- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
- ഗ്രീസിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ്റുമുട്ടി
- അന്തസ്സും ദേശീയ താൽപര്യവും ബലികഴിക്കാതെ യുദ്ധം അവസാനിപ്പിക്കണം -പെസഷ്കിയാൻ
- വിവേക് രാമസ്വാമിയെ പിന്തുണച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
- ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു
- ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും
- മാഞ്ചസ്റ്ററിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിടവാങ്ങിയത് തൃശൂർ സ്വദേശിയായ ഷൈമി പി കെ
കാവല്‍ മാലാഖ (നോവല്‍ – 5): കാറ്റത്തെ കൊന്നകള്‍
- Oct 21, 2020
സൈമണ്‍ കണ്ണു തിരുമ്മി എഴുന്നേറ്റു. മുഖം കഴുകി ഡൈനിംഗ് ടേബിളില്‍ ചെന്നിരുന്നു. ശൂന്യം, ചായ എടുത്തു വച്ചിട്ടില്ലല്ലോ. ഇവളിതുവരെ വന്നില്ലേ! ബെഡ്റൂമില്‍ ചെന്നു നോക്കി. ആരുമില്ല. കൊച്ചിനെയും കൊണ്ട് ഇതെങ്ങോട്ടു പോയിക്കാണും. രാത്രി ഇനി അതിനെയും കൊണ്ടാണോ ഡ്യൂട്ടിക്കു പോയത് ആവോ. അതിനു പക്ഷേ ആശുപത്രിക്കാര് സമ്മതിക്കുമോ?
തിരികെ വന്നു ഡ്രോയിംഗ് റൂമിലെ സോഫയിലേക്കു സിഗരറ്റും കത്തിച്ചിരിക്കുമ്പോള്‍ കതകു തുറന്നു കുഞ്ഞുമായി സൂസന് വരുന്നു. സൈമന്റെ കണ്ണുകള്‍ രൂക്ഷമായി. വെറുപ്പുകൊണ്ടു ചുണ്ടുകള്‍ കോടി.
“എവിടെയായിരുന്നെടീ…?”
സൈമന്റെ ചോദ്യം കേട്ടു സൂസന് കുലുങ്ങിയില്ല. ഒരു ഭാവഭേദവുമില്ലാതെ തിരിച്ചു ചോദിച്ചു:
“അതു തന്നെയാ എനിക്കും ചോദിക്കാനുള്ളത്. നിങ്ങള്‍ എവിടെയായിരുന്നു ഇന്നലെ രാത്രി? ഇപ്പോ എന്തിനാ ഇങ്ങോട്ടു പോന്നേ? ആരേ കാണാനാ?”
അവളുടെ ശബ്ദത്തിനു പതിവിലും കവിഞ്ഞ മുഴക്കം, എവിടെനിന്നോ പകര്‍ന്നു കിട്ടിയ ധൈര്യത്തില്‍ പതഞ്ഞുയരുന്ന പകയോടെ അവള് നില്ക്കുന്നു.
സൈമന്റെ ദേഷ്യം ഉരുകിയൊലിച്ചു. പക്ഷേ, ഒരബദ്ധം പറ്റിയെന്നു കരുതി ഭാര്യയുടെ മുന്നില്‍ അങ്ങനെയങ്ങു തോറ്റു കൊടുക്കാന്‍ കഴിയില്ലല്ലോ.
“ആ, ഇന്നലെ ഞാനല്‍പ്പം ഓവറായിട്ടു കഴിച്ചു. വന്നപ്പോ ഇച്ചിരി വൈകി. നിന്റെ കാര്യം ഓര്‍ത്തില്ല. അല്ല, ഒരു ദിവസം കൊച്ചിനെ നോക്കാന്‍ ലീവെടുത്തെന്നു വച്ച് ആശുപത്രീന്നു പിരിച്ചുവിടകയൊന്നും ഇല്ലല്ലോ.” പുച്ഛത്തില്‍ പൊതിഞ്ഞ മറുപടി.
“ആയിക്കോ, ഇനിയിപ്പോ ഡെയിലി ഓവറായിക്കോ. എന്നിട്ടു നല്ല മനസു തോന്നുമ്പോ കയറി വന്നാ മതി. പക്ഷേ, മേലില്‍ എന്റെ കുഞ്ഞിനെ കഷ്ടപ്പെടുത്താന്‍ ഞാന്‍ സമ്മതിക്കില്ല. നാളെ മുതല്‍ എനിക്കു മോണിംഗ് ഷിഫ്റ്റാണ്. കുഞ്ഞിനെ ചില്‍ഡ്രന്‍സ് ഹോമില്‍ ചേര്‍ത്തിട്ടാ വരുന്നത്. ഒന്നുകൂടി പറഞ്ഞേക്കാം, ഇനി കുടിക്കണമെങ്കില്‍ സ്വന്തമായി കാശുണ്ടാക്കിക്കോണം. എന്റെ കൈയീന്നു പത്തു പൈസ കിട്ടുമെന്നു കരുതണ്ട.”
അവള് മറുപടിക്കു കാത്തുനില്‍ക്കാതെ അകത്തേക്കു പോയി. സൈമന്റെ മുഖവും മനസും ഇരുണ്ടു. അപ്പോ, താന്‍ അവളുടെ ചെലവില്‍ കഴിയുന്നു എന്നൊരു ധാരണ അവള്ക്കമുണ്ട്. അതല്ലേ, ഭര്‍ത്താവിനോടു പോലും ചോദിക്കാതെ കൊച്ചിനെ ചില്‍ഡ്രന്‍സ് ഹോമിലാക്കിയത്. നല്ല ഭാര്യമാര്‍ ഭര്‍ത്താവിനു കീഴടങ്ങി ജീവിക്കണം. എന്നെ ഭരിക്കാന്‍ ഇവളാര്! കുഞ്ഞിന്റെ അടുത്തിരുന്നു സിഗരറ്റ് വലിക്കരുതെന്നും മദ്യം കഴിക്കരുതെന്നുമൊക്കെ അവള്‍ക്കു പറയാം. എന്നുവച്ചു വര്‍ഷങ്ങളായുള്ള ശീലങ്ങള്‍ ഒറ്റ ദിവസം കൊണ്ട് ഉപേക്ഷിക്കാന്‍ പറ്റുമോ!
സൈമന്റെ മുഖം വലിഞ്ഞു മുറുകുന്നതു സൂസന് കണ്ടു. മനസില്‍ തന്നോടുള്ള വെറുപ്പ് കണ്ണുകളില്‍ തീക്കാറ്റായി ഇരമ്പുന്നതും കണ്ടു. പക്ഷേ, ഒന്നും കാണാത്ത മട്ടില്‍, ഒന്നും ശ്രദ്ധിക്കാത്ത മട്ടില്‍ അവള് കുഞ്ഞിനു പാലു കൊടുത്തു. അവന് ഉറക്കമായി. രാത്രിയുടെ ക്ഷീണത്തില്‍ അവളും പാതി മയക്കത്തിലേക്കു വഴുതിത്തുടങ്ങിയപ്പോള് സൈമണ്‍ മുറിയിലേക്കു വന്നു. ഉറങ്ങുന്ന കുഞ്ഞിനെ മാറോടടുപ്പിച്ച് ഉറക്കത്തിന്റെ അതിരുകള്‍ തേടി അവള് കിടന്നു.
പുറംലോകമെല്ലാം വെള്ളപ്പുടവയില്‍ പുളകമണിഞ്ഞിട്ടും മനസ് പുകപടലംകൊണ്ടു നിറഞ്ഞിരിക്കുന്നു. മനസ് വിതുമ്പുന്നുണ്ടായിരുന്നു. കുഞ്ഞിന്റെ മുഖത്തേക്കവള്‍ നിശ്ശബ്ദം നോക്കിക്കിടന്നു, കണ്ണുകള്‍ പാതിയടഞ്ഞിരുന്നു.
കുഞ്ഞിന്റെ അനക്കം കണ്ടു വീണ്ടും കണ്ണു തുറന്നു. അവന്റെ കുഞ്ഞിക്കൈയെടുത്ത് നേരേ വച്ചു. അവന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നതു പോലെ. നിറകണ്ണുകളോടെ ആ കവിളില്‍ ചുംബിച്ചു. അവനൊപ്പം കിടക്കുമ്പോഴാണ് മനസിന് ഒരല്പമെങ്കിലും ആശ്വാസം. പക്ഷേ, അവന്റെ നനഞ്ഞൊട്ടിയ കവിള്‍ത്തടം ഓരോ നിമിഷവും സമാധാനം തകര്ത്തുകൊണ്ടുമിരിക്കുന്നു.
എന്തു സുരക്ഷിതത്വമാണ് അവനീ വീട്ടിലുള്ളത്. ആദ്യമൊക്കെ കുഞ്ഞിനെ തനിച്ചാക്കി ജോലിക്കു പോകുമ്പോള്‍ സൈമനുണ്ടല്ലോ എന്ന ധൈര്യമായിരുന്നു. ഇപ്പൊഴാ വിശ്വാസത്തിന്റെ നൂലിഴകള്‍ ദിനംപ്രതിയെന്നോണം പൊട്ടിക്കൊണ്ടിരിക്കുന്നു.
ദേഷ്യമോ വെറുപ്പോ നിരാശയോ ദുഃഖമോ എന്തെന്നറിയാത്ത വികാരങ്ങളുടെ സമ്മിശ്രമായി മനസ് കിടന്നു പിടയ്ക്കുന്നു. കുഞ്ഞിനു മുലയൂട്ടുന്ന അമ്മ ദേഷ്യപ്പെടാന്‍ പാടില്ല. ആ ദേഷ്യം വിഷമായി മുലപ്പാലിലും കലരും. അതവന്റെ മനസും ശരീരവും മലീമസമാക്കും.
ഉദരത്തില്‍ കിടക്കുന്ന കുഞ്ഞിനായി താന്‍ എത്രയെത്ര കഥകളും കവിതകളും ഉച്ചത്തില്‍ വായിച്ചു കേള്‍പ്പിച്ചിരിക്കുന്നു. എത്രയോ നല്ല പാട്ടുകള്‍ പാടിക്കൊടുത്തിരിക്കുന്നു. അതൊക്കെ കണ്ടു സൈമന് അന്ധാളിച്ചിരുന്നിട്ടുണ്ട്. തനിക്കെന്താ ഭ്രാന്താണോ എന്നു ചോദിച്ചിരിക്കുന്നു എത്രവട്ടം. കുഞ്ഞു ജനിക്കും മുന്പല്ല, ജനിച്ച ശേഷം പോലും താത്പര്യം കാണിക്കാത്ത ആള്, ഇങ്ങനെ പെരുമാറുന്നതില്‍ എന്താണദ്ഭുതം!
ഓര്‍മകളുടെ കുത്തൊഴുക്കില്‍, തൊട്ടു പിന്നില്‍ വന്നു നിന്ന സൈമനെ അവള് കണ്ടില്ല. അവന്റെ കണ്ണുകളില്‍നിന്നു തീ പാറുന്നുണ്ടായിരുന്നു. ഭര്‍ത്താവിനെ പട്ടിണിക്കിട്ട് കിടക്കുന്നതു കണ്ടില്ലേ. കുഞ്ഞിനെ ഉറക്കിയിട്ടു വരുമെന്നു കരുതി. എന്നിട്ടു ദാ കിടന്നുറങ്ങുന്നു. വിശന്നിട്ടു വയറു കാളുന്നു. അപ്പോഴാണ് അവളുടെ ഒരുറക്കം. പല്ലിറുമ്മുന്ന ശബ്ദം കേട്ടാണു സൂസന് തിരിഞ്ഞു നോക്കിയത്.
“നിങ്ങള്‍ ഒന്നുറങ്ങാന്‍ കൂടി സമ്മതിക്കില്ലേ?”
“നീയെന്താ കഴിക്കാനൊന്നും ഉണ്ടാക്കി വയ്ക്കാത്തത്?”
“അവിടെ ബ്രെഡ് ഇരിക്കുന്നുണ്ടല്ലോ. എടുത്തു കഴിച്ചൂടേ? എനിക്കു തീരെ വയ്യ. നിങ്ങളൊന്നു പോ.”
അവള് തിരിഞ്ഞു കിടന്നു മകനെ ചേര്‍ത്തു പിടിച്ചു.
“എന്താ നിന്റെ മനസിലിരിപ്പ്, എനിക്കൊന്നറിയണമല്ലോ….”
സൈമണ്‍ വിടാന്‍ ഭാവിച്ചായിരുന്നില്ല. തോളില്‍ പിടിച്ചു ബലമായി നേരേ കിടത്തി. സാരിത്തലപ്പു വലിച്ചു മാറ്റി സൈമണ്‍ അവളുടെ മീതേ പാഞ്ഞു കയറി. ചുണ്ടുകള്‍ കടിച്ചെടുക്കാനുള്ള ആവേശം രോഷത്തിന്റെ മേലാവരണത്തില്‍ പൊതിഞ്ഞിരുന്നു. അവളിലേക്കു പടര്‍ന്നു കയറാനുള്ള മൃഗീയ ശ്രമമായിരുന്നു അത്.
കട്ടിലിലെ പിടിവലിക്കിടെ കുഞ്ഞുണര്‍ന്ന് ഉച്ചത്തില്‍ കരഞ്ഞു. സൈമന്റെ ശ്രദ്ധ ഒന്നു പാളിയെന്നു കണ്ടപ്പോള്‍ സൂസന് സര്‍വശക്തിയുമെടുത്ത് അയാളെ തള്ളിമാറ്റി. സൈമണ്‍ കട്ടിലില്‍നിന്നു തറയിലേക്കു വീണു. അയാള്‍ ഉരുണ്ടുപിരണ്ട് എഴുന്നേറ്റു കൈയും കാലും പരിശോധിക്കുമ്പോഴേക്കും സൂസന് സാരി നേരേയാക്കി, അവളുടെ ശ്വാസഗതി ഉയര്‍ന്നുതാണു. കുഞ്ഞിനെയുമെടുത്ത് ഭിത്തിയോടു ചേര്‍ന്നു. കണ്ണുകളില്‍ ഭയം കാടുപിടിച്ചു.
“നാശം, കരയാന്‍ കണ്ടൊരു നേരം!” സൂസനോടുള്ള ദേഷ്യം കുഞ്ഞിനോടുള്ള ശാപമായി പുറത്തേക്കു പ്രവഹിപ്പിച്ചുകൊണ്ട് സൈമണ്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോയി. സൂസന് കതകടച്ചു തഴുതിട്ടു.
ദിവസവും രാത്രി ഒമ്പതു മണിക്ക് ആശുപത്രിയില്‍ ജോലിക്കു കയറണം. രാവിലെ ഉറക്കമൊഴിഞ്ഞു വരുമ്പോള്‍ ഒന്നുറങ്ങാന്‍ മനസ് വെമ്പല്‍ കൊള്ളും. പക്ഷേ, മിക്കവാറും സാധിക്കാറില്ല. കുഞ്ഞിന്റെ കാര്യങ്ങളും വീട്ടുജോലിയുമെല്ലാം ഒന്നൊതുക്കി വരുമ്പോഴായിരിക്കും ഭര്‍ത്താവിന്റെ വികാര തീവ്രതകള്‍ അടക്കിക്കൊടുക്കേണ്ട ബാധ്യത. എതിര്‍ത്തിട്ടില്ല, ഇന്നു വരെ. എല്ലാം സഹിച്ചു, മറുത്തൊരു ശബ്ദം പോലും കേള്‍പ്പിക്കാതെ. ഏതു നിമിഷവും ഒരു കാമഭ്രാന്തനായി മുന്നില്‍ ചാടിവീഴുന്ന ഭര്‍ത്താവിനെ ബഹുമാനിക്കാതിരുന്നിട്ടില്ല. ആ ബലിഷ്ടമായ കരങ്ങളില്‍, വന്യമായ കണ്ണുകളില്‍ എപ്പോഴും ആളിക്കത്തുന്നതു കാമാഗ്നി മാത്രം. ആ മുഖത്തു സ്നേഹപൂര്‍വം ഒരു ചിരി, ആര്‍ദ്രമായൊരു നോട്ടം വിരിഞ്ഞിട്ട് എത്രയോ വര്‍ഷങ്ങള്‍ കടന്നു പോയതു പോലെ.
കാമത്തിന്റെ പുത്തന്‍ മുള്ളുകള്‍ മാംസത്തില്‍ തുളച്ചു കയറുമ്പോള്‍ ഭാര്യയുടെ വേദനയും ഞരക്കങ്ങളുമെല്ലാം അവന് ആവേശം പകരുക മാത്രമാണു ചെയ്യുക. ലൈംഗികചോദനകള്‍ പൂര്‍ത്തീകരിക്കാനുള്ള ഒരുപകരണം മാത്രം അവള്.
പുകയുക, എരിയുക, ചാമ്പലാകുക, സ്നേഹത്തിനോ പ്രേമത്തിനോ ആലിംഗനത്തിനോ വാത്സല്യത്തിനോ സ്ഥാനമില്ല. നൊമ്പരം മൂടുന്ന ശരീരത്തിന് ആശ്വാസം നല്കാന് മാര്‍ഗം കാണാതെ തളര്‍ന്ന് ഉറങ്ങാന്‍ ശ്രമിക്കുമ്പോഴൊക്കെ ചിന്തിച്ചുപൊയിട്ടുണ്ട്, ആരാണു താന്‍, ഭാര്യയോ അതോ അടിമയോ!
പണം കൊടുക്കില്ലെന്നും കുഞ്ഞിനെ ചില്‍ഡ്രന്‍സ് ഹോമിലാക്കിയെന്നു പറഞ്ഞപ്പോള്‍, ഇനിയെങ്കിലും കാര്യങ്ങള്‍ വകതിരിവോടെ മനസിലാക്കാന്‍ ശ്രമിക്കുമെന്നാണു കരുതിയത്. അല്ലാതെ തന്റെ ചെലവില്‍ കഴിയുന്നെന്നു കുറ്റപ്പെടുത്താന്‍ ശ്രമിച്ചതല്ല. ഇനിയിപ്പോ അങ്ങനെയാണു കരുതിയിരിക്കുന്നതെങ്കില്‍ ആയിക്കോട്ടെ, തനിക്കൊന്നുമില്ല, ഒന്നും. അതിനി തിരുത്താനും പോകുന്നില്ല. അങ്ങനെയൊരു ദുരഭിമാനം തോന്നിയാല്‍ അതിന്റെ പേരിലെങ്കിലും ജോലി അന്വേഷിക്കുമല്ലോ. ജോലിക്കു പോകുമ്പോള്‍ അത്രനേരമെങ്കിലും കുടിയും ഊരുതെണ്ടലും കുറയുകയം ചെയ്യുമല്ലോ.
പക്ഷേ, സൈമന്റെ മനസ് യാത്ര ചെയ്തത് ആ വഴിക്കൊന്നുമായിരുന്നില്ല. ജീവിതം സുഖലോലുപമായി കഴിച്ചുകൂട്ടി വന്നതാണ്. ഇനിയതിനുള്ള വഴി അടയുമോ….
(തുടരും…..)
Latest News:

പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്...
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാമിന്റെ ആദ്യ വിദേശ സന്ദർശനം കീവിലെക്ക്. യുക്രെയ്നിനുള്ള യു...UK NEWS
ഗ്രീസിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ്റുമുട്ടി
ആതൻസ്: വടക്കൻ ഗ്രീസിലെ അഭയാർഥികൾക്കായുള്ള താൽക്കാലിക താമസ കേന്ദ്രത്തിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ...World
അന്തസ്സും ദേശീയ താൽപര്യവും ബലികഴിക്കാതെ യുദ്ധം അവസാനിപ്പിക്കണം -പെസഷ്കിയാൻ
തെഹ്റാൻ: അസ്ഥിരമായ അന്തരീക്ഷത്തിൽ നിക്ഷേപം ആകർഷിക്കാനും വികസനം ത്വരിതപ്പെട...World
വിവേക് രാമസ്വാമിയെ പിന്തുണച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
വാഷിങ്ടൺ: യു.എസിലെ ഒഹായോ ഗവർണർ സ്ഥാനത്തേക്ക് ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ വിവേക് രാമസ്വാമിയെ പിന്തുണ...World
സന്ദർലാൻഡ് സെ. ജോസഫ്സ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും ഇരുപതാം വാർഷികവും; സെപ്റ്റംബർ 5...
മാത്യു ജോസഫ് സന്ദർലാൻഡ് : ഭാരതത്തിന്റെ പ്രഥമ വിശുധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അൽഫോൻസ...Spiritual
ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു
അരുൺ ജോർജ്ജ് ഹെറിഫോഡ്: പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണത്തിന് ഹെറിഫോഡ് മലയാളികൾ അണിയിച്ചൊരുക്കിയ ഓ...Associations
ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മു...
ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷന്റെ (DMA) ഈ വർഷത്തെ ഓണം ആഘോഷം ആഗസ്റ്റ് 29ന് ഡാർട്ട്ഫോർഡിലെ റിവർസൈഡ് കമ...Associations
സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഒക്ടോബർ 18 നു ബർമിംഗ്ഹാമിൽ; ഈവർഷം വനിതകളുടെ മത്സരത്തിന...
സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഈ വർഷം ബർമിംഗ്ഹാമിലെ ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിൽ ...Associations
Post Your Comments Here ( Click here for malayalam )
Latest Updates
- സന്ദർലാൻഡ് സെ. ജോസഫ്സ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും ഇരുപതാം വാർഷികവും; സെപ്റ്റംബർ 5 ശനിയാഴ്ച- ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ മാത്യു ജോസഫ് സന്ദർലാൻഡ് : ഭാരതത്തിന്റെ പ്രഥമ വിശുധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും സന്ദർലാൻഡ് സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ ഇരുപതാം വാർഷികവും സന്ദർലാൻഡ് സെ. ജോസെഫ്സ് ദേവാലയത്തിൽ വെച്ച് സെപ്തമ്പർ 5 ശനിയാഴ്ച ഭക്തിനിർഭരമായ പരിപാടികളോടെ തുടക്കമാകുന്നു . രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയിൽ റെവ. ഫാ. ജോസഫ് മുക്കാട്ട് ( Director SMYM – Eparchy of Great Britain ) മുഖ്യകാര്മീകനാകും . തിരുനാൾ കുർബാനയിൽ
- ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു അരുൺ ജോർജ്ജ് ഹെറിഫോഡ്: പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണത്തിന് ഹെറിഫോഡ് മലയാളികൾ അണിയിച്ചൊരുക്കിയ ഓണം മ്യൂസിക് ആൽബം ഗാന രചയിതാവ് ശ്രീ ജെയ്സൺ ആറ്റുവായും ഗായകൻ ശ്രീ ജോബി ജോണിയും ചേർന്ന് ഇന്ത്യൻ സൈന്യത്തിൽ വിശിഷ്ട സേവനം നടത്തി വിരമിച്ച വിമുക്ത ഭടൻ ശ്രീ.ജോർജ്ജ് വർഗീസിനെ ക്കൊണ്ട് നിർവ്വഹിപ്പിച്ചു. തദവസരത്തിൽ ആൽബത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായ ഹെറിഫോഡിലെ കലാ പ്രതിഭകൾ പങ്കെടുത്തു. പ്രവാസ ഭൂമിയിലെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് നിർമ്മിച്ച ഈ സംഗീതവിരുന്ന് കുറവുകൾ ഉൾക്കൊണ്ട്
- ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷന്റെ (DMA) ഈ വർഷത്തെ ഓണം ആഘോഷം ആഗസ്റ്റ് 29ന് ഡാർട്ട്ഫോർഡിലെ റിവർസൈഡ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. സംഘടനയുടെ 20-ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷത്തെ ഓണാഘോഷത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഡാർട്ട്ഫോർഡ് മേഖലയിലെ സാംസ്കാരിക പ്രവർത്തനങ്ങൾക്കും സാമൂഹിക സേവനങ്ങൾക്കും നൽകിയ സംഭാവനകളുടെ ഓർമ്മപ്പെടുത്തൽ കൂടിയാകും ഈ ആഘോഷം. യുക്മ (UUKMA) നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി പങ്കെടുക്കും. കേരളത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിലും യുകെയിലെ മലയാളി സമൂഹത്തിന്റെ
- സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഒക്ടോബർ 18 നു ബർമിംഗ്ഹാമിൽ; ഈവർഷം വനിതകളുടെ മത്സരത്തിനും തുടക്കം കുറിക്കുന്നു സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഈ വർഷം ബർമിംഗ്ഹാമിലെ ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിൽ വെച്ച് ഒക്ടോബർ 18 നു നടക്കും. യുകെയിലെ വടംവലി ടൂർണമെന്റുകളിൽ പ്രഥമ സ്ഥാനത്തുള്ള ഈ ടൂർണമെന്റിൽ യുകെയിലെ പ്രമുഖടീമുകളെല്ലാം തന്നെ അണിനിരക്കും. ഒന്നാമതെത്തുന്നവർക്ക് സമീക്ഷയുടെഎവർറോളിങ് ട്രോഫിയും സ്ഥിരം ട്രോഫിയും 1504 പൗണ്ടും അടങ്ങുന്ന സമ്മാനം ലഭിക്കും. 704 പൗണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. മൂന്നും നാലും സ്ഥാനക്കാർക്ക് 304 പൗണ്ടും 204 പൗണ്ടും ലഭിക്കും. അഞ്ച് മുതല്എട്ട് സ്ഥാനം
- ഇന്ത്യയിൽ നിന്നും വിദേശയാത്ര ചെയ്യുന്നവർക്ക് ഇനി ഫിസിക്കൽ ബോർഡിങ് പാസ് ആവശ്യമില്ല; പുതിയ നിയമവുമായി കേന്ദ്രം ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി എമിഗ്രേഷൻ ബ്യൂറോ. വരുന്ന സെപ്റ്റംബർ 1 മുതൽ രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ ഫിസിക്കൽ ബോർഡിങ് പാസുകളോ അവയിൽ എമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിക്കുന്നതോ ആയ നിർബന്ധിത രീതി പൂർണമായും ഒഴിവാക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ യാത്രക്കാർ വിമാനത്താവളങ്ങളിൽ ഫിസിക്കൽ ബോർഡിങ് പാസ് ഹാജരാക്കുകയും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അതിൽ സ്റ്റാമ്പ് പതിക്കുകയും ചെയ്യേണ്ടത് നിർബന്ധമായിരുന്നു. എന്നാൽ ഈ രീതി യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 വിപുലമായ സംഘാടക സമിതി പ്രഖ്യാപിച്ചു…. /
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 വിപുലമായ സംഘാടക സമിതി പ്രഖ്യാപിച്ചു….
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 ൻ്റെയും മെഗാ കാർണിവൽ, ആഘോഷങ്ങളുടെ മഹാസംഗമത്തിനുമായി വിപുലമായ സംഘാടക സമിതിയെ പ്രഖ്യാപിച്ചു. ചെയര്മാന്: അഡ്വ. എബി സെബാസ്റ്റ്യന്‍ കോര്‍ഡിനേറ്റര്‍: ജയകുമാര്‍ നായര്‍ ജനറല്‍ കണ്‍വീനര്‍: ഡിക്സ് ജോര്‍ജ്ജ് ടീം മാനേജ്മെന്റ്: ജോര്‍ജ്ജ് തോമസ്, ജോബിന് ജോര്‍ജ്ജ് ഫിനാന്‍സ് കണ്ട്രോള്: ഷീജോ വര്‍ഗ്ഗീസ് സണ്ണിമോന്‍ മത്തായി, പീറ്റര്‍ താണോലില്‍, സുരേന്ദ്രന് ആരക്കോട്ട്, സുനില്‍ ജോര്‍ജ്ജ്, ബിജു പീറ്റര്‍, ജെയ്സണ്‍ ചാക്കോച്ചന്, രാജേഷ് രാജ്, ജോസ് വര്‍ഗ്ഗീസ്, ബെന്നി അഗസ്റ്റിന്, ജാക്സൻ തോമസ്,






click on malayalam character to switch languages