- യുകെയിലെ ഉഷ്ണതരംഗം രണ്ടാഴ്ചയിലേക്ക്; തുടർച്ചയായി രേഖപ്പെടുത്തിയത് 30ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക്
- കാർഡിഫിലെ സീറോ മലബാർ വിശ്വാസികളുടെ സ്വപ്നസാക്ഷാത്കാരമായ ഇടവക പ്രഖ്യാപനം ജൂലൈ 19ന് പള്ളി തിരുനാൾ മദ്ധ്യേ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കുന്നു.
- “യുകെയെ മെച്ചപ്പെട്ട അവസ്ഥയിൽ എത്തിക്കാനായി” പ്രധാനമന്ത്രിയെന്ന നിലയിൽ അവസാന പാർലമെന്റ് സമ്മേളനത്തിൽ കെയർ സ്റ്റാർമർ
- ഗോൾഡൻ ബൂട്ട്; എംബാപ്പെയെ മറികടന്ന് മെസ്സി മുന്നിൽ
- മികച്ച കളി പുറത്തെടുത്തെങ്കിലും ഒടുവിൽ കീഴടങ്ങി; ഇംഗ്ലണ്ടിനെ മറികടന്ന് അർജന്റീന ലോകകപ്പ് ഫൈനലിൽ
- യുക്മ കേരളപൂരത്തിന് ആവേശം പകരാൻ സ്വാഗതഗാനം പുറത്തിറക്കി; ദേവലാൽ സഹദേവൻ ചിട്ടപ്പെടുത്തിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
- ഫ്രാൻസിനെ തകർത്ത് സ്പെയിൻ ലോകകപ്പ് ഫൈനലിൽ
കാർഡിഫിലെ സീറോ മലബാർ വിശ്വാസികളുടെ സ്വപ്നസാക്ഷാത്കാരമായ ഇടവക പ്രഖ്യാപനം ജൂലൈ 19ന് പള്ളി തിരുനാൾ മദ്ധ്യേ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കുന്നു.
- Jul 17, 2026
ബെന്നി അഗസ്റ്റിൻ, കാർഡിഫ്
കാർഡിഫ് : ഗ്രേറ്റ് ബ്രിട്ടൻ സ്പാർക്കിയുടെ ഭാഗമായ കാർഡിഫ് -ബ്രിസ്റ്റോൾ റീജിയണിൽ പെടുന്ന കാർഡിഫ് മിഷൻ ജൂലൈ 19ന് ഇടവകയായി പ്രഖ്യാപിക്കും. സെന്റ് തോമസ് മിഷൻ ഇനി മുതൽ കാർഡിഫ് സെന്റ് തോമസ് ചർച്ച് എന്നറിയപ്പെടും. പുതിയ ഇടവകയുടെ തിരുന്നാൾ ജൂലൈ 17, 18 19 എന്നീ ദിവസങ്ങളിൽ ആഘോഷമായി ആചരിക്കുകയാണ്. എപ്പാർക്കിയുടെ ആറാമത്തെ ഇടവകയാണ് ഈ പുതിയ കാർഡിഫ് ഇടവക. കാർഡിഫ് മിഷന്റെ ഇപ്പോഴത്തെ മിഷൻ ഡയറക്റ്ററായ ബഹുമാനപ്പെട്ട പ്രജിൽ പണ്ടാരപ്പറമ്പിൽ അച്ഛൻറെ പ്രയത്നഫലമായാണ് ഇടവക എന്ന സ്വപ്നം ഒരു യാഥാർഥ്യമായത്. സിബിച്ചൻ ജോസഫ്, സിൽവി സജി എന്നിവരാണ് ഇപ്പോഴത്തെ മിഷൻ ട്രസ്റ്റിമാരായി പ്രവർത്തിക്കുന്നത്.

വിശ്വാസവും ഐക്യവും ദൈവപരിപാലനവും നിറഞ്ഞ ഒരു ആത്മീയ യാത്രയാണ് കാർഡിഫ് സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ ചരിത്രം. ഏതാനും മലയാളി കത്തോലിക്കാ കുടുംബങ്ങളുടെ പ്രാർത്ഥനാസംഗമമായി ആരംഭിച്ച ഈ സമൂഹം ഇന്ന് വെയിൽസിലെ സീറോ മലബാർ വിശ്വാസികളുടെ ആത്മീയ ഭവനമായി വളർന്നിരിക്കുകയാണ്.

2002-ഓടെ തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യരംഗം തുടങ്ങിയ മേഖലകളിൽ കേരളത്തിൽ നിന്ന് നിരവധി മലയാളി കുടുംബങ്ങൾ കാർഡിഫിലേക്കും ന്യൂപോർട്ടിലേക്കും സ്വാൻസിയിലേക്കും സൗത്ത് വെയിൽസിലെ മറ്റു പ്രദേശങ്ങളിലേക്കും കുടിയേറിത്തുടങ്ങി.

2001ൽ കേരളത്തിൽ നിന്നും യൂകെയിലേക്കുള്ള കുടിയേറ്റത്തിൽ കാർഡിഫിലേക്കും സീറോ മലബാർ വിശ്വാസികളായ നഴ്സുമാരും കുടുംബങ്ങളും ചേക്കേറി. അന്ന് കാർഡിഫിൽ സീറോ മലബാർ വൈദികരുടെ സ്ഥിരസാന്നിധ്യം ഉണ്ടായിരുന്നില്ല. അതിനാൽ കുടുംബങ്ങൾ സമീപ ലത്തീൻ കത്തോലിക്കാ ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്തുകൊണ്ടിരുന്നെങ്കിലും, സ്വന്തം പാരമ്പര്യ ആരാധനക്രമത്തിൽ വിശുദ്ധ കുർബാന അർപ്പിക്കണമെന്ന ആഗ്രഹം ശക്തമായിരുന്നു.
ഈ കാലഘട്ടത്തിൽ വിശ്വാസികൾ വീടുകളിൽ ഒന്നിച്ചുകൂടി ജപമാല, വചനവിചിന്തനം, ഭക്തിഗാനങ്ങൾ, കുടുംബപ്രാർത്ഥന എന്നിവയിലൂടെ ആത്മീയജീവിതം പരിപോഷിപ്പിച്ചു.

2002-ടെ ഫാ. കുര്യാക്കോസ് കണ്ണംകര ഓ എഫ് എം അച്ചന്റെ സഹായത്തോടെ സീറോ മലബാർ കുർബാന കാർഡിഫിൽ തുടങ്ങുവാനും പിന്നീട് കാർഡിഫ് ലാറ്റിൻ രൂപതയ്ക്ക് വേണ്ടി നാട്ടിൽ നിന്നും വന്ന പല സീറോ മലബാർ അച്ചന്മാരും മാറി മാറി കാർഡിഫിലെ സീറോ മലബാർ വിശ്വാസികളുടെ ആത്മീയ കാര്യങ്ങൾ നോക്കുന്നതിൽ ശ്രദ്ധ കാണിച്ചു. ഫാ. ജെയിംസ് കാണിപ്പറമ്പിൽ സിഎംഐ , ഫാ. ടോം പട്ടശ്ശേരിൽ IC, ഫാ. ടോമി അഗസ്റ്റിൻ സിഎംഐ, ഫാ. ആംബ്രോസ് IC, ഫാ. ജോർജ് പുത്തൂരാൻ IC തുടങ്ങിയ അച്ചന്മാർ യുകെയിൽ ഒരു എപ്പാർക്കി രൂപീകൃതമാകുന്നത് വരെ സീറോ മലബാർ കമ്മ്യൂണിറ്റിക്ക് വേണ്ടി നിസ്വാർത്ഥമായി സേവനം അർപ്പിച്ചു. ഫാ. ജെയിംസ് കാണിപ്പറമ്പിൽ പിന്നീട് സീറോ മലബാർ കുർബാന കാർഡിഫിലെ സെന്റ് ജോസഫ് പള്ളിയിൽ വച്ച് മാസത്തിന്റെ ഒന്നാം ഞായറാഴ്ചകളിൽ അർപ്പിച്ചിരുന്നു. തുടർന്ന് വാർഷിക ധ്യാനവും, വലിയ വാര ശുശ്രുഷകളും ഒക്ടോബർ മാസത്തിൽ മാതാവിന്റെ വണക്കമാസവും തുടങ്ങി. മാസാദ്യ വെള്ളിയാഴ്ചകളിൽ കാർഡിഫ് യൂണിവേഴ്സിറ്റിയിലെ കാത്തോലിക് ചാപ്ലൈൻസിയിൽ വച്ച് നൈറ്റ് വിജിലും തുടങ്ങിയിരുന്നു. ക്രമേണ മാസത്തിലൊരിക്കൽ വിശുദ്ധ കുർബാന, കുടുംബസംഗമങ്ങൾ, കുട്ടികൾക്കുള്ള മതബോധന ക്ലാസുകൾ, ക്രിസ്തുമസ്- ഈസ്റ്റർ ആഘോഷങ്ങൾ, ദൈവമാതാവിനോടുള്ള പ്രത്യേക ഭക്താനുഷ്ഠാനങ്ങൾ തുടങ്ങിയവ ആരംഭിച്ചു. കാർഡിഫ് അതിരൂപത ഈ സമൂഹത്തിന് ദേവാലയ സൗകര്യങ്ങൾ നൽകിയും ആത്മാർത്ഥമായ പിന്തുണ നൽകിയും വലിയ സഹകരണം നൽകി.

2009 ൽ നിയമിതനായ ടോം പട്ടശ്ശേരിൽ അച്ചൻ കാർഡിഫിലെ സീറോ മലബാർ വിശ്വാസികളുടെ ആത്മീയ വളർച്ചക്കും ആത്മീയ പോഷണത്തിനും വേണ്ടി പ്രവർത്തിക്കുവാൻ താത്പര്യം കാണിച്ചു. 2011ൽ ടോം പട്ടശ്ശേരിൽ അച്ചന്റെയും ടോമി അഗസ്റ്റിൻ അച്ചന്റേയും നേതൃത്വത്തിൽ ജോസി മാത്യു കോഓർഡിനേറ്റർ ആയും ബെന്നി അഗസ്റ്റിൻ വേദപാഠ ഹെഡ് ടീച്ചർ ആയും ഉള്ള അല്മയരുടെ ഒരു 25 അംഗ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. പിന്നീട് 2014ൽ ജോബി ജോസഫ് വേദപാഠ ഹെഡ് ടീച്ചർ ആയും 2019ൽ വിനീതാ ജെയ്സൺ നിയമിതരായി.

2010–2015 കാലയളവിൽ കാർഡിഫിലെ സീറോ മലബാർ സമൂഹം കൂടുതൽ ശക്തിപ്പെട്ടു ഒരു സംഘടിത കൂട്ടായ്മയായി വളർന്നു. ക്രമേണ ഗായകസംഘം, മതബോധന സംവിധാനം, യുവജനങ്ങളുടെ സജീവ പങ്കാളിത്തം, കുടുംബ യൂണിറ്റുകൾ, വാർഷിക ധ്യാനങ്ങൾ, ബൈബിൾ കലോത്സവം, പ്രത്യേക തിരുനാൾ ആഘോഷങ്ങൾ എന്നിവയെല്ലാം വളരെ ചിട്ടയോടെ നടത്തുവാൻ തുടങ്ങി. ഫാ. ടോമി അഗസ്റ്റിനും, ഫാ. ടോം പട്ടശ്ശേരിലും ഇതിനെല്ലാം നേതൃത്വം കൊടുത്തു. ഫാ. ടോമിയുടെ നേതൃത്വത്തിൽ കാർഡിഫ് കൂടാതെ ന്യൂപോർട്, ബാരി, ഹെർഫോർഡ് എന്നിവിടങ്ങളിൽ കൂടി കുർബാന സെന്ററുകൾ തുടങ്ങി.

കാർഡിഫിലെ സീറോ മലബാർ സമൂഹത്തിന്റെ ആത്മീയ വളർച്ചക്ക് വേണ്ടി സീറോ മലബാർ സഭയുടെ തന്നെ അച്ചനെ നിയമിക്കണമെന്ന ആവശ്യം യുകെയിലെ സീറോ മലബാർ കോഓർഡിനേറ്റർ ആയ തോമസ് പറയടി അച്ചനെ അറിയിക്കുകയും അതിന്റെ വെളിച്ചത്തിൽ അന്നത്തെ സഭയുടെ പ്രവാസി ഇൻചാർജ് ആയിരുന്ന മാർ സെബാസ്റ്റ്യൻ വടക്കേൽ പിതാവ് കാർഡിഫ് സന്നർശിക്കുകയും സമൂഹത്തിന്റെ ആവശ്യം കാർഡിഫ് അതിരൂപത മെത്രാനെ അറിയിക്കുകയും ചെയ്തു. അതിന്റെ വെളിച്ചത്തിൽ 2015ൽ റോസ്‌മേനിയൻ സഭക്കാരനായ ജോർജ് പുത്തൂരാൻ അച്ചനെ കാർഡിഫ് രൂപതയിലെ സീറോ മലബാർ വിശ്വാസികൾക്ക് വേണ്ടി ആദ്യമായി ചാപ്ലയിൻ ആയി നിയമിച്ചു.

കാർഡിഫിൽ എല്ലാ വർഷവും വാർഷിക ധ്യാനങ്ങ്ൾ നടത്തിയിരുന്നു. കേരളത്തിലെ പ്രമുഖരായ സുവിശേഷ പ്രഘോഷകരായ ഫാ. മാത്യു നായ്ക്കാംപറമ്പിൽ, ഫാ. ജോർജ് പനക്കൽ, ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ. ഡൊമിനിക് വാളന്മനാൽ, ഫാ. റോയ് പാലാട്ടി, ഷെവലിയർ ബെന്നി പുന്നത്തറ, ഫാ. ജോസ് ഉപ്പാണി, ഫാ. എബ്രഹാം കടിയാക്കുഴി, ബ്രദർ സാബു ആറുതൊട്ടിയിൽ, ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ബ്രദർ സന്തോഷ് ടി, ഫാ. ജസ്റ്റിൻ അലക്സ്, എന്നിവർ കാർഡിഫിലെ സീറോ മലബാർ സമൂഹത്തിന്റെ ആത്മീയ വളർച്ചക്ക് വേണ്ടി ധ്യാനങ്ങൾക്ക് നേതൃത്വം നൽകി.

2016 ജൂലൈ 28-ന് ഫ്രാൻസിസ് മാർപാപ്പ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപിക്കുകയും മാർ ജോസഫ് സ്രാമ്പിക്കൽ ആദ്യ മെത്രാനായി നിയമിക്കുകയും ചെയ്തു. ഇത് ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറി. മെത്രാഭിഷേകത്തിന് മുമ്പ് ബിഷപ്പ്-ഇലക്ട് മാർ ജോസഫ് സ്രാമ്പിക്കൽ കാർഡിഫ് സന്ദർശിച്ച് വിശ്വാസികളെ കണ്ടുമുട്ടുകയും എല്ലാവരെയും തന്റെ മെത്രാഭിഷേക ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. കാർഡിഫിൽ നിന്ന് വലിയൊരു സംഘം വിശ്വാസികൾ ആ ചരിത്ര മുഹൂർത്തത്തിൽ പങ്കെടുത്തു.

സമൂഹത്തിന്റെ അഭ്യർത്ഥനപ്രകാരം സ്ഥിരം വൈദികനെ നിയമിക്കാൻ ശ്രമിച്ചുവെങ്കിലും, വൈദികരുടെ കുറവ് കാരണം അത് ഉടൻ സാധ്യമായില്ല. എന്നിരുന്നാലും മാർ ജോസഫ് സ്രാമ്പിക്കൽ പലതവണ കാർഡിഫ് സന്ദർശിച്ച് വിശുദ്ധ കുർബാന, രാത്രി ജാഗരണം, വാർഷിക ധ്യാനങ്ങൾ, വിവിധ ആത്മീയ ശുശ്രൂഷകൾ
എന്നിവയ്ക്ക് നേതൃത്വം നൽകിയിരുന്നു. ഈ സന്ദർശനങ്ങൾ കാർഡിഫിലെ സമൂഹത്തിന് വലിയ ആത്മീയ ഉണർവ് നൽകി.

2017–2020 കാർഡിഫിലെ സീറോ മലബാർ സമൂഹത്തിന് പുതിയ വളർച്ചയുടെ കാലഘട്ടമായിരുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപത നിലവിൽ വന്നതോടെ കാർഡിഫ് സമൂഹം കൂടുതൽ സംഘടിതമായി. ഈ കാലഘട്ടത്തിൽ വിശുദ്ധ കുർബാന കൂടുതൽ ക്രമമായി നടന്നു, കുട്ടികളുടെ മതബോധനം ശക്തിപ്പെട്ടു, യുവജന പ്രവർത്തനങ്ങൾ സജീവമായി, കുടുംബസംഗമങ്ങളും വാർഷിക ധ്യാനങ്ങളും പതിവായി, സീറോ മലബാർ പാരമ്പര്യ ആരാധനയും ആത്മീയതയും കൂടുതൽ ശക്തിപ്പെട്ടു.
2017ൽ സെന്റ് തോമസ് മിഷനിൽ വിമൻസ് ഫോറം രൂപീകൃതമായി. ത്രേസിയാമ്മ ബെന്നി പ്രസിഡന്റ് ആയും അൻസാമ്മ ജോൺ സെക്രട്ടറി ആയും ഒരു കമ്മറ്റി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ മാസവും ഓരോ വീട്ടിലും പ്രാർത്ഥനകൾ വായിക്കുകയും, ഫണ്ട് റെയ്‌സിംഗ് പ്രോഗ്രാംസ് നടത്തുകയും, പള്ളിയിലെ എല്ലാ കാര്യങ്ങളിലും എപ്പോഴും സഹായിക്കുകയും ചെയ്തിരുന്നു.

2018ൽ ഫാ. ടോണി പഴയകളം സി എസ് ടി, കാർഡിഫ് കുർബാന സെന്ററിന്റെ ഇൻചാർജ് ആയി നിയമിതനായി. അച്ചന്റെ ശ്രമഫലമായി, കുടുംബ സന്നർശനങ്ങൾ നടത്തുകയും കാർഡിഫിലെ സമൂഹത്തിനെ ഒന്നിപ്പിക്കുവാനും സാധിച്ചതിന്റെ ഫലമായി കാർഡിഫിനെ ഔദ്യോഗികമായി സെന്റ് തോമസ് പ്രോപോസ്ഡ് മിഷൻ ആയി മാർ സ്രാമ്പിക്കൽ പിതാവ് പ്രഖ്യാപിച്ചു. പിന്നീട് നിയമിതാനായി വന്ന ഫാ. ജോയി വയലിൽ പ്രോപോസ്ഡ് മിഷന്റെ വളർച്ചക്ക് വേണ്ടി പ്രവർത്തിച്ചു. മാസത്തിൽ ഒരു കുർബാന മാത്രമായിരുന്നത് മാസത്തിൽ എല്ലാ ഞായറാഴ്ചയുമായി തുടങ്ങി. അച്ചന് താമസിക്കുന്നതിന് വേണ്ടി ഒരു വീട് വാടകക്ക് എടുക്കുകയും ചെയ്തു.

2018ൽ സീറോ മലബാർ യൂത്ത് മൂവേമെന്റ് രൂപീകൃതമായി. ക്രിസ്തുവിന്റെ സുവിശേഷമൂല്യങ്ങൾ ജീവിതത്തിൽ പകർത്തി, ദൈവരാജ്യത്തിന്റെ വളർച്ചക്കും നീതിയും സ്നേഹവും, സമാധാനവും നിറഞ്ഞ ഒരു പുതിയ സമൂഹത്തിന്റെ നിര്മാണത്തിനുമായി യുവജനങ്ങൾ സജീവമായി പ്രവർത്തിക്കുക എന്നതാണ് സീറോ മലബാർ യൂത്ത് മൂവേമെന്റിന്റെ ദൗത്യം. വളർന്നു വരുന്ന യുവജനങ്ങൾക്ക് ആഴത്തിലുള്ള വിശ്വാസത്തിൽ വളരുവാനും അവരുടെ ബുദ്ധിയും കഴിവും സഭയുടെ വളർച്ചയെ സഹായിക്കുവാനും വേണ്ടിയാണ് ഈ യൂത്ത് മൂവേമെന്റ്.

2020–2021 ലെ കോവിഡ്-19 മഹാമാരിയുടെ സമയത്ത് പൊതുആരാധനകൾ താൽക്കാലികമായി നിർത്തിവെക്കേണ്ടിവന്നു. എങ്കിലും സമൂഹം ആത്മീയജീവിതം തുടർന്നു. ഓൺലൈൻ വിശുദ്ധ കുർബാന, ഓൺലൈൻ മതബോധനം, കുടുംബ പ്രാർത്ഥന, ഓൺലൈൻ ധ്യാനങ്ങൾ, വെർച്വൽ ആത്മീയ കൂട്ടായ്മകൾ എന്നിവ കൊണ്ട് ഈ കാലഘട്ടം കുടുംബവിശ്വാസത്തെ കൂടുതൽ ശക്തിപ്പെടുത്തി. സീറോ മലബാർ യൂത്ത് മൂവേമെന്റ് ഓൺലൈനിൽ ബൈബിൾ ക്ലബ് സംഘടിപ്പിച്ചിരുന്നു.

2020ൽ ഫാ. ജോയി വയലിൽ കേരളത്തിലേക്ക് ട്രാൻസ്ഫർ ആയപ്പോൾ ഫാ. ഫാൻസ്വാ പത്തിൽ നിയമിതനായി. അദ്ദേഹം വീട് സന്നർശനം വളരെ റെഗുലർ ആക്കുകയും, മിഷൻ ലീഗ് തുടങ്ങുകയും, ആദ്യമായി കാർഡിഫിൽ സീറോ മലബാർ കുർബാനയിൽ കുട്ടികൾക്ക് ആദ്യകുർബാന നൽകുകയും ചെയ്തു. മെതോഡിസ്റ് പള്ളിയിൽ വച്ച് നടന്നിരുന്ന കുർബാന കാർഡിഫിലെ സെന്റ് ആൽബൻസ് പള്ളിയിലേക്ക് മാറ്റി. വാർഷിക ധ്യാനങ്ങൾ സെന്റ് ഡേവിഡ്’സ് കാത്തോലിക് കോളേജിൽ വച്ച് നടത്തിയിരുന്നു. ഭാവിയിൽ ഒരു പള്ളി വേണം എന്ന മുൻകരുതലോടെ ജോസി മാത്യുവിന്റെ നേതൃത്വത്തിൽ ഒരു പ്രോപ്പർട്ടി കമ്മിഷൻ ഫാ. ഫാൻസ്വാ രൂപികരിച്ചു.

ജൂലൈ 3, 2022-നു പെരുന്നാൾ ദിവസം കാർഡിഫ് ഒരു മിഷൻ ആയി പ്രഖ്യാപിക്കപ്പെട്ടു. മിഷന്റെ ആദ്യത്തെ കൈക്കാരന്മാരായ ജോൺസൻ വര്ഗീസും ജെസ്സി സ്കറിയയും തിരഞ്ഞെടുക്കപ്പെട്ടു.
2022 ഡിസംബറിൽ ഫാ. മാത്യു പാലരകരോട്ട് CRM പുതിയ മിഷൻ ഡയറക്ടർ ആയി നിയമിതനായി. അതിന് ശേഷം കാർഡിഫ് സീറോ മലബാർ മിഷനിലെ വിശ്വാസസമൂഹത്തെ ശക്തിപ്പെടുത്തി കാർഡിഫിലെയും സമീപപ്രദേശങ്ങളിലെയും കുടുംബാംഗങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് ക്രമമായ ആരാധനജീവിതത്തിന് നേതൃത്വം നൽകിവന്നിരുന്നു. മാത്യു അച്ചന്റെ ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഫലമായും പ്രോപ്പർട്ടി കമ്മീഷന്റെ തീഷ്ണമായ പ്രവർത്തനത്തിന്റെയും ഭാഗമായി കാർഡിഫ് അതിരൂപതയുടെ പള്ളിയായ ബ്ലെസ്സഡ് സാക്രമെന്റ് ചർച് നമ്മുടെ സമൂഹത്തിന്റെ ആത്മീയകാര്യങ്ങൾ നടത്തുവാൻ വേണ്ടി കാർഡിഫ് അതിരൂപത അനുവദിച്ചു തന്നു.
2023 ഡിസംബറിൽ ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ നിയമിതനായി. കാർഡിഫ് സീറോ മലബാർ മിഷന്റെ വളർച്ചയിൽ പ്രജിൽ അച്ചന്റെ സേവനം വിലമതിക്കാനാകാത്തതാണ്. വിശുദ്ധകുർബാനയിലൂടെയും കൂദാശകളിലൂടെയും ദൈവജനത്തെ ആത്മീയമായി വളർത്തുകയും, കുടുംബത്തെ സഭയോട് കൂടുതൽ ചേർത്തുനിർത്തുകയും, കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസപരിശീലനം നൽകി ഭാവിതലമുറയെ സഭയുടെ പാരമ്പര്യത്തിൽ ഉറപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സമർപ്പണവും ലാളിത്യവും സ്‌നേഹപൂർവമായ തേതൃത്വവും കാർഡിഫ് മിഷന്റെ വളർച്ചക്ക് ശക്തമായ അടിത്തറ പാകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനത്തിന് സമൂഹം എന്നും കടപ്പെട്ടിരിക്കുന്നു. പ്രജിൽ അച്ചന്റേയും, കൈക്കാരന്മാരായ സിബിച്ചൻ ജോസഫ്, സിൽവി സജി, ജോസി മാത്യു നേതൃത്വം കൊടുക്കുന്ന പ്രോപ്പർട്ടി കമ്മീഷൻ അംഗങ്ങൾ എന്നിവരുടെ കഠിന പ്രയത്നത്തിന്റെയും മിഷനിലെ മുഴുവൻ വിശ്വാസികളുടെ തീവ്രമായതും തീഷ്ണമായതുമായ പ്രാര്ഥനയുടെ ഫലമായിട്ടാണ് ഒരു ഇടവക എന്ന സ്വപ്നം യാഥാർഥ്യമായത്. ആത്മാർത്ഥമായ പ്രാർത്ഥനക്ക് ദൈവത്തിന്റെ മറുപടി.
ഇപ്പോൾ ദിവ്യബലി അർപ്പിച്ചുകൊണ്ടിരിക്കുന്ന ബ്ലെസ്സഡ് സാക്രമെന്റ് പള്ളി നമ്മുടെ മിഷന് കൈമാറ്റം ചെയ്തതിന്റെ അവസരത്തിലാണ് ജൂലൈ 19ന് ഞായറാഴ്ച രാവിലെ ഗ്രേറ്റ് ബ്രിട്ടൻ രൂപത അദ്ധക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഈ മിഷൻ ഒരു ഇടവകയായി പ്രഖ്യാപിക്കുന്നത്. ഈ എപ്പാർക്കിയിലെ ആറാമത്തെ ഇടവകയായിരിക്കും കാർഡിഫ് സെന്റ് തോമസ് പാരിഷ്. തദവസരത്തിൽ കാർഡിഫ് ലാറ്റിൻ അതിരൂപതയുടെ ആർച്ച്ബിഷപ്പ് റെവ. മാർക്ക് ഒറ്റൂൾ സന്നിഹിതനായിരിക്കും.
ജൂലൈ 17, 18, 19 എന്നീ ദിവസങ്ങളിൽ നടത്തപ്പെടുന്ന തിരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുത്ത് ആശിർവാദം സ്വീകരിക്കുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി മിഷൻ ഡയറക്ടർ പ്രജിൽ അച്ചൻ അറിയിച്ചു. ജൂലൈ 17ന് വൈകുന്നേരം 6.30നും, 18ന് രാവിലെ 9 മണിക്കും,19ന് രാവിലെ 8.45നുമായിരിക്കും തിരുന്നാൾ തിരുകർമ്മങ്ങൾ ആരംഭിക്കുക.
ഇന്ന് കാർഡിഫ് സീറോ മലബാർ സമൂഹം വെയിൽസിലെ സജീവമായ വിശ്വാസസമൂഹങ്ങളിലൊന്നായി വളർന്നിരിക്കുന്നു. ഒരു പുതിയ ഇടവകയായി പ്രഖ്യാപിക്കപ്പെടുന്ന ഈ അവസരത്തിൽ ഇവിടെ ക്രമമായ വിശുദ്ധ കുർബാന, മതബോധന ക്ലാസുകൾ, യുവജന-കുടുംബ ശുശ്രൂഷകൾ, ധ്യാനങ്ങൾ, തിരുനാൾ ആഘോഷങ്ങൾ, സാംസ്കാരിക പരിപാടികൾ, ഗ്രേറ്റ് ബ്രിട്ടൻ രൂപതയുമായുള്ള ശക്തമായ ബന്ധം തുടങ്ങിയവ കൃത്യമായി നടത്തപ്പെടുന്നു. പുതിയ ഇടവകയാക്കി പ്രഖ്യാപിക്കപ്പെടുന്ന ഈ പള്ളി ഒരു ആരാധനാ സ്ഥലം മാത്രമല്ല, പ്രത്യാശയും സമാധാനവും, സ്നേഹവും പങ്കിടുന്ന ഒരു ആത്മീയ കുടുംബമാകട്ടെ എന്ന പ്രാർത്ഥിക്കുന്നു. പരിശുദ്ധ കുർബാനയിൽ നിന്ന് ശക്തി സ്വീകരിച്ചു് ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കാൻ നമുക്ക് ഒരുമിച്ച് മുന്നേറാം. ദൈവമാതാവിന്റെ മാധ്യസ്ഥവും ഈ ഇടവകയുടെ മാദ്ധ്യസ്ഥ വിശുദ്ധനായ തോമാശ്ലീഹായുടെ സംരക്ഷണവും ഈ പുതിയ ദൗത്യത്തിൻമേൽ എപ്പോഴും ഉണ്ടാകട്ടെ.
കാർഡിഫ് സീറോ മലബാർ സമൂഹത്തിന്റെ ചരിത്രം ഒരു ദേവാലയത്തിന്റെ ചരിത്രം മാത്രമല്ല, അത് വരും തലമുറകൾക്ക് എന്നുമെന്നും ഓർമയിൽ നിറഞ്ഞു നിൽക്കുന്ന ഒരു മഹാ ചരിത്രമായി എന്നുമെന്നും നിലനിൽക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
Latest News:

യുകെയിലെ ഉഷ്ണതരംഗം രണ്ടാഴ്ചയിലേക്ക്; തുടർച്ചയായി രേഖപ്പെടുത്തിയത് 30ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക്
ലണ്ടൻ: യുകെയിലെ ചില ഭാഗങ്ങളിൽ ഉഷ്ണതരംഗ സമാനമായ കാലാവസ്ഥ രണ്ടാഴ്ചയോളമായി തുടരുകയാണ്. തെക്കൻ ഇംഗ്ലണ്ട...UK NEWS
എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ...
എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ റായ്പൂർ ജില്ല ഉപഭ...Kerala
വഫഫ് ബോർഡ് പുനഃസംഘടന: സർക്കാർ നിലപാട് ലീഗ് അംഗീകരിക്കുന്നുണ്ടോ? വിമർശനവുമായി CPIM
വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഐഎം. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറിന്റെ ഹർജിയിലെ ആവശ്യത്ത...Kerala
“യുകെയെ മെച്ചപ്പെട്ട അവസ്ഥയിൽ എത്തിക്കാനായി” പ്രധാനമന്ത്രിയെന്ന നിലയിൽ അവസാന പാർലമെന്റ് സമ്മേളനത്തിൽ...
ലണ്ടൻ: യുകെ പാർലമെന്റിന്റെ അധോസഭയിൽ ബുധനാഴ്ച (2026 ജൂലൈ 15) നടന്ന 'പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങൾ' ...UK NEWS
ഗോൾഡൻ ബൂട്ട്; എംബാപ്പെയെ മറികടന്ന് മെസ്സി മുന്നിൽ
അറ്റ്ലാന്റ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന ആവേശകരമായ സെമിഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ ര...Sports
മികച്ച കളി പുറത്തെടുത്തെങ്കിലും ഒടുവിൽ കീഴടങ്ങി; ഇംഗ്ലണ്ടിനെ മറികടന്ന് അർജന്റീന ലോകകപ്പ് ഫൈനലിൽ
അറ്റ്ലാന്റ: ലോകകപ്പ് സെമിഫൈനലിൽ അറ്റ്ലാന്റയിൽ ഇംഗ്ലണ്ടിനെതിരെ അർജന്റീനയ്ക്ക് അവിശ്വസനീയ വിജയം. ഒര...Sports
യുക്മ കേരളപൂരത്തിന് ആവേശം പകരാൻ സ്വാഗതഗാനം പുറത്തിറക്കി; ദേവലാൽ സഹദേവൻ ചിട്ടപ്പെടുത്തിയ ഗാനം സോഷ്യൽ ...
സ്വന്തം ലേഖകൻ ലണ്ടൻ: യുക്മ കേരളപൂരം വള്ളംകളിയ്ക്ക് ആവേശം പകരാൻ സ്വാഗത ഗാനവും. കേരളപ്പൂരം… കേരളപ്...uukma
ഫ്രാൻസിനെ തകർത്ത് സ്പെയിൻ ലോകകപ്പ് ഫൈനലിൽ
ഡാളസ്: കാൽപ്പന്തുകളിയുടെ ലോകസിംഹാസനം തിരിച്ചുപിടിക്കാൻ സ്പാനിഷ് പട വീണ്ടും ഫൈനലിലേക്ക്! അമേരിക്കയില...World
Post Your Comments Here ( Click here for malayalam )
Latest Updates
- കാർഡിഫിലെ സീറോ മലബാർ വിശ്വാസികളുടെ സ്വപ്നസാക്ഷാത്കാരമായ ഇടവക പ്രഖ്യാപനം ജൂലൈ 19ന് പള്ളി തിരുനാൾ മദ്ധ്യേ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കുന്നു. ബെന്നി അഗസ്റ്റിൻ, കാർഡിഫ് കാർഡിഫ് : ഗ്രേറ്റ് ബ്രിട്ടൻ സ്പാർക്കിയുടെ ഭാഗമായ കാർഡിഫ് -ബ്രിസ്റ്റോൾ റീജിയണിൽ പെടുന്ന കാർഡിഫ് മിഷൻ ജൂലൈ 19ന് ഇടവകയായി പ്രഖ്യാപിക്കും. സെന്റ് തോമസ് മിഷൻ ഇനി മുതൽ കാർഡിഫ് സെന്റ് തോമസ് ചർച്ച് എന്നറിയപ്പെടും. പുതിയ ഇടവകയുടെ തിരുന്നാൾ ജൂലൈ 17, 18 19 എന്നീ ദിവസങ്ങളിൽ ആഘോഷമായി ആചരിക്കുകയാണ്. എപ്പാർക്കിയുടെ ആറാമത്തെ ഇടവകയാണ് ഈ പുതിയ കാർഡിഫ് ഇടവക. കാർഡിഫ് മിഷന്റെ ഇപ്പോഴത്തെ മിഷൻ ഡയറക്റ്ററായ ബഹുമാനപ്പെട്ട പ്രജിൽ പണ്ടാരപ്പറമ്പിൽ
- എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ് എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ റായ്പൂർ ജില്ല ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ നിർദേശം നൽകി. ഛത്തീസ്ഗഢിലെ റായ്പൂരിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പരാതിക്കാരന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിക്കും ഡീലർക്കുമാണ് നിർദേശം. കാർ മാറ്റി നൽകിയില്ലെങ്കിൽ 20.50 ലക്ഷം രൂപ തിരികെ നൽകണം. മാനസിക പ്രയാസമുണ്ടാക്കിയതിന് ഒരു ലക്ഷം രൂപയും. കോടതി ചെലവുകൾക്ക് പതിനായിരം രൂപയും നൽകാൻ നിർദ്ദേശം നൽകി.
- വഫഫ് ബോർഡ് പുനഃസംഘടന: സർക്കാർ നിലപാട് ലീഗ് അംഗീകരിക്കുന്നുണ്ടോ? വിമർശനവുമായി CPIM വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഐഎം. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറിന്റെ ഹർജിയിലെ ആവശ്യത്തിലാണ് സർക്കാർ നിലപാടെടുത്തതെന്ന് വിമർശനം. സർക്കാർ നിലപാട് അംഗീകരിക്കുന്നുണ്ടോയെന്ന് ലീഗ് ജനങ്ങളോട് പറയണമെന്ന് സിപിഐഎം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മുസ്ലീം ലീഗിനെ പിന്തുണയ്ക്കുന്ന സമുദായ സംഘടനകളും നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. യു.ഡി.എഫ് സർക്കാർ ന്യൂനപക്ഷങ്ങളോടും കേരളത്തിലെ മതനിരപേക്ഷ സമൂഹത്തോടും കടുത്ത വഞ്ചനയാണ് കാണിച്ചിട്ടുള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം എടുക്കുന്ന നയപരമായ ഓരോ നിലപാടിലും സംഘപരിവാർ
- ഗോൾഡൻ ബൂട്ട്; എംബാപ്പെയെ മറികടന്ന് മെസ്സി മുന്നിൽ അറ്റ്ലാന്റ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന ആവേശകരമായ സെമിഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് അർജന്റീന ഫൈനലിൽ കടന്നതിന് പിന്നാലെ, 2026 ഫിഫ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ലിയോണൽ മെസ്സി ഒന്നാമതെത്തി. മത്സരത്തിന്റെ 55-ാം മിനിറ്റിൽ ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ടാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ അവസാന ഘട്ടത്തിൽ കളം നിറഞ്ഞുകളിച്ച അർജന്റീനൻ നായകൻ ലയണൽ മെസ്സിയുടെ മാന്ത്രിക പ്രകടന മികവിലാണ് നിലവിലെ ചാമ്പ്യന്മാർ വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയത്. മത്സരത്തിന്റെ 85-ാം മിനിറ്റിൽ ഇംഗ്ലീഷ്
- മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സര്‍വ്വമത പ്രാര്‍ഥന; നീക്കം തമിഴ്നാട്ടിലെ കര്‍ഷക സംഘടനകളുടേത് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിനായി സര്‍വ്വമത പ്രാര്‍ഥന നടത്തി തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ കര്‍ഷക സംഘടനകള്‍. മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന തേക്കടിയിലെ സ്പില്‍ വേ ഷട്ടറിന് സമീപമായിരുന്നു പ്രാര്‍ഥന. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വെള്ളമില്ലാത്തതിനാല്‍ ജലസേചനത്തിനായി തമിഴ്നാട്ടിലേക്ക് ഇതുവരെ വെള്ളം തുറന്നു വിട്ടിട്ടില്ല. സാധാരണ ജൂണ്‍ മാസം ആദ്യ വാരം തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങുന്നതാണ്. വെള്ളം ലഭിക്കാത്തതോടെ തമിഴ്നാട്ടിലെ ആയിരക്കണക്കിന് സ്ഥലത്ത് കൃഷി പ്രതിസന്ധിയിലാണ്. 112 അടി വരെ ജലനിരപ്പാണ് നിലവില്‍ അണക്കെട്ടിനുള്ളത്. 2019ലും സമാനമായ സാഹചര്യമുണ്ടായിരുന്നു
യുക്മ കേരളപൂരത്തിന് ആവേശം പകരാൻ സ്വാഗതഗാനം പുറത്തിറക്കി; ദേവലാൽ സഹദേവൻ ചിട്ടപ്പെടുത്തിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു /
യുക്മ കേരളപൂരത്തിന് ആവേശം പകരാൻ സ്വാഗതഗാനം പുറത്തിറക്കി; ദേവലാൽ സഹദേവൻ ചിട്ടപ്പെടുത്തിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
സ്വന്തം ലേഖകൻ ലണ്ടൻ: യുക്മ കേരളപൂരം വള്ളംകളിയ്ക്ക് ആവേശം പകരാൻ സ്വാഗത ഗാനവും. കേരളപ്പൂരം… കേരളപ്പൂരം… യുക്മയുടെ അഭിമാന കേരളപ്പൂരം…നെഞ്ചിലേറ്റിയ… ഒരൊറ്റ മനസ്സുമായ്…അന്യനാട്ടിൽ… മാന്‍വേഴ്സിൽ… എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. യുക്മ ദേശീയ അധ്യക്ഷൻ അഡ്വ എബി സെബാസ്റ്റിയനാണ് സ്വാഗതഗാനം പുറത്തിറക്കിയത്. യുക്മ സഹയാത്രികനും ആദ്യ യുക്മ ദേശീയ കലാമേളയുടെ കോർഡിനേറ്ററുമായ ദേവലാൽ സഹദേവനാണ് ഗാനം രചിച്ച് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗാനം രൂപകല്പന ചെയ്തത്. പൂരാവേശത്തിന് മാറ്റുകൂട്ടാൻ സ്വാഗതഗാനവുമെത്തുന്നതോടെ എട്ടാമത് യുക്മ കേരളപൂരം
യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ; അടുത്ത നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ രണ്ട്) /
യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ; അടുത്ത നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ രണ്ട്)
സ്വന്തം ലേഖകൻ യുക്മ കേരളപൂരത്തിന് നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് ഇക്കുറി മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ. യുക്മ വനിതാ വിഭാഗമായ ഷീ ലീഡ്സിന്റെ നേതൃത്വത്തിലാണ് ഇക്കുറി മലയാളി സുന്ദരി സീസൺ 2 മത്സരങ്ങൾ അരങ്ങേറുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നയെത്തിയ നിരവധി മത്സരാർത്ഥികളിൽ നിന്നാണ് യോഗ്യരായവരെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. യുക്മ കേരളപ്പൂരം വള്ളംകളി മത്സരങ്ങൾ നടക്കുന്ന സമയത്ത് തന്നെയാണ് മാൻവേഴ്സ് തടാകക്കരയിലൊരുക്കുന്ന പ്രത്യേക സ്റ്റേജിൽ ഓണച്ചന്തം മലയാളി സുന്ദരി സീസൺ
പൂരാവേശത്തിൽ നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കാൻ യോഗ്യരായി പന്ത്രണ്ടുപേർ; ആദ്യ നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ ഒന്ന്) /
പൂരാവേശത്തിൽ നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കാൻ യോഗ്യരായി പന്ത്രണ്ടുപേർ; ആദ്യ നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ ഒന്ന്)
സ്വന്തം ലേഖകൻ യുക്മ കേരളപൂരത്തിന് നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് ഇക്കുറി മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ. യുക്മ വനിതാ വിഭാഗമായ ഷീ ലീഡ്സിന്റെ നേതൃത്വത്തിലാണ് ഇക്കുറി മലയാളി സുന്ദരി സീസൺ 2 മത്സരങ്ങൾ അരങ്ങേറുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നയെത്തിയ നിരവധി മത്സരാർത്ഥികളിൽ നിന്നാണ് യോഗ്യരായവരെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. യുക്മ കേരളപ്പൂരം വള്ളംകളി മത്സരങ്ങൾ നടക്കുന്ന സമയത്ത് തന്നെയാണ് മാൻവേഴ്സ് തടാകക്കരയിലൊരുക്കുന്ന പ്രത്യേക സ്റ്റേജിൽ ഓണച്ചന്തം മലയാളി സുന്ദരി സീസൺ
യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം……ലോഗോകൾ ക്ഷണിക്കുന്നു /
യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം……ലോഗോകൾ ക്ഷണിക്കുന്നു
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ കേരളപൂരം വള്ളംകളി 2026 ഒരു ചരിത്ര വിജയമാക്കുവാൻ വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ നിർവ്വാഹക സമിതി മത്സരം സംഘടിപ്പിക്കുകയാണ്. യുകെ മലയാളികൾ അയക്കുന്ന ലോഗോകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയായിരിക്കും യുക്മ കേരളപൂരം 2026 വള്ളംകളിയുടെ ഔദ്യോഗിക ലോഗോ. മത്സരത്തിൽ പങ്കെടുക്കുന്നവർ ലോഗോ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 13 തിങ്കൾ ആണ്. ലോഗോ മത്സരത്തിൽ
യുക്മ ദേശീയ കായികമേളയ്ക്ക് ആവേശകരമായ പരിസമാപ്തി….. മിഡ്ലാൻഡ്സ് റീജിയൻ ചാമ്പ്യൻപട്ടം നിലനിർത്തി…… യോർക്ക്ഷയർ റീജിയൺ റണ്ണേഴ്സ് അപ്പ് വാൽമ വാർവിക്ക് ചാമ്പ്യൻ അസ്സോസ്സിയേഷൻ…… ഹിമ ഹൾ റണ്ണേഴ്സ് അപ്പ് /
യുക്മ ദേശീയ കായികമേളയ്ക്ക് ആവേശകരമായ പരിസമാപ്തി….. മിഡ്ലാൻഡ്സ് റീജിയൻ ചാമ്പ്യൻപട്ടം നിലനിർത്തി…… യോർക്ക്ഷയർ റീജിയൺ റണ്ണേഴ്സ് അപ്പ് വാൽമ വാർവിക്ക് ചാമ്പ്യൻ അസ്സോസ്സിയേഷൻ…… ഹിമ ഹൾ റണ്ണേഴ്സ് അപ്പ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ബർമിംങ്ഹാമിലെ സട്ടൻ കോൾഡ്ഫീൽഡ് വിൻഡ്ലെ ലെഷർ സെൻ്റർ സ്റ്റേഡിയത്തിൽ വച്ച് ജൂൺ 20 ശനിയാഴ്ച നടന്ന യുക്മ ദേശീയ കായികമേള 2026 ന് ഉജ്ജ്വലമായ പരിസമാപ്തി. വിവിധ റീജിയണൽ കായികമേളകളിൽ മികവ് തെളിയിച്ച നൂറ് കണക്കിന് കായികതാരങ്ങൾ അണിനിരന്ന ദേശീയ കായികമേളയിൽ 227 പോയിൻ്റുകളോടെ തുടർച്ചയായ അഞ്ചാം തവണയും മിഡ്ലാൻഡ്സ് റീജിയൻ ചാമ്പ്യൻമാരായി. 158 പോയിൻ്റുകളോടെ യോർക്ക്ഷയർ റീജിയൻ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 77 പോയിൻ്റുകളോടെ നോർത്ത് വെസ്റ്റ്





click on malayalam character to switch languages