- എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
- ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കി അമേരിക്ക
- സി.ജെ.പി പ്രതിധേധം; പൊലീസ് നടത്തിയ അതിക്രമം ക്രൂരവും അമാനുഷികവുമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ
- പാക് സൈനിക മേധാവി മുനീർ വീണ്ടും ഇറാനിൽ; സന്ദർശനം ട്രംപിനെ വിളിച്ച ശേഷം
- ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണക്കൊടിയേറ്റ്
- ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ...
- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
കോറോണ വൈറസ് – നിലവിലെ അടച്ചുപൂട്ടൽ എന്ന്, എങ്ങനെ അവസാനിക്കും?
- Apr 05, 2020
സുരേന്ദ്രൻ ആരക്കോട്ട് (യുക്മ ന്യൂസ് എഡിറ്റർ)
യു.കെയിലുള്ള എല്ലാവരുടെയും മനസ്സിലുള്ള പ്രധാന ചോദ്യമാണിത്. ആരോഗ്യ വകുപ്പ് മേധാവികളെയും ഉപദേശകരെയും അലട്ടുന്ന ചോദ്യം മറ്റൊന്നാണ് – അടച്ചുപൂട്ടൽ പൂർണമായും പിൻവലിക്കുന്നതിന് മുൻപ് എന്തൊക്കെ കൈവരിച്ചിരിക്കണം? അതിനുശേഷമുള്ള കർമ്മ പദ്ധതികൾ എന്തായിരിക്കണം? അടച്ചുപൂട്ടലിന്റെ 3 -ആം വാരത്തിൽ പ്രവേശിച്ചിരിക്കുന്ന യുകെയിലെ ആളുകൾക്കെല്ലാം അറിയാവുന്നത് ഒന്നേയുള്ളു – ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുക എളുപ്പമല്ലെന്നത്!
ഒരു മുന്നൊരുക്കം എന്ന നിലയിൽ, അടച്ചുപൂട്ടൽ നിലവിൽ വന്നതിനുശേഷം ആദ്യമായി ഇതേവരെ ആരോഗ്യ മന്ത്രലയം സ്വീകരിച്ച കോവിഡ്-19 നിർമാർജന പ്രവർത്തനങ്ങൾ അടുത്തയാഴ്ച വിലയിരുത്താൻ പോകുകയാണ്. എന്നാൽ ക്യാബിനറ്റ് ഓഫീസ് കാര്യ വകുപ്പ് മന്ത്രിയായ മൈക്കൽ ഗോവ് അടച്ചുപൂട്ടൽ പിന്‍വലിക്കുന്നതിനെപ്പറ്റി പറഞ്ഞതിങ്ങനെയാണ് – “കൃത്യമായ ഒരു ഘട്ടമോ, നിയതമായ ഒരു തീയതിയോ പ്രഖ്യാപിക്കാൻ പറ്റുന്ന ഒരു സാഹചര്യമല്ല ഇപ്പോൾ നിലവിലുള്ളത്”.
അടച്ചുപൂട്ടൽ കൊണ്ടുണ്ടായ ഫലങ്ങൾ വിശകലനം ചെയ്യാൻ ചുരുങ്ങിയത് 3 ആഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ആയ ഡോ. ജെന്നി ഹാരിസ് കഴിഞ്ഞയാഴ്ച അഭിപ്രായപ്പെട്ടത്. “2 മുതൽ 3 മാസങ്ങളുടെ വിശകലനങ്ങളിലൂടെ മാത്രമേ നമ്മൾ ഈ മഹാമാരിയെ കീഴ്പെടുത്തിയോ എന്ന് പറയാനാകൂ. 6 മാസങ്ങളിലെ പഠന നിരീക്ഷണങ്ങളാണ് അഭികാമ്യം. പക്ഷെ ഒരുപാട് കാര്യങ്ങളിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്”, അവർ കൂട്ടിച്ചേർത്തു.
“ഇതിനർത്ഥം അടുത്ത 6 മാസത്തേക്ക് പൂർണമായ അടച്ചുപൂട്ടൽ തുടരുമെന്നല്ല – മറിച്ചു, ഒരേ ദേശവാസികൾ എന്ന നിലയിൽ നാമോരോരുത്തരും ചെയ്യേണ്ട കാര്യങ്ങൾ ഉത്തരവാദിത്വത്തോടുകൂടി ചെയ്യുകയും പരസ്പരം സഹകരിക്കുകയും ചെയ്താൽ മാത്രമേ ശാസ്ത്രീയമായി ലഭ്യമാകുന്ന ഡാറ്റയുടെ അടിസ്ഥാനത്തിൽ നിലവിലുള്ള നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിച്ചു നമുക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകൂ”, എന്നാണ് ഡോ. ജെന്നി ഹാരിസിന്റെ അഭിപ്രായം.

നിലവിലെ നിയന്ത്രണങ്ങൾ കർശനമാക്കാൻ സാധ്യതയുണ്ടോ?
തീർച്ചയായും – കോവിഡ്-19 രോഗബാധിതരുടെ എന്നതിൽ ഗണ്യമായ വര്ധനവുണ്ടാകുകയോ മരണസംഖ്യ ക്രമാതീതമായി ഉയരുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ സർക്കാരിന് കൂടുതൽ കടുത്ത സഞ്ചാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതായി വരും എന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ പൊതുജനങ്ങൾക്ക് വ്യായാമം ചെയ്യാനോ വളരെ അത്യാവശ്യമായ മറ്റു കാര്യങ്ങൾക്കോ പുറത്തിറങ്ങുന്നതിന് വിലക്കില്ല. എന്നാൽ കർശന നിയന്ത്രങ്ങളിലേക്കു പോകേണ്ട സാഹചര്യമുണ്ടായാൽ ഇതൊക്കെ നിർത്തലാക്കിയേക്കാം.
നിയന്ത്രണങ്ങൾ പിൻവലിക്കുന്ന സാഹചര്യത്തിൽ പകർച്ച വ്യാധി രണ്ടാമതൊരു തവണ കൂടി ഉച്ചസ്ഥായിയിൽ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് ബിസിനസ് സെക്രട്ടറി അലോക് ശർമയുടെ നിലപാട്. “നിയന്ത്രങ്ങൾ പൊടുന്നനെ പിൻവലിക്കുക വഴി രാജ്യത്തുടനീളം ലക്ഷക്കണിക്കിനാളുകൾ ഇതേവരെ തുടർന്നുവന്ന രോഗനിർമ്മാർജ്ജന യത്നങ്ങൾ വൃഥാവിലക്കാൻ അനുവദിച്ചുകൂടാ!” എന്നദ്ദേഹം അഭിപ്രായപ്പെട്ടു.
സാമൂഹ്യ അകലം പാലിക്കലും, കൂടുതൽ സമഗ്രമായ പരിശോധന രീതികളും, രോഗം ബാധിച്ച വ്യക്തികളെ നിരീക്ഷിക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനങ്ങളും ഉൾപ്പെട്ട സമയോചിതമായ പദ്ധതികൾ കൊണ്ടുവന്നാൽ മാത്രമേ രോഗം നിയന്ത്രണത്തിലൊതുക്കാനും അതിനെത്തുടർന്ന് ജനതയുടെ സാമൂഹ്യ നിയന്ത്രണങ്ങൾ ക്രമേണ ഒഴിവാക്കാനും സാധിക്കുകയെന്ന് ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ പ്രൊഫസർ മാർട്ടിൻ ഹിബ്ബാർഡ് അഭിപ്രായപ്പെടുന്നു.
അടുത്ത പത്തു ദിവസങ്ങൾക്കുള്ളിൽ യു.കെയിൽ സംഹാര താണ്ടവമാടുന്ന ഈ മഹാമാരിയുടെ ഗ്രാഫ് മൂര്ധന്യാവസ്ഥയിൽ നിന്നും സമനിരപ്പിലേക്ക് എത്തിയേക്കുമെന്നാണ് ഇ൦പീരിയൽ കോളേജ് ഓഫ് ലണ്ടനിലെ പ്രൊഫസർ നീൽ ഫെർഗുസൺന്റെ പ്രവചനം. “അടച്ചുപൂട്ടൽ നടപടിയോട് ജനങ്ങൾ എങ്ങിനെ സഹരിക്കുന്നു, പ്രതികരിക്കുന്നു എന്നതാണ് അടുത്തപടി എന്തായിരിക്കണമെന്നതിനു ആധാരം”, അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അടച്ചുപൂട്ടൽ എങ്ങനെ അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമം?
അടച്ചുപൂട്ടൽ സര്‍ക്കാരിന്റെ മറ്റു ഊർജിത രോഗനിവാരണ കർമ്മ പരിപാടികൾക്ക് കൂടുതൽ സമയം വാങ്ങിത്തരുന്നുണ്ട് എന്നിരുന്നാലും വ്യക്തമായ ഒരു നിർഗമ മാർഗം ആസൂത്രണം ചെയ്യേണ്ട സമയം ആഗതമായിരുക്കുന്നു എന്നാണ് സർക്കാരിന് ശാസ്ത്രീയ ഉപദേശങ്ങൾ നൽകുന്ന ഒരു സയന്റിസ്റ്റിന്റെ അഭിപ്രായം.
3 ആഴ്ചത്തെ അടച്ചുപൂട്ടൽ തീരാനിരിക്കെ ഏപ്രിൽ 13 -നോടകം അടുത്ത തീരുമാനങ്ങൾ പ്രഖ്യാപിക്കാനിരിക്കെ പ്രൊഫസർ ഗ്രഹാം മെഡ്ലി ചോദിക്കുന്നു – “പൊതുവെ പറഞ്ഞാൽ ദുർബലരും പ്രായാധിക്യമുള്ളവരുമായ ഒരു വിഭാഗത്തെ സംരക്ഷിക്കാനായി എത്ര നാൾ നമ്മളുടെ കുഞ്ഞുങ്ങളുടെ ഭാവി അവതാളത്തിലാക്കിയേക്കാവുന്ന അടച്ചുപൂട്ടൽ തുടരാനാകും?”

അടച്ചുപൂട്ടൽ നിർത്തലാക്കിയാൽ സംഭവിക്കുന്നതെന്ത്?
കോവിഡ്-19 ണ് ഫലപ്രദമായ ഒരു വാക്സിനോ മരുന്നോ കണ്ടെത്താൻ ഒരു പക്ഷെ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. യു.കെയിലെ ജനങ്ങളുടെ ജീവിത സാധാരണ നിലയിലേക്കു മടങ്ങുന്നതിനുമുന്പ് പല തവണ അടച്ചുപൂട്ടൽ നിര്‍ദേശിക്കപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
യുകെയുടെ അതിർത്തി ചെക്ക് പോസ്റ്റുകളിലും വിമാനത്താവളങ്ങളിലും കൂടുതൽ കര്‍ശനമായ പരിശോധനകൾ ആവശ്യമാണ്. നമ്മൾ അതീവ ജാഗ്രത പാലിച്ചും യുദ്ധസമാന സാഹചര്യങ്ങളിലൂടെ പ്രയാസപ്പെട്ടു വൈറസ് വ്യാപനത്തിൽ വിജയം നേടാനൊരുങ്ങുമ്പോൾ പുറം രാജ്യങ്ങളിൽ നിന്നും എളുപ്പത്തിൽ വൈറസ് തിരികെ രാജ്യത്ത് പ്രവേശിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വിമാനത്താവളങ്ങളിൽ യാതൊരു വിധ കോവിഡ് പരിശോധനകളുമില്ല. ആഗമന കവാടങ്ങളിൽ കൂടി യാത്രക്കാർ നിർബാധം പുറത്തിറങ്ങുന്ന കാഴ്ചയാണ് ഇപ്പോഴും കാണാൻ കഴിയുന്നത്.
കോവിഡ്-19 ബാധിച്ചു അസുഖം ഭേദമായവർക്ക് രോഗവിമുക്തി സാക്ഷ്യപത്രങ്ങൾ (ഇമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്) നൽകാനും അതുവഴി കൂടുതൽ ആളുകളെ ജോലിസ്ഥലങ്ങളിലേക്കു തിരികെ എത്തിക്കുവാനുമുള്ള പ്ലാൻ പരിഗണയിലുണ്ട്.
വൈറസ് നിയന്ത്രണ വിധേയമാക്കാൻ കൂടുതൽ സമയമെടുക്കുന്ന പക്ഷം ആളുകളോട് പുറത്തിറങ്ങാനും വൈറസുമായി സമ്പർക്കത്തിൽ വരാനും അങ്ങനെ സ്വയം പ്രതിരോധം ആർജിക്കുവാനും പറയാനാകുമോ? നിലവിൽ ആരോഗ്യ പ്രശ്നങ്ങളുള്ള ആളുകളുടെ സ്ഥിതി എന്താവും? അനിശ്ചിതമായി സ്വയം ഏകാന്തവാസത്തിൽ കഴിയാണോ അതോ ജീവന് തന്നെ ഭീഷണി ആയിട്ടുള്ള വൈറസ് സമ്പർക്കത്തെ ഭയക്കാതെ യാത്ര ചെയ്യാനും ജോലിയിൽ തിരികെ പ്രവേശിക്കാനും ജനങ്ങളോട് ആഹ്വാനം ചെയ്യാനാകുമോ? സർക്കാരിനെ അലട്ടുന്ന പ്രധാന ചോദ്യങ്ങളിൽ ചിത് മാത്രമാണിവ.

“നമ്മൾ ഇപ്പോഴും ഈ രോഗത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കയാണ്. കൂടുതൽ രാജ്യങ്ങളിൽ, കൂടുതൽ ജനങ്ങളിൽ ഈ വൈറസ് അധിനിവേശിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ദീർഘ നാളത്തേക്കുള്ള ഒരു പദ്ധതി നമ്മൾ ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു”, എൻ.എഛ്.എസ് ഇംഗ്ലണ്ടിന്റെ മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവിസിന്റെ വാക്കുകളാണിവ.
ലോക രാജ്യങ്ങൾ എങ്ങനെയാണു പ്രതികരിക്കുന്നത്?
ചൈനയിൽ ജനജീവിതം സാധാരണഗതിയിലേക്ക് പതുക്കെയാണെങ്കിലും മടങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം രോഗം പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരത്തിൽ ആളുകൾ വീട്ടിനു പുറത്തിറങ്ങ തുടങ്ങിയിരിക്കുന്നു.
പക്ഷെ യൂറോപ്യൻ രാജ്യങ്ങളുടെ സ്ഥിതി മറിച്ചാണ്. ലോകത്തിൽ നാളിതുവരെ ഏറ്റവും കൂടുതൽ കോവിഡ് -19 മരണങ്ങൾ സ്ഥിരീകരിച്ചത് യൂറോപ്പിലാണ്. അതുകൊണ്ട് തന്നെ കൂടുതൽ കര്‍ശനമായ നടപടികളിലൂടെ എങ്ങിനെയെങ്കിലും ഈ മഹാമാരിയെ പിടിച്ചുകെട്ടാനുള്ള ഭഗീരഥ യജ്ഞത്തിലാണ് ഭരണ സാരഥികൾ. ഇറ്റലി ഏപ്രിൽ 13 വരെയും, ഫ്രാൻസ് ഏപ്രിൽ 15 വരെയും, സ്പെയിൻ ഏപ്രിൽ 25 വരെയും അടച്ചുപൂട്ടൽ നീട്ടിയിട്ടുണ്ട്.

Latest News:

എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ...
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബ...Latest News
ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറ...Latest News
ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ
ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന്...Kerala
മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ
തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്...Kerala
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പി...Latest News
കൃഷിവകുപ്പിന്റെ വിപണിയിൽ ഉൽപ്പന്നങ്ങൾ വിറ്റ കർഷകർക്ക് പണമില്ല; കൃഷി വകുപ്പിന്റെ കതിർ ആപ്പ് സംവിധാനം ...
കൃഷിവകുപ്പിന്റെ കതിർ പദ്ധതി കർഷകർക്ക് തിരിച്ചടിയായി. ഓണ വിപണി ലക്ഷ്യമിട്ട സംസ്ഥാനത്തെ കർഷകർ പ്രതിസന...Kerala
പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്ര...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്...Kerala
എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ A66-ലെ വാഹനാപകടത്തിന് പിന്നാലെ പന്ത്രണ്ട്...UK NEWS
Post Your Comments Here ( Click here for malayalam )
Latest Updates
- എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ പുറത്ത് മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച ദുരന്തത്തില്‍ പുതിയ വഴിത്തിരിവ്. കൗമാരക്കാരനായ മകന്റെ അമ്മയുടെ ഒരു പഴയ സോഷ്യല്‍ മീഡിയ പോസ്റ്റ് പുറത്തുവന്നതോടെ കേസ് അന്വേഷണത്തിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. 18 കാരനായ കുനാല്‍ ചാന്ദ്ഗുഡെ മലയിടുക്കിന്റെ അരികില്‍ നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോകളില്‍ ഉണ്ടായിരുന്നു. മണിക്കൂറുകളോളമാണ് മാതാപിതാക്കളായ മുരളിധറും സംഗീതയും അവനെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ കുനാലിനെ രക്ഷപ്പെടുത്താന്‍ പിതാവ്
- ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇന്നലെയാണ് റെയ്ഡ് നടന്നത്. ഹാക്കിങ് പ്രവർത്തനങ്ങളുടെ നിർണായക വിവരങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി NIA അറിയിച്ചു. 3 ലാപ്ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ ഉൾപ്പെടെ പിടിച്ചെടുത്തു
- ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന് വിധിച്ച റാം റഹീമിന് ലഭിക്കുന്നത് ഇത് പതിനേഴാമത്തെ പരോളാണ്. ഇത്തവണ 21 ദിവസത്തെ പരോളാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 2017-ൽ ആണ് ബലാത്സംഗ കേസിൽ ഗുർമീത് അഴിക്കുള്ളിലാകുന്നത്. 2026-ൽ മാത്രം ഇത് മൂന്നാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ
- മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാൽ ഉത്രാടപ്പാച്ചിൽ എന്നൊരു ശൈലി പോലും ഓണവുമായി ബന്ധപ്പെട്ടുണ്ട്. അത്തം ദിനത്തിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത് ഉത്രാടദിനത്തിൽ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂർവിക
- തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂര്‍ കോഴിക്കോട് വയനാട് എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ജാഗ്രതയുടെ ഭാഗമായി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages