1 GBP = 130.08
breaking news

വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമെന്ന് തനിക്ക് ഉറപ്പുനൽകിയാൽ പ്രസ്താവന പിൻവലിക്കാം -മണിശങ്കർ അയ്യർ

വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമെന്ന് തനിക്ക് ഉറപ്പുനൽകിയാൽ പ്രസ്താവന പിൻവലിക്കാം -മണിശങ്കർ അയ്യർ

തിരുവനന്തപുരം: വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമെന്ന് തനിക്ക് ഉറപ്പുനൽകിയാൽ പിണറായി വിജയൻ മുഖ്യമന്ത്രിയാകുമെന്ന പ്രസ്താവന പിൻവലിക്കാമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. താൻ അറിയുന്ന ഒരേയൊരു മതേതര-സോഷ്യലിസ്റ്റ് നേതാവ് വി.ഡി. സതീശനാണ്. കോൺഗ്രസിന്‍റെ വലതുപക്ഷ നിലപാടിനും കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇടതുപക്ഷ നിലപാടിനും മധ്യേ നിലകൊള്ളുന്നയാളാണ് അദ്ദേഹം. പക്ഷേ, ഇതുകൊണ്ടെന്നും താൻ സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശിപാർശ ചെയ്യുന്നില്ലെന്നും മണിശങ്കർ അയ്യർ പറഞ്ഞു. ആസൂത്രണ ബോർഡിന്‍റെ അന്താരാഷ്ട്ര സെമിനാറിനിടെ തോമസ് ഐസക്, മന്ത്രി എം.ബി. രാജേഷ് എന്നിവർക്കൊപ്പം വാർത്തസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ യു.ഡി.എഫ് ജയിക്കണമെന്നാണ് തന്‍റെ ആഗ്രഹം. പക്ഷേ, ഒരു ഗാന്ധിയൻ എന്ന നിലയിൽ സത്യമേ പറയാനാകൂ. അതുകൊണ്ടാണ് അടുത്ത തവണയും പിണറായി വിജയൻ തന്നെയായിരിക്കും മുഖ്യമന്ത്രി എന്ന് വ്യക്തമാക്കിയത്. 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ ഭരണത്തുടർച്ചയുണ്ടായി. ഇടത് സർക്കാറിലും അഭിപ്രായഭിന്നതകളുണ്ട്. എന്നാൽ, അതൊന്നും അവർ തെരുവിൽ എത്തിക്കുന്നില്ല. പക്ഷേ, കോൺഗ്രസിൽ തല്ല് പരസ്യമായാണ്. പാർട്ടിയിലെ ഉൾപ്പോര് കാരണം അവർക്ക് ഈ സർക്കാറിനെ തോൽപ്പിക്കാൻ കഴിയില്ല. ശശി തരൂരിനെപ്പോലെയുള്ളവർ അവസരവാദികളാണ്. കോൺഗ്രസ് വിദേശകാര്യ മന്ത്രിയാക്കിയില്ലെങ്കിൽ മോദിയുടെ വിദേശകാര്യ മന്ത്രിയാകാൻ നോക്കുന്നയാളാണ് അദ്ദേഹം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more