- വെംബ്ലിയിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.
- യുക്മ - ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തിൽ LKC ലെസ്റ്ററിലെ പ്രജീഷ് സി തിലക് വിജയി......
- മാഞ്ചസ്റ്റർ സാൽഫോർഡിൽ മലയാളി ജോൺ മാത്യു (55) നിര്യാതനായി
- യുകെയിലെ ഇന്ധന സ്റ്റേഷനുകളിൽ നിന്ന് ദിവസവും മോഷ്ടിക്കപ്പെടുന്നത് രണ്ടു ലക്ഷം പൗണ്ട് വിലമതിക്കുന്ന ഇന്ധനം
- ഇംഗ്ലണ്ടിൽ താപനില 34 ഡിഗ്രി സെൽഷ്യസിലേക്ക്: ആരോഗ്യജാഗ്രതാ നിർദ്ദേശം.
- അലിഖിത ഭരണഘടനയുള്ള രാജ്യമെന്ന ഖ്യാതി ബ്രിട്ടന് നഷ്ടമാകുമോ?…അധികാരവികേന്ദ്രീകരണ പദ്ധതികൾ യുകെയിൽ എഴുതപ്പെട്ട ഭരണഘടന വേണമെന്ന വാദത്തെ ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി
- ക്രോളി നിവാസി ബിനോയി ജോർജ് മൈലാടിയിൽ (50) അന്തരിച്ചു
സഖാക്കളെ മുന്നോട്ട്!! (രാഷ്ട്രീയ നിരീക്ഷണം)
- May 20, 2019
ഷാജി ചരമേൽ
ഞാനൊരു കമ്യൂണിസ്റ്റല്ലാ, കമ്മ്യൂണിസ്റ്റ് വിരുദ്ധനും അല്ല .മധ്യകേരളത്തിലെ ഒരു സാധാരണ നസ്രാണി കുടുംബത്തിൽ ജനിച്ചിട്ടും ‘കോട്ടയം കോൺഗ്രസ്’ ആഭിമുഖ്യമുണ്ടായിട്ടുമില്ല. പ്രത്യയശാസത്രപരമായും രാഷ്ട്രീയപരമായും ഗാന്ധിയൻ ദർശനങ്ങളോടായിരുന്നു അന്നും ഇന്നും താൽപര്യം എങ്കിലും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അടിസ്ഥാന വർഗ്ഗങ്ങളുടെയും ആശയും ആവേശവുമായ ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് , നാട്ടിലെ നട്ടെല്ലുള്ള ചുറുചുറുക്കുഉള സഖാക്കളോട്, രക്തപതാക തണലിൽ വിരിഞ്ഞ അവരുടെ മതനിരപേക്ഷ നിലപാടുകളൊട് ഒരു മമത ചെറുപ്പം മുതലെ ഹൃദയത്തിലെവിടെയോ ഇടം പിടിച്ചിരുന്നു. അതിപ്പോ കൂട്ടുകൂടി കുട്ടിജാഥ കളിച്ചപ്പോൾ വിളിച്ച ‘ഇങ്കിലാം’ മിൻ്റെ ഇംബമാണോ കൗമാരകാലത്ത് കലാലയത്തിൽ കേട്ട ‘ചെഞ്ചോര ചെമ്മണ്ണിൽ ചെഞ്ചായം പൂശിയ ചെങ്കൊടി’യിൽ തുടങ്ങുന്ന മുദ്രാവാക്യ ശകലങ്ങളുടെ സൗകുമാര്യമാണോ എന്നൊന്നും വേർതിരിച്ചെടുക്കാൻ കഴിയുന്നില്ല.നന്നേ ചെറുപ്പം മുതൽ പ്രവർത്തിച്ച പല മേഖലകളിലും , പ്രത്യേകിച്ച് സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ ആശയസമ്പന്നരും, ആദർശ ധീരരുമായ നിരവധി സഖാക്കളുടെ നിസ്വാർത്ഥമായ സേവന തൽപ്പരത എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യാ, വികസനത്തെ വിപ്ലവം കൊണ്ട് എതിർക്കുന്ന കമ്യൂണിസം, പാർട്ടി അവസാനിപ്പിച്ചതിൽ സന്തോഷോണ്ട് ട്ടോ’ വികസനം നടത്തിയാലേ വല്ലതും തടയൂ എന്ന സാംബ്രതായിക വലതുപക്ഷ സമീപനത്തോട് പാർട്ടി സമരസപ്പെട്ടു എന്നത് സ്വാഭാവിക പ്രത്യയശാസത്ര പരിണാമ പ്രക്രിയ മാത്രമായിരിക്കുമല്ലോ അല്ലേ? എവിടെ പോയി സാർവ്വദേശതൊഴിലാളി സംഘടനയുടെ നൈഷ്ഠിക വിപ്ലവ വിചാരധാരകൾ ? ബൗദ്ധികമായും താത്വികമായും ജരാനരകൾ ബാധിച്ച് പോളിറ്റ് ബ്യൂറോയിൽ സ്ഥിരതാമസക്കാരായ കാരാട്ടു ദമ്പതികളുടെ അപ്രായോഗികവും കാലോചിതവുമല്ലാത്ത രാഷ്ട്രതന്ത്രജ്ഞത മുതൽ കാരായി സഹോദരന്മാരുടെ കരവിരുതകൾ തുടങ്ങി കള്ളവോട്ടു വരെ വിശകലനം ചെയ്യുമ്പോൾ പണ്ടൊക്കെ മനസ്സിലാക്കാൻ ഒത്തിരി പാടുപെട്ട ‘വൈരുദ്ധ്യാത്മക ഭൗതികവാദം’ നേരിൽ കണ്ട് ബോധ്യപ്പെട്ടു സഖാക്കളെ ! നമോവാകം!…. എന്തിന് വെറുതെ വായിൽ കൊള്ളാത്തത് വായിച്ചു സമയം കളഞ്ഞു , കാത്തിരുന്നാൽ മതിയായിരുന്നല്ലോ എന്നൊരു തോന്നൽ.
ഇരുപത്തിമൂന്നാം തിയതി വൈകുന്നേരമാവുമ്പോഴും ധീര സഖാക്കൾ ഇവിടൊക്കെ തന്നെ ഉണ്ടാവണം, ചാനൽ ചർച്ചക്ക് വിളിക്കുമ്പോൾ ഫോൺ കട്ടാക്കരുത്, ചുമ്മാ വന്നിരുന്ന് സങ്കി മന്ത്രം ചൊല്ലിയിൽ മതി ഉണ്ണിത്താൻ മുതൽ ഉസ്മാൻ ഷാനിമോൾ വരെ സംഘിയാണെന്ന് ഞങ്ങൾക്കെപ്പോഴെ മനസ്സിലായതാ! പോരാളിയുടെ ഒരു പോസ്റ്റും ഞങ്ങൾ ഷെയറു ചെയ്യാതിരിക്കില്ലാ, ഡൽഹി ഗ്രൗണ്ടിലെ സ്കോർബോർഡിൽ duck ൻ്റെ പടം തെളിയില്ലെന്ന് ഞങ്ങൾക്കുറപ്പുണ്ട്. ഇനി അങ്ങനാണേ തന്നെ നമ്മുടെ സച്ചിൻ പോലും എത്ര പ്രാവശ്യം duck നെ കണ്ടതാ…. .രാജേഷും, സമ്പത്തുമൊക്കെ മാത്രം മതി ദില്ലിയിൽ അദ്ധ്വാന വർഗ്ഗത്തിൻ്റെ ജിഹ്വകളായി, ബഹുസ്വരതയുടെ കാവൽക്കാരായി നിലകൊള്ളാൻ , അതു കൊണ്ട് ധീര സഖാക്കളാരും കണ്ടം വഴി ഓടരുത് ഇനി ഓടിയാലും കാവിയുടുത്ത് മടങ്ങരുതേ !! അങ്ങനെ നിങ്ങൾ കാൺഗ്രസിന് ചെന്നിത്തല കോളേജിൽ ചേർന്ന് പഠിക്കില്ല എന്ന് ഞങ്ങൾ പ്രതീക്ഷ വച്ചോട്ടെ ! കെ സുധാകരനിൽ നിന്നും കെ സുരേന്ദ്രനിലേക്കുള്ള അകലം വളരെ കുറവാണെന്ന് ഞങ്ങൾക്കറിയാം!!…. ജയരാജന്മാരൊന്നും ഈ ജന്മത്ത് സംഘിയാവില്ലെന്നും ഞങ്ങൾക്കുറപ്പുണ്ട്.
എറ്റവും വലിയ ജനാധിപത്യ രാജ്യത്തിൽ സ്വാതന്ത്ര്യമനുഭവിക്കുന്ന ഒരു ജനതയോട് , പട്ടാളഭരണം നടക്കുന്ന ചൈനയെ നോക്കൂ പഠിക്കൂ എന്ന് പറഞ്ഞ വൈരുദ്ധ്യാത്മകതയെ മൗഠ്യമെന്ന് വിളിച്ചാൽ തെറ്റുണ്ടോ? പക്ഷേ പാർട്ടി ലൈനിൽ ഒരൽപം മാനവികതയൊക്കെ കൂട്ടിച്ചേർത്ത് ആ യച്ചൂരി ലൈൻ ഒന്ന് അംഗീകരിക്ക് കേരള നേതാക്കളെ ! നാളെകൾ നിങ്ങളുടെതാവും…. ഒപ്പം രാജ്യത്തിൻ്റെ നിയമ വ്യവസ്ഥിതി അംഗീകരിക്കുന്ന ഞങ്ങൾ സാധാരണ ന്യൂനപക്ഷങ്ങൾ ഓരം ചേർന്നു നടക്കും. ഓർമ്മയിലുണ്ടാവുമല്ലോ വിപ്ലവ പ്രസ്ഥാനങ്ങൾക്ക് ഒക്കെ കൂടി നൂറിനടുത്ത് സീറ്റുണ്ടായിരുന്ന ഒരു കാലം, സഖാവ് ജ്യോതി ബസുവിലൂടെ ഇന്ത്യ മഹാരാജ്യം ഭരിക്കാൻ ലഭിച്ച പാർട്ടിയുടെ സുവർണ്ണാവസരം നഷ്ടമാക്കിയതിൻ്റെ പിന്നിലും നിങ്ങൾ കേരളത്തിലെ ദീർഘവീക്ഷണമില്ലാത്ത നേതാകളുടെ ധാർഷ്ട്യവും പിടിവാശിയുമായിരുന്നില്ലേ? ഇന്നിപ്പോ ഇതെന്തു പറ്റീന്നല്ലേ, അല്ല മദനിയെ മാനസപുത്രനാക്കാൻ നിങ്ങളൊക്കെ നെട്ടോട്ടമോടിയില്ലേ! നാല് വോട്ടിനായി മനുഷ്യാവകാശം പറഞ്ഞ് ദേശസുരക്ഷയെ അപകടത്തിലാക്കാൻ ഇടതു വലതു ഭേദമില്ലാതെ നിങ്ങൾ മത്സര ഓട്ടത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ സംഘപരിവാരങ്ങൾ സുസംഘടിതരായി വളർന്നു എന്നതല്ലേ യാഥാർത്ഥ്യം !! അല്ലാതെ ഇന്നലെ പെയ്ത ആർത്തവ മഴയിലെ ആചാരലംഘനത്തിൽ രണ്ട് രാത്രി കൊണ്ട് പൊട്ടി മുളച്ചു തഴച്ചു വളർന്നതല്ലല്ലോ ! !
ഹരിത തീവ്രവാദത്തെ (ഹരിതവിപ്ലവമെന്ന് തെറ്റിധരിച്ച് ആയിരിക്കും) മാറി മാറി വന്ന ഭരണ മുന്നണികൾ ഒരു മര്യാദയും കൂടാതെ താലോലിച്ചില്ലെ ! ഇക്കാര്യത്തിൽ ഏറെ മുൻപിൽ കാൺഗ്രസ് ആണെന്നറിയുന്നതു കൊണ്ട് പറയുവാ. കേരളം തീവ്രവാദത്തിൻ്റെ കേളീരംഗമായി മാറിക്കഴിഞ്ഞു എന്ന് തെളിവും അറസ്റ്റുമുൾപ്പടെ വ്യക്തമാക്കുന്നത് ദേശീയ തീവ്രവാദ നിവാരണ അഥോറിട്ടി ആണ് മോദിയും കുമ്മനവും ഒന്നുമല്ലാ …. ഇതെങ്ങോട്ടാണ് കേരളത്തിൻ്റെ പോക്ക് ? കേരളത്തിലെ സഖാക്കൾ തളരരുത്, ഇനിയൊരു വട്ടം കൂടി കേരളത്തിൽ വർഗീയ കക്ഷികളുടെ കൂട്ടു മുന്നണി അധികാരത്തിൽ വരികയും സുപ്രധാന വകുപ്പുകളായ ധനം, വിദ്യാഭ്യാസം, റവന്യൂ, പൊതുമരാമത്ത് ഒക്കെ മേൽ പറഞ്ഞ സാമുദായിക സഖ്യകക്ഷികൾ വീതിച്ചെടുക്കുകയും ചെയ്താൽ നമ്മുടെ നാടിൻ്റെ നിലനിൽപ് തന്നെ അപകടത്തിലാവും. കഴിഞ്ഞ ഭരണകാലത്ത് പച്ച നിറമടിച്ച സ്കൂളുകളിൽ ഇനി പച്ച നിറത്തിലുള്ള പാഠപുസ്തകങ്ങളിറക്കും, ബഡ്ജറ്റ് അരമനകളുടെ അകത്തളങ്ങളിൽ തയ്യാറാക്കപ്പെടും അതു കൊണ്ട് പ്രിയ സഖാക്കൾ ഉണരണം കണ്ണൂർ ലോബിയുടെ ഊരി പിടിച്ച ഉടവാളിൽ നിന്ന് പാർട്ടിയെ രക്ഷിക്കണം, ധാർഷ്ട്യക്കാരുടെ കയ്യിൽ നിന്ന് ധർമ്മിഷ്ഠരുടെ കരങ്ങളിലേക്ക് പാർട്ടിയെത്തണം. ഉണ്ടല്ലോ ആശയസമ്പന്നരും സൗമ്യരുമായ എസ് ആർ പി യും , എം എ ബേബിയും, തോമസ് ഐസക്കും, എം ബി രാജേഷുമൊക്കെ. കേൾക്കാനിഷ്ടമില്ലായിരിക്കാം എങ്കിലും പറയട്ടെ മനുഷ്യ സ്നേഹിയായ രാഹുലിൻ്റെ മതനിരപേക്ഷ ദേശീയ കോൺഗ്രസും സർവ്വാദരണീയനായ യെച്ചൂരി സഖാവിൻ്റെ പാർട്ടിയുമൊരുമിച്ച് കേരളത്തിലും തിരഞ്ഞെടുപ്പിനെ നേരിടുന്ന കാലം അതിവിദൂരമല്ലാ അതിനെ വേണമെങ്കിൽ വൈരുദ്ധ്യാത്മക പ്രത്യയശാസ്ത്ര പരിണയമെന്നേ മറ്റോ നമുക്കങ്ങ് വിളിച്ചു കളയാം….. അത്തരമൊരു സർക്കാരിനായി ,സമഗ്ര മാറ്റത്തിനായി കാത്തിരിക്കാം….
സംഘ ശക്തികളെ അധികാരത്തിൽ നിന്നകറ്റി നിർത്താൽ അനാവശ്യ ഈഗോ മാറ്റി വച്ച് രാഹുലിൻ്റ കോൺഗ്രസുമായി ദേശീയ തലത്തിൽ കൂട്ടുകുടുന്നതിൽ തെറ്റില്ലായിരുന്നു സഖാക്കളെ, രാഹുൽജിയും യെച്ചൂരിയും ഒന്നിച്ചു നിൽക്കുന്ന കണ്ടാൽ ആർക്കാ രോമാഞ്ചമുണ്ടാകാത്തെ? ങ്ങ്ഹാ ഇനീപ്പോ പറഞ്ഞിട്ടെന്താ കാര്യം മോദി രാജ്യം വരുമെന്നേറെക്കുറെ ഉറപ്പായ സ്ഥിതിക്ക് നാട്ടിലെ സ്ഥാവര വസ്തു വകകളൊക്കെ വിറ്റ് തുട്ടാക്കി ഇന്ത്യൻ രൂപയുടെ മൂല്യം ‘സംപൂജ്യ’ മാകുന്നതിന് മുൻപേ ഇങ്ങോട്ടേക്കെത്തിക്കണം എന്നാണ് ഇവിടെ ചിലരുടെയൊക്കെ അടക്കം പറച്ചിൽ…., എന്തായാലും എൻ്റെ നാട്ടിലെ സഖാക്കളുടെ ഉയിരിൽ ജീവനുള്ള കാലത്തോളം അതു വേണ്ടി വരില്ലന്ന് എനിക്കുറപ്പുണ്ട്. പക്ഷേ എൻ്റെ ചിന്തയിൽ പെട്ടന്ന് വരുന്നത് മറ്റൊന്നാണ്, അമ്മയുണ്ടായിരുന്നപ്പോൾ നാട്ടിൽ ചെന്നിട്ട് പോരുന്നേരം തേങ്ങ കൊത്തിയിട്ട് വേവിച്ച് വെളിച്ചെണ്ണയിൽ ഉലർത്തിയ നല്ല നാടൻ പോത്തിറച്ചി ഇവിടെയെത്തുമ്പോൾ എയർപോർട്ടിൽ പിടിക്കപ്പെടാതിരിക്കാൻ പ്രത്യേകം കറിവേപ്പിലയിൽ പൊതിഞ്ഞ് പാക്കറ്റിലാക്കി തന്നു വിട്ടിരുന്നു, ഓർക്കുമ്പോൾ ഇന്നിപ്പോ നാവിൽ….. ങ്ഹാ,ഇനിയത്തെ അവധിക്ക് നാട്ടിൽ പോകുമ്പോൾ ചുമ്മാ നനുനനെയുള്ള ഐറിഷ് പോത്ത് വാങ്ങി വേവിച്ച്, ഉള്ള സൺഫ്ലവറെണ്ണയിൽ അറിയാവുന്ന പോലെ ഉലർത്തി പൊതിഞ്ഞു കെട്ടി പെട്ടിയിലാക്കി ചേർത്തു പിടിച്ച് എയറിന്ത്യയിൽ കയറുന്നതും ഗോമാതാവിനെ ഓവർ ഹെഡ് സ്റ്റോറേജിൽ ഒളിപ്പിച്ച് ദേശീയഗാനത്തിനെഴുന്നേറ്റു നിൽക്കുന്നതും മോദി രാജ്യം വരേണമേ! അങ്ങയുടെ തിരുവിഷ്ടം ഇന്ത്യയിലെ പോലെ ആകാശ ഇന്ത്യയിലും ആകേണമേ എന്ന ഹോസ്റ്റസ് വക ആമുഖമന്ത്രം കേട്ടു ഞാനുറങ്ങന്നതും, നാട്ടിലെത്തുമ്പോൾ എന്നും സ്കോച്ചിനായി കാത്തിരിക്കുന്നവർ പോത്തിനായി കാത്തിരിക്കുന്നതും പതിവില്ലാത്ത പിടിവലിയും…. ചുമ്മാ ഓരോന്നോർത്തു പോയി .
തിരികെ കാര്യത്തിലേക്ക് വരാം ബംഗാളിൽ ന്യൂനപക്ഷത്തിൻ്റെ മാത്രം പിന്നാലെ പോയതിൻ്റെ അനുഭവം പോരേ ന്നുണ്ടോ? പാർട്ടിയിലെ ബഹുഭൂരിപക്ഷവും (പത്തിൽ ഏഴു പേരും) ഭൂരിപക്ഷ മത സമൂഹത്തിലെ അംഗങ്ങളാണെന്ന കാര്യം പാർട്ടിയങ്ങു സൗകര്യ പൂർവ്വം മറന്നു കാരണം കേരളത്തിൽ പാർലമെൻ്ററി ജനാധിപത്യത്തിൽ ജയപരാജയങ്ങൾ നിശ്ചയിക്കുന്നത് എന്നും ന്യൂനപക്ഷങ്ങളാണല്ലോ, ന്യൂനപക്ഷ പ്രീണനത്തിനായി മതമേധാവികളൂടെ ആസ്ഥാനങ്ങളിൽ ചെന്ന് ആരതി ഉഴിഞ്ഞ് ആർജ്ജവം നഷ്ടപ്പെടുത്തിയ അഭിനവ കമ്മ്യൂണിസ്റ്റിന് അധികം ആദരവുകളൊന്നും ലഭിക്കുമെന്ന് കരുതേണ്ട, അതു കൊണ്ട് മാറണം സഖാക്കളെ കാലത്തിനൊത്ത്….. അല്ലായെങ്കിൽ കാലം നിങ്ങളെ മാറ്റി നിർത്തും ! അതിനവസരമൊരുക്കരുത്, അടുത്തിടെ നടന്ന ലോംഗ് മാർച്ചുകൾ നിങ്ങൾക്ക് ആവേശമാകട്ടെ, സഖാക്കളെ മുന്നോട്ട് !!
Latest News:

വെംബ്ലിയിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.
ലണ്ടൻ: യുകെയിലെ വെംബ്ലിയിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളി ക...Obituary
വെള്ളപ്പൊക്ക ബാധിത മേഖലകളിൽ കടുത്ത ദുരിതം; മൂന്ന് ജില്ലകളിൽ പ്രതിസന്ധി രൂക്ഷം
പെരുമഴയ്ക്ക് നേരിയ ശമനമായെങ്കിലും പത്തനംതിട്ട-കോട്ടയം-ആലപ്പുഴ ജില്ലകളിലെ വെള്ളപ്പൊക്ക ബാധിത മേഖലകളി...Kerala
എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിൽ; മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു
മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആ...Kerala
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ റെഡ് അലേട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറ...Kerala
ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെട്ടു’; ലഷ്കർ നേതാവ് റിസ്വാൻ
ആറ് വർഷത്തിനിടെ തങ്ങളുടെ മുപ്പതിലധികം പ്രവർത്തകർ അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെ...Latest News
വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ...
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ വിവാദം തീരുന്നില്ല. ഹെലികോപ്റ്ററിനെ കുറിച്ച് മുൻകാലങ്ങളിൽ ഏറ...Kerala
കാശ് വേണ്ടാത്ത KSRTC ബസിൽ സ്ത്രീകൾ തള്ളി കയറുന്നു; മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കും; വി...
വിവാദ പരാമർശവുമായി ഗതാഗത മന്ത്രി സി.പി.ജോൺ. കാശ് വേണ്ടാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളി കയറുകയാ...Kerala
തൃഷയ്ക്കെതിരായ ദ്വയാര്ഥ പരാമര്ശം: ഉദയനിധി സ്റ്റാലിന് അറസ്റ്റില്
നടി തൃഷക്കെതിരായ പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്തു. തഞ്ചാ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- വെള്ളപ്പൊക്ക ബാധിത മേഖലകളിൽ കടുത്ത ദുരിതം; മൂന്ന് ജില്ലകളിൽ പ്രതിസന്ധി രൂക്ഷം പെരുമഴയ്ക്ക് നേരിയ ശമനമായെങ്കിലും പത്തനംതിട്ട-കോട്ടയം-ആലപ്പുഴ ജില്ലകളിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ കടുത്ത ദുരിതം തുടരുന്നു. ആറന്മുള, റാന്നി, ചെങ്ങന്നൂർ, അപ്പർ കുട്ടനാട് ഭാഗങ്ങളിലാണ് സ്ഥിതി രൂക്ഷം. കോഴിക്കോട് മലയോര മേഖലയിലും കണ്ണൂരിൽ നഗരപ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ട്. മഴക്കെടുതിയിൽ ഇന്ന് നാല് പേരാണ് സംസ്ഥാനത്ത് മരിച്ചത്.ഇതോടെ നാല് ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം ഇരുപത്തിയൊന്നായി. പെരുമഴപെയ്ത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ മാറാത്തതാണ് പലയിടത്തും വലിയ പ്രതിസന്ധി. പത്തനംതിട്ടയിലെ അറന്മുളയിൽ വെള്ളക്കെട്ട് തുടരുകയാണ്. റാന്നിയിൽ ജനവാസ മേഖലകളിൽ വെള്ളമിറങ്ങിയെങ്കിലും വീടുകളും കടകളും
- എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിൽ; മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു. കാലാവസ്ഥ അനുകൂലമായത്തോടെയാണ് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കൽ തുടങ്ങിയത്. മണ്ണ് നീക്കിയാലും വാഹനഗതാഗതം പുനസ്ഥാപിക്കാൻ കാലതാമസമെടുക്കും. ചെട്ടിപ്പടി സ്വദേശി നൗഫലിന്റെ പെർമിറ്റ് റദ്ധാക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ വ്യക്തമാക്കി കാലാവസ്ഥ അനുകൂലമായതോടെ ഇന്ന് രാവിലെയാണ് റോഡിലെ മണ്ണ് നീക്കൽ ആരംഭിച്ചത്. പാറക്കല്ലുകളും മരങ്ങളും വന്നടിഞ്ഞതിനാൽ മണ്ണ് നീക്കാൻ സമയമെടുക്കുമെന്നാണ് ഫയർ ഫോഴ്സ് സംഘം പറയുന്നത്. മണ്ണ് നീക്കിയാലും ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് പിന്നീടെ തീരുമാനമെടുക്കുവെന്ന്
- സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ റെഡ് അലേട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. അടുത്ത നാല് ദിവസവും മഴ തുടരുമെന്നാണ് പ്രവചനം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. മലപ്പുറം, തൃശൂർ, പാലക്കാട്, ആലപ്പുഴ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത നാല് ദിവസവും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. കോഴിക്കോട്,
- ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെട്ടു’; ലഷ്കർ നേതാവ് റിസ്വാൻ ആറ് വർഷത്തിനിടെ തങ്ങളുടെ മുപ്പതിലധികം പ്രവർത്തകർ അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ റിസ്വാൻ ഹനീഫ് വെളിപ്പെടുത്തുന്നത്. പാകിസ്താനിലെ പ്രധാന നഗരങ്ങളായ പെഷവാർ, കറാച്ചി, റാവൽപിണ്ടി എന്നിവടങ്ങളിലും പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ്, റാവൽക്കോട്ട് എന്നിവിടങ്ങളിലുമാണ് ലഷ്കർ ഭീകരർ തുടർച്ചയായി ലക്ഷ്യമിടപ്പെട്ടത്. ഇത്തരം കൊലപാതകങ്ങളിലൂടെ തങ്ങളുടെ ആളുകൾക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് വിഡിയോയിൽ പറയുന്നു കൊല്ലപ്പെട്ടവരിൽ 2006-ലെ ആർഎസ്എസ് ആസ്ഥാനം ആക്രമിച്ച കേസിലെ പ്രതി അബു സൈഫുള്ള എന്ന റസാവുള്ള നിസാമാനിയും
- വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ബിനോയ് വിശ്വം മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ വിവാദം തീരുന്നില്ല. ഹെലികോപ്റ്ററിനെ കുറിച്ച് മുൻകാലങ്ങളിൽ ഏറ്റവും കൂടുതൽ വിമർശനം ഉന്നയിച്ച വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രി പോയത്, നിക്ഷേപകരെ കാണാൻ അല്ലെന്നും ഭാര്യാപിതാവിനെ കാണാനാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. ഭാര്യ പിതാവിനെ കാണാൻ പോയത് വിവാദമായപ്പോൾ മുഖ്യമന്ത്രി ഉണ്ടാക്കിയത് കഥയാണ് നിക്ഷേപകരെ കാണാനെന്നതെന്ന് അദേഹം പറഞ്ഞു. കേരളത്തിൽ ആദ്യമായല്ല മഴക്കെടുതി ഉണ്ടാകുന്നത. മുൻകാലങ്ങളിൽ ഇത്തരം ഘട്ടങ്ങളിൽ പ്രതികരിക്കാൻ ഇവിടെ ഒരു
യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ടീം ക്യാപ്റ്റൻമാരുടെ യോഗവും ഹീറ്റ്സ് നറുക്കെടുപ്പും നാളെ (01/08/2026, ശനി) റോഥർഹാം മാൻവേഴ്സിൽ…. /
യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ടീം ക്യാപ്റ്റൻമാരുടെ യോഗവും ഹീറ്റ്സ് നറുക്കെടുപ്പും നാളെ (01/08/2026, ശനി) റോഥർഹാം മാൻവേഴ്സിൽ….
കുര്യൻ ജോർജജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ൻ്റെ തയ്യാറെടുപ്പുകൾ അതിവേഗം പുരോഗമിക്കുകയാണ്. ആഗസ്റ്റ് 15 ശനിയാഴ്ച റോഥർഹാം മാൻവേഴ്സ് ലെയ്ക്കിൽ വെച്ച് നടക്കുന്ന എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയും യുക്മ തെരേസാസ് ഓണച്ചന്തം ‘മലയാളി സുന്ദരി സീസൺ 2’ മത്സരവും അനുബന്ധ കലാപരിപാടികളും ഏറ്റവും ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങളാണ് യുക്മ ദേശീയ സമിതി നടത്തി വരുന്നതെന്ന് ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ
‘ലോകോത്തര അവസരങ്ങൾ പ്രയോജനപ്പെടുത്തൂ’; യുകെ വിദ്യാർത്ഥികൾക്കായി യുഎസ് സർവകലാശാലാ പ്രവേശനത്തെക്കുറിച്ചുള്ള സൗജന്യ സൂം (Zoom) പ്രസന്റേഷൻ ഈ ഞായറാഴ്ച /
‘ലോകോത്തര അവസരങ്ങൾ പ്രയോജനപ്പെടുത്തൂ’; യുകെ വിദ്യാർത്ഥികൾക്കായി യുഎസ് സർവകലാശാലാ പ്രവേശനത്തെക്കുറിച്ചുള്ള സൗജന്യ സൂം (Zoom) പ്രസന്റേഷൻ ഈ ഞായറാഴ്ച
കുര്യൻ ജോർജ്ജ്, യുക്മ പിആർഒ & മീഡിയ കോർഡിനേറ്റർ ലണ്ടൻ: യുകെയിലെ മലയാളി വിദ്യാർത്ഥികൾക്ക് ലോകോത്തര പഠനാവസരങ്ങൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി യുക്മ യൂത്ത് സംഘടിപ്പിക്കുന്ന സൗജന്യ സൂം പ്രെസെന്റേഷൻ ഈ ഞായറാഴ്ച്ച വൈകുന്നേരം നാല് മണിക്ക്. വിദ്യാർത്ഥികൾക്കായി യുക്മ യൂത്ത് സംഘടിപ്പിച്ച് വരുന്ന കരിയർ ഗൈഡൻസ് സീരീസിന്റെ ഏഴാമത്തെ എപ്പിസോഡാണ് ഞായറാഴ്ച്ച നടക്കുക. യുകെ വിദ്യാർത്ഥികൾക്ക് യുഎസ് സർവ്വകലാശാല പ്രവേശനത്തെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളും അവസരങ്ങളും ഒപ്പം ചർച്ചകളും കൂട്ടിയിണക്കി അമിയേൽ പുലിത്തറ നടത്തുന്ന സൂം പ്രസന്റേഷൻ കുട്ടികൾക്കും മാതാപിതാക്കൾക്കും
യുക്മ കേരളപൂരത്തിന് ആവേശം പകരാൻ സ്വാഗതഗാനം പുറത്തിറക്കി; ദേവലാൽ സഹദേവൻ ചിട്ടപ്പെടുത്തിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു /
യുക്മ കേരളപൂരത്തിന് ആവേശം പകരാൻ സ്വാഗതഗാനം പുറത്തിറക്കി; ദേവലാൽ സഹദേവൻ ചിട്ടപ്പെടുത്തിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
സ്വന്തം ലേഖകൻ ലണ്ടൻ: യുക്മ കേരളപൂരം വള്ളംകളിയ്ക്ക് ആവേശം പകരാൻ സ്വാഗത ഗാനവും. കേരളപ്പൂരം… കേരളപ്പൂരം… യുക്മയുടെ അഭിമാന കേരളപ്പൂരം…നെഞ്ചിലേറ്റിയ… ഒരൊറ്റ മനസ്സുമായ്…അന്യനാട്ടിൽ… മാന്വേഴ്സിൽ… എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. യുക്മ ദേശീയ അധ്യക്ഷൻ അഡ്വ എബി സെബാസ്റ്റിയനാണ് സ്വാഗതഗാനം പുറത്തിറക്കിയത്. യുക്മ സഹയാത്രികനും ആദ്യ യുക്മ ദേശീയ കലാമേളയുടെ കോർഡിനേറ്ററുമായ ദേവലാൽ സഹദേവനാണ് ഗാനം രചിച്ച് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗാനം രൂപകല്പന ചെയ്തത്. പൂരാവേശത്തിന് മാറ്റുകൂട്ടാൻ സ്വാഗതഗാനവുമെത്തുന്നതോടെ എട്ടാമത് യുക്മ കേരളപൂരം
യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ; അടുത്ത നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ രണ്ട്) /
യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ; അടുത്ത നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ രണ്ട്)
സ്വന്തം ലേഖകൻ യുക്മ കേരളപൂരത്തിന് നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് ഇക്കുറി മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ. യുക്മ വനിതാ വിഭാഗമായ ഷീ ലീഡ്സിന്റെ നേതൃത്വത്തിലാണ് ഇക്കുറി മലയാളി സുന്ദരി സീസൺ 2 മത്സരങ്ങൾ അരങ്ങേറുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നയെത്തിയ നിരവധി മത്സരാർത്ഥികളിൽ നിന്നാണ് യോഗ്യരായവരെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. യുക്മ കേരളപ്പൂരം വള്ളംകളി മത്സരങ്ങൾ നടക്കുന്ന സമയത്ത് തന്നെയാണ് മാൻവേഴ്സ് തടാകക്കരയിലൊരുക്കുന്ന പ്രത്യേക സ്റ്റേജിൽ ഓണച്ചന്തം മലയാളി സുന്ദരി സീസൺ
പൂരാവേശത്തിൽ നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കാൻ യോഗ്യരായി പന്ത്രണ്ടുപേർ; ആദ്യ നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ ഒന്ന്) /
പൂരാവേശത്തിൽ നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കാൻ യോഗ്യരായി പന്ത്രണ്ടുപേർ; ആദ്യ നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ ഒന്ന്)
സ്വന്തം ലേഖകൻ യുക്മ കേരളപൂരത്തിന് നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് ഇക്കുറി മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ. യുക്മ വനിതാ വിഭാഗമായ ഷീ ലീഡ്സിന്റെ നേതൃത്വത്തിലാണ് ഇക്കുറി മലയാളി സുന്ദരി സീസൺ 2 മത്സരങ്ങൾ അരങ്ങേറുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നയെത്തിയ നിരവധി മത്സരാർത്ഥികളിൽ നിന്നാണ് യോഗ്യരായവരെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. യുക്മ കേരളപ്പൂരം വള്ളംകളി മത്സരങ്ങൾ നടക്കുന്ന സമയത്ത് തന്നെയാണ് മാൻവേഴ്സ് തടാകക്കരയിലൊരുക്കുന്ന പ്രത്യേക സ്റ്റേജിൽ ഓണച്ചന്തം മലയാളി സുന്ദരി സീസൺ







click on malayalam character to switch languages