- യുക്മ നഴ്സസ് ഫോറത്തിന്റെ 8-ാം ദേശീയ സമ്മേളനത്തിൽ “ഇന്റർവ്യൂ പ്രിപറേഷൻ & സപ്പോർട്ടിംഗ് സ്റ്റേറ്റ്മെന്റ്” വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു
- ഇംഗ്ലീഷ് ചാനൽ കടന്ന് അനധികൃതമായെത്തിവരുടെ ഫോണുകൾ പിടിച്ചെടുത്ത് ബോർഡർ ഫോഴ്സ്; മനുഷ്യാവകാശ ലംഘനമെന്ന് കോടതി, ഹോം ഓഫീസ് നഷ്ടപരിഹരമായി നൽകേണ്ടത് അഞ്ചു ലക്ഷത്തോളം പൗണ്ട്
- ഗൃഹപാഠം മുതൽ മാനസികാരോഗ്യസഹായം വരെ എല്ലാത്തിനും കുട്ടികൾ ആശ്രയിക്കുന്നത് എ ഐ ചാറ്റ്ബോട്ടുകളെ; കമ്പനികൾക്ക് വലിയ പിഴയോ യുകെ നിരോധനമോ നേരിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി
- പ്രേംകുമാറിനെ അനുനയിപ്പിക്കാനാകാതെ സിപിഎം; കടകംപള്ളി സുരേന്ദ്രൻ വീട്ടിലെത്തിയിട്ടും കാണാനായില്ല; കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് സൂചന
- പാകിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം;114ന് പാകിസ്താനെ പുറത്താക്കി; വമ്പൻ ജയത്തോടെ സൂപ്പർ എട്ടിലേക്ക്
- യു.എസിൽ നിത്യോപയോഗ സാധന വില കുത്തനെ ഉയർന്നു; സ്റ്റീൽ, അലൂമിനിയം താരിഫ് കുറക്കാൻ ട്രംപ്
- "നിൽക്കൂ – നിങ്ങളുടെ ഐഡി കാർഡ് എവിടെ? ജർമ്മനിയിൽ അസിം മുനീറിനെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥ
ഗ്ലോബൽ പീസ് പാർലമെന്റ് സമ്മേളനം പൂർത്തിയായി
- Jan 12, 2026
കോട്ടയം: സമാധാനത്തിനു വേണ്ടിയുള്ള ഏത് പരിശ്രമവും, പ്രവർത്തനങ്ങളും ദൈവത്തിന്റെ-സൃഷ്ടികർമ്മത്തിന്റെ തുടർച്ചയാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജി, ജസ്റ്റിസ് കുര്യൻ ജോസഫ് വേൾഡ് പീസ് മിഷൻ സംഘടിപ്പിച്ച ഗ്ലോബൽ പീസ് പാർലമെന്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. വേൾഡ് പീസ് മിഷൻ,ലോകമെമ്പാടും സമാധാനം, ഐക്യം, മാനവ സൗഹൃദം, എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ മൂന്നു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണെന്നും, മതം, വർണം, ജാതി, ദേശം എന്നീ വേർതിരിവുകളില്ലാതെ മനുഷ്യരെ സ്നേഹത്തോടെ ചേർത്തുപിടിക്കുന്നതാണ് വേൾഡ് പീസ് മിഷന്റെ മുഖ്യ ദർശനമെന്നും അദ്ദേഹം പറഞ്ഞു.
സമാധാനം ഒരു ആശയം മാത്രമല്ല അത് ഒരു ഉത്തരവാദിത്വമാണ്. ജീവിക്കുന്ന ജീവിതവും ജീവിക്കാമായിരുന്ന ജീവിതവും എന്ന വേർതിരിവുകളില്ലാതെ ജീവിക്കാനും, ഈ ചെറിയ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് സമാധാനമെന്നും, ജനനത്തിനും മരണത്തിനും ഇടയിൽ നന്മയുടെയും, കരുണയുടെയും, സമാധാനത്തിന്റെയും അടയാളമായി ജീവിച്ച്, ജീവിതം കാലാതിതമായി അടയാളപ്പെടുത്തണമെന്നും വേൾഡ് പീസ് മിഷൻ സ്ഥാപകനും ചെയർമാനും, സംഗീത സംവിധായകനുമായ ഡോ. സണ്ണി സ്റ്റീഫൻ തന്റെ സ്വാഗതപ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.
ഉദ്ഘാടന സമ്മേളനത്തിന്റെ മുഖ്യ അതിഥിയും, പ്രശസ്ത നയതന്ത്ര വിദഗ്ധനുമായ അംബാസിഡർ ടി. പി. ശ്രീനിവാസൻ തന്റെ മുഖ്യപ്രഭാഷണത്തിൽ സമാധാനത്തിന്റെ പൂർണവും സുതാര്യവുമായ ഒരു ലോകം സൃഷ്ടിക്കുകയെന്നത് അത്ര എളുപ്പമല്ല എന്ന് സൂചിപ്പിച്ചു. കാലം കടന്നു പോകുന്നതിനൊപ്പം മനുഷ്യന്റെ വ്യക്തിജീവിതത്തിലും, സാമൂഹിക ജീവിതത്തിലും, അനവധി പ്രശ്നങ്ങളും, വേദനകളും, അസ്വസ്ഥതകളും അടിഞ്ഞുകൂടിയിട്ടുണ്ട്. മനസ്സിനെയും, ചിന്തയെയും ബന്ധങ്ങളെയും പോലും ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽനിന്ന് മോചിതരാകാൻ മറ്റുള്ളവരോടുള്ള വൈരാഗ്യവും വെറുപ്പും, മനുഷ്യനെ തകർക്കുന്നു. ക്ഷമയും കരുണയും വളർത്തുമ്പോൾ മാത്രമേ യഥാർത്ഥ സമാധാനം ഉണ്ടാകു. ഭയം മനുഷ്യനെ അടച്ചിടുന്നു. വിശ്വാസവും, ആത്മവിശ്വാസവും വളർത്തിയാൽ മാത്രമേ സ്വാതന്ത്ര്യബോധം കൈവരിക്കാനാകു. സ്വാർത്ഥതയും അധികാരമോഹവും സംഘർഷങ്ങൾക്ക് വഴിയൊരുക്കുന്നു. വിനയവും, സേവനമനോഭാവവും സമാധാനത്തിന്റെ അടിസ്ഥാനമാണ്. മത-ജാതി വർണ്ണ വിഭജനങ്ങൾ മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റുന്നു. എല്ലാവരെയും ഒരേ മാനവ കുടുംബത്തിലെ അംഗങ്ങളായി കാണാനുള്ള ബോധമാണ് സമാധാനത്തിന്റെ വഴി. അനന്തമായ ആഗ്രഹങ്ങൾ തിന്മയ്ക്കും, പകയ്ക്കും, മനുഷ്യത്വരഹിതമായ പ്രവർത്തികൾക്കും കാരണമാകുന്നു. ലളിത ജീവിതവും, സംതൃപ്തിയും മനസ്സിന് ശാന്തി നൽകുന്നു. അറിവില്ലായ്മയും, തെറ്റായ ധാരണകളും വൈരത്തിന്റെ വിത്തുകളാണ്. സംവാദവും, വിദ്യാഭ്യാസവും അവയെ മാറ്റിമറിക്കും. ചിന്തയിലും വാക്കിലും പ്രവർത്തിയിലും, നിയന്ത്രണം ഇല്ലാതാകുമ്പോൾ, സമാധാനം നഷ്ടമാകുന്നു. ആത്മപരിശോധനയും, ആത്മീയ നിയന്ത്രണവും മാത്രമാണ് ഇതിനെല്ലാം പരിഹാരമെന്നും ശ്രീ.ടി.പി. ശ്രീനിവാസൻ തന്റെ മുഖ്യപ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.
വിഭജനങ്ങളും, അനശ്ചിതത്വങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് പീസ് പാർലമെന്റിന്റെ ലക്ഷ്യം സുതാര്യമാണ്. ഭിന്നതയ്ക്ക് പകരം ആരോഗ്യകരമായ സംവാദങ്ങളും സംഘർഷത്തിനു പകരം സമാധാനവും കരുണയ്ക്കും തെറ്റിദ്ധാരണയ്ക്കും പകരം ഐക്യം വളർത്തി, സമാധാനത്തിന്റെ ഒരു അരുവിയായി ജീവിതം ഒഴുകണമെന്നും, മറ്റ് ജീവിതങ്ങളുടെ അടിവേരുകളെ നനച്ച് സൗമ്യതയുടെയും, സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും തളർപ്പുണ്ടാക്കി, സ്നേഹ സന്തോഷത്തിന്റെ ഒരു പൂന്തോട്ടം ആയി ചേർന്നുനിൽക്കണമെന്നും, കഥകളും, ഉപകഥകളും കൂട്ടിച്ചേർത്ത് തത്വചിന്തകനും, ആത്മീയ ഗുരുവും വേൾഡ് മിഷന്റെ മെന്ററുമായ ഫാ. ബോബി ജോസ് കട്ടിക്കാട് തന്റെ ധ്യാനാത്മകമായ സന്ദേശം പ്രകാശമുള്ളതാക്കി.വിദ്വേഷവും, പകയും, വിചാരണയും കൂടാതെ എല്ലാവരും കരങ്ങൾ ചേർത്തുപിടിച്ച് പ്രാർത്ഥിക്കാനും, സ്നേഹിക്കാനും പങ്കുവയ്ക്കുവാനും പ്രതീകാത്മമായി അദ്ദേഹം പഠിപ്പിച്ചു.
മതം മനുഷ്യനെ വിഭജിക്കാൻ വേണ്ടിയല്ല മനുഷ്യനെ മനുഷ്യനോട് ചേർക്കാനാണ്. വർണ്ണവും ജാതിയും, ഭാഷയും, നമ്മെ വേർതിരിക്കാനല്ല,. വൈവിധ്യത്തിൽ ഐക്യം കാണാൻ പഠിപ്പിക്കാനാണ്. ഇന്ന് ഇവിടെ നിന്ന് നമ്മൾ ഒരു തീരുമാനമെടുക്കണം. വെറുപ്പിനു പകരം കരുണ, അക്രമത്തിന് പകരം സംവാദം, സ്വാർത്ഥതയ്ക്ക് പകരം സേവനം, അതാണ് നമ്മുടെ പ്രതിജ്ഞ, അതാണ് നമ്മുടെ ദൗത്യം. മിയാവോ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിൽ. പീസ് പാർലമെന്റ് സമ്മേളനത്തിൽ ഉറപ്പിച്ചു പറഞ്ഞു. തുടർന്ന് സാഹിത്യ സമ്മേളനം ആരംഭിച്ചു. സാഹിത്യത്തിലൂടെ സമാധാന വഴികൾ എങ്ങനെ ഒരുക്കാം എന്നതായിരുന്നു വിഷയം. ഫാ. ബോബി ജോസ്, പ്രൊഫ.ജോർജ് തോമസ്, ഷിജി ജോൺസൺ, രേഖ. കെ എന്നിവരടങ്ങുന്ന പാനലാണ് ചർച്ചകൾ നടത്തിയത്.
തുടർന്ന് നടന്ന റിലീജിയസ് പാർലമെന്റിൽ സിസ്റ്റർ ഡോ. ആർദ്ര, സിസ്റ്റർ ജെസ്സി മരിയ, ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിൽ, പ്രൊഫ.കവിയൂർ ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.
ഉച്ചയ്ക്കുശേഷം വിമൻസ് പാർലമെന്റിൽ ഇന്ത്യയിലെ സോഷ്യൽ ആക്ടിവിസ്റ്റ് ദയബായി, എൻഡോസൽഫൻ കെടുതികളെ കുറിച്ച് സ്കിറ്റ് അവതരിപ്പിച്ചു. രാഷ്ട്രീയക്കാരുടെ കൈയിൽനിന്നുണ്ടായ വീഴ്ചയെ,ഒരു ജില്ലയുടെ വിലാപത്തെ മറന്നു നടക്കുന്നവരെ വിചാരണ ചെയ്ത് ദുരന്തമുഖത്തെ മുന്നിൽ കാണിച്ച് തന്ന അവതരണം യുവജനങ്ങൾ ഉൾപ്പെടെയുള്ളവരുടെ കണ്ണ് തുറന്നു കാണാനും, ചിന്തിക്കുവാനും കാരണമായി. റവ. സിസ്റ്റർ ഡോ. ജോവാൻ ചുങ്കപുര സ്ത്രീകൾക്ക് സമാധാന പരിശ്രമത്തിൽ എങ്ങനെ പങ്കാളികളാകാംമെന്ന് മനോഹരമായ ക്ലാസ്സ് നൽകി. മീഡിയ പാർലമെന്റിൽ ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര സംവിധായകൻ ശ്രീ. ബ്ലെസി, ഡോ.ബിബു നാരായണൻ, ശ്രീ. ബിജോയ് ചെറിയാൻ, ജോസ് ഡേവിഡ് എന്നിവർ പങ്കെടുത്തു. സിനിമയിലൂടെ സമാധാനത്തിനായി പുതിയ വഴികൾ തുറക്കാമെന്ന് പ്രശസ്ത സിനിമ സംവിധായകൻ ബ്ലെസി പറഞ്ഞു. വെറുപ്പ് പ്രചരിപ്പിക്കുന്ന കഥകൾക്ക് പകരം കരുണയും, സഹവർത്തിത്വവും, പഠിപ്പിക്കുന്ന സിനിമ ഉണ്ടാകണം. ആക്രമത്തെ മഹത്വപ്പെടുത്തുന്നതിനേക്കാൾ മനുഷ്യന്റെ മൂല്യവും ഉത്തരവാദിത്വവും, ഉയർത്തി കാട്ടണമെന്നും, ഒരു നല്ല സിനിമ ഒരാളുടെ മനസ്സ് മാറ്റാം. അങ്ങനെ മാറുന്ന ഓരോ മനസ്സും, പുതിയൊരു സമാധാന വഴി തുറക്കുമെന്നും ബ്ലെസ്സി കൂട്ടിച്ചേർത്തു.
തുടർന്നു നടന്ന വിദ്യാഭ്യാസ പാർലമെന്റ് പ്രൊഫ. ഡോ. റൂബിൾ രാജ് വിദ്യാഭ്യാസത്തിലൂടെ സമാധാന ജീവിതം എങ്ങനെ നേടിയെടുക്കാമെന്ന് തന്റെ ഹൃസ്വമായ പ്രസംഗത്തിൽ വിശദീകരിച്ചു. ശ്രീമതി ഡോ. കമല.കെ, അഭിലാഷ് ജോസഫ്, ഡോക്ടർ തോമസ് എബ്രഹാം, ഡോക്ടർ ജിജി കൂട്ടുമ്മൽ എന്നിവർ അടങ്ങുന്ന പാനൽ ശക്തമായ സന്ദേശം നൽകി. ഓരോ പാർലമെന്റിന് ശേഷവും, 5 ഭൂഖണ്ഡങ്ങളിലും പ്രവർത്തിക്കുന്ന വേൾഡ് പീസ് മിഷന്റെ പ്രവർത്തനങ്ങളടങ്ങിയ വീഡിയോ പ്രസന്റേഷനുമുണ്ടായിരുന്നു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ആഫ്രിക്ക, അമേരിക്ക, യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് ശ്രീ.ഡീജോ. പി. വർഗീസിന്റെ നേതൃത്വത്തിലായിരുന്നു വീഡിയോ പ്രസന്റേഷൻ. സമ്മേളനത്തിൽ അഞ്ചു കോണ്ടിനെന്റിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
ഡോ. സണ്ണി സ്റ്റീഫൻ 1995ൽ ആരംഭിച്ച വേൾഡ് പീസ് മിഷൻ പ്രവർത്തനങ്ങൾ ഇന്ത്യയിൽ ആരംഭിച്ച് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും, മതാന്തരസംവാദം, കുടുംബ നവീകരണ മിഷൻ, ചാരിറ്റി മിഷൻ, എജുക്കേഷണൽ മിഷൻ, ഗ്രീൻ വേൾഡ് മിഷൻ, മെഡിക്കൽ മിഷൻ, എംപവറിംഗ് വിമൻ, മീഡിയ മിഷൻ, സോഷ്യൽ ജസ്റ്റിസ്, പീസ് ഗാർഡൻ, ഫാമിലി കൗൺസിലിംങ്, പീസ് മെഡിറ്റേഷൻ, യൂത്ത് ഫോർ യൂണിറ്റി, പീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സാമൂഹിക തിന്മയ്ക്ക് എതിരെയുള്ള ക്യാംപെയിനുകൾ, ഡിജിറ്റൽ ഡി അഡിക്ഷൻ ക്ലോത്ത് ബാങ്ക്, അന്നവും, അറിവും ആദരവോടെ എന്ന പ്രതിദിന അന്നദാന പദ്ധതി തുടങ്ങി ഒട്ടേറെ പൊതുനന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ നിയോഗ ശുദ്ധിയോടെ പൂർത്തിയാക്കി മുപ്പത്തി ഒന്നാം വർഷത്തിലേക്ക് കടന്നു വേൾഡ് പീസ് മിഷൻ പ്രവർത്തനങ്ങൾ. അഞ്ചു ഭൂഖണ്ഡങ്ങളിലായി, 54 രാജ്യങ്ങളിൽ ശാഖോപശാഖയായി
വളർന്ന വേൾഡ് പീസ് മിഷന്റെ പ്രവർത്തനങ്ങൾ, ലോകം മുഴുവൻ ഇന്ന് ആദരവോടെ നോക്കിക്കാണുന്നു. അനാഥർ, തെരുവു കുട്ടികൾ, രോഗികൾ, ദരിദ്രർ, നിരാലാംബരായ വിധവകൾ, അശരണരായർ, ഇവരുടെ വേദനകളോട് ഹൃദയം തുറന്നു പ്രതികരിച്ചുകൊണ്ടും, അകമഴിഞ്ഞ് സഹായിച്ചു കൊണ്ടും സണ്ണി സ്റ്റീഫൻ നാല് പതിറ്റാണ്ട് നിശബ്ദമായി സേവനം നടത്തി.വലിയ വേദികളോ വാർത്താ തലക്കെട്ടുകളോ ഇല്ലാതെ നടന്ന ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഇന്ന് ലോകത്തിന്റെ നെറുകയിൽ കാരുണ്യത്തിന്റെ അടയാളമായി ഉയർന്നുനിൽക്കുന്നു. അദ്ദേഹത്തിന്റെ മനുഷ്യ സ്നേഹവും, സേവന സമർപ്പണവും, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. മനുഷ്യ സേവനങ്ങളുടെ മഹത്വം ,ലോകത്തിനു മുൻപിൽ ഉയർത്തിക്കാട്ടിയ സംഗീതജ്ഞനായ ഈ കാരുണ്യ പ്രവർത്തകൻ സഞ്ചരിച്ച വഴികൾ ശ്രദ്ധേയമാണ്. മനുഷ്യർക്ക് വേണ്ടി ചെയ്യുന്ന സേവനം അതിരുകൾക്കപ്പുറമാണ്, അത് രാജ്യങ്ങളും മതങ്ങളും, ഭാഷകളും കടന്നു പോകുന്നു. വേൾഡ് പീസ് മിഷൻ ഒരു വ്യക്തിയുടെ വിജയകഥ മാത്രമല്ല, മാനവികതയുടെയും വിജയം തന്നെയാണ്.
അധ്യാപനത്തിലൂടെയും, മോട്ടിവേഷണൽ ക്ലാസുകളിലൂടെയും, സംഗീത സംവിധാനത്തിലൂടെയും, പുസ്തക വിതരണത്തിലൂടെയും, സംഗീത ആൽബങ്ങളിലൂടെയും ലഭിച്ച മുഴുവൻ തുകയും മുടക്കിയാണ് 54 രാജ്യങ്ങളിൽ പ്രവർത്തനങ്ങൾ വിപുലീകരിച്ച് സണ്ണി സ്റ്റീഫൻ എന്ന ഈ കാരുണ്യ സഞ്ചാരി യാത്ര ചെയ്തത്. മൂന്നു പതിറ്റാണ്ട് നിന്ദനങ്ങളും, പരിഹാസവും, ധാരാളം വേർതിരിവുകളുമുണ്ടായിട്ടും, ആരോടും പരിഭവമില്ലാതെ പ്രതിഷേധങ്ങളും, പ്രതികാരവുമില്ലാത്ത സ്വാർത്ഥതകൂടാതെ സ്നേഹിച്ചും, പങ്കുവെച്ചും ജീവിതം അടയാളപ്പെടുത്തിയ ഈ മനുഷ്യസ്നേഹി കാലത്തിനപ്പുറം സഞ്ചരിക്കുന്നു. ലോകത്തിന് മാതൃകയായ മനുഷ്യത്വത്തിന്റെ പ്രത്യക്ഷ രൂപമാണ് ഡോ. സണ്ണി സ്റ്റീഫൻ.
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് അംബാസിഡർ ശ്രീ. ടി. പി. ശ്രീനിവാസനാണ്. അവാർഡുകൾ വിതരണം ചെയ്തത് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫാണ്.
സമാപന സമ്മേളനത്തിൽ വേൾഡ് പീസ് അക്കാദമി അവാർഡുകൾ വിതരണം ചെയ്തു .വിശ്വശാന്തി ( വേൾഡ് പീസ്) അവാർഡ് ലഭിച്ചത് യു.എസ് ഗവ. സീനിയർ എക്സിക്യൂട്ടീവ് റവ ഫാ. അലക്സാണ്ടർ കുര്യനാണ്. ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ അവാർഡ് ഫ്ലോറിഡയിലുള്ള ശ്രീ. ജോൺ ടൈറ്റസിനു ലഭിച്ചു. ഇന്ത്യൻ സോഷ്യൽ ആക്ടിവിസ്റ്റ് ദയ ബായിക്ക് വിമൻ എംപവർമെന്റ് അവാർഡ് നൽകി ആദരിച്ചു.
തുടർന്ന് വേൾഡ് പീസ് മിഷന്റെ ഗ്ലോബൽ എക്സലൻസ് അവാർഡും വിതരണം ചെയ്തു. ശ്രീ. സിജോ വടക്കൻ (ഓസ്റ്റിൻ) പട്ടിണി പാവങ്ങളുടെ അമ്മ എന്നറിയപ്പെടുന്ന ആഫ്രിക്കയിലുള്ള സന്യാസിനി സിസ്റ്റർ മേലോമ (റുവാൻഡാ &കെനിയ) ആരോഗ്യരംഗത്ത് മാതൃകാപരമായ സേവനങ്ങൾ നൽകുന്ന ഡോ. ജയകുമാർ ടി. കെ ക്കും, കിഡ്നി ഫൗണ്ടേഷൻ സ്ഥാപിച്ച് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഫാ.ഡേവിസ് ചിറമേലിനും ബിസിനസിലും കാരുണ്യപ്രവർത്തികളിലും ഒരു പോലെ ഇടപെടുന്ന ജോസ് ജോസഫ് (യൂ.എ.ഇ) ഫോക്കാനാ പ്രസിഡന്റ് ശ്രീ. സജിമോൻ ആന്റണിയെ സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് നൽകി ആദരിച്ചു. സൗത്ത് ആഫ്രിക്കയിൽ തുടർച്ചയായി കാരുണ്യ പ്രവർത്തികൾ വഴി ആഫ്രിക്കയിലെ കുഞ്ഞ് മദർ തെരേസ എന്നറിയപ്പെടുന്ന സി. സെറിൻ മരിയയ്ക്ക് പ്രത്യേക അവാർഡ് നൽകിയും വേൾഡ് പീസ് മിഷൻ ആദരിച്ചു. എസ്.ബി.ഐ. മുൻ ജനറൽ മാനേജർ ശ്രീ. പി സി തോമസ് എല്ലാവർക്കും നന്ദി പറഞ്ഞു.
ട്രിനിറ്റി ഗ്രൂപ്പ് ഫൗണ്ടറും സി.ഇ.ഒ.യുമായ ശ്രീ. സിജോ വടക്കനാണ് ഗ്ലോബൽ പീസ് പാർലമെന്റ് ഗ്രാൻഡ് സ്പോൺസർ . യു.എസ് വേൾഡ് പീസ് മിഷൻ ട്രഷറർ ശ്രീ. മാത്യു ചാക്കോ സി. പി. എ, യു.എസ് വേൾഡ് പീസ് മിഷൻ വൈസ് പ്രസിഡന്റ് ശ്രീമതി ഷെർളിബിജു എന്നിവരാണ് മറ്റ് സ്പോൺസർമാർ. ഓസ്ട്രേലിയ, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, കൂടാതെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൊളും പീസ് പാർലിമെന്റ് സമ്മേളനത്തിൽ പങ്കെടുത്തു.
Latest News:

യുക്മ നഴ്സസ് ഫോറത്തിന്റെ 8-ാം ദേശീയ സമ്മേളനത്തിൽ “ഇന്റർവ്യൂ പ്രിപറേഷൻ & സപ്പോർട്ടിംഗ് സ്റ്റേറ്റ...
കുര്യൻ ജോർജ്ജ്, (നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ) യൂണിയൻ ഓഫ് യു.കെ മലായളി അസോസിയേഷൻസ് (UUKMA)...uukma
ഇംഗ്ലീഷ് ചാനൽ കടന്ന് അനധികൃതമായെത്തിവരുടെ ഫോണുകൾ പിടിച്ചെടുത്ത് ബോർഡർ ഫോഴ്സ്; മനുഷ്യാവകാശ ലംഘനമെന്ന്...
ലണ്ടൻ: ഇംഗ്ലീഷ് ചാനൽ കടന്ന് ചെറു ബോട്ടുകളിലായി യുകെയിലെത്തിയ എഴുപതോളം അനധികൃത കുടിയേറ്റക്കാരുടെ ഫോണ...UK NEWS
ഗൃഹപാഠം മുതൽ മാനസികാരോഗ്യസഹായം വരെ എല്ലാത്തിനും കുട്ടികൾ ആശ്രയിക്കുന്നത് എ ഐ ചാറ്റ്ബോട്ടുകളെ; കമ്പനി...
ലണ്ടൻ: പുതിയ പദ്ധതികളിൽ ഇന്റർനെറ്റിൽ കുട്ടികളുടെ സുരക്ഷയിൽ ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിനും സൗജന്യ പാസ് ല...UK NEWS
പ്രേംകുമാറിനെ അനുനയിപ്പിക്കാനാകാതെ സിപിഎം; കടകംപള്ളി സുരേന്ദ്രൻ വീട്ടിലെത്തിയിട്ടും കാണാനായില്ല; കഴക...
തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതിലുള്ള അതൃപ്തി പരസ്യമാക്കിയ...Kerala
പാക് വെടിവെപ്പിന് സാധ്യതയെന്ന് റിപ്പോർട്ട്; അതിർത്തിയിൽ രാത്രി സഞ്ചാരത്തിന് നിയന്ത്രണം
ശ്രീനഗർ: പാക് വെടിവെപ്പിനുള്ള സാധ്യത മുന്നിൽ കണ്ട് അന്താരാഷ്ട്ര അതിർത്തിയുടെ അഞ്ച് കിലോമീറ്റർ പരിധി...India
യു.എസ് വ്യാപാര കരാറിൽ മോദിയോട് രാഹുലിന്റെ അഞ്ച് ചോദ്യങ്ങൾ
ന്യൂഡൽഹി: യു.എസ് വ്യാപാര കരാറിലൂടെ കേന്ദ്ര സർക്കാർ രാജ്യത്തെ കർഷകരെ വഞ്ചിച്ചെന്ന ആരോപണം കടുപ്പിക്കു...India
ഇടത് കോട്ടയായ മലമ്പുഴയിൽ വിഎസിന്റെ മുൻ പിഎ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത...Kerala
പാകിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം;114ന് പാകിസ്താനെ പുറത്താക്കി; വമ്പൻ ജയത്തോടെ സൂപ്പർ എട്ടിലേക്ക...
കൊളംബോ: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 176 റൺസ് വ...Sports
Post Your Comments Here ( Click here for malayalam )
Latest Updates
- പ്രേംകുമാറിനെ അനുനയിപ്പിക്കാനാകാതെ സിപിഎം; കടകംപള്ളി സുരേന്ദ്രൻ വീട്ടിലെത്തിയിട്ടും കാണാനായില്ല; കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് സൂചന തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതിലുള്ള അതൃപ്തി പരസ്യമാക്കിയ നടൻ പ്രേംകുമാറിനെ അനുനയിപ്പിക്കാൻ സി.പി.എം നേതാവ് കടകംപള്ളി സുരേന്ദ്രൻ നേരിട്ട് വീട്ടിലെത്തി. പ്രേംകുമാർ വീട്ടിൽ ഇല്ലാതിരുന്നതിനാൽ അദ്ദേഹത്തെ കാണാനാകാതെ കടകംപള്ളിക്ക് മടങ്ങേണ്ടിവന്നു. പാർട്ടിയിൽ നിന്നും സർക്കാറിൽ നിന്നും അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് സന്ദർശനം. ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതു കൊണ്ടാണ് ചലച്ചിത്ര അക്കാദമി ചെയർമാനെ മാറ്റിയതെന്ന മന്ത്രി സജി ചെറിയാന്റെ പരാമർശത്തിന് മറുപടിയുമായി നടൻ പ്രേംകുമാർ ഇന്നലെ രംഗത്തെത്തിയിരുന്നു. സമയപരിധി ചലച്ചിത്ര അക്കാദമിക്ക്
- പാക് വെടിവെപ്പിന് സാധ്യതയെന്ന് റിപ്പോർട്ട്; അതിർത്തിയിൽ രാത്രി സഞ്ചാരത്തിന് നിയന്ത്രണം ശ്രീനഗർ: പാക് വെടിവെപ്പിനുള്ള സാധ്യത മുന്നിൽ കണ്ട് അന്താരാഷ്ട്ര അതിർത്തിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം. അറുപത് ദിവസത്തേക്കാണ് നിയന്ത്രണം. ട്രക്ക്, ടിപ്പറുകൾ, മൾട്ടി ആക്സിൽ വാഹനങ്ങൾക്കും തുടങ്ങിയവയും രാത്രി 9 മുതൽ രാവിലെ 6 മണി വരെ പഴയ സാംബ-കത്വ പാതയിലൂടെ സഞ്ചരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതിർത്തിയിൽ സുരക്ഷാ ഭീഷണി വർധിച്ചു വരുന്നതായും ഏത് നിമിഷവും വെടിവെപ്പിന് സാധ്യതയുണ്ടെന്നുമാണ് ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെ മുന്നറിയിപ്പ്. ദേശ വിരുദ്ധ പ്രവർത്തനങ്ങൾ
- യു.എസ് വ്യാപാര കരാറിൽ മോദിയോട് രാഹുലിന്റെ അഞ്ച് ചോദ്യങ്ങൾ ന്യൂഡൽഹി: യു.എസ് വ്യാപാര കരാറിലൂടെ കേന്ദ്ര സർക്കാർ രാജ്യത്തെ കർഷകരെ വഞ്ചിച്ചെന്ന ആരോപണം കടുപ്പിക്കുന്നതിനിടെ, വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ കാർഷികമേഖലയെ മറ്റൊരു രാജ്യത്തിന് ദീർഘകാലാടിസ്ഥാനത്തിൽ പിടിമുറുക്കാനുള്ള അവസരം നൽകുകയാണോ എന്നാണറിയാനുള്ളതെന്ന് രാഹുൽ വ്യക്തമാക്കി. അതിനാൽ അഞ്ച് ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഉത്തരം നൽകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ഒന്ന്) ജനിതകമാറ്റം വരുത്തിയ അമേരിക്കൻ ചോളം വാറ്റിയശേഷം ഉപോൽപന്നമായി കിട്ടുന്ന ഡി.ഡി.ജി (ഡ്രൈഡ് ഡിസ്റ്റിലേഴ്സ് ഗ്രെയ്ൻ) ഇന്ത്യയിലെ കന്നുകാലികൾക്ക് തീറ്റയായി
- ഇടത് കോട്ടയായ മലമ്പുഴയിൽ വിഎസിന്റെ മുൻ പിഎ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകും. സുരേഷ് യുഡിഎഫ് ജാഥയിൽ പങ്കെടുക്കും. വിഡി സതീശൻ നയിക്കുന്ന യാത്ര ചൊവ്വാഴ്ച പാലക്കാട് എത്തുമ്പോഴാണ് പങ്കെടുക്കുക. കെപിസിസി നേതാക്കൾ സുരേഷുമായി ചർച്ച നടത്തി. ഇടത് കോട്ടയായ മലമ്പുഴയിൽ സുരേഷ് സ്ഥാനാർത്ഥിയാകുന്നതോടെ വലിയ നേട്ടമുണ്ടാക്കാനാകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. ദീർഘകാലം വിഎസിന്റെ പിഎ ആയിരുന്ന സുരേഷ് യു.ഡി.എഫ് സ്ഥാനാടത്ഥിയായി മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ ഇപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥിയായി
- പാകിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം;114ന് പാകിസ്താനെ പുറത്താക്കി; വമ്പൻ ജയത്തോടെ സൂപ്പർ എട്ടിലേക്ക് കൊളംബോ: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 176 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാക് ബാറ്റിങ് നിരയുടെ ഇന്നിങ്സ് 114 റൺസിൽ അവസാനിച്ചു. 61 റൺസിനാണ് ഇന്ത്യയുടെ ജയം. 44 റൺസ് നേടിയ ഉസ്മാൻ ഖാനാണ് പാകിസ്താന്റെ ടോപ് സ്കോറർ. തുടക്കം മുതൽ ഇന്ത്യൻ ബൗളർമാർ പിടിമുറുക്കിയതോടെ, ചേസിങ്ങിന്റെ ഒരുഘട്ടത്തിലും പാകിസ്താന് വെല്ലുവിളി ഉയർത്താനായില്ല. അർധ സെഞ്ച്വറി നേടിയ ഇഷാൻ കിഷനാണ് കളിയിലെ താരം. തുടർച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ സൂപ്പർ എട്ട്
യുക്മ നഴ്സസ് ഫോറം (UNF) ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും മെയ് 9 ശനിയാഴ്ച…..നഴ്സിംഗ് രംഗത്തെ പ്രമുഖരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്നു /
യുക്മ നഴ്സസ് ഫോറം (UNF) ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും മെയ് 9 ശനിയാഴ്ച…..നഴ്സിംഗ് രംഗത്തെ പ്രമുഖരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്നു
കുര്യൻ ജോർജജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മയുടെ നഴ്സുമാർക്ക് വേണ്ടിയുള്ള പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറത്തിൻ്റെ (UNF) ആഭിമുഖ്യത്തിൽ ദേശീയ സമ്മേളനവും, അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും മെയ് 9 ശനിയാഴ്ച സംഘടിപ്പിക്കുന്നു. പ്രസ്തുത സമ്മേളനത്തിൽ യുകെയിലെ നഴ്സിംഗ് രംഗത്തെ പ്രമുഖരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്നു. അന്താരാഷ്ട്ര നഴ്സസ് ദിനം മെയ് 12 ന് ലോകമെമ്പാടുമുള്ള നഴ്സുമാർ ആഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് നഴ്സസ് ദിനത്തോടനുബന്ധിച്ചുള്ള പ്രൊഫഷണൽ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്. രാജ്യത്തുടനീളമുള്ള നഴ്സിംഗ് പ്രൊഫഷണലുകൾ,
മാണിക്കത്ത് ഇവന്റ്സിന്റെ മിസ് & മിസിസ് മലയാളി യുകെ സീസൺ 2വിന് ലഭിച്ചത് അതിശയകരമായ സ്വീകാര്യത; പ്രതിഭയും ഗ്ലാമറും ചേർത്തൊരുക്കിയ ആഘോഷത്തിന് സാക്ഷിയായത് ആയിരത്തിലേറെപ്പേർ /
മാണിക്കത്ത് ഇവന്റ്സിന്റെ മിസ് & മിസിസ് മലയാളി യുകെ സീസൺ 2വിന് ലഭിച്ചത് അതിശയകരമായ സ്വീകാര്യത; പ്രതിഭയും ഗ്ലാമറും ചേർത്തൊരുക്കിയ ആഘോഷത്തിന് സാക്ഷിയായത് ആയിരത്തിലേറെപ്പേർ
പ്രെസ്റ്റൺ, യുകെ – ആയിരത്തിലധികം പേർ പങ്കെടുത്ത പ്രതിഭയുടെയും സൗന്ദര്യത്തിന്റെയും സംസ്കാരത്തിന്റെയും ഒരു മികച്ച പ്രദർശനമായ മിസ് & മിസിസ് മലയാളി യുകെ സീസൺ 2 എന്ന പരിപാടിയിലൂടെ മാണിക്കത്ത് ഇവന്റ്സ് വീണ്ടും ശ്രദ്ധേയമായി. ഐക്കണിക് പാർക്ക് ഹാൾ ഹോട്ടൽ & സ്പായിൽ നടന്ന പരിപാടി യുകെയിലുടനീളമുള്ള മലയാളി കുടുംബങ്ങൾ ഒരുമിച്ച വേദി കൂടിയായി. വരും വർഷങ്ങളിൽ ഓർമ്മിക്കപ്പെടാൻ പോകുന്ന ഒരു യഥാർത്ഥ ചരിത്ര സായാഹ്നമാണ് സൃഷ്ടിച്ചതെന്ന് കാണികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കലാവൈഭവത്തിന്റെയും ഫാഷന്റെയും അസാധാരണമായ ഒരു
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ച് യുക്മ. അഞ്ച് യുകെ മലയാളി ബഹുമുഖപ്രതിഭകൾക്ക് യുക്മയുടെ ആദരവ്…. /
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ച് യുക്മ. അഞ്ച് യുകെ മലയാളി ബഹുമുഖപ്രതിഭകൾക്ക് യുക്മയുടെ ആദരവ്….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ച് യുക്മ ദേശീയ നേതൃത്വം. ഭാഷ, ആരോഗ്യ പ്രവർത്തനം, ബിസിനസ്സ്, കായികം, കല എന്നിങ്ങനെ അഞ്ച് വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചതിനോടൊപ്പം തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോടെ യുകെ മലയാളി സമൂഹത്തിന് നൽകി വരുന്ന സേവനങ്ങളും പരിഗണിച്ചാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു. നവംബർ
യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണം നവംബർ 22 ന് പ്രിസ്റ്റണിൽ യുക്മ ‘ശ്രേഷ്ഠ മലയാളി യു കെ’ – മാണിക്കത്ത് ഇവൻ്റ്സ് ‘മിസ്സ് & മിസ്സിസ് മലയാളി യു കെ’ വേദിയിൽ….. /
യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണം നവംബർ 22 ന് പ്രിസ്റ്റണിൽ യുക്മ ‘ശ്രേഷ്ഠ മലയാളി യു കെ’ – മാണിക്കത്ത് ഇവൻ്റ്സ് ‘മിസ്സ് & മിസ്സിസ് മലയാളി യു കെ’ വേദിയിൽ…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ, യുകെയിലെ പ്രമുഖ മോർട്ട്ഗേജ് – ഇൻഷ്വറൻസ് സേവനദാതാക്കളായ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡിൻ്റെ സഹകരണത്തോടെ നടത്തിയ യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പിലെ വിജയികൾക്ക് നവംബർ 22 ന് പ്രിസ്റ്റണിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു. നവംബർ 01 ന് ചെൽറ്റൻഹാമിൽ യുക്മ ദേശീയ കലാമേള വേദിയിൽ വച്ച് നടത്തിയ നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്. നവംബർ 22 ശനിയാഴ്ച പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ &
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു….. /
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യൂണിയൻ ഓഫ് യു.കെ മലയാളി അസോസിയേഷന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തിൽ യുകെയിലെ ഫാഷൻ രംഗത്ത് തരംഗമായി മാറിയ മാണിക്കത്ത് ഇവന്റ്സുമായി ചേര്ന്ന് നോർത്ത് വെസ്റ്റിലെ പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ & സ്പായിൽ വച്ച് യുക്മ ശ്രേഷ്ഠ മലയാളി 2025′ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരവും നവംബര് 22 ശനിയാഴ്ച്ച സംഘടിപ്പിക്കപ്പെടുന്നു.  






click on malayalam character to switch languages