- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
- ഗ്രീസിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ്റുമുട്ടി
- അന്തസ്സും ദേശീയ താൽപര്യവും ബലികഴിക്കാതെ യുദ്ധം അവസാനിപ്പിക്കണം -പെസഷ്കിയാൻ
- വിവേക് രാമസ്വാമിയെ പിന്തുണച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
- ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു
- ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും
- മാഞ്ചസ്റ്ററിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിടവാങ്ങിയത് തൃശൂർ സ്വദേശിയായ ഷൈമി പി കെ
കാവല്‍ മാലാഖ (നോവല്‍ – 2)ഉണര്‍ത്തുപാട്ട്
- Sep 27, 2020
ഇരുട്ടു വീണു തുടങ്ങി. മഴ ഇപ്പോഴും ചിന്നിച്ചിതറി വീഴുന്നു. സൈമണ്‍ ഇതുവരെ വന്നിട്ടില്ല. ജോലിക്കു പോകാനും സമയമായി. മുന്‍പു പലപ്പോഴുമുണ്ടായിട്ടുള്ളതാണീ ഇറങ്ങിപ്പോക്ക്. പക്ഷേ, തനിക്കു പോകാറാകുമ്പോഴേക്കും വരാറുണ്ട്. പക്ഷേ, ഇതിപ്പോ ആളിന്റെ പൊടി പോലുമില്ല.
കുഞ്ഞിന്റെ കാര്യം എന്തു ചെയ്യും! ഇനിയിപ്പോ വിളിച്ചു ലീവ് പറയാനും പറ്റില്ല. സൂസന് ഫോണെടുത്ത് സൈമന്റെ നമ്പര്‍ ഡയല് ചെയ്തു. സോഫയില്‍ ഫോണ്‍ ചിലച്ചു. മൊബൈല്‍ പോലും എടുക്കാതെയാണു പോയിരിക്കുന്നത്. സൂസന് പ്രതിമ കണക്കേ പുറത്തേക്കു കണ്ണു നട്ടിരുന്നു. ഇരുട്ടു കനത്തു കഴിഞ്ഞു, പുറത്തും അവളുടെ മനസിലും. മഴ പെരുമഴയായി. സമയം ശരവേഗത്തില്‍ കുതിക്കുന്നു. അവളറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
വേഗം കണ്ണുതുടച്ച്, മുഖം കഴുകി, കുഞ്ഞിനെയുമെടുത്ത്, ചെറിയൊരു ബാഗില്‍ അവനുള്ള നാപ്കിനും പാലും ബിസ്കറ്റും കരുതി. കുടയുമെടുത്തു പുറത്തേക്കിറങ്ങി. മേരിച്ചേച്ചിയോടു സഹായം ചോദിക്കാം.
കര്‍ത്താവേ, അവര്‍ വീട്ടിലുണ്ടായാല്‍ മതിയായിരുന്നു. ട്രാവല്‍ ഏജന്‍സി നടത്തുന്ന സേവ്യറും ഭാര്യ മേരിയും തൊട്ടടുത്തു തന്നെയാണു താമസം. മേരിക്കു ജോലിയൊന്നുമില്ല. പക്ഷേ, മലയാളി സാംസ്കാരിക, സാഹിത്യ സംഘടനകളുടെ പ്രവര്‍ത്തനവും മറ്റുമായി മിക്കവാറും തിരക്കോടു തിരക്കു തന്നെ. പുറത്തെവിടെയെങ്കിലും പോയിക്കാണുമോ ആവോ…!
പോര്‍ച്ചില്‍ കാറുണ്ട്. ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്നതു സേവ്യര്‍. സൂസനെ കണ്ടതും വല്ലാത്തൊരു സന്തോഷത്തോടെ അതിഥേയന് അകത്തേക്കു വിളിച്ചു.
“അല്ലാ, ഇതാര് സൂസനോ… കുറേ നാളായല്ലോ ഈ വഴിക്കൊക്കെ കണ്ടിട്ട്, വാ… വാ….”
“ചേച്ചി…?”
“അകത്തുണ്ട്, സൂസന് വരൂ…”
വാതിലടച്ചു തിരിയുമ്പോള്‍ സൂസന്റെ അംഗലാവണ്യത്തില് സേവ്യറുടെ കണ്ണുകള്‍ ഒന്നു പ്രദിക്ഷിണം വച്ചു.
മുറിക്കുള്ളില്‍ നിന്നൊരു പാദസരത്തിന്റെ കിലുക്കും അടുത്തേക്കു വന്നു. മരിയനാണ്, സേവ്യറുടെയും മേരിയുടെയും ഏകമകള്‍, ഏഴാം ക്ലാസുകാരി. ചാര്‍ലിയെയും ഒക്കത്തെടുത്ത് അവള് അകത്തേക്കു തിരിഞ്ഞപ്പോഴേക്കും മേരി വന്നു.
ഇവര്‍ എവിടെയെങ്കിലും പോകാനൊരുങ്ങുകയാണോ? കൈയിലും കഴുത്തിലും നിറയെ സ്വര്‍ണം. പട്ടു സാരി. മുഖത്തു മേക്കപ്പ്. സൂസന് സന്ദേഹം തുറന്നു തന്നെ ചോദിച്ചു:
“ചേച്ചി എങ്ങോട്ടെങ്കിലും പോകാനിറങ്ങുവാരുന്നോ?”
“ഏയ് അല്ല സൂസന്. എവിടെ സൈമണ്‍? മലയാളിയെ നന്നാക്കാന്‍ പോയേച്ചിങ്ങു വന്നില്ലേ?”
ചെറിയൊരു കുസൃതിച്ചിരിയോടെ മേരിയുടെ മറുപടിയും മറുചോദ്യവും. സൂസന്റെ സന്ദേഹമൊഴിഞ്ഞു, ചെറിയൊരാശ്വാസം.
“ഇല്ല ചേച്ചീ, മഴയായതുകൊണ്ടാവും വൈകുന്നത്, ഫോണും എടുക്കാന്‍ മറന്നു”
നല്ല അയല്ക്കാരോടു ചെറിയൊരു കള്ളം.
“അയ്യോ, സൂസനു ഡ്യൂട്ടിക്കു പോകാറായില്ലേ? ശരി, കുഞ്ഞിവിടെ നില്ക്കട്ടെ, ഞങ്ങള്‍ നോക്കിക്കോളാം. സൂസന് പൊയ്ക്കോളളൂ.”
സൂസന്റെ മുഖത്തു നന്ദിയും സമാശ്വാസവും കൂടിക്കലര്‍ന്ന പുഞ്ചിരി. താന്‍ എങ്ങനെ ചോദിക്കുമെന്നു കരുതിയാണു വന്നത്. മനസറിഞ്ഞ പോലെ മേരിച്ചേച്ചി ഇങ്ങോട്ടു പറഞ്ഞിരിക്കുന്നു, കുഞ്ഞിനെ ഇവിടെ നിര്‍ത്താമെന്ന്.
“മേരീ….”
അകത്തുനിന്നു സേവ്യര്‍ നീട്ടി വിളിച്ചു.
“ദാ വരുന്നേ സൂസന്.”
മേരി വേഗം അകത്തേക്ക്.
“നല്ല മഴ. ഒറ്റയ്ക്കു വിടണോ?”
സേവ്യര്‍ അടക്കത്തില്‍ ചോദിച്ചു.
“എന്നും ഒറ്റയ്ക്കല്ലേ പോകുന്നത്, ഇതു കേരളമൊന്നുമല്ല.” മേരി വെട്ടിത്തിരിഞ്ഞു മുറിക്കു പുറത്തേക്കു പോന്നു, സേവ്യര്‍ നിരാശനായി. സൂസന് എന്ന സൗന്ദര്യധാമത്തിനൊപ്പം കാറിലൊരു യാത്ര, മഴയത്ത്, മധുര പ്രതീക്ഷകളില്‍ മനസൊന്നു കുളിരുകോരിയതാണ്. ഈ മേരി എല്ലാം ഒരു നിമിഷംകൊണ്ടു നശിപ്പിച്ചു കളഞ്ഞു.
“എന്നാ ഞാനിറങ്ങിക്കോട്ടേ ചേച്ചീ, സൈമണ്‍ ഉടനേയിങ്ങു വരും.”
ആകുലതകളുടെ മധ്യത്തില്‍ വിരിയിച്ച പുഞ്ചിരിയുമായി സൂസന് തിരക്കു കൂട്ടി.
“അച്ചായാ, സൂസനെ ഒന്നു കൊണ്ടുവിട്ടേച്ചു വാ. നല്ല മഴയല്ലേ…” മേരിയുടെ ഉത്തരവ് സേവ്യറെ ഞെട്ടിച്ചു. പിന്നെ, മുഖം തെളിഞ്ഞു. ഇവള് ആളു കൊള്ളാമല്ലോ, എത്ര നല്ല അയല്‍ക്കാരി. പക്ഷേ, ഇത്രകാലം ഒന്നിച്ചു കഴിഞ്ഞിട്ടും തന്നെ ശരിക്കു മനസിലായിട്ടില്ല, നല്ലത്….
“വേണ്ട ചേച്ചീ, ഞാന്‍ ബസില്‍ പൊയ്ക്കോളാം.”
സൂസന് തടയാന്‍ ശ്രമിച്ചു. പക്ഷേ, കിട്ടിയ അവസരം കളയാന്‍ ഒരുക്കമായിരുന്നില്ല സേവ്യര്‍.
“നോ, നോ, സൂസന്. ലണ്ടനായാലും അന്യനാടാണ്. സൂക്ഷിക്കണം. എന്റെ ഭാര്യയുടെ ഓര്‍ഡര്‍ ഏതായാലും ഞാന്‍ നിരസിക്കില്ല. ഒരേയൊരു മിനിറ്റ്, ഞാന്‍ ദാ വന്നു.”
ദീര്‍ഘനാളത്തെ ആഗ്രഹസാഫല്യത്തിന്റെ തിമിര്‍പ്പുമായി അയാള്‍ മിന്നല്‍ വേഗത്തില്‍ അകത്തേക്കോടി. ക്ഷണത്തില്‍ റെഡിയായി കാറിന്റെ കീയുമെടുത്ത് തിരിച്ചെത്തി.
കാര്‍ ആശുപത്രിക്കു മുന്നിലെത്തു വരെ സേവ്യര്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നു.
വല്ലാത്തൊരാവേശമായിരുന്നു അയാള്‍ക്ക്. സൂസനുമായി ഒറ്റയ്ക്കൊന്നു സംസാരിക്കാനുള്ള മോഹം എത്ര കാലമായി ഉള്ളിലൊതുക്കി വച്ചിരിക്കുന്നു. ഇപ്പോഴാണ് ആദ്യമായി ഒരവസരം കിട്ടുന്നത്.
പക്ഷേ, അയാളുടെ വാചകമടികള്‍ക്കു സൂസന്റെ മറുപടി മൂളലുകളില്‍, ഏരിയാല്‍ ഒറ്റ വാക്കുകളില്‍ ഒതുങ്ങി. അന്യ വീട്ടില്‍ കുഞ്ഞിനെ തനിച്ചാക്കേണ്ടി വന്നതിന്റെ ആശങ്കകള്‍ അവളെ വിട്ടൊഴിയുന്നില്ല. സൈമണ്‍ എത്തിക്കാണുമോ എന്തോ!
ഇടയ്ക്ക് ഒരു കഫെയുടെ മുന്നിലെത്തിയപ്പോള്‍ സൈണ്‍ കാര്‍ സ്ലോ ചെയ്തു.
“നല്ല മഴയും തണുപ്പും, ഒരു കാപ്പി കുടിച്ചിട്ടു പോയാല്‍ ഒന്നുഷാറാകും, എന്താ സൂസന്?”
“അയ്യോ വേണ്ട, ഇപ്പോള്‍ത്തന്നെ ഡ്യൂട്ടിക്കെത്താന്‍ വൈകി. പ്ലീസ്….”
കാപ്പി കുടിക്കാനുള്ള ക്ഷണം നിരസിക്കപ്പെട്ടപ്പോള്‍ സേവ്യര്‍ക്കു വീണ്ടും മോഹഭംഗം. പിന്നെ മുന്നോട്ടുള്ള യാത്രയില്‍ അയാളുടെ സംസാരത്തിന്റെ ഒഴുക്കിനല്പം കുറവു വന്നതു പോലെ. ഇടയ്ക്കു വീണ്ടും ചോദിച്ചു:
“അല്ല, ഈ സൈമനിങ്ങനെ ഏതു നേരവും വെറുതേയിരിക്കാതെ, എന്തെങ്കിലും ജോലി നോക്കിക്കൂടേ?”
“അതൊക്കെ സ്വന്തമായി തോന്നാതെ എന്തുചെയ്യാനാ. അച്ചായന് ഒന്നു പറഞ്ഞുകൊടുക്ക്. ഞാന്‍ പറഞ്ഞു മടുത്തു.”
“എന്തു പറഞ്ഞാലും സൂസന് ഇങ്ങനെ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ കഷ്ടപ്പെടുന്നതു കാണുമ്പോള്‍ വിഷമമുണ്ട്. ആഴ്ചയില്‍ ആറു ദിവസവും ജോലി. വീട്ടില്‍ കെട്ടിയോനേം കൊച്ചിനേം നോക്കല്‍. ഇതൊക്കെ മാത്രമാണോ സൂസന് ജീവിതം. എന്റെ ഭാര്യയെ നോക്ക്. എത്ര ജോളിയാണെന്ന്.”
അവള് എല്ലാം കേട്ടതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. എത്ര സഹികെട്ടാലും മറ്റുള്ളവര്‍ക്കു മുന്നില്‍ ഭര്‍ത്താവിന്റെ കുറ്റം പറയാന്‍ അവള്‍ക്കു തീരെ താത്പര്യം തോന്നിയില്ല.
സേവ്യറുടെ മനസില്‍ ചെറിയ സന്തോഷം നുരപൊന്തുന്നുണ്ട് ഈ യാത്രയുടെ അനുഭൂതിയില്‍. പക്ഷേ, ഇവള് അത്ര വേഗം വഴങ്ങുന്ന ടൈപ്പല്ല. അയാളും മൗനത്തിലേക്കും, ദിവാസ്വപ്നങ്ങളിലേക്കും വഴുതി. എല്ലാം സ്വപ്നം മാത്രമായി അവശേഷിക്കുമോ.
ഒന്നുമറിയാതെ കാറിന്റെ സുരക്ഷിതത്വത്തില്‍ സൂസന് ഇരുന്നു. മനസ് വീണ്ടും കാടുകയറി. കണ്ണുകള്‍ നിറഞ്ഞതും തുടച്ചതും സേവ്യര്‍ കണ്ടില്ല. ജോലിക്കു പോകാന്‍ സമയമായെന്ന് സൈമന് അറിയാവുന്നതാണ്. എന്നിട്ടും വന്നില്ല. മഴയാണെങ്കിലെന്ത്. എന്നോടും കുഞ്ഞിനോടും ഒരല്പം സ്നേഹം ബാക്കിയുണ്ടായിരുന്നെങ്കില്‍ എങ്ങനെയെങ്കിലും വരുമായിരുന്നു. ഏതെങ്കിലും മലയാളിയുടെ വീട്ടിലിരുന്ന് മൂക്കറ്റം കുടിക്കുന്നുണ്ടാകും ഇപ്പോള്‍. ഉള്ളിനെ വേദന ഒരു മഹാസമുദ്രം പോലെ കിടന്നു പതഞ്ഞു. തിരകള്‍ കണ്ണുനീരായി കണ്‍തടങ്ങളെ ആര്ദ്രമാക്കിക്കൊണ്ടിരുന്നു.
സൈമനു തന്റെ ശരീരം മാത്രമായിരുന്നു ആവശ്യം. നിന്റെ സൗന്ദര്യത്തില്‍ ഞാന്‍ മയങ്ങിപ്പോയെന്ന് ആദ്യരാത്രിയില്‍ പറഞ്ഞപ്പോള്‍ മനസ് പുളകം കൊള്ളുകയായിരുന്നു. പക്ഷേ, അതിന്റെ അര്‍ഥം വൃത്തികെട്ടതായിരുന്നു എന്ന് അന്നു മനസിലാക്കാന്‍ കഴിഞ്ഞില്ല. കുഞ്ഞുണ്ടായതോടെയാണ് സൈമന് ഇത്ര മാറിപ്പോയത്. ഭര്‍ത്താവിനു കിടക്കറയൊരുക്കലും കൂടെക്കിടക്കലും മാത്രമാണോ ഭാര്യയുടെ ജോലി. അവളൊരു അമ്മയാകുമ്പോള്‍ അതുമൊരു മഹാഭാഗ്യമായി കാണണ്ടേ.
തന്റെ കവിളിലൂടെയും ചുണ്ടിലൂടെയും നെഞ്ചിലൂടെയുമെല്ലാം അലഞ്ഞു നടന്ന ആ ചുണ്ടുകള്‍ക്ക് വാത്സല്യത്തിന്റെ മണമില്ല. അതുകൊണ്ടു തന്നെ കുഞ്ഞിനു സ്നേഹത്തോടെ ഒരുമ്മ കൊടുക്കുന്നതു പോലും കണ്ടിട്ടില്ല. എന്നിട്ടും താനിന്നും എല്ലാ ഇംഗിതങ്ങള്‍ക്കും കീഴ്പ്പെട്ടു ജീവിച്ചു തീര്‍ക്കുന്നു, ഓരോ ദിവസവും.
പക്ഷേ, വിജ്ഞാനവും വിവേകവുമുള്ള സ്ത്രീകള്‍ ഇങ്ങനെയൊന്നും ചിന്തിക്കാന്‍ പാടില്ല, അവളുടെ മനസ്സാക്ഷി ഇടയ്ക്കിടെ തിരുത്തുന്നുണ്ട്. എത്ര സ്നേഹമില്ലാത്തവനാണെങ്കിലും ഭര്‍ത്താവ് ഒരിക്കലും ഒരു ശല്യമായി തോന്നരുത്. എത്ര താന്തോന്നിയായ ഭര്‍ത്താവിനെയും വിവേകമുള്ളവനാക്കി മാറ്റുന്നതു ഭാര്യയുടെ മിടുക്കാണ്. അപ്പോള്‍ തന്റെ ഭര്‍ത്താവ് ഇങ്ങനെയൊക്കെ ആയിപ്പോയിട്ടുണ്ടെങ്കില്‍ അതു തന്റെ കൂടി തെറ്റാണ്. പക്ഷേ, ആ മുന്നില്‍നിന്ന് പറഞ്ഞു തിരുത്താനോ ശാസിക്കാനോ തനിക്കു കഴിയുന്നില്ല. നിശബ്ദയായി കരയാനല്ലാതെ ഒന്നിനും കഴിയുന്നില്ല.
ആശുപത്രിക്കു മുന്നില്‍ കാര്‍ നിന്നു. സേവ്യറും പുറത്തിറങ്ങി. സൂസന് പുറത്തിറങ്ങി, അയാള്‍ക്കു നേര്‍ത്തൊരു ചിരി സമ്മാനിച്ച്, തലയാട്ടി യാത്ര പറഞ്ഞു. എന്തോ, ഒരു നന്ദി വാക്കു പറയാന്‍ അവളുടെ നാവു പൊന്തിയില്ല, മനസു മുഴുവന്‍ കുഞ്ഞിന്റെ കരച്ചിലായിരുന്നല്ലോ. എങ്കിലും കണ്ണീരില്‍ കുതിര്‍ന്ന നേര്‍ത്തൊരു പുഞ്ചിരി അവളുടെ ചുണ്ടില്‍ വിരിഞ്ഞിരുന്നു.
അവള് ഗെയ്റ്റ് കടന്ന് ഉള്ളിലേക്കു നടന്നു. കാഴ്ചയില്‍നിന്നു മറയും വരെ അയാള്‍ കണ്ണിമ ചിമ്മാതെ നോക്കി നിന്നു. അവളുടെ പുഞ്ചിരി സേവ്യറുടെ ഉള്ളിന്റെയുള്ളിലേക്കു തുളച്ചിറങ്ങി. മഴ മാറിയ നിലാവു പോലെ ആ മന്ദഹാസത്തിന് എന്തൊരഴക്!
അപ്പോള്‍ സേവ്യറുടെയും മേരിയുടെയും ദാമ്പത്യത്തെക്കുറിച്ചാണ് സൂസന് ഓര്‍ത്തു പോയത്. എപ്പോഴും കളിചിരികളും തമാശകളും സ്നേഹവും ഐക്യവും നിറഞ്ഞ കുടുംബം. അവിടെനിന്ന് ഇതുവരെ ഒരു ചീത്തവാക്കോ ഉച്ചത്തിലൊരു സംസാരമോ ഉയര്‍ന്നു കേട്ടതായി ഓര്‍ക്കുന്നില്ല. എത്ര ശ്രദ്ധയോടെയാണ് അവര്‍ രണ്ടു പേരും ഇന്നു തന്റെയും കുഞ്ഞിന്റെയും കാര്യങ്ങള്‍ നോക്കിയത്. തന്റെ മനസറിഞ്ഞ പോലെയുള്ള പെരുമാറ്റം. ഒരിക്കലും സേവ്യറുടെ മനസിലെ കുടിലചിന്തകള്‍ സൂസന്റെ മനോമണ്ഡലത്തെ തേടിയെത്തിയില്ല. അത്രയും ചിന്തിക്കാന്‍ മാത്രം കളങ്കം ഒരിക്കലും അവളുടെ മനസിലുണ്ടായിരുന്നില്ല.
ഡ്യൂട്ടി തുടങ്ങിയിട്ടും സൂസനു ജോലിയില്‍ കാര്യമായി ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. വാര്‍ഡില്‍ നിറയെ രോഗികള്‍. എല്ലാവരുടെയും ആവശ്യങ്ങളും പരാതികളും പരിഭവങ്ങളും എല്ലാം കൂടി പരിഹരിക്കാന്‍ ആര്‍ക്കും കഴിയില്ല. അത്യാവശ്യജോലികള്‍ മാത്രം എങ്ങനെയോ യാന്ത്രികമായി ചെയ്തൊതുക്കി. പിന്നെ, തലവേദനയാണെന്നു സഹപ്രവര്‍ത്തകയായ നൈജീരിയക്കാരിയോടു പറഞ്ഞ്, കുറേ നേരം മേശയില്‍ മുഖം കുനിച്ചിരുന്നു കണ്ണീരൊഴുക്കി.
എത്രയും വേഗം നേരം വെളുത്ത് ഒന്നു വീട്ടിലെത്താനായിരുന്നെങ്കില്. സമയം തീരെ മുന്നോട്ടു നീങ്ങാത്തതു പോലെ. ഫോണെടുത്ത് മേരിയെ വിളിച്ചു. അവര്‍ ഉറങ്ങിക്കാണുമോ ആവോ. ഇല്ല, രണ്ടു റിങ്ങില്‍ത്തന്നെ ഫോണെടുത്തു. ഉറങ്ങാനുള്ള തയാറെടുപ്പു തുടങ്ങിയിരുന്നതേ ഉള്ളൂ. മോന് ഉറങ്ങിക്കഴിഞ്ഞു. സൈമണ്‍ ഇതുവരെ വന്നിട്ടില്ലത്രെ.
“സൂസന് ധൈര്യമാരിക്കൂ, കുഞ്ഞിന് ഒരു കുഴപ്പവുമില്ല. മോളുമായി നല്ല കൂട്ടല്ലേ അവന്.”
മേരിയുടെ ആശ്വാസവാക്കുകള്‍ സൂസനെ സമാധാനിപ്പിച്ചില്ല.
ദൈവമേ, രാത്രിയില്‍ അവനു നല്ല നിദ്രയെ കൊടുക്കണേ. മറ്റുള്ളവരുടെ ഉറക്കത്തെ കെടുത്തരുതേ…, അവള് പ്രാര്‍ഥനകളുമായി നേരം പുലരാന്‍ കാത്തിരുന്നു. മകന്റെ സുഖനിദ്രയ്ക്കു വേണ്ടി പ്രാര്‍ഥിച്ച അമ്മ ആ രാത്രി കണ്ണടയ്ക്കാതെ ഇങ്ങകലെ കാവലിരുന്നു.
കുഞ്ഞുണ്ടാകുന്നതിനു മുന്‍പ് എന്തൊരു സ്നേഹമായിരുന്നു സൈമന്. പൊന്നുപോലുള്ള പെരുമാറ്റം. ഒരുപാടു സന്തോഷിച്ചിരുന്നു, ഇടയ്ക്ക് ചിലപ്പോള്‍ ചെറുതായി അഹങ്കരിച്ചിട്ടുമുണ്ടാകും. പക്ഷേ, കുഞ്ഞുണ്ടായ ശേഷം പലപ്പോഴും അയാളുടെ ശാരീരിക ആവശ്യങ്ങള്‍ കൃത്യമായി നടക്കുന്നില്ല. ഇകകണക്കിന് എട്ടും പത്തും പ്രസവിച്ച സ്ത്രീകളെ ഭര്ത്താക്കന്മാര് കൊന്നു കളയേണ്ടതാണല്ലോ.
അവളുടെ മനസില്‍ അതുവരെയില്ലാത്ത പല ചിന്തകളും അരിച്ചെത്തി. ഭര്‍ത്താവിന്റെയും മറ്റുള്ളവരുടെയും മുന്നില്‍ എത്രകാലമെന്നു വച്ച് ഇങ്ങനെ വേഷംകെട്ടി അഭിനയിക്കും. തന്റെ ശമ്പളവും ശരീരവും മാത്രം ആവശ്യമുള്ള, തന്നെയോ കുഞ്ഞിനെയോ സ്നേഹത്തോടെ ഒന്നു നോക്കുക പോലു ചെയ്യാത്ത അയാളെ തനിക്കെന്തിന്.
സൂസന്റെ ശൂന്യമായ കണ്ണുകളില്‍ വേദന പെരുകിവന്നു. ഈ വേദനയ്ക്കു തൈലം പുരട്ടാന്‍ ഭര്‍ത്താവു തയാറാല്ല. എങ്കില്‍ ഇനി അയാളെ സഹിക്കാന്‍ തനിക്കുമാവില്ല.
(തുടരും…….)
Latest News:

പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്...
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാമിന്റെ ആദ്യ വിദേശ സന്ദർശനം കീവിലെക്ക്. യുക്രെയ്നിനുള്ള യു...UK NEWS
ഗ്രീസിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ്റുമുട്ടി
ആതൻസ്: വടക്കൻ ഗ്രീസിലെ അഭയാർഥികൾക്കായുള്ള താൽക്കാലിക താമസ കേന്ദ്രത്തിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ...World
അന്തസ്സും ദേശീയ താൽപര്യവും ബലികഴിക്കാതെ യുദ്ധം അവസാനിപ്പിക്കണം -പെസഷ്കിയാൻ
തെഹ്റാൻ: അസ്ഥിരമായ അന്തരീക്ഷത്തിൽ നിക്ഷേപം ആകർഷിക്കാനും വികസനം ത്വരിതപ്പെട...World
വിവേക് രാമസ്വാമിയെ പിന്തുണച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
വാഷിങ്ടൺ: യു.എസിലെ ഒഹായോ ഗവർണർ സ്ഥാനത്തേക്ക് ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ വിവേക് രാമസ്വാമിയെ പിന്തുണ...World
സന്ദർലാൻഡ് സെ. ജോസഫ്സ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും ഇരുപതാം വാർഷികവും; സെപ്റ്റംബർ 5...
മാത്യു ജോസഫ് സന്ദർലാൻഡ് : ഭാരതത്തിന്റെ പ്രഥമ വിശുധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അൽഫോൻസ...Spiritual
ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു
അരുൺ ജോർജ്ജ് ഹെറിഫോഡ്: പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണത്തിന് ഹെറിഫോഡ് മലയാളികൾ അണിയിച്ചൊരുക്കിയ ഓ...Associations
ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മു...
ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷന്റെ (DMA) ഈ വർഷത്തെ ഓണം ആഘോഷം ആഗസ്റ്റ് 29ന് ഡാർട്ട്ഫോർഡിലെ റിവർസൈഡ് കമ...Associations
സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഒക്ടോബർ 18 നു ബർമിംഗ്ഹാമിൽ; ഈവർഷം വനിതകളുടെ മത്സരത്തിന...
സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഈ വർഷം ബർമിംഗ്ഹാമിലെ ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിൽ ...Associations
Post Your Comments Here ( Click here for malayalam )
Latest Updates
- സന്ദർലാൻഡ് സെ. ജോസഫ്സ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും ഇരുപതാം വാർഷികവും; സെപ്റ്റംബർ 5 ശനിയാഴ്ച- ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ മാത്യു ജോസഫ് സന്ദർലാൻഡ് : ഭാരതത്തിന്റെ പ്രഥമ വിശുധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും സന്ദർലാൻഡ് സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ ഇരുപതാം വാർഷികവും സന്ദർലാൻഡ് സെ. ജോസെഫ്സ് ദേവാലയത്തിൽ വെച്ച് സെപ്തമ്പർ 5 ശനിയാഴ്ച ഭക്തിനിർഭരമായ പരിപാടികളോടെ തുടക്കമാകുന്നു . രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയിൽ റെവ. ഫാ. ജോസഫ് മുക്കാട്ട് ( Director SMYM – Eparchy of Great Britain ) മുഖ്യകാര്മീകനാകും . തിരുനാൾ കുർബാനയിൽ
- ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു അരുൺ ജോർജ്ജ് ഹെറിഫോഡ്: പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണത്തിന് ഹെറിഫോഡ് മലയാളികൾ അണിയിച്ചൊരുക്കിയ ഓണം മ്യൂസിക് ആൽബം ഗാന രചയിതാവ് ശ്രീ ജെയ്സൺ ആറ്റുവായും ഗായകൻ ശ്രീ ജോബി ജോണിയും ചേർന്ന് ഇന്ത്യൻ സൈന്യത്തിൽ വിശിഷ്ട സേവനം നടത്തി വിരമിച്ച വിമുക്ത ഭടൻ ശ്രീ.ജോർജ്ജ് വർഗീസിനെ ക്കൊണ്ട് നിർവ്വഹിപ്പിച്ചു. തദവസരത്തിൽ ആൽബത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായ ഹെറിഫോഡിലെ കലാ പ്രതിഭകൾ പങ്കെടുത്തു. പ്രവാസ ഭൂമിയിലെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് നിർമ്മിച്ച ഈ സംഗീതവിരുന്ന് കുറവുകൾ ഉൾക്കൊണ്ട്
- ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷന്റെ (DMA) ഈ വർഷത്തെ ഓണം ആഘോഷം ആഗസ്റ്റ് 29ന് ഡാർട്ട്ഫോർഡിലെ റിവർസൈഡ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. സംഘടനയുടെ 20-ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷത്തെ ഓണാഘോഷത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഡാർട്ട്ഫോർഡ് മേഖലയിലെ സാംസ്കാരിക പ്രവർത്തനങ്ങൾക്കും സാമൂഹിക സേവനങ്ങൾക്കും നൽകിയ സംഭാവനകളുടെ ഓർമ്മപ്പെടുത്തൽ കൂടിയാകും ഈ ആഘോഷം. യുക്മ (UUKMA) നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി പങ്കെടുക്കും. കേരളത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിലും യുകെയിലെ മലയാളി സമൂഹത്തിന്റെ
- സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഒക്ടോബർ 18 നു ബർമിംഗ്ഹാമിൽ; ഈവർഷം വനിതകളുടെ മത്സരത്തിനും തുടക്കം കുറിക്കുന്നു സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഈ വർഷം ബർമിംഗ്ഹാമിലെ ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിൽ വെച്ച് ഒക്ടോബർ 18 നു നടക്കും. യുകെയിലെ വടംവലി ടൂർണമെന്റുകളിൽ പ്രഥമ സ്ഥാനത്തുള്ള ഈ ടൂർണമെന്റിൽ യുകെയിലെ പ്രമുഖടീമുകളെല്ലാം തന്നെ അണിനിരക്കും. ഒന്നാമതെത്തുന്നവർക്ക് സമീക്ഷയുടെഎവർറോളിങ് ട്രോഫിയും സ്ഥിരം ട്രോഫിയും 1504 പൗണ്ടും അടങ്ങുന്ന സമ്മാനം ലഭിക്കും. 704 പൗണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. മൂന്നും നാലും സ്ഥാനക്കാർക്ക് 304 പൗണ്ടും 204 പൗണ്ടും ലഭിക്കും. അഞ്ച് മുതല്എട്ട് സ്ഥാനം
- ഇന്ത്യയിൽ നിന്നും വിദേശയാത്ര ചെയ്യുന്നവർക്ക് ഇനി ഫിസിക്കൽ ബോർഡിങ് പാസ് ആവശ്യമില്ല; പുതിയ നിയമവുമായി കേന്ദ്രം ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി എമിഗ്രേഷൻ ബ്യൂറോ. വരുന്ന സെപ്റ്റംബർ 1 മുതൽ രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ ഫിസിക്കൽ ബോർഡിങ് പാസുകളോ അവയിൽ എമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിക്കുന്നതോ ആയ നിർബന്ധിത രീതി പൂർണമായും ഒഴിവാക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ യാത്രക്കാർ വിമാനത്താവളങ്ങളിൽ ഫിസിക്കൽ ബോർഡിങ് പാസ് ഹാജരാക്കുകയും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അതിൽ സ്റ്റാമ്പ് പതിക്കുകയും ചെയ്യേണ്ടത് നിർബന്ധമായിരുന്നു. എന്നാൽ ഈ രീതി യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 വിപുലമായ സംഘാടക സമിതി പ്രഖ്യാപിച്ചു…. /
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 വിപുലമായ സംഘാടക സമിതി പ്രഖ്യാപിച്ചു….
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 ൻ്റെയും മെഗാ കാർണിവൽ, ആഘോഷങ്ങളുടെ മഹാസംഗമത്തിനുമായി വിപുലമായ സംഘാടക സമിതിയെ പ്രഖ്യാപിച്ചു. ചെയര്മാന്: അഡ്വ. എബി സെബാസ്റ്റ്യന്‍ കോര്‍ഡിനേറ്റര്‍: ജയകുമാര്‍ നായര്‍ ജനറല്‍ കണ്‍വീനര്‍: ഡിക്സ് ജോര്‍ജ്ജ് ടീം മാനേജ്മെന്റ്: ജോര്‍ജ്ജ് തോമസ്, ജോബിന് ജോര്‍ജ്ജ് ഫിനാന്‍സ് കണ്ട്രോള്: ഷീജോ വര്‍ഗ്ഗീസ് സണ്ണിമോന്‍ മത്തായി, പീറ്റര്‍ താണോലില്‍, സുരേന്ദ്രന് ആരക്കോട്ട്, സുനില്‍ ജോര്‍ജ്ജ്, ബിജു പീറ്റര്‍, ജെയ്സണ്‍ ചാക്കോച്ചന്, രാജേഷ് രാജ്, ജോസ് വര്‍ഗ്ഗീസ്, ബെന്നി അഗസ്റ്റിന്, ജാക്സൻ തോമസ്,






click on malayalam character to switch languages