1 GBP = 122.98
breaking news

മാഞ്ചസ്റ്ററിൽ ജൂത സമൂഹത്തിന് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ട രണ്ടുപേർ കുറ്റക്കാരാണെന്ന് കോടതി

മാഞ്ചസ്റ്ററിൽ ജൂത സമൂഹത്തിന് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ട രണ്ടുപേർ കുറ്റക്കാരാണെന്ന് കോടതി

മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തിന് നേരെ നടത്തിയ ആക്രമണം ആസൂത്രണം ചെയ്തതിന് രണ്ട് പേരെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
38 കാരനായ വാലിദ് സാദൗയിയും 52 കാരനായ അമർ ഹുസൈനും ജൂത ജനതയോട് വെറുപ്പ് ഉണ്ടായിരുന്നുവെന്നും ഐസിസ് പ്രചോദിത ഗൂഢാലോചനയുടെ ഭാഗമായാണ് ആക്രമണമെന്നും കോടതി കണ്ടെത്തി. ആക്രമണത്തിനായി യുകെയിലേക്ക് തോക്കുകൾ കടത്തുന്നതിനും പദ്ധതിയിട്ടതായി പ്രെസ്റ്റൺ ക്രൗൺ കോടതി കണ്ടെത്തിയിട്ടുണ്ട്.

ഫറൂക്ക് എന്നറിയപ്പെടുന്ന മൂന്നാമത്തെ ആളുമായി ചേർന്ന് ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് ഇവർ കോടതിയിൽ പറഞ്ഞു. എന്നാൽ അയാൾ തങ്ങളുടെ തീവ്രവാദ വീക്ഷണങ്ങൾ പങ്കിടുന്നുണ്ടെന്ന് അവർ കരുതി, പക്ഷേ യഥാർത്ഥത്തിൽ ഒരു രഹസ്യ പോലീസ് ഓഫീസറാണെന്ന കാര്യം ഇവർക്ക് അറിയില്ലായിരുന്നു.
പ്രധാന പ്രേരകനായ വാലിദ് സാദൗയി യുകെ ചരിത്രത്തിലെ ഏറ്റവും മാരകമായ ഭീകരാക്രമണമാകാൻ സാധ്യതയുള്ളത് നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജിഎംപി) പറഞ്ഞു.

വിഗനിലെ അബ്രാമിൽ നിന്നുള്ള വാലിദ് സാദൗയിയും സ്ഥിര അഡ്രസ് ഇല്ലാത്ത ഹുസൈനും 2023 ഡിസംബർ 13 നും 2024 മെയ് 9 നും ഇടയിൽ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതിന് കുറ്റക്കാരാണെന്നാണ് കോടതിയുടെ കണ്ടെത്തൽ.
ഭീകര പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിന് സാദൗയിയുടെ ഇളയ സഹോദരൻ ബിലേൽ സാദൗയി (36) എന്ന മൂന്നാമത്തെ വ്യക്തിക്കും ശിക്ഷ ലഭിക്കും.

യുകെയിലേക്ക് നാല് എകെ-47 അസോൾട്ട് റൈഫിളുകൾ, രണ്ട് ഹാൻഡ്‌ഗണുകൾ, 900 റൗണ്ട് വെടിയുണ്ടകൾ എന്നിവ കടത്താനായിരുന്നു വാലിദ് സാദൗയി ലക്ഷ്യമിട്ടത്. ടുണീഷ്യയിൽ നിന്നുള്ള രണ്ട് കുട്ടികളുടെ പിതാവായ ഇയ്യാൾ, ആയുധങ്ങൾക്കായി ഒരു ഡെപ്പോസിറ്റ് നൽകുകയും, രഹസ്യ പോലീസ് ഓഫീസറായ ഫറൂക്മായി വിവരങ്ങൾ പങ്കുവയ്ക്കുകയായിരുന്നു. സ്വീഡൻ വഴി സ്വതന്ത്രമായി തോക്ക് ലഭിക്കുമെന്ന് അയാൾ ഫറൂക്കിനോട് പറയുകയും കിഴക്കൻ യൂറോപ്പിൽ നിന്ന് തോക്കുകൾ കൊണ്ടുവരാൻ നോക്കുകയാണെന്ന് സൂചിപ്പിക്കുകയും ചെയ്തു. പ്രത്യേകം, അദ്ദേഹം ഒരു എയർ വെപ്പൺ വാങ്ങുകയും ഒരു ഷൂട്ടിംഗ് റേഞ്ച് സന്ദർശിക്കുകയും ചെയ്തിരുന്നു.

2024 മെയ് 8 ന് ബോൾട്ടണിലെ ഒരു ഹോട്ടൽ കാർ പാർക്കിൽ വെച്ച് ഇയ്യാളെ പോലീസ് അറസ്റ്റ് ചെയ്തു.
വാഹനത്തിൽ നിന്ന് രണ്ട് അസോൾട്ട് റൈഫിളുകൾ, ഒരു സെമി-ഓട്ടോമാറ്റിക് പിസ്റ്റൾ, ഏകദേശം 200 റൗണ്ട് വെടിയുണ്ടകൾ എന്നിവ കണ്ടെത്തിയതായി പ്രോസിക്യൂഷൻ പറഞ്ഞു. മറ്റെവിടെയോ ആയിരുന്ന ഹുസൈനെയും മിനിറ്റുകൾക്ക് ശേഷം അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ സ്വയം രക്തസാക്ഷിയാകാൻ വാലിദ് സാദൗയി പദ്ധതിയിട്ടിരുന്നതായി വിചാരണയിൽ പറഞ്ഞു. ഇവർക്കുള്ള ശിക്ഷ പിന്നീട് വിധിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more