- സുമതി വളവ്’ സിനിമ തർക്കത്തിൽ ഇടപെട്ട് നിർമ്മാതാക്കളുടെ സംഘടന; സിനിമയുടെ കളക്ഷൻ പരിശോധിക്കും
- ഹോർമുസിൽ കപ്പലിന് നേരെ വീണ്ടും ആക്രമണം
- ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി
- മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു
- സ്കേറ്റിങ്ങിൽ രാജ്യാന്തര നേട്ടവുമായി മലയാളി സഹോദരിമാർ
- ഹോർമുസ് ഗതാഗതം പുനഃസ്ഥാപിക്കണം; 30 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ഉച്ചകോടി ഇന്ന് ലണ്ടനിലെ സൈനിക ആസ്ഥാനത്ത്
- പഹൽഗാം ഭീകരാക്രമണം: ‘ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ട്’: രാഹുൽ ഗാന്ധി
നവനേതൃത്വം കര്‍മ്മപഥത്തിലേയ്ക്ക്; യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ അഞ്ചിന്
- Mar 19, 2025
കുര്യൻ ജോർജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
ആഗോള പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ സംഘടനാ കൂട്ടായ്മയായ യുക്മ (യൂണിയന് ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) പുതിയ ദേശീയ സാരഥികളുടെ നേതൃത്വത്തില്‍ അടുത്ത രണ്ടു വര്‍ഷങ്ങളിലെ കര്‍മ്മ പദ്ധതികള്‍ ആസൂത്രം ചെയ്ത് മുന്നോട്ടുള്ള പ്രയാണം ആരംഭിക്കുകയാണ്. 2027 ഫെബ്രുവരി വരെയുള്ള രണ്ടുവര്‍ഷക്കാലമാണ് പുതിയ ഭരണസമിതിയുടെ കാലാവധി. 2009 ജൂലൈ 4ന് ആരംഭിച്ച യുക്മ ഇന്ന് 144 പ്രാദേശിക മലയാളി അസോസിയേഷനുകളുടെ അംഗത്വവുമായി ലോക മലയാളികള്‍ക്കിടയില്‍ തലയെടുപ്പോടെ നില്‍ക്കുകയാണ്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍നിന്നെത്തി, ഒരു നേതൃനിര രൂപപ്പെടുത്തി രണ്ടു വര്‍ഷക്കാലം ദേശീയ തലത്തില്‍ സംഘടനയെ മുന്നോട്ടു നയിക്കുകയെന്ന ശ്രമകരവും, ഒപ്പം ഏറെ അഭിമാനകരവുമായ ചുമതലയാണ് പുതിയ ഭാരവാഹികള്‍ ഏറ്റെടുത്തിരിക്കുന്നത്.

അഡ്വ. എബി സെബാസ്റ്റ്യന്‍ – പ്രസിഡന്റ്
സംഘാടകമികവിനെ അടിസ്ഥാനമാക്കിയാല്‍ യുക്മയുടെ ‘പകരക്കാരില്ലാത്ത അമരക്കാരന്’ എന്ന് വിശേഷിപ്പിക്കാവുന്ന എബി സെബാസ്റ്റ്യന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും ഇച്ഛാശക്തിയുടേയും പ്രതിഫലനമാണ് യുക്മയുടെ പ്രശസ്തിയും പ്രസക്തിയും വാനോളുമുയര്‍ത്തിയ “കേരളാ പൂരം” എന്ന പേരില്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന വള്ളംകളിയും അതിനോട് അനുബന്ധിച്ചുള്ള കേരളീയ കലാ-സാംസ്ക്കാരിക പരിപാടികളും. തുടക്കം മുതല്‍ തുടര്‍ച്ചയായി ആറ് തവണ ‘കേരളാ പൂരം’ ജനറല്‍ കണ്‍വീനര്‍ സ്ഥാനത്തുള്ള എബിയുടെ കൂടി പ്രവര്‍ത്തനത്തിലൂടെ മലയാളികളുടെ എല്ലാ വര്‍ഷവുമുള്ള യൂറോപ്പിലെ ഏറ്റവും വലിയ സംഗമം എന്ന നിലയിലേയ്ക്ക് ‘കേരളാ പൂരം’ വളര്‍ന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലം യുക്മയുടെ സന്തതസഹചാരിയായ എബി പ്രഥമ കലാമേള മുതലാണ് സംഘടനയിലെ സജീവസാന്നിധ്യമാകുന്നത്. അസാധ്യമെന്ന് പലരും കരുതിയിരുന്ന യുക്മ ദേശീയ കലാമേള സംഘടിപ്പിക്കുന്നതിന് ശക്തമായ പിന്തുണയും മാര്‍ഗനിദേശങ്ങളും നല്കി പിന്നണിയില്‍നിന്ന് സംഘടനക്ക് ആത്മവിശ്വാസം പകര്‍ന്നത് എബിയിലെ ചോദ്യം ചെയ്യപ്പെടാത്ത നേതൃപാടവം തന്നെയായിരുന്നു. കഴിഞ്ഞ 15 ദേശീയ കലാമേളകളിലും എബി സജീവസാന്നിധ്യമായിരുന്നു. അദ്ദേഹം ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ യുക്മക്ക് മുഖപത്രം ഇല്ലാതിരുന്ന ആദ്യകാലഘട്ടങ്ങളില്‍ സംഘടനയുടെ വളര്‍ച്ചയ്ക്ക് നല്കിയ സംഭാവനകള്‍ അളവറ്റതാണ്. യുക്മയുടെ ദേശീയ വൈസ് പ്രസിഡന്റ്, വക്താവ് എന്നീ നിലകളിലും, ഒ.ഐ.സി.സി യു.കെ ദേശീയ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം, സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടണ് രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം കൂടിയാണ്. കുറവിലങ്ങാട് ദേവമാതാ കോളേജ് യൂണിയന് അംഗമായി പൊതുരംഗത്ത് തുടക്കം കുറിച്ച എബി, എറണാകുളം ഗവണ്മെന്റ് ലോ കോളേജില്‍ സര്‍വകലാശാലാ യൂണിയന് കൗണ്‍സിലര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ നിലകളിലൂടെ പ്രവര്‍ത്തിച്ച് പരിചയസമ്പന്നനാണ്. കെ.എസ്.യു കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന അദ്ദേഹം മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പുകളില്‍ രണ്ട് തവണ ചെയര്മാന് സ്ഥാനാര്‍ത്ഥിയായിരുന്നു. സൗത്ത് ഈസ്റ്റിലെ ഡാര്‍ട്ട്ഫോര്‍ഡ് മലയാളി അസോസിയേഷന് പ്രതിനിധിയായി യുക്മ ദേശീയ നേതൃത്വത്തിലേക്കെത്തിയ കോട്ടയം കുറവിലങ്ങാട് സ്വദേശിയായ എബി ലണ്ടനില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്നു. സിവില്‍ എഞ്ചിനിയറായ ഭാര്യ റിനറ്റ്, സീനിയര്‍ പ്ലാനിങ് മാനേജറാണ്.

ജയകുമാര്‍ നായര്‍ – ജനറല്‍ സെക്രട്ടറി
വിദ്യാര്‍ത്ഥിയായിയിരുന്ന കാലം മുതല്‍ പൊതുരംഗത്ത് സജീവമായിരുന്ന ജയകുമാര്‍ നായര്‍ യുക്മ എന്ന മഹാപ്രസ്ഥാനത്തിലെ അച്ചടക്കമുള്ള പ്രവര്‍ത്തകനായി എക്കാലവും നിറഞ്ഞുനിന്ന് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച്ച വച്ചിട്ടുണ്ട്. പൊതുജീവിതത്തില്‍ ഒരു സംഘടനയുടെ താഴെത്തട്ട് മുതല്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ എങ്ങനെ സംഘടനാ പ്രവര്‍ത്തനം നടത്താനാവുമെന്നുള്ളത് വളരെ കൃത്യതയോടെ പകര്‍ന്ന് കാട്ടിയ അദ്ദേഹം യുക്മ നഴ്സസ് ഫോറം ജോ. സെക്രട്ടറി, മിഡ്ലാന്റ്സ് റീജിയണല്‍ ആര്‍ട്ട്സ് കോര്‍ഡിനേറ്റര്‍, മിഡ്ലാന്റ്സ് റീജിയണല്‍ പ്രസിഡന്റ്, ദേശീയ ജോ. ട്രഷറര്‍, ദേശീയ എക്സിക്യുട്ടീവ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. യുക്മ മിഡ്ലാന്റ്സില് സംഘടിപ്പിച്ചിട്ടുള്ള എല്ലാ പരിപാടികളും വിജയകരമായി നടപ്പിലാക്കുന്നതിനു പിന്നിലുള്ള കഠിനാധ്വാനത്തില്‍ ജയകുമാറിന്റെ പങ്ക് വളരെയേറെ വലുതാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് മൂന്ന് തവണയും ദേശീയ കലാമേളയുടെ കോര്‍ഡിനേറ്ററായും ‘കേരളാപൂരം’ വള്ളംകളിയുടെ റേസ് മാനേജര്‍ എന്ന നിലയില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ച് വരുന്നു. പത്തനംതിട്ട റാന്നി സ്വദേശിയായ അദ്ദേഹം മിഡ്ലാന്റ്സിലെ വെന്‍സ്ഫീല്‍ഡ് മലയാളി അസോസിയേഷന് അംഗമാണ്. റോയൽ വോള്‍വര്‍ഹാംപ്ടണ്‍ എന്‍.എച്ച്.എസ് ട്രസ്റ്റിലെ സ്റ്റാഫ് നഴ്സാണ്. ഭാര്യ ഷീജയും റോയര്‍ വോള്‍വര്‍ഹാംപ്ടണിലെ നഴ്സാണ്. മക്കള്‍: ആനന്ദ്, ആദിത്യ

ഷീജോ വര്‍ഗ്ഗീസ് – ട്രഷറര്‍
യുക്മയുടെ വിവിധ പദ്ധതികള്‍ക്കായി ശക്തമായ സാമ്പത്തിക അടിസ്ഥാനം ഉറപ്പാക്കുന്നതിന് ഷീജോ വര്‍ഗീസിന്റെ ഊര്‍ജ്ജ്വസ്വലമായ പ്രവര്‍ത്തനം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പെരുമ്പാവൂര്‍ ചേരാനല്ലൂര്‍ സ്വദേശിയായ ഷീജോ വര്‍ഗീസ്, എറണാകുളം സെന്റ് ആല്‍ബര്‍ട്ട് കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ സജീവമായിരുന്നു. നോര്‍ത്ത് വെസ്റ്റിലെ വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റായി പ്രവര്‍ത്തിച്ച ശേഷം, 2015 മുതല്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജണല്‍ സെക്രട്ടറി, റീജണല്‍ പ്രസിഡന്റ് കഴിഞ്ഞ കമ്മറ്റിയിലെ നാഷണല്‍ വൈസ് പ്രസിഡന്റ് എന്നിങ്ങനെ മികവുറ്റ പ്രകടനമാണ് മുന്‍ വര്‍ഷങ്ങളില്‍ അദ്ദേഹം നടത്തിയതാണ്. വാറിംഗ്ടണിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഭാര്യ നാന്‍സി, വാറിംഗ്ടണ്‍ എന്‍.എച്ച്.എസ് ബ്രിഡ്ജ് വാട്ടര്‍ ട്രസ്റ്റില്‍ സ്റ്റാഫ് നഴ്സാണ്. മക്കള്‍: റിച്ചാര്‍ഡ്, റിയ, റിമ.

വര്‍ഗ്ഗീസ് ഡാനിയേല്‍ – വൈസ് പ്രസിഡന്റ്
വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവര്‍ത്തനരംഗത്തേക്ക് വന്ന വര്‍ഗ്ഗീസ് ഡാനിയേല്‍ സൗദി അറേബ്യയിലെ പ്രവാസ കാലത്തും സാമൂഹിക സാംസ്ക്കാരിക രംഗത്ത് സജീവമായിരുന്നു. യുക്മ നാഷണല്‍ കലാമേളയുടെ പ്രസംഗമത്സര വേദിയിലെ സ്ഥിരം ജേതാക്കളില്‍ ഒരാളായിരുന്ന ഇദ്ദേഹം 2015ല്‍ യുക്മ യോര്‍ക്ഷെയര്‍ റീജണല്‍ സെക്രട്ടറിയായിട്ടാണ് നേതൃനിരയിലേക്കെത്തിയത്. അഞ്ച് അസ്സോസ്സിയേഷനുകള്‍ മാത്രമുണ്ടായിരുന്ന റീജിയണെ 10 അസോസിയേഷനുകളാക്കി വളര്‍ത്തി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. 2022ല്‍ റീജണല്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം നാല് അസോസിയേഷനുകള്‍ കൂടെ ഉള്‍പ്പെടുത്തി ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുത്ത വര്‍ഗീസ് യുക്മ ചാരിറ്റി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു കേരളാപൂരം വള്ളംകളി യോര്‍ക്ക്ഷെയറിലെ മാന്‍വേഴ്സ് തടാകത്തില്‍ സ്ഥിരമായി നടത്തുന്നതിന് നിര്‍ണ്ണായക പങ്ക് വഹിച്ചു. നിലവില്‍ ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ (എസ്.കെ.സി.എ) സെക്രട്ടറി ആയി പ്രവര്‍ത്തിക്കുന്ന അദ്ദേഹം പ്രസിഡന്റായും ട്രഷറര്‍ ആയും എസ്.കെ.സി.എയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യു.കെയിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ഇദ്ദേഹം നിലവില്‍ സഭയുടെ നാഷണല്‍ കൗണ്‍സില്‍ അംഗം കൂടിയാണ്. ഷെഫീല്‍ഡ് ടീച്ചിങ് ഹോസ്പിറ്റലിലെ സ്റ്റാഫാണ് വര്‍ഗ്ഗീസ്. ഭാര്യ റിനിമോള് അതെ ഹോസ്പിറ്റലില്‍ നേഴ്സ് ആയി ജോലിചെയ്യുന്നു. മകന് ജെറിന്, മകള്‍ ജിഷ്ന.

സ്മിത തോട്ടം – വൈസ് പ്രസിഡന്റ്
സമൂഹ പ്രവര്‍ത്തനത്തിലും പ്രൊഫഷണല്‍ രംഗത്തും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സ്മിത തോട്ടം, സംഘടനയുടെ ഉന്നമനത്തിനായി പുതുമയും പ്രചോദനവും നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ ദേശീയ കമ്മറ്റിയില്‍ ജോയിന്റ് സെക്രട്ടറിയായും മുന്‍പ് മിഡ്ലാന്റ്സ് റീജണല്‍ ജോ. സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ ഭരണസമിതിയിലെ ദേശീയ കായികമേള കോര്‍ഡിനേറ്റര്‍, കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചുള്ള മെഗാതിരുവാതിര ഫ്യൂഷന്‍ഡാന്‍സ് എന്നിവ വിജയകരമായി സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്കി. യുക്മ കൂടാതെ നിരവധി സാമൂഹിക, സാംസ്കാരിക, മതസംഘടനകളിലും സ്മിതയുടെ സജീവ പങ്കാളിത്തമുണ്ട്. യു.കെ ക്നാനായ കാത്തലിക് യൂത്ത് ലീഗ് ദേശീയ ഡയറക്ടര്‍, സ്കൂള്‍ ഗവര്‍ണ്ണര്‍, നീണ്ടൂര്‍ സംഗമം വൈസ് പ്രസിഡണ്ട്, ബര്‍മിംഗ്ഹാം ക്നാനായ അസോസിയേഷനിലും മറ്റു പ്രാദേശിക സംഘടനകളിലും എന്നിങ്ങനെ വിവിധ ഉത്തരവാദിത്തങ്ങള്‍ വഹിച്ചിട്ടുണ്ട്. സ്ക്കൂള്-കോളേജ് വിദ്യാഭ്യാസ കാലത്ത് വൈസ് ചെയര്‍പേഴ്സനും ആര്‍ട്ട്സ് കോര്‍ഡിനേറ്ററും ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. സാമൂഹ്യ പ്രവര്‍ത്തനത്തിനുപുറമെ കലാ-കായിക മേഖലയിലും നിരവധി വേദികളില്‍ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് സ്മിത. ബക്കിംഗ്ഹാം പാലസില്‍ നടന്ന റോയല്‍ ഗാര്ഡന് പാര്‍ട്ടിയില്‍ ക്ഷണമനുസരിച്ച് പങ്കെടുത്തു. എം.ജി. ശ്രീകുമാര്‍ വിധികര്‍ത്താവായിരുന്ന പാട്ട് മത്സരത്തില്‍ വിജയിയായി. യു.കെയില്‍ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമുകളിലും ടിവി സീരീസുകളിലും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു. വിവിധ ആല്‍ബങ്ങളില്‍ ഗാനം ആലപിച്ചു. വാര്‍വിക് മെഡിക്കല്‍ സ്കൂളില്‍ നിന്ന് അഡ്വാന്‍സ് ക്ലിനിക്കല്‍ പ്രാക്ടീഷണര്‍, വൂള്‍വര്‍ഹാംപ്ടണ്‍ സര്‍വകലാശാലയില്‍ നിന്ന് എമര്‍ജന്‍സി പ്രാക്ടീഷണര്‍, ദേവി അഹില്യാ വിശ്വവിദ്യാലയ കോളേജ് ഓഫ് നഴ്സിംഗില്‍ നിന്ന് ബി.എസ്.സി നഴ്സിംഗില്‍ ബിരുദം. ബര്‍മിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ പ്രാക്ടീഷണറായി ജോലി നോക്കുന്നു. ഭര്‍ത്താവ് ബാബു രഞ്ചിത്ത് തോട്ടം ഐ.ടി പ്രൊഫഷണലാണ്. മക്കള്‍: നിയ, നെവിന്, റൂബന്‍

സണ്ണിമോന്‍ മത്തായി – ജോയിന്റ് സെക്രട്ടറി
സമൂഹസേവനത്തിന്റെയും കലാ സാംസ്കാരിക രംഗത്തെയും നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃകയാണ് കോട്ടയം വാകത്താനം സ്വദേശി വാറ്റ്ഫോര്ഡില് നിന്നുള്ള സണ്ണിമോന്‍ മത്തായി. വാറ്റ്ഫോര്‍ഡ് കെസിഎഫ് ചാരിറ്റി സംഘടനയുടെ സ്ഥാപകനും, ചെയര്‍മാനുമായും, ട്രസ്റ്റിയുമായും പ്രവര്‍ത്തിച്ചുവരുന്നു. വാറ്റ്ഫോര്‍ഡിലെ എക്യുമിനിക്കല് പ്രസ്ഥാനങ്ങളിലും നിരവധി വര്‍ഷങ്ങളായി അദ്ദേഹം സേവനം അനുഷ്ഠിക്കുന്നു. ദീര്‍ഘകാലമായി യുക്മയുടെ വിശ്വസ്ത സഹയാത്രികനായ സണ്ണിമോന്‍ മത്തായി ഈസ്റ്റ് ആംഗ്ലിയ റീജണല്‍ ട്രഷറര്‍, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ്, ദേശീയ സമിതി അംഗം എന്നിങ്ങനെ വിവിധ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കലയെയും സാംസ്കാരിക പ്രവര്‍ത്തനങ്ങളെയും വളര്‍ത്തിയെടുക്കുന്നതില്‍ സജീവമായ സണ്ണിമോന്‍, യുകെയിലെ പ്രൗഢഗായകര് ഒത്തുചേരുന്ന 7 ബീറ്റ്സ് സംഗീതോല്‍സവത്തിന്റെ സംഘാടകരിലൊരുവനാണ്. 1999-ല്‍ യുകെയില്‍ എത്തിയ സണ്ണിമോന്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ സര്ട്ടിഫിക്കേഷന് നേടി നിലവില്‍ റണ്‍വുഡ് ഹോംസിന്റെ മെയിന്റനന്‍സ് ഇന്‍ ചാര്‍ജ് ആയി ജോലി ചെയ്യുന്നു. ഭാര്യ ഏലിസബത്ത് മത്തായി വാറ്റ്ഫോര്‍ഡ് ജനറല്‍ ആശുപത്രിയില്‍ ബാന്റ് 7 നഴ്സ് ആണ്. മക്കള്‍: കെസിയ, ജോഷ്വ, ജെറമിയ.

റെയ്മോള്‍ നിധീരി – ജോ. സെക്രട്ടറി
യുക്മ സംഘടിപ്പിച്ച ഓണ്‍ലൈന്‍ കരിയര്‍ ഗൈഡന്‍സ്, അക്കാദമിക്, കലാസാംസ്ക്കാരിക പരിപാടികളുടെ സംഘാടകയായി തിളങ്ങിയ റെയ്മോള്‍ നിധീരി യുക്മയുടെ സജീവ അസോസിയേഷനുകളിലൊന്നായ വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ സ്ഥാപകാംഗങ്ങളിലൊരാളാണ്. 25 വര്‍ഷമായി സ്വിന്‍ഡണ്‍ ബറോ കൗണ്‍സിലില്‍ ഐടി ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്നു. കുട്ടിക്കാലം മുതല്‍ തന്നെ, കല, സംസ്കാരം, പ്രസംഗം, സംഗീതം, നൃത്തം തുടങ്ങിയ നിരവധി മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനൊപ്പം മികവുറ്റ അക്കാദമിക് നേട്ടങ്ങള്‍ കൈവരിക്കുന്നതിനും സാധിച്ചിട്ടുള്ള ബഹുമുഖ പ്രതിഭയാണ് റെയ്മോള്‍ നിധീരി. വിവിധ കമ്മ്യൂണിറ്റികള്‍, അസോസിയേഷനുകള്‍, ചാരിറ്റികള്‍ എന്നിവയ്ക്കായി ക്ലാസിക്കല്‍, സിനിമാറ്റിക് തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ നിരവധി നൃത്ത വേദികളില്‍ അവതരിപ്പിക്കുന്നതിനു പുറമേ, മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കലാപ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നതിനും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. സോഷ്യല്‍ ജേണലുകളുടെയും മാഗസിനുകളുടെയും എഡിറ്റോറിയല്‍ ബോര്‍ഡിലും അംഗമായ അവര്‍ തന്റെ എഞ്ചിനീയറിംഗ്, കലാ പരിജ്ഞാനം സംയോജിപ്പിച്ച് നിരവധി ചര്‍ച്ചകള്‍ക്കും പ്രസംഗങ്ങള്‍ക്കും പ്രഭാഷണങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്. കൊച്ചിന് കലാഭവന്‍ ലണ്ടന്‍ കോവിഡ് കാലത്ത് നിരവധി സിനിമാ താരങ്ങള്‍ക്കും സംഗീതജ്ഞര്‍ക്കും വെര്‍ച്വല്‍ വേദിയില്‍ അണിയിച്ചൊരുക്കിയ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. ഇന്ത്യന്‍ വനിതാ എഞ്ചിനീയര്‍മാരെ ബന്ധിപ്പിക്കുന്ന, ‘ഇന്ത്യന്‍ വുമണ്‍ എഞ്ചിനീയേഴ്സ് – സൗത്ത് വെസ്റ്റ്’ന്റെ സ്ഥാപക നേതാക്കളിരൊരാളായ റെയ്മോള്‍, എസ്.എ.പി.എ.സി ((സൗത്ത് ഏഷ്യന്‍ പെര്‍ഫോമിംഗ് ആര്‍ട്സ് സെന്റര്‍) ബോര്‍ഡില്‍ പ്രോജക്ട് ആന്‍ഡ് ടെക്നിക്കല്‍ ലീഡായി പ്രവര്‍ത്തിക്കുന്നു. അധ്യാപനത്തിലും മികവ് തെളിയിച്ച റെയ്മോള്‍ ഗ്രാമര്‍ സ്കൂള്‍ പ്രവേശന പരീക്ഷകള്‍ക്കായി കുട്ടികളെ പരിശീലിപ്പിക്കുന്നതിന് പുറമേ ട്യൂട്ടറിംഗ് ബിസിനസ്സില്‍ പ്രവര്‍ത്തിക്കുന്ന ട്യൂട്ടര്‍വേവ്സിന്റെ യൂറോപ്പ് ഓപ്പറേഷന്‍സ് ഹെഡ് കൂടിയാണ്. കായിക രംഗത്ത് സജീവമായ റെയ്മോള്‍, നിലവില്‍ ഡിവിഷന് 1 സ്വിന്‍ഡണ്‍ ഡിസ്ട്രിക്റ്റ് ചാമ്പ്യന്മാരായ സ്ട്രാറ്റണ് പോള്‍സ്ക ബാഡ്മിന്റണ്‍ ക്ലബ് ലേഡീസ് ടീമിന്റെ ക്യാപ്റ്റനാണ്. ലോകത്തിലെ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥി ചാപ്റ്ററുകളും ഉള്‍പ്പെടുത്തി, പ്രമുഖ വ്യക്തികളെയും കലാകാരന്മാരെയും പ്രദര്‍ശിപ്പിക്കുന്ന ‘ടെക്ടാല്ജിയ’ (തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് ടാലന്റ് ഗ്രൂപ്പ്സ് ഇന്ത്യ ആന്‍ഡ് എബ്രോഡ്) എന്ന പേരില്‍ ആദ്യത്തെ ഗ്ലോബല്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി മീറ്റ് സംഘടിപ്പിച്ചതിനും ആതിഥേയത്വം വഹിച്ചതിനും ടെകോസ (തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്) യില്‍ നിന്ന് റേമോളിന് അവാര്‍ഡ് ലഭിച്ചു.റെയ്മോള്‍ അങ്കമാലി സ്വദേശിനിയും ഭര്‍ത്താവ് ജോ നിധിരി കുറവിലങ്ങാട് സ്വദേശിയും ഐടി ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റുമാണ്. മക്കള്‍: എറിക്ക, അനിക

പീറ്റര്‍ താണോലില്‍ (ജോ. ട്രഷറര്‍)
പാലായില്‍ ജനിച്ച്, ഇടുക്കി ജില്ലയിലെ ഉപ്പുതോട് സ്വദേശിയായ പീറ്റര്‍ താണോലില്‍, ചെറുപ്പം മുതല്‍ പൊതുപ്രവര്‍ത്തനത്തില്‍ സജീവമാണ്. മുരിക്കാശ്ശേരി പാവനാത്മ കോളേജില്‍ പഠിക്കുമ്പോള്‍ കോളേജ് യൂണിയന് പ്രതിനിധിയായി. ആയോധനകലകളില്‍ പ്രാവീണ്യമുള്ള അദ്ദേഹം കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നേട്ടം കരസ്ഥമാക്കി. ഡല്‍ഹിയില്‍ പ്രവാസ ജീവിതത്തിലും പൊതുരംഗത്ത് സജീവമായിരുന്ന അദ്ദേഹം വെയില്സ്യിലെ അബരിസ് വിത്ത് എന്ന മനോഹര നഗരത്തില്‍, ലെക്റ്റാലീസ് എന്ന കമ്പനിയില്‍ ടീം ലീഡര്‍ ആയി സേവനം അനുഷ്ഠിക്കുന്നു. യുക്മയുടെ തുടക്കം മുതല്‍ വിശ്വസ്തനായ സഹയാത്രികനായിരുന്ന അദ്ദേഹം വെയില്‍സ് റീജിയന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. കഴിഞ്ഞ ഭരണസമിതിയില്‍ ജോയിന്റ് സെക്രട്ടറി ആയിരുന്നു.വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റായും അബരിസ്വിത്ത് മലയാളി അസോസിയേഷന് പ്രസിഡന്റ് ആയി 10 വര്‍ഷം സേവനം ചെയ്തിട്ടുണ്ട്. അബരിസ്വിത്ത് സിറോ മലബാര്‍ മിഷന് ട്രസ്റ്റിയായി 7 വര്‍ഷം പ്രവര്‍ത്തിച്ചു. ഭാര്യ റോസിന പീറ്റര്‍ അബരിസ്വിത്ത് ബ്രോങ്സ്ലെയ്സ് ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ കാര്‍ഡിയാക് സ്പെഷ്യലിസ്റ്റ് നഴ്സ് ആയി സേവനം ചെയ്യുന്നു. റോസിന, പ്രശസ്ത ക്രിസ്ത്യന്‍ ഭക്തിഗാനരചയിതാവുമാണ്.90-ല്‍ പരം ഗാനങ്ങള്‍, നൊവേന, മാതാവിനോടൊപ്പമുള്ള കുരിശിന്റെ വഴി, കവിതകള്‍, ഓണപ്പാട്ടുകള്‍, പ്രണയഗാനങ്ങള്‍ എന്നിവ രചിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി തയ്യാറാക്കിയ “കുരിശിന്റെ വഴി” എന്ന ആല്‍ബം ഉടന്‍ പുറത്തിറങ്ങാനിരിക്കുന്നു.മകന്: റിക്സണ്

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ, റീജണല്‍ ഭാരവാഹികളെയും മറ്റ് ക്ഷണിക്കപ്പെട്ട നേതാക്കളേയും ഉള്‍പ്പെടുത്തിയുള്ള പ്രത്യേക നേതൃയോഗം ഏപ്രില്‍ 5 ശനിയാഴ്ച്ച ചേര്‍ന്ന് വരുന്ന രണ്ട് വര്‍ഷത്തെ കര്‍മ്മ പരിപാടികള്‍ക്ക് രൂപംനല്‍കും. ആഗോള പ്രവാസിമലയാളി സമൂഹത്തില്‍ ശ്രദ്ധേയമായ സ്ഥാനം അലങ്കരിക്കുന്ന യുക്മയുടെ പ്രസക്തി ഏറിവരുന്ന കാലഘട്ടത്തില്‍ ദേശീയ നേതൃത്വം ഏറ്റെടുക്കുന്ന ഉത്തരവാദിത്വത്തിന്റെ പ്രാധാന്യവും ഗൗരവവും വര്‍ദ്ധിക്കുന്നു. പരിചയസമ്പന്നതയും യു.കെ മലയാളി സമൂഹത്തില്‍ വിവിധ മേഖലകളില്‍ നിറസാന്നിധ്യവുമായ നവനേതൃനിരയെ ഏറെ പ്രതീക്ഷകളോടെയാണ് യുക്മയെ സ്നേഹിക്കുന്നവര്‍ നോക്കിക്കാണുന്നത്.
Latest News:

സുമതി വളവ്’ സിനിമ തർക്കത്തിൽ ഇടപെട്ട് നിർമ്മാതാക്കളുടെ സംഘടന; സിനിമയുടെ കളക്ഷൻ പരിശോധിക്കും
സുമതി വളവ് സിനിമ തർക്കത്തിൽ ഇടപെട്ട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. കുമ്പിടി സിനിമയുടെ നിർമ്മാതാവു...Breaking News
ഹോർമുസിൽ കപ്പലിന് നേരെ വീണ്ടും ആക്രമണം
ഹോർമുസ് കടലിടുക്കിൽ കപ്പലിനു നേരെ വീണ്ടും ആക്രമണം. ഇറാന്റെ തീരത്ത് നിന്ന് ഏകദേശം ആറ് നോട്ടിക്കൽ മൈൽ...Breaking News
ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി
ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി. മൊബൈൽ ചാർജിങ് കേബിൾ കഴുത്തി...Breaking News
നിതിൻ രാജിന്റെ മരണം: അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളേക്ക് മാറ്റി
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ BDS വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകരുടെ...Kerala
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പു സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ഒരാൾ കൂടി മരിച്ചു. വെന്റിലേറ്റ...Breaking News
പ്ലാസ്റ്റിക് കപ്പിനുള്ളിൽ കണ്ടെത്തിയത് 7 വെടിയുണ്ടകൾ, ഉപയോഗിക്കുന്നത് റെയിൽവേ പൊലീസടക്കമുള്ള സേനകൾ, ...
തിരുവനന്തപുരം: പേട്ടയിലുള്ള റെയിൽവേ ആശുപത്രിയിൽനിന്ന് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുട...Kerala
സ്കേറ്റിങ്ങിൽ രാജ്യാന്തര നേട്ടവുമായി മലയാളി സഹോദരിമാർ
തായ്വാനിൽ നടന്ന രാജ്യാന്തര ഓപ്പൺ റോളർ സ്കേറ്റിങ്ങിൽ സുവർണ മെഡൽ അണിഞ്ഞ് കേരളത്തിൽ നിന്നുള്ള സഹോദരിമ...Breaking News
അഫ്ഗാന് താരം ഷാപുര്‍ സദ്രാന് ഗുരുതരാവസ്ഥയില്‍; താരത്തിനെ ബാധിച്ചിരിക്കുന്നത് അപൂര്‍വ്വ രോഗം
അഫ്ഗാനിസ്താന് മുന്‍ ക്രിക്കറ്റ് താരം ഷാപുര്‍ സദ്രാനെ അപൂര്‍വ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ന്യൂഡല...India
Post Your Comments Here ( Click here for malayalam )
Latest Updates
- ഹോർമുസിൽ കപ്പലിന് നേരെ വീണ്ടും ആക്രമണം ഹോർമുസ് കടലിടുക്കിൽ കപ്പലിനു നേരെ വീണ്ടും ആക്രമണം. ഇറാന്റെ തീരത്ത് നിന്ന് ഏകദേശം ആറ് നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം നടന്നത്. ഹോർമുസ് കടലിടുക്കിൽ രണ്ട് കപ്പലുകൾ പിടിച്ചെടുത്തതായി ഐആർജിസി വ്യക്തമാക്കി. ഇന്ന് മൂന്നാമത്തെ കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. കപ്പലിനോട് നങ്കൂരമിടാൻ ഐആർജിസി നിർദേശിച്ചിരിക്കുകയാണ്. അമേരിക്കയുടെ നേതൃത്വത്തിൽ ഇറാൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ പുതിയ സംഭവം. കണ്ടെയ്നർ ഷിപ്പുകളായ എംഎസ്സി ഫ്രാൻസെസ്ക, എപാമിനോണ്ടാസ്
- ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി. മൊബൈൽ ചാർജിങ് കേബിൾ കഴുത്തിൽ മുറുക്കിയാണ് കൊലപാതകം നടത്തിയിരിക്കുന്നത്. 22 കാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയോ എന്നും സംശയമുണ്ട്. തെക്ക് – കിഴക്കൻ ഡൽഹിയിലെ അമർ കോളനിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഇവരുടെ വീട്ടിലുണ്ടായിരുന്ന മുൻ ജീവനക്കാരനാണ് കുറ്റകൃത്യം ചെയ്തതെന്നാണ് നിഗമനം. ഏതാനും ആഴ്ചകൾക്ക് മുൻപ് ഈ വീട്ടിൽ നിന്ന് ഒരു സഹായിയെ പുറത്താക്കിയിരുന്നു. കൊലപാതകം നടന്ന ദിവസം ഇയാൾ വീടിന് സമീപത്ത് നിൽക്കുന്ന സിസി ടിവി
- നിതിൻ രാജിന്റെ മരണം: അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളേക്ക് മാറ്റി കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ BDS വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളേക്ക് മാറ്റി. നിതിന്റെ പിതാവ് വൈ.എൽ രാജന്റെ ഭാഗം കൂടി കേൾക്കുന്നതിനാണ് ഹർജി നാളേക്ക് മാറ്റിയത്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആരോപണവിധേയരായ പാത്തോളജി വിഭാഗം മുൻ മേധാവി ഡോ. എം.കെ റാം, സംഗീത നമ്പ്യാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് നാളേക്ക് മാറ്റിയത്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ്
- മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പു സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ഒരാൾ കൂടി മരിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ ആണ് മരിച്ചത്. 95 ശതമാനത്തിലധികം പൊള്ളലേറ്റിയിരുന്നു. വെന്റിലേറ്ററിൽ രണ്ട് പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ദുരന്തത്തിൽ മരിച്ച എട്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞു. ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിയാനുണ്ട്. നാലുപേരുടെ സംസ്കാരം പൂർത്തിയായി. അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങളുടെ ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണ്. കഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഇന്ന് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. നാളെയും
- പ്ലാസ്റ്റിക് കപ്പിനുള്ളിൽ കണ്ടെത്തിയത് 7 വെടിയുണ്ടകൾ, ഉപയോഗിക്കുന്നത് റെയിൽവേ പൊലീസടക്കമുള്ള സേനകൾ, കാലപ്പഴക്കം കണ്ടെത്താൻ പരിശോധന തിരുവനന്തപുരം: പേട്ടയിലുള്ള റെയിൽവേ ആശുപത്രിയിൽനിന്ന് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. ആശുപത്രി മുറിയിൽ ഒരു മഗ്ഗിനുള്ളിൽ ഉപേക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകൾ. വെടിയുണ്ടകൾ ഉപയോഗിച്ചവയല്ല. വെടിയുണ്ടകളുടെ കാലപ്പഴക്കവും നിർമാണ വിവരങ്ങളും കണ്ടെത്താൻ ഫോറൻസിക് പരിശോധനയും നടത്തുമെന്ന് പൊലീസ് അറിയിച്ചു. സായുധ സേനകളും റെയിൽവേ പൊലീസുമടക്കം സാധാരണയായി ഉപയോഗിക്കുന്ന ഒൻപത് എം.എം വിഭാഗത്തിലുള്ള ഏഴ് വെടിയുണ്ടകളാണ് കണ്ടെത്തിയത്. രാവിലെയാണ് സംഭവം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ഇവർ വിവരമറിയിച്ചതിനെ തുടർന്ന് വഞ്ചിയൂർ പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സ്ഥലത്തെത്തി വിശദമായ
ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ കുടുംബത്തിൻ്റെ ആശംസകൾ…… /
ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ കുടുംബത്തിൻ്റെ ആശംസകൾ……
മുൻ യുക്മ പ്രസിഡൻ്റ് തൃശ്ശൂർ പെരിഞ്ഞനം പെരിങ്ങത്തറ ഡോ. ബിജു പെരിങ്ങത്തറയുടെയും ഡോ. മായയുടെയും മകൾ ഡോ. അപർണയും കോട്ടയം ആനിക്കാട് ശാരദമന്ദിരം എൻ. അനിൽകുമാറിൻ്റെയും സതി അനിൽകുമാറിൻ്റെയും മകൻ ഡോ. ഇന്ദ്രജിത്തും ഇന്ന് (11/04/2026, ശനിയാഴ്ച) രാവിലെ പതിനൊന്നിനും പന്ത്രണ്ടിനുമിടയ്ക്കുള്ള ശുഭ മുഹൂർതത്തിൽ അങ്കമാലി അഡ്ലക്സ് ഇൻ്റർനാഷണൽ സെൻ്ററിൽ വച്ച് വിവാഹിതരാകുന്നു. ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും
യുക്മ അംഗത്വ മാസാചരണം 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസോസിയേഷനുകൾക്ക് അപേക്ഷ നൽകുവാൻ അവസരം…. /
യുക്മ അംഗത്വ മാസാചരണം 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസോസിയേഷനുകൾക്ക് അപേക്ഷ നൽകുവാൻ അവസരം….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംങ്ഡം മലയാളി അസോസിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി. ഫെബ്രുവരി 21 ശനിയാഴ്ച വാൽസാളിൽ വച്ച് ചേർന്ന യുക്മ ദേശീയ സമിതി യോഗമാണ്
യുക്മ മുൻ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ബ്രിട്ടീഷ് രാജാവിൻ്റെ റോയൽ ഗാർഡൻ വിരുന്നിന് ക്ഷണം…..യുകെ മലയാളികൾക്കൊപ്പം യുക്മയ്ക്കും അംഗീകാരം /
യുക്മ മുൻ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ബ്രിട്ടീഷ് രാജാവിൻ്റെ റോയൽ ഗാർഡൻ വിരുന്നിന് ക്ഷണം…..യുകെ മലയാളികൾക്കൊപ്പം യുക്മയ്ക്കും അംഗീകാരം
ഗ്ലോസ്റ്റെർഷെയർ: ബക്കിംഗ്ഹാം പാലസിൽ ബ്രിട്ടീഷ് രാജാവിന്റെ റോയൽ ഗാർഡൻ വിരുന്നിൽ യുക്മ മുൻ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ക്ഷണം. ചാള്‍സ് രാജാവ് അടക്കം രാജകുടുംബത്തിലെ അംഗങ്ങള്‍ പങ്കെടുക്കുന്ന വിരുന്നിലാണ് ഇത്തവണ രാജ കുടുംബത്തിനൊപ്പം ചിലവഴിക്കാനുള്ള അസുലഭ അവസരം ലഭിച്ചത്. 2022 -2025 കാലയളവിൽ യുക്മ പ്രസിഡന്റെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച ഡോ ബിജുവിന്റെ പ്രവർത്തനം യുകെ മലയാളി സമൂഹത്തിനിടയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മെയ് എട്ടിന് വൈകുന്നേരം നടക്കുന്ന വിരുന്നിലേക്ക് ഡോ ബിജുവിന്
അന്തർദേശീയ വനിതാ ദിന ആശംസകൾ; യുക്മ നാഷണൽ കമ്മറ്റി /
അന്തർദേശീയ വനിതാ ദിന ആശംസകൾ; യുക്മ നാഷണൽ കമ്മറ്റി
ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ഹൃദയം നിറഞ്ഞ അന്തർദേശീയ വനിതാ ദിനാശംസകൾ യുക്മ നാഷണൽ കമ്മറ്റി അറിയിച്ചു. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങളെ ആദരിക്കുകയും ലിംഗസമത്വത്തിന്റെ ആവശ്യകതയെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്ന ദിനമാണ് പ്രതിവർഷം മാർച്ച് 8-ന് ആചരിക്കുന്ന അന്തർദേശീയ വനിതാ ദിനം. ഈ ദിനത്തിന്റെ ചരിത്രപരമായ തുടക്കം 1908-ൽ അമേരിക്കയിലെ ന്യൂയോർക്കിൽ വനിതാ തൊഴിലാളികൾ സംഘടിപ്പിച്ച പ്രക്ഷോഭങ്ങളുടെ ചരിത്ര താളുകളിലേക്കാണ് നമ്മെ തിരിച്ചു കൊണ്ടുപോകുന്നത്. മികച്ച തൊഴിൽ സാഹചര്യങ്ങൾ, ന്യായമായ വേതനം, കുറഞ്ഞ ജോലി സമയം, എല്ലാറ്റിനും ഉപരി
“Speaking Up Without Fear” – യുക്മ നഴ്സസ് ഫോറം യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026 സംഘടിപ്പിക്കുന്നു /
“Speaking Up Without Fear” – യുക്മ നഴ്സസ് ഫോറം യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026 സംഘടിപ്പിക്കുന്നു
കുര്യൻ ജോർജ്ജ്, (നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ) യു.കെ: യുക്മ നഴ്സസ് ഫോറം (യു.എന്‍.എഫ്) സംഘടിപ്പിക്കുന്ന 8-ാമത് നാഷണല്‍ കോണ്‍ഫ്രന്‍സ് & ഇന്റര്‍നാഷണല്‍ നഴ്സസ് ഡേ സെലിബ്രേഷന് -2026ന്റെ ഭാഗമായി യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026 പ്രഖ്യാപിച്ചു. 2026 മേയ് 9-ന് ശനിയാഴ്ച വോള്‍വര്‍ഹാംപ്ടണിലെ യു.കെ.കെ.സി.എ കമ്മ്യൂണിറ്റി സെന്ററിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. “Educate, Envision, Liberate” എന്ന പ്രമേയത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026ന്റെ വിഷയം: “Speaking Up Without Fear






click on malayalam character to switch languages