- വെംബ്ലിയിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.
- യുക്മ - ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തിൽ LKC ലെസ്റ്ററിലെ പ്രജീഷ് സി തിലക് വിജയി......
- മാഞ്ചസ്റ്റർ സാൽഫോർഡിൽ മലയാളി ജോൺ മാത്യു (55) നിര്യാതനായി
- യുകെയിലെ ഇന്ധന സ്റ്റേഷനുകളിൽ നിന്ന് ദിവസവും മോഷ്ടിക്കപ്പെടുന്നത് രണ്ടു ലക്ഷം പൗണ്ട് വിലമതിക്കുന്ന ഇന്ധനം
- ഇംഗ്ലണ്ടിൽ താപനില 34 ഡിഗ്രി സെൽഷ്യസിലേക്ക്: ആരോഗ്യജാഗ്രതാ നിർദ്ദേശം.
- അലിഖിത ഭരണഘടനയുള്ള രാജ്യമെന്ന ഖ്യാതി ബ്രിട്ടന് നഷ്ടമാകുമോ?…അധികാരവികേന്ദ്രീകരണ പദ്ധതികൾ യുകെയിൽ എഴുതപ്പെട്ട ഭരണഘടന വേണമെന്ന വാദത്തെ ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി
- ക്രോളി നിവാസി ബിനോയി ജോർജ് മൈലാടിയിൽ (50) അന്തരിച്ചു
ഇത് മീശ പിരിക്കലിന്റെ കാലം; ഇനിയങ്ങോട്ടുള്ള എഴുത്തുകളിലും വായനകളിലും മീശ വടിക്കപ്പെടുകയാണോ,പിരിയ്ക്കപ്പെടുകയാണോ ഉണ്ടാവുകയെന്നത് കണ്ടു തന്നെയറിയണം; വിവാദ നോവലായ മീശയെപ്പറ്റി യുകെയിലെ പ്രമുഖ സാഹിത്യകാരനായ മുരുകേഷ് പനയറ
- Aug 04, 2018
സംഘപരിവാർ ഭീഷണിയെത്തുടർന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്ന് പിൻവലിച്ച ഹരീഷിന്റെ മീശയാണ് ഇന്ന് ലോക പ്രവാസി മലയാളികൾക്കിടയിലും ചർച്ചാവിഷയം. നോവലിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണം ഹിന്ദുവിരുദ്ധവും സ്ത്രീ വിരുദ്ധവുമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. തുടർന്ന് എഴുത്തുകാരനും കുടുംബാംഗങ്ങൾക്കുമെതിരെ സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷമായ ആക്രമണവും ഭീഷണിയും ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് മൂന്നു ലക്കം പ്രസിദ്ധീകരിച്ച നോവൽ പിൻവലിച്ചത്. തുടർന്ന് ലോകമാകമാനമുള്ള മലയാളികൾ പ്രതിഷേധവുമായെത്തിയിരുന്നു.
ഡി സി ബുക്ക്സ് ആണ് വീണ്ടും ഹരീഷിന്റെ നോവൽ പുസ്തകമായി പ്രസിദ്ധീകരിക്കാൻ രംഗത്തെത്തിയത്. പുസ്തകത്തിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് വിവാദമാക്കുന്ന ആളുകൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ലോകമലയാളി സമൂഹത്തിൽ ഉയർന്ന് വന്നത്.
ബ്രിട്ടനിലെ അറിയപ്പെടുന്ന സാഹിത്യകാരനും പൊതുപ്രവർത്തകനുമായ മുരുകേഷ് പനയറ വിവാദ നോവലായ മീശയെക്കുറിച്ച്.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം
മീശ
******
“മീശ” വായിച്ചു കഴിഞ്ഞെന്നു നേരത്തെ പറഞ്ഞിരുന്നല്ലോ ….
പുസ്തക വായനക്ക് മുന്നേ, അതിനെ സംബന്ധിച്ചുണ്ടായ വായനകളോ വീഡിയോകള്‍ കണ്ടതോ പുസ്തക വായനയില്‍ മുന്‍വിധി ഉണ്ടാകാന്‍ ഇടയാകരുതെന്ന സജീവ ശ്രദ്ധ വച്ചിരുന്നു. ഒരു പുസ്തകത്തെ സംബന്ധിച്ച് അഭിപ്രായം പറയുന്നത് ആ പുസ്തകം വായിച്ച ശേഷവും ദൃശ്യപ്രധാനമായ ഒരു കലാ രൂപത്തെ സംബന്ധിച്ച് അഭിപ്രായം പറയുന്നത് അത് കണ്ടതിനു ശേഷവും ആകണമെന്നു കരുതുകയും ബാഹ്യ പ്രേരണയോ സ്വാധീന ഘടകങ്ങളോ കൊണ്ട് ആസ്വാദനവും അഭിപ്രായ രൂപീകരണവും കളങ്കപ്പെട്ടുകൂടാ എന്ന self discipline ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. മാത്രമല്ല മീശയുടെ കര്‍ത്താവിനെയോ, മീശയെ എതിര്‍ക്കുന്നതോ അനുകൂലിക്കുന്നതോ ആയ ആള്‍ക്കൂട്ടങ്ങളെയോ പിന്തുണയ്ക്കുകയോ വെള്ളപൂശുകയോ വിമര്‍ശിക്കുകയോ കരിവാരിത്തേക്കുകയോ അല്ല ഈ കുറിപ്പിന്റെ അജണ്ടയെന്നത് ആദ്യമേ പറഞ്ഞുവയ്ക്കുകയാണ്.
മീശയിലെ മീശ വാവച്ചന്റെ സ്വന്തമാണ്. പവിയാന്റെയും ചെല്ലയുടെയും മകനാണ് വാവച്ചന്. വാവച്ചന് തന്നിഷ്ടപ്രകാരം മീശ വച്ചതല്ല. മീശ വാവച്ചനിലേക്ക് ഒരു നിയോഗം പോലെ വന്നു ചേരുകയാണ്. ആ നിയോഗത്തിനു നിമിത്തമാകുന്നത് ഒരു നാടകവും. നാടകത്തിലെ മീശക്കാരനായ ഒരു പോലീസുകാരന്റെ വേഷം വാവച്ചനില്‍ വന്നു വീഴുന്നു. തട്ടില്‍ സംഭാഷണമില്ലാതെ മുരളലും അലര്‍ച്ചയുമായി വിഭാവനം ചെയ്യപ്പെട്ട ആ കഥാപാത്രം വികലമായ നാടകത്തിലെ ഏറ്റവും ജനസ്വാധീനമുണ്ടാക്കിയ ഒന്നായി അവതരിച്ചുപോകുന്നു. ഭയം എന്ന വികാരം ചെലുത്തിക്കൊണ്ടാണ് ജനത്തിന്റെ ബോധ തലങ്ങളില്‍ കഥാ പാത്രം അടിവേര് ആഴ്ത്തിയത്. ഭയം ഊന്നി ഉറപ്പിക്കാന്‍ ഏറ്റവും ശക്തമായ ഉപകരണമായത് അയാളുടെ മുഖത്ത് കഥാപാത്രത്തിന് വേണ്ടി വളര്‍ത്തിയെടുത്ത കൊമ്പന് മീശയും. സമൂഹത്തെ ഭയപ്പെടുത്താന്‍ സാധിക്കുന്ന സങ്കേതമായി മീശയെ തിരിച്ചറിയുന്നത് വാവച്ചന്റെ അബോധ മനസാണ്. ആ മനസ്സ് ബോധ മനസ്സില്‍ ചെലുത്തുന്ന സ്വാധീനം വവച്ചനില് മീശ വടിക്കാതിരിക്കാനുള്ള ത്വരയായി വളരുന്നു. ഭയം ജനിപ്പിക്കുന്ന ആ അസ്വാഭാവിക സങ്കേതം എല്ലാവരാലും ഭയപ്പെടുത്തപ്പെടാന് വേണ്ടി ജനിപ്പിക്കപ്പെട്ട മനുഷ്യ വിഭാഗങ്ങളുടെ പ്രതിനിധിയായ വാവച്ചന് എന്ന മനുഷ്യന് ഭയപ്പെടുത്തുന്ന ലോകത്തില്‍ നിന്ന് സ്വയം മരഞ്ഞിരിക്കാനുള്ള മൂടുപടമായി മീശ വളരുകയാണ്. മീശയോടൊപ്പം ആളുകളിലെ ഭയം വളരുന്നു. ഭയം അവരിലെ ഭാവനയെ വളര്‍ത്തുന്നു. സര്‍വ്വതും പിന്നെ മീശമേല്‍ ആരോപിച്ചു നിര്‍വൃതി അടയുകയോ ആശ്വസിക്കുകയോ ചെയ്യുകയാണ് ആളുകള്‍. എന്നാല്‍ അതെ സമയത്ത് തന്നെ തിന്നാനോ കുടിക്കാനോ ഇല്ലാതെ മീശ മാത്രമായി ചുരുങ്ങുന്ന വാവച്ചന് ആളുകളെ അഥവാ സമൂഹത്തെ ഭയക്കുന്നു. ജയിക്കാന്‍ സാധിക്കില്ല എന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് മീശ ആള്‍ക്കൂട്ടത്തെയും ആള്‍ക്കൂട്ടം മീശയേയും ഭയന്ന് ഭയന്ന് ദൈനം ദിന ജീവിതത്തിലെ ഇല്ലായ്മകളും വല്ലായ്കകളും വരച്ചു വരച്ചു മനസ്സില്‍ അത്ര വേഗം ഉറപ്പിക്കാന്‍ പറ്റാത്ത ഒരു കരിക്കട്ട ചിത്രമായി മീശ എന്ന നോവല്‍ വളരുകയാണ്.
വ്യക്തിക്ക് സമൂഹത്തെയും സമൂഹത്തിനു വ്യക്തിയെയും ഭയമുള്ള അവസ്ഥ. എന്നാല്‍ ഇരുവരും അപരനിലെ ഭയമൊട്ട് അറിയുന്നുമില്ല. സങ്കീര്‍ണ്ണമായ ഒരു മാനസീക പ്രശനം കൂടിയാണത്.
ആരാണ് പവിയാന്? പെല ക്രിസ്ത്യാനിയായിരുന്നു അയാള്‍. അയാളുടെ മകനായ പെലയന്‍ വാവച്ചന്. നോവല്‍ പറയുന്നത് മേടകളില്‍ ഇരുന്നു വിശപ്പടക്കി ചിരിക്കുന്ന ഭാഗ്യമുള്ള ജനതയുടെ ചരിത്രമല്ല. വിശപ്പടക്കാന്‍ ഒന്നും സ്വപനം കാണാന്‍ ഇല്ലാത്ത, സ്വപനം കാണാന്‍ കൂടി അവകാശം കൊടുക്കപ്പെടാത്ത ഒരു ജനതയുടെ ചരിത്രമാണ് നോവലിലെ വ്യാഖ്യാന വിഷയം. ശ്രീമൂലം പ്രജാസഭയും ലോക മഹായുദ്ധങ്ങളും ഒക്കെ ഉണ്ടായിരുന്ന ഒരു വലിയ കാലഘട്ടത്തിലെ അധകൃതരുടെ ചരിത്രമാണ് നോവല്‍ അന്യാദൃശ്യമായ ആഘ്യാനപടുതയോടെ വരച്ചിടുന്നത്. ഗവേഷണം, പഠനം, ഭാവന, craft, psychological analysis in the light of historical and topographical influence in the life of down trodden lot, കാലഘട്ടങ്ങളെയും സമയ ക്രമങ്ങളെയും മാറി മറിച്ചുകൊണ്ടുള്ള magical realism പോലെയോ അതിനേക്കാള്‍ ശക്തമായതോ ആയ രചനാ സങ്കേതം എന്നിവയൊക്കെ ഈ പുസ്തകം അനുഭവത്തില്‍ തന്നു. ഈ പുസ്തകം മറ്റൊരു പുസ്തകത്തോടും ഉപമിക്കുക സാധ്യമല്ല. ഒരു പുസ്തകവും മറ്റൊരു പുസ്തകത്തോട് ഉപമിക്കുക സാധ്യമല്ല. അങ്ങനെ ചെയ്യുന്നത് സാഹിത്യത്തെ അവഹേളിക്കുകയും വയനയോട് അനീതി കാണിക്കലുമാകുന്നു. രചന അനുകരണമോ കോപ്പിയടിയോ അല്ലാത്തിടത്തോളം ഇപ്പറഞ്ഞത് തുടരുന്നു.
എം ആര് രേണുകുമാര്‍ തന്റെ പുസ്തകാസ്വാദനക്കുറിപ്പില്‍ പറയുന്നു-“ഞാന്‍ ഈ നോവല്‍ വായിച്ചതാണ്. അതൊരു ഗംഭീര നോവലാണ്. ആ നോവല്‍ ഏതെങ്കിലും തരത്തില്‍ കേരളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്നില്ലെങ്കില്‍ മലയാളികളുടെ ഒരു വലിയ നഷ്ടമായിട്ടാണ് ഞാന്‍ അതിനെ കാണുന്നത്. അതിന്റെ ഒരു പ്രമേയം മാത്രമല്ല, ഇതുവരെയുള്ള എന്റെ നോവല്‍ വായനയെ വെച്ച് നോക്കുമ്പോള്‍ എന്നെ വല്ലാതെ അതിശയിപ്പിച്ച നോവലാണത്. ഒന്നാമത്തെ കാര്യം പുളിങ്കുന്നൊക്കെ മുതല്‍ എറണാകുളത്തിന്റെ പടിഞ്ഞാറ് വരെ കിടക്കുന്ന കേരളത്തിന്റെ അപ്പര്‍ ലോവര്‍ കുട്ടനാട് കാര്‍ഷിക മേഖലയാണ് നോവലിലുള്ളത്. അവിടുത്തെ കായലും കൃഷിയിടവും കൃഷിയിടത്തിലെ പണികളും ആരാലും ശ്രദ്ധിക്കപ്പെടാത്ത ധാരാളം ജനങ്ങളുടെ ജീവിതമൊക്കെയാണ് ഈ കൃതിയില്‍ വരുന്നത്. അതുപോലെതന്നെ സാമൂഹിക നിരീക്ഷണവും വിശകലനവും മറ്റും ഗംഭീരമായാണ് അതില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചരിത്രബോധമാണ് എന്നെ അതില്‍ വല്ലാതെ ആകര്‍ഷിച്ച ഒരു കാര്യം.” പുസ്തകം വായിച്ചതിനാല്‍ ആ നിരീക്ഷണത്തോട് യോജിക്കാന്‍ മാത്രമേ പറ്റൂ.
പുസ്തകത്തില്‍ നോവലിസ്റ്റ് ‘കഥാപാത്രങ്ങളും ഞാനും’ എന്ന ശീര്ഷകത്തിന് കീഴില്‍ പറയുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. “ എനിക്ക് ഏറ്റവും പേടിയും ബഹുമാനവുമുള്ളത് കഥാപാത്രങ്ങളെയാണ്…..കഥപറച്ചില്‍ ജനാധിപത്യത്തിന്റെ ഉയര്‍ന്ന രൂപമാണ്. എന്നെ മറ്റുള്ളവര്‍ക്ക് വേണ്ടി ഒരു കഥയായി ആവിഷ്ക്കരിക്കണമെന്ന തോന്നലാണത്. ഉയര്‍ന്ന പൌരബോധവും ജനാധിപത്യ ബോധവുമുള്ള സ്വതന്ത്ര രാജ്യങ്ങളാണ് നോവലുകള്‍. അവിടെ കഥാപാത്രങ്ങള്‍ എഴുത്തുകാരുടെ പിടിയില്‍ നിന്നാല്‍ കഥ തീര്‍ന്നു. സ്വതന്ത്രരായ മനുഷ്യര്‍ ജീവിതത്തിലായാലും കഥയിലായാലും ഇപ്പോഴും യുക്തിപൂര്‍വ്വവും കാര്യകാരണ സഹിതവും പെരുമാറണമെന്നും സംസാരിക്കണമെന്നുമില്ല. രാഷ്ട്രീയ ശരികള്‍ മാത്രം പറയുകയും ഇപ്പോള്‍ സംസാരിക്കുന്നതിന് കൃത്യമായ തുടര്‍ച്ച പിന്നെ ജീവിതത്തില്‍ ഉണ്ടാക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്ന ആരെയും ഞാന്‍ കണ്ടു മുട്ടിയിട്ടില്ല.”
‘ഇടതുപക്ഷ’ രഷ്ട്രീയ ദര്‍ശനങ്ങളെ അസ്ഥിവാരമായി എടുത്തുകൊണ്ട് ‘വലതുപക്ഷ’ത്തെ ആക്ഷേപിക്കുകയല്ല നോവലിന്റെ ലക്ഷ്യം. അതുപോലെ മറിച്ചുമല്ല. യുക്തിവാദികളും ദൈവവിശ്വാസികളും ഇന്നിതുവരെ കാണാത്ത സൂക്ഷ്മ ഭാവത്തില്‍ നോവലില്‍ വിമര്‍ശന വിധേയരാകുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ തന്നെ കേരളത്തില്‍ വേരൂന്നി വളരാന്‍ തുടങ്ങിയ കമ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനങ്ങള്‍ നല്ലപോലെ വിമര്‍ശനാത്മകമായി പരാമര്‍ശിക്കപ്പെടുന്നുണ്ട് നോവലില്‍. ആകയാല്‍ നോവല്‍ ആ പക്ഷം പിടിക്കുന്നില്ല. അക്കാലത്തെ കോണ്‍ഗ്രസ് സ്റ്റേറ്റ് കമ്മറ്റി ആക്ഷേപഹാസ്യം പോലെ പരാമര്‍ശിക്കപ്പെടുന്നു. ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലെ രാജ ഭരണവും അനുബന്ധ വിഷയങ്ങളും പ്രതിപാദ്യമാകുന്നു. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, കൈക്കൂലി പോലീസിംഗ് ഒക്കെ ഒക്കെ ..അതായത് ആ ചരിത്ര കാലത്ത് ഉണ്ടായിരുന്നതൊക്കെ പുനര്‍ജനി കൊള്ളുകയാണ് നോവലില്‍.
നോവല്‍ ഏതെങ്കിലും മതത്തെ പ്രീണിപ്പിക്കുകയോ പക്ഷം പറ്റുകയോ ചെയ്യുന്നില്ല. മതമേതായാലും അധകൃതനനു കുലവും ഗണവും മറ്റൊന്നില്ല. അച്ചന്മാരാലും പുരോഹിതന്മാരാലും ഗര്‍ഭിണിയാക്കപ്പെട്ട കര്‍ത്താവിന്റെ മണവാട്ടിയും കണ്ടിട്ട് കൂടിയില്ലാത്ത അപ്പാപ്പന്റെ ഗൌരവം സംരക്ഷിക്കുവനായി കന്യാ സ്ത്രീയായ ലൌകീക ജീവിത മോഹിയായ സധാരണ ക്രിസ്ത്യന്‍ സ്ത്രീയെയും നോവലില്‍ കാണാം. വായനക്കാരന് സമൂഹത്തോട് അപ്പോള്‍ വേര്‍തിരിച്ചു പറയാന്‍ പറ്റാത്ത എന്നാല്‍ ഇഷ്ടമല്ലാത്ത ഒരു മനോനില രൂപപ്പെടുക സ്വാഭാവികമാണ്.
ഒരു പത്തെഴുപത് കൊല്ലം മുമ്പെങ്കിലും മണ്ണടിഞ്ഞു പോയവരാണ് മീശയിലെ കഥാപാത്രങ്ങള്‍. എന്നാല്‍ വിവാദ സംഭാഷണം നടത്തുന്ന (സ്ത്രീകളുടെ ക്ഷേത്ര ദര്‍ശനങ്ങളെ സംബന്ധിച്ച്) കഥാപാത്രം narrator ആയി വരുന്ന കഥാപാത്രത്തിന്റെ ഓര്‍മ്മയില്‍ വന്നുപോകുന്നതും നേരത്തെ മരിച്ചതുമായ ആളാണ്. ആ സംഭാഷണ ശകലത്തെ narrator എതിര്‍ക്കുന്നുമുണ്ട്. ആ narrator നോവല്‍ രചയിതാവ് തന്നെയാണെന്ന് ധരിച്ചു വശായിപ്പോകുന്ന ‘സ്ഥലജല’ വിഭ്രാന്തി ‘കഥയിലെ ഭ്രാന്തായി’ കഥാകാരന് അതീവ സൂക്ഷ്മ ചാരുതയോടെ ചേര്‍ത്തു വച്ചിരിക്കുന്നു. ഏതാണ്ട് നോവല്‍ അവസാനിക്കാറാകുമ്പോള്‍ മാത്രമാണ് അപ്പോഴും പേരില്ലാത്ത അയാളുടെ identity യെ സംബണ്ടിച്ചുള്ള സൂചന ലഭിക്കുന്നത്. അമ്മയാരെന്നു സൂചിപ്പിക്കപ്പെടാത്ത പൊന്നുവിന്റെ അച്ഛനായ ആ കഥാ പാത്രമാണ് ഗതാകാലത്തെ പ്ലോട്ടിനെ സമകാലവുമായി ബന്ധിപ്പിക്കുന്ന കണ്ണി. മീശയുടെ കഥ അയാള്‍ പൊന്നുവിന് പറഞ്ഞു കൊടുക്കുന്നതാണ്. മീശ ആ പറഞ്ഞു കൊടുക്കലില്‍ കൂടി പുനര്‍ജനിക്കുകയാണ്. അഞ്ചു വയസ്സുകാരന് പൊന്നുവുമായി അവധിയാത്ര ചെയ്യുമ്പോഴാണ് narrator അപൂര്‍ണ്ണമായി വെളിപ്പെടുന്നത്.
“ നിന്റെ മുതുമുത്തച്ഛന്, അതായത് എന്റെ മുത്തച്ഛന് പാച്ചുപിള്ള വലിയ കച്ചവടക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ചരക്കുവള്ളങ്ങള്‍ ഇതിലെയാണ് ആലപ്പുഴയ്ക്കും മട്ടാഞ്ചേരിക്കും പോയിരുന്നത്”
പൊന്നുവിന്റെ അച്ഛനായ narrator ക്ഷേത്ര ദര്‍ശനം ചെയ്യുന്ന വനിതകളെ സംബന്ധിച്ച് മരിച്ചുപോയ കൂട്ടുകാരന് പറയുന്നതിനെ എതിര്‍ക്കുകയാണ് ചെയ്തത് എന്ന് നോവലില്‍ ആദ്യമേ വായനക്കാരന് കാണുന്നു.
അശ്ലീലത ആരോപിക്കപ്പെടുന്ന മറ്റൊരു കാര്യം ( ഒരു പേജില്‍) പാമ്പുകളെയും സ്ത്രീകളെയും പരാമര്‍ശിക്കുന്നതാണ്. കുഞ്ഞച്ചന് എന്ന കഥാ പത്രം മീശയോട് പറയുന്നതാണ് ആ ഭാഗം. ഓരോ വ്യക്തിയുടെ യും മനസ്സില്‍ ഓരോ തരം ചിത്രങ്ങളായി വളര്‍ന്നു മീശ. കുഞ്ഞച്ചന് എന്ന കഥാപത്രത്തിന്റെ മനസ്സില്‍ മീശ പെണ്ണുങ്ങള് തേടി ചെല്ലുന്ന ആളാണ്. വലിയ വീട്ടിലെ സ്ത്രീകള്‍ ലൈംഗീകത ആഗ്രഹിച്ച് തേടിചെല്ലുന്ന ആളാണ് കുഞ്ഞച്ചന് അറിഞ്ഞ മീശ. ആ മീശയുടെ സമക്ഷം തന്റെ മതിപ്പുവില സ്ഥാപിക്കുന്ന സംഭാഷണമാണ് കുഞ്ഞച്ചന് നടത്തുന്നത്. ആ രണ്ടു പേജുകള്‍ നോവലില്‍ ആവ്ശ്യമായിരുന്നോ എന്നുള്ള ചര്‍ച്ച മറ്റൊരു വിഷയമാണ്. അതിനോടൊപ്പം തന്നെ ആ രണ്ടു പേജുകളിലെ അശ്ലീലം അശ്ലീല പുസ്തകം വായിക്കുമ്പോള്‍ ജനിപ്പിക്കുന്ന വികാര വിചാരങ്ങള്‍ ഉണ്ടാക്കുമായിരുന്നോ, നോവലിനെ സംബന്ധിച്ച് ഉണ്ടായ വിവാദം സംഭവിക്കാതെ ആ നോവല്‍ പുറത്തു വരുകയും, സാധാരണ വായന സംഭവിക്കുകയും ചെയ്തിരുന്നുവെങ്കില്‍ എന്നതും ചിന്തിക്കാവുന്നതാണ്.
ഓരോ വായനയും നടക്കുന്നത് ഓരോ മനസ്സുകളിലാണ്. ഓരോ മനസ്സും വ്യത്യസ്തമാണ്. ഒരു മനസ്സിനെ മറ്റൊന്നിനോട് താരതമ്യം ചെയ്യുക സാധ്യമല്ല. ഓരോ മനസ്സിലും ഓരോ തരത്തിലാണ് മീശ രൂപപ്പെടുന്നത്. ഒടുവില്‍ മീശ ഒന്നല്ല ഒന്നിലധികമാണ് എന്ന് നോവലിസ്റ്റ് പറയുമ്പോള്‍ മീശ പ്രതീകാത്മകമാവുകയാണ്. പ്രതിബിംബപ്പെടുകയാണ്. മീശ ഓരോ മനസ്സിന്റെയും ഭയത്തിനുമേല്‍ മനശാസ്ത്രപരമായി ആവാഹിക്കപ്പെടുകയാണ്. അതിന്റെ ഭൌതിക പ്രത്യക്ഷത ആണ് മുഖങ്ങളിലേ സാധിതമാകൂ. അതും ഒരു ബിംബമാണ്. ജനിതകമായി പകര്‍ന്ന ഭയത്തിനുമേല്‍ അതിനെ ഒതുക്കുവാന്‍ ഒരുക്കുന്ന ഒരു നോക്കുകുത്തിയാകുന്നു മീശ. അത് മറ്റുള്ളവരെ ഭയപ്പെടുത്തുന്നു. അതിന്റെ നൈരന്ത്യര്യം അവസാനിക്കുന്നില്ല. ഈ ആണ് അധികാരത്തിന്റെയും ആണ് ഭയത്തിന്റെയും വീക്ഷണകോണില്‍ കൂടിയാണ് മീശ വിരചിതമായിരിക്കുന്നത്. അടിയാളവര്ഗ്ഗത്തില് ഭയം സര്‍വ്വോപരി ശക്തമായിരുന്നു. ആകയാല്‍ വാവച്ചന് പെലയന്റെ മീശ ആകാശം മുതല്‍ ഭൂമിവരെ വലുതായെ പറ്റുകയുള്ളൂ എന്ന് വരുന്നു. ഇതൊരു socio psychological analysis കൂടിയാണ് . ആണ് അധികാരത്തിന്റെയും ആണ് ഭയത്തിന്റെയും സ്ഥാപനത്തിനും ഉന്മൂലനത്തിനും( യഥാക്രമം) നിലകൊള്ളുന്ന മീശയുടെ കഥ പറയുന്ന മീശ ആകയാല്‍ പെണ്‍പക്ഷം പറ്റി നില്ക്കുന്നില്ല. നേരത്തെ പറഞ്ഞവ സാധിതമാക്കാന്‍ പോന്ന ഉപകരണങ്ങള്‍ മാത്രമാണ് മീശയിലെ മീശയെ പേടിച്ച ആണുങ്ങള്‍ക്ക് പെണ്ണുങ്ങള്. ചെല്ലയും, ഖദീജയും, കുട്ടത്തിയും ആവോളം ഭോഗിച്ചു കൊന്നെറിയപ്പെട്ട് കുട്ടനാടന്‍ നിലങ്ങളിലും കായലിലും താഴ്ത്തപ്പെട്ട പേരില്ലാത്ത നിരവധി അടിയാളര്‍ പെണ്ണുങ്ങളും മീശയിലെ നേരത്തെ സൂചിപ്പിച്ച ഉപകരണങ്ങള്‍ മാത്രമാണ്.
ഡീ സീ ബുക്സ് വക എന്ന് പറഞ്ഞ ഒരു കുറിപ്പ് കണ്ടു. “പ്രിയമുള്ളവരേ, എസ്. ഹരീഷിന്റെ മീശ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. മലയാളം വാരിക, ദേശാഭിമാനി, ഗ്രീന്‍ബുക്സ്, ഇന്‍സൈറ്റ് പബ്ലിക്ക, സൃഷ്ടി എന്നിവര്‍ അതിന്റെ പ്രസിദ്ധീകരണം ഏറ്റെടുക്കാമെന്ന് അറിയിപ്പിട്ടിരുന്നെങ്കിലും എസ് ഹരീഷ് മുന്‍ പുസ്തകങ്ങളെപ്പോലെ ഡി സി ബുക്സിനെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. അതിനാല്‍ത്തന്നെ അതിന്റെ പ്രസീദ്ധീകരണം നിര്‍വ്വഹിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യമായി ഏറ്റെടുത്തു. എക്കാലത്തും എഴുത്തുകാരോടും വായനക്കാരോടൊപ്പമാണ് ഞങ്ങള്‍.’’
വായനക്കാര്‍ ചിന്തിക്കട്ടെ.
ഫേസ് ബുക്കില്‍ ഒരു സുഹൃത്ത് കുറിച്ച വരികള്‍ ആവര്‍ത്തിച്ചുകൊണ്ട് ഇതാവസാനിപ്പിക്കുകയാണ്—
“രണ്ടു തരത്തിലുള്ള ആത്മസംഘര്‍ഷങ്ങളിലേക്കാണ് മലയാളി സമൂഹത്തെ എസ്. ഹരീഷിന്റെ മീശ എന്ന നോവല്‍ കൊണ്ടുചെന്നെത്തിച്ചിട്ടുള്ളത് എന്നെനിക്കു തോന്നുന്നു. അതിലൊന്നാമത്തേത് നാം ഭയപ്പെടുന്ന ഫാസിസം തന്നെയാണ്. എന്തെഴുതണമെന്നും എങ്ങിനെയെഴുതണമെന്നും മതവും ഭരണകൂടവും തീരുമാനിക്കുക എന്ന വിപത്ത്. രണ്ടാമതായി വരുന്നത് പരിചയിച്ചിട്ടില്ലാത്ത വായനസംസ്കൃതിയുടേതാണ്. വായന ഉണ്ടാക്കേണ്ടിയിരിക്കുന്നതെന്ന് നാം ധരിച്ചുവശായ ചില മൂല്യങ്ങളുടെ നിരാസമാണത്. വായന തികച്ചും സ്വകാര്യമാണെന്ന വാദങ്ങളുയര്‍ത്തുമ്പോഴും വായനശാലകളും ഹോം ലൈബ്രറികളും അടച്ചുവെക്കേണ്ടിവരുമോ എന്ന ഭയം. ഹരീഷിന്റെ പുസ്തകം വിപുലമായ വായനാചര്ച്ചകളും പാഠപുസ്തകവുമായി നാളെ മാറുമ്പോള്‍ നാം സ്വകാര്യമായി ഇക്കിളിപ്പെടുന്ന പദങ്ങള്‍ സ്വന്തം കുട്ടികളുടെ, കുടുംബത്തിന്റെ മുന്നില്‍ വെച്ച് ഉറക്കെ വായിക്കപ്പടുമ്പോളുള്ള ജാള്യത.
ഇനിയങ്ങോട്ടുള്ള എഴുത്തുകളിലും വായനകളിലും മീശ വടിക്കപ്പെടുകയാണോ,പിരിയ്ക്കപ്പെടുകയാണോ ഉണ്ടാവുകയെന്നത് കണ്ടുതന്നെ അറിയണം.. കാത്തിരിക്കാം.”
Latest News:

വെംബ്ലിയിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.
ലണ്ടൻ: യുകെയിലെ വെംബ്ലിയിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളി ക...Obituary
വെള്ളപ്പൊക്ക ബാധിത മേഖലകളിൽ കടുത്ത ദുരിതം; മൂന്ന് ജില്ലകളിൽ പ്രതിസന്ധി രൂക്ഷം
പെരുമഴയ്ക്ക് നേരിയ ശമനമായെങ്കിലും പത്തനംതിട്ട-കോട്ടയം-ആലപ്പുഴ ജില്ലകളിലെ വെള്ളപ്പൊക്ക ബാധിത മേഖലകളി...Kerala
എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിൽ; മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു
മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആ...Kerala
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ റെഡ് അലേട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറ...Kerala
ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെട്ടു’; ലഷ്കർ നേതാവ് റിസ്വാൻ
ആറ് വർഷത്തിനിടെ തങ്ങളുടെ മുപ്പതിലധികം പ്രവർത്തകർ അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെ...Latest News
വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ...
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ വിവാദം തീരുന്നില്ല. ഹെലികോപ്റ്ററിനെ കുറിച്ച് മുൻകാലങ്ങളിൽ ഏറ...Kerala
കാശ് വേണ്ടാത്ത KSRTC ബസിൽ സ്ത്രീകൾ തള്ളി കയറുന്നു; മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കും; വി...
വിവാദ പരാമർശവുമായി ഗതാഗത മന്ത്രി സി.പി.ജോൺ. കാശ് വേണ്ടാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളി കയറുകയാ...Kerala
തൃഷയ്ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന് അറസ്റ്റില്‍
നടി തൃഷക്കെതിരായ പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്തു. തഞ്ചാ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- വെള്ളപ്പൊക്ക ബാധിത മേഖലകളിൽ കടുത്ത ദുരിതം; മൂന്ന് ജില്ലകളിൽ പ്രതിസന്ധി രൂക്ഷം പെരുമഴയ്ക്ക് നേരിയ ശമനമായെങ്കിലും പത്തനംതിട്ട-കോട്ടയം-ആലപ്പുഴ ജില്ലകളിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ കടുത്ത ദുരിതം തുടരുന്നു. ആറന്മുള, റാന്നി, ചെങ്ങന്നൂർ, അപ്പർ കുട്ടനാട് ഭാഗങ്ങളിലാണ് സ്ഥിതി രൂക്ഷം. കോഴിക്കോട് മലയോര മേഖലയിലും കണ്ണൂരിൽ നഗരപ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ട്. മഴക്കെടുതിയിൽ ഇന്ന് നാല് പേരാണ് സംസ്ഥാനത്ത് മരിച്ചത്.ഇതോടെ നാല് ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം ഇരുപത്തിയൊന്നായി. പെരുമഴപെയ്ത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ മാറാത്തതാണ് പലയിടത്തും വലിയ പ്രതിസന്ധി. പത്തനംതിട്ടയിലെ അറന്മുളയിൽ വെള്ളക്കെട്ട് തുടരുകയാണ്. റാന്നിയിൽ ജനവാസ മേഖലകളിൽ വെള്ളമിറങ്ങിയെങ്കിലും വീടുകളും കടകളും
- എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിൽ; മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു. കാലാവസ്ഥ അനുകൂലമായത്തോടെയാണ് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കൽ തുടങ്ങിയത്. മണ്ണ് നീക്കിയാലും വാഹനഗതാഗതം പുനസ്ഥാപിക്കാൻ കാലതാമസമെടുക്കും. ചെട്ടിപ്പടി സ്വദേശി നൗഫലിന്റെ പെർമിറ്റ് റദ്ധാക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ വ്യക്തമാക്കി കാലാവസ്ഥ അനുകൂലമായതോടെ ഇന്ന് രാവിലെയാണ് റോഡിലെ മണ്ണ് നീക്കൽ ആരംഭിച്ചത്. പാറക്കല്ലുകളും മരങ്ങളും വന്നടിഞ്ഞതിനാൽ മണ്ണ് നീക്കാൻ സമയമെടുക്കുമെന്നാണ് ഫയർ ഫോഴ്സ് സംഘം പറയുന്നത്. മണ്ണ് നീക്കിയാലും ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് പിന്നീടെ തീരുമാനമെടുക്കുവെന്ന്
- സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ റെഡ് അലേട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. അടുത്ത നാല് ദിവസവും മഴ തുടരുമെന്നാണ് പ്രവചനം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. മലപ്പുറം, തൃശൂർ, പാലക്കാട്, ആലപ്പുഴ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത നാല് ദിവസവും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. കോഴിക്കോട്,
- ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെട്ടു’; ലഷ്കർ നേതാവ് റിസ്വാൻ ആറ് വർഷത്തിനിടെ തങ്ങളുടെ മുപ്പതിലധികം പ്രവർത്തകർ അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ റിസ്വാൻ ഹനീഫ് വെളിപ്പെടുത്തുന്നത്. പാകിസ്താനിലെ പ്രധാന നഗരങ്ങളായ പെഷവാർ, കറാച്ചി, റാവൽപിണ്ടി എന്നിവടങ്ങളിലും പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ്, റാവൽക്കോട്ട് എന്നിവിടങ്ങളിലുമാണ് ലഷ്കർ ഭീകരർ തുടർച്ചയായി ലക്ഷ്യമിടപ്പെട്ടത്. ഇത്തരം കൊലപാതകങ്ങളിലൂടെ തങ്ങളുടെ ആളുകൾക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് വിഡിയോയിൽ പറയുന്നു കൊല്ലപ്പെട്ടവരിൽ 2006-ലെ ആർഎസ്എസ് ആസ്ഥാനം ആക്രമിച്ച കേസിലെ പ്രതി അബു സൈഫുള്ള എന്ന റസാവുള്ള നിസാമാനിയും
- വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ബിനോയ് വിശ്വം മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ വിവാദം തീരുന്നില്ല. ഹെലികോപ്റ്ററിനെ കുറിച്ച് മുൻകാലങ്ങളിൽ ഏറ്റവും കൂടുതൽ വിമർശനം ഉന്നയിച്ച വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രി പോയത്, നിക്ഷേപകരെ കാണാൻ അല്ലെന്നും ഭാര്യാപിതാവിനെ കാണാനാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. ഭാര്യ പിതാവിനെ കാണാൻ പോയത് വിവാദമായപ്പോൾ മുഖ്യമന്ത്രി ഉണ്ടാക്കിയത് കഥയാണ് നിക്ഷേപകരെ കാണാനെന്നതെന്ന് അദേഹം പറഞ്ഞു. കേരളത്തിൽ ആദ്യമായല്ല മഴക്കെടുതി ഉണ്ടാകുന്നത. മുൻകാലങ്ങളിൽ ഇത്തരം ഘട്ടങ്ങളിൽ പ്രതികരിക്കാൻ ഇവിടെ ഒരു
യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ടീം ക്യാപ്റ്റൻമാരുടെ യോഗവും ഹീറ്റ്സ് നറുക്കെടുപ്പും നാളെ (01/08/2026, ശനി) റോഥർഹാം മാൻവേഴ്സിൽ…. /
യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ടീം ക്യാപ്റ്റൻമാരുടെ യോഗവും ഹീറ്റ്സ് നറുക്കെടുപ്പും നാളെ (01/08/2026, ശനി) റോഥർഹാം മാൻവേഴ്സിൽ….
കുര്യൻ ജോർജജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ൻ്റെ തയ്യാറെടുപ്പുകൾ അതിവേഗം പുരോഗമിക്കുകയാണ്. ആഗസ്റ്റ് 15 ശനിയാഴ്ച റോഥർഹാം മാൻവേഴ്സ് ലെയ്ക്കിൽ വെച്ച് നടക്കുന്ന എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയും യുക്മ തെരേസാസ് ഓണച്ചന്തം ‘മലയാളി സുന്ദരി സീസൺ 2’ മത്സരവും അനുബന്ധ കലാപരിപാടികളും ഏറ്റവും ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങളാണ് യുക്മ ദേശീയ സമിതി നടത്തി വരുന്നതെന്ന് ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ
‘ലോകോത്തര അവസരങ്ങൾ പ്രയോജനപ്പെടുത്തൂ’; യുകെ വിദ്യാർത്ഥികൾക്കായി യുഎസ് സർവകലാശാലാ പ്രവേശനത്തെക്കുറിച്ചുള്ള സൗജന്യ സൂം (Zoom) പ്രസന്റേഷൻ ഈ ഞായറാഴ്ച /
‘ലോകോത്തര അവസരങ്ങൾ പ്രയോജനപ്പെടുത്തൂ’; യുകെ വിദ്യാർത്ഥികൾക്കായി യുഎസ് സർവകലാശാലാ പ്രവേശനത്തെക്കുറിച്ചുള്ള സൗജന്യ സൂം (Zoom) പ്രസന്റേഷൻ ഈ ഞായറാഴ്ച
കുര്യൻ ജോർജ്ജ്, യുക്മ പിആർഒ & മീഡിയ കോർഡിനേറ്റർ ലണ്ടൻ: യുകെയിലെ മലയാളി വിദ്യാർത്ഥികൾക്ക് ലോകോത്തര പഠനാവസരങ്ങൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി യുക്മ യൂത്ത് സംഘടിപ്പിക്കുന്ന സൗജന്യ സൂം പ്രെസെന്റേഷൻ ഈ ഞായറാഴ്ച്ച വൈകുന്നേരം നാല് മണിക്ക്. വിദ്യാർത്ഥികൾക്കായി യുക്മ യൂത്ത് സംഘടിപ്പിച്ച് വരുന്ന കരിയർ ഗൈഡൻസ് സീരീസിന്റെ ഏഴാമത്തെ എപ്പിസോഡാണ് ഞായറാഴ്ച്ച നടക്കുക. യുകെ വിദ്യാർത്ഥികൾക്ക് യുഎസ് സർവ്വകലാശാല പ്രവേശനത്തെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളും അവസരങ്ങളും ഒപ്പം ചർച്ചകളും കൂട്ടിയിണക്കി അമിയേൽ പുലിത്തറ നടത്തുന്ന സൂം പ്രസന്റേഷൻ കുട്ടികൾക്കും മാതാപിതാക്കൾക്കും
യുക്മ കേരളപൂരത്തിന് ആവേശം പകരാൻ സ്വാഗതഗാനം പുറത്തിറക്കി; ദേവലാൽ സഹദേവൻ ചിട്ടപ്പെടുത്തിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു /
യുക്മ കേരളപൂരത്തിന് ആവേശം പകരാൻ സ്വാഗതഗാനം പുറത്തിറക്കി; ദേവലാൽ സഹദേവൻ ചിട്ടപ്പെടുത്തിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
സ്വന്തം ലേഖകൻ ലണ്ടൻ: യുക്മ കേരളപൂരം വള്ളംകളിയ്ക്ക് ആവേശം പകരാൻ സ്വാഗത ഗാനവും. കേരളപ്പൂരം… കേരളപ്പൂരം… യുക്മയുടെ അഭിമാന കേരളപ്പൂരം…നെഞ്ചിലേറ്റിയ… ഒരൊറ്റ മനസ്സുമായ്…അന്യനാട്ടിൽ… മാന്‍വേഴ്സിൽ… എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. യുക്മ ദേശീയ അധ്യക്ഷൻ അഡ്വ എബി സെബാസ്റ്റിയനാണ് സ്വാഗതഗാനം പുറത്തിറക്കിയത്. യുക്മ സഹയാത്രികനും ആദ്യ യുക്മ ദേശീയ കലാമേളയുടെ കോർഡിനേറ്ററുമായ ദേവലാൽ സഹദേവനാണ് ഗാനം രചിച്ച് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗാനം രൂപകല്പന ചെയ്തത്. പൂരാവേശത്തിന് മാറ്റുകൂട്ടാൻ സ്വാഗതഗാനവുമെത്തുന്നതോടെ എട്ടാമത് യുക്മ കേരളപൂരം
യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ; അടുത്ത നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ രണ്ട്) /
യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ; അടുത്ത നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ രണ്ട്)
സ്വന്തം ലേഖകൻ യുക്മ കേരളപൂരത്തിന് നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് ഇക്കുറി മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ. യുക്മ വനിതാ വിഭാഗമായ ഷീ ലീഡ്സിന്റെ നേതൃത്വത്തിലാണ് ഇക്കുറി മലയാളി സുന്ദരി സീസൺ 2 മത്സരങ്ങൾ അരങ്ങേറുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നയെത്തിയ നിരവധി മത്സരാർത്ഥികളിൽ നിന്നാണ് യോഗ്യരായവരെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. യുക്മ കേരളപ്പൂരം വള്ളംകളി മത്സരങ്ങൾ നടക്കുന്ന സമയത്ത് തന്നെയാണ് മാൻവേഴ്സ് തടാകക്കരയിലൊരുക്കുന്ന പ്രത്യേക സ്റ്റേജിൽ ഓണച്ചന്തം മലയാളി സുന്ദരി സീസൺ
പൂരാവേശത്തിൽ നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കാൻ യോഗ്യരായി പന്ത്രണ്ടുപേർ; ആദ്യ നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ ഒന്ന്) /
പൂരാവേശത്തിൽ നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കാൻ യോഗ്യരായി പന്ത്രണ്ടുപേർ; ആദ്യ നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ ഒന്ന്)
സ്വന്തം ലേഖകൻ യുക്മ കേരളപൂരത്തിന് നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് ഇക്കുറി മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ. യുക്മ വനിതാ വിഭാഗമായ ഷീ ലീഡ്സിന്റെ നേതൃത്വത്തിലാണ് ഇക്കുറി മലയാളി സുന്ദരി സീസൺ 2 മത്സരങ്ങൾ അരങ്ങേറുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നയെത്തിയ നിരവധി മത്സരാർത്ഥികളിൽ നിന്നാണ് യോഗ്യരായവരെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. യുക്മ കേരളപ്പൂരം വള്ളംകളി മത്സരങ്ങൾ നടക്കുന്ന സമയത്ത് തന്നെയാണ് മാൻവേഴ്സ് തടാകക്കരയിലൊരുക്കുന്ന പ്രത്യേക സ്റ്റേജിൽ ഓണച്ചന്തം മലയാളി സുന്ദരി സീസൺ






click on malayalam character to switch languages