- എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
- ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കി അമേരിക്ക
- സി.ജെ.പി പ്രതിധേധം; പൊലീസ് നടത്തിയ അതിക്രമം ക്രൂരവും അമാനുഷികവുമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ
- പാക് സൈനിക മേധാവി മുനീർ വീണ്ടും ഇറാനിൽ; സന്ദർശനം ട്രംപിനെ വിളിച്ച ശേഷം
- ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണക്കൊടിയേറ്റ്
- ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ...
- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
യുദ്ധം അവസാനിപ്പിക്കാൻ 14 ഇന ധാരണാ പത്രം; അമേരിക്ക-ഇറാൻ സമാധാന കരാറിലെ വ്യവസ്ഥകൾ എന്തെല്ലാം?
- Jun 18, 2026
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ള 14 ഇന സമാധാന കരാർ ഇരു രാജ്യങ്ങളിലെയും പ്രസിഡന്റുമാർ ഒപ്പുവെച്ചതോടെ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. ‘ഇസ്ലാമാബാദ് മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ്’ എന്ന് പേരിട്ടിരിക്കുന്ന ഈ കരാറിൽ ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാർ ഡിജിറ്റലായാണ് ഒപ്പുവെച്ചത്. ഹുർമുസ് കടലിടുക്ക് തുറക്കുന്നതും യുറേനിയം സമ്പുഷ്ടീകരണവും പ്രതിപാദിക്കുന്ന കരാറിന്റെ പൂർണരൂപം അമേരിക്കൻ അധികൃതർ പുറത്തുവിട്ടു. 14 ഇന വ്യവസ്ഥകൾ അടങ്ങിയ ധാരണാ പത്രത്തിലെ വ്യവസ്ഥകളിലെ അന്തിമ തീരുമാനം 60 ദിവസത്തിനുള്ളിൽ തീരുമാനമാകും.
- യുദ്ധവിരാമം: അമേരിക്കയും ഇറാനും നിലവിലെ യുദ്ധത്തിലെ അവരുടെ സഖ്യകക്ഷികളും ചേർന്ന് ധാരണാ പത്രത്തിൽ (MOU) ഒപ്പുവെക്കുന്നതോടെ, ലബനാൻ ഉൾപ്പെടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലും സൈനിക നടപടികൾ ഉടനടി നിർത്തലാക്കണം. ഇനി മുതൽ പരസ്പരം യുദ്ധമോ സൈനിക നടപടികളോ ആരംഭിക്കില്ലെന്നും, ബലപ്രയോഗം നടത്തുകയോ അതിനുള്ള ഭീഷണി മുഴക്കുകയോ ചെയ്യില്ലെന്നും ലബനാന്റെ അതിർത്തിയും പരമാധികാരവും സംരക്ഷിക്കുമെന്നും ഉറപ്പുനൽകുന്നു.
- പരമാധികാര ബഹുമാനം: അമേരിക്കയും ഇറാനും പരസ്പരം പരമാധികാരത്തെയും ഭൂപ്രദേശങ്ങളുടെ അഖണ്ഡതയെയും മാനിക്കുമെന്നും, മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്നും ഉറപ്പുനൽകുന്നുണ്ട്
- അന്തിമ കരാർ: പരമാവധി 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്താനും അതിനായി ചർച്ചകൾ നടത്താനും അമേരിക്കയും ഇറാനും പ്രതിജ്ഞാബദ്ധരാണ്. ആവശ്യമെങ്കിൽ പരസ്പര സമ്മതത്തോടെ ഈ കാലാവധി നീട്ടാവുന്നതാണ്.
- നാവിക ഉപരോധം നീക്കൽ: ധാരണാ പത്രത്തിൽ ഒപ്പുവെക്കുന്നതോടെ അമേരിക്ക ഇറാനുമേൽ ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധവും മറ്റ് തടസ്സങ്ങളും നീക്കം ചെയ്യും. 30 ദിവസത്തിനുള്ളിൽ നാവിക ഉപരോധം പൂർണമായും അവസാനിപ്പിക്കും. ഈ കാലയളവിൽ യുദ്ധത്തിന് മുമ്പുള്ള കപ്പൽ ഗതാഗതത്തിന്റെ എണ്ണത്തിന് ആനുപാതികമായിരിക്കും കപ്പലുകളുടെ സഞ്ചാരം. അന്തിമ കരാർ ഒപ്പിട്ട് 30 ദിവസത്തിനുള്ളിൽ ഇറാന്റെ സമീപപ്രദേശങ്ങളിൽ നിന്ന് തങ്ങളുടെ സൈനിക സാന്നിധ്യം പിൻവലിക്കുമെന്ന് അമേരിക്ക ഉറപ്പുനൽകുന്നു.
- ഹുർമുസ് കടലിടുക്ക്: ധാരണാ പത്രത്തിൽ ഒപ്പുവെക്കുന്നതോടെ, പേർഷ്യൻ ഗൾഫിൽ നിന്ന് ഒമാൻ കടലിലേക്കും തിരിച്ചും വാണിജ്യ കപ്പലുകൾക്ക് 60 ദിവസത്തേക്ക് യാതൊരു നിരക്കുമില്ലാതെ സുരക്ഷിതമായി സഞ്ചരിക്കാനുള്ള ക്രമീകരണങ്ങൾ ഇറാൻ ഒരുക്കും. വാണിജ്യ കപ്പലുകളുടെ ഗതാഗതം ഉടൻ തന്നെ ആരംഭിക്കും. സാങ്കേതികവും സൈനികവുമായ തടസ്സങ്ങൾ നീക്കുന്നതും മൈനുകൾ നിർവീര്യമാക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ കണക്കിലെടുത്ത് 30 ദിവസത്തിനുള്ളിൽ ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കും. അന്താരാഷ്ട്ര നിയമങ്ങൾക്കും തീരദേശ രാജ്യങ്ങളുടെ പരമാധികാര അവകാശങ്ങൾക്കും അനുസൃതമായി, പേർഷ്യൻ ഗൾഫിലെ മറ്റ് തീരദേശ രാജ്യങ്ങളുമായും ചർച്ച നടത്തി, ഹുർമുസ് കടലിടുക്കിന്റെ ഭാവി ഭരണത്തെക്കുറിച്ച് ഒമാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായി ഇറാൻ ചർച്ച നടത്തും.
- സാമ്പത്തിക സഹായം: ഇറാന്റെ പുനർനിർമാണത്തിനും സാമ്പത്തിക വികസനത്തിനുമായി 300 ബില്യൺ ഡോളർ വകയിരുത്തിക്കൊണ്ടുള്ള ഒരു കൃത്യമായ പദ്ധതി തയാറാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള സംവിധാനം 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിന്റെ ഭാഗമായി തീരുമാനിക്കും. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്ക് ആവശ്യമായ എല്ലാ ലൈസൻസുകളും ഇളവുകളും അനുമതികളും അമേരിക്ക നൽകുന്നതാണ്.
- ഉപരോധം അവസാനിപ്പിക്കൽ: അന്തിമ കരാറിന്റെ ഭാഗമായി നിശ്ചിത സമയത്തിനുള്ളിൽ ഇറാനെതിരെയുള്ള ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി പ്രമേയങ്ങൾ, അമേരിക്കയുടെ ഏകപക്ഷീയ ഉപരോധങ്ങൾ എന്നിവയുൾപ്പെടെ ഘട്ടംഘട്ടമായി നീക്കം ചെയ്യും. ഈ വിഷയങ്ങളിൽ പരസ്പര ധാരണയിലെത്തുന്നതിനായി ചർച്ചകളിൽ ഉടനടി പരിഹാരം കാണാൻ ഇരുരാജ്യങ്ങളും ഉദ്ദേശിക്കുന്നുണ്ട്.
- ആണവനയം: ആണവായുധങ്ങൾ വാങ്ങുകയോ നിർമിക്കുകയോ ചെയ്യില്ലെന്ന് ഇറാൻ വീണ്ടും ഉറപ്പുനൽകുന്നു. ആണവോർജ്ജ ഏജൻസിയായ ഐ.എ.ഇ.എയുടെ മേൽനോട്ടത്തിൽ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പരസ്പര ധാരണയോടെ തീരുമാനിക്കാൻ അമേരിക്കയും ഇറാനും സമ്മതിച്ചിട്ടുണ്ട്. നേരത്തേ പരാമർശിച്ചിരിക്കുന്ന സമയക്രമത്തിനനുസരിച്ചായിരിക്കും ഇത് നടപ്പിലാക്കുക. അന്തിമ കരാറിൽ അംഗീകരിക്കുന്ന ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ, ഇറാനുമായുള്ള ആണവ ആവശ്യങ്ങൾ സംബന്ധിച്ച യുറേനിയം സമ്പുഷ്ടീകരണത്തെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. ഈ ഖണ്ഡികയിലെ വ്യവസ്ഥകൾ അന്തിമ കരാറിലൂടെ സ്ഥിരീകരിക്കുന്നതാണ്. കൂടാതെ ഈ വിഷയങ്ങളിൽ പരസ്പര ധാരണയിലെത്തുന്നതിനായി ചർച്ചകളിൽ ഉടനടി പരിഹാരം കാണാൻ ഇരുരാജ്യങ്ങളും തയാറാവും.
- യഥാസ്ഥിതി തുടരും: അന്തിമ കരാർ ഉണ്ടാകുന്നത് വരെ നിലവിലെ സാഹചര്യം തുടരും. അതിനാൽ ഇറാൻ തങ്ങളുടെ ആണവ പരിപാടികളിൽ മാറ്റം വരുത്തില്ല. അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തില്ലെന്നും, ഈ മേഖലയിൽ കൂടുതൽ സൈനികരെ വിന്യസിക്കില്ലെന്നും ഉറപ്പുനൽകുന്നുണ്ട്.
- ഇന്ധന കയറ്റുമതി: ഉപരോധങ്ങൾ അവസാനിക്കുന്നത് വരെ ഇറാനിയൻ ക്രൂഡ് ഓയിൽ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്കും അതുമായി ബന്ധപ്പെട്ട ബാങ്കിങ് ഇടപാടുകൾ, ഇൻഷുറൻസ്, ഗതാഗതം തുടങ്ങിയ എല്ലാ സേവനങ്ങൾക്കും ആവശ്യമായ ഇളവുകൾ യു.എസ് ട്രഷറി വകുപ്പ് നൽകും.
- ആസ്തികൾ തിരികെ നൽകൽ: മരവിപ്പിച്ചിരിക്കുന്ന ഇറാനിയൻ ഫണ്ടുകളും ആസ്തികളും പൂർണ്ണമായി ഉപയോഗിക്കാൻ ഇറാനെ അനുവദിക്കും. ധാരണാ പത്രം നടപ്പിലാക്കുമ്പോൾ ഫണ്ടുകൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ചർച്ചകളിലൂടെ അമേരിക്കയും ഇറാനും ചേർന്ന് തീരുമാനിക്കും. അത്തരം ഫണ്ടുകൾ, യഥാർത്ഥ അക്കൗണ്ടിൽ നിലനിർത്തിയാലും കൈമാറ്റം ചെയ്താലും ഇറാനിയൻ സെൻട്രൽ ബാങ്ക് നിർദ്ദേശിക്കുന്ന ഏതൊരു ഗുണഭോക്താവിനും പണമടക്കുന്നതിനായി പൂർണമായും ഉപയോഗിക്കാൻ സാധിക്കണം. ഇതിനാവശ്യമായ എല്ലാ ലൈസൻസുകളും അനുമതികളും നൽകുമെന്ന് അമേരിക്ക ഉറപ്പുനൽകുന്നുണ്ട്.
- നിരീക്ഷണ സംവിധാനം: ധാരണാ പത്രം വിജയകരമായി നടപ്പിലാക്കുന്നതിനും ഭാവിയിൽ അന്തിമ കരാർ പാലിക്കപ്പെടുന്നതും നിരീക്ഷിക്കുന്നതിനായി ഒരു ഉന്നതതല നിരീക്ഷണ സംവിധാനം രൂപീകരിക്കും.
- ചർച്ചാക്രമം: ധാരണാ പത്രത്തിൽ ഒപ്പുവെച്ചതിന് ശേഷം ഇതിലെ 1, 4, 5, 10, 11 എന്നീ ഖണ്ഡികകളിലെ കാര്യങ്ങൾ നടപ്പിലാക്കി തുടങ്ങിയാൽ ബാക്കി ഖണ്ഡികകളെ അടിസ്ഥാനമാക്കി അന്തിമ കരാറിനായുള്ള ഔദ്യോഗിക ചർച്ചകൾ ആരംഭിക്കും.
- ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം: അന്തിമ കരാറിന് ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയുടെ ഔദ്യോഗിക അംഗീകാരം ഉണ്ടായിരിക്കും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിലേക്കുള്ള നിർണായക ചുവടുവെപ്പാണ് ഈ ധാരണാ പത്രം. കരാർ പ്രകാരം 60 ദിവസത്തെ ചർച്ചകൾക്ക് ശേഷം അന്തിമ കരാറിലേക്ക് കടക്കാനാണ് ഇരുപക്ഷത്തിന്റെയും തീരുമാനം. എന്നാൽ പ്രധാന വ്യവസ്ഥയായ ലബനാനിലെ വെടിനിൽത്തൽ ഇപ്പോഴും ചോദ്യചിഹ്നമാണ്.
Latest News:

എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ...
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബ...Latest News
ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറ...Latest News
ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ
ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന്...Kerala
മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ
തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്...Kerala
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പി...Latest News
കൃഷിവകുപ്പിന്റെ വിപണിയിൽ ഉൽപ്പന്നങ്ങൾ വിറ്റ കർഷകർക്ക് പണമില്ല; കൃഷി വകുപ്പിന്റെ കതിർ ആപ്പ് സംവിധാനം ...
കൃഷിവകുപ്പിന്റെ കതിർ പദ്ധതി കർഷകർക്ക് തിരിച്ചടിയായി. ഓണ വിപണി ലക്ഷ്യമിട്ട സംസ്ഥാനത്തെ കർഷകർ പ്രതിസന...Kerala
പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്ര...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്...Kerala
എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ A66-ലെ വാഹനാപകടത്തിന് പിന്നാലെ പന്ത്രണ്ട്...UK NEWS
Post Your Comments Here ( Click here for malayalam )
Latest Updates
- എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ പുറത്ത് മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച ദുരന്തത്തില്‍ പുതിയ വഴിത്തിരിവ്. കൗമാരക്കാരനായ മകന്റെ അമ്മയുടെ ഒരു പഴയ സോഷ്യല്‍ മീഡിയ പോസ്റ്റ് പുറത്തുവന്നതോടെ കേസ് അന്വേഷണത്തിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. 18 കാരനായ കുനാല്‍ ചാന്ദ്ഗുഡെ മലയിടുക്കിന്റെ അരികില്‍ നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോകളില്‍ ഉണ്ടായിരുന്നു. മണിക്കൂറുകളോളമാണ് മാതാപിതാക്കളായ മുരളിധറും സംഗീതയും അവനെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ കുനാലിനെ രക്ഷപ്പെടുത്താന്‍ പിതാവ്
- ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇന്നലെയാണ് റെയ്ഡ് നടന്നത്. ഹാക്കിങ് പ്രവർത്തനങ്ങളുടെ നിർണായക വിവരങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി NIA അറിയിച്ചു. 3 ലാപ്ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ ഉൾപ്പെടെ പിടിച്ചെടുത്തു
- ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന് വിധിച്ച റാം റഹീമിന് ലഭിക്കുന്നത് ഇത് പതിനേഴാമത്തെ പരോളാണ്. ഇത്തവണ 21 ദിവസത്തെ പരോളാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 2017-ൽ ആണ് ബലാത്സംഗ കേസിൽ ഗുർമീത് അഴിക്കുള്ളിലാകുന്നത്. 2026-ൽ മാത്രം ഇത് മൂന്നാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ
- മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാൽ ഉത്രാടപ്പാച്ചിൽ എന്നൊരു ശൈലി പോലും ഓണവുമായി ബന്ധപ്പെട്ടുണ്ട്. അത്തം ദിനത്തിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത് ഉത്രാടദിനത്തിൽ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂർവിക
- തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂര്‍ കോഴിക്കോട് വയനാട് എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ജാഗ്രതയുടെ ഭാഗമായി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages