1 GBP = 122.85
breaking news

എയർ ബെഡിൽ കയറി ദ്വീപിലെത്താൻ ശ്രമം; സ്കോട്ട്ലൻഡിൽ കടലിൽ വീണയാളെ രക്ഷപ്പെടുത്തി.

എയർ ബെഡിൽ കയറി ദ്വീപിലെത്താൻ ശ്രമം; സ്കോട്ട്ലൻഡിൽ കടലിൽ വീണയാളെ രക്ഷപ്പെടുത്തി.

എഡിൻബർഗ്: വായു നിറച്ച മെത്തയിൽ ദ്വീപിലെത്താൻ ശ്രമിച്ചയാളെ കടലിൽ നിന്ന് രക്ഷപ്പെടുത്തി. എഡിൻബർഗ് തീരത്ത് എയർ ബെഡിൽ കയറി ദ്വീപിലെത്താൻ ശ്രമിച്ചയാളെയാണ് അടിയന്തിര വിഭാഗം രക്ഷപ്പെടുത്തിയത്.

ഫിർത്ത് ഓഫ് ഫോർത്തിലെ ക്രാമോണ്ട് ദ്വീപിലെത്താൻ ഇയ്യാൾ ഒരു എയർബെഡ് ഒരു ക്രാഫ്റ്റായി ഉപയോഗിക്കുകയായിരുന്നുവെന്ന് ആർ‌എൻ‌എൽ‌ഐ ക്വീൻസ്‌ഫെറി ലൈഫ് ബോട്ട് വക്താക്കൾ പറഞ്ഞു. ഞായറാഴ്ച ഏകദേശം 09:20 ഓടെയാണ് ഇയ്യാൾക്ക് ബുദ്ധിമുട്ട് നേരിട്ടത്. വെറ്റ്‌സ്യൂട്ടോ ലൈഫ് ജാക്കറ്റോ ധരിക്കാതെയാണ് ഇയ്യാൾ എയർ ബെഡിൽ കയറി സാഹസത്തിനൊരുങ്ങിയത്. രാവിലെ എട്ടു മണിയോടെ ഇറങ്ങിയ ഇയ്യാൾക്ക് പിന്നീട് പക്ഷേ ഒഴുക്ക് കാരണം ബുദ്ധിമുട്ട് നേരിടുകയായിരുന്നു. തുടർന്ന് അയാൾ തന്നെ 999 എന്ന നമ്പറിൽ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു.

ക്രാമോണ്ട് ദ്വീപ് കടലിൽ നിന്ന് ഒരു മൈൽ (1.6 കിലോമീറ്റർ) അകലെയുള്ള ഒരു വേലിയേറ്റ ദ്വീപാണ്, ഇത് ഡ്രം സാൻഡ്സിന് കുറുകെ താഴ്ന്ന വേലിയേറ്റത്തിൽ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിച്ചിരിക്കുന്നു. വെള്ളം താഴുമ്പോൾ തുറന്നിട്ടിരിക്കുന്ന ഒരു നടപ്പാത ദ്വീപിൽ എളുപ്പത്തിൽ എത്തിച്ചേരാൻ അനുവദിക്കുന്നു, പക്ഷേ ഉയർന്ന വേലിയേറ്റ സമയത്ത് ഇത് വെള്ളത്താൽ മൂടപ്പെട്ടിരിക്കും. നടപ്പാത ഉപയോഗിക്കാതെ വേലിയേറ്റ സമയത്ത് സാഹസത്തിന് മുതിർന്നതാണ് ഇയ്യാൾക്ക് വിനയായത്.

ആ മനുഷ്യൻ സാധാരണ വസ്ത്രങ്ങൾ ധരിച്ചിച്ച് ഏഴു ഡിഗ്രി സെൽഷ്യൽസിൽ അതിശക്തമായ തണുപ്പ് സമയത്തായിരുന്നു ഇയ്യാൾ വെള്ളത്തിൽ ഇറങ്ങിയത്. ലൈഫ് ബോട്ട് രക്ഷപ്പെടുത്തിയ ആളെ സ്കോട്ടിഷ് ആംബുലൻസ് സർവീസ് സംഘം ആശുപത്രിയിലേക്ക് കൊണ്ടുപോയി ആവശ്യമായ ചികിത്സകൾ ലഭ്യമാക്കി.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുതെന്നും ബ്ലോ-അപ്പ് കളിപ്പാട്ടങ്ങളും എയർബെഡുകളുമായി സാഹസങ്ങൾക്ക് മുതിരരുതെന്നും ആർ‌എൻ‌എൽ‌ഐ ക്വീൻസ്‌ഫെറി ലൈഫ് ബോട്ടിലെ സ്റ്റുവർട്ട് അറ്റ്കിൻസൺ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more