- ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ മൂന്ന് ചൈനീസ് യാത്രികർ മടങ്ങിയെത്തി;ലാൻഡിങ് പുതിയ പേടകത്തിൽ
- ഫുട്ബോൾ കളിയിലെ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു
- പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ചു
- ബംഗ്ലാദേശ് കലാപം: മനുഷ്യരാശിക്കെതിരായ ആക്രമണമെന്ന് കോടതി; ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ
- ‘ചാവേറാക്രമണം രക്തസാക്ഷിത്വം’; ചെങ്കോട്ട സ്ഫോടനത്തെ ന്യായീകരിച്ച് ഉമർ നബി
- ഋഷഭ് പന്തിന് റെക്കോര്‍ഡ്; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ താരം, പിന്നിലാക്കിയത് സെവാഗിനെ
- പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ച് പെറ്റമ്മ!; വെഞ്ഞാറമൂട്ടിൽ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്
കാവൽക്കാരുടെ സങ്കീർത്തനങ്ങൾ (ഭാഗം – 17) നിശബ്ദതയുടെ നിലവിളികള്‍
- Oct 11, 2024
17- നിശബ്ദതയുടെ നിലവിളികള്‍
ഞാന്‍ ഒരു ദര്‍ശനം കണ്ടു, ഏലാം സംസ്ഥാനത്തിലെ ശൂശന്‍ രാജധാനിയില്‍ ആയിരുന്നപ്പോള്‍ അതു കണ്ടു; ഞാന്‍ ഊലായി നദീതീരത്തു നില്ക്കുന്നതായി ദര്‍ശനത്തില്‍ കണ്ടു. ഞാന്‍ തലപൊക്കിയപ്പോള്‍, രണ്ടു കൊമ്പുള്ള ഒരു ആട്ടുകൊറ്റന് നദീതീരത്തു നില്ക്കുന്നതു കണ്ടു; ആ കൊമ്പുകള്‍ നീണ്ടവയായിരുന്നു; ഒന്നു മറ്റേതിനെക്കാള്‍ അധികം നീണ്ടതു; അധികം നീണ്ടതു ഒടുക്കം മുളെച്ചുവന്നതായിരുന്നു. ആ ആട്ടുകൊറ്റന് പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കുന്നതു ഞാന്‍ കണ്ടു; ഒരു മൃഗത്തിന്നും അതിന്റെ മുമ്പാകെ നില്പാന് കഴിഞ്ഞില്ല; അതിന്റെ കയ്യില്‍നിന്നു രക്ഷിക്കാകുന്നവനും ആരുമില്ല; അതു ഇഷ്ടംപോലെ ചെയ്തു വമ്പു കാട്ടിപ്പോന്നു. ഞാന്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍, ഒരു കോലാട്ടുകൊറ്റന് പടിഞ്ഞാറു നിന്നു നിലം തൊടാതെ സര്‍വ്വ ഭൂതലത്തിലും കൂടിവന്നു; ആ കോലാട്ടുകൊറ്റന്നു കണ്ണുകളുടെ നടുവില്‍ വിശേഷമായൊരു കൊമ്പുണ്ടായിരുന്നു. അതു നദീതീരത്തു നില്ക്കുന്നതായി ഞാന്‍ കണ്ട രണ്ടു കൊമ്പുള്ള ആട്ടുകൊറ്റന്റെ നേരെ ഉഗ്രക്രോധത്തോടെ പാഞ്ഞു ചെന്നു. അതു ആട്ടുകൊറ്റനോടു അടുക്കുന്നതു ഞാന്‍ കണ്ടു; അതു ആട്ടുകൊറ്റനോടു ക്രുദ്ധിച്ചു, അതിനെ ഇടിച്ചു അതിന്റെ കൊമ്പു രണ്ടും തകര്‍ത്തുകളഞ്ഞു; അതിന്റെ മുമ്പില്‍ നില്പാന് ആട്ടുകൊറ്റന്നു ശക്തിയില്ലാതെയിരുന്നു; അതു അതിനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു; അതിന്റെ കയ്യില്‍നിന്നു ആട്ടുകൊറ്റനെ രക്ഷിപ്പാന്‍ ആരും ഉണ്ടായിരുന്നില്ല.
-ദാനിയേലിന്റെ പുസ്തകം, അധ്യായം 12
കാറിന്റെ കണ്ണാടിച്ചില്ലകളിലൂടെ കൈസും മാര്‍ട്ടിനും കണ്ണെടുക്കാതെ ഹെലന് മടങ്ങിപ്പോകുന്നത് നിമിഷങ്ങള്‍ നോക്കിയിരുന്നു.
സീസ്സര്‍ക്ക് കത്തനാരെ ഇവിടെ നിന്നു മടക്കി അയയ്ക്കണമെന്ന ഒറ്റ ചിന്ത മാത്രമേയുള്ളൂ.
അതിന്റെ ആദ്യത്തെ കുറുക്കു വഴിയാണ് മൂന്നു പേരെയും ഇവിടെയെത്തിച്ചത്.
ഹെലനെ ഇവിടെ കണ്ടാല്‍ അവരില്‍ സംശയങ്ങള്‍ ഉളവാക്കുമെന്ന് സീസ്സര്‍ക്കറിയാം.
കത്തനാരും ഇവളുമായുള്ള നിഗൂഢ രഹസ്യങ്ങള്‍ സീസ്സര്‍ കണ്ടതുകൊണ്ടല്ലേ ഞങ്ങളോടും നേരില്‍ കാണാനറിയിച്ചത്.
സുന്ദരിമാരെ കണ്ടാല്‍ ഏതു പുരുഷനിലും മോഹമുണ്ടാകും.
അവര്‍ അവളുടെ ശരീരഭംഗിയില്‍ മുഴുകിയിരിക്കുമ്പോള്‍ കൈസര്‍ പറഞ്ഞു:
“കത്തനാരുടെ പ്രാര്‍ത്ഥനയും ധ്യാനവുമൊക്കെ നാട്ടുകാരെ പറ്റിക്കാനാണ്.”
അവളില്‍ കണ്ണുറപ്പിച്ചിരുന്ന മാര്‍ട്ടിനത് ശരിവെച്ചു. ഇതങ്ങനെ വിടാന്‍ പാടില്ലെന്ന് അവരും നിശ്ചയിച്ചു. കാറില്‍ ഇരുന്നു തന്നെ പള്ളിയിലെ അടുത്തയാളുകള്‍ക്ക് മോബൈല്‍ ഫോണിലൂടെ കത്തനാരുടെ സ്വഭാവദൂഷ്യത്തെ വിശദീകരിച്ചു. നേരില്‍ കണ്ടതുകൊണ്ട് മാത്രം അറിയിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. അത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടര്‍ന്നു.
എന്നാല്‍, കത്തനാര് സ്ത്രീലമ്പടനെന്ന് ധ്യാനത്തില്‍ പങ്കെടുത്ത ആരും തന്നെ വിശ്വാസിച്ചില്ല. ചാര്‍ളി തുറന്നു പറഞ്ഞു:
“കത്തനാരെ കരിവാരിത്തേയ്ക്കാനുള്ള ആരുടെയോ ശ്രമമാണ്. ഈ കൂട്ടരില്‍ നിന്ന് ഞാനും ഇത് കുറെ അനുഭവിച്ചതല്ലേ. ഇവനൊക്കെ കരുതിയിരിക്കുന്നത് എല്ലാവരും അവര്‍ക്കൊപ്പം ഊഞ്ഞാലാടുമെന്നായിരിക്കും. പലര്‍ക്കും കത്തനാരിപ്പോള്‍ കയ്പു വെള്ളമാണ്.”
മുന്‍ വൈസ് പ്രസിഡന്റ് റോബിനോടാണ് ചാര്‍ളി ഈ കാര്യം തുറന്നു പറഞ്ഞത്. സത്യം കണ്ടെത്താന്‍ ഒരു ദിവസം വൈകിട്ട് ചാര്‍ളിയെ റോബിനും മാര്‍ട്ടിനും ക്ഷണിച്ചു. ചാര്‍ളി അതു നിരസിച്ചു.
സീസ്സറും കൈസും ഹെലന് പോകുന്നത് കണ്ട് പുറത്ത് കാത്തിരുന്നു. കത്തനാരെ ഹെലന് സമീപിച്ച ദിവസമായിരുന്നു. അവള് പറഞ്ഞു:
“എന്റെ പാപമോചനത്തിനായി ഫാദറൊന്ന് പ്രാര്‍ത്ഥിക്കണം.” കത്തനാര് മുട്ടുകുത്തിയിരുന്ന് ഗഹനമായി പ്രാര്‍ത്ഥിച്ചു. ഹെലന് സന്തോഷവതിയായി മുറി തുറന്ന് പുറത്തിറങ്ങി വരുന്നത് അവര്‍ നേരില്‍ കണ്ടു. കാറിലിരുന്ന കൈസറെ സീസ്സര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇതിനൊക്കെ ധൈര്യമായി നേതൃത്വം കൊടുക്കാന്‍ സീസ്സറെ പ്രേരിപ്പിച്ചത് കത്തനാര് ഹെലന്റെ വീട്ടില്‍ വച്ച് പറഞ്ഞ വാക്കുകളാണ്:
“നിങ്ങള്‍ വിഷമിക്കേണ്ട. ഇതൊരു കുമ്പസാരമായി കണ്ടാല്‍ മതി.” കൈസറെ സീസ്സര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇതിനൊക്കെ ധൈര്യമായി നേതൃത്വം കൊടുക്കാന്‍ സീസ്സറെ പ്രേരിപ്പിച്ചത് കത്തനാര് ഹെലന്റെ വീട്ടില്‍ വച്ച് പറഞ്ഞ വാക്കുകളാണ്:
“നിങ്ങള്‍ വിഷമിക്കേണ്ട. ഇതൊരു കുമ്പസാരമായി കണ്ടാല്‍ മതി.”
കുമ്പസാരക്കൂട്ടിലിരുന്ന് പറയുന്നവ ഒരു പുരോഹിതനും പുറത്ത് പറയാനാവില്ല. അപമാനത്തില്‍നിന്ന് രക്ഷപ്പെടാന്‍ അന്നത് ആവശ്യമായിരുന്നു. ഇന്ന് ഞങ്ങളുടെ രഹസ്യബന്ധമറിയാവുന്ന ഒരേയൊരു വ്യക്തി ഈ കത്തനാരാണ്. അയാളെ ഇവിടെനിന്നു വലിച്ചെറിയാതെ വെറുതെയിരിക്കില്ലെന്ന് നിശ്ചയിച്ചിരിക്കയാണ്. ഇതൊക്കെ കണ്ടും കേട്ടും കഴിയുന്ന ജനങ്ങള്‍ തന്നെ കത്തനാരെ നാടുകടത്താന്‍ വേണ്ടതൊക്കെ ചെയ്തു കൊള്ളും.
പക്ഷേ, എല്ലാവരും അവര്‍ കരുതുന്നതുപോലെ ആയിരുന്നില്ല. ചാര്‍ളി പലരോടും പറഞ്ഞു:
“ഇവിടെ രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കുകയും സൗഖ്യം കൊടുക്കുകയും ചെയ്യുന്ന പുരോഹിതര്‍ ദൈവത്തിന്റെ ആജ്ഞകളും പ്രതിജ്ഞകളും കാറ്റില്‍ പറത്തുമോ? മറ്റൊന്ന്, കത്തനാര് താമസ്സിക്കുന്ന പള്ളിയോട് ചേര്‍ന്നുള്ള വീട്ടില്‍ ഒരു സ്ത്രീ ഒറ്റയ്ക്ക് പോകുന്നതില്‍ എന്ത് തെറ്റാണുണ്ടായത്? ഇത് കേരളമല്ല, അനാവശ്യമായി ചിന്തിക്കാനും മറ്റുള്ളവരെപ്പറ്റി പരദൂഷണം പറയാനും.”
പ്രാര്‍ത്ഥന മൂലം പലര്‍ക്കും മനഃസമാധാനം ലഭിക്കുന്നുണ്ട്. രോഗികളും ദുഃഖിതരും അദ്ദേഹത്തില്‍ മനസ്സര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു. അതൊക്കെ കാണുമ്പോള്‍ അസൂയ തോന്നുന്നവരുണ്ടാകും. ഇതുപോലൊരു പുരോഹിതനെ ഇവര്‍ കണ്ടിട്ടില്ല. മറ്റുള്ളവന്റെ വളര്‍ച്ചയില്‍ അസൂയയുള്ളവര്‍ അവരുടെ മേല്‍ കുറ്റങ്ങളും കുറവുകളും ആരോപിക്കാറുണ്ട്.
കത്തനാരുടെ വരവും കാത്ത് മുറ്റത്ത് പ്രാവുകള്‍ കുറുകുറുത്തുകൊണ്ടിരുന്നു. കത്തനാര് കതക് തുറന്നു. പ്രാവുകള്‍ സന്തുഷ്ടരായി നോക്കി. കൈയ്യില്‍ കരുതിയിരുന്ന ബ്രെഡ് പൊടി വാരിയിട്ടുകൊടുത്തു. പ്രാവുകള്‍ ആര്‍ത്തിയോടത് കൊത്തിത്തിന്നു. കത്തനാര് നോക്കിനിന്നു.
അകത്ത് ചെന്ന് വേദപുസ്തകം കൈയ്യിലെടുത്ത് കതക് പൂട്ടി പുറത്തുള്ള കാര്‍ പാര്‍ക്കിലേയ്ക്ക് പോയി. കത്തനാരുടെ കാറിനു പുറകെ സീസ്സറിന്റെ കാറും നീങ്ങി. കത്തനാരുടെ കാര്‍ ചെന്ന് കയറിയതു സീസ്സറിന്റെ വീട്ടിലേയ്ക്കാണ്. സീസ്സര്‍ കാര്‍ ഒരു ഭാഗത്തായി മാറ്റിയിട്ട് നോക്കി.
“സീസ്സറിനറിയില്ലേ കത്തനാര് വരുന്ന കാര്യം?”
കൈസര്‍ ചോദിച്ചു.
“എന്റെ കാര്യം പോകട്ടെ. പല ഭര്ത്തക്കന്മാരും എന്റെ ചെവിയില്‍ ഈ കാര്യം ഓതിയിട്ടുണ്ട്. ആണുങ്ങളില്ലാത്ത നേരത്താണ് കത്തനാരുടെ ഭവന സന്ദര്‍ശനം.”
കൈസര്‍ക്ക് അതൊരു പുതിയ അറിവായിരുന്നു.
സീസ്സര്‍ തുടര്‍ന്നു:
“ഇതൊക്കെ മറ്റുള്ളവരോട് പറയാന്‍ പറ്റുന്ന കാര്യമാണോ? ചിലരെ ഫോണില്‍ വിളിച്ച് ഈ വേദവാക്യം വായിക്കാന്‍ പറയും. എന്നിട്ട് ഫോണ്‍ വെക്കും, ആരെന്ന് ഒട്ടും പറയത്തുമില്ല.”
“അത് എന്നോടും എന്റെ ഭാര്യ കരോള്‍ പറഞ്ഞു. ഒരു ദിവസം ഫോണ്‍ വന്നത്. നമ്മുടെ പള്ളിയില്‍ ചിലരെ വിളിച്ചതായി ഞാനുമറിഞ്ഞു. ചിലരുടെ മുന്നില്‍ അങ്ങ് പ്രത്യക്ഷപ്പെടുകയല്ലേ. നമ്മുടെ ഷെറിനും തോമസ്സും ഇതു പറഞ്ഞു. ഇയാള്‍ക്ക് വല്ല ദര്‍ശനമുണ്ടോ?”
കൈസറുടെ വാക്കുകള്‍ സീസ്സറുടെ ആത്മവിശ്വാസം വളര്‍ത്തി. “എന്തായാലും ഞാന്‍ കേള്‍ക്കുന്നത് മുഴുവനും നിങ്ങളോട് പറയാന്‍ എനിക്കു ലജ്ജയുണ്ട്.”
അവര്‍ കാറിനുള്ളില്‍ അല്പനേരം ഇരുന്നപ്പോള്‍ ജോബിനെ കൂട്ടി കത്തനാര് കാറിലേക്ക് കയറിയിരുന്നു. അവനും കത്തനാരുടെ വേഷമാണ്. കൈയ്യില്‍ വേദപുസ്തകമുണ്ട്. കുട്ടികള്‍ക്ക് പരീക്ഷ പഠിച്ചെഴുതാന്‍ ഒരാഴ്ച അവധിയുണ്ട്. ആ ദിവസങ്ങളിലെല്ലാം അവനെയും കൊണ്ടാണ് കത്തനാര് ലണ്ടന്‍ കറങ്ങാന്‍ പോകുന്നത്. ഒറ്റനോട്ടത്തില്‍ കൊച്ചച്ചനും വല്യച്ചനുമെന്നെ തോന്നാറുള്ളൂ. മകന്റെ കാര്യത്തില്‍ യാതൊരു ഇടപെടലും സീസ്സര്‍ ഇപ്പോള്‍ നടത്താറില്ല. അവനും അതില്‍ തൃപ്തനാണ്. ഭാര്യയും ഭര്‍ത്താവും ഇപ്പോഴും തമ്മില്‍ മിണ്ടാട്ടം കുറവ്. തീന് മേശയ്ക്ക് മുന്നിലിരിക്കുമ്പോഴാണ് ലിന്‍ഡ ഈ
ിഷയം പതിവായി എടുത്തിടുന്നത്. ഒരു ദിവസം അവള് പറഞ്ഞു:
“ഈ വീട് മുഴുവനും ഊമ പക്ഷികളാ. ഒരു നത്തിനെ കൂടി ഒപ്പമിരുത്തിയാല് എന്തൊരു രസമായിരിക്കും കാണാന്‍. നിങ്ങള്‍ ഗിന്നസ് ബുക്കില്‍ കേറുമെന്നാ എനിക്കു തോന്നുന്നത്.”
അത് കേട്ട് സീസ്സറും സ്റ്റെല്ലയും ഊറിചിരിച്ചു.
കത്തനാര് മുന്നോട്ട് പോയിട്ടും കാര്‍ മുന്നോട്ട് എടുക്കാതിരുന്ന സീസ്സറിനെ കൈസ്സര്‍ സൂക്ഷിച്ചു നോക്കി. ഇയാള്‍ എന്താണ് സ്വപ്നം കണ്ടിരിക്കുന്നത്.
“സീസ്സര്‍ കാറെടുക്ക്.”
സീസ്സറിന് അപ്പോഴാണ് പരിസരബോധമുണ്ടായത്. കാര്‍ മുന്നോട്ടു പോയി. ബാര്‍ക്കിംഗ് റയില്‍വേ സ്റ്റേഷന്റെ മുന്നിലേക്കാണ് പോയത്. ജോബ് സെന്ററിനടുത്തായി കാര്‍ പാര്‍ക്ക് ചെയ്തിട്ട് സ്റ്റേഷന് മുന്നിലെത്തി. അവരും കാര്‍ പാര്‍ക്ക് ചെയ്തിട്ട് മറ്റൊരു ഭാഗത്തു കൂടി സ്റ്റേഷനുള്ളിലേയ്ക്ക് വന്നു. കത്തനാര് വേദപുസ്തകം തുറന്ന് യെശയ്യാ പ്രവാചകന്റെ വാക്കുകള്‍ എടുത്ത് പ്രസംഗം ആരംഭിച്ചു. കത്തനാരുടെ അടുത്തായി വേദപുസ്തകം പിടിച്ച് ജോബും നില്പുണ്ട്. ജേറുശലേമിനെപ്പറ്റി ദര്‍ശനം നല്കിയ പ്രവാചകന്റെ ശബ്ദം ഇന്ന് ഇവിടെയും മുഴങ്ങുന്നു.
സ്വര്‍ഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങള്‍ ആകട്ടെ കര്‍ത്തൃത്വങ്ങള്‍ ആകട്ടെ വാഴ്ചകള്‍ ആകട്ടെ അധികാരങ്ങള്‍ആകട്ടെ സകലവും അവന് മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവന് മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവന് സര്‍വ്വത്തിന്നും മുമ്പെയുള്ളവന്‍; അവന് സകലത്തിന്നും ആധാരമായിരിക്കുന്നു. ആകാശമേ കേള്‍ക്ക, ഭൂമിയെ ചെവി തരിക. യഹോവ അരുളിചെയ്യുന്നു. ഞാന്‍ മക്കളെ തീറ്റിപ്പോറ്റി വളര്‍ത്തി. ഇന്നവര്‍ എന്നോട് മത്സരിക്കുന്നു, കത്തനാരുടെ ഓരോ വാക്കും ഉച്ചഭാഷിണിയില്‍ കൂടി മുഴങ്ങുന്ന പോലുണ്ട്. നാം ദൈവത്തിന്റെ വാത്സല്യജനമാണ്. അവര്‍ നമ്മെ വിളിക്കുന്നു. ദുഷ്ടന് തന്റെ വവിയെയും നീതികേട്ടവന്‍ തന്റെ വിചാരങ്ങളെയുപേക്ഷിച്ച് ദൈവത്തിന്റെ വഴികളിലേയ്ക്ക് തിരിയുക.
സീസ്സര്‍ വെറുപ്പോടെ നോക്കി. പള്ളിക്കുള്ളിലായാലും പുറത്തായാലും പകലായാലും രാത്രിയായാലും ഇയാള്‍ എനിക്കെതിരേയാണ് പ്രസംഗിക്കുന്നത്.
യാത്രക്കാര്‍ വന്നും പോയും ഇരിക്കുന്നതല്ലാതെ ഇയാള്‍ തൊണ്ട കീറുന്നത് ആരെങ്കിലും കേള്‍ക്കുന്നുണ്ടോ. ബസ്സ് കാത്ത് നില്ക്കുന്നവന് ശ്രവിക്കുന്നുണ്ടെന്ന് മനസ്സിലായി. എല്ലാവര്ക്കും ഇഷ്ടപ്പെട്ടത് വെള്ളക്കുപ്പായത്തില്‍ നില്ക്കുന്ന രണ്ടു പേരെയാണ്. ഇടയ്ക്ക് കത്തനാര് ഹാലേലുയായും ദൈവത്തെ സ്തുതിക്കുന്നതുമൊക്കെ ഏറ്റു പറയുമ്പോള്‍ കൊച്ചച്ചന് വളരെ പ്രയാസപ്പെട്ട് ഒറ്റയക്ഷരത്തില്‍ അവസാനിക്കുന്നതും കൗതുകത്തോടെ അവന് കണ്ടു.
പള്ളിക്കുള്ളില്‍ ഇരിപ്പുറയ്ക്കാത്തതുപോലെ സീസ്സര്‍ക്ക് ഇവിടെയും നില്പ്പുറച്ചില്ല. ഇനി കൈസറെ കൊണ്ടു വിടണം. സീസ്സറുടെ കണ്ണുകള്‍ കത്തനാരില്‍ നിന്ന് കൈസറിലേക്കുയര്ന്നു. “ഇയാള്‍ എന്തോന്നാ മറ്റുള്ളവരെപ്പോലെ മിഴിച്ചു നോക്കി നില്ക്കുന്നേ.”
ക്ഷോഭത്തോടെ പറഞ്ഞു.
“നേരില്‍ കണ്ടല്ലോ. നമ്മുടെ വികാരിയച്ചന് ഈ ജോലി കൊടുത്തത് ആരാണ്? ശമ്പളം കൊടുക്കുന്നത് നമ്മളല്ലേ?”
“ദൈവവചനം പറയുന്നതില്‍ എന്ത് തെറ്റാണുള്ളത്?” കൈസര്‍ ചോദിച്ചു.
“ഞാനൊന്ന് ചോദിക്കട്ടെ. നമ്മുടെ വികാരി കേരളത്തിലെ ഈ കുപ്പായമിട്ടുകൊണ്ട് ഈ പണിക്കാണോ ഇവിടെ എത്തിയത്. ഈ പണിക്ക് കമ്മിറ്റിയുടെ അനുവാദം വാങ്ങിയോ?”
“അത് സീസ്സറിന്റെ ന്യായമായ ഒരു ചോദ്യമാണ്. നമ്മുടെ വികാരി ചെയ്യുന്ന കാര്യങ്ങള്‍ നമ്മള് കൂടി അറിയണം. എന്നാലും ഇദ്ദേഹം മറ്റുള്ള അച്ചന്മാരെപ്പോലെ ഉറക്കം തൂങ്ങിയല്ല. ശരീരം അനങ്ങുന്നില്ല. നാവു തുറന്ന് സുവിശേഷമെങ്കിലും പറയേണ്ടതല്ലേ?” കൈസര്‍ പറഞ്ഞു.
“ഞാന്‍ തന്നെ കൊണ്ടു വന്നത്, വികാരി ചെയ്യുന്ന ചിലതൊക്കെ കാണിക്കാനാണ്. ഇയാള്‍ക്കറിയാമല്ലോ, അല്ലാതെ കത്തനാരോടുള്ള ദേഷ്യം കൊണ്ടല്ല. അദ്ദേഹത്തെ ഒരു പ്രവാചകനായിട്ടോ പുണ്യവാളനായിട്ടോ ഉയര്‍ത്തണമെന്നാണ് എന്റെ പക്ഷം.”
സീസ്സറുടെ മുഖത്ത് പുഞ്ചിരി.
“ശരിയാണ്. കത്തനാരേപ്പറ്റി ധാരാളം കിംവദന്തികള്‍ കേള്‍ക്കുമ്പോള്‍ കുറെ നമ്മളും അറിയേണ്ടതുണ്ട്.” കൈസര്‍ അഭിപ്രായപ്പെട്ടു.
“എന്നാല്‍ നമുക്ക് പോകാം.”
“എന്തായാലും ഇവിടെ വരെ വന്നില്ലേ. നമുക്ക് കത്തനാരേ കണ്ടിട്ട് പോയാലെന്താ രണ്ട് നല്ല വാക്ക് പറയാതെ മടങ്ങിപോകുന്നത് ശരിയല്ല.” കൈസര്‍ പറഞ്ഞു.
“ങേ എന്തിനാ.. നമ്മളായി അയാടെ സുവിശേഷം മുടക്കേണ്ട. ഇയാള്‍ വാ. എനിക്ക് പോയിട്ട് കാര്യമുണ്ട്.” അവര്‍ മടങ്ങി.
കത്തനാരുടെ ആത്മീയ നിലപാടുകളില്‍ അനുകൂലമെങ്കിലും കൂട്ടുകാരന്റെ പ്രതികൂല നിലപാടുകളില്‍ ഒപ്പം നില്‍ക്കാനേ കഴിയുന്നുള്ളൂ. ഹെലന് എന്തിനാണ് കത്തനാരെ കാണാന്‍ പോകുന്നത്. കൈസര്‍ ഓര്‍ത്തിരുന്നു.
ജോബിന് നല്ല ചൂട് അനുഭവപ്പെട്ടു. കുപ്പായം ശരീരത്തോട് ഒട്ടിക്കിടന്ന പുറം ഭാഗത്ത് വിയര്‍പ്പ് പൊടിഞ്ഞപ്പോള്‍ അവന് ചൊറിഞ്ഞിട്ട് കുപ്പായത്തിന്റെ ഓരോ ബട്ടന്‍സും തുറന്നെടുത്ത് കുപ്പായം മടക്കി മടക്കി പിടിച്ചു. ചിലര്‍ ചൊറിച്ചില്‍ കണ്ടപ്പോള്‍ ചിരിച്ചു. അവന്റെ മുഖത്ത് യാതൊരു വികാരഭേദവുമുണ്ടായില്ല. എന്നാല്‍ അത് കണ്ടു നിന്നവര്‍ക്ക് കൗതുക കാഴ്ചയായിരുന്നു. വിയര്‍പ്പണിഞ്ഞ ഉടുപ്പുകൂടി ഊരിയപ്പോള്‍ അവനല്പം ആശ്വാസം തോന്നി.
മറ്റുള്ളവര്‍ സൂക്ഷിച്ചു നോക്കുന്നതുപോലെ പ്രസംഗത്തിനിടയില്‍ കത്തനാരുമൊന്ന് നോക്കി. കത്തനാരുടെ ഭയം, ഇട്ടിരിക്കുന്ന നിക്കര്‍ കൂടി അവന് ഊരുമോ എന്നായിരുന്നു. അതില്‍നിന്ന് അവന്റെ മനസ്സ് മാറ്റാനായി അവനൊകൊണ്ട് ഹല്ലേലൂയാ വിളിപ്പിച്ചു. ഇടയ്ക്കിടെ കത്തനാരുടെ കണ്ണുകള്‍ അവനിലൂടെ മിന്നിമായുന്നുണ്ട്. വീണ്ടും ഉടുപ്പുണിഞ്ഞപ്പോഴാണ് കത്തനാര്‍ക്ക് സമാധാനമായത്.
കത്തനാര് വീണ്ടും ശബ്ദമുയര്‍ത്തി പറഞ്ഞു. ദൈവത്തിന്റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടും നിങ്ങളില്‍ വസിക്കണം. ഭാര്യമാരെ നിങ്ങളുടെ ഭര്ത്താക്കന്മാര്ക്ക് ഉചിതമാകുവെണ്ണം കീഴടങ്ങുവിന്, ഭര്ത്താക്കന്മാരെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിന്‍. യുവതീയുവാക്കളെ നിങ്ങളിലെ ദുര്‍നടപ്പ്. മദ്യപാനം, അശുദ്ധി ഇവയെ ഉപേക്ഷിക്കുവിന്‍. യേശു ക്രിസ്തു നിങ്ങളെ വിളിക്കുന്നു. അന്ത്യകാലത്ത് ദുര്‍ഘടസമയങ്ങള്‍ വരുമെന്നറിയുക. മനുഷ്യര്‍ ഇന്ന് സ്വസ്നേഹികളും ദ്രവ്യപാനികളും അഹങ്കാരികളും അപ്പനമ്മമാരെ അനുസരിക്കാത്തവരും, ഭോഗപ്രിയരും, കൊള്ളരുതാത്തവരുമായിരിക്കയാല് ദൈവത്തിലേക്ക് തിരിയുക. മറിച്ചായാല്‍ വന്‍ പട്ടണങ്ങളായിരുന്ന സോദോം ഗോമേറ ബാബിലോണേ നശിപ്പിച്ച ദൈവം ഈ പട്ടണത്തെയും നശിപ്പിക്കുമേന്നോര്ക്കു. നിങ്ങള്‍ ദൈവത്തിന്റെ വചനം വിതച്ചാല്‍ ആര്‍പ്പോടെ കൊയ്യുതെന്നോര്ക്കു. ദൈവം നിങ്ങളെ അധികമായി അനുഗ്രഹിക്കട്ടെ. മൂന്ന് പ്രാവശ്യം ഹല്ലേലൂയ ഏറ്റു പറഞ്ഞുകൊണ്ട് പ്രസംഗം അവസാനിപ്പിച്ചു. ബസ് കാത്തുനിന്നവരില്‍ ആരും അച്ചന്റെ വാക്കുകള്‍ കേള്‍ക്കാതെ പോയില്ല. ആശ്ചര്യപ്പെടുത്തിയത് വിക്കനായ കൊച്ചച്ചന് ഹാലേല്ലൂയാ പറയാനാകാതെ ‘ഹാ.. ഹാ…ഹാ..’ പറഞ്ഞ് വിഷമിക്കുന്നതായിരുന്നു. കത്തനാരില്‍ ആകൃഷ്ടരായ ചിലര്‍ ഫോട്ടോ എടുക്കാനും മറന്നില്ല.
ആഘോഷങ്ങള്‍ ആര്‍ക്കും പുഞ്ചിരി പകരുന്നു. സെന്റ് തോമസ് ഇടവകയ്ക്ക് ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഓരാഘോഷമാണ്. അതിന്റെ പരസ്യവും പരിപാടികളും ടിക്കറ്റ് വില്പനയും ആറുമാസങ്ങള്‍ക്ക് മുന്‍പു തന്നെ തുടങ്ങിയിരുന്നു. ക്രിസ്തുമസ്സിനുപോലും അതുപോലൊരു തയ്യാറെടുപ്പില്ല. ചിലര്‍ക്ക് അതൊരു പന്തയമാണ്. മറ്റ് ചിലര്‍ക്ക് അഭിമാനമാണ്. മുഖങ്ങളും പൊയ്മുഖങ്ങളും തമ്മിലുള്ള ഏറ്റുമുട്ടര്‍. പണക്കാരനും പണമില്ലാത്തവനും തമ്മിലുള്ള ഒരു ഏറ്റുമുട്ടല്‍. ഇടവകയ്ക്ക് സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള ഒരു തന്ത്രം. സഭയുടെ മേല്നോട്ടത്തിലില്ലെങ്കിലും അതിന് പട്ടക്കാരുടെ ആശീര്‍വാദമുണ്ട്. പള്ളിക്കാരല്ലാത്തെ ധാരാളം പേര് പങ്കെടുക്കുന്ന ചടങ്ങാണ്. ഓരോരുത്തരായി വന്നുകൊണ്ടിരുന്നു. കത്തനാരുമെത്തി. പള്ളിയിലെ കാഴ്ചകള്‍ കത്തനാരെ ആകര്‍ഷിച്ചു. ഒപ്പം മുഖം ഇരുളുകയും ചെയ്തു.
Latest News:

ചിറ്റാരിക്കാൽ യുകെ സംഗമം പത്താം വാർഷികത്തിലേക്ക്, വോൾവർഹാംട്ടനിൽ വച്ച് നവംബർ 22ന് ആഘോഷിക്കുന്നു.
ബെന്നി അഗസ്റ്റിൻ, കാർഡിഫ് ബിർമിങ്ഹാം: പ്രവാസികളായ എല്ലാവരും നാടിൻറെ ഓർമ്മകൾ അയവിറക്കുവാൻ കിട്ടുന...Associations
ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ മൂന്ന് ചൈനീസ് യാത്രികർ മടങ്ങിയെത്തി;ലാൻഡിങ് പുതിയ പേടകത്തിൽ
ബെയ്ജിങ്: ചൈനയുടെ ബഹിരാകാശനിലയത്തില്‍ കുടുങ്ങിയ മൂന്ന് ശാസ്ത്രജ്ഞരും ഭൂമിയില്‍ മടങ്ങിയെത്തി. ഇവരുടെ...Latest News
ഫുട്ബോൾ കളിയിലെ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു
തിരുവനന്തപുരം നഗരത്തിൽ യുവാവിനെ കുത്തികൊലപ്പെടുത്തി. തൈക്കാട് ശാസ്താ ക്ഷേത്രത്തിന് സമീപത്തു വെച്ചായ...Latest News
പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ചു
പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് എലപ്പുള്ളി തറക്കളം...Latest News
ബംഗ്ലാദേശ് കലാപം: മനുഷ്യരാശിക്കെതിരായ ആക്രമണമെന്ന് കോടതി; ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. 2024-ല്‍ രാജ്യത്ത് നടന്ന സര്‍ക്കാര...Latest News
‘ചാവേറാക്രമണം രക്തസാക്ഷിത്വം’; ചെങ്കോട്ട സ്ഫോടനത്തെ ന്യായീകരിച്ച് ഉമർ നബി
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനത്തെ ന്യായീകരിച്ചുള്ള ചാവേർ ഉമർ നബിയുടെ വിഡിയോ പുറത്ത്. ചാവേറാക...Breaking News
ഋഷഭ് പന്തിന് റെക്കോര്‍ഡ്; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ താരം, പിന്നിലാ...
നിനച്ചിരിക്കാതെ ഉണ്ടായ വാഹനപകടത്തിന് ശേഷം ഏറെ നാള് കാത്തിരുന്ന് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ താ...Latest News
പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ച് പെറ്റമ്മ!; വെഞ്ഞാറമൂട്ടിൽ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA...
തിരുവനന്തപുരത്ത് പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ചു. അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്ത...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- ചിറ്റാരിക്കാൽ യുകെ സംഗമം പത്താം വാർഷികത്തിലേക്ക്, വോൾവർഹാംട്ടനിൽ വച്ച് നവംബർ 22ന് ആഘോഷിക്കുന്നു. ബെന്നി അഗസ്റ്റിൻ, കാർഡിഫ് ബിർമിങ്ഹാം: പ്രവാസികളായ എല്ലാവരും നാടിൻറെ ഓർമ്മകൾ അയവിറക്കുവാൻ കിട്ടുന്ന അവസരങ്ങൾ ഒഴിവാക്കാറില്ല. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ആഘോഷിച്ചുവന്ന ചിറ്റാരിക്കാൽ യുകെ സംഗമം, അതിന്റെ അടുത്ത സംഗമം നവംബർ 22ന് വോൾവർഹാംപ്ടണിൽ വച്ച് അതിവിപുലമായി നടത്തുന്നത്. ചിറ്റാരിക്കാലിൽ നിന്നും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി യുകെയിൽ കുടിയേറുവാൻ തുടങ്ങിയവർ മുതൽ അഞ്ചു മാസം മുൻപ് വരെ യുകെയിൽ വന്നവർ ഈ സംഗമത്തിൽ ഉണ്ട്.ചിറ്റാരിക്കാൽ പ്രദേശത്തുനിന്നും യൂകെയിലെത്തിയിരിക്കുന്ന എല്ലാവരെയും ഈ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി
- ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ മൂന്ന് ചൈനീസ് യാത്രികർ മടങ്ങിയെത്തി;ലാൻഡിങ് പുതിയ പേടകത്തിൽ ബെയ്ജിങ്: ചൈനയുടെ ബഹിരാകാശനിലയത്തില്‍ കുടുങ്ങിയ മൂന്ന് ശാസ്ത്രജ്ഞരും ഭൂമിയില്‍ മടങ്ങിയെത്തി. ഇവരുടെ ബഹിരാകാശവാഹനമായ ഷെന്‍ഷോ20 ബഹിരാകാശമാലിന്യങ്ങളില്‍ തട്ടി കേടായതിനെത്തുടര്‍ന്നാണു യാത്ര നീണ്ടത്. ഷെന്‍ഷോ20 സംഘം ഷെന്‍ഷോ 21 പേടകത്തിലാണ് ഭൂമിയിൽ തിരിച്ചെത്തിയത്. മംഗോളിയയിലെ മരുഭൂമിയിൽ പേടകം ലാൻഡ് ചെയ്തു. ഷെന്‍ഷോ 20 പേടകത്തിൽ ബഹിരാകാശ മാലിന്യമിടിച്ച് തകരാർ സംഭവിച്ചതോടെ ഈ പേടകത്തിൽ മൂന്ന് ബഹിരാകാശ സഞ്ചാരികളെയും തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന് ചൈനീസ് ബഹിരാകാശ ഏജൻസി തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് ഷെന്‍ഷോ 21 സംഘം ഉപയോഗിച്ച പേടകത്തിൽ ആദ്യ സംഘത്തെ തിരിച്ചെത്തിക്കാൻ തീരുമാനിച്ചത്
- ഫുട്ബോൾ കളിയിലെ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു തിരുവനന്തപുരം നഗരത്തിൽ യുവാവിനെ കുത്തികൊലപ്പെടുത്തി. തൈക്കാട് ശാസ്താ ക്ഷേത്രത്തിന് സമീപത്തു വെച്ചായിരുന്നു കൊലപാതകം. രാജാജിനഗർ സ്വദേശി അലൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തൈക്കാട് സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജഗതി കോളനി – ചെങ്കൽചൂള ( രാജാജി നഗർ) വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മധ്യസ്ഥതയ്ക്ക് എത്തിയതായിരുന്നു കൊല്ലപ്പെട്ട അലൻ. കൂട്ടയടിക്കിടെയാണ് കത്തിക്കുത്ത് ഉണ്ടായത്. മുപ്പതോളം വിദ്യാർഥികൾ സംഭവം നടക്കുമ്പോൾ പരിസരത്താണ് ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷി മിഥുൻ
- പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ചു പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാറാണ് (29) മരിച്ചത്. ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിനു സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ ശിവകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥിയുടെ പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ഇദ്ദേഹം തൂങ്ങിമരിച്ചത്.തിങ്കളാഴ്ച 12-ഓടെ എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തിലെ സ്വന്തം വാർഡായ 19-ൽ പാർട്ടി നിശ്ചയിച്ച സ്ഥാനാർഥിയുടെ നാമനിർദേശ പത്രികാസമർപ്പണത്തിൽ പ്രവർത്തകർക്കൊപ്പം ശിവകുമാർ
- ബംഗ്ലാദേശ് കലാപം: മനുഷ്യരാശിക്കെതിരായ ആക്രമണമെന്ന് കോടതി; ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. 2024-ല്‍ രാജ്യത്ത് നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്തിയ കേസിലാണ് ഇവര്‍ക്ക് ഇന്റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഓഫ് ബംഗ്ലദേശ് വധശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്. അധികാരം ഉപയോഗിച്ച് മാനവികതയ്ക്കുമെല് ഹസീന ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി. വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉണ്ടായ വെടിവെയ്പ്പിനെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി വിലയിരുത്തി. പ്രതിഷേക്കാര്‍ക്ക് നേരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആക്രമണം
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു….. /
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യൂണിയൻ ഓഫ് യു.കെ മലയാളി അസോസിയേഷന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തിൽ യുകെയിലെ ഫാഷൻ രംഗത്ത് തരംഗമായി മാറിയ മാണിക്കത്ത് ഇവന്റ്സുമായി ചേര്‍ന്ന് നോർത്ത് വെസ്റ്റിലെ പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ & സ്പായിൽ വച്ച് യുക്മ ശ്രേഷ്ഠ മലയാളി 2025′ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരവും നവംബര്‍ 22 ശനിയാഴ്ച്ച സംഘടിപ്പിക്കപ്പെടുന്നു.  
യുക്മ ഫോർച്യൂൺ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൌണ്ട് ഷെഫീൽഡിലെ ഭാഗ്യശാലിയ്ക്ക്……. രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം ലിവർപൂളിൽ /
യുക്മ ഫോർച്യൂൺ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൌണ്ട് ഷെഫീൽഡിലെ ഭാഗ്യശാലിയ്ക്ക്……. രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം ലിവർപൂളിൽ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ഫോർച്യൂൺ ബംബർ 2025 ലോട്ടറിയുടെ നറുക്കെടുപ്പ് പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള വേദിയിൽ വച്ച് നടത്തപ്പെട്ടു. കലാമേളയുടെ ഉദ്ഘാടനവും സമ്മാനദാനവും ഉൾപ്പടെ നടത്തിയ പ്രധാന വേദിയിൽ വച്ചാണ് യുക്മ ഫോർച്യൂൺ ലോട്ടറിയുടെ നറുക്കെടുപ്പും നടത്തിയത്. നറുക്കെടുക്കപ്പെട്ട നമ്പരുകൾ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. വിജയികളായവരുടെ കൂടുതൽ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി നടത്തിയ നറുക്കെടുപ്പിന് യുക്മ പ്രസിഡൻ്റ് അഡ്വ
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള, ചാമ്പ്യൻഷിപ്പ് നിലനിർത്തി മിഡ്ലാൻഡ്സ് റീജിയൻ, ഈസ്റ്റ് ആംഗ്ളിയ രണ്ടും യോർക്ക്ഷയർ & ഹംബർ മൂന്നും സ്ഥാനങ്ങളിൽ. അസ്സോസ്സിയേഷൻ വിഭാഗത്തിൽ വാൽമ വാർവിക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ EYCO ഹൾ രണ്ടും എം.എം.എ മാഞ്ചസ്റ്റർ മൂന്നും സ്ഥാനങ്ങളിൽ. /
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള, ചാമ്പ്യൻഷിപ്പ് നിലനിർത്തി മിഡ്ലാൻഡ്സ് റീജിയൻ, ഈസ്റ്റ് ആംഗ്ളിയ രണ്ടും യോർക്ക്ഷയർ & ഹംബർ മൂന്നും സ്ഥാനങ്ങളിൽ. അസ്സോസ്സിയേഷൻ വിഭാഗത്തിൽ വാൽമ വാർവിക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ EYCO ഹൾ രണ്ടും എം.എം.എ മാഞ്ചസ്റ്റർ മൂന്നും സ്ഥാനങ്ങളിൽ.
കുര്യൻ ജോർജജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള 2025 ചെൽറ്റൻഹാം ക്ളീവ് സ്കൂളിലെ എം.ടി. വാസുദേവൻ നായർ നഗറിൽ വളരെ വിജയകരമായി പര്യവസാനിച്ചപ്പോൾ റീജിയൻ വിഭാഗത്തിൽ തുടർച്ചയായ നാലാം തവണ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് 161 പോയിൻ്റ് നേടി കിരീടം നിലനിർത്തി. 122 പോയിൻ്റ്കളോടെ ഈസ്റ്റ് ആംഗ്ളിയ റീജിയൻ രണ്ടാം സ്ഥാനവും 107 പോയിൻ്റ്കളോടെ യോർക്ക്ഷയർ & ഹംബർ റീജിയൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേളക്ക് വേദികളൊരുങ്ങി; ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടകൻ….. റ്റ്യുക്സ്ബറി മേയർ കഷൻ പെർവെയിസ് മുഖ്യാതിഥി, ബ്രിട്ടീഷ് ഇന്ത്യൻ നടി ‘ഡോക്ടർ ഹൂ` ഫെയിം വരദ സേതു സെലിബ്രിറ്റി ഗസ്റ്റ്. /
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേളക്ക് വേദികളൊരുങ്ങി; ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടകൻ….. റ്റ്യുക്സ്ബറി മേയർ കഷൻ പെർവെയിസ് മുഖ്യാതിഥി, ബ്രിട്ടീഷ് ഇന്ത്യൻ നടി ‘ഡോക്ടർ ഹൂ` ഫെയിം വരദ സേതു സെലിബ്രിറ്റി ഗസ്റ്റ്.
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേളയുടെ തയ്യാറെടുപ്പുകൾ പൂർത്തിയായതായി യുക്മ ദേശീയ സമിതി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കായ മത്സരാർത്ഥികളെയും കാണികളെയും സ്വീകരിക്കുവാൻ ചെൽറ്റൻഹാം ക്ളീവ്സ് സ്കൂളിലെ എം.ടി. വാസുദേവൻ നായർ നഗർ ഒരുങ്ങിക്കഴിഞ്ഞു. യുക്മ ദേശീയ, റീജിയണൽ ഭാരവാഹികളും ഗ്ളോസ്റ്റർഷയർ മലയാളി അസ്സോസ്സിയേഷൻ ഭാരവാഹികളും ഉൾപ്പടെയുള്ള വലിയൊരു സംഘം വോളൻ്റിയർമാർ ഇന്നലെ രാവിലെ 11 മണി മുതൽ ദേശീയ കലാമേള നടക്കുന്ന ക്ളീവ് സ്കൂളിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുവാൻ എത്തിയിരുന്നു. ഇതാദ്യമായി
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള നാളെ ചെൽറ്റൻഹാമിൽ…. ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടകൻ….. പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യൻ നടി ‘ഡോക്ടർ ഹൂ` ഫെയിം വരദ സേതു സെലിബ്രിറ്റി ഗസ്റ്റ്. /
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള നാളെ ചെൽറ്റൻഹാമിൽ…. ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടകൻ….. പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യൻ നടി ‘ഡോക്ടർ ഹൂ` ഫെയിം വരദ സേതു സെലിബ്രിറ്റി ഗസ്റ്റ്.
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള നാളെ ചെൽറ്റൻഹാമിലെ ക്ളീവ് സ്കൂൾ എം.ടി. വാസുദേവൻ നായർ നഗറിൽ ബഹുമാനപ്പെട്ട ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടനം ചെയ്യും. പ്രശസ്ത ബ്രിട്ടീഷ് ഇൻഡ്യൻ ചലച്ചിത്ര – സീരിയൽ താരം വരദ സേതു സെലിബ്രിറ്റി ഗസ്റ്റായി പങ്കെടുക്കും. നവംബർ 01 ശനിയാഴ്ച രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന കലാമേളയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ തയ്യാറെടുപ്പുകൾ






click on malayalam character to switch languages