- ഇംഗ്ലണ്ടിലുടനീളമുള്ള എൻഎച്ച്എസ് ആശുപത്രികളിൽ രോഗികളുടെ വിവരങ്ങൾ പങ്കിടുന്നത് പ്രതിവർഷം 20,000 എ & ഇ സന്ദർശനങ്ങൾ കുറയ്ക്കുമെന്ന് റിപ്പോർട്ട്
- ആഴ്സണൽ ബസ് പരേഡിനിടെ പതിനാറ് പേരെ അറസ്റ്റ് ചെയ്തു; 75 പേരെ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ നിന്ന് രക്ഷപ്പെടുത്തി
- ലബനാനിൽ ഇസ്രായേൽ ആക്രമണം രൂക്ഷം; യു.എൻ സുരക്ഷാ കൗൺസിൽ ഇന്ന് അടിയന്തര യോഗംചേരും
- മ്യാൻമറിൽ വൻ സ്ഫോടനം: ആറ് കുട്ടികളടക്കം 50ലധികം പേർ കൊല്ലപ്പെട്ടു
- യു.എസ്-ഇറാൻ ചർച്ച അനിശ്ചിതത്വത്തിൽ:‘മറ്റൊരു രീതിയിൽ തീർക്കും’-ഭീഷണിയുമായി ട്രംപ്
- എൻട്രി എക്സിറ്റ് സിസ്റ്റത്തിൽ കാലതാമസം; യുകെയിലേക്കുള്ള യാത്രക്കാർ മൂന്ന് മണിക്കൂർ മുൻപ് യൂറോപ്യൻ വിമാനത്താവളങ്ങളിലെത്തണമെന്ന് എയർലൈനുകൾ
- ലണ്ടനിൽ ബഹുനില കെട്ടിടത്തിൽ നിന്ന് വീണ് കുട്ടിയുൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം
കാവൽക്കാരുടെ സങ്കീർത്തനങ്ങൾ (ഭാഗം – 14) വൈതരണികള്‍
- Sep 30, 2024
14- വൈതരണികള്‍
നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാല്‍ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരില്‍ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു’ എന്നും ‘കര്‍ത്താവേ, നീ പൂര്‍വ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യന്‍; നിന്റെ സംവത്സരങ്ങള്‍ അവസാനിക്കയുമില്ല’ എന്നും പറയുന്നു. ‘ഞാന്‍ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക’ എന്നു ദൂതന്മാരില് ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? അവര്‍ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?
-എബ്രായര്‍ക്ക് എഴുതിയ ലേഖനം, അധ്യായം 1
പാര്‍ക്കിലെ തണുത്ത കാറ്റില്‍ സൂര്യന്റെ നിറത്തിന് മങ്ങലേറ്റു.
മരചുവട്ടിലെ നിഴലുകള്‍ മണ്മറഞ്ഞു.
ചക്രവാളവും സൂര്യനും ഇണചേര്‍ന്ന് സ്വര്‍ണ്ണമഞ്ചത്തില്‍ കിടന്നു.
കൂട്ടമായിരുന്ന പ്രാവുകള്‍ ആകാശത്തിന്റെ അതിരുകളിലേയ്ക്ക് പറന്നു.
വിശാലമായ പാര്‍ക്കിന്റെ ഒരു ഭാഗത്ത് കുട്ടികള്‍ പന്ത് കളിക്കുന്നതും നോക്കി സീസ്സര്‍ നിശ്ശബ്ദനായി നിമിഷങ്ങള്‍ നിന്നു.
പപ്പയെ കണ്ട ലിന്‍ഡ ആശ്ചര്യപ്പെട്ടു.
അവള് അവിടേക്കു വന്ന ആളിനെ മമ്മിക്ക് പരിചയപ്പെടുത്തി.
“മമ്മി ദേ മമ്മിയെ കാണാന്‍ ഒരാള്‍ വരുന്നു.”
സ്റ്റെല്ല തിരിഞ്ഞു നോക്കി. അവളുടെ ഉയര്‍ന്ന നെറ്റിത്തടം ഒന്നുകൂടി ഉയര്‍ന്നു. രണ്ടുപേരും ഒരാഴ്ചയായി പരസ്പരം സംസ്സാരിച്ചിട്ട്. സീസ്സര്‍ ആഹാരം ഹോട്ടലില്‍നിന്ന് കഴിച്ചിട്ടാണ് വരുന്നത്. കിടക്കുന്നതിന് മുന്‍പ് മോളുമായി കുശലാന്വോഷണങ്ങള്‍ നടത്തി താഴത്തേ കള്ളുഷാപ്പിലേയ്ക്കു പോയി ആവശ്യത്തിലധികം മദ്യം കുടിച്ച് കട്ടിലില്‍ വന്ന് മലര്‍ന്നു കിടന്നുറങ്ങും. സ്റ്റെല്ലയാകട്ടെ, മകനൊപ്പം അടുത്ത മുറിയിലും കിടന്നുറങ്ങും.
സ്റ്റെല്ല കണ്ട ഭാവം കാണിക്കാതെ ബെഞ്ചില്‍ തന്നെയിരുന്നു. സീസ്സര്‍ ഭാര്യയെ കാണാനുള്ള ആഗ്രഹത്തില്‍ വന്നതൊന്നുമല്ല. മനസ്സില്‍ ഒരു സ്വസ്തത ഇല്ലാത്തതിനാല്‍ ഒരല്പം തണുത്ത കാറ്റില്‍ വിശ്രമിക്കാന്‍ വന്നതാണ്. ബെഞ്ചിന്റെ ഒരു ഭാഗത്തായി അകന്നിരുന്നു. ലിന്‍ഡ ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു.
“അല്ലാ…. ഞാനേ… ഇ… ഇവിടെ നില്ക്കുന്നതില് നിങ്ങള്‍ക്ക്”
സ്റ്റെല്ല നീരസത്തോടെ പറഞ്ഞു.
“പോടീ…”
സീസ്സര്‍ അനങ്ങാതെയിരുന്നു. ഭാര്യക്ക് ഇപ്പോഴും വെറുപ്പുണ്ടെന്ന് തോന്നുന്നു. അതാണല്ലോ തന്നോട് സംസ്സാരിക്കാന്‍ താത്പര്യമില്ലാത്തത്. ഹെലനുമായുള്ള തന്റെ ബന്ധം അറിഞ്ഞാല്‍ എന്നെ കാണാന്‍ പോലും ഇഷ്ടപ്പെടില്ലെന്നറിയാം. ഇവളുടെ മനസ്സ് ഇങ്ങനെ കല്ലുപോലെയാകാന്‍ കത്തനാരെപ്പോലെ രാത്രിയില്‍ വല്ല ദര്‍ശനവും കണ്ടോ?
“മമ്മി ഞാനന്തിന് പോണം. രണ്ടുപേര്‍ക്കും അന്‍പതിനടുത്തായി. ഇനീം ഈ പ്രായത്തിലും പ്രേമിക്കണോ? അതിനു മനസ്സുണ്ടായിരുന്നെങ്കില്‍ ഒരാഴ്ചയായി നിങ്ങള്‍ ഇങ്ങനെ മിണ്ടാതെയിരിക്കുമോ?”
അവളുടെ കൈക്കൊരു തട്ട് കൊടുത്തിട്ട് സീസ്സര്‍ ചോദിച്ചു.
“നിനക്ക് മറ്റൊന്നും പറയാനില്ലേ?”
“എനിക്ക് പറയാനുള്ളത് മനുഷ്യരെ സ്നേഹിക്കുന്ന കാര്യമാ. അല്ലേ നിങ്ങള്‍ പിണങ്ങി ഇരുന്നാല്‍ എനിക്കെന്താ. പക്ഷേ ഒരു കാര്യം, നിങ്ങളില്‍ ആരാണ് ആദ്യം മിണ്ടി ഈ പിണക്കസമരം അവസാനിപ്പിക്കുന്നതെന്ന് എനിക്കൊന്ന് കാണണം. അതിനാ ഞാന്‍ കാത്തിരിക്കുന്നേ? നിങ്ങളില്‍ നിന്നല്ലേ ഇതൊക്കെ പഠിക്കേണ്ടത്. ശരിയല്ലേ സ്റ്റെല്ലാ.”
“ഉം നീ പഠിക്കും”
സ്റ്റെല്ല പറഞ്ഞു.
“സത്യം പറയാമല്ലോ. നിങ്ങളുടെ പിണക്കം കാണാന്‍ നല്ല രസമാ. ഇതിങ്ങനെ തുടരെട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന.”
“നിനക്കൊന്ന് പോകാമോ?”
സ്റ്റെല്ല ദേഷ്യപ്പെട്ടു. ലിന്‍ഡയുടെ മുഖത്ത് വിവിധ വികാരങ്ങള്‍ നിഴലിച്ചു. തെല്ല് ലജ്ജയോടെ ചോദിച്ചു.
“ഞാന്‍ പോകണം അല്ലേ. ഇതങ്ങ് നേരത്തെ പറഞ്ഞാല്‍ പോരായിരുന്നോ, എന്റെ സ്റ്റെല്ലാ ഓകെ. ഓക്കെ പ്രണയിച്ചോ ഞാനങ്ങ് പോണു.”
അവള് പന്തു കളിക്കുന്നവരുടെ കൂട്ടത്തില്‍ ചേര്‍ന്നു. പന്തുകളിക്കാന്‍ പെണ്‍കുട്ടികളുമുണ്ടായിരുന്നു. മകളുടെ വാക്കുകള്‍ ഒരല്പം കുസൃതിച്ചിരി സീസ്സറിലും സ്റ്റെല്ലയിലുമുണ്ടാക്കി. സ്റ്റെല്ലയുടെ പുഞ്ചിരി നിറഞ്ഞ കണ്ണുകളിലേയ്ക്ക് സീസ്സര്‍ നിമിഷങ്ങള്‍ നോക്കി. ആ നോട്ടം അവളെ ആകര്‍ഷിച്ചു. രണ്ടുപേര്‍ക്കും സംസാരിക്കണമെന്നുണ്ട്. ആരാണ് ആദ്യം, അതാണ് ഇപ്പോഴത്തെ പ്രശ്നം.
തണുത്ത കാറ്റ് അവരിലേയ്ക്ക് ആഞ്ഞടിച്ചു. പാര്‍ക്കിലെ വഴിയോരങ്ങളിലൂടെ ചിലര്‍ നായ്ക്കളുമായി കളിക്കുന്നുണ്ട്. പിണങ്ങി കഴിയുന്നതില്‍ സ്റ്റെല്ലക്ക് വിഷമമുണ്ട്. മകന്റെ കാര്യത്തില്‍ നേര്‍ക്ക് നേര് സംസാരിച്ചിട്ടുണ്ട്. എനിക്കെന്റെ കുഞ്ഞിന്റെ ജീവനും ജീവതവുമാണ് വലുത്. അവനെ കുറ്റപ്പെടുത്താനും വേദനിപ്പിക്കാനും ഇനിയും ഞാന്‍ അനുവദിക്കില്ല. നീണ്ട നാളുകള്‍ ഭര്‍ത്താവിനോടുള്ള വിദ്വോഷം ഉള്ളിലിരുന്ന് പുകയുകയായിരുന്നു. അതുകൊണ്ടു തന്നെയാണ് എന്റെ ഉറച്ച തീരുമാനം തുറന്നു പറഞ്ഞത്. പ്രതികരിക്കാന്‍ തന്റേടമില്ലാഞ്ഞിട്ടല്ല, ഏഴ് എഴുപതുവെട്ടം ക്ഷമിക്കാനാണ് ഈശോ പറഞ്ഞിരിക്കുന്നത്.
സീസ്സര്‍ എഴുന്നേറ്റ് അവളുടെ അടുത്തിരുന്നു. അവളുടെ വലതുകരം സ്പര്‍ശിച്ചു. അവരുടെ ഉള്ളില്‍ കത്തിനിന്ന പിണക്കം അണഞ്ഞു. അവളുടെ മനസ്സിന് ഒരാശ്വാസം തോന്നി. ആ തോളിലേയ്ക്കവള്‍ ചാഞ്ഞു. മകള്‍ നോക്കിയിരിക്കയാണ് ആരാണ് ആദ്യം സംസാരിക്കുന്നതെന്നു കാണാന്‍. അതറിഞ്ഞിട്ടു വേണം അവള്‍ക്ക് പന്തം കൊളുത്തി കളിയാക്കാന്‍.
പാര്‍ക്കില്‍ ആവേശത്തോടെ പന്തുകളി നടക്കുന്നു. പന്തിന് പിറകെയോടിയ ജോബിന് പന്ത് കിട്ടാതെ വന്നപ്പോള്‍ അവന് തളര്‍ന്നിരുന്നു. അവനെ തട്ടി മറ്റൊരു കുട്ടി മറിയുകയും ചെയ്തു. അവന്റെ വീഴ്ച കണ്ടവന് ചിരിച്ചു. ലിന്‍ഡ ഓടിയെത്തി. അവനെ പിടിച്ചേഴുന്നേല്‍പ്പിച്ചിട്ട് പറഞ്ഞു.
“എടാ ഇരിക്കാതെ എഴുന്നേക്ക്. നീ ഗോളടിക്കണം. പ്ലീസ് കം ഡിയര്‍.”
അവള് ആംഗ്യഭാഷയില്‍ കൈചൂണ്ടി പറഞ്ഞു.
“അ….ആ…ബോ….”
“എടാ അവന്മാരെടെ കാലില്‍ നിന്ന് ബോള്‍ സ്വന്തമാക്കണം. നീ വാ. ആയാം വിത്ത് യൂ.”
അവര്‍ പന്തിന് പിറകെയോടി. നല്ല കളിക്കാരുടെ കാല്ക്കീഴില് നിന്നു പന്ത് തട്ടിമാറ്റി വെട്ടിച്ച് ഗോള്‍ പോസ്റ്റിലേക്കോടി. ഇടയ്ക്കവള്‍ ‘ജോ’ എന്ന് വിളിച്ച് പന്ത് അടിച്ചുകൊടുക്കും. മറ്റുള്ളവര്‍ക്ക് അതൊരു വിസ്മയക്കാഴ്ചയായിരുന്നു. അവളുടെ പന്തുകളിയെക്കാള്‍ ശരീരഭംഗിയാണ് പലരെയും ആകര്‍ഷിച്ചത്.
ജോ ഇടയ്ക്ക് ‘ച്ചേ…ചേ..’ എന്നുച്ചത്തില്‍ ചേച്ചിയെ വിളിച്ച് പന്ത് തരാന്‍ ആവശ്യപ്പെട്ടു. സാധാരണ പന്ത് കളിക്കാന്‍ വരുമ്പോഴൊക്കെ അവനൊരു മണ്ടന്‍ കളിക്കാരന് എന്നാണ് മറ്റുള്ളവര്‍ ധരിച്ചുവെച്ചത്. ഇടക്കവന്‍ പന്ത് കൈയിലെടുത്ത് ഗോള്‍ പോസ്റ്റിലേക്കോടി എറിയുന്നത് കാണുമ്പോള്‍ മണ്ടന്‍ ശിരോമണി എന്ന് പറഞ്ഞവര്‍ ചിരിക്കും. ഇന്നവന് തിളങ്ങാനുണ്ടായ കാരണം അവന്റെ ചേച്ചിയാണ്. അവള് വല്ലപ്പോഴുമോ വരാറുള്ളൂ. അപ്പോഴൊക്കെ അവന് ശക്തി പകര്‍ന്ന് അവളുണ്ടാകും.
അവരുടെ കളി സ്റ്റെല്ലയും സീസറും സാകൂതം നോക്കിയിരുന്നു. ലിന്‍ഡയാകട്ടെ, ജോയെക്കൊണ്ടു ഗോളടിപ്പിക്കണമെന്ന വാശിയിലാണ് രണ്ട് ടീമുകളും ഇതുവരെ ഗോളടിച്ചിട്ടില്ല. അതിരറ്റ ആവേശത്തോടെ ജോബിന് പന്ത് കൊടുത്തിട്ടവള്‍ അലറി.
“അടിക്കടാ.. അടിക്കടാ… മോനെ….”
അവന്റെ ഉന്നം പിഴച്ചില്ല. വായുവേഗത്തില്‍ പന്ത് ഗോള്‍ പോസ്റ്റില്‍ വീണു. എല്ലാവരും അന്ധാളിച്ചു നിന്നു. ലിന്‍ഡ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ച് കവിളില്‍ ചുംബിച്ചു. മറ്റ് കളിക്കാരും ഓടിയെത്തി. അവനെ അഭിനന്ദിച്ചു.
സീസ്സറും സ്റ്റെല്ലയും ബെഞ്ചില്‍ നിന്നെഴുന്നേറ്റ് കൈയ്യടിച്ചു. എന്നും കണ്ണിലെ കരടായി തോന്നിയ മകന്റെ കഴിവില്‍ സീസ്സര്‍ സന്തോഷിച്ചു. അവരുടെ കൈകള്‍ വായുവിലുയര്‍ത്തി അവനെ അഭിനന്ദനമറിയിച്ചു.
അവര്‍ക്കൊപ്പം ലൂയിസുണ്ടായിരുന്നു. ആഴ്ചയിലൊരു ദിവസം ജോബിനെ പിയാനോ പഠിപ്പിക്കാന്‍ ജയിന് വരാറുണ്ട്. രാവിലെ ജോലിയുണ്ടായതിനാല്‍ പള്ളിയില്‍ പോകാന്‍ കഴിഞ്ഞില്ല. ലിന്‍ഡയുമായി ഫോണില്‍ സംസാരിക്കാനും കഴിഞ്ഞില്ല. ലൂയിസിനെ വീട്ടില്‍ വരുത്തി മകനെ സംഗീതം പഠിപ്പിക്കുന്നതില്‍ സീസ്സറിന് തീരെ താത്പര്യമില്ലെങ്കിലും സ്റ്റെല്ലയുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. ഭര്‍ത്താവിന് സമ്പത്തുണ്ടാക്കണം, മറ്റുള്ളവരുടെ മുന്നില്‍ കേമനെന്ന് കാണിക്കണമെന്നല്ലാതെ സംഗീതവും സാഹിത്യവും എന്തെന്നറിയണമെന്നില്ല. ഈസ്റ്റ്ഹാമിലെ ലൈബ്രറിയില്‍ പോയി മലയാള പുസ്തകങ്ങള്‍ വാങ്ങി വായിക്കുമ്പോള്‍ അത് കണ്ടിരിക്കാനേ ഭര്‍ത്താവിനറിയൂ. ഒരു പുസ്തകം പോലും വായിക്കാത്ത ആള്‍ക്കാര്‍ക്ക് എങ്ങനെ അറിവുണ്ടാകാനാണ്.
പന്ത് കളി കഴിഞ്ഞ് തളര്‍ന്ന് അവശരായി ജോബും ലിന്‍ഡയുമെത്തി. അവരെല്ലാം അവനെ അഭിനന്ദിച്ചു. പപ്പ അവന്റെ കൈയ്ക്ക് പിടിച്ച് അഭിനന്ദനമറിയിച്ചപ്പോള്‍ അവനത് വിശ്വസിക്കാനായില്ല. ലിന്‍ഡയുടെ കണ്ണ് ലൂയിസിന്റെ നേരേ തിരിഞ്ഞു.
“നീ എപ്പോള്‍ വന്നു.”
അവന് സന്തോഷത്തോടെ പറഞ്ഞു.
“കുറച്ചുനേരമായി”
ഇവള് പന്ത് കളിയില്‍ ഇത്ര മിടുക്കിയെന്ന് അറിഞ്ഞിരുന്നില്ല.
“ഇയാള്‍ ഇനിയും വരുമ്പോഴണ്ടല്ലോ, കളി കാണാനല്ല വരേണ്ടത്. കളിക്കാനുള്ള വേഷത്തില്‍ വരണം.” “ഓ സമ്മതിച്ചേ. വീട്ടില്‍ ആരെയും കണ്ടില്ല. നിങ്ങള്‍ ഞായറാഴ്ച വൈകിട്ട് ഇവിടെ കാണുമെന്ന് തോന്നി. വഴിതെറ്റി വന്നതാ”
അവന്റ കണ്ണുകള്‍ അവളുടെ വേഷത്തിലും വടിവൊത്ത ശരീരത്തിലും ഇഴഞ്ഞു. വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ അവര്‍ പിറകെയാണ് നടന്നത്. മുടി കാറ്റില്‍ പറന്നു അവന്റെ കണ്ണുകള്‍ എന്തോ ഒക്കെ ആഗ്രഹിക്കുന്നുണ്ട്. ചുണ്ടുമര്‍ത്തി ആംഗ്യത്തില്‍ ചോദിച്ചു.
“ഒരുമ്മ താടി.”
അവളുടെ കണ്ണുകള്‍ വിടര്‍ന്നു. അവള് കണ്ണുരുട്ടി കാണിച്ചു.
എല്ലാവരും വീട്ടിലെത്തി. ലിന്‍ഡയും ജോബും അവരവരുടെ മുറികളിലേക്കു പോയി, കുളിമുറിയില്‍ കയറി കതകടച്ചു. സ്റ്റെല്ല സീസ്സറിനും ലൂയിസിനും ചായയും പലഹാരങ്ങളും കൊടുത്തു. ചായ കുടിച്ചിട്ട് ലൂയിസ് പിയാനോയുടെ മുന്നിലേയ്ക്ക് ചെന്ന് അതില്‍ വിരലുകളോടിച്ചു. ഏതോ ഒരു ഗാനം അതില്‍ നിന്നുയര്‍ന്നു. സീസ്സര്‍ കിടപ്പു മുറിയിലേക്ക് പോയി.
കുളി കഴിഞ്ഞെത്തിയ മക്കള്‍ ചായയും പലഹാരങ്ങളും കഴിച്ചിട്ട് അവന്റെ അടുത്ത് പോയിരുന്നു.
കൂട്ടത്തില്‍ സ്റ്റെല്ലയുമുണ്ടായിരുന്നു.
ദൈവത്തെ സ്തുതിക്കുന്ന ഒരു ഗാനം മേഘങ്ങളില്‍ നിന്നിറങ്ങി വരുന്ന പ്രാവിനെപ്പോലെ അവരുടെ കണ്‍കാതുകളില്‍ പതിഞ്ഞു. വീട്ടില്‍ വരുമ്പോഴൊക്കെ ചിട്ടപ്പെടുത്തിയ പാട്ടുകളില്‍ ഏതെങ്കിലുമൊന്ന് പാടിയിട്ടാണ് ലൂയിസ് പഠനമാരംഭിക്കുന്നത്.
അകത്ത് സീസ്സര്‍ ആരുമായോ ഫോണില്‍ സംസ്സാരിക്കുന്നത് കേള്‍ക്കാം. സ്റ്റെല്ല എഴുന്നേറ്റ് അടുക്കളയിലേയ്ക്ക് പോയി. മണവാട്ടി മണവാളനെ നോക്കുന്നതുപോലെ ലിന്‍ഡ അവനെ നോക്കിയിരുന്നു. പഠിപ്പിക്കുന്ന സമയം അവളെ നോക്കുവാന്‍ പോലും അവന് ഇഷ്ടപ്പെടാറില്ല. അവന് ജോബിനെ പഠിപ്പിക്കുന്നതില്‍ മുഴുകിയിരിക്കുന്നു.
അവള് നെടുവീര്‍പ്പുകളിട്ടു.
അവനൊന്ന് നോക്കിയിരുന്നെങ്കില്‍…. അല്ല മമ്മി പോയത് അവന് കണ്ടില്ലേ?
അവളൊന്ന് മുരടനാക്കിയപ്പോള്‍ അവന് കാക്കയെപ്പോലെ തല ചരിച്ചൊന്നു നോക്കി.
“എടോ സംഗീതവാദ്ധ്യരേ. ഈ പഠിപ്പിക്കുന്ന മെതേഡേ അത്ര ശരിയല്ല. അവനെ ഈ കസേരയിലിരുത്തി വാദ്ധ്യാര് അവന്റെ കസേരയിലിരിക്ക്. മോനേ നീ എഴുന്നേറ്റേ.” അവന് എഴുന്നേറ്റു, ഒപ്പം ലൂയിസും.
“വാദ്ധ്യാര് അവിടെ നില്ക്ക്, ആദ്യം അവന് ഇരിക്കട്ടെ”
ജോബും കസേരയിലിരുന്നു. ലൂയിസ് അവന്റെ പിറകിലൂടെ വന്നപ്പോള്‍ പെട്ടെന്നവള്‍ കെട്ടിപ്പിടിച്ചൊരു ചുംബനം കൊടുത്തു. അതവനെ ഭയപ്പെടുത്തി. പെട്ടെന്നവളെ അകറ്റി.
“ഇപ്പോള്‍ മനസ്സിലായോ എങ്ങനെയാ പഠിപ്പിക്കേണ്ടതെന്ന്.”
അവന് കൈക്കൂപ്പി പറഞ്ഞു.
“പ്ലീസ് നീയൊന്ന് പോ.”
“എന്താടാ, ഞാനിവിടെ നിന്നാല്‍ നിനക്ക് സംഗീതം വരില്ലേ?”
“നീ ഇവിടെ നിന്നാല്‍ ശരിയാവില്ല. പോയില്ലെങ്കില്‍ ഞാന്‍ മമ്മിയെ വിളിക്കും.”
“നീ മമ്മിയെ വിളിച്ചാല്‍ ഞാന്‍ പപ്പായെ വിളിക്കും. ഞാന്‍ കാണിച്ചത് നീയെന്ന് പറയും. പപ്പാടെ സ്വഭാവം അറിയാല്ലോ. വിളിക്കണോ?”
അത്രയും കേട്ടപ്പോഴെക്കും അവന്റെ മുഖം മങ്ങി. അവള് വിളിക്കില്ലെന്ന് തീര്‍ത്തും പറയാനാവില്ല. വാശിക്കും വീറിനും ഒട്ടും കുറഞ്ഞവളല്ല.
“എന്റെ പൊന്ന് ലിന്‍ഡയല്ലേ. പറയുന്നത് കേക്ക്.””അങ്ങനെ വഴിക്ക് വാ. നല്ല പൊന്നല്ലേ. പഠിപ്പിച്ചോ?”
പോകുന്നതിന് മുന്‍പായി കണ്ണുവെട്ടിച്ച് അവനെയൊന്ന് സ്റ്റൈടിക്കാനും അവള് മറന്നില്ല.
അവര്‍ വീണ്ടും സംഗീതത്തില്‍ മുഴുകി.
അന്ന് രാത്രി വീടിനുള്ളിലെ കള്ളു ഷാപ്പിലിരുന്ന് സീസ്സര്‍ മദ്യം കഴിച്ചു.
ആരെയും കൂട്ടിന് വിളിച്ചില്ല.
കത്തനാരുമായുള്ള കൂടിക്കാഴ്ച മനസ്സിനേറ്റ ഏറ്റവും വലിയ മുറിവായിരുന്നു.
ആ സംഭവം മനസ്സില്‍ മായാതെ ഉറഞ്ഞുകിടന്നു.
സ്വയം പിറുപിറുത്തു.
ആത്മദര്‍ശനം, സുന്ദരിയായ ഹേരോദ്യ, സുന്ദരിയായ ഹെലന്, മകള്‍ നൃത്തം ചവുട്ടി യോഹന്നാന്റെ തല താലത്തില്‍ വേണമെന്ന് മകളോട് ആവശ്യപ്പെട്ടത്.
ഇവിടെ എന്നെ ഹെലന് പ്രസാദിപ്പിച്ചതിന് ഞാനെന്താണ് കൊടുക്കേണ്ടത്, കത്തനാരുടെ തല അറുത്തെടുക്കാനാവില്ല.
സ്നേഹിക്കുന്നവര്‍ക്കായി തലയറുത്തു കൊടുക്കാന്‍ മടിയില്ല.
അവള് ഫോണില്‍ ആവശ്യപ്പെട്ടിരിക്കുന്നത് ഇയാളെ ഇവിടുന്ന് നാടു കടത്തണമെന്നാണ്.
സീസ്സര്‍ മുറിക്കുള്ളിലെത്തി.
ഭാര്യയും മക്കളും ഗാഢ നിദ്രയില്‍. ഉറങ്ങാന്‍ ശ്രമിച്ചിട്ടും കഴിയുന്നില്ല.
കത്തനാരുടെ നിഴല്‍ രൂപം ഒരു പിശാചിനെപ്പോലെ മുന്നില്‍ തെളിയുന്നു.
തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു. മൊബൈല്‍ നമ്പരില്‍ വിരലുകളോടിച്ചു.
കേരളത്തിലെ വന്ദ്യപിതാവിന്റെ ശബ്ദത്തിനായി കാതോര്‍ത്തു.
Latest News:

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പൂം, ചുമതലയേറ്റ് നവ നേതൃത്വം
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഞായറാഴ്ച കോള്ചെസ്റ്റെറ...Associations
തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു; ആളപായമില്ല
തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞ...Kerala
അണ്ണാമലൈ ബിജെപി വിടുന്നു? ഈയാഴ്ച രജനികാന്തിനെ കണ്ടേക്കും; പ്രഖ്യാപനം രണ്ട് ദിവസത്തിനകമെന്ന് കെ അണ്ണാ...
തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ ഡൽഹിയ്ക്ക് തിരിച്ചു. ദേശീയ അധ്യക്ഷൻ നിഥിൻ നബിനുമായി കൂടിക...Latest News
പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധം: പ്രതികൾക്ക് ആശ്വാസം, പൊലീസ് റിപ്പോർട്ട് അംഗീകരിച്ച് കോടത...
പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ പൊലീസ് റിപ്പോർട്ട് അംഗീകരിച്ച് കോടതി. വ്യോമയാന വകുപ്...Kerala
ഒന്നര വയസ്സുകാരന്റെ കൊലപാതകം: ‘അഷ്കറിനെതിരെ സമഗ്ര അന്വേഷണമുണ്ടാകും’; മന്ത്രി ബിന്ദു കൃഷ്ണ
തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി അഷ്കറിനെതിരെ സമഗ്ര അന്വേഷണമുണ്ടാകു...Kerala
സിപിഐഎം എടുത്ത സമീപനം ആവില്ല സ്വീകരിക്കുക’; സർക്കാരിന്റെ പുതിയ അതിവേഗ റെയിൽ പദ്ധതിയിൽ നിർണായക പ്രതിക...
സർക്കാരിന്റെ പുതിയ അതിവേഗ റെയിൽ പദ്ധതിയിൽ നിർണായക പ്രതികരണവുമായി റവന്യു മന്ത്രി എ പി അനിൽകുമാർ. സിപ...Kerala
മയക്കുമരുന്ന് സ്വാധീനം കണ്ടാൽ അറിയിക്കണം, രക്ഷിതാക്കളിൽ നിന്ന് സഹകരണമുണ്ടാകണം; ഓരോ ദിവസവും കുട്ടികളോ...
ലഹരിക്കെതിരെ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി കെ മുരളീധരൻ. കേരളത്തിൽ മയക്ക...Latest News
CBSE വെബ്സൈറ്റ് തകരാർ: പുനർമൂല്യനിർണ്ണയ പോർട്ടൽ ഉടൻ പ്രവർത്തന ക്ഷമമാകും: നടപടിയെടുക്കാൻ കേന്ദ്ര വിദ്...
സിബിഎസ്ഇ വെബ്സൈറ്റ് തകരാറിൽ നടപടിയെടുക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർ...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പൂം, ചുമതലയേറ്റ് നവ നേതൃത്വം കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഞായറാഴ്ച കോള്‍ചെസ്റ്റെറിന് സമീപമുള്ള ബോക്സ്റ്റഡ് വില്ലേജ് ഹാളില്‍ നടന്നൂ. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി ചര്‍ച്ച ചെയ്തു. പ്രസിഡറ്റ് ജോബി ജോര്‍ജ് സ്വാഗതവും സെക്രട്ടറി സീമ ഗോപിനാഥ് കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടൂം അവതരിപ്പിച്ചു. ട്രഷറര്‍ ടോമി പാറയ്ക്കല്‍ വാര്‍ഷിക കണക്ക് അവതരണവും നടത്തി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ 2026-27 വര്‍ഷത്തിലേയ്ക്കുള്ള കമ്മറ്റി അംഗങ്ങളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പ്രസിഡന്റ്: ഷനില്‍
- തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു; ആളപായമില്ല തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. ആളാപായമില്ല. ക്ലാസ് മുറിയുടെ ഭാഗമല്ല തകർന്നത്. എസ്എസ്എയുടെ ഓഫീസിന്റെ ഭാഗമാണ് തകർന്നതെന്നും വിശദ പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ പറഞ്ഞു. ഫിറ്റ്നസ് എങ്ങനെ ലഭിച്ചെന്ന് പരിശോധിക്കുമെന്ന് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. കാലപ്പഴക്കമുള്ള സ്കൂളാണ്. നിരവധി വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണിത്. സ്കൂളിന്റെ കാലപ്പഴക്കം സംബന്ധിച്ച് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്കൂളിൽ നിന്ന് വിദ്യാർഥികൾ വീട്ടിലേക്ക് മടങ്ങിയിരുന്നു. അഞ്ച് മണിക്ക് ശേഷമാണ്
- അണ്ണാമലൈ ബിജെപി വിടുന്നു? ഈയാഴ്ച രജനികാന്തിനെ കണ്ടേക്കും; പ്രഖ്യാപനം രണ്ട് ദിവസത്തിനകമെന്ന് കെ അണ്ണാമലൈ തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ ഡൽഹിയ്ക്ക് തിരിച്ചു. ദേശീയ അധ്യക്ഷൻ നിഥിൻ നബിനുമായി കൂടികാഴ്ച നടത്തും.പാർട്ടിവിടുമോ എന്ന കാര്യത്തിൽ പ്രതികരിച്ച് കെ അണ്ണാമലൈ. പുതിയ പാർട്ടി പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് കെ അണ്ണാമലൈ പ്രതികരിച്ചു . പുതിയ പാർട്ടി പ്രഖ്യാപനത്തെപ്പറ്റിയുള്ള ചോദ്യത്തിന് ‘ദയവായി കാത്തിരിക്കുക,രണ്ടു ദിവസത്തിനുള്ളിൽ നമുക്ക് സംസാരിക്കാം’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. വിദേശത്ത് നിന്ന് ഇന്നലെയാണ് അണ്ണാമലൈ തിരിച്ചെത്തിയത്. ഈയാഴ്ച അണ്ണാമലൈ രജനികാന്തിനെ കാണുമെന്നും സൂചനയുണ്ട്. തമിഴ്നാട്ടിൽ ഒരു പുതിയ പാർട്ടി വരുന്നതായി
- പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധം: പ്രതികൾക്ക് ആശ്വാസം, പൊലീസ് റിപ്പോർട്ട് അംഗീകരിച്ച് കോടതി പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ പൊലീസ് റിപ്പോർട്ട് അംഗീകരിച്ച് കോടതി. വ്യോമയാന വകുപ്പ് ഒഴിവാക്കി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് റിപ്പോർട്ട് അംഗീകരിച്ചത്. 4 വർഷത്തിന് ശേഷമാണ് കേസിൽ റിപ്പോർട്ട് നൽകിയത്. വലിയതുറ പൊലീസാണ് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. ഒഴിവാക്കിയത് കേന്ദ്രം എതിർത്തിട്ടും സംസ്ഥാനം ചുമത്തിയ വകുപ്പാണ്. വ്യോമയാന വകുപ്പ് നിലനിൽക്കില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ ചുമത്തിയ കുറ്റം ഒഴിവാക്കാൻ ആഭ്യന്തരവകുപ്പ് തയ്യാറായില്ല. ഭരണം മാറിയതിന് പിന്നാലെ വ്യോമയാന വകുപ്പ് ഒഴിവാക്കി പൊലീസ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ റിപ്പോർട്ട്
- ഒന്നര വയസ്സുകാരന്റെ കൊലപാതകം: ‘അഷ്കറിനെതിരെ സമഗ്ര അന്വേഷണമുണ്ടാകും’; മന്ത്രി ബിന്ദു കൃഷ്ണ തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി അഷ്കറിനെതിരെ സമഗ്ര അന്വേഷണമുണ്ടാകുമെന്ന് വനിത ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. തുടർ ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങളുണ്ടാകും. മെഡിക്കൽ കോളജ് റിഹാബിലെറ്റേഷൻ സെന്ററിൽ അഷ്കറിന്റെ ആദ്യ ഭാര്യ ആമിനയെ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. എൻകൗണ്ടറിൽ മന്ത്രി ആമിനയെ നേരിട്ട് കാണുമെന്ന് ഉറപ്പ് നൽകിയിരുന്നു. മുഖ്യപ്രതി അഷ്കറിന്റെ ആദ്യ ഭാര്യയായ ആമിന നേരിടേണ്ടി വന്ന ശാരീരിക പീഡനം, ചിറയിൻകീഴ് സ്വദേശിയായ യുവതിയുടെ മരണം തുടങ്ങിയ ആരോപണങ്ങളിൽ സമഗ്ര അന്വേഷണം
യുക്മ – തെരേസാസ് `ഓണച്ചന്തം മലയാളി സുന്ദരി’ സീസൺ 2 മത്സരാർത്ഥികളെ ക്ഷണിക്കുന്നു…. മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയിൽ…. /
യുക്മ – തെരേസാസ് `ഓണച്ചന്തം മലയാളി സുന്ദരി’ സീസൺ 2 മത്സരാർത്ഥികളെ ക്ഷണിക്കുന്നു…. മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയിൽ….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ – തെരേസാസ് ലണ്ടൻ “ഓണച്ചന്തം മലയാളി സുന്ദരി” സീസൺ 2 വിന് വേദിയൊരുങ്ങുന്നു. യുക്മയും യുകെയിലെ പ്രമുഖ മലയാളി വസ്ത്ര ബ്രാൻഡായ തെരേസാസ് ലണ്ടനും ചേർന്ന് സംഘടിപ്പിക്കുന്ന ഈ മലയാളി സുന്ദരി മത്സരം ആഗസ്റ്റ് 15 ന് യുക്മ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചാണ് നടക്കുന്നത്. പ്രശസ്ത ഫാഷൻ ഷോ ഡയറക്ടർ കമൽ രാജ് മാണിക്കത്താണ് ഇത്തവണയും മത്സരത്തിന് നേതൃത്വം നൽകുന്നത്. യുക്മ വനിത വിഭാഗമായ ‘യുക്മ
ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ /
ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ
യുക്മ മുൻ ദേശീയ ഭാരവാഹിയും യുക്മയിൽ സജീവ സാന്നിധ്യവുമായ ടിറ്റോ തോമസിന്റെയും ഡെസി ടിറ്റോയുടെയും മകൾ ജിസ് മറിയ ടിറ്റോ ഇന്ന് വിവാഹിതയാകുന്നു. വാണിയംപാറ വലിയപ്ലാക്കൽ ഹൗസിൽ ആന്റണി സേവ്യറിന്റെയും ഷിനോ ആന്റണിയുടെയും മകൻ അതുൽ ആന്റണിയാണ് വരൻ. ഇന്ന് രാവിലെ പതിനൊന്നര മണിക്ക് പന്താലംപാടം നിത്യസഹായ മാതാ ദേവാലയത്തിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. ഇന്ന് വിവാഹിതരാകുന്ന ജിസിനും അതുലിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും സ്നേഹവും
“ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനത്തിലെ അനുഭവങ്ങൾ വിവരിച്ച് നേഴ്സായ റസീന തോമസ് /
“ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനത്തിലെ അനുഭവങ്ങൾ വിവരിച്ച് നേഴ്സായ റസീന തോമസ്
സ്വന്തം ലേഖകൻ എക്സിറ്റർ: അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം സംഘടിപ്പിച്ച എട്ടാമത് ദേശീയ സമ്മേളനം യുകെ മലയാളികൾക്കിടയിൽ ഏറെ ചർച്ചയാകുകയാണ്. സെമിനാറുകളും ഡിബേറ്റുകളും ഗ്രൂപ്പ് ഡിസ്കഷനുകളും അതിലേറെ ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കാത്തവർക്ക് വലിയ നഷ്ടം തന്നെയെന്നാണ് സമ്മേളന പ്രതിനിധികൾ തന്നെ വ്യക്തമാക്കുകയാണ്. എക്സിറ്റർ മലയാളി അസോസിയേഷനിൽ നിന്ന് സമ്മേളന പ്രതിനിധിയായെത്തിയ സ്റ്റാഫ് നേഴ്സ് റസീന തോമസ് തന്റെ അനുഭവം വിവരിക്കുകയാണ്. “ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” “തുടർച്ചയായ പ്രൊഫഷണൽ വികസനത്തെ
യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനം; ആളും ആരവവുമായി വരവറിയിച്ച് നോർത്ത് ഈസ്റ്റ് റീജിയൺ /
യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനം; ആളും ആരവവുമായി വരവറിയിച്ച് നോർത്ത് ഈസ്റ്റ് റീജിയൺ
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: എട്ടാമത് യുക്മ ദേശീയ സമ്മേളനത്തിൽ ശ്രദ്ധാ കേന്ദ്രമായി യുക്മയുടെ നോർത്ത് ഈസ്റ് റീജിയൺ. റീജിയൺ രൂപീകരിച്ച ശേഷം ആദ്യമായാണ് സജീവ സാന്നിധ്യമായി ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. ആളും ആരവവുമായി ഒരു ഒന്നൊന്നര വരവ് തന്നെയാണ് നോർത്ത് ഈസ്റ്റ് റീജിയൺ കാഴ്ച വച്ചത്. കോച്ചുകളിലും കാറുകളിലുമായി അൻപതിലധികം നേഴ്സുമാരാണ് സമ്മേളനത്തിൽ പ്രതിനിധികളായെത്തിയത്. സമ്മേളനത്തിൽ പങ്കെടുക്കുക മാത്രമല്ല, ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കലാപരിപാടിയിൽ റീജിയണിലെ നേഴ്സുമാർ അവതരിപ്പിച്ച കലാപരിപാടികൾ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. റീജിയണിലെ തന്നെ
യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ /
യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: അന്തരാഷ്ട്ര നേഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം സംഘടിപ്പിച്ച എട്ടാമത് യുഎൻഎഫ് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി. എഴുന്നൂറിലധികം നേഴ്സുമാരെ സംഘടിപ്പിച്ച് നടത്തപ്പെട്ട സമ്മേളനം ചരിത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. വിവിധ റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് നേഴ്സുമാരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചത്. നൂറോളം നേഴുമാരെ സംഘടിപ്പിച്ച് കോച്ചുകളിലും മറ്റു വാഹനങ്ങളിലുമായി സമ്മേളനവേദിയിൽ എത്തിക്കാൻ സൗത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികൾ പ്രത്യേക താത്പര്യമാണെടുത്തത്. എക്സിറ്റർ, ഡെവൺ, യോവിൽ, സാലിസ്ബറി, സ്വിൻഡൻ, ഗ്ലോസ്റ്റെർഷെയർ, ഓക്സ്ഫോർഡ്,






click on malayalam character to switch languages