- യുക്മ വെയിൽസ് റീജിയണൽ കായികമേള ദേശീയ സെക്രട്ടറി ശ്രീ. ജയകുമാർ ഉത്ഘാടനം ചെയ്യുന്നു, ദേശീയ ജോയിന്റ് ട്രഷറർ ശ്രീ. പീറ്റർ താണോലി മുഖ്യാതിഥി.
- ‘പാറ്റ’കളുടെ പ്രതിഷേധത്തിന് അനുമതി; പ്രവർത്തകരുമായി അഭിജീത് ദീപ്കെ ജന്തർ മന്തറിലേക്ക്
- യുക്മ കേരളപൂരം വള്ളംകളി 2026 ആഗസ്റ്റ് 15 ന് .....യുകെയിലെ ഏറ്റവും വലിയ ജനകീയ മഹോത്സവത്തിന് അണിയറയിൽ ഒരുങ്ങുന്നത് മെഗാതിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളും.......
- ആൻഡ്രൂ മൗണ്ട്ബാറ്റൺ-വിൻഡ്സർ റോയൽ ലോഡ്ജ് കോട്ടേജുകൾ പാട്ടത്തിനെടുത്ത് മറിച്ച് വാടകയ്ക്ക് നൽകി; വെളിപ്പെടുത്തലുമായി വാച്ച്ഡോഗ്
- ജനനസമയത്ത് തലച്ചോറിന് വൈകല്യം സംഭവിച്ച പെൺകുട്ടിയുടെ കുടുംബത്തിന് 28 മില്യൺ പൗണ്ട് എൻഎച്ച്എസ് നഷ്ടപരിഹാരം
- ഡെവൺ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട റോയൽ നേവി ജീവനക്കാരുടെ പേര് വെളിപ്പെടുത്തി
- യുക്രെയ്ൻ യുദ്ധത്തിൽ നിലപാട് കടുപ്പിച്ച് റഷ്യൻ പ്രസിഡന്റ്പുടിൻ
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ച് യുക്മ. അഞ്ച് യുകെ മലയാളി ബഹുമുഖപ്രതിഭകൾക്ക് യുക്മയുടെ ആദരവ്….
- Nov 21, 2025
കുര്യൻ ജോർജ്ജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ച് യുക്മ ദേശീയ നേതൃത്വം. ഭാഷ, ആരോഗ്യ പ്രവർത്തനം, ബിസിനസ്സ്, കായികം, കല എന്നിങ്ങനെ അഞ്ച് വ്യത്യസ്‌ത മേഖലകളിൽ കഴിവ് തെളിയിച്ചതിനോടൊപ്പം തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോടെ യുകെ മലയാളി സമൂഹത്തിന് നൽകി വരുന്ന സേവനങ്ങളും പരിഗണിച്ചാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു. നവംബർ 22 ശനിയാഴ്ച പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ & സ്പായിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.

ശ്രീ. സി.എ. ജോസഫ് – മലയാളഭാഷാ സ്‌നേഹി പുരസ്കാരം, ശ്രീ. സാജൻ സത്യൻ – നഴ്‌സിംഗ് ലീഡർഷിപ്പ് എക്സലൻസ് അവാർഡ്, ശ്രീ. സൈമൺ വർഗ്ഗീസ് – വിഷനറി എൻ്റർപ്രേണർ ഓഫ് ദ ഇയർ അവാർഡ്, ശ്രീ. അഭിഷേക് അലക്സ് – കായിക പ്രതിഭ പുരസ്കാരം, ശ്രീമതി. മൻജു സുനിൽ – നൃത്യരത്‌ന പുരസ്‌കാരം എന്നിവരാണ് ‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്‌കാര ജേതാക്കൾ.
സി. എ. ജോസഫ്.
യുക്മയുടെ രൂപീകരണം മുതൽ സംഘടനയിൽ ഉറച്ചു നിന്ന ഒരു സഹയാത്രികനായ സി എ ജോസഫ് യുക്മ സാംസ്കാരിക വേദിയുടെ കലാ വിഭാഗം കൺവീനർ, ജനറൽ കൺവീനർ, വൈസ് ചെയർമാൻ, രക്ഷാധികാരി, ‘ജ്വാല’ മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗം എന്നീ നിലകളിൽ സുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്നു.
യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ചിട്ടുള്ള സാഹിത്യമത്സരങ്ങൾ, ചിത്രരചന മത്സരങ്ങൾ, സ്റ്റാർ സിംഗർ മത്സരങ്ങൾ എന്നിവയുടെയെല്ലാം വിജയത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. യുക്മയുടെ നേതൃത്വത്തിൽ നടത്തിയിട്ടുള്ള കേരള പൂരം-വള്ളംകളി മത്സരങ്ങളുടെ റണ്ണിംഗ് കമന്ററി ടീമിലെ അംഗമെന്ന നിലയിൽ മികവാർന്ന പങ്കാളിത്തം വഹിച്ചിട്ടുണ്ട് . യുക്മ സംഘടിപ്പിച്ചിട്ടുള്ള 16 കലാമേളകളിലും വിവിധ റീജണുകളിലും ദേശീയതലത്തിലും നടത്തിയ മത്സരങ്ങളിൽ വിധികർത്താവായും പങ്കെടുത്തിട്ടുണ്ട്.

കോവിഡിന്റെ ഫലമായുണ്ടായ ലോക്‌ഡൗൺ കാലയളവിൽ ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരവർപ്പിച്ച് നാല് മാസത്തോളം നീണ്ടുനിന്ന, ഏവരുടെയും പ്രശംസ നേടിയ, യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച ‘Let’s Break It Together’ എന്ന സംഗീത പരിപാടിയുടെ മുഖ്യ ചുമതലയും വഹിച്ചിരുന്നു. ലണ്ടൻ മലയാള സാഹിത്യവേദിയുടെ പ്രോഗ്രാം കോഡിനേറ്ററായും പ്രവർത്തിച്ചിട്ടുള്ള സി എ ജോസഫ് യുകെയിലെ കലാ സാംസ്കാരിക സാമൂഹീക രംഗത്ത് ഇന്നും സജീവമായി പ്രവർത്തിക്കുന്നു. യുകെയിൽ നിന്നുമുള്ള ലോക കേരളസഭാംഗമായും കേരള ഗവൺമെന്റിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നു.
മികച്ച അഭിനേതാവ്, സംഘാടകൻ, വാഗ്മി എന്നീ നിലകളിലും അറിയപ്പെടുന്ന സി എ ജോസഫ് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് എന്ന നിലയിലുള്ള 2021 ലെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കാണ് കേരള ഗവൺമെന്റിന്റെ പ്രഥമ കണിക്കൊന്ന പുരസ്കാരം മലയാളം മിഷൻ യുകെ ചാപ്റ്ററിന് ലഭിച്ചത്. യുകെ മലയാളികളുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ‘സമ്മർ ഇൻ ബ്രിട്ടൻ’ ‘ഓർമ്മകളിൽ സെലിൻ’ എന്നീ ഷോർട്ട് മൂവികളിലും ‘ഒരു ബിലാത്തി പ്രണയം’ എന്ന ഫുൾ മൂവിയിലും അടുത്ത നാളിൽ യുകെയിൽ അവതരിപ്പിച്ച ‘വെളിച്ചം’എന്ന നാടകത്തിലും ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള സി എ ജോസഫ് യുകെ മലയാളികളുടേതായി പുറത്തിറങ്ങിയ ഏതാനും സംഗീത ആൽബങ്ങൾക്ക് ഗാനരചനയും നിർവഹിച്ചിട്ടുണ്ട്.
കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് യൂണിയനിൽ നിന്ന് എച്ച് ഡി സിയും കരസ്ഥമാക്കിയിട്ടുണ്ട്. നാട്ടിൽ അധ്യാപകൻ, പത്രപ്രവർത്തകൻ, സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ എന്നീ മേഖലകളിലും പ്രവർത്തിച്ചിരുന്നു. ബാങ്ക് ഉദ്യോഗസ്ഥൻ ആയിരിക്കെ ലീവെടുത്ത് സൗദി അറേബ്യയിലെത്തി.15 വർഷം അവിടെ ജോലി ചെയ്തിരുന്നു. സൗദിയിലും കലാ സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു. സൗദിയിലെ കമ്മീസ്മുഷയത്തിൽ പ്രവർത്തിച്ചിരുന്ന കമ്മീസ് ഇൻറർനാഷണൽ സ്കൂളിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു. സ്കൂൾ-കോളേജ് പഠനകാലത്ത് കലാ മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ അമയന്നൂർ സ്വദേശിയായ സി എ ജോസഫ് 20 വർഷം മുൻപാണ് യുകെയിൽ എത്തിയത്. ഇപ്പോൾ ബേസിംഗ്‌സ്‌റ്റോക്കിൽ കുടുംബസമേതം താമസിക്കുന്നു. ഭാര്യ: അൽഫോൻസാ, മക്കൾ: ജോയൽ, ജെസ്വിൻ.
സാജൻ സത്യൻ.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിക്കൽ എൻട്രൻസ് പരീക്ഷയിലൂടെ ബിഎസ്സ്സി നഴ്സിംഗ് 1994 – 98 ബാച്ചിൽ പൂർത്തിയാക്കിയ സാജൻ സത്യൻ തുടർന്ന് മംഗലാപുരം നിറ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസിൽ നഴ്സിംഗ് ട്യൂട്ടറായി സേവനം അനുഷ്ടിച്ചു. തുടർന്ന് 2003-ൽ യുകെയിൽ ബൂപയിൽ നഴ്‌സായി ജോലിയിൽ പ്രവേശിച്ചു. 2005 മുതൽ എൻ എച്ച് എസ്സിൽ ജോലി ചെയ്ത് വരുന്ന സാജൻ ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് ഉൾപ്പടെ വിവിധ മേഖലകളിൽ വിവിധ പദവികളിൽ സേവനമനുഷ്ടിച്ചു. മിഡ്ലാൻഡ്സ് മെട്രോപ്പൊലിറ്റൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഡയറക്ടർ ഓഫ് അഡ്വാൻസ് നഴ്സിംഗ് പ്രാക്ടീസ് ആയിരുന്നു. 2003 മുതൽ എയർഡെയ്ൽ എൻ.എച്ച്.എസ്സ് ഫൌണ്ടേഷൻ ട്രസ്റ്റിൽ ഡെപ്യൂട്ടി ചീഫ് നഴ്‌സാണ് സാജൻ. ഇംഗ്ലണ്ടിലെ ചീഫ് നഴ്സിംഗ് ഓഫീസറുടെ എത്നിക് മൈനോറിറ്റി അഡ്വൈസറി കോളാബോറേറ്റിവ് ലും NMC യുടെ EDI സ്ട്രാറ്റജിക് അഡ്വൈസ് ഗ്രൂപ്പിലും അംഗമാണ് സാജൻ സത്യൻ.

ഹെൽത്ത് സർവ്വീസ് ജേണൽ (HSJ) തയ്യാറാക്കിയ, യുകെയിലെ ആരോഗ്യ മേഖലയിൽ ഏറ്റവും സ്വാധീനമുള്ള 50 കറുത്തവർഗ്ഗക്കാർ, ഏഷ്യൻസ്, ന്യൂനപക്ഷ വിഭാഗക്കാരുടെ പട്ടികയിൽ സ്ഥാനം പിടിച്ച ആദ്യത്തെ മലയാളി ആണ് സാജൻ.
യുക്മയുടെ ആരംഭകാലം മുതൽ സഹയാത്രികനായ സാജൻ സത്യൻ്റെ അഭിമാനകരമായ നേട്ടത്തിൽ യുക്‌മ കുടുംബമൊന്നാകെ ആഹ്‌ളാദത്തിലാണ്. 2019 – 2022 കാലഘട്ടത്തിൽ യുക്മ ദേശീയ ജോയിൻ്റ് സെക്രട്ടറി സ്ഥാനം വഹിച്ച സാജൻ 2022 – 2025 കാലയളവിൽ യോർക്ക്ഷയർ & ഹംബർ റീജിയണിൽ നിന്നുള്ള ദേശീയ സമിതിയംഗമായും പ്രവർത്തിച്ചു. യുക്മ നഴ്‌സസ് ഫോറം നാഷണൽ കോർഡിനേറ്റർ, നാഷണൽ അഡ്വൈസർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. യുകെയിലെ നഴ്‌സിംഗ് സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ നിരന്തരമായ ഇടപെടലുകൾ നടത്തുന്ന സാജൻ അവയ്‌ക്ക് സാദ്ധ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുവാനും നടപ്പിലാക്കുവാനും മുൻനിരയിലുണ്ട്.
അലയൻസ് ഓഫ് സീനിയർ കേരള നഴ്‌സസ് (ASKeN) എന്ന യുകെ നാഷണൽ ഹെൽത്ത് സർവ്വീസിലെ സീനിയർ നഴ്സുമാരുടെ സംഘടനയുടെ സ്ഥാപക നേതാവായ സാജൻ സത്യനോടൊപ്പം യുകെ ഇമിഗ്രേഷൻ മന്ത്രി സീമ മൽഹോത്ര, ലണ്ടൻ മേയർ സാദിഖ് ഖാൻ, റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് പ്രസിഡൻ്റ് മുംതാസ് പട്ടേൽ, ലോർഡ് ഡാർസി , പൌളറ്റ് ഹാമിൽട്ടൻ എം. പി. തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്ന പട്ടികയിലാണ് സാജൻ ഇടം നേടിയത് . യുകെയിലേക്ക് പുതിയതായി എത്തുന്ന നഴ്സുമാർക്ക് പിന്തുണ നൽകുവാനും ഇവിടെയുള്ളവർക്ക് പരസ്പരം ബന്ധപ്പെടാനും സഹകരിക്കുവാനും വേണ്ടിയാണ് സാജൻ സത്യൻ ASKeN സ്ഥാപിച്ചത്. എൻ എച്ച് എസ്, അക്കാദമിക, ഗവേഷണ മേഖലകളിലെ ഉയർന്ന തസ്തികകളിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറവായതിനാൽ കരിയറിൽ മുന്നോട്ട് വരുന്നവർക്ക് മാതൃകയാക്കാൻ ആളില്ലാത്ത അവസ്ഥ ASKeN ൻ്റെ പ്രധാന ശ്രദ്ധാവിഷയമാണ്.
എൻ.എച്ച്. എസ്സിൽ 2005 മുതൽ സേവനമനുഷ്ഠിക്കുന്ന സാജൻ അഡ്വാൻസ്ഡ് നഴ്‌സ് പ്രാക്ടീഷണർ, ലീഡ് അഡ്വാൻസ്ഡ് ക്ളിനിക്കൽ പ്രാക്ടീഷണർ, ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടിൽ റീജിയണൽ ലീഡ് ഉൾപ്പടെ വിവിധ ചുമതലകൾ വഹിച്ച ശേഷമാണ് എയർഡെയ്ൽ എൻ.എച്ച്.എസ്സ് ഫൌണ്ടേഷൻ ട്രസ്റ്റിൽ ഡെപ്യൂട്ടി ചീഫ് നഴ്‌സായി ചുമതലയേറ്റത്.
സാജൻ്റെ ഭാര്യ അനൂപ സാജൻ ഡബ്ലിനിൽ രജിസ്റ്റേർഡ് നഴ്സാണ്. എ ലെവൽ വിദ്യാർത്ഥിനിയായ നിയാ സാജൻ, ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മിലൻ സാജൻ എന്നിവർ മക്കളാണ്. ലീഡ്സിന് സമീപം വെക്ഫീൽസിലാണ് സാജൻ കുടുംബ സമേതം താമസിക്കുന്നത്.
സൈമൺ വർഗ്ഗീസ്.
ഫസ്റ്റ്‌കോൾ 247 ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ, വ്യക്തമായ കാഴ്ചപ്പാടുകളുള്ള ഉറച്ച മനസ്സിന്റെയും നേതൃപാടവത്തിന്റെയും അതുല്യ ഉദാഹരണമായ വ്യക്തി.
സൈമന്റെ ജീവിതയാത്ര കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ആരംഭിച്ചത്. 2010-ൽ അദ്ദേഹം വലിയ സ്വപ്നങ്ങളോടും ശക്തമായ തൊഴിൽനൈതികതയോടും കൂടിയാണ് യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് എത്തിയത്. ഇൻഷുറൻസ് മേഖലയും കെയർ മേഖലയുമെല്ലാമടങ്ങുന്ന വിവിധ പ്രവർത്തന മേഖലകളിൽ അദ്ദേഹം അനുഭവം സമ്പാദിച്ചു — എന്നാൽ ബിസിനസിനോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ആഗ്രഹമാണ് അദ്ദേഹത്തെ ഒരു ഉയർന്ന ലക്ഷ്യത്തിലേക്ക് നയിച്ചത്.

2018-ൽ, സൈമൺ ഫസ്റ്റ്‌കോൾ 247 ലിമിറ്റഡ് സ്ഥാപിച്ചു; വിശ്വാസ്യതയുള്ള സ്റ്റാഫിംഗ് സൊല്യൂഷനുകൾ നൽകുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ച ഒരു നഴ്സിംഗ് ഏജൻസിയായാണ് ഇത് ആരംഭിച്ചത്. ഗുണമേന്മയോടും നവീകരണത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയിലൂടെ, ഈ സ്ഥാപനം വളരെ വേഗത്തിൽ വളർന്നു, ഇപ്പോൾ യുകെയിലുടനീളം 26 ശാഖകളിലൂടെ പ്രവർത്തിക്കുന്നു; 1,000-ത്തിലധികം ക്ലയന്റുകളുമായി ചേർന്ന് മികച്ച സ്റ്റാഫിംഗ്-കെയർ സേവനങ്ങൾ നൽകുന്നു.
2022-ൽ, സൈമൺ സ്ഥാപനത്തെ ഹോം കെയർ മേഖലയിലേക്ക് വിപുലീകരിച്ചു, ആളുകൾക്ക് സ്വന്തം വീടുകളിൽ തന്നെയുള്ള ആശ്വാസകരമായ വ്യക്തിഗത പരിചരണസഹായം ലഭ്യമാക്കാൻ ഇതുവഴി സാധിച്ചു. ഇന്ന് ഫസ്റ്റ്‌കോൾ 247 പ്രധാനമായും മിഡ്‌ലാൻഡ്സ് മേഖലയിലാകെ 8 കൗണ്ടി കൗൺസിലുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു; അടുത്ത കാലത്ത് ഇത് 6 കൗൺസിലുകളുമായി കൂടി സഹകരിക്കാനുള്ള പദ്ധതികളുമുണ്ട്.
സ്ഥാപനത്തിന്റെ ഉന്നതമായ ഗുണമേൻമ ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 2024-ൽ ഫസ്റ്റ്‌കോൾ 247 പ്രശസ്തമായ ISO 9001 സർട്ടിഫിക്കേഷൻ നേടി, 2025-ൽ ഹോംകെയർ അവാർഡുകൾക്കായി നാമനിർദ്ദേശം ചെയ്യപ്പെട്ടതും സ്ഥാപനത്തിന്റെ ഉയർന്ന നിലവാരത്തിൽ തുടരുന്ന പ്രതിബദ്ധതയുടെ തെളിവാണ്.
സൈമന്റെ നേതൃത്യത്തിൽ, ഫസ്റ്റ്‌കോൾ 247 ഒരു വ്യക്തവും ശക്തവുമായ ദൗത്യമാണ് പിന്തുടരുന്നത്: സ്ഥിരതയാർന്നതും കാരുണ്യപൂർവവുമായതും പ്രൊഫഷണൽ സ്വഭാവമുള്ളതുമായ പരിചരണം — ദിവസത്തിൽ 24 മണിക്കൂർ, ആഴ്ചയിൽ 7 ദിവസം — നൽകുകയും പരിചരണം ആവശ്യമായിടത്ത് യഥാർത്ഥ മാറ്റമുണ്ടാക്കുകയും ചെയ്യുക.
അഭിഷേക് അലക്സ്.
മാഞ്ചസ്റ്റർ സ്വദേശിയായ അഭിഷേക് അലക്സ് ഹൾ യോർക്ക് മെഡിക്കൽ സ്കൂളിലെ ഫൈനൽ ഇയർ മെഡിക്കൽ സ്റ്റുഡൻ്റ് ആണ്. 2018-ൽ ജി സി എസ് ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും (11 വിഷയങ്ങൾ) 9ഗ്രേഡ് നേടി. യുകെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ A ഗ്രേഡുകളിൽ നിന്ന് 9 ഗ്രേഡിലേക്ക് മാറി വർഷം യുകെയിലാകമാനം നൂറോളം വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രസ്തുത ഗ്രേഡ് നേടാനായതെന്നത് അഭിമാനാർഹമായ നേട്ടമായിരുന്നു. തുടർന്ന് എ ലെവൽ പരീക്ഷയിൽ നാല് വിഷയങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കി മെഡിക്കൽ വിദ്യാഭ്യാസത്തിന് അർഹത നേടി.

മെഡിക്കൽ വിദ്യാഭ്യാസത്തിനിടയിൽ കബഡി കളിയിൽ പ്രാഗത്ഭ്യം നേടിയ അഭിഷേക് 2025-ൽ ബ്രിട്ടൻ ആതിഥേയത്വം വഹിച്ച കബഡി വേൾഡ് കപ്പിൽ വെയിൽസ് ടീമിനെ പ്രതിനിധീകരിച്ചു. തുടർന്ന് ഇറ്റലിയിൽ നടന്ന ആറ് രാഷ്ട്രങ്ങൾ പങ്കെടുത്ത യൂറോപ്യൻ കബഡി ടൂർണമെൻ്റിൽ ഇംഗ്ലണ്ട് ടീമിനെ പ്രതിനിധീകരിച്ചു, ടീം ഗോൾഡ് മെഡൽ കരസ്ഥമാക്കി. പാട്യപാട്യേതര മേഖലകളിൽ മികവ് തെളിയിച്ച അഭിഷേക് മികച്ച ഫോട്ടോഗ്രാഫർ കൂടിയാണ്. യുക്മയുടെ നാഷണൽ ഇവൻ്റുകൾക്കും ഇൻ്റർ യൂണിവേഴ്സിറ്റി ഇവൻ്റുകൾക്കും തുടങ്ങി മറ്റ് പ്രധാന പരിപാടികളുടെയും ഫോട്ടോകൾ ഒപ്പിയെടുക്കുന്നതിൽ സജീവ സാന്നിധ്യമാണ് അഭിഷേക്. “അഭിഷേക് അലക്സ്” ഫോട്ടോഗ്രാഫി എന്ന പേരിൽ ഫോട്ടോഗ്രാഫിയും ചെയ്ത് വരുന്നു.
യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാനുമായ അലക്സ് വർഗീസിൻ്റേയും, വിഥിൻഷോ ഹോസ്പിറ്റലിൽ ലംങ് കാൻസർ ഡിപ്പാർട്ട്മെൻ്റിൽ സ്പെഷ്യലിസ്റ്റ് നഴ്സായ ബെറ്റിമോൾ അലക്സിൻ്റെയും മകനാണ് അഭിഷേക് അലക്സ്. മൂത്ത സഹോദരി അനേഖ അലക്സ് മാഞ്ചസ്റ്റർ
ബാങ്ക് ഓഫ് ന്യൂയോർക്കിൽ അസോസിയേറ്റ് അനലിസ്റ്റായി ജോലി ചെയ്യുന്നു. ഇളയ സഹോദരി എഡ്രിയേൽ അലക്സ് ഓൾട്രിംങ്ങ്ഹാം ലൊറേറ്റോ ഗ്രാമർ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
മഞ്ജു സുനിൽ.
അഞ്ചാം വയസു മുതൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ മഞ്ജു സുനിൽ ഉദയ ലക്ഷ്മണൻ, കലാമണ്ഡലം ലീലമണി ടീച്ചർ, കലൈമാമണി കെ കൃഷ്ണരാജു, ഗുരു മീനാകുറുപ്പ് തുടങ്ങിയവരിൽ നിന്ന് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങിയവ അഭ്യസിച്ചു. നൃത്തത്തിനു പുറമെ കഥാപ്രസംഗം, മോണോആക്ട്, പ്രസംഗം, നാടകം, ചാക്യാർകൂത്ത് തുടങ്ങിയ കലകളിലും മികവ് തെളിയിച്ചു. നീലേശ്വരം ശശീന്ദ്രൻ, KN കീപ്പേരി, ഗുരു പൈങ്കുളം നാരായണ ചാക്യാർ തുടങ്ങിയ ഗുരുക്കന്മാരുടെ കീഴിൽ ആയിരുന്നു അഭ്യസനം.
ഒന്നിലധികം തവണ കേരള യുവജനോത്സവ വേദികളിൽ താരമായി മാറിയ മഞ്ജു നൃത്തത്തോടുള്ള അഭിനിവേശം കാരണം സ്കൂൾ കാലം തൊട്ട് തന്നെ നൃത്ത സംവിധാനവും ആരംഭിച്ചു. 2015 മുതൽ യുകെയിലെ ശ്രദ്ധേയമായ പല വേദികളിലും നൃത്തം അവതരിപ്പിച്ചു തുടങ്ങി. 2018 ഇൽ യുക്മയുടെ നേതൃത്വത്തിൽ നടന്ന ‘ വേണുഗീതം ‘ പരിപാടിയിൽ മഞ്ജുവും സംഘവും ഗായകൻ ശ്രീ G വേണുഗോപാലിന്റെ പാട്ടിനൊപ്പം വേദിയിൽ ചുവട് വെച്ചു. 2018 ഇൽ Sanskruti centre for Cultural Excellence ന്റെ ആഭിമുഖ്യത്തിൽ അരങ്ങേറിയ ‘നവദുർഗ ‘ എന്ന പ്രൊജക്റ്റ് ന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ടു. യുകെയിൽ ആദ്യമായി ഒൻപതു ദുർഗ രൂപങ്ങൾ വിവിധ ഭാരതീയ നൃത്തരൂപങ്ങളിൽ അവതരിപ്പിച്ചപ്പോൾ മോഹിനിയാട്ടം വേദിയിൽ എത്തിക്കാൻ തെരഞ്ഞെടുക്കപ്പെട്ടത് മഞ്ജു ആയിരുന്നു. തുടർന്ന് World Tourism Mart, Indian High commission സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷം എന്നിവയിലും മഞ്ജു പങ്കെടുത്തു.

2018 ഇൽ പാർലിമെന്റിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന ‘ഗീതാജയന്തി’യിലും മോഹിനിയാട്ടം അവതരിപ്പിച്ചു. വിവിധ കൌൺസിൽ മേയർമാർ മുതൽ ലണ്ടൻ ലോർഡ് മേയർ ആഥിത്യമരുളിയ ദീപാവലി ആഘോഷത്തിൽ വരെ ഒന്നിലധികം തവണ മഞ്ജു ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തവുമായി എത്തി.
നർത്തകി ആയുള്ള യാത്രക്കിടെ ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന NGO ആയ Sanskruti centre for Cultural Excellence ന്റെ ട്രസ്റ്റീകളിൽ ഒരാളാകാനുള്ള അപൂർവ ഭാഗ്യവും മഞ്ജുവിനു ലഭിച്ചു. തുടർന്ന് സംസ്കൃതി സംഘടിപ്പിച്ച എല്ലാ പരിപാടികളിലും നർത്തകി ആയും സംഘടക ആയും മഞ്ജു സാന്നിധ്യം അറിയിച്ചു. ഈ പരിപാടികളിൽ മിക്കവയും യുകെ പാർലിമെന്റ് ന്റെ ഹൗസ് of ലോർഡ്സ് ലും നെഹ്‌റു സെന്ററിലും ഭവൻ ലണ്ടനിലും ആയാണ് അവതരിപ്പിക്കപ്പെട്ടത് എന്ന അപൂർവതയും മഞ്ജുവിനുണ്ട്. world Water day, National Heritage Day ( UK Parliament ), National Handloom day( Indian Highcommision London), Hampi fest ( British Library ) Indra Dhanusya, Asadi ki Amrit Mahotsav ( Nehru Centre ), India conclave Bhavan, Yathra – bhavan തുടങ്ങിയ പരിപാടികളിൽ സംഘടക ആയും നർത്തകി ആയും മഞ്ജു തിളങ്ങി. പതിനഞ്ചോളം പരിപാടികളുടെ ഭാഗമായി മഞ്ജു യുകെ പാർലിമെന്റിൽ എത്തി.
ഇതിനിടയിൽ അണ്ണാമല യൂണിവേഴ്സിറ്റിയിൽ നിന്ന് മികച്ച മാർക്കോടെ ഭരത നാട്യത്തിൽ മാസ്റ്റർ of Fine ആർട്സ് പാസ്സായി. സപ്തതാണ്ഡവം, ആദ്യപൂജ്യ, മാതൃദേവോ ഭവ തുടങ്ങിയ അപൂർവങ്ങളായ റിസർച്ച് പ്രൊജക്റ്റ് കളുടെയും ഭാഗമായി. 2018 മുതൽ യുക്മാ നാഷണൽ കലമേളയുടെ ഭാഗമായി പ്രവർത്തിച്ചു തുടങ്ങി. യുക്മ സംഘടിപ്പിച്ച പല പരിപാടികളിലും നർത്തകി ആയും മഞ്ജു എത്തി.

2025 ഒക്ടോബർ 4 നു റോയൽ ആൽബർട്ട് ഹാളിൽ നടന്ന Diwali @Royal Albert Hall എന്ന പരിപാടിയിൽ ട്രൈബൽ നൃത്തം അവതരിപ്പിച്ചു. കഴിഞ്ഞ എട്ടു വർഷത്തോളമായി ലാസ്യ രസ സ്കൂൾ of ഡാൻസ് എന്ന നൃത്ത വിദ്യാലയത്തിന്റെ സാരഥി ആയും മഞ്ജു പ്രവർത്തിക്കുന്നു. മഞ്ജുവിന്റെ ശിക്ഷണത്തിൽ യുകെയിലെ പല വേദികളിലും ശിഷ്യകൾ ഡാൻസ് അവതരിപ്പിക്കുന്നു.
ഇപ്പോൾ വിദുഷി ജനനി സേതു വിന്റെ കീഴിൽ ഭരതനാട്യത്തിലും ഗുരു ജയപ്രഭ മേനോൻ ന്റെ ശിക്ഷണത്തിൽ മോഹിനിയാട്ടത്തിലും ഉപരിപഠനം നടത്തുന്നു. കൂടാതെ യുകെ പാർലിമെന്റ് ഇൽ നടന്ന വേൾഡ് ലാംഗ്വേജ് ഡേ ആഘോഷത്തിൽ മലയാളത്തിൽ സ്വന്തമായി രചിച്ച കവിത ഒന്നിലധികം തവണ അവതരിപ്പിക്കാനും സാധിച്ചു. അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി ക്ക് ആദരാജ്ഞലികൾ നേരാൻ വിവിധ സംഘടനകൾ ചേർന്ന് നടത്തിയ ‘അശ്രുപൂജ’ യിലും മഞ്ജു മലയാളത്തിൽ കവിത രചിച്ചു അവതരിപ്പിച്ചു. ലണ്ടൻ കലാഭവൻ കോവിഡ് സമയത്ത് സംഘടിപ്പിച്ച ധ്വനി, ഓണാഘോഷം തുടങ്ങിയ virtual നൃത്തവേദികളിലും മഞ്ജു പങ്കാളി ആയി. Malayali Association of Reading – MARC ന്റെ ഭാരവാഹി ആയും മഞ്ജു പ്രവർത്തിച്ചുണ്ട്.
പുരസ്‌കാരദാന ചടങ്ങുകളുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി തയ്യാറെടുപ്പുകൾക്ക് നേതൃത്വം നൽകുന്ന ട്രഷറർ ഷീജോ വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ്മാരായ വർഗ്ഗീസ് ഡാനിയൽ, സ്മിത തോട്ടം, ജോയിൻ്റ് സെക്രട്ടറിമാരായ സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, ജോയിൻ്റ് ട്രഷറർ പീറ്റർ താണോലിൽ എന്നിവർ അറിയിച്ചു.
പരിപാടി നടക്കുന്ന ഹാളിൻ്റെ വിലാസം:
PARK HALL RESORT & SPA,
PARK HALL ROAD,
CHARNOCK RICHARD
PRESTON, PR7 5LP.
Latest News:

യുക്മ വെയിൽസ് റീജിയണൽ കായികമേള ദേശീയ സെക്രട്ടറി ശ്രീ. ജയകുമാർ ഉത്ഘാടനം ചെയ്യുന്നു, ദേശീയ ജോയിന്റ് ട...
ബെന്നി അഗസ്റ്റിൻ (യുക്മ ദേശീയ സമിതിയംഗം) കാർഡിഫ്: യുക്മ ദേശീയ കായികമേളയോടനുബന്ധിച്ച് നടത്തുന്ന യ...uukma region
‘പാറ്റ’കളുടെ പ്രതിഷേധത്തിന് അനുമതി; പ്രവർത്തകരുമായി അഭിജീത് ദീപ്കെ ജന്തർ മന്തറിലേക്ക്
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജ്യ ആവശ്യപ്പെട്ട് പാറ്റ പാർട്ടി (കോക്ര...India
നുഹ്റോ എക്യുമെനിക്കൽ കരോൾ മത്സരവും നാഷണൽ നഴ്‌സസ് എക്സലൻസ് അവാർഡും ഡിസംബർ 12-ന് ബിർമിംഗ്ഹാമിൽ
ജോർജ് മാത്യു, നുഹ്റോ ഓർഗനൈസിങ് കമ്മിറ്റി ബിർമിംഗ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി...Spiritual
ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം
ഇടുക്കി അടിമാലിയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇരുമ്പുപാലം പടിക്കപ്പ് ഉന്നതിയിലെ രമേശ് (24) ആ...Kerala
ലഹരിശൃംഖലയുടെ ഉറവിടം കണ്ടെത്താനായി പ്രത്യേക സംഘം’; തൂഫാന് ഇന്റലിജന്സിനെ നിയോഗിച്ചെന്ന് ആഭ്യന്തര മന...
തൂഫാന് ഇന്റലിജന്സ് എന്ന പേരില് ലഹരിശൃംഖലയുടെ ഉറവിടം കണ്ടെത്താനായി സംഘത്തെ നിയോഗിച്ചെന്ന് ആഭ്യന്ത...Kerala
പരിശോധിച്ച ഡോക്ടർ ഞെട്ടി; 50 വയസുകാരിയുടെ തലച്ചോറിന്റെ മുൻഭാഗത്ത് 7.5 സെന്റീമീറ്റർ വലുപ്പമുള്ള ട്യ...
റിയാദ്: കിങ് സൽമാൻ മെഡിക്കൽ സിറ്റിയിലെ ന്യൂറോ സർജറി വിഭാഗം വിദഗ്ധർ അതീവ സങ്കീർണ്ണമായ ശസ്ത്രക്രിയയില...Latest News
എൽഡിഎഫ് സർക്കാർ നടപ്പാക്കിയ മൂന്ന് പദ്ധതികൾക്ക് ദേശീയ അംഗീകാരം; മികച്ച മാതൃകയെന്ന് പഞ്ചായത്തീരാജ് മ...
തിരുവനന്തപുരം: ഇടതു സര്ക്കാര് നടപ്പാക്കിയ മൂന്നു പദ്ധതികള്ക്ക് ദേശീയ അംഗീകാരം. കെ സ്മാര്ട്ട്, ഡ...Kerala
ഹോർമൂസിന് പകരക്കാരനാകാൻ യുഎഇയുടെ 'പ്ലാൻ ബി'; ഇറാന്റെ ഭീഷണിക്ക് മുമ്പിൽ പതറാതെ ബദൽപാത വികസനം അതിവേഗം
ദുബായ്: അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത സംഘർഷ സാഹചര്യം ആഗോള ഇന്ധന-ഭക്ഷ...Latest Updates
Post Your Comments Here ( Click here for malayalam )
Latest Updates
- ‘പാറ്റ’കളുടെ പ്രതിഷേധത്തിന് അനുമതി; പ്രവർത്തകരുമായി അഭിജീത് ദീപ്കെ ജന്തർ മന്തറിലേക്ക് ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജ്യ ആവശ്യപ്പെട്ട് പാറ്റ പാർട്ടി (കോക്രോച്ച് ജനതാ പാർട്ടി – സി.ജെ.പി) ഡൽഹിയിൽ പ്രഖ്യാപിച്ച പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകി. യു.എസിൽനിന്ന് രാവിലെയാണ് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ ഡൽഹിയിൽ വിമാനമിറങ്ങിയത്. പിന്നാലെ പൊലീസ് നേരിട്ട് വിമാനത്താവളത്തിലെത്തി അഭിജീത്തുമായി സംസാരിച്ചാണ് പ്രതിഷേധത്തിന് അനുമതി നൽകിയത്. നേരത്തെ, അഭിജീത്തും പ്രവർത്തകരും പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധത്തിന് അനുമതി വാങ്ങാനായിരുന്നു തീരുമാനിച്ചത്. സുരക്ഷ പരിശോധന പൂർത്തിയാക്കി അഭിജീത്, ഭരണഘടനശിൽപി ഡോ
- നുഹ്റോ എക്യുമെനിക്കൽ കരോൾ മത്സരവും നാഷണൽ നഴ്‌സസ് എക്സലൻസ് അവാർഡും ഡിസംബർ 12-ന് ബിർമിംഗ്ഹാമിൽ ജോർജ് മാത്യു, നുഹ്റോ ഓർഗനൈസിങ് കമ്മിറ്റി ബിർമിംഗ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “നുഹ്റോ” എക്യുമെനിക്കൽ കരോൾ മത്സരവും നാഷണൽ നഴ്‌സസ് എക്സലൻസ് അവാർഡ് വിതരണവും ഡിസംബർ 12-ന് ബിർമിംഗ്ഹാമിനടുത്തുള്ള കവൻട്രിയിൽ വെച്ച് നടക്കും. ക്രിസ്തുമസ് സന്ദേശമായ സ്നേഹത്തിന്റെയും പ്രത്യാശയുടെയും പ്രകാശം സമൂഹത്തിലാകെ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കവൻട്രിയിലെ വില്ലൻഹാൾ സോഷ്യൽ ക്ലബ് ആണ് പരിപാടിയുടെ വേദി. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി കരോൾ ടീമുകൾ മത്സരത്തിൽ
- ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം ഇടുക്കി അടിമാലിയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇരുമ്പുപാലം പടിക്കപ്പ് ഉന്നതിയിലെ രമേശ് (24) ആണ് മരിച്ചത്. മഴ ആരംഭിച്ചതോടെ വൈദ്യുതി ലൈനിൽ ചാഞ്ഞുകിടക്കുന്ന മരക്കമ്പുകളെല്ലാം വെട്ടുന്ന ജോലിക്കിടെയാണ് വൈദ്യുതാഘാതം ഏറ്റത്.ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേഷിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കനത്ത മഴയിൽ സംസ്ഥാനത്ത് വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കനത്ത മഴയിൽ കാഞ്ഞങ്ങാട് ഹൊസ്ദുർഗിൽ യു ബി എം സി സ്കൂൾ വളപ്പിനോട് ചേർന്ന മതിൽക്കെട്ട് ഇടിഞ്ഞു
- ലഹരിശൃംഖലയുടെ ഉറവിടം കണ്ടെത്താനായി പ്രത്യേക സംഘം’; തൂഫാന് ഇന്റലിജന്സിനെ നിയോഗിച്ചെന്ന് ആഭ്യന്തര മന്ത്രി തൂഫാന് ഇന്റലിജന്സ് എന്ന പേരില് ലഹരിശൃംഖലയുടെ ഉറവിടം കണ്ടെത്താനായി സംഘത്തെ നിയോഗിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിശൃംഖലയുടെ വേരറുക്കുമെന്നും ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില് ഇതുവരെ 795 പേര് അറസ്റ്റിലായെന്നും രമേശ് ചെന്നിത്തല. കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കി മാറ്റുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു തൂഫാന് ഇന്റലിജന്സ് എന്ന പേരില് മയക്ക്മരുന്നിന്റെ ഉറവിടം കണ്ടെത്താനായി സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രഹസ്യ വിവരങ്ങള് പൊതു ജനങ്ങള്ക്ക് കൈമാറാം. മൂന്ന് നമ്പര് വഴി വിവരങ്ങള് കൈമാറാം. 9497979794, 9497927797,
- പരിശോധിച്ച ഡോക്ടർ ഞെട്ടി; 50 വയസുകാരിയുടെ തലച്ചോറിന്റെ മുൻഭാഗത്ത് 7.5 സെന്റീമീറ്റർ വലുപ്പമുള്ള ട്യൂമർ റിയാദ്: കിങ് സൽമാൻ മെഡിക്കൽ സിറ്റിയിലെ ന്യൂറോ സർജറി വിഭാഗം വിദഗ്ധർ അതീവ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ അൻപത് വയസ്സ് പ്രായമുള്ള വനിതയുടെ തലച്ചോറിലെ കൂറ്റൻ ട്യൂമർ വിജയകരമായി പൂർണ്ണമായും നീക്കം ചെയ്തു. പെരുമാറ്റ വൈകല്യങ്ങൾ, നടക്കാനുള്ള ബുദ്ധിമുട്ട്, വിഭ്രാന്തി തുടങ്ങിയ കഠിനമായ ആരോഗ്യപ്രശ്നങ്ങളാൽ ദീർഘനാളായി ബുദ്ധിമുട്ടിയിരുന്ന രോഗിക്കാണ് ഈ വിജയകരമായ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുതുജീവൻ നൽകിയത്. വിശദമായ മെഡിക്കൽ പരിശോധനയിലാണ് രോഗിയുടെ തലച്ചോറിന്റെ മുൻഭാഗത്ത് വലിയ അളവിലുള്ള ‘മെനിഞ്ചിയോമ’ ട്യൂമർ കണ്ടെത്തിയത്. 7.5 സെൻറീമീറ്റർ വലിപ്പമുണ്ടായിരുന്ന ഈ
യുക്മ കേരളപൂരം വള്ളംകളി 2026 ആഗസ്റ്റ് 15 ന് …..യുകെയിലെ ഏറ്റവും വലിയ ജനകീയ മഹോത്സവത്തിന് അണിയറയിൽ ഒരുങ്ങുന്നത് മെഗാതിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളും……. /
യുക്മ കേരളപൂരം വള്ളംകളി 2026 ആഗസ്റ്റ് 15 ന് …..യുകെയിലെ ഏറ്റവും വലിയ ജനകീയ മഹോത്സവത്തിന് അണിയറയിൽ ഒരുങ്ങുന്നത് മെഗാതിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളും…….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) എട്ടാമത് യുക്മ കേരളപൂരം വള്ളംകളി ആഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ ആവേശത്തിരമാലകൾ തീർക്കുമ്പോൾ തടാകക്കരയിലെ വേദിയിൽ കലയുടെ മഴവിൽ മനോഹാരിത തീർക്കുവാൻ അണിയറയിൽ ഒരുങ്ങുന്നത് മെഗാ തിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളുമാണ്. കേരളത്തിൻ്റെ തനത് കലാരൂപങ്ങളായ തിരുവാതിര മുതൽ തെയ്യം വരെ വൈവിദ്ധ്യം നിറഞ്ഞ കലകളോടൊപ്പം സംഗീതവും ബോളിവുഡ് നൃത്തങ്ങളും കോർത്തിണക്കി ഉത്സവാന്തരീക്ഷം തീർക്കുവാനുള്ള തയ്യാറെടുപ്പുകൾ നടന്ന് വരികയാണ്. യുക്മ കേരളപൂരം വള്ളംകളിയ്ക്ക് തുടക്കം
യുക്മ കേരളപൂരം വള്ളംകളി – 2026 ആഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ…..’മണവാട്ടി’ എട്ടാമത് യുക്മ വള്ളംകളിയുടെ ബീവറേജ് പാർട്ട്ണർ /
യുക്മ കേരളപൂരം വള്ളംകളി – 2026 ആഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ…..’മണവാട്ടി’ എട്ടാമത് യുക്മ വള്ളംകളിയുടെ ബീവറേജ് പാർട്ട്ണർ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങൾ ദൃതഗതിയിൽ തുടങ്ങിയതായി യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി മത്സരവുമായി ബന്ധപ്പെട്ട മറ്റ് തയ്യാറെടുപ്പുകൾ, അതിവേഗം തുടങ്ങികഴിഞ്ഞിരിക്കുകയാണ്. 2026 ആഗസ്റ്റ് 15 ന് നടക്കുന്ന കേരളപൂരം വള്ളംകളിയുടെ ബീവറേജ് പാർട്ട്ണറായി സഹകരിക്കുന്നത് ആഗോള മദ്യ മത്സരങ്ങളിൽ തിളങ്ങിയ മലയാളിയുടെ നാടൻ വാറ്റായ ‘മണവാട്ടി’യാണ്
യുക്മ – തെരേസാസ് `ഓണച്ചന്തം മലയാളി സുന്ദരി’ സീസൺ 2 മത്സരാർത്ഥികളെ ക്ഷണിക്കുന്നു…. മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയിൽ…. /
യുക്മ – തെരേസാസ് `ഓണച്ചന്തം മലയാളി സുന്ദരി’ സീസൺ 2 മത്സരാർത്ഥികളെ ക്ഷണിക്കുന്നു…. മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയിൽ….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ – തെരേസാസ് ലണ്ടൻ “ഓണച്ചന്തം മലയാളി സുന്ദരി” സീസൺ 2 വിന് വേദിയൊരുങ്ങുന്നു. യുക്മയും യുകെയിലെ പ്രമുഖ മലയാളി വസ്ത്ര ബ്രാൻഡായ തെരേസാസ് ലണ്ടനും ചേർന്ന് സംഘടിപ്പിക്കുന്ന ഈ മലയാളി സുന്ദരി മത്സരം ആഗസ്റ്റ് 15 ന് യുക്മ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചാണ് നടക്കുന്നത്. പ്രശസ്ത ഫാഷൻ ഷോ ഡയറക്ടർ കമൽ രാജ് മാണിക്കത്താണ് ഇത്തവണയും മത്സരത്തിന് നേതൃത്വം നൽകുന്നത്. യുക്മ വനിത വിഭാഗമായ ‘യുക്മ
ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ /
ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ
യുക്മ മുൻ ദേശീയ ഭാരവാഹിയും യുക്മയിൽ സജീവ സാന്നിധ്യവുമായ ടിറ്റോ തോമസിന്റെയും ഡെസി ടിറ്റോയുടെയും മകൾ ജിസ് മറിയ ടിറ്റോ ഇന്ന് വിവാഹിതയാകുന്നു. വാണിയംപാറ വലിയപ്ലാക്കൽ ഹൗസിൽ ആന്റണി സേവ്യറിന്റെയും ഷിനോ ആന്റണിയുടെയും മകൻ അതുൽ ആന്റണിയാണ് വരൻ. ഇന്ന് രാവിലെ പതിനൊന്നര മണിക്ക് പന്താലംപാടം നിത്യസഹായ മാതാ ദേവാലയത്തിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. ഇന്ന് വിവാഹിതരാകുന്ന ജിസിനും അതുലിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും സ്നേഹവും
“ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനത്തിലെ അനുഭവങ്ങൾ വിവരിച്ച് നേഴ്സായ റസീന തോമസ് /
“ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനത്തിലെ അനുഭവങ്ങൾ വിവരിച്ച് നേഴ്സായ റസീന തോമസ്
സ്വന്തം ലേഖകൻ എക്സിറ്റർ: അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം സംഘടിപ്പിച്ച എട്ടാമത് ദേശീയ സമ്മേളനം യുകെ മലയാളികൾക്കിടയിൽ ഏറെ ചർച്ചയാകുകയാണ്. സെമിനാറുകളും ഡിബേറ്റുകളും ഗ്രൂപ്പ് ഡിസ്കഷനുകളും അതിലേറെ ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കാത്തവർക്ക് വലിയ നഷ്ടം തന്നെയെന്നാണ് സമ്മേളന പ്രതിനിധികൾ തന്നെ വ്യക്തമാക്കുകയാണ്. എക്സിറ്റർ മലയാളി അസോസിയേഷനിൽ നിന്ന് സമ്മേളന പ്രതിനിധിയായെത്തിയ സ്റ്റാഫ് നേഴ്സ് റസീന തോമസ് തന്റെ അനുഭവം വിവരിക്കുകയാണ്. “ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” “തുടർച്ചയായ പ്രൊഫഷണൽ വികസനത്തെ






click on malayalam character to switch languages