- ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ...
- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
- ഗ്രീസിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ്റുമുട്ടി
- അന്തസ്സും ദേശീയ താൽപര്യവും ബലികഴിക്കാതെ യുദ്ധം അവസാനിപ്പിക്കണം -പെസഷ്കിയാൻ
- വിവേക് രാമസ്വാമിയെ പിന്തുണച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
- ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു
- ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും
കേരളത്തിൽ പട്ടികളുടെ പടയോട്ടം ? ..കാരൂർ സോമൻ (ചാരുംമുടൻ)
- Sep 07, 2022
ലോക ആരോഗ്യ സംരക്ഷണ രംഗത്ത് കേരളത്തിന് വലിയൊരു സ്ഥാനമുണ്ട്. 2003 മെയ് 13 ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചരിത്രമായി മാറിയ ഹ്ര്യദയം ശസ്ത്രക്രിയ നടത്തിയ ഡോ.ജോസ് ചാക്കോയെ സ്മരിക്കുന്നതിനൊപ്പം പേപ്പട്ടി വിഷബാധക്കെതിരെ മരുന്ന് കണ്ടുപിടിച്ച് 1885 ജൂലൈ 6 ന് നായയുടെ കടിയേറ്റ 9 വയസ്സുള്ള ജോസഫ് മെയ്‌സ്റ്റെർക്ക് ലൂയി പാസ്ചർ കുത്തിവെപ്പ് നടത്തി ജനങ്ങളെ രക്ഷപ്പെടുത്തിയതും ഈ അവസരമോർക്കുന്നു. 2022 സെപ്തംബർ 5 ന് റാന്നി പെരിനാട് സ്വദേശി 12 വയസ്സുള്ള അഭിരാമി മൂന്ന് കുത്തിവെപ്പ് നടത്തിയിട്ടും പേവിഷബാധയേറ്റ് മരിച്ചത് സങ്കടകരമായ അനുഭവമാണ്. വാക്സിന്റെ ഗുണനിലവാരം പരിശോധിക്കാറില്ലേ? ലോക മലയാളികൾ ഉറ്റുനോക്കുന്നത് നമ്മുടെ ആരോഗ്യ-മൃഗ രംഗത്തെ താറുമാറാക്കുന്നത് ആരാണ്? കൈക്കൂലി കൊടുത്തും, പിൻവാതിൽ നിയമനം നടത്തിയും എം.ബി.ബി.എസ്/വെറ്റിനറി ഡോക്ടർമാർ ഈ രംഗത്ത് വന്നതോ അതോ വിവിധ വകുപ്പുകളിലെ സർക്കാർ തൊഴിലാളികളോ? പേ വിഷബാധയേറ്റ ജനങ്ങളെ മരണത്തിലേക്ക് തള്ളി വിടുന്നത് ആരാണ്? അങ്ങനെ മരിക്കുന്നവർക്ക് കുറഞ്ഞത് നഷ്ടപരിഹാരമായി ഒരു കോടിയെങ്കിലും കൊടുക്കേണ്ടതല്ലേ? അത് സാധാരണ മരണമല്ല വായിൽ പതയുറി കുരച്ചുമരിക്കുന്നു. ചികിത്സാ രംഗങ്ങളിൽ പരാജയപ്പെട്ട ഡോക്ടർമാർ എന്തുകൊണ്ടാണ് ആ രംഗത്ത് തുടരുന്നത്? അവരെ സംരക്ഷിക്കുന്നത് ആരാണ്? രോഗികൾക്ക് കൊടുക്കുന്ന വാക്സിനിലും അഴിമതിയോ? വൈറസിന് ജനിതക മാറ്റമോ? സർക്കാർ ആശുപത്രികളിൽ വാക്സിൻ സ്വീകരിച്ച അഞ്ചു പേർ എങ്ങനെ മരിച്ചു? എന്തുകൊണ്ടാണ് ഒരു വർഷത്തിനുള്ളിൽ 21 പേർ പേവിഷബാധയേറ്റ് മരിച്ചത്? ഒന്നര ലക്ഷത്തിലധികം മനുഷ്യർ പട്ടികളുടെ കടിയേറ്റത് എന്താണ്? നമ്മുടെ ആരോഗ്യ വകുപ്പ് വീട്ടിൽ വളർത്തുന്ന, തെരുവിൽ ജീവിക്കുന്ന പട്ടികൾക്ക്, മനുഷ്യർക്ക് വാക്സിൻ കുത്തിവെപ്പ് നടത്താറുണ്ടോ? വാക്സിൻ അടിയന്തരമായി എടുക്കേണ്ടതല്ലേ? മുഖ്യമന്ത്രി രക്ഷകനായിട്ടെത്തി ഒരു വിദഗ്‌ധ സമിതിയെ തീരുമാനിച്ചത് ആശ്വാസകരമാണ്. നമ്മുടെ വീട്ടിൽ ഓമനിച്ചു വളർത്തുന്ന പട്ടികളുടെ പരിപാലനം എത്ര വീട്ടുകാർക്ക് അറിയാം? സർക്കാരിനെ കുറ്റപ്പെടുത്തുന്നതിനേക്കാൾ സമൂഹം ഒരു വെല്ലുവിളിയായി ഇത് ഏറ്റെടുക്കണം. ഇതിന്റെയെല്ലാം പ്രാഥമികമായ ഉത്തരവാദിത്വം ആരുടേതാണ്?
ജനമനസ്സുകളിൽ നായ് ശല്യം കൊടുമ്പിരികൊണ്ടിരിക്കുമ്പോഴാണ് ഇടുക്കി ജില്ലയിലെ മാങ്കുളത്തു സ്വന്തം കൃഷിഭൂമിയിൽ ആക്രമിക്കാനെത്തിയ പുലിയെ ഗോപാലൻ എന്ന വീരശൂര കർഷകൻ പ്രാണരക്ഷാർത്ഥം വെട്ടിക്കൊന്നത്. അദ്ദേഹത്തിന് കർഷക വീരശ്രീ അവാർഡ് കൊടുത്ത രാഷ്ട്രീയ കിസാൻ മഹസംഘുകാർക്കും മനുഷ്യരെ കടിച്ചുകൊല്ലുന്ന പട്ടികളെ വെടിവെക്കാൻ ഉത്തരവിട്ട പഞ്ചായത്തു പ്രസിഡണ്ടിനും വിലയേറിയ പുരസ്‌കാരങ്ങൾ കൊടുക്കണം. അത് സംസ്ഥാന -കേന്ദ്ര സർക്കാരുകളുടെ ചുമതലയാണ്? അവർ മൂലം മനുഷ്യരുടെ ജീവൻ നിലനിൽക്കുന്നു. സർക്കാർ കഴിഞ്ഞ നാളുകളിൽ അഞ്ചര കോടി ഇതിനായി ചിലവിട്ടപ്പോൾ മറുഭാഗത്തു് വഴിയോരങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുക അവിടെ നായ്ക്കളെ പാർപ്പിച്ചു പെറ്റുപെരുകാൻ അനുവദിക്കുക, വഴിയാത്രക്കാരെ കടിച്ചുപരിക്കേൽപ്പിക്കുക, വീടുകളിൽ കയറി കടിക്കുക, നീണ്ട നാളുകൾ ചികിത്സയിൽ കഴിയുക, വേണ്ടുന്ന വാക്‌സിൻ ലഭിക്കാതെ രോഗികൾ മരിക്കുക, സർക്കാരിൽ നിന്ന് ധനസഹായം കിട്ടാതിരിക്കുക തുടങ്ങിയ നീറുന്ന വിഷയങ്ങൾ പഠിക്കാൻ കുടി വിദഗ്ധ സമിതിക്ക് രൂപം കൊടുക്കുന്നത് നല്ലതാണ്. ഇതിന്റെയെല്ലാം പിന്നിൽ പഞ്ചായത്തു, മുനിസിപ്പൽ, ഉദ്യോഗസ്ഥ രംഗത്തുള്ള ഒരു മാഫിയ സംഘത്തിന്റെ കുട്ടുകെട്ടുണ്ട്. അവർക്ക് ജനങ്ങളുടെ സുരക്ഷയെക്കാൾ വലുത് പള്ള വീർപ്പിക്കാനുള്ള സുരക്ഷിതത്വമാണ് കണ്ടുവരുന്നത്. ഇത് ഒരു സാമൂഹ്യ ക്രമസമാധാന പ്രശ്നമായി മാറിയിരിക്കുന്നു. ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന ഈ പട്ടികളുടെ ക്രൂരത വർഗ്ഗിയ പാർട്ടികളെപോലെ തെരുവ് പട്ടികളുടെ അപ്പത്തിനുള്ള ലഹളയായി മാറിയിരിക്കുന്നു. ഈ പട്ടികളുടെ പടനീക്കത്തെ അടിയന്തരമായി നേരിടാൻ നിർണ്ണായക നടപടികൾ ആവശ്യമല്ലേ?
മൃഗ സ്‌നേഹികളുടെ ദൃഷ്ടിയിൽ ഒരു ജീവിയേയും കൊല്ലരുത് അവരെ സംരക്ഷിക്കണം എന്നത് പാശ്ചാത്യരെപോലെ നല്ല ചിന്തയാണ്. ഞാനും മൃഗങ്ങളുടെ മാംസം കൊന്നുതിന്നാറില്ല. നമ്മെപ്പോലെ അവരും സ്വതന്ത്രമായി ഈ മണ്ണിൽ ജീവിക്കണം. എന്നാൽ നടപ്പാതയിൽ നടക്കുന്ന പ്രായമേറിയവർ, രോഗികൾ, കുട്ടികൾ, സവാരി യാത്രക്കാർ, വിദേശ ടൂറിസ്റ്റുകൾ എന്തിന് നായയുടെ കടിയേൽക്കണം? മനുഷ്യനേക്കാൾ സ്വാതന്ത്യം അപകടകാരികളായ പട്ടികൾക്കോ? പട്ടികളുള്ള നാട്ടിൽ കടിയും കിട്ടും. എന്നാൽ തെണ്ടിത്തിരിഞ്ഞു നടക്കുന്ന പട്ടികളുടെ കടിയേന്തിന് കൊള്ളണം. നായ് കടിക്കുമ്പോൾ വികാരാർദ്രമായി വിലപിച്ചിട്ടോ, അപലപിച്ചിട്ടോ, പ്രസ്താവനകളിൽ നിർഭാഗ്യമായിപ്പോയി എന്നൊക്കെ പറയുന്നതിൽ ഒരർത്ഥവുമില്ല. കോവിഡ് മഹാമാരിയെ നേരിട്ടതുപോലെ കൂട്ടായ പ്രവർത്തനമാണ് വേണ്ടത്. നമ്മുടെ ഭാരണാധിപന്മാർ പാശ്ചാത്യ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടില്ലേ? ഏതെങ്കിലും വഴികളിൽ നമ്മുടെ നാട്ടിലേതുപോലെ പട്ടികൾ അലഞ്ഞു നടക്കുന്നത് കണ്ടിട്ടുണ്ടോ? പാവങ്ങളുടെ നികുതിപണമെടുത്തു് ലോകം ചുറ്റാനിറങ്ങുമ്പോൾ ഇത് കണ്ടെങ്കിലും ജനങ്ങൾക്ക് വേണ്ടി തെരവു പട്ടികളെ കുട്ടിലടച്ചുടെ? . പാശ്ചാത്യർ നമ്മളെക്കാൾ മൃഗ സ്‌നേഹികളാണ്. സ്വന്തം കിടപ്പറയിൽവരെ നായ്, പൂച്ചകൾ അച്ചടക്കത്തോടെ കഴിയുന്നു. അവർക്കെല്ലാം ലൈസൻസ് ഉണ്ട്. അവർ രാവിലെ നടക്കാനിറങ്ങുമ്പോൾ അവർക്കൊപ്പം നടക്കുകയും ഓടുകയും പാർക്കുകളിൽ നായുടെ ഉടമസ്ഥൻ ദൂരേക്ക് പന്തെറിയുമ്പോൾ അത് എടുത്തുകൊണ്ടുവരുന്നത് നിമിഷനേരത്തെങ്കിലും ഇവിടുത്തെ മലയാളികൾ കണ്ടുനിൽക്കാറുണ്ട്. നമ്മുടെ നാട്ടിൽ മനസമാധാനത്തോടെ ഒരാൾ നടക്കാനിറങ്ങിയാൽ, സൈക്കിൾ, സ്കൂട്ടർ വഴിയാത്രക്കാരെ ഓടിച്ചിട്ട് കടിച്ചുകീറുന്നു. ഈ അസ്വാതന്ത്ര്യത്തിനെതിരെ വമ്പിച്ച സമരം നടത്താൻ ഒരു രാഷ്ട്രീയപാർട്ടികളുമില്ല. പാശ്ചാത്യ രാജ്യങ്ങളിൽ പട്ടികൾ തെരുവുകളിൽ അലഞ്ഞു നടക്കാൻ നിയമം അനുവദിക്കുന്നില്ല. കർശന നിയമങ്ങളുള്ള രാജ്യങ്ങളിൽ മനുഷ്യർ സുരക്ഷിതരാണ്. നിയമം അട്ടിമറിക്കാൻ ആർക്കും അവകാശമില്ല. നമ്മുടെ തദ്ദേശ ഭരണസ്ഥാപനങ്ങൾ പട്ടികളുടെ മുന്നിലെ കളിപ്പാവകളാണോ?
റാണി ഗൗരി ലക്ഷ്മിഭായ്യുടെ ഭരണകാലം 1813 ൽ നാട്ടിൽ പടർന്നുപിടിച്ച വസൂരിയിൽ നിന്ന് തന്റെ പ്രജകളെ രക്ഷപെടുത്താൻ ബ്രിട്ടീഷ്‌കാരുടെ സഹായത്തോടെ സൗജന്യമായി വാക്സിൻ നൽകി. ഇന്ന് നായ് പെറ്റുപെരുകി മാനുഷ്യരെ, മൃഗങ്ങളെ കൊല്ലുന്നു വാക്‌സിൻ കൊടുത്തതുകൊണ്ട് മാത്രം ഈ പ്രശനം പരിഹരിക്കപ്പെടില്ല. ആനിമൽ വെൽഫയർ ബോർഡ്, കേന്ദ്ര നിയമങ്ങൾ പറഞ്ഞു ആൾക്കാരെ ഭയപ്പെടുത്തരുത്. നിയമങ്ങൾ മനുഷ്യ നന്മകൾക്ക് വേണ്ടിയാണ്. എന്തും കേന്ദ്ര നിയമത്തിന്റ ചുമലിൽ കെട്ടിവെക്കരുത്. ആവശ്യമായ നിയമ നിർമ്മാണം നടത്തുകയാണ് വേണ്ടത്. വാഹനത്തിൽ സഞ്ചരിക്കാൻ മാർഗ്ഗമില്ലാത്ത പാവങ്ങളാണ് പട്ടികൾക്ക് ഇരയാകുന്നത്. വാഹനത്തിൽ പോകുന്നവരോ, കേന്ദ്ര നിയമങ്ങളോ മൃഗസ്‌നേഹികളോ അല്ല ദുഃഖ ദുരിദങ്ങൾ അനുഭവിക്കുന്നത്. അക്രമികളായ പട്ടികളെ പന്നിയെ കൊല്ലുന്നതുപോലെ കൊല്ലാനുള്ള അധികാരം കൊടുക്കണം. വിളവുകൾ നശിപ്പിക്കുന്ന പന്നിയെപ്പോലുള്ള എത്രയോ ജീവികളെ കൊല്ലുന്നു അത്രത്തോളം വിലയില്ലേ മനുഷ്യ ജീവന്? ധാരാളം മൃഗങ്ങളെ കൊന്നു തിന്നുന്നവർ പട്ടികളെ തിന്നുന്ന രാജ്യങ്ങളിലേക്ക് പട്ടികളെ കയറ്റുമതി ചെയ്യാനുള്ള ശ്രമങ്ങൾ നടത്തണം. അങ്ങനെയെങ്കിൽ കോഴികളെ വളർത്തുന്നതുപോലെ പട്ടികളെ ഓരോ വീട്ടിലും വളർത്താം. ഈ രംഗത്തുള്ള നിക്ഷിപ്തതാല്പര്യക്കാരുടെ പരിണതഫലങ്ങളാണ് പാവങ്ങൾ ഇന്നനുഭവിക്കുന്നത്. റോഡുകളിൽ അലഞ്ഞുനടക്കുന്ന പട്ടികളെ കണ്ടെത്തി പെറ്റുപെരുകാൻ ഇടവരാതെ ആരോഗ്യ വകുപ്പ്, തദ്ദേശ വകുപ്പ്, മൃഗ വകുപ്പ് അനാഥാലയങ്ങൾപോലെ കിടപ്പാടമൊരുക്കണം, ആവശ്യമായ ഭക്ഷണങ്ങൾ കൊടുക്കണം, വന്ധ്യംകരണം നടക്കണം. മനുഷ്യർക്ക് പുറത്തിറങ്ങി സഞ്ചരിക്കാൻ പറ്റാത്തത് അടിയന്തരാവസ്ഥ ഉള്ളതുകൊണ്ടല്ല പട്ടികളുടെ ഭരണം റോഡിൽ നടക്കുന്നതുകൊണ്ടാണ്. കേരളം പട്ടികളെ ഭയന്ന് ജീവിക്കുന്ന ലോകത്തെ ഏക സംസ്ഥാനമാണ്. പട്ടികളുടെ വിളയാട്ടം, മാലിന്യകൂമ്പാരങ്ങൾ മൂലം കേരളത്തിലേക്ക് വിദേശ ടൂറിസ്റ്റുകൾവരെ വരാൻ മടിക്കുന്നു. കേരളം മാലിന്യമുക്തമാകണം റോഡുകൾ പട്ടിമുക്തമാകണം. വാക്സിൻ എടുക്കാത്തവരറിയേണ്ടത് ഒരു നായ് കടിച്ചാൽ മുറിവ് ഭാഗങ്ങളിൽ സോപ്പ് വെള്ളത്തിൽ കഴുകി ശുദ്ധിവരുത്തണം. മുറിവിലൂടെ കടക്കുന്ന വൈറസ് നാഡീഞരമ്പുകളിലൂടെ തലച്ചോറിലേക്ക് പോയി മരണം സംഭവിക്കും. വാക്സിൻ എടുത്തിട്ടും കേരളത്തിൽ രോഗികൾ മരിക്കുന്നത് 1885 ൽ പേപ്പട്ടി വിഷബാധക്ക് മരുന്ന് കണ്ടുപിടിച്ച ലൂയി പാസ്ചർക്കും 1798 ൽ വസൂരിക്ക് വാക്സിൻ വികസിപ്പിച്ചെടുത്ത വാക്സിനോളജിയുടെ പിതാവായ എഡ്‌വേഡ് ജെന്നർക്കും അപമാനമാണ്. തെരുവ് പട്ടികളുടെ പടയോട്ടം കേരളത്തിൽ അവസാനിപ്പിച്ചേ മതിയാകു.
Latest News:

മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം ചൂടി മലയാളി പെൺകുട്ടി’; പത്തൊൻപതാം വയസിൽ ഇന്ത്യയുടെ സൗന്ദര്യറാണി, ...
കൊച്ചി: ദേശീയ സൗന്ദര്യവേദിയിൽ കേരളത്തിന്റെ അഭിമാനം വാനോളമുയർത്തി 19 വയസുകാരി കെസിയ ലിസ് മേജോ. ജയ്പ...Kerala
രാജ്യത്തെ യുവതയെ സർക്കാർ വഞ്ചിച്ചു’; ഡൽഹിയിൽ വീണ്ടും പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി
ഡൽഹിയിൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാൻ സിജെപി. സെപ്റ്റംബർ 5-ന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ്...Kerala
ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ പരാജയപ്പെടുത്തി’; ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ ...
ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ പി വി അൻവർ. ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ എന്നെ...Kerala
പാർലമെന്റിന്റെ വർഷകാല സമ്മേളനം പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമായി അവസാനിപ്പിച്ചില്ല; വിമർശനവു...
ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമാ...Kerala
വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു
സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി വിപുലീകരിച്ചു. പ്രത്യേക ബസുകളിൽ മാത്രമുണ്ടായിരുന്ന സൗജന്യയാത്ര...Kerala
ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ വിറ്റു; പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു
ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ ഒടുവിൽഭർത്താവ് അറസ്റ്റിൽ. കൊട്ട...Kerala
പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണം’; ജനസംഖ്യാ അടിസ്ഥാനത്തിൽ കണക്കെടുത്താൽ മലപ്പുറ...
പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണം, ജനസംഖ്യാ അടിസ്ഥാനത്തിൽ കണക്കെടുത്താൽ മലപ്പുറ...Latest News
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയ്ക്ക് ജാമ്യം. കോതമംഗലം കോടതിയാണ് ജാമ്യം നൽ...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം ചൂടി മലയാളി പെൺകുട്ടി’; പത്തൊൻപതാം വയസിൽ ഇന്ത്യയുടെ സൗന്ദര്യറാണി, കേരളത്തിന്റെ കെസിയ ലിസ് മെജോ കൊച്ചി: ദേശീയ സൗന്ദര്യവേദിയിൽ കേരളത്തിന്റെ അഭിമാനം വാനോളമുയർത്തി 19 വയസുകാരി കെസിയ ലിസ് മേജോ. ജയ്പൂരിലെ സീ സ്റ്റുഡിയോസിൽ നടന്ന വർണാഭമായ ഗ്രാൻഡ് ഫിനാലെയിലാണ് രാജ്യത്തെമ്പാടുമുള്ള 52 സുന്ദരിമാരെ പിന്നിലാക്കി കെസിയ ‘മിസ് യൂണിവേഴ്സ് ഇന്ത്യ 2026’ കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ വിജയി മണിക വിശ്വകർമ കെസിയയെ പുതിയ സൗന്ദര്യറാണിയുടെ കിരീടം ധരിപ്പിച്ചു. വരുന്ന നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് ആഗോള മത്സരത്തിൽ ഇനി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഈ മലയാളി പെൺകൊടിയാണ്
- രാജ്യത്തെ യുവതയെ സർക്കാർ വഞ്ചിച്ചു’; ഡൽഹിയിൽ വീണ്ടും പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാൻ സിജെപി. സെപ്റ്റംബർ 5-ന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി.സിജെപി പ്രവർത്തകസമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ജൂലൈ 25-ന് നൽകിയ ഉറപ്പുകൾ കേന്ദ്ര സർക്കാർ പാലിച്ചില്ലെന്ന് സി.ജെ.പി. പൊലീസ് അതിക്രമത്തില്‍ പരുക്കേറ്റവര്‍ പ്രതിഷേധത്തിൽ പങ്കെടുക്കും. രാജ്യത്തെ യുവതലമുറയോട് സർക്കാർ വഞ്ചന കാണിച്ചെന്ന് സി.ജെ.പി ദേശീയ വർക്കിംഗ് കമ്മിറ്റി വ്യക്തമാക്കി. പ്രതിഷേധം സമാധാനപരമായിരിക്കും. നീറ്റ് ഇരകളുടെ കുടുംബങ്ങള്‍ സമരത്തില്‍ പങ്കെടുക്കും. ജൂലൈയിലെ സമരത്തില്‍ പൊലീസിന്റെ
- ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ പരാജയപ്പെടുത്തി’; ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ പി വി അൻവർ ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ പി വി അൻവർ. ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ എന്നെ പരാജയപ്പെടുത്തി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറിന്റെ പ്രസംഗം പങ്കുവെച്ചാണ് വിമർശനം. മലർന്നു കിടന്നു തുപ്പുന്നവർ നൽകുന്ന സന്ദേശമെന്തെന്ന് അൻവർ ചോദിച്ചു. മന്ത്രിസ്ഥാനം സ്വപ്നം കണ്ടവർ തന്നെ പിന്നിൽ നിന്ന് കുത്തി ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാൻ തനിക്ക് ജാള്യതയുണ്ടെന്നും അൻവർ വ്യക്തമാക്കി. ബേപ്പൂരിൽ സ്ഥാനാർഥി നിർണ്ണയം പാളിയെന്നായിരുന്നു പ്രവീൺ കുമാറിന്റെ വിമർശനം. ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച
- പാർലമെന്റിന്റെ വർഷകാല സമ്മേളനം പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമായി അവസാനിപ്പിച്ചില്ല; വിമർശനവുമായി കോൺഗ്രസ് ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമായി അവസാനിപ്പിക്കാത്തതിൽ വിമർശനവുമായി കോൺഗ്രസ്. മണ്ഡല പുനർനിർണയ ഭേദഗതി ബിൽ കൊണ്ട് വരാൻ നീക്കമെന്നാണ് കോൺഗ്രസ് ആരോപണം. മൂന്നിൽ രണ്ട് ഭൂരിപക്ഷം തേടി, സമ്മേളനം വീണ്ടും ചേരാനാണോ ഇതെന്നാണ് പ്രതിപക്ഷത്തിന്റെ സംശയം. അടിയന്തരമായി സഭ വീണ്ടും വിളിച്ചു ചേർക്കാനാണോ പദ്ധതിയെന്ന് ജയ്റാം രമേശ് കേന്ദ്രത്തോട് ചോദിച്ചു. സഭ ഔദ്യോഗികമായി അവസാനിപ്പിക്കാത്തത് പുതിയ സമ്മേളനം വിളിക്കാതെ തന്നെ നടപടികൾ തുടരാനാണെന്നാണ് കോൺഗ്രസ് ആരോപണം. 2015-ലെ മൺസൂൺ സമ്മേളനത്തിനിടെ
- വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി വിപുലീകരിച്ചു. പ്രത്യേക ബസുകളിൽ മാത്രമുണ്ടായിരുന്ന സൗജന്യയാത്ര, ഡീലക്സ്, എക്സ്പ്രസ് ബസുകളിലേയ്ക്ക് കൂടി വ്യാപിപ്പിച്ചു. നഗരപ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ സൗജന്യം ലഭിയ്ക്കുക. ഒക്ടോബർ രണ്ടിന് പദ്ധതി ആരംഭിയ്ക്കും. പരന്തൂരിലെ വിമാനത്താവള പദ്ധതി റദ്ദാക്കിയതായും മുഖ്യമന്ത്രി സി ജോസഫ് വിജയ് അറിയിച്ചു. കർഷകരുടെ പ്രതിഷേധം കണക്കിലെടുത്താണ് നടപടിയെന്നും കർഷകർക്കൊപ്പമാണ് ടിവികെ സർക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരന്തൂർ വിഷയത്തിൽ ചർച്ചയ്ക്ക് അവസരം നിഷേധിച്ചതിനാൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മറ്റ് ചർച്ചകൾ ഉള്ളതിനാൽ പിന്നീട് സഭയിലെത്തി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages