- ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ...
- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
- ഗ്രീസിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ്റുമുട്ടി
- അന്തസ്സും ദേശീയ താൽപര്യവും ബലികഴിക്കാതെ യുദ്ധം അവസാനിപ്പിക്കണം -പെസഷ്കിയാൻ
- വിവേക് രാമസ്വാമിയെ പിന്തുണച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
- ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു
- ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും
കാഞ്ഞിരത്താനം – നന്മകളുടെ ദേശം
- Jul 09, 2020
രാജൂ ജോര്‍ജ് എലിവാലേല് (ലണ്ടന്‍)
കാലം കൊണ്ടും ചരിത്രം കൊണ്ടും വ്യക്തി പ്രഭാവങ്ങൾ കൊണ്ടും സമാനതകൾ ഇല്ലാത്ത വിശേഷങ്ങൾ ആണ് കാഞ്ഞിരത്താനം എന്ന കൊച്ചുഗ്രാമത്തിന് ഉള്ളത്. കുറവിലങ്ങാടിനും കുറുപ്പന്തറയ്ക്കും ഇടയിലുള്ള ഈ കൊച്ചുഗ്രാമത്തിന്റെ പേരും പ്രശസ്തിയും ഉയർത്തിയ നിരവധി ആളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. പദ്മശ്രീ നേടിയ രണ്ട് പ്രതിഭകൾ ഈ നാടിന്റെ മാത്രം സ്വകാര്യ അഹങ്കാരം ആണ്.കാഞ്ഞിരത്താനം ആസ്ഥാനമാക്കിയ പൂവക്കോട്ട് മാണി മെമ്മോറിയൽ ട്രസ്റ്റ്.
2006- ഒക്ടോബര്‍ 2 കാഞ്ഞിരത്താനം എന്ന ഞങ്ങളുടെ ഗ്രാമത്തിന് എക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന വര്‍ഷമാണ്. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ് അച്യുതാനന്ദന് രാവിലെ തിരുവനന്തപുരത്ത് നടന്ന സത്യപ്രതിജ്ഞ ചടങ്ങിനുശേഷം വൈകുന്നേരം പങ്കെടുത്ത ആദ്യത്തെ പൊതുപരിപാടിയായിരുന്നു കാഞ്ഞിരത്താനത്തെ പൂവക്കോട്ട് മാണി മെമ്മോറിയല്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം. മുന്‍ മുഖ്യമന്ത്രിമാരായ അച്ചുതാനന്ദും ഉമ്മന്‍ ചാണ്ടിയും പങ്കെടുത്ത പൊതുപരിപാടി എന്ന പ്രത്യേകതയും ആ ചടങ്ങിനുണ്ടായിരുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, ജനനന്മയ്ക്കായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണം ആവശ്യമില്ല, എന്നാല്‍ ആശ നശിച്ചവരുടെ ജീവിതങ്ങള്‍ക്ക് പ്രകാശം ചൊരിയുന്നവരെ ഒരു ദേശവും, കാലവും ഓര്‍ത്തിരിക്കും. കോട്ടയും ജില്ലയിലെ കാഞ്ഞിരത്താനം എന്ന കൊച്ചുഗ്രാമത്തിന് പതിച്ചു കിട്ടാവുന്ന വലിയ അംഗീകാരം നന്മനിറഞ്ഞ കുറെ മനസുകളുടെ കൂട്ടായ്മയാണ്. അതില്‍ ഭാഗഭാക്കാകാനും എന്നാല്‍ കഴിയുന്ന പരിശ്രമങ്ങള്‍ ചെയ്യാനും സാധിച്ചതില്‍ അഭിമാനത്തേക്കള് ചാരിതാര്‍ത്ഥ്യമാണുള്ളത്.
തലയ്ക്കുമുകളില്‍ സ്വന്തമായി ഒരു മേല്‍ക്കൂര സ്വപ്നം കണ്ട് കഴിയുന്ന കുറെ മനുഷ്യര്‍, സാമ്പത്തീക പരാധീനത മൂലം മകളെ വിവാഹം കഴിച്ചുകൊടുക്കാനാവാത്തവര്ക്ക്, വിദ്യാഭ്യാസം നേടിയിട്ടും ആഗ്രഹിച്ച തൊഴില്‍ ലഭിക്കാത്തവര്‍ക്ക്, അങ്ങനെ അനവധി തലങ്ങളില്‍ കാരുണ്യത്തിന്റെ പ്രവര്‍ത്തികള്‍ നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ ഒരു വ്യക്തിയാണ് പി.എം സെബാസ്റ്റ്യന്‍ പൂവക്കോട്ട്. ‘പൂവക്കോട്ട് മാണി മെമ്മോറിയല്‍ ട്രസ്റ്റി’ ലൂടെ അദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തികള്‍ ഈ നാടിന്റെ യശ്ശസ് ഉയര്‍ത്തി എന്നു പറഞ്ഞാള് അതില്‍ അതിശയോക്തിയില്ല. ട്രസ്റ്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ചെയ്യവെ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് പറഞ്ഞത് ഇപ്രകാരമാണ്. ‘സര്‍ക്കാരിന്റെ വിഭവങ്ങള്‍ എല്ലാവരിലും എത്തണമെന്നില്ല, ഇതുപോലുള്ള സംരംഭങ്ങള്‍ തീര്‍ച്ചയായും ആ കുറവ് പരിഹരിക്കും’. തീര്‍ച്ചയായും ഈ വാക്കുകള്‍ അംഗീകാരമാണ് ഈ സംരംഭത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്.

‘പി.എം സെബാസ്റ്റ്യന്റെ പ്രവര്‍ത്തനങ്ങളെ വളരെ ആദരവോടെയാണ് ഞാന്‍ വീക്ഷിക്കുന്നത്, ഇവ കേരളത്തിനാകെ മാതൃകയാകട്ടെയെന്നാശംസിക്കുന്നു’. -മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളാണ്. കേരളം ഭരിച്ച രണ്ട് നേതാക്കളുടെ അഭിനന്ദന വാക്കുകള്‍ തീര്‍ച്ചയായും പ്രോത്സാഹനമാണ്. അതിനെക്കാള്‍ എത്രയോ ചാരിതാര്ത്ഥ്യ ജനകമാണ് ഈ ട്രസ്റ്റിന്റെ സഹായം ലഭിച്ച വ്യക്തികളുടെ മുഖത്തെ ഒരു പുഞ്ചിരി.
കാഞ്ഞിത്താനത്തെ ഇടവഴികളിലൂടെ ആദ്യം ഓടിയ മഹാത്മ ജനകീയ ബസ്സ് സര്‍വ്വീസിലും പി.എം സെബാസ്റ്റ്യന്റെ സഹായ ഹസ്തങ്ങളുണ്ടായിരുന്നു. കളത്തൂര്‍, ഓമല്ലൂര്‍, വളയംകോട് പ്രദേശങ്ങളെ ബന്ധിച്ച് നടത്തിയിരുന്നു, ഈ പ്രദേശങ്ങളിലെ 800 ലധികം ആളുകള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുകയുണ്ടായി.
ചരിത്രപ്രസിദ്ധമായ ഒരു സവിശേഷതയും കാഞ്ഞിരത്താനത്തിനുണ്ട്. “പുലിയിള” എന്ന് പഴമക്കാർ പേര് നൽകിയ റോഡിന് അടിയിൽ കൂടി പോകുന്ന ഒരു ഗുഹ തുരങ്കം. കടുത്തുരുത്തി രാജവംശകാലത്ത് യുദ്ധകാലത്ത് രക്ഷപെടുവാൻ നിർമ്മിച്ചതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ഈ ഗുഹയുടെ അവസാന ഭാഗം കാണക്കാരി അമ്പലത്തിന്റെ സമീപത്ത് അവസാനിയ്ക്കുന്നുവെന്നും മഴക്കാലത്ത് ശക്തമായ വെള്ളപ്പാച്ചിൽ ഉണ്ടായതായും രേഖകൾ സൂചിപ്പിയ്ക്കുന്നു. പടക്കുതിരകളെ കുളിപ്പിയ്ക്കുവാൻ ഉപയോഗിച്ചിരുന്ന കുതിരക്കുളവും ഈ ഗുഹ തുരങ്കത്തിന്റെ പൂമുഖത്ത് സ്ഥിതി ചെയ്തിരുന്നു. ഈ പൂമുഖത്ത് യോദ്ധാക്കൾക്കുള്ള ഒളിത്താവളവും സജ്ജീകരിച്ചിരുന്നു. അകത്തേയ്ക്ക് ചെല്ലുംന്തോറും ഉയരും കുറഞ്ഞു വരികയും പിന്നീട് അത് മൂന്ന് വാതിലുകളായി തിരിയുകയും ചെയ്തു. ഭടന്മാർക്ക് ഒളിച്ചിരിക്കുവാനുള്ള കൊത്തളങ്ങളും ഉണ്ടായിരുന്നു. വീണ്ടും വലുതാവുകയും ചെറുതാകുകയും ചെയ്യുന്ന തരത്തിലുള്ള നിർമ്മാണ രീതിയായിരുന്നു ഉണ്ടായിരുന്നത്. വനം മൂടിയിരുന്ന ഈ പ്രദേശത്ത് ഏതാനും സ്ഥലങ്ങളിൽ മാത്രമാണ് മനുഷ്യവാസം ഉണ്ടായിരുന്നത്.
അങ്ങനെ താമസിച്ചിരുന്ന കുടുംബങ്ങളാണ് വാളക്കുളം, പനയപ്പറമ്പിൽ, അറയ്ക്കാപ്പറമ്പിൽ, പൂവക്കോട്ട്, വടക്കേക്കര എന്നിവ. അവരിൽ നിന്ന് കാലാകാലങ്ങളായി രൂപപ്പെട്ടുവന്ന ജന സമൂഹമാണ് ഇന്നത്തെ കാഞ്ഞിരത്താനം. വയലിൽ തിരുമേനിയുടെ കുടുംബം ആയിരുന്ന പള്ളിക്കാപ്പറമ്പിൽ കുടുംബത്തിനും കാഞ്ഞിരത്താനത്തിന്റെ ഉത്ഭവത്തിൽ പ്രധാന പങ്കുണ്ട്. ഈ ഗുഹയുടെ ഉള്ളിൽ തമിഴ് നാട്ടിൽ നിന്ന് വന്നിരുന്ന ലാടഗുരുക്കൾ ദീഘകാലം തപസ് അനുഷ്ടിച്ചുവെന്നും ചീങ്കൽ കൊണ്ട് സമ്പന്നമായ ഗുഹയിൽ നിന്നും അവർ ദന്ത ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്ന “കന്മദം” വേർതിരിച്ചു എടുത്തിരുന്നതായും പറയപ്പെടുന്നു.

നിബിഡമായ വനമേഖലയായിരുന്ന ഈ പ്രദേശത്ത് പുലികളും ആനകളും ഉണ്ടായിരുന്നതിനാലാണ് പുലിയിള എന്ന് നാമകരണം ചെയ്തിരുന്നെന്തെന്നും പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു.1987 ൽ സ്ഥാപിതമായ പുലിയിള വികസന സമിതി പ്രസിഡന്റ് ശ്രീ സാജു ലൂയിസ് മാളിയേക്കൽ, ബേബി മേതിരുമ്പറമ്പിൽ, ഷാജു കിഴക്കേകുറ്റ്, ഷാജി മേതിരുമ്പറമ്പിൽ തോമസ് പാളിത്തോട്ടം, ബേബി ലാസർ, ജോണി പൂക്കോട്ട്, ജോണി പാളിത്തോട്ടത്തിൽ, തോമസ് പോലീസ് എന്നുവരുടെ നേതൃത്വത്തിൽ ട്രസ്റ്റ് രൂപീകരിച്ചു. ദീപികയുമായി ചേർന്ന പുലിയിള നവീകരിയ്ക്കുവാനും സാധിച്ചു.1998 ൽ കാഞ്ഞിരത്താനം പബ്ലിക് ലൈബ്രറി കോട്ടയം ജില്ലയിലെ ഏറ്റവും വലിയ ലൈബ്രറിയായി തിരഞ്ഞെടുക്കപ്പെട്ടത് നാടിന് അഭിമാനമായി.
ട്രസ്റ്റിന്റെ രക്ഷാധികാരി പദം അലങ്കരിയ്ക്കുന്ന കടുത്തുരുത്തിയുടെ പ്രിയങ്കരനായ എം എൽ എ മോൻസ് ജോസഫ്, മറ്റൊരു രക്ഷാധികാരി റവ ഡോ ജോസഫ് തടത്തിൽ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീ പി എം മാത്യു, സെക്രട്ടറി ശ്രീ ജോസി തോമസ് വി, ജോയിന്റ് സെക്രട്ടറി ശ്രീ റെജി എസ് മാത്യു, ട്രഷറർ ശ്രീ ജോൺ മാത്യു, എം എം തോമസ്, പി എം ജെയിംസ്, ജോർജ് ജേക്കബ്, പി എം സേവിയർ, കെ യു ജോൺ, പി വി ജോർജ്, വി എം പോൾ, എം എസ് ജോസ്, കെ പി പോൾ, അഡ്വ:അനിൽ, ജോസഫ് സെബാസ്റ്റ്യൻ, പി എം കുഞ്ഞുമുഹമ്മദ്, സിബി കെ പി, തോമസ് കണ്ണന്തറ, സജു ലൂയിസ്, തോമസ് മാത്യു, ഓഫീസ് സെക്രട്ടറി വിനോദ് പോൾ എന്നിവരുടെ കൂട്ടായ്മയാണ് ട്രസ്റ്റിന്റെ വിജയരഹസ്യം.

കാഞ്ഞിരത്താനം ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് നമ്മെ വിട്ടുപിരിഞ്ഞുപോയ കുഞ്ഞേട്ടൻ ജോൺ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആയിരുന്ന വി എം പോൾ, നമ്മുടെ സഹകാരിയായിരുന്ന സിറിൽ ചേട്ടൻ, ഷാജി സാർ കിഴക്കേക്കുറ്റ് തുടങ്ങിയ മഹാരഥന്മാർ നമുക്ക് നൽകിയ സംഭാവനകൾ വിസ്മരിച്ചുകൂടാ. കൂടാതെ യു കെ യിൽ ലിവർപൂളിൽ താമസിച്ചിരുന്ന യശശരീരനായ ജോൺ മാസ്റ്റർ തുടങ്ങി കാഞ്ഞിരത്താനത്തിന്റെ കായിക കരുത്ത് ലോകത്തെ അറിയിച്ച് ദേശിയ അന്തർദേശിയ മെഡലുകൾ കാഞ്ഞിരത്താനം പി കെ തോമസ് സാറിന്റെയും പാലാട്ട് തോമസ് സാറിന്റെയും ശിക്ഷണത്തിൽ പരിശീലനം നേടിയ പീറ്റർ ചീപ്പാഞ്ചാല, ആൻസി പി ലൂക്കോസ്, ബിജു ഇലവുംതടത്തിൽ, മേരി എൻ എൻ, റോയ് വൈക്കം, അന്തർ ദേശിയ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ പങ്കെടുത്ത താരങ്ങളെയും ഓർക്കുന്നു. നമ്മെ വിട്ടുപിരിഞ്ഞ സ്പോർട്സ് താരം മനോജ് കല്ലിടയും കാഞ്ഞിരത്താനത്തിന്റെ ഓർമ്മകളിലെ നിറസാന്നിധ്യമാണ്.

നാടിന്റെ പുര്‍വകാല ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടേണ്ട അനവധി വ്യക്തികളുണ്ട്. അവയെല്ലാം നമ്മുടെ മഹത്തായ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ്. ഇന്ന് കാലം ഏറെ മുന്നോട്ട് പോയി, പുതിയ തലമുറയിലെ യുവാക്കള്‍ നാടിന്റെ വികസനം തങ്ങളുടെ ദൗത്യമായി കണ്ട് വേറൊരു തലത്തിലേക്ക് അതിനെ വളര്‍ത്തിയിട്ടുണ്ട്. പി. എം സെബാസ്റ്റിയന്, ടോമി സിറിയക് വെങ്ങിണിക്കല്‍ തുടങ്ങി ഒരുപിടി സുമനസ്സുകള്‍ കൈകോര്‍ത്ത നിരവധി ജീവകാരുണ്യ സംരംഭങ്ങള്‍ ഈ നാടിനെ സമ്പന്നമാക്കിയിട്ടുണ്ട്. ജോര്‍ജ് ജേക്കബ് കോതകുളങ്ങര, രാജൂ ജോര്‍ജ് എലിവാലയില്, ജോസി തോമസ്, റെജി എസ് മാത്യു, എം.എം തോമസ്, പി.എം സേവ്യര്‍, കെ.യു ജോണ്‍, പി.വി ജോര്‍ജ്, പി.എം പോള്‍, സാജു ലൂയിസ്, വിനോദ് പോള്‍ തുടങ്ങിയ ഒരു യുവാക്കളുടെ പിന്തുണയോടെയാണ് പൂവക്കോട്ട് മാണി മെമ്മോറിയല്‍ ആഘോഷങ്ങള്‍ വര്‍ണാഭമാക്കിയത്. നൂറു വര്‍ഷം പിന്നിട്ട കാഞ്ഞിരത്താനത്തെ യോഹന്നാന് മാംദാന ദേവാലയവും, 65 വയസ്സ് പിന്നിട്ട സെന്റ് ജോണ്‍സ് സ്കൂളും നാടിന്റെ അഭിമാന സ്തംഭങ്ങളാണ്. അര നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയത്തിന്റെ പടി കടന്നു പോയവര്‍ ഇന്ന് ലോകത്തിലെ എല്ലാം രാജ്യങ്ങളിലും ഉന്നത സ്ഥാനങ്ങളില്‍ ശോഭിക്കുന്നുണ്ട്. പല അവസരങ്ങളിലും പറഞ്ഞിട്ടുള്ളതാണെങ്കിലും ഈ ദേശത്തിന്റെ അറിയപ്പെടുന്ന ചില വ്യക്തിത്വങ്ങള്‍ക്ക് കാലം ഏറെ കഴിഞ്ഞാലും അവരുടെ വ്യക്തി പ്രഭാവവും നിലനില്ക്കും.

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയാകർഷിച്ച നിരവധി പ്രതിഭകളെ സംഭാവന ചെയ്യുവാൻ കാഞ്ഞിരത്താനത്തിന് കഴിഞ്ഞിട്ടുണ്ട്. കേരള കത്തോലിക്കാ സഭയിൽ പ്രശസ്തൻ ആയിരുന്ന ചരിത്ര പണ്ഡിതൻ ഷേവ: വി സി ജോർജ് കാഞ്ഞിരത്താനം, കാഞ്ഞിരത്താനം സ്കൂളിന്റെ രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിച്ച സോഷ്യലിസ്റ്റ് നേതാവും തിരുവിതാംകൂറിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകനുമായിരുന്ന എം കെ ജോസഫ് മാളിയേക്കൽ, ലോക പ്രശസ്ത ഭിഷഗ്വരൻ ഡോ ഫിലിപ് അഗസ്റ്റിൻ, എൻ ആർ ഐ വ്യവസായി പി എം സെബാസ്റ്റ്യൻ, പദമശ്രീ സി സുധ വര്‍ഗീസ്, സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ വി എ ജോസ്, ദീപിക പത്രാധിപർ ഫാ ജോസ് പന്തപ്ലാംതൊട്ടി, ദർശന ഡയറക്ടർ ഫാ ജോസഫ് വലിയത്താഴത്ത്, അന്താരാഷ്ട്ര മനുഷ്യാവകാശ അവാർഡ് ജേതാവും രാജ്യത്തെ പ്രമുഖ പത്രപ്രവർത്തകനുമായ ശ്രീ ജോസഫ് മാളിയേക്കൽ, അഞ്ഞൂറിൽ പരം ക്രിസ്തീയ ഭക്തിഗാനങ്ങൾ രചിച്ച യുകെയിൽ നിന്നും ഇപ്പോൾ ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലേക്ക് കുടിയേറി താമസിക്കുന്ന റോയ് കാഞ്ഞിരത്താനം, നോവലിസ്റ്റ് ആന്റണി കാഞ്ഞിരത്താനം, ഉണ്ണികൃഷ്ണൻ കാഞ്ഞിരത്താനം, പ്രശസ്ത വയലിനിസ്റ്റ് സിറിൽ പൂക്കോട്ട്, വര്‍ഷങ്ങളോളം മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന വീൽതോമസ് കാഞ്ഞിരത്താനം, കേരള മദ്യ നിരോധന സമിതി സംസ്ഥാന നേതാക്കളായി പ്രവർത്തിച്ച ഔസേപ്പച്ചൻ തന്നാട്ടിൽ, ബേബി ലൂക്കോസ് ലണ്ടൻ, തുടങ്ങിയവർ കാഞ്ഞിരത്താനം ഗ്രാമത്തിന്റെ യശ്ശസ്സ് ഉയർത്തിയവരാണ്.ബഹുമാന്യരെ വരും തലമുറ നിങ്ങളെയെല്ലാം ഓര്‍ത്ത് അഭിമാനിക്കും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.

2000 ൽ കാഞ്ഞിരത്താനം നിവാസികളുടെ ഉന്നമത്തിനായും കായിക രംഗത്തിന്റെ കുതിപ്പിനായും രൂപം കൊണ്ട സ്പോർട്സ് അക്കാദമിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടത്തിയ കൂട്ടയോട്ടം കുറവിലങ്ങാട് നിന്നും ഇന്നത്തെ ഇടുക്കി ജില്ല പോലീസ് സൂപ്രണ്ട് ആയിരുന്ന പി കെ മധു ഉദ്ഘാടനം ചെയ്തിരുന്നു. ഇരുന്നൂറ്റി അൻപതിലധികം ദേശിയ അന്തർദേശിയ താരങ്ങൾ അണിനിരന്ന കൂട്ടയോട്ട മത്സരം കുറവിലങ്ങാട് നിന്ന് ആരംഭിച്ച് കാഞ്ഞിരത്താനത്ത് സമാപിച്ചു. ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനത്തോട് അനുബന്ധിച്ച് സമ്മാനങ്ങൾ വിതരണം ചെയ്തത് മാണി സി കാപ്പൻ, പ്രശസ്ത സിനിമ താരങ്ങളായ കാവ്യ മാധവൻ, ഇന്ദ്രൻസ്, ദേവൻ എന്നിവർ ചേർന്നാണ്. എല്ലാ പ്രോത്സാഹനം തന്ന കോട്ടയം വിജിലൻസ് എസ് പി പി കെ ബാബു സാർ, കടുത്തുരുത്തി എസ് ഐ ആയിരുന്ന ബൈജു സാർ, കോട്ടയം ജില്ല പോലീസ് സൂപ്രണ്ട് ആയിരുന്ന ശ്രീജിത്ത് സാർ, പാലാ ഡി വൈ എസ് പി വിജയൻ സാർ എന്നിവരെ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു.
ഓൺലൈൻ വിദ്യാഭാസം എല്ലാവർക്കും സാധ്യമാക്കുവാൻ കാഞ്ഞിരത്താനം സ്കൂളിലെ കുട്ടികൾക്ക് ടി വി ചലഞ്ചുമായി നിരവധി സുമനസുകളാണ് എത്തിയത്. ഷിന്റോ പാലാട്ട്, ബിജി പുതിയാപറമ്പിൽ, പേര് വെളിപ്പെടുത്താൻ ആഗ്രഹിയ്ക്കാത്ത 5 പേർ എന്നിവരെയും നന്ദിയോടെ ഓർക്കുന്നു
പിതാക്കന്മാര് പില്ക്കാലത്ത് അവരുടെ മക്കളിലൂടെ അറിയപ്പെടുമെന്ന ബൈബിള്‍ വാക്യം പോലെ കാലം മുന്നോട്ടുപോകുമ്പോള്‍ പ്രൗഡമായ ഒരു പിന് തലമുറയിലൂടെ നമ്മുടെ ദേശത്തിന്റെ ചരിത്രം ലോകം അറിയും.
Latest News:

മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം ചൂടി മലയാളി പെൺകുട്ടി’; പത്തൊൻപതാം വയസിൽ ഇന്ത്യയുടെ സൗന്ദര്യറാണി, ...
കൊച്ചി: ദേശീയ സൗന്ദര്യവേദിയിൽ കേരളത്തിന്റെ അഭിമാനം വാനോളമുയർത്തി 19 വയസുകാരി കെസിയ ലിസ് മേജോ. ജയ്പ...Kerala
രാജ്യത്തെ യുവതയെ സർക്കാർ വഞ്ചിച്ചു’; ഡൽഹിയിൽ വീണ്ടും പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി
ഡൽഹിയിൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാൻ സിജെപി. സെപ്റ്റംബർ 5-ന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ്...Kerala
ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ പരാജയപ്പെടുത്തി’; ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ ...
ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ പി വി അൻവർ. ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ എന്നെ...Kerala
പാർലമെന്റിന്റെ വർഷകാല സമ്മേളനം പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമായി അവസാനിപ്പിച്ചില്ല; വിമർശനവു...
ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമാ...Kerala
വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു
സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി വിപുലീകരിച്ചു. പ്രത്യേക ബസുകളിൽ മാത്രമുണ്ടായിരുന്ന സൗജന്യയാത്ര...Kerala
ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ വിറ്റു; പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു
ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ ഒടുവിൽഭർത്താവ് അറസ്റ്റിൽ. കൊട്ട...Kerala
പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണം’; ജനസംഖ്യാ അടിസ്ഥാനത്തിൽ കണക്കെടുത്താൽ മലപ്പുറ...
പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണം, ജനസംഖ്യാ അടിസ്ഥാനത്തിൽ കണക്കെടുത്താൽ മലപ്പുറ...Latest News
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയ്ക്ക് ജാമ്യം. കോതമംഗലം കോടതിയാണ് ജാമ്യം നൽ...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം ചൂടി മലയാളി പെൺകുട്ടി’; പത്തൊൻപതാം വയസിൽ ഇന്ത്യയുടെ സൗന്ദര്യറാണി, കേരളത്തിന്റെ കെസിയ ലിസ് മെജോ കൊച്ചി: ദേശീയ സൗന്ദര്യവേദിയിൽ കേരളത്തിന്റെ അഭിമാനം വാനോളമുയർത്തി 19 വയസുകാരി കെസിയ ലിസ് മേജോ. ജയ്പൂരിലെ സീ സ്റ്റുഡിയോസിൽ നടന്ന വർണാഭമായ ഗ്രാൻഡ് ഫിനാലെയിലാണ് രാജ്യത്തെമ്പാടുമുള്ള 52 സുന്ദരിമാരെ പിന്നിലാക്കി കെസിയ ‘മിസ് യൂണിവേഴ്സ് ഇന്ത്യ 2026’ കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ വിജയി മണിക വിശ്വകർമ കെസിയയെ പുതിയ സൗന്ദര്യറാണിയുടെ കിരീടം ധരിപ്പിച്ചു. വരുന്ന നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് ആഗോള മത്സരത്തിൽ ഇനി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഈ മലയാളി പെൺകൊടിയാണ്
- രാജ്യത്തെ യുവതയെ സർക്കാർ വഞ്ചിച്ചു’; ഡൽഹിയിൽ വീണ്ടും പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാൻ സിജെപി. സെപ്റ്റംബർ 5-ന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി.സിജെപി പ്രവർത്തകസമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ജൂലൈ 25-ന് നൽകിയ ഉറപ്പുകൾ കേന്ദ്ര സർക്കാർ പാലിച്ചില്ലെന്ന് സി.ജെ.പി. പൊലീസ് അതിക്രമത്തില്‍ പരുക്കേറ്റവര്‍ പ്രതിഷേധത്തിൽ പങ്കെടുക്കും. രാജ്യത്തെ യുവതലമുറയോട് സർക്കാർ വഞ്ചന കാണിച്ചെന്ന് സി.ജെ.പി ദേശീയ വർക്കിംഗ് കമ്മിറ്റി വ്യക്തമാക്കി. പ്രതിഷേധം സമാധാനപരമായിരിക്കും. നീറ്റ് ഇരകളുടെ കുടുംബങ്ങള്‍ സമരത്തില്‍ പങ്കെടുക്കും. ജൂലൈയിലെ സമരത്തില്‍ പൊലീസിന്റെ
- ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ പരാജയപ്പെടുത്തി’; ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ പി വി അൻവർ ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ പി വി അൻവർ. ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ എന്നെ പരാജയപ്പെടുത്തി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറിന്റെ പ്രസംഗം പങ്കുവെച്ചാണ് വിമർശനം. മലർന്നു കിടന്നു തുപ്പുന്നവർ നൽകുന്ന സന്ദേശമെന്തെന്ന് അൻവർ ചോദിച്ചു. മന്ത്രിസ്ഥാനം സ്വപ്നം കണ്ടവർ തന്നെ പിന്നിൽ നിന്ന് കുത്തി ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാൻ തനിക്ക് ജാള്യതയുണ്ടെന്നും അൻവർ വ്യക്തമാക്കി. ബേപ്പൂരിൽ സ്ഥാനാർഥി നിർണ്ണയം പാളിയെന്നായിരുന്നു പ്രവീൺ കുമാറിന്റെ വിമർശനം. ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച
- പാർലമെന്റിന്റെ വർഷകാല സമ്മേളനം പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമായി അവസാനിപ്പിച്ചില്ല; വിമർശനവുമായി കോൺഗ്രസ് ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമായി അവസാനിപ്പിക്കാത്തതിൽ വിമർശനവുമായി കോൺഗ്രസ്. മണ്ഡല പുനർനിർണയ ഭേദഗതി ബിൽ കൊണ്ട് വരാൻ നീക്കമെന്നാണ് കോൺഗ്രസ് ആരോപണം. മൂന്നിൽ രണ്ട് ഭൂരിപക്ഷം തേടി, സമ്മേളനം വീണ്ടും ചേരാനാണോ ഇതെന്നാണ് പ്രതിപക്ഷത്തിന്റെ സംശയം. അടിയന്തരമായി സഭ വീണ്ടും വിളിച്ചു ചേർക്കാനാണോ പദ്ധതിയെന്ന് ജയ്റാം രമേശ് കേന്ദ്രത്തോട് ചോദിച്ചു. സഭ ഔദ്യോഗികമായി അവസാനിപ്പിക്കാത്തത് പുതിയ സമ്മേളനം വിളിക്കാതെ തന്നെ നടപടികൾ തുടരാനാണെന്നാണ് കോൺഗ്രസ് ആരോപണം. 2015-ലെ മൺസൂൺ സമ്മേളനത്തിനിടെ
- വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി വിപുലീകരിച്ചു. പ്രത്യേക ബസുകളിൽ മാത്രമുണ്ടായിരുന്ന സൗജന്യയാത്ര, ഡീലക്സ്, എക്സ്പ്രസ് ബസുകളിലേയ്ക്ക് കൂടി വ്യാപിപ്പിച്ചു. നഗരപ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ സൗജന്യം ലഭിയ്ക്കുക. ഒക്ടോബർ രണ്ടിന് പദ്ധതി ആരംഭിയ്ക്കും. പരന്തൂരിലെ വിമാനത്താവള പദ്ധതി റദ്ദാക്കിയതായും മുഖ്യമന്ത്രി സി ജോസഫ് വിജയ് അറിയിച്ചു. കർഷകരുടെ പ്രതിഷേധം കണക്കിലെടുത്താണ് നടപടിയെന്നും കർഷകർക്കൊപ്പമാണ് ടിവികെ സർക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരന്തൂർ വിഷയത്തിൽ ചർച്ചയ്ക്ക് അവസരം നിഷേധിച്ചതിനാൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മറ്റ് ചർച്ചകൾ ഉള്ളതിനാൽ പിന്നീട് സഭയിലെത്തി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages