- പ്രളയത്തിൽ കാണാതായവരിൽ 105 ഇന്ത്യക്കാരും; ആകെ 384 യാത്രക്കാർ, പ്രാഥമിക പട്ടിക പുറത്തുവിട്ട് നേപ്പാൾ ടൂറിസം ബോർഡ്
- വടക്കൻ നേപ്പാളിൽ മിന്നൽ പ്രളയം; ഗ്രാമങ്ങൾ ഒലിച്ചുപോയി, മരണസംഖ്യ 95 ആയി, നിരവധി പേരെ കാണാനില്ല
- എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
- ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കി അമേരിക്ക
- സി.ജെ.പി പ്രതിധേധം; പൊലീസ് നടത്തിയ അതിക്രമം ക്രൂരവും അമാനുഷികവുമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ
- പാക് സൈനിക മേധാവി മുനീർ വീണ്ടും ഇറാനിൽ; സന്ദർശനം ട്രംപിനെ വിളിച്ച ശേഷം
- ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണക്കൊടിയേറ്റ്
ഗ്ലോബൽ പീസ് പാർലമെന്റ് സമ്മേളനം പൂർത്തിയായി
- Jan 12, 2026
കോട്ടയം: സമാധാനത്തിനു വേണ്ടിയുള്ള ഏത് പരിശ്രമവും, പ്രവർത്തനങ്ങളും ദൈവത്തിന്റെ-സൃഷ്ടികർമ്മത്തിന്റെ തുടർച്ചയാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജി, ജസ്റ്റിസ് കുര്യൻ ജോസഫ് വേൾഡ് പീസ് മിഷൻ സംഘടിപ്പിച്ച ഗ്ലോബൽ പീസ് പാർലമെന്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. വേൾഡ് പീസ് മിഷൻ,ലോകമെമ്പാടും സമാധാനം, ഐക്യം, മാനവ സൗഹൃദം, എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ മൂന്നു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണെന്നും, മതം, വർണം, ജാതി, ദേശം എന്നീ വേർതിരിവുകളില്ലാതെ മനുഷ്യരെ സ്നേഹത്തോടെ ചേർത്തുപിടിക്കുന്നതാണ് വേൾഡ് പീസ് മിഷന്റെ മുഖ്യ ദർശനമെന്നും അദ്ദേഹം പറഞ്ഞു.
സമാധാനം ഒരു ആശയം മാത്രമല്ല അത് ഒരു ഉത്തരവാദിത്വമാണ്. ജീവിക്കുന്ന ജീവിതവും ജീവിക്കാമായിരുന്ന ജീവിതവും എന്ന വേർതിരിവുകളില്ലാതെ ജീവിക്കാനും, ഈ ചെറിയ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് സമാധാനമെന്നും, ജനനത്തിനും മരണത്തിനും ഇടയിൽ നന്മയുടെയും, കരുണയുടെയും, സമാധാനത്തിന്റെയും അടയാളമായി ജീവിച്ച്, ജീവിതം കാലാതിതമായി അടയാളപ്പെടുത്തണമെന്നും വേൾഡ് പീസ് മിഷൻ സ്ഥാപകനും ചെയർമാനും, സംഗീത സംവിധായകനുമായ ഡോ. സണ്ണി സ്റ്റീഫൻ തന്റെ സ്വാഗതപ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.
ഉദ്ഘാടന സമ്മേളനത്തിന്റെ മുഖ്യ അതിഥിയും, പ്രശസ്ത നയതന്ത്ര വിദഗ്ധനുമായ അംബാസിഡർ ടി. പി. ശ്രീനിവാസൻ തന്റെ മുഖ്യപ്രഭാഷണത്തിൽ സമാധാനത്തിന്റെ പൂർണവും സുതാര്യവുമായ ഒരു ലോകം സൃഷ്ടിക്കുകയെന്നത് അത്ര എളുപ്പമല്ല എന്ന് സൂചിപ്പിച്ചു. കാലം കടന്നു പോകുന്നതിനൊപ്പം മനുഷ്യന്റെ വ്യക്തിജീവിതത്തിലും, സാമൂഹിക ജീവിതത്തിലും, അനവധി പ്രശ്നങ്ങളും, വേദനകളും, അസ്വസ്ഥതകളും അടിഞ്ഞുകൂടിയിട്ടുണ്ട്. മനസ്സിനെയും, ചിന്തയെയും ബന്ധങ്ങളെയും പോലും ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽനിന്ന് മോചിതരാകാൻ മറ്റുള്ളവരോടുള്ള വൈരാഗ്യവും വെറുപ്പും, മനുഷ്യനെ തകർക്കുന്നു. ക്ഷമയും കരുണയും വളർത്തുമ്പോൾ മാത്രമേ യഥാർത്ഥ സമാധാനം ഉണ്ടാകു. ഭയം മനുഷ്യനെ അടച്ചിടുന്നു. വിശ്വാസവും, ആത്മവിശ്വാസവും വളർത്തിയാൽ മാത്രമേ സ്വാതന്ത്ര്യബോധം കൈവരിക്കാനാകു. സ്വാർത്ഥതയും അധികാരമോഹവും സംഘർഷങ്ങൾക്ക് വഴിയൊരുക്കുന്നു. വിനയവും, സേവനമനോഭാവവും സമാധാനത്തിന്റെ അടിസ്ഥാനമാണ്. മത-ജാതി വർണ്ണ വിഭജനങ്ങൾ മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റുന്നു. എല്ലാവരെയും ഒരേ മാനവ കുടുംബത്തിലെ അംഗങ്ങളായി കാണാനുള്ള ബോധമാണ് സമാധാനത്തിന്റെ വഴി. അനന്തമായ ആഗ്രഹങ്ങൾ തിന്മയ്ക്കും, പകയ്ക്കും, മനുഷ്യത്വരഹിതമായ പ്രവർത്തികൾക്കും കാരണമാകുന്നു. ലളിത ജീവിതവും, സംതൃപ്തിയും മനസ്സിന് ശാന്തി നൽകുന്നു. അറിവില്ലായ്മയും, തെറ്റായ ധാരണകളും വൈരത്തിന്റെ വിത്തുകളാണ്. സംവാദവും, വിദ്യാഭ്യാസവും അവയെ മാറ്റിമറിക്കും. ചിന്തയിലും വാക്കിലും പ്രവർത്തിയിലും, നിയന്ത്രണം ഇല്ലാതാകുമ്പോൾ, സമാധാനം നഷ്ടമാകുന്നു. ആത്മപരിശോധനയും, ആത്മീയ നിയന്ത്രണവും മാത്രമാണ് ഇതിനെല്ലാം പരിഹാരമെന്നും ശ്രീ.ടി.പി. ശ്രീനിവാസൻ തന്റെ മുഖ്യപ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.
വിഭജനങ്ങളും, അനശ്ചിതത്വങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് പീസ് പാർലമെന്റിന്റെ ലക്ഷ്യം സുതാര്യമാണ്. ഭിന്നതയ്ക്ക് പകരം ആരോഗ്യകരമായ സംവാദങ്ങളും സംഘർഷത്തിനു പകരം സമാധാനവും കരുണയ്ക്കും തെറ്റിദ്ധാരണയ്ക്കും പകരം ഐക്യം വളർത്തി, സമാധാനത്തിന്റെ ഒരു അരുവിയായി ജീവിതം ഒഴുകണമെന്നും, മറ്റ് ജീവിതങ്ങളുടെ അടിവേരുകളെ നനച്ച് സൗമ്യതയുടെയും, സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും തളർപ്പുണ്ടാക്കി, സ്നേഹ സന്തോഷത്തിന്റെ ഒരു പൂന്തോട്ടം ആയി ചേർന്നുനിൽക്കണമെന്നും, കഥകളും, ഉപകഥകളും കൂട്ടിച്ചേർത്ത് തത്വചിന്തകനും, ആത്മീയ ഗുരുവും വേൾഡ് മിഷന്റെ മെന്ററുമായ ഫാ. ബോബി ജോസ് കട്ടിക്കാട് തന്റെ ധ്യാനാത്മകമായ സന്ദേശം പ്രകാശമുള്ളതാക്കി.വിദ്വേഷവും, പകയും, വിചാരണയും കൂടാതെ എല്ലാവരും കരങ്ങൾ ചേർത്തുപിടിച്ച് പ്രാർത്ഥിക്കാനും, സ്നേഹിക്കാനും പങ്കുവയ്ക്കുവാനും പ്രതീകാത്മമായി അദ്ദേഹം പഠിപ്പിച്ചു.
മതം മനുഷ്യനെ വിഭജിക്കാൻ വേണ്ടിയല്ല മനുഷ്യനെ മനുഷ്യനോട് ചേർക്കാനാണ്. വർണ്ണവും ജാതിയും, ഭാഷയും, നമ്മെ വേർതിരിക്കാനല്ല,. വൈവിധ്യത്തിൽ ഐക്യം കാണാൻ പഠിപ്പിക്കാനാണ്. ഇന്ന് ഇവിടെ നിന്ന് നമ്മൾ ഒരു തീരുമാനമെടുക്കണം. വെറുപ്പിനു പകരം കരുണ, അക്രമത്തിന് പകരം സംവാദം, സ്വാർത്ഥതയ്ക്ക് പകരം സേവനം, അതാണ് നമ്മുടെ പ്രതിജ്ഞ, അതാണ് നമ്മുടെ ദൗത്യം. മിയാവോ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിൽ. പീസ് പാർലമെന്റ് സമ്മേളനത്തിൽ ഉറപ്പിച്ചു പറഞ്ഞു. തുടർന്ന് സാഹിത്യ സമ്മേളനം ആരംഭിച്ചു. സാഹിത്യത്തിലൂടെ സമാധാന വഴികൾ എങ്ങനെ ഒരുക്കാം എന്നതായിരുന്നു വിഷയം. ഫാ. ബോബി ജോസ്, പ്രൊഫ.ജോർജ് തോമസ്, ഷിജി ജോൺസൺ, രേഖ. കെ എന്നിവരടങ്ങുന്ന പാനലാണ് ചർച്ചകൾ നടത്തിയത്.
തുടർന്ന് നടന്ന റിലീജിയസ് പാർലമെന്റിൽ സിസ്റ്റർ ഡോ. ആർദ്ര, സിസ്റ്റർ ജെസ്സി മരിയ, ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിൽ, പ്രൊഫ.കവിയൂർ ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.
ഉച്ചയ്ക്കുശേഷം വിമൻസ് പാർലമെന്റിൽ ഇന്ത്യയിലെ സോഷ്യൽ ആക്ടിവിസ്റ്റ് ദയബായി, എൻഡോസൽഫൻ കെടുതികളെ കുറിച്ച് സ്കിറ്റ് അവതരിപ്പിച്ചു. രാഷ്ട്രീയക്കാരുടെ കൈയിൽനിന്നുണ്ടായ വീഴ്ചയെ,ഒരു ജില്ലയുടെ വിലാപത്തെ മറന്നു നടക്കുന്നവരെ വിചാരണ ചെയ്ത് ദുരന്തമുഖത്തെ മുന്നിൽ കാണിച്ച് തന്ന അവതരണം യുവജനങ്ങൾ ഉൾപ്പെടെയുള്ളവരുടെ കണ്ണ് തുറന്നു കാണാനും, ചിന്തിക്കുവാനും കാരണമായി. റവ. സിസ്റ്റർ ഡോ. ജോവാൻ ചുങ്കപുര സ്ത്രീകൾക്ക് സമാധാന പരിശ്രമത്തിൽ എങ്ങനെ പങ്കാളികളാകാംമെന്ന് മനോഹരമായ ക്ലാസ്സ് നൽകി. മീഡിയ പാർലമെന്റിൽ ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര സംവിധായകൻ ശ്രീ. ബ്ലെസി, ഡോ.ബിബു നാരായണൻ, ശ്രീ. ബിജോയ് ചെറിയാൻ, ജോസ് ഡേവിഡ് എന്നിവർ പങ്കെടുത്തു. സിനിമയിലൂടെ സമാധാനത്തിനായി പുതിയ വഴികൾ തുറക്കാമെന്ന് പ്രശസ്ത സിനിമ സംവിധായകൻ ബ്ലെസി പറഞ്ഞു. വെറുപ്പ് പ്രചരിപ്പിക്കുന്ന കഥകൾക്ക് പകരം കരുണയും, സഹവർത്തിത്വവും, പഠിപ്പിക്കുന്ന സിനിമ ഉണ്ടാകണം. ആക്രമത്തെ മഹത്വപ്പെടുത്തുന്നതിനേക്കാൾ മനുഷ്യന്റെ മൂല്യവും ഉത്തരവാദിത്വവും, ഉയർത്തി കാട്ടണമെന്നും, ഒരു നല്ല സിനിമ ഒരാളുടെ മനസ്സ് മാറ്റാം. അങ്ങനെ മാറുന്ന ഓരോ മനസ്സും, പുതിയൊരു സമാധാന വഴി തുറക്കുമെന്നും ബ്ലെസ്സി കൂട്ടിച്ചേർത്തു.
തുടർന്നു നടന്ന വിദ്യാഭ്യാസ പാർലമെന്റ് പ്രൊഫ. ഡോ. റൂബിൾ രാജ് വിദ്യാഭ്യാസത്തിലൂടെ സമാധാന ജീവിതം എങ്ങനെ നേടിയെടുക്കാമെന്ന് തന്റെ ഹൃസ്വമായ പ്രസംഗത്തിൽ വിശദീകരിച്ചു. ശ്രീമതി ഡോ. കമല.കെ, അഭിലാഷ് ജോസഫ്, ഡോക്ടർ തോമസ് എബ്രഹാം, ഡോക്ടർ ജിജി കൂട്ടുമ്മൽ എന്നിവർ അടങ്ങുന്ന പാനൽ ശക്തമായ സന്ദേശം നൽകി. ഓരോ പാർലമെന്റിന് ശേഷവും, 5 ഭൂഖണ്ഡങ്ങളിലും പ്രവർത്തിക്കുന്ന വേൾഡ് പീസ് മിഷന്റെ പ്രവർത്തനങ്ങളടങ്ങിയ വീഡിയോ പ്രസന്റേഷനുമുണ്ടായിരുന്നു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ആഫ്രിക്ക, അമേരിക്ക, യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് ശ്രീ.ഡീജോ. പി. വർഗീസിന്റെ നേതൃത്വത്തിലായിരുന്നു വീഡിയോ പ്രസന്റേഷൻ. സമ്മേളനത്തിൽ അഞ്ചു കോണ്ടിനെന്റിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
ഡോ. സണ്ണി സ്റ്റീഫൻ 1995ൽ ആരംഭിച്ച വേൾഡ് പീസ് മിഷൻ പ്രവർത്തനങ്ങൾ ഇന്ത്യയിൽ ആരംഭിച്ച് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും, മതാന്തരസംവാദം, കുടുംബ നവീകരണ മിഷൻ, ചാരിറ്റി മിഷൻ, എജുക്കേഷണൽ മിഷൻ, ഗ്രീൻ വേൾഡ് മിഷൻ, മെഡിക്കൽ മിഷൻ, എംപവറിംഗ് വിമൻ, മീഡിയ മിഷൻ, സോഷ്യൽ ജസ്റ്റിസ്, പീസ് ഗാർഡൻ, ഫാമിലി കൗൺസിലിംങ്, പീസ് മെഡിറ്റേഷൻ, യൂത്ത് ഫോർ യൂണിറ്റി, പീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സാമൂഹിക തിന്മയ്ക്ക് എതിരെയുള്ള ക്യാംപെയിനുകൾ, ഡിജിറ്റൽ ഡി അഡിക്ഷൻ ക്ലോത്ത് ബാങ്ക്, അന്നവും, അറിവും ആദരവോടെ എന്ന പ്രതിദിന അന്നദാന പദ്ധതി തുടങ്ങി ഒട്ടേറെ പൊതുനന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ നിയോഗ ശുദ്ധിയോടെ പൂർത്തിയാക്കി മുപ്പത്തി ഒന്നാം വർഷത്തിലേക്ക് കടന്നു വേൾഡ് പീസ് മിഷൻ പ്രവർത്തനങ്ങൾ. അഞ്ചു ഭൂഖണ്ഡങ്ങളിലായി, 54 രാജ്യങ്ങളിൽ ശാഖോപശാഖയായി
വളർന്ന വേൾഡ് പീസ് മിഷന്റെ പ്രവർത്തനങ്ങൾ, ലോകം മുഴുവൻ ഇന്ന് ആദരവോടെ നോക്കിക്കാണുന്നു. അനാഥർ, തെരുവു കുട്ടികൾ, രോഗികൾ, ദരിദ്രർ, നിരാലാംബരായ വിധവകൾ, അശരണരായർ, ഇവരുടെ വേദനകളോട് ഹൃദയം തുറന്നു പ്രതികരിച്ചുകൊണ്ടും, അകമഴിഞ്ഞ് സഹായിച്ചു കൊണ്ടും സണ്ണി സ്റ്റീഫൻ നാല് പതിറ്റാണ്ട് നിശബ്ദമായി സേവനം നടത്തി.വലിയ വേദികളോ വാർത്താ തലക്കെട്ടുകളോ ഇല്ലാതെ നടന്ന ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഇന്ന് ലോകത്തിന്റെ നെറുകയിൽ കാരുണ്യത്തിന്റെ അടയാളമായി ഉയർന്നുനിൽക്കുന്നു. അദ്ദേഹത്തിന്റെ മനുഷ്യ സ്നേഹവും, സേവന സമർപ്പണവും, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. മനുഷ്യ സേവനങ്ങളുടെ മഹത്വം ,ലോകത്തിനു മുൻപിൽ ഉയർത്തിക്കാട്ടിയ സംഗീതജ്ഞനായ ഈ കാരുണ്യ പ്രവർത്തകൻ സഞ്ചരിച്ച വഴികൾ ശ്രദ്ധേയമാണ്. മനുഷ്യർക്ക് വേണ്ടി ചെയ്യുന്ന സേവനം അതിരുകൾക്കപ്പുറമാണ്, അത് രാജ്യങ്ങളും മതങ്ങളും, ഭാഷകളും കടന്നു പോകുന്നു. വേൾഡ് പീസ് മിഷൻ ഒരു വ്യക്തിയുടെ വിജയകഥ മാത്രമല്ല, മാനവികതയുടെയും വിജയം തന്നെയാണ്.
അധ്യാപനത്തിലൂടെയും, മോട്ടിവേഷണൽ ക്ലാസുകളിലൂടെയും, സംഗീത സംവിധാനത്തിലൂടെയും, പുസ്തക വിതരണത്തിലൂടെയും, സംഗീത ആൽബങ്ങളിലൂടെയും ലഭിച്ച മുഴുവൻ തുകയും മുടക്കിയാണ് 54 രാജ്യങ്ങളിൽ പ്രവർത്തനങ്ങൾ വിപുലീകരിച്ച് സണ്ണി സ്റ്റീഫൻ എന്ന ഈ കാരുണ്യ സഞ്ചാരി യാത്ര ചെയ്തത്. മൂന്നു പതിറ്റാണ്ട് നിന്ദനങ്ങളും, പരിഹാസവും, ധാരാളം വേർതിരിവുകളുമുണ്ടായിട്ടും, ആരോടും പരിഭവമില്ലാതെ പ്രതിഷേധങ്ങളും, പ്രതികാരവുമില്ലാത്ത സ്വാർത്ഥതകൂടാതെ സ്നേഹിച്ചും, പങ്കുവെച്ചും ജീവിതം അടയാളപ്പെടുത്തിയ ഈ മനുഷ്യസ്നേഹി കാലത്തിനപ്പുറം സഞ്ചരിക്കുന്നു. ലോകത്തിന് മാതൃകയായ മനുഷ്യത്വത്തിന്റെ പ്രത്യക്ഷ രൂപമാണ് ഡോ. സണ്ണി സ്റ്റീഫൻ.
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് അംബാസിഡർ ശ്രീ. ടി. പി. ശ്രീനിവാസനാണ്. അവാർഡുകൾ വിതരണം ചെയ്തത് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫാണ്.
സമാപന സമ്മേളനത്തിൽ വേൾഡ് പീസ് അക്കാദമി അവാർഡുകൾ വിതരണം ചെയ്തു .വിശ്വശാന്തി ( വേൾഡ് പീസ്) അവാർഡ് ലഭിച്ചത് യു.എസ് ഗവ. സീനിയർ എക്സിക്യൂട്ടീവ് റവ ഫാ. അലക്സാണ്ടർ കുര്യനാണ്. ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ അവാർഡ് ഫ്ലോറിഡയിലുള്ള ശ്രീ. ജോൺ ടൈറ്റസിനു ലഭിച്ചു. ഇന്ത്യൻ സോഷ്യൽ ആക്ടിവിസ്റ്റ് ദയ ബായിക്ക് വിമൻ എംപവർമെന്റ് അവാർഡ് നൽകി ആദരിച്ചു.
തുടർന്ന് വേൾഡ് പീസ് മിഷന്റെ ഗ്ലോബൽ എക്സലൻസ് അവാർഡും വിതരണം ചെയ്തു. ശ്രീ. സിജോ വടക്കൻ (ഓസ്റ്റിൻ) പട്ടിണി പാവങ്ങളുടെ അമ്മ എന്നറിയപ്പെടുന്ന ആഫ്രിക്കയിലുള്ള സന്യാസിനി സിസ്റ്റർ മേലോമ (റുവാൻഡാ &കെനിയ) ആരോഗ്യരംഗത്ത് മാതൃകാപരമായ സേവനങ്ങൾ നൽകുന്ന ഡോ. ജയകുമാർ ടി. കെ ക്കും, കിഡ്നി ഫൗണ്ടേഷൻ സ്ഥാപിച്ച് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഫാ.ഡേവിസ് ചിറമേലിനും ബിസിനസിലും കാരുണ്യപ്രവർത്തികളിലും ഒരു പോലെ ഇടപെടുന്ന ജോസ് ജോസഫ് (യൂ.എ.ഇ) ഫോക്കാനാ പ്രസിഡന്റ് ശ്രീ. സജിമോൻ ആന്റണിയെ സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് നൽകി ആദരിച്ചു. സൗത്ത് ആഫ്രിക്കയിൽ തുടർച്ചയായി കാരുണ്യ പ്രവർത്തികൾ വഴി ആഫ്രിക്കയിലെ കുഞ്ഞ് മദർ തെരേസ എന്നറിയപ്പെടുന്ന സി. സെറിൻ മരിയയ്ക്ക് പ്രത്യേക അവാർഡ് നൽകിയും വേൾഡ് പീസ് മിഷൻ ആദരിച്ചു. എസ്.ബി.ഐ. മുൻ ജനറൽ മാനേജർ ശ്രീ. പി സി തോമസ് എല്ലാവർക്കും നന്ദി പറഞ്ഞു.
ട്രിനിറ്റി ഗ്രൂപ്പ് ഫൗണ്ടറും സി.ഇ.ഒ.യുമായ ശ്രീ. സിജോ വടക്കനാണ് ഗ്ലോബൽ പീസ് പാർലമെന്റ് ഗ്രാൻഡ് സ്പോൺസർ . യു.എസ് വേൾഡ് പീസ് മിഷൻ ട്രഷറർ ശ്രീ. മാത്യു ചാക്കോ സി. പി. എ, യു.എസ് വേൾഡ് പീസ് മിഷൻ വൈസ് പ്രസിഡന്റ് ശ്രീമതി ഷെർളിബിജു എന്നിവരാണ് മറ്റ് സ്പോൺസർമാർ. ഓസ്ട്രേലിയ, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, കൂടാതെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൊളും പീസ് പാർലിമെന്റ് സമ്മേളനത്തിൽ പങ്കെടുത്തു.
Latest News:

പ്രളയത്തിൽ കാണാതായവരിൽ 105 ഇന്ത്യക്കാരും; ആകെ 384 യാത്രക്കാർ, പ്രാഥമിക പട്ടിക പുറത്തുവിട്ട് നേപ്പാൾ ...
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ 105 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 384 യാത്ര...World
വടക്കൻ നേപ്പാളിൽ മിന്നൽ പ്രളയം; ഗ്രാമങ്ങൾ ഒലിച്ചുപോയി, മരണസംഖ്യ 95 ആയി, നിരവധി പേരെ കാണാനില്ല
കാഠ്മണ്ഡു: നേപ്പാളിൽ തിബത്ത് അതിർത്തിക്കു സമീപം വൻ മിന്നൽ പ്രളയം. റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത...World
എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ...
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബ...Latest News
ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറ...Latest News
ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ
ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന്...Kerala
മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ
തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്...Kerala
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പി...Latest News
കൃഷിവകുപ്പിന്റെ വിപണിയിൽ ഉൽപ്പന്നങ്ങൾ വിറ്റ കർഷകർക്ക് പണമില്ല; കൃഷി വകുപ്പിന്റെ കതിർ ആപ്പ് സംവിധാനം ...
കൃഷിവകുപ്പിന്റെ കതിർ പദ്ധതി കർഷകർക്ക് തിരിച്ചടിയായി. ഓണ വിപണി ലക്ഷ്യമിട്ട സംസ്ഥാനത്തെ കർഷകർ പ്രതിസന...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ പുറത്ത് മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച ദുരന്തത്തില്‍ പുതിയ വഴിത്തിരിവ്. കൗമാരക്കാരനായ മകന്റെ അമ്മയുടെ ഒരു പഴയ സോഷ്യല്‍ മീഡിയ പോസ്റ്റ് പുറത്തുവന്നതോടെ കേസ് അന്വേഷണത്തിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. 18 കാരനായ കുനാല്‍ ചാന്ദ്ഗുഡെ മലയിടുക്കിന്റെ അരികില്‍ നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോകളില്‍ ഉണ്ടായിരുന്നു. മണിക്കൂറുകളോളമാണ് മാതാപിതാക്കളായ മുരളിധറും സംഗീതയും അവനെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ കുനാലിനെ രക്ഷപ്പെടുത്താന്‍ പിതാവ്
- ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇന്നലെയാണ് റെയ്ഡ് നടന്നത്. ഹാക്കിങ് പ്രവർത്തനങ്ങളുടെ നിർണായക വിവരങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി NIA അറിയിച്ചു. 3 ലാപ്ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ ഉൾപ്പെടെ പിടിച്ചെടുത്തു
- ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന് വിധിച്ച റാം റഹീമിന് ലഭിക്കുന്നത് ഇത് പതിനേഴാമത്തെ പരോളാണ്. ഇത്തവണ 21 ദിവസത്തെ പരോളാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 2017-ൽ ആണ് ബലാത്സംഗ കേസിൽ ഗുർമീത് അഴിക്കുള്ളിലാകുന്നത്. 2026-ൽ മാത്രം ഇത് മൂന്നാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ
- മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാൽ ഉത്രാടപ്പാച്ചിൽ എന്നൊരു ശൈലി പോലും ഓണവുമായി ബന്ധപ്പെട്ടുണ്ട്. അത്തം ദിനത്തിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത് ഉത്രാടദിനത്തിൽ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂർവിക
- തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂര്‍ കോഴിക്കോട് വയനാട് എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ജാഗ്രതയുടെ ഭാഗമായി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages