- ഇംഗ്ലണ്ടിലുടനീളമുള്ള എൻഎച്ച്എസ് ആശുപത്രികളിൽ രോഗികളുടെ വിവരങ്ങൾ പങ്കിടുന്നത് പ്രതിവർഷം 20,000 എ & ഇ സന്ദർശനങ്ങൾ കുറയ്ക്കുമെന്ന് റിപ്പോർട്ട്
- ആഴ്സണൽ ബസ് പരേഡിനിടെ പതിനാറ് പേരെ അറസ്റ്റ് ചെയ്തു; 75 പേരെ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ നിന്ന് രക്ഷപ്പെടുത്തി
- ലബനാനിൽ ഇസ്രായേൽ ആക്രമണം രൂക്ഷം; യു.എൻ സുരക്ഷാ കൗൺസിൽ ഇന്ന് അടിയന്തര യോഗംചേരും
- മ്യാൻമറിൽ വൻ സ്ഫോടനം: ആറ് കുട്ടികളടക്കം 50ലധികം പേർ കൊല്ലപ്പെട്ടു
- യു.എസ്-ഇറാൻ ചർച്ച അനിശ്ചിതത്വത്തിൽ:‘മറ്റൊരു രീതിയിൽ തീർക്കും’-ഭീഷണിയുമായി ട്രംപ്
- എൻട്രി എക്സിറ്റ് സിസ്റ്റത്തിൽ കാലതാമസം; യുകെയിലേക്കുള്ള യാത്രക്കാർ മൂന്ന് മണിക്കൂർ മുൻപ് യൂറോപ്യൻ വിമാനത്താവളങ്ങളിലെത്തണമെന്ന് എയർലൈനുകൾ
- ലണ്ടനിൽ ബഹുനില കെട്ടിടത്തിൽ നിന്ന് വീണ് കുട്ടിയുൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം
കാവൽക്കാരുടെ സങ്കീർത്തനങ്ങൾ (ഭാഗം – 20) നക്ഷത്രങ്ങള്‍ സാക്ഷി
- Nov 15, 2024
20 – നക്ഷത്രങ്ങള്‍ സാക്ഷി
ഞാന്‍ വിളിച്ചിട്ടു നിങ്ങള്‍ ശ്രദ്ധിക്കാതെയും ഞാന്‍ കൈ നീട്ടീട്ടുആരും കൂട്ടാക്കാതെയും, നിങ്ങള്‍ എന്റെ ആലോചനഒക്കെയും ത്യജിച്ചുകളകയും എന്റെ ശാസനയെ ഒട്ടുംഅനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ടു ഞാനുംനിങ്ങളുടെ അനര്‍ത്ഥദിവസത്തില്‍ ചിരിക്കും; നിങ്ങള്ഭയപ്പെടുന്നതു നിങ്ങള്‍ക്കു ഭവിക്കുമ്പോള്‍ പരിഹസിക്കും. നിങ്ങള്‍ ഭയപ്പെടുന്നതു നിങ്ങള്‍ക്കു കൊടുങ്കാറ്റുപോലെയുംനിങ്ങളുടെ ആപത്തു ചുഴലിക്കാറ്റുപോലെയും വരുമ്പോള്‍, കഷ്ടവും സങ്കടവും നിങ്ങള്‍ക്കു വരുമ്പോള്‍ തന്നേ. അപ്പോള്‍അവര്‍ എന്നെ വിളിക്കും; ഞാന്‍ ഉത്തരം പറകയില്ല. എന്നെജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.
-സദൃശ്യവാക്യങ്ങള്‍, അധ്യായം 1
ഓപ്പറേഷന് കഴിഞ്ഞു.
രണ്ട് ദിവസം കൂടി കഴിഞ്ഞപ്പോള്‍ ജസ്റ്റ് ഹാം ആശുപത്രിയില്‍നിന്ന് സീസ്സര്‍ കത്തനാര്‍ക്കൊപ്പം നടന്നു. കത്തനാര് ചുറ്റിനുംനോക്കി.
വൃത്തിയുള്ള മനുഷ്യരെപ്പോലെ വൃത്തിയുള്ളആശുപത്രിക്കെട്ടിടം.
അപ്പോള്‍ ചാര്‍ളി കുടുംബത്തെ കാണാനിടയായി.
മകള്‍ മരിയോണിന്റെ ക്യാന്‍സര്‍ മാറിയെന്ന വാര്ത്തസന്തോഷത്തോടെ ചാര്‍ളി അറിയിച്ചു.
“ഇന്ന് ചെക്കപ്പിന് വന്നതായിരുന്നു. ഡോക്ടര്‍ ചോദിക്കുന്നു, ഈ കുട്ടിയുടെ രോഗം കാണാനില്ലല്ലോന്ന്. അച്ചന്റെപ്രാര്ത്ഥനയാണ്. എന്റെ കുഞ്ഞിന് വിടുതല്‍ നല്‍കിയത്”, ഗ്ലോറിയ നിറകണ്ണുകളോടെ പറഞ്ഞു. രക്ഷ നല്കിയകത്തനാരുടെ മുഖത്തേയ്ക്ക് എന്തെന്നില്ലാത്ത ആദരവോടെനോക്കി.
“താങ്ക്യൂ ഫാദര്‍” മാരിയോണ്‍ പറഞ്ഞു.
കത്തനാര് അവളുടെ തലയില്‍ തലോടി, “എല്ലാംദേവത്തിന്റെ അനുഗ്രഹമാണ്. അല്ലാതെ നമ്മുടെമിടുക്കൊന്നുമല്ല”, കത്തനാര് മറുപടി പറഞ്ഞു. ഗ്ലോറിയവീണ്ടും വീണ്ടും കത്തനാരോട് നന്ദി പറഞ്ഞു. ചാര്ളിചോദിച്ചു, “കത്തനാര് എന്താണ് ഇവിടെ? സുഖമില്ലേ?”
“ഒരു രോഗിയെ കാണാന്‍ വന്നതാ” മറുപടി കൊടുത്തത്സീസ്സര്.
“എന്തായാലും കത്തനാരുടെ പ്രാര്‍ത്ഥന ഈശോ കേട്ടു.” ചാര്‍ളി കത്തനാരെ പുകഴ്ത്തി പറഞ്ഞു.
“നമ്മള് വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചു. നന്മ വിതച്ചാല്‍ നന്മയേകൊയ്തെടുക്കാന് കഴിയൂ. അല്ലാതെ തിന്മയല്ല”.
“എന്തൊക്കെ പറഞ്ഞാലും കത്തനാരേ നമ്മുക്ക് ലഭിച്ചത് ഒരുമഹാഭാഗ്യം തന്നെയാണ്.” മനസ്സില്ലാ മനസ്സോടെചെറുതായൊരു കള്ളപ്പുഞ്ചിരിയില്‍ സീസ്സര്കത്തനാരെയൊന്ന് പുകഴ്ത്തി.
“ദൈവ ഭക്തിയില്‍ ജീവിക്കുന്ന ആര്‍ക്കും ദൈവം നന്മകളേചെയ്യൂ. കുരിശു ചുമക്കാതെ നന്മകള് ലഭിക്കില്ല. പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തില്‍ ആശ്രയിക്ക. സ്വന്തംവിവേകത്തില് ആകരുത്. നിന്റെ എല്ലാം വഴികളിലുംഅവനെ നിനച്ചു കൊള്‍ക. അവന് നിന്റെ പാതകളെനേരെയാക്കും.”
സീസ്സര്‍ കത്തനാരേ ആശങ്കയോടെ നോക്കി, ഒരു മുടിഞ്ഞസുവിശേഷം. എനിക്ക് വേറെ പണിയുണ്ടെന്ന് പറയണമെന്ന്തോന്നി. ആശുപത്രിക്കുള്ളില്‍ സുവിശേഷം പറയാന്കണ്ടൊരു നേരം. ഒരു കിഡ്നി പോയിട്ടും ഇങ്ങേര്‍ക്ക് ഒരുക്ഷീണവുമില്ലേ. ഇങ്ങനെയും മനുഷ്യരുണ്ടോ?
പെട്ടെന്ന് സീസ്സറിന്റെ ശ്രദ്ധ തിരിഞ്ഞു. സുന്ദരിയായ ഒരുമദാമ്മ. കറുത്ത കൂളിംഗ് ഗ്ലാസ്സും ഒന്നുകൂടി നേരെയാക്കിഅവളുടെ മദകസൗന്ദര്യത്തില് നിമിഷങ്ങള്‍ ലയിച്ചുപോയി. മറ്റുള്ളവര്‍ പറയുന്നതൊന്നും സീസ്സര്‍ ശ്രദ്ധിക്കുന്നില്ല. കണ്ണുകള്‍ മദാമ്മയില്‍ തന്നെയായിരുന്നു. സീസ്സര്‍ ആരെയോനോക്കി നില്‍ക്കുന്നത് കണ്ട് ചാര്‍ളി ചോദിച്ചു.
“ഇയാള്‍ ഞങ്ങള്‍ പറയുന്നത് എന്തെങ്കിലും കേട്ടോ?” സീസ്സറിന്റെ കണ്ണുകള്‍ തുറന്നു. പുഞ്ചിരിച്ച് പറഞ്ഞു.
“പി..പിന്നെ. എന്നാ നമ്മുക്ക് പോകാം.”അവര്‍ പിരിഞ്ഞു. സീസ്സര്‍ കാറോടിച്ചു. നല്ല തണുപ്പനുഭവപ്പെട്ടു.
പൂട്ടിക്കിടന്ന മുറി കത്തനാരുടെ കൈയ്യിലുള്ള താക്കോല്‍വാങ്ങി സീസ്സര്‍ തുറന്നു. കതകിന്റെ ഇടഭാഗത്തൂടെ അകത്ത്വീണു കിടന്ന ഒരു കത്തെടുത്ത് കത്തനാരേ ഏല്‍പ്പിച്ചു. ഇന്ത്യയില്‍നിന്നുള്ള കത്ത്. അത് തുറന്നു വായിച്ചു. ദീര്‍ഘനിശ്വാസത്തോടെ സെറ്റിയിലിരുന്നു. കത്തനാരുടെമുഖത്തെ സന്തോഷം നഷ്ടപ്പെട്ടു. വിഷണ്ണനായി ഇരിക്കുന്നത്കണ്ടപ്പോള്‍ സീസ്സര്‍ ചോദിച്ചു.
“എന്താ സുഖം തോന്നുന്നില്ലേ. ഒന്ന് കിടന്ന് എഴുന്നേറ്റാല്എല്ലാ ക്ഷീണവും മാറും.”
കത്തനാര് കത്ത് സീസ്സറെ ഏല്‍പ്പിച്ചു. സീസ്സര്‍ അത് വായിച്ചു. ഉള്ളിലെ സന്തോഷം മുഖത്ത് പ്രകടിപ്പിച്ചില്ല. കിഡ്നി വരെഎടുപ്പിച്ചല്ലേ വിടുന്നത്.
“എന്താ കത്തനാരേ ഇത്. വന്നിട്ട് അഞ്ച് മാസം പോലുംആയിട്ടില്ല. ഇത്ര വേഗത്തില്‍… ഇല്ല. അത് ഞങ്ങള്അംഗീകരിക്കില്ല. ഞങ്ങള്‍ക്ക് കത്തനാരെ ഇവിടെ തന്നെവേണം.”
വിഷണ്ണനായിരുന്ന കത്തനാര് രോക്ഷാകുലനായസീസ്സറിന്റെ മുഖത്തേക്കു നോക്കി.
“വളരെ കുറച്ച് ഇടവകകളിലെ ഞാനിരുന്നിട്ടുള്ളൂ. എങ്ങുംനാലുവര്ഷം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.”
“അതെന്താ നാല് വര്‍ഷം തികയ്ക്കാത്തത്?”
“ഒന്നുകില്‍ ഇടവകക്കാര് പുറത്താക്കും. അല്ലെങ്കില്പിതാക്കന്മാര് പുറത്താക്കും.”
സീസ്സര്‍ വിസ്മയത്തോടെ നോക്കി.
“ലണ്ടനില്‍ വന്നെങ്കിലും നന്നാകുമെന്ന് കരുതിയായിരിക്കും. ഇങ്ങോട്ടയച്ചത്. എന്ത് ചെയ്യാം എന്നെപ്പോലെ നന്നാകാന്മനസ്സില്ലാത്ത കുറെ പുരോഹിതന്മാരുണ്ടെന്ന് മനസ്സിലായി.”
ചുരുക്കത്തില്‍ കത്തനാരുടെ കൈയ്യിലിരിപ്പ് അത്ര നന്നല്ലെന്ന്ബോധ്യമായി. ഇവിടെ വീഞ്ഞടിച്ച് പോത്തുപോലെകിടന്നുറങ്ങിയിരുന്നെങ്കില് ഇതുവല്ലോം ഉണ്ടാകുമോ? ഇവിടെവന്ന് വിശ്രമമില്ലാതെ ഓടിച്ചാടി നടന്ന് പണി എടുത്തതല്ലേ, നാട്ടില്‍ പോയി കുറെ വിശ്രമിക്കട്ടെ. സീസ്സര്‍ കുളിംഗ് ഗ്ലാസ്സ്തലയ്ക്ക് മുകളിലേയ്ക്ക ഉയര്ത്തിവെച്ചിട്ട് പറഞ്ഞു.
“ഇവിടുന്ന് ആര്‍ക്കെങ്കിലും കത്തനാരെപ്പറ്റി പരാതി പറയാന്‍കഴിയുമോ? സുഖമായി ഉണ്ടുറങ്ങുന്ന എത്രയോ അച്ചന്മാരുംപിതാക്കന്മാരുമുണ്ട്. ഏതെങ്കിലും ഒരു രോഗിക്ക് പ്രാര്ത്ഥിച്ച്സുഖം കൊടുക്കാന്‍ ഇവര്‍ക്കും കഴിഞ്ഞിട്ടുണ്ടോ?”
കത്തനാരുടെ മുഖത്ത് നോക്കി സന്തോഷവാനായിപറയുമ്പോള് ഉള്ളില്‍ പറഞ്ഞു. ഈ വിപത്ത് ഇവിടെനിന്നൊന്ന് പോയി കിട്ടിയാല്‍ മതി. കുറെ പുരോഹിതര്രോഗസൗഖ്യം കൊടുക്കാനുണ്ടെങ്കില്‍ പിന്നെ എന്തിനാണ്സയന്സും ഡോക്ടര്‍മാരും.
കത്തനാര് സംതൃപ്തനായി പറഞ്ഞു, “എല്ലാം ദൈവനിശ്ചയംപോലെ നടക്കൂ. ഈശോ തന്നെ പറഞ്ഞില്ലേ. ഞാന്‍ നിന്നെഒരു നാളും കൈവിടുകയില്ല. ഉപേക്ഷിക്കയുമില്ല. മനുഷ്യര്ക്ക്എന്നോട് എന്ത് ചെയ്യാന്‍ കഴിയും.”
സീസ്സര്‍ക്ക് എത്രയും വേഗം പോകണമെന്ന് തോന്നി. ഇനിയുംഇവിടെയിരുന്നാല് കല്ലറയില്‍ അടക്കപ്പെടുവന് മുന്നാം നാള്ഉയിര്ത്തെഴുന്നേറ്റു എന്നുവരെയെത്തും. വളരെ താഴ്മയോടെചോദിച്ചു, “കത്തനാര്‍ക്ക് വീട്ടില്‍നിന്ന് എന്തെങ്കിലുംകഴിക്കാന് കൊണ്ടു വരട്ടെ?”
മൗനമായിരുന്ന കത്തനാരുടെ മുഖം ഉയര്‍ന്നു.
“അതൊന്നും വേണ്ട. കഞ്ഞിവച്ചു കുടിക്കാം. എന്നാല്‍, സീസ്സര്‍ ചെന്നാട്ടെ, ഞാനൊന്ന് കിടക്കട്ടെ. പോകുമ്പോള്‍ ആകതകൊന്ന് അടച്ചേയ്ക്ക്”
അത്രയും കേട്ടപ്പോഴെത്തെയ്ക്കും സീസ്സര്‍ ചാടിയെഴുന്നേറ്റു, “കത്തനാര്‍ക്ക് എന്താവശ്യം വന്നാലും എന്നെ വിളിക്കാന്മടിക്കരുത്. ഇനിയും ഞാനും കത്തനാര്‍ക്ക് വേണ്ടിപ്രാര്ത്ഥിക്കാം. എന്നാല്‍ ഇറങ്ങട്ടെ.”
കത്തനാര് സമ്മതം മൂളി. സീസ്സര്‍ കതകടച്ച്പുറത്തേയ്ക്കിറങ്ങി.
ആ മുറിക്കുള്ളില്‍ നീണ്ട നിശ്ശബ്ദത പറന്നു. കത്തനാര്കട്ടിലില് നീണ്ടു നിവര്‍ന്ന് കിടന്ന് പെട്ടെന്നുറങ്ങി. കത്തനാര്ഞെട്ടി പിടഞ്ഞേഴുറ്റ് കണ്ണുകള്‍ തുറന്നു. മുന്നില്മൂടല്മഞ്ഞുപോലെ കാണപ്പെട്ടു. വിഷാദത്തോടെ ചുറ്റിനുംനോക്കി. ഞാന്‍ ജെറുശലേമിലായിരുന്നല്ലോ. ഇവിടെഎങ്ങനെവന്നു? ഞാന്‍ എവിടെയാണ് മനസ്സില്‍ ധാരാളംചോദ്യങ്ങള് ഉയര്‍ന്നു വന്നു. എഴുന്നേറ്റ് കൈയും മുഖവുംകഴുകി കുപ്പായമെടുത്തിട്ട് പള്ളിക്കുള്ളിലേയ്ക്കു പോയി മുറിതുറന്ന് വിശുദ്ധരൂപത്തിന് മുന്നില്‍ മുട്ടുമടക്കി കൈകള്മുകളിലേയ്ക്കുയര്ത്തി പ്രാര്‍ത്ഥനയില്‍ ലയിച്ചിരുന്നു.
മഞ്ഞുകാലം വരവായി. മരങ്ങളിലെ ഇലകളുടെ നിറം മാറി.
കാര്‍ മോഷണം പോയതിന് ശേഷം ലണ്ടന്‍ ബസുകളിലാണ്കത്തനാര് യാത്രകള്‍ തുടര്‍ന്നത്. പല ദിവസങ്ങളിലുംജോബിനെയും കൂട്ടും. അപ്പോഴൊക്കെ ലിന്ഡയുടെകാറിലാണ് പോകാറ്.
മകളുടെ പരീക്ഷ കഴിഞ്ഞു. റിസല്‍റ്റ് വന്നാലുടന്ഏതെങ്കിലും നല്ലൊരു സ്ഥാപനത്തില്‍ ബിസ്സിനസ്സ്എക്സിക്യൂട്ടീവ് ആക്കാനാണ് സീസ്സര്‍ ആഗ്രഹിക്കുന്നത്. ഒപ്പം നല്ലൊരു ബിസ്സിനസ്സ് കുടുംബത്തിലെ യോഗ്യനായചെറുപ്പക്കാരനെക്കൊണ്ട് വിവാഹവും കഴിപ്പിക്കണം. തന്റെകാലം കഴിഞ്ഞാല്‍ ഹോട്ടലുകള്‍ മകളെ ഏല്പ്പിക്കയുംചെയ്യാം.
കത്തനാരുടെ അവസാനത്തെ വിശുദ്ധമായി നടത്തുന്നഞായറാഴ്ച പള്ളിയില്‍ ജനങ്ങള്‍ നിറഞ്ഞു കവിഞ്ഞു. ഇതിനകം തന്നെ രോഗികള്‍ സൗഖ്യമായതും മച്ചികള്ഗര്ഭവതികളായതും വിശ്വാസികളില്‍ ആശ്ചര്യമുളവാക്കി. എത്രയോ, പുരോഹിതര്‍ വന്നുപോയി. കത്തനാര് തികച്ചുംക്രിസ്തുവിന്റെ ദാസന് എന്നവര്‍ മനസ്സിലാക്കി. അദ്ദേഹത്തോടുള്ള ആരാധന വര്‍ദ്ധിച്ചു. ഒപ്പംമടങ്ങിപ്പോകുന്നതില് പലരും ദുഃഖം പ്രകടിപ്പിക്കയും ചെയ്തു. അതില്‍ ഏറ്റവും കൂടുതല്‍ ദുഃഖം ഗ്ലോറിയായിലും മകള്മാരിയോനുമായിരുന്നു. വിശ്വാസബലിയില്‍ ആളുകളുടെഎണ്ണം കൂടിയെങ്കിലും സീസ്സര്‍ അത് ബഹിഷ്ക്കരിക്കതന്നെചെയ്തു. ഇന്ന് കത്തനാര് പ്രസംഗത്തിന് തെരഞ്ഞെടുത്തത്ലൂക്കോസിന്റെ സുവിശേഷം മൂന്നാം അദ്ധ്യായം ഇരുപതാംവാക്യമാണ്. പ്രിയമുള്ളവരെ ഞാന്‍ ആദ്യം ഈവിശുദ്ധവേദിയില്നിന്ന് പ്രസംഗിച്ചത് ബാലനായിരുന്നയോഹന്നാനെപ്പറ്റിയായിരുന്നു. അവന് അമ്മയുടെ ഉദരത്തില്‍വെച്ചുതന്നെ പരിശുദ്ധാത്മാവുകൊണ്ട് നിറഞ്ഞിരുന്നു. എത്രഅമ്മമാര്ക്ക് പറയുവാന്‍ കഴിയും. എന്റെ കുഞ്ഞ്ആത്മാവിലാങ്ങോ ജനിച്ചത് അതോ ജന്മത്തിലോ? ആത്മാവില്‍ കുഞ്ഞുങ്ങള്‍ ജനിക്കണമെങ്കില്‍ അവര്സ്നേഹത്തില് വിശുദ്ധികരിക്കപ്പെടണം. ആത്മാവില്എങ്ങനെ ജനിക്കും എന്നതുപോലെ സ്നേഹം എങ്ങനെവിശുദ്ധികരിക്കും. വിശുദ്ധിയുള്ള സ്നേഹം തീയില്‍ ഊതികാച്ചിയ പൊന്നുപോലെയാണ്. അത് ഈ ലോകത്തിന്റെജസിക സ്നേഹമല്ല. ആ സ്വര്‍ണ്ണം നമ്മുടെ ശരീരത്ത്എങ്ങനെ തിളങ്ങുന്നുവോ അതുപോലെ വിശുദ്ധീകരിച്ചസ്നേഹവും തിളങ്ങും. അതിന് മനസ്സിലെ മാലിന്യങ്ങള്‍ നാംഒഴുക്കണം. നമ്മുടെ ജീവിതത്തില്‍ മറ്റുള്ള മനുഷ്യരെസ്നേഹിക്കണം. ആ സ്നേഹം കളങ്കമറ്റതാകണം. സ്നേഹമുള്ള മനുഷ്യരില്‍ ജസമോഹം, പരദൂഷണം, അസൂയ, കുശുമ്പ് തുടങ്ങിയവ കാണില്ല. അവര്‍ ആമാലിന്യങ്ങളെ മനസ്സില്‍ നിന്ന് എടുത്തെറിഞ്ഞ്പൂര്ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും മറ്റുള്ളവരെസ്നേഹിക്കുന്നു. ഇങ്ങനെ വിശുദ്ധിയുള്ളവരായി നമുക്ക്ജീവിക്കാന് കഴിയുമോ? അതോ മാലിന്യമണിഞ്ഞ മണ്ണിന്റെമക്കളായി നാം ജീവിച്ച് മരിക്കുമോ!
സീസ്സറിന്റെയും കൈസറിന്റെയും ഉള്ളം പൊള്ളിയെങ്കിലുംകത്തനാരുടെ വാക്കുകള്‍ വര്‍ദ്ധിച്ച ആവേശത്തോടെ ജനങ്ങള്കേട്ടിരുന്നു. ആ കൂട്ടത്തില്‍ രാമന്‍പിള്ളയും കുടുംബവും മറ്റ്മതവിശ്വാസികളുമുണ്ടായിരുന്നു. ചില സ്ത്രീകള്കണ്ണുതുടയ്ക്കുന്നതും കാണുവാന്‍ ഇടയായി. അവര്ക്ക്നല്ലൊരു ഇടയനെ നഷ്ടപ്പെടുന്നതിലുള്ള ദുഃഖമായിരുന്നു.
ഞാന്‍ മടങ്ങിപോകാന്‍ ആഗ്രഹിക്കുമ്പോള്‍ വളര്‍ന്ന് വലുതായയോഹന്നാന് എന്ന സ്കാപക യോഹന്നാനെപ്പറ്റിയാണ്പറയുവാന് ആഗ്രഹിക്കുന്നത്. അവന്റെ യൗവനകാലംമാതാപിതാക്കളെ അനുസരിച്ചും സത്യത്തിലും ദൈവത്തെഭയന്നും അവന് ജീവിച്ചു. നിങ്ങള്‍ അറിയാത്ത മറ്റൊന്നുകൂടിഞാന് പറയട്ടെ അദ്ദേഹം ഒരു എഴുത്തുകാരന്‍കൂടിയായിരുന്നു. ദൈവരാജ്യത്തേപ്പറ്റിയും സമൂഹത്തില്‍കാണുന്ന അനീതികളെപ്പറ്റിയും അദ്ദേഹം എഴുതി. റോമന്ഗ്രീക്ക് സാന്നിദ്ധ്യത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. ആടുകളെ മേയിക്കുക അദ്ദേഹത്തിന് ഒരുവിനോദമായിരുന്നു. അങ്ങനെ തടാകതീരത്ത് നാടുവഴിയായഹേരോദ രാജാവ് കാമുകിയായ ഹേരോദ്യയുമായിപ്രണയസല്ലാപങ്ങള് പങ്കുവെക്കുന്നു. ആ സംഭവം തന്റെതൂലികയിലൂടെ അക്ഷരങ്ങളായി അഗ്നിയായി ആളിക്കത്തി. രാജാവ് അമ്പരന്നു.നാടിന്റെ നാഥന് രാജനീതിനടപ്പാക്കുന്നവനാകണം. മറ്റൊരുത്തന്റെ ഭാര്യയെസ്വന്തമാക്കുന്നവനാകരുതെന്ന് തുറന്നെഴുതി. അതിനാല്രാജപാപം ജനങ്ങളിലേയ്ക്ക് പകര്‍ന്ന് രാജ്യത്തേവേശ്യാലയമാക്കരുത് വിശുദ്ധനായ യോഹന്നാന് സത്യത്തിന്വേണ്ടി ജീവിച്ചു. ഒടുവില്‍ ലഭിച്ചതോ പീഡനങ്ങള്‍, കാരാഗ്രഹം, തടവില്‍ കിടന്നുകൊണ്ടും മനുഷ്യന്റെനന്മയ്ക്കായി, പാപങ്ങളില്‍ നിന്ന് വിടുതല്പ്രാപിക്കുന്നതിനായി പ്രാര്‍ത്ഥിച്ചു. രാജാവിന്റെജന്മദിനത്തില് ഹേരോദ്യയും ഹേരോദാവുംനിശ്ചയിച്ചിറുപ്പിച്ചതുപോലെ അവളുടെ മകള്‍ നൃത്തം ചെയ്തു. രാജാസദസ്സില് മകള്‍ എന്താവശ്യപ്പെട്ടാലുംനല്കുമെന്നറിയിച്ചു. അവര്‍ക്കും വേണ്ടിയിരുന്നത് സ്നാപകയോഹന്നാന്റെ തലയായിരുന്നു. ആ വിശുദ്ധന്റെ തല ഇതാനമ്മുടെ മുന്നില്‍ ഇരിക്കുന്നു. ഇതുപോലെയുള്ളവരുടെ തലഅറുത്തെടുത്താല് ധാരാളം ഇടവകള്‍ക്കും ഹേരോദ്യരാജക്കന്മാരുമുണ്ട്. ഈ പള്ളിയില്‍ ആരെങ്കിലുമുണ്ടോ?
ജനങ്ങള്‍ സംശയത്തോടെ നോക്കി.
Latest News:

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പൂം, ചുമതലയേറ്റ് നവ നേതൃത്വം
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഞായറാഴ്ച കോള്ചെസ്റ്റെറ...Associations
തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു; ആളപായമില്ല
തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞ...Kerala
അണ്ണാമലൈ ബിജെപി വിടുന്നു? ഈയാഴ്ച രജനികാന്തിനെ കണ്ടേക്കും; പ്രഖ്യാപനം രണ്ട് ദിവസത്തിനകമെന്ന് കെ അണ്ണാ...
തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ ഡൽഹിയ്ക്ക് തിരിച്ചു. ദേശീയ അധ്യക്ഷൻ നിഥിൻ നബിനുമായി കൂടിക...Latest News
പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധം: പ്രതികൾക്ക് ആശ്വാസം, പൊലീസ് റിപ്പോർട്ട് അംഗീകരിച്ച് കോടത...
പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ പൊലീസ് റിപ്പോർട്ട് അംഗീകരിച്ച് കോടതി. വ്യോമയാന വകുപ്...Kerala
ഒന്നര വയസ്സുകാരന്റെ കൊലപാതകം: ‘അഷ്കറിനെതിരെ സമഗ്ര അന്വേഷണമുണ്ടാകും’; മന്ത്രി ബിന്ദു കൃഷ്ണ
തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി അഷ്കറിനെതിരെ സമഗ്ര അന്വേഷണമുണ്ടാകു...Kerala
സിപിഐഎം എടുത്ത സമീപനം ആവില്ല സ്വീകരിക്കുക’; സർക്കാരിന്റെ പുതിയ അതിവേഗ റെയിൽ പദ്ധതിയിൽ നിർണായക പ്രതിക...
സർക്കാരിന്റെ പുതിയ അതിവേഗ റെയിൽ പദ്ധതിയിൽ നിർണായക പ്രതികരണവുമായി റവന്യു മന്ത്രി എ പി അനിൽകുമാർ. സിപ...Kerala
മയക്കുമരുന്ന് സ്വാധീനം കണ്ടാൽ അറിയിക്കണം, രക്ഷിതാക്കളിൽ നിന്ന് സഹകരണമുണ്ടാകണം; ഓരോ ദിവസവും കുട്ടികളോ...
ലഹരിക്കെതിരെ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി കെ മുരളീധരൻ. കേരളത്തിൽ മയക്ക...Latest News
CBSE വെബ്സൈറ്റ് തകരാർ: പുനർമൂല്യനിർണ്ണയ പോർട്ടൽ ഉടൻ പ്രവർത്തന ക്ഷമമാകും: നടപടിയെടുക്കാൻ കേന്ദ്ര വിദ്...
സിബിഎസ്ഇ വെബ്സൈറ്റ് തകരാറിൽ നടപടിയെടുക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർ...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പൂം, ചുമതലയേറ്റ് നവ നേതൃത്വം കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഞായറാഴ്ച കോള്‍ചെസ്റ്റെറിന് സമീപമുള്ള ബോക്സ്റ്റഡ് വില്ലേജ് ഹാളില്‍ നടന്നൂ. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി ചര്‍ച്ച ചെയ്തു. പ്രസിഡറ്റ് ജോബി ജോര്‍ജ് സ്വാഗതവും സെക്രട്ടറി സീമ ഗോപിനാഥ് കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടൂം അവതരിപ്പിച്ചു. ട്രഷറര്‍ ടോമി പാറയ്ക്കല്‍ വാര്‍ഷിക കണക്ക് അവതരണവും നടത്തി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ 2026-27 വര്‍ഷത്തിലേയ്ക്കുള്ള കമ്മറ്റി അംഗങ്ങളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പ്രസിഡന്റ്: ഷനില്‍
- തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു; ആളപായമില്ല തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. ആളാപായമില്ല. ക്ലാസ് മുറിയുടെ ഭാഗമല്ല തകർന്നത്. എസ്എസ്എയുടെ ഓഫീസിന്റെ ഭാഗമാണ് തകർന്നതെന്നും വിശദ പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ പറഞ്ഞു. ഫിറ്റ്നസ് എങ്ങനെ ലഭിച്ചെന്ന് പരിശോധിക്കുമെന്ന് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. കാലപ്പഴക്കമുള്ള സ്കൂളാണ്. നിരവധി വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണിത്. സ്കൂളിന്റെ കാലപ്പഴക്കം സംബന്ധിച്ച് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്കൂളിൽ നിന്ന് വിദ്യാർഥികൾ വീട്ടിലേക്ക് മടങ്ങിയിരുന്നു. അഞ്ച് മണിക്ക് ശേഷമാണ്
- അണ്ണാമലൈ ബിജെപി വിടുന്നു? ഈയാഴ്ച രജനികാന്തിനെ കണ്ടേക്കും; പ്രഖ്യാപനം രണ്ട് ദിവസത്തിനകമെന്ന് കെ അണ്ണാമലൈ തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ ഡൽഹിയ്ക്ക് തിരിച്ചു. ദേശീയ അധ്യക്ഷൻ നിഥിൻ നബിനുമായി കൂടികാഴ്ച നടത്തും.പാർട്ടിവിടുമോ എന്ന കാര്യത്തിൽ പ്രതികരിച്ച് കെ അണ്ണാമലൈ. പുതിയ പാർട്ടി പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് കെ അണ്ണാമലൈ പ്രതികരിച്ചു . പുതിയ പാർട്ടി പ്രഖ്യാപനത്തെപ്പറ്റിയുള്ള ചോദ്യത്തിന് ‘ദയവായി കാത്തിരിക്കുക,രണ്ടു ദിവസത്തിനുള്ളിൽ നമുക്ക് സംസാരിക്കാം’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. വിദേശത്ത് നിന്ന് ഇന്നലെയാണ് അണ്ണാമലൈ തിരിച്ചെത്തിയത്. ഈയാഴ്ച അണ്ണാമലൈ രജനികാന്തിനെ കാണുമെന്നും സൂചനയുണ്ട്. തമിഴ്നാട്ടിൽ ഒരു പുതിയ പാർട്ടി വരുന്നതായി
- പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധം: പ്രതികൾക്ക് ആശ്വാസം, പൊലീസ് റിപ്പോർട്ട് അംഗീകരിച്ച് കോടതി പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ പൊലീസ് റിപ്പോർട്ട് അംഗീകരിച്ച് കോടതി. വ്യോമയാന വകുപ്പ് ഒഴിവാക്കി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് റിപ്പോർട്ട് അംഗീകരിച്ചത്. 4 വർഷത്തിന് ശേഷമാണ് കേസിൽ റിപ്പോർട്ട് നൽകിയത്. വലിയതുറ പൊലീസാണ് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. ഒഴിവാക്കിയത് കേന്ദ്രം എതിർത്തിട്ടും സംസ്ഥാനം ചുമത്തിയ വകുപ്പാണ്. വ്യോമയാന വകുപ്പ് നിലനിൽക്കില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ ചുമത്തിയ കുറ്റം ഒഴിവാക്കാൻ ആഭ്യന്തരവകുപ്പ് തയ്യാറായില്ല. ഭരണം മാറിയതിന് പിന്നാലെ വ്യോമയാന വകുപ്പ് ഒഴിവാക്കി പൊലീസ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ റിപ്പോർട്ട്
- ഒന്നര വയസ്സുകാരന്റെ കൊലപാതകം: ‘അഷ്കറിനെതിരെ സമഗ്ര അന്വേഷണമുണ്ടാകും’; മന്ത്രി ബിന്ദു കൃഷ്ണ തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി അഷ്കറിനെതിരെ സമഗ്ര അന്വേഷണമുണ്ടാകുമെന്ന് വനിത ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. തുടർ ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങളുണ്ടാകും. മെഡിക്കൽ കോളജ് റിഹാബിലെറ്റേഷൻ സെന്ററിൽ അഷ്കറിന്റെ ആദ്യ ഭാര്യ ആമിനയെ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. എൻകൗണ്ടറിൽ മന്ത്രി ആമിനയെ നേരിട്ട് കാണുമെന്ന് ഉറപ്പ് നൽകിയിരുന്നു. മുഖ്യപ്രതി അഷ്കറിന്റെ ആദ്യ ഭാര്യയായ ആമിന നേരിടേണ്ടി വന്ന ശാരീരിക പീഡനം, ചിറയിൻകീഴ് സ്വദേശിയായ യുവതിയുടെ മരണം തുടങ്ങിയ ആരോപണങ്ങളിൽ സമഗ്ര അന്വേഷണം
യുക്മ – തെരേസാസ് `ഓണച്ചന്തം മലയാളി സുന്ദരി’ സീസൺ 2 മത്സരാർത്ഥികളെ ക്ഷണിക്കുന്നു…. മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയിൽ…. /
യുക്മ – തെരേസാസ് `ഓണച്ചന്തം മലയാളി സുന്ദരി’ സീസൺ 2 മത്സരാർത്ഥികളെ ക്ഷണിക്കുന്നു…. മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയിൽ….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ – തെരേസാസ് ലണ്ടൻ “ഓണച്ചന്തം മലയാളി സുന്ദരി” സീസൺ 2 വിന് വേദിയൊരുങ്ങുന്നു. യുക്മയും യുകെയിലെ പ്രമുഖ മലയാളി വസ്ത്ര ബ്രാൻഡായ തെരേസാസ് ലണ്ടനും ചേർന്ന് സംഘടിപ്പിക്കുന്ന ഈ മലയാളി സുന്ദരി മത്സരം ആഗസ്റ്റ് 15 ന് യുക്മ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചാണ് നടക്കുന്നത്. പ്രശസ്ത ഫാഷൻ ഷോ ഡയറക്ടർ കമൽ രാജ് മാണിക്കത്താണ് ഇത്തവണയും മത്സരത്തിന് നേതൃത്വം നൽകുന്നത്. യുക്മ വനിത വിഭാഗമായ ‘യുക്മ
ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ /
ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ
യുക്മ മുൻ ദേശീയ ഭാരവാഹിയും യുക്മയിൽ സജീവ സാന്നിധ്യവുമായ ടിറ്റോ തോമസിന്റെയും ഡെസി ടിറ്റോയുടെയും മകൾ ജിസ് മറിയ ടിറ്റോ ഇന്ന് വിവാഹിതയാകുന്നു. വാണിയംപാറ വലിയപ്ലാക്കൽ ഹൗസിൽ ആന്റണി സേവ്യറിന്റെയും ഷിനോ ആന്റണിയുടെയും മകൻ അതുൽ ആന്റണിയാണ് വരൻ. ഇന്ന് രാവിലെ പതിനൊന്നര മണിക്ക് പന്താലംപാടം നിത്യസഹായ മാതാ ദേവാലയത്തിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. ഇന്ന് വിവാഹിതരാകുന്ന ജിസിനും അതുലിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും സ്നേഹവും
“ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനത്തിലെ അനുഭവങ്ങൾ വിവരിച്ച് നേഴ്സായ റസീന തോമസ് /
“ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനത്തിലെ അനുഭവങ്ങൾ വിവരിച്ച് നേഴ്സായ റസീന തോമസ്
സ്വന്തം ലേഖകൻ എക്സിറ്റർ: അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം സംഘടിപ്പിച്ച എട്ടാമത് ദേശീയ സമ്മേളനം യുകെ മലയാളികൾക്കിടയിൽ ഏറെ ചർച്ചയാകുകയാണ്. സെമിനാറുകളും ഡിബേറ്റുകളും ഗ്രൂപ്പ് ഡിസ്കഷനുകളും അതിലേറെ ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കാത്തവർക്ക് വലിയ നഷ്ടം തന്നെയെന്നാണ് സമ്മേളന പ്രതിനിധികൾ തന്നെ വ്യക്തമാക്കുകയാണ്. എക്സിറ്റർ മലയാളി അസോസിയേഷനിൽ നിന്ന് സമ്മേളന പ്രതിനിധിയായെത്തിയ സ്റ്റാഫ് നേഴ്സ് റസീന തോമസ് തന്റെ അനുഭവം വിവരിക്കുകയാണ്. “ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” “തുടർച്ചയായ പ്രൊഫഷണൽ വികസനത്തെ
യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനം; ആളും ആരവവുമായി വരവറിയിച്ച് നോർത്ത് ഈസ്റ്റ് റീജിയൺ /
യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനം; ആളും ആരവവുമായി വരവറിയിച്ച് നോർത്ത് ഈസ്റ്റ് റീജിയൺ
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: എട്ടാമത് യുക്മ ദേശീയ സമ്മേളനത്തിൽ ശ്രദ്ധാ കേന്ദ്രമായി യുക്മയുടെ നോർത്ത് ഈസ്റ് റീജിയൺ. റീജിയൺ രൂപീകരിച്ച ശേഷം ആദ്യമായാണ് സജീവ സാന്നിധ്യമായി ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. ആളും ആരവവുമായി ഒരു ഒന്നൊന്നര വരവ് തന്നെയാണ് നോർത്ത് ഈസ്റ്റ് റീജിയൺ കാഴ്ച വച്ചത്. കോച്ചുകളിലും കാറുകളിലുമായി അൻപതിലധികം നേഴ്സുമാരാണ് സമ്മേളനത്തിൽ പ്രതിനിധികളായെത്തിയത്. സമ്മേളനത്തിൽ പങ്കെടുക്കുക മാത്രമല്ല, ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കലാപരിപാടിയിൽ റീജിയണിലെ നേഴ്സുമാർ അവതരിപ്പിച്ച കലാപരിപാടികൾ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. റീജിയണിലെ തന്നെ
യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ /
യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: അന്തരാഷ്ട്ര നേഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം സംഘടിപ്പിച്ച എട്ടാമത് യുഎൻഎഫ് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി. എഴുന്നൂറിലധികം നേഴ്സുമാരെ സംഘടിപ്പിച്ച് നടത്തപ്പെട്ട സമ്മേളനം ചരിത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. വിവിധ റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് നേഴ്സുമാരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചത്. നൂറോളം നേഴുമാരെ സംഘടിപ്പിച്ച് കോച്ചുകളിലും മറ്റു വാഹനങ്ങളിലുമായി സമ്മേളനവേദിയിൽ എത്തിക്കാൻ സൗത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികൾ പ്രത്യേക താത്പര്യമാണെടുത്തത്. എക്സിറ്റർ, ഡെവൺ, യോവിൽ, സാലിസ്ബറി, സ്വിൻഡൻ, ഗ്ലോസ്റ്റെർഷെയർ, ഓക്സ്ഫോർഡ്,






click on malayalam character to switch languages