1 GBP = 123.01
breaking news

യുവതിയുമായി ഹോട്ടലിലെത്തിയെന്ന് സമ്മതിച്ച് രാഹുൽ

യുവതിയുമായി ഹോട്ടലിലെത്തിയെന്ന് സമ്മതിച്ച് രാഹുൽ

തിരുവല്ല: ലൈംഗികപീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി തിരുവല്ല ക്ലബ്ബ് 7 ഹോട്ടലിൽ തെളിവെടുപ്പ് പൂർത്തിയാക്കി പ്രത്യേക അന്വേഷണ സംഘം. രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ യുവതി പറഞ്ഞിട്ടുള്ള ഹോട്ടലാണിത്. യുവതിയുമായി 2024 ഏപ്രിൽ എട്ടിന് ഹോട്ടലിലെത്തിയെന്ന കാര്യം തെളിവെടുപ്പിനിടെ രാഹുൽ സമ്മതിക്കുകയും ചെയ്തു. 15 മിനിറ്റ് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്.

ഹോട്ടൽ രജിസ്റ്ററിൽ രാഹുലിന്റെ പേര് കൊടുത്തിട്ടുള്ളത് എസ്‌ഐടി കണ്ടെത്തി. 408-ാം നമ്പർ മുറിയാണ് പരാതിക്കാരി രാഹുലിന്റെ നിർദേശം അനുസരിച്ച് ബുക്ക് ചെയ്തിരുന്നത്. ഈ മുറിയിലായിരുന്നു ബുധനാഴ്ച തെളിവെടുപ്പ്. പരാതിക്കാരിയുടെ പേരിലാണ് മുറി. രജിസ്റ്ററിൽ രാഹുൽ ബി.ആർ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാഹുലിന്റെ യഥാർഥ പേരിതാണ്. എന്നാൽ, സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് കണ്ടെടുക്കാനായില്ല. അത്രയും നാൾ മുമ്പത്തെ ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലായിരുന്നു. ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതിനായി പോലീസ് ഹോട്ടലിൽ നിന്ന് സിസിടിവി ഹാർഡ് ഡിസ്‌ക് ശേഖരിച്ചിട്ടുണ്ട്.

15 മിനിറ്റ് നീണ്ട തെളിവെടുപ്പ് പൂർത്തിയാക്കി രാഹുലിനെ തിരികെ എ.ആർ ക്യാമ്പിലെത്തിച്ചു. 5.30-നാണ് രാഹുലുമായി പത്തനംതിട്ട എആർ ക്യാമ്പിൽ നിന്ന് എസ്‌ഐടി തെളിവെടുപ്പിനായി പുറപ്പെട്ടത്. 6.30-ഓടുകൂടി തെളിവെടുപ്പ് പൂർത്തിയാക്കി 7.30-ഓടെ ക്യാമ്പിൽ തിരികെ എത്തിച്ചു.

ക്ലബ്ബ് 7 ഹോട്ടലിലെ തെളിവെടുപ്പിനു ശേഷം രാഹുലിനെ അടൂരിലെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും തിരികെ പത്തനംതിട്ട എആർ ക്യാമ്പിൽ തന്നെ എത്തിക്കുകയായിരുന്നു. ഇവിടെ രാഹുലിനെ എസ്‌ഐടി കൂടുതൽ ചോദ്യം ചെയ്യും. തെളിവെടുപ്പിനു കൊണ്ടുവന്നപ്പോഴും രാഹുലിന്റെ മുഖത്ത് പുഞ്ചിരിയായിരുന്നു. തിരികെ പോലീസ് വാഹനത്തിൽ കയറ്റുമ്പോൾ മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞെങ്കിലും രാഹുൽ ഒരു വാക്കുപോലും പറയാൻ തയ്യാറായില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more