1 GBP = 129.90
breaking news

ആൻഡ്രുവിനെ രാജകീയ പിന്തുടർച്ചാവകാശത്തിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നിയമനിർമ്മാണം നടത്താൻ സർക്കാർ

ആൻഡ്രുവിനെ രാജകീയ പിന്തുടർച്ചാവകാശത്തിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നിയമനിർമ്മാണം നടത്താൻ സർക്കാർ

ലണ്ടൻ: ആൻഡ്രൂ മൗണ്ട്ബാറ്റൺ-വിൻഡ്‌സറിനെ രാജകീയ പിന്തുടർച്ചാവകാശത്തിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നിയമനിർമ്മാണം സർക്കാർ പരിഗണിക്കുന്നു. പോലീസ് അന്വേഷണത്തിന്റെ ഫലം എന്തുതന്നെയായാലും, ആൻഡ്രൂ ഒരിക്കലും രാജാവാകുന്നത് തടയുന്ന ഈ നീക്കം ചെയ്യേണ്ട ശരിയായ കാര്യമാണെന്ന് പ്രതിരോധ മന്ത്രി ലൂക്ക് പൊള്ളാർഡ് മാധ്യമങ്ങളോട് പറഞ്ഞു.

പീഡോഫൈൽ ഫിനാൻസിയർ ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള സമ്മർദ്ദത്തെത്തുടർന്ന്, കഴിഞ്ഞ ഒക്ടോബറിൽ രാജകുമാരൻ ഉൾപ്പെടെയുള്ള പദവികൾ പിൻവലിക്കപ്പെട്ടിട്ടും നിലവിൽ രാജാവിന്റെ സഹോദരനായ ആൻഡ്രൂ രാജകീയ പിന്തുടർച്ചാവകാശസ്ഥാനത്ത് എട്ടാമതാണ്. ഇത് റദ്ദാക്കുന്നതിനുള്ള നിയമനിർമ്മാണം നടത്തുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്.

പൊതു ഓഫീസിലെ മോശം പെരുമാറ്റത്തിന് സംശയിച്ച് ആൻഡ്രൂവിനെ അറസ്റ്റ് ചെയ്ത് 11 മണിക്കൂറിന് ശേഷം വ്യാഴാഴ്ച വൈകുന്നേരം അന്വേഷണത്തിന് വിധേയനാക്കി വിട്ടയക്കുകയായിരുന്നു. കുറ്റം പൂർണ്ണമായും നിഷേധിച്ചെങ്കിലും അന്വേഷണം തുടരുകയാണ്.

ബിബിസി റേഡിയോ 4 ന്റെ എനി ക്വസ്റ്റ്യൻസ് പ്രോഗ്രാമിൽ സംസാരിക്കവെ, മുൻ രാജകുമാരനെ രാജകീയ പിന്തുടർച്ചാവകാശത്തിൽ നിന്ന് തടയാനുള്ള പദ്ധതികളിൽ സർക്കാർ പൂർണ്ണമായും ബക്കിംഗ്ഹാം കൊട്ടാരവുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി ലൂക്ക് പൊള്ളാർഡ് സ്ഥിരീകരിച്ചു. പാർട്ടിക്ക് പുറത്തുള്ള പിന്തുണ ലഭിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും, പക്ഷേ പോലീസ് അന്വേഷണം അവസാനിക്കുമ്പോൾ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സർക്കാരിന്റെ ഈ നീക്കത്തിന് മറ്റ് പാർട്ടികളിൽ നിന്നും ഇതിനകം തന്നെ പിന്തുണ ലഭിക്കുന്നുണ്ട്. ലിബറൽ ഡെമോക്രാറ്റുകളും എസ്എൻപിയും ഉൾപ്പെടെയുള്ള ചില എംപിമാർ അത്തരമൊരു നിയമനിർമ്മാണത്തിന് ഇതിനകം തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more