1 GBP = 127.90
breaking news

ഇന്ധനവില ഇടിഞ്ഞെങ്കിലും വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാതെ കമ്പനികൾ

ഇന്ധനവില ഇടിഞ്ഞെങ്കിലും വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാതെ കമ്പനികൾ

ന്യൂയോർക്ക്: രാജ്യന്തര വിപണിയിൽ ഇന്ധന വില ഇടിഞ്ഞതോടെ വിമാന ടിക്കറ്റ് നിരക്കിലും കുറവ് വരും എന്ന് കരുതുന്ന പ്രവാസികൾക്കും മറ്റും ആശ്വാസിക്കാൻ വക നൽകുന്നതല്ല വരുന്ന വാർത്തകൾ. എണ്ണവിലയിലെ കുറവ് വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിൽ വൻ ലാഭമുണ്ടാക്കുമെങ്കിലും, യാത്രക്കാർക്ക് ഇതിന്റെ പ്രയോജനം ടിക്കറ്റ് നിരക്കിൽ ലഭിക്കാൻ സാധ്യതയില്ലെന്നാണ് യാത്രാ മേഖലയിലുള്ളവർ ചൂണ്ടികാണിക്കുന്നത്. സീറ്റുകളുടെ കുറവും വർധിച്ച യാത്രാ ഡിമാൻഡും കാരണം ടിക്കറ്റ് നിരക്കുകൾ ഉയർന്ന നിലയിൽ തന്നെ തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ഏപ്രിൽ തുടക്കത്തിൽ ഗാലന് 4.88 ഡോളറായിരുന്ന യു.എസിലെ ജെറ്റ് ഇന്ധന വില ജൂൺ 17ഓടെ 2.85 ഡോളറായി കുത്തനെ കുറഞ്ഞു. ഈ സ്ഥിതി തുടരുകയാണെങ്കിൽ യു.എസ് വ്യോമയാന മേഖലയുടെ വാർഷിക ഇന്ധനച്ചെലവിൽ 40 ബില്യൺ ഡോളറിലധികം ലാഭമുണ്ടാകുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. മാസങ്ങളായി വിമാനക്കമ്പനികൾ നേരിട്ടുകൊണ്ടിരുന്ന ഇന്ധന പ്രതിസന്ധിക്ക് വലിയൊരളവോളം ഇത് പരിഹാരമാകും.

ജനുവരി മുതൽ മേയ് വരെ ഇന്ധനവില വർധിച്ചതിന്റെ മൂന്നിരട്ടി വേഗത്തിലാണ് ടിക്കറ്റ് നിരക്കുകൾ ഉയർന്നത്. ഇന്ധനച്ചെലവിലുണ്ടായ വർധനയുടെ പകുതിപോലും യാത്രക്കാരിൽനിന്ന് ഈടാക്കാൻ ഭൂരിഭാഗം കമ്പനികൾക്കും സാധിച്ചിരുന്നില്ല. ഡെൽറ്റ, യുണൈറ്റഡ്, അമേരിക്കൻ എയർലൈൻസ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഇന്ധനച്ചെലവിന്റെ 40 മുതൽ 50 ശതമാനം വരെ മാത്രമാണ് ഉയർന്ന ടിക്കറ്റ് നിരക്കിലൂടെ തിരിച്ചുപിടിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more