായിയിരുന്നു. സൂസന് വന്ന കാര്യം അവര്‍ക്കറിയാം. പക്ഷേ, അറിയാമെന്നു ഭര്‍ത്താവ് അറിയാന്‍ പാടില്ലല്ലോ. അതുകൊണ്ടാണു വെറുതേ ഒരു കുശലം.
“ഞാനിന്നലെ വൈകുന്നേരം വന്നു മമ്മീ. വന്നാട്ടെ, വാ പപ്പാ, കേറിയിരിക്ക്….”
ഒന്നുമറിയാത്ത ഭാവത്തില്‍ അമ്മിണിയും കുഞ്ഞപ്പിയുടെ പിന്നാലേ വരാന്തയിലേക്കു കയറി.
(തുടരും…)
Latest News:
വിസ്മയ കേസ് ശിക്ഷാവിധി റദ്ദാക്കണം; പ്രതിയുടെ ഹർജിയിൽ നോട്ടീസ് നൽകി സുപ്രീംകോടതി
സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ...Breaking Newsശ്രീനാഥ് ഭാസിക്ക് കഞ്ചാവ് കൈമാറി, ഷൈൻ ടോം ചാക്കോ കസ്റ്റമർ; ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടി...
ആലപ്പുഴയിൽ യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസിൽ യുവതിയുടെ മൊഴി പുറത്ത്. പ്രതിക്ക് സിനിമ മേഖ...Latest News‘ആശമാർക്ക് കേന്ദ്രം നൽകുന്ന ആനുകൂല്യത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമം’; വീണാ ജോർജിനെതിരെ ശോഭാ...
വീണാ ജോർജ് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ. ആശാവർക്കർമാരുടെ...Latest Newsആശമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
ആശാ വർക്കേഴ്സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ആരോഗ്യ മന്ത്രി വീണാ...Latest Newsവഖഫ് ബിൽ പാർലമെന്റിൽ; പ്രതിപക്ഷത്തിന്റെ തടസവാദം തള്ളി; ബിൽ അവതരണം ആരംഭിച്ചു
സംയുക്ത പാർലമെന്റ് സമിതി മാറ്റങ്ങൾ വരുത്തിയ വഖഫ് നിയമസഭേഗദതി ബിൽ ലോക്സഭയിൽ. ബില്ല് അവതരിപ്പിക്കുന്ന...Latest Newsഎമ്പുരാനില്‍ 24 വെട്ട്; വില്ലന്റെ പേര് മാറ്റി, നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാന്റെ റീഎഡിറ്റ് ചെയ്ത പതിപ്പിൽ 24 കട്ടുകൾ. പ്രധാന വില്ലന്റെ പേര് ബജ്റംഗി എന്നത് ബൽദേവ് എന്നാ...Latest Newsയുക്മ വെയില്‍സ് റീജിയന് നവനേതൃത്വം.....ബെന്നി അഗസ്റ്റിന് ദേശീയസമിതിയിലേക്ക്.... ജോഷി തോമസ് പ്രസിഡന്...
കുര്യൻ ജോർജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെയില്സ...Associations"എൻ.എച്ച്.എസ്സ്. ഇംഗ്ലണ്ട്"നെ നിറുത്തലാക്കിയ ബ്രിട്ടീഷ് സർക്കാർ നടപടി എൻ.എച്ച്.എസ്സ്. നെ ബാധിക്കുമോ?
മലയാളി സമൂഹത്തെ ഏറെ സ്വാധീനിക്കപ്പെടുന്ന ഒരു വിഷയം തന്നെയാണ് എൻ.എച്ച്.എസ്സ്. ഒരു ലക്ഷത്തോളം മലയാളി ...Featured News
Post Your Comments Here ( Click here for malayalam )
Latest Updates
- വിസ്മയ കേസ് ശിക്ഷാവിധി റദ്ദാക്കണം; പ്രതിയുടെ ഹർജിയിൽ നോട്ടീസ് നൽകി സുപ്രീംകോടതി സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ നൽകിയ ഹർജിയിൽ നോട്ടീസ് നൽകി സുപ്രീംകോടതി. സംസ്ഥാന സർക്കാരിനാണ് നോട്ടീസ് നൽകിയത്. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ് രാജേഷ് ബിന്ദല് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ആത്മഹത്യാ പ്രേരണ കുറ്റം നിലനിൽക്കില്ല എന്നാണ് ഹർജിയിലൂടെ പ്രതി കിരൺ ഉന്നയിച്ചത്. പത്തുവർഷം തടവു ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരൺ സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞതവണ ഹർജി സുപ്രീംകോടതി പരിഗണിച്ചിരുന്നുവെങ്കിലും
- ശ്രീനാഥ് ഭാസിക്ക് കഞ്ചാവ് കൈമാറി, ഷൈൻ ടോം ചാക്കോ കസ്റ്റമർ; ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി ആലപ്പുഴയിൽ യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസിൽ യുവതിയുടെ മൊഴി പുറത്ത്. പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധം ഉണ്ടെന്ന് മൊഴി. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കെതിരെയാണ് യുവതി മൊഴി നൽകിയത്. ശ്രീനാഥ് ഭാസിക്ക് കഞ്ചാവ് കൈമാറി. ഷൈൻ ടോം ചാക്കോ കസ്റ്റമറാണെന്നും മൊഴി. ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും കൊച്ചിയിൽ ലഹരി കൈമാറി എന്ന് യുവതി മൊഴി നൽകി. തസ്ലീന സുൽത്താനയാണ് എക്സൈസിന് മൊഴി നൽകിയത്. ഇരുവരുമായുള്ള ബന്ധത്തിന്റെ ഡിജിറ്റൽ തെളിവുകൾ എക്സസിനു ലഭിച്ചു
- ‘ആശമാർക്ക് കേന്ദ്രം നൽകുന്ന ആനുകൂല്യത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമം’; വീണാ ജോർജിനെതിരെ ശോഭാ സുരേന്ദ്രൻ വീണാ ജോർജ് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ. ആശാവർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചതാണ്. സംസ്ഥാനം സമ്മർദ്ദം ചൊലുത്തിയാണ് വർധനവെന്ന് വരുത്താനാണ് വീണാ ജോർജിന്റെ ശ്രമമെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. സംസ്ഥാനം ആശമാർക്കുള്ള ഓണറേറിയം വർധിപ്പിക്കുകയാണ് വേണ്ടത്.ആശമാർക്ക് കേന്ദ്രം നൽകുന്ന ആനുകൂല്യത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമിക്കുന്നത് മനുഷ്യത്വ വിരുദ്ധമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയുമായി മന്ത്രി വീണാ ജോർജ് ഇന്ന് ചർച്ച നടത്തിയിരുന്നു. ചർച്ച
- ആശമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ ആശാ വർക്കേഴ്സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ആരോഗ്യ മന്ത്രി വീണാജോർജിന്റെ ചേമ്പറിൽ ചർച്ച നടക്കുക. സമരസമിതി മുന്നോട്ട് വെച്ചിരിക്കുന്ന കാര്യങ്ങൾ പരിഹരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുളൂവെന്ന് എസ് മിനി പറഞ്ഞു. ആശാ വർക്കേഴ്സുമായി ബന്ധപ്പെട്ടുള്ള ട്രേഡ് യൂണിയൻ രംഗത്തുള്ള സംഘടനകളെക്കൂടി ചർച്ചയ്ക്ക് സർക്കാർ വിളിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്. അതേസമയം, ആശമാരുടെ സമരം 52 -ാം ദിവസം പിന്നിട്ടിരിക്കുകയാണ്. നിരാഹാര സമരം 14-ാം ദിവസവും തുടരുകയാണ് .കേന്ദ്ര
- വഖഫ് ബിൽ പാർലമെന്റിൽ; പ്രതിപക്ഷത്തിന്റെ തടസവാദം തള്ളി; ബിൽ അവതരണം ആരംഭിച്ചു സംയുക്ത പാർലമെന്റ് സമിതി മാറ്റങ്ങൾ വരുത്തിയ വഖഫ് നിയമസഭേഗദതി ബിൽ ലോക്സഭയിൽ. ബില്ല് അവതരിപ്പിക്കുന്നത്തിന് സ്പീക്കർ അനുമതി നൽകി. പ്രതിപക്ഷത്തിന്റെ തടസവാദം തള്ളി. കിരൺ റിജിജു ബില്ലിനുള്ള പ്രമേയം അവതരിപ്പിച്ചു. ബില്ലിൽ എട്ട് മണിക്കൂർ ചർച്ച സഭയിൽ നടക്കും. ബില്ല് അവകരണത്തെ പ്രതിപക്ഷം വിമർശിച്ചു. നിയമവ്യവസ്ഥയ്ക്കെതിരെ ബുൾഡോസിംഗ് നടത്തുന്നുവെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ഉച്ചയ്ക്കുശേഷമാണ് ബില്ല് നാളെ സഭയിൽ അവതരിപ്പിക്കുമെന്ന തീരുമാനം ഉണ്ടാകുന്നതെന്നും അദേഹം പറഞ്ഞു. ബിൽ അവതരണത്തെ എൻ.കെ.പ്രേമചന്ദ്രൻ എംപിയും എതിർത്തു. യഥാർത്ഥ ബില്ലിൽ ചർച്ച

സാസി ബോണ്ട് – 2025 നാളെ കവൻട്രിയിൽ; സെലിബ്രിറ്റി ഗെസ്റ്റായി ഡെയ്ൻ ഡേവിസ്, മുഖ്യാതിഥിയായി ശ്രീ രാജ് ശ്രീകണ്ഠൻ, വിശിഷ്ടാതിഥിയായി വിൽസ് ഫിലിപ്പ് /
സാസി ബോണ്ട് – 2025 നാളെ കവൻട്രിയിൽ; സെലിബ്രിറ്റി ഗെസ്റ്റായി ഡെയ്ൻ ഡേവിസ്, മുഖ്യാതിഥിയായി ശ്രീ രാജ് ശ്രീകണ്ഠൻ, വിശിഷ്ടാതിഥിയായി വിൽസ് ഫിലിപ്പ്
അലക്സ് വർഗ്ഗീസ് അമ്മയെന്ന മനോഹര സങ്കൽപ്പത്തെ പുനരന്വേഷിക്കുകയാണ് സാസി ബോണ്ട് 2025! ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകൾക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നൽകാൻ ഒരുങ്ങുകയാണ് സാസി ബോണ്ട് 2025 ന്റെ സംഘാടകർ. മാർച്ച് 30 ന് കവെൻട്രിയിലെ എച്ച്.എം.വി എംപയറിൽവച്ച് ഉച്ചമുതൽ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേള യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും. സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ് മേളയുടെ ഭാഗമാകും. മുഖ്യാതിഥിയായി ട്വന്റി ഫോർ ചാനലിന്റെ ശ്രീ രാജ്

സാസി ബോണ്ട് – 2025 നാളെ കവന്‍ട്രിയില്‍; യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും; സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ് /
സാസി ബോണ്ട് – 2025 നാളെ കവന്‍ട്രിയില്‍; യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും; സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ്
അലക്സ് വര്‍ഗ്ഗീസ് മാതൃ- ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന “സാസി ബോണ്ട് 2025” യു.കെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. അമ്മയെന്ന മനോഹര സങ്കല്‍പ്പത്തെ പുനരന്വേഷിക്കുന്ന, ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകള്‍ക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നല്കാന് ഏറെ പുതുമകളോടെ അണിയിച്ചൊരുക്കിയിരിക്കുന്ന “സാസി ബോണ്ട് 2025” ഫാഷന്‍ മത്സരങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിയെഴുതുന്നതാണ്. മാര്‍ച്ച് 30 ഞായറാഴ്ച്ച കവന്‍ട്രിയിലെ എച്ച്.എം.വി എംപയറില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേള യുക്മ പ്രസിഡന്റ് അഡ്വ എബി

സാസി ബോണ്ട് – 2025 മാര്‍ച്ച് 30ന് കവന്‍ട്രിയില്‍; യുക്മയുടെ അംഗഅസോസിയേഷനുകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക നിരക്ക് /
സാസി ബോണ്ട് – 2025 മാര്‍ച്ച് 30ന് കവന്‍ട്രിയില്‍; യുക്മയുടെ അംഗഅസോസിയേഷനുകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക നിരക്ക്
അലക്സ് വര്‍ഗ്ഗീസ് മാതൃ- ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന “സാസി ബോണ്ട് 2025” യു.കെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. അമ്മയെന്ന മനോഹര സങ്കല്‍പ്പത്തെ പുനരന്വേഷിക്കുന്ന, ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകള്‍ക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നല്കാന് ഏറെ പുതുമകളോടെ അണിയിച്ചൊരുക്കിയിരിക്കുന്ന “സാസി ബോണ്ട് 2025” ഫാഷന്‍ മത്സരങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിയെഴുതുന്നതാണ്. മാര്‍ച്ച് 30 ഞായറാഴ്ച്ച കവന്‍ട്രിയിലെ എച്ച്.എം.വി എംപയറില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേളയില്‍ അമ്മമാരും കുഞ്ഞുങ്ങളുമടങ്ങുന്ന ചെറുസംഘങ്ങളുടെ സര്‍ഗാത്മക

നവനേതൃത്വം കര്‍മ്മപഥത്തിലേയ്ക്ക്; യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ അഞ്ചിന് /
നവനേതൃത്വം കര്‍മ്മപഥത്തിലേയ്ക്ക്; യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ അഞ്ചിന്
കുര്യൻ ജോർജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ആഗോള പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ സംഘടനാ കൂട്ടായ്മയായ യുക്മ (യൂണിയന് ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) പുതിയ ദേശീയ സാരഥികളുടെ നേതൃത്വത്തില്‍ അടുത്ത രണ്ടു വര്‍ഷങ്ങളിലെ കര്‍മ്മ പദ്ധതികള്‍ ആസൂത്രം ചെയ്ത് മുന്നോട്ടുള്ള പ്രയാണം ആരംഭിക്കുകയാണ്. 2027 ഫെബ്രുവരി വരെയുള്ള രണ്ടുവര്‍ഷക്കാലമാണ് പുതിയ ഭരണസമിതിയുടെ കാലാവധി. 2009 ജൂലൈ 4ന് ആരംഭിച്ച യുക്മ ഇന്ന് 144 പ്രാദേശിക മലയാളി അസോസിയേഷനുകളുടെ അംഗത്വവുമായി ലോക മലയാളികള്‍ക്കിടയില്‍ തലയെടുപ്പോടെ

“ലണ്ടൻ ഡ്രീംസ്” ഫ്ലവേഴ്സ് ചാനൽ യുക്മയുമായി ചേർന്ന് സംഘടിപ്പിക്കുന്ന വിവിധ ഷോകൾക്കായുള്ള ഓഡിഷൻ ഏപ്രിൽ 7ന് നോർവിച്ചിലും 12ന് നോട്ടിംങ്ങ്ഹാമിലും… /
“ലണ്ടൻ ഡ്രീംസ്” ഫ്ലവേഴ്സ് ചാനൽ യുക്മയുമായി ചേർന്ന് സംഘടിപ്പിക്കുന്ന വിവിധ ഷോകൾക്കായുള്ള ഓഡിഷൻ ഏപ്രിൽ 7ന് നോർവിച്ചിലും 12ന് നോട്ടിംങ്ങ്ഹാമിലും…
കുര്യൻ ജോർജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) കേരളത്തിലെ ഏറ്റവും പ്രമുഖമായതും മലയാളി കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദ ടി വി ചാനലുമായ ഫ്ലവേഴ്സ് ചാനലിൽ നടന്നുവരുന്ന “ഇതു ഐറ്റം വേറെ”, സ്മാർട്ട് ഷോ”, ടോപ് സിംഗർ – 5 എന്നീ കുടുംബ ഷോകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കായി വിവിധ പ്രായപരിധിയിലുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുവാനുള്ള ഓഡിഷൻ യുകെയിലെ രണ്ട് പ്രമുഖ നഗരങ്ങളിൽ വച്ച് നടക്കുന്നു. ഏപ്രിൽ 7-ാം തീയതി നോർവിച്ചിലും ഏപ്രിൽ 12-ാം തീയതി നോട്ടിംങ്ങ്ഹാമിൽ

click on malayalam character to switch languages