1 GBP = 129.93
breaking news

ഇറാഖ് തീരത്ത് യു.എസ് എണ്ണക്കപ്പൽ ആക്രമിച്ച് ഇറാൻ; ഒരാൾ കൊല്ലപ്പെട്ടു

ഇറാഖ് തീരത്ത് യു.എസ് എണ്ണക്കപ്പൽ ആക്രമിച്ച് ഇറാൻ; ഒരാൾ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാഖ് തീരത്ത് രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇറാഖിന്‍റെ അൽ ഫോ തുറമുഖത്തിനടുത്താണ് വാണിജ്യ ടാങ്കറുകളെ ഇറാൻ ആക്രമിച്ചത്. ഇറാഖിലെ തെക്കൻ നഗരമായ ബസ്രക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രധാന ആഴക്കടൽ തുറമുഖമാണിത്.

യു.എസ് ഉടമസ്ഥതയിലുള്ള കപ്പലും ആക്രമിക്കപ്പെട്ടു. മാൾട്ടീസ് പതാകയുള്ള സെഫിറോസ്, യു.എസ് കമ്പനിയുടെ ഉടമസ്ഥാവകാശമുള്ള മാർഷലീസ് ദ്വീപുകളിലെ പതാകയുള്ള സഫീസിയ വിഷ്ണു എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.

കപ്പലുകളിൽ വൻ സ്ഫോടനം തീപിടുത്തവും ഉണ്ടാകുന്നതിന്‍റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. നങ്കൂരമിട്ടിരുന്ന ടാങ്കറുകളിൽ നിന്ന് എണ്ണ ചോരുന്നതിന്റെ സൂചനയായി വെള്ളത്തിൽ തീ പടരുന്നതായി കാണപ്പെട്ടുവെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.

ഇറാനെയും ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെയും ആക്രമിക്കുന്നത് നിർത്താനും സംഘർഷം വഷളാവുന്നത് തടയാനും അമേരിക്കക്ക് സമ്മർദം ചെലുത്തുന്നതാണ് ഇറാന്‍റെ പുതിയ നീക്കം. ഇരുടാങ്കറുകളിലുമായി 4 ലക്ഷം ബാരൽ ഇറാഖിയൻ എണ്ണ ഉണ്ടായിരുന്നതായി ഷിപ്പ് ട്രാക്കിങ് വെബ്സൈറ്റായ ടാങ്കർട്രാക്കേർസ് റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൽ തകർന്ന കപ്പലുകളിൽ നിന്ന് 38 വിദേശ ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ഇറാഖിലെ ജനറൽ കമ്പനി ഫോർ പോർട്ട്‌സിന്റെ ഡയറക്ടർ ജനറൽ ഫർഹാൻ അൽ ഫർതൗസി പറഞ്ഞു.

സഫീസിയ വിഷ്ണു യു.എസ് ആസ്ഥാനമായുള്ള സഫീസിയ ട്രാൻസ്‌പോർട്ട് ഇൻ‌കോർപ്പറേറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. അതേസമയം സെഫിറോസ് ഗ്രീസ് ആസ്ഥാനമായുള്ള കമ്പനിയുടേതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more