- വിസ്മയ കേസ് ശിക്ഷാവിധി റദ്ദാക്കണം; പ്രതിയുടെ ഹർജിയിൽ നോട്ടീസ് നൽകി സുപ്രീംകോടതി
- ശ്രീനാഥ് ഭാസിക്ക് കഞ്ചാവ് കൈമാറി, ഷൈൻ ടോം ചാക്കോ കസ്റ്റമർ; ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി
- ‘ആശമാർക്ക് കേന്ദ്രം നൽകുന്ന ആനുകൂല്യത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമം’; വീണാ ജോർജിനെതിരെ ശോഭാ സുരേന്ദ്രൻ
- ആശമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
- വഖഫ് ബിൽ പാർലമെന്റിൽ; പ്രതിപക്ഷത്തിന്റെ തടസവാദം തള്ളി; ബിൽ അവതരണം ആരംഭിച്ചു
- എമ്പുരാനില്‍ 24 വെട്ട്; വില്ലന്റെ പേര് മാറ്റി, നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
- യുക്മ വെയില്‍സ് റീജിയന് നവനേതൃത്വം.....ബെന്നി അഗസ്റ്റിന് ദേശീയസമിതിയിലേക്ക്.... ജോഷി തോമസ് പ്രസിഡന്റ്....ഷെയ്ലി തോമസ് ജനറല്‍ സെക്രട്ടറി
കാവല്‍ക്കാരുടെസങ്കീര്‍ത്തനങ്ങള്‍(നോവല്‍) – ഭാഗം 04-പോര്‍നിലങ്ങള്‍
- Jun 15, 2024

കാരൂർ സോമൻ
പോര്‍നിലങ്ങള്‍
പകല്‍ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി. ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മില്‍ വേര്പിരിപ്പാനുമായി ദൈവം അവയെ ആകാശവിതാനത്തില് നിര്‍ത്തി; നല്ലതു എന്നു ദൈവം കണ്ടു. സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.
കുപ്പായം ശരീരത്തോടെ വിയര്‍ത്തൊട്ടി.
സീസ്സറിന്റെ തുടുത്ത കവിളുകള്‍ ഒന്നുകൂടി ചുവന്നു.
എന്തെന്നില്ലാത്ത നിസ്സഹായത കത്തനാര്‍ക്ക് അനുഭവപ്പെട്ടു. പിതാക്കന്മാരൊക്കെ ബഹുമാനിക്കുന്ന ആളിനെ അത്ര പെട്ടെന്ന് വെറുക്കാനായില്ല. വീഞ്ഞ് കുടിക്കരുതെന്ന് പറഞ്ഞാല്‍ മുന്തിരിത്തോട്ടം എന്തിനാണ്? മഞ്ഞും മഴയും ആകാശത്ത് നിന്ന് പെയ്തിറങ്ങുന്നത് മണ്ണില്‍ വിത്ത് വിതയ്ക്കാനും ഫലം കായ്ക്കാനും ഫലമെടുക്കാനുമല്ലേ? അവിടെ മുന്തിരിയും വിളയുന്നു. മുന്തിരിയെ നോക്കി നീ മനുഷ്യന് നാശം വിതയ്ക്കുന്നവനെന്ന് പറഞ്ഞാല്‍ മറ്റ് മരങ്ങള്‍ കൈകൊട്ടി ചിരിക്കും. മനോഹരമായ മുന്തിരിയില്‍ പുഴുക്കളെ അരച്ച് ചേര്‍ത്ത് ലഹരിയുണ്ടാക്കുന്നു. അത് തലച്ചോറിനെ മന്ദബുദ്ധിയാക്കുന്നു. അവന്റെ തല തീക്കല്ലുപോലെ എരിയുന്നു. അതിന്റെ മണമോ ചത്തുനാറുന്ന മത്സ്യത്തിന് തുല്യം. മുന്നിലിരുന്ന് അത് കുടിച്ചു വറ്റിക്കുന്നവനെ വീണ്ടെടുക്കാന്‍ കഴിയുമോ? കത്തനാര് വീര്പ്പടക്കിയിരുന്ന നിമിഷം സീസ്സര്‍ അറിയിച്ചു:
“കല്യാണവിരുന്നിന് ഈശോയും വീഞ്ഞ് അടിച്ച ആളല്ലേ? കത്തനാര് കരുതുന്നുണ്ടോ ഈശോ കുടിച്ചിട്ടില്ലെന്ന്.”
കത്തനാര് ഇരുന്നിടത്തുനിന്ന് എഴുന്നേറ്റിട്ട് പറഞ്ഞു.
“അത് ഈ വീഞ്ഞല്ലായിരുന്നു. അതിന് മധുരമായിരുന്നു. ഇത് കയ്പുള്ളതല്ലേ?”
സീസ്സര്‍ കത്തനാരുടെ മുഖത്തേക്ക് കാര്യമായൊന്നു നോക്കി. മൂര്‍ച്ചയുള്ള വാക്കുകളാണല്ലോ. ആ വാക്കുകളെ കുത്തിക്കീറാന്‍ സീസ്സറും തീരുമാനിച്ചു.
“അതിന്റെ അര്‍ത്ഥം കത്തനാരും ഈ വീഞ്ഞ് കുടിച്ചിട്ടുണ്ട്.”
ഒരു നിമിഷം സീസ്സറുടെ മുഖത്ത് നോക്കിയിട്ട് പറഞ്ഞു.
“ഒരിക്കല്‍ കുര്‍ബാനയ്ക്ക് കൊടുക്കുന്ന വീഞ്ഞും മായം ചേര്‍ത്ത വീഞ്ഞും ഞാന്‍ ഒരു പരീക്ഷണത്തിനായി കുടിച്ചു. അന്നെനിക്ക് മനസ്സിലായി ഇത് കാനാവിലെ കല്യാണത്തിന് വിളമ്പിയ വീഞ്ഞല്ലെന്ന്. മറിച്ച് കലഹത്തിനും വിരോധത്തിനുമുള്ള വീഞ്ഞെന്ന്.”
ആ വാക്കുകള്‍ ഒരു സൂചിമുന പോലെ സീസ്സറുടെ ശരീരത്ത് തറച്ചു. ആ വിഷയം തുടരാന്‍ സീസ്സര്‍ ആഗ്രഹിച്ചില്ല. ചില മനുഷ്യര്‍ തീയില്‍ കുരുത്തവെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് ആത്മാവില്‍ കുരുത്തതായിരിക്കും. ഈശോയുടെ നാമത്തില്‍ കൊടുക്കുന്ന വീഞ്ഞ് സ്നേഹമെന്നും മധുരമെന്നും നിങ്ങള്‍ കുടിക്കുന്ന വീഞ്ഞ് കലഹക്കാരനെന്നുകൂടി ഇങ്ങേരുടെ വായില്‍ നിന്ന് കേള്‍ക്കണ്ട. സീസ്സര്‍ നിശബ്ദനായിരുന്നു.
പുറമെ ലിന്‍ഡ ജയിംസുമായി മൊബൈല്‍ ഫോണില്‍ സ്നേഹസല്ലാപങ്ങള്‍ നടത്തുന്നു.
“എടാ മണ്ടൂസേ, നീ ഇങ്ങനെ പിണങ്ങിയാല്‍ എങ്ങനെയാ? നല്ല പെമ്പിള്ളാരെ സ്വന്തമാക്കണമെങ്കില്‍ കുറെ കാത്തിരിപ്പും കഷ്ടപ്പാടുമൊക്കെ ആവശ്യമാ.”
“ദേ, നിന്നെക്കാള്‍ മുടുക്കരായ പെണ്പിള്ളാരെ കെട്ടാന്‍ ഇട വരുത്തരുത്.”
അത് കേട്ടപ്പോള്‍ മനസ്സൊരു സമരപ്പന്തലായി. ഒരു വര്‍ഷമായി തുടരുന്ന പ്രേമസമരമാണ്. അത് ശീതസമരമാകുമോ? ഇതില്‍ വിജയമാണ് ലക്ഷ്യം. മറ്റാരും അറിയാത്ത ഈ രഹസ്യം പപ്പയറിഞ്ഞാല്‍… അടി കൊള്ളുക മാത്രമല്ല അടിച്ച് പുറത്താക്കുകയും ചെയ്യും. ആ ശൂന്യത നികത്താന്‍ ഒരു തൊഴില്‍ ആവശ്യമാണ്. ഇത് പപ്പ ജനിച്ച നാടല്ല. ആ നാടിന്റെ സംസ്കാരം ഇവിടെ മക്കളുടെ മേല്‍ അടിച്ചേല്പിക്കാനുമാകില്ല. ആ നിശബ്ദ നിമിഷങ്ങളില്‍ അവന്റെ ശബ്ദം വീണ്ടുമുയര്‍ന്നു.
“എന്താ നാവിറങ്ങിപ്പോയോ?”
വീട് വിട്ടുപോയ മനസ്സ് വീണ്ടും വീട്ടിലെത്തി.
“നീ എന്നെ പേടിപ്പിക്കല്ലെ, നിന്നെക്കാള്‍ മിടുക്കന്മാരെ ഞാന്‍ സ്നേഹിക്കും കേട്ടോ. പിന്നെ എനിക്ക് ഊണു കഴിക്കാതെ വരാന്‍ പറ്റില്ല. ഇന്ന് നിനക്ക് കുറെ ക്ഷമിക്കാന്‍ പറ്റില്ലെങ്കില്‍ പോയി കുറെ തണുത്ത വെള്ളത്തില്‍ കുളിക്ക്. ബൈ.”
അവള് മൊബൈല്‍ സംസാരം അവസാനിപ്പിച്ചു. അവള് മുകളിലെ മുറിയില്‍ നിന്ന് താഴേക്ക് നോക്കി അരിശമടക്കി അങ്ങോട്ടുമിങ്ങോട്ടും നടന്നു. അവരൊന്ന് പുറത്തുവന്നാല്‍ എനിക്ക് പുറത്തേക്ക് ചാടാമായിരുന്നു. വീട്ടിലുള്ളപ്പോള്‍ പപ്പായ്ക്ക് ഒപ്പമിരുന്ന് കഴിക്കണമെന്ന് നിര്‍ബന്ധമാണ്. എത്രനേരമായി കാത്ത് നില്ക്കുന്നു. കത്തനാരും പപ്പയെക്കാള്‍ കുടിയനാണോ?
വെറുപ്പും നീരസവും തോന്നി. അവിടേക്ക് പോകണമെന്ന് മനസ്സ് മന്ത്രിച്ചു. പിന്നെ വേണ്ടെന്നു വച്ചു. മമ്മിപോലും ആ സമയം അങ്ങോട്ടു പോകാറില്ല. അവള് പിറുപിറുത്തു.
“പപ്പ പ്ലീസ് കമോണ്‍. ഒരുത്തന് എന്നെ കാണാന്‍ കാത്തിരിക്കുന്നു.”
താഴെ ജോബ് കുട്ടികളെപ്പോലെ അവന്റെ കംമ്പ്യൂട്ടറില്‍ ശബ്ദമുണ്ടാക്കി കളിക്കുന്നു. മമ്മി അടുക്കളയില്‍ തിരക്കിലാണ്. ഹോട്ടലില്‍ നിന്നു കോഴിയും മറ്റും കൊണ്ടുവന്നിട്ടുണ്ട്. ഇതിനിടയില്‍ ആരുമായിട്ടോ മമ്മി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നു.
ഒടുവില്‍ സീസ്സറും കത്തനാരും ഭക്ഷണം കഴിക്കാനായി മുകളിലേക്ക് വരുന്നു. ലിന്‍ഡ എന്തെന്നറിയില്ലാത്ത ആവേശത്തോടും ഉണര്‍വ്വോടും ഗോവണിപ്പടികള്‍ ചവുട്ടി താഴേയ്ക്ക് ഓടി. മമ്മിയെ സഹായിക്കാന്‍ അടുക്കളയിലെത്തി. മമ്മി പരിഭവിച്ചു.
“ങ്ഹാ! നീയിങ്ങെത്തിയോ? കഴിക്കാനെങ്കിലും നിന്നെ കാണുന്നുണ്ടല്ലോ സന്തോഷം.”
അവര്‍ പുഞ്ചിരിച്ചു.
“എന്റെ പുന്നാരമോള് പപ്പായോട് പരാതി പറഞ്ഞ് നല്ലപിള്ള ചമയല്ലേ.”
റെയ്ച്ചലിന്റെ കണ്ണുകള്‍ വിടര്‍ന്നു. ഒപ്പം കുറ്റപ്പെടുത്തലും.
“അതെ. പുന്നാരമോളെ പപ്പ കൊഞ്ചിച്ചല്ലേ വളര്‍ത്തിയെ. അതാ ഇത്ര വഷളായത്.”
അവള് മമ്മിയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി ചോദിച്ചു.
“എന്റെ പൊന്നുമോളെ പപ്പ കൊഞ്ചിച്ചിട്ടില്ലേ? എത്രയോ വര്‍ഷങ്ങള്‍. ഇപ്പഴല്ലേ മുഖം വീര്‍പ്പിച്ചു നടക്കുന്നേ?”
അതുകേട്ട് റെയ്ച്ചലിന്റെ മുഖം നിലാവുപോലെ തിളങ്ങി. ഈ പെണ്ണിന്റെ ഒരു കാര്യം. ഉള്ളില്‍ പറഞ്ഞു.
അവളൊരു പരിഹാസച്ചിരിയോടെ ഭക്ഷണങ്ങളുമായി തീന്മേശയിലേക്ക്. കൈയും മുഖവും കഴുകി കത്തനാര് കഴിക്കാനിരുന്നു. മേശപ്പുറത്ത് വിവിധ വിഭവങ്ങള്‍ നിരന്നു. കോഴി, മാട്, മീന്‍, പച്ചക്കറികള്‍. കോഴിക്കറിയുടെ മണത്തേക്കാള്‍ കത്തനാര്‍ക്ക് ഇഷ്ടപ്പെട്ടത് പച്ചക്കറിയുടെ മണമായിരുന്നു. അവര്‍ക്കൊപ്പം സ്റ്റല്ലയും ലിന്‍ഡയുമിരുന്നു. കത്തനാര് ചോദിച്ചു.
“ജോബ് കഴിക്കുന്നില്ലേ?”
അവനപ്പോള്‍ കമ്പ്യൂട്ടറില്‍ കളിയായിരുന്നു.
“അവന് നമ്മുടെ ആഹാരമൊന്നും വേണ്ട. അവനൊരു പ്യുവര്‍ യൂറോപ്യനാ. നമ്മടെ മീന്‍ കറി വലിയ ഇഷ്ടമാ. ചോറിനൊപ്പം മാത്രം.”
റെയ്ച്ചല്‍ മറുപടി പറഞ്ഞു.
“അപ്പോള്‍ ലിന്‍ഡയ്ക്കോ?” കത്തനാരുടെ അടുത്ത ചോദ്യം.
“അവള്‍ക്ക് എന്ത് കൊടുത്താലും കഴിച്ചോളും.”
“എനിക്ക് ഏറ്റവും ഇഷ്ടം കപ്പയും മീന്‍കറിയുമാ.”
ലിന്‍ഡ പറഞ്ഞു
“അത് ഞാന്‍പോലുമറിയാതെ എന്റെ ഹോട്ടലില്‍ പോയിരുന്നു കഴിക്കും.”
സീസ്സറുടെ കൂട്ടിച്ചേര്‍ക്കല്‍.
“പക്ഷെ, അച്ചോ ഞാന്‍ കാശു കൊടുത്തിട്ടാ കഴിക്കുന്നെ. സ്വന്തം കടയെന്ന് പറഞ്ഞിട്ട് എന്ത് കാര്യം. മോള്‍ക്ക് ഒരു ഡിസ്കൗണ്ടുപോലും തരില്ല. മോളല്ല ആരായാലെന്താ? ലാഭം വേണം. അല്ലേ പപ്പാ.”
അവള് പപ്പായ്ക്കൊരു കൊട്ടു കൊടുത്തു. അതു മനസ്സിലാക്കി ചെറിയൊരു ചിരിയോടെ ചോദിച്ചു.
“യെന്ന്. കാശ് കൊടുത്തിട്ടേ കഴിക്കാവൂ. ജോലിക്കേ കൂലി വാങ്ങാവൂ.”
“കത്തനാരെന്താ ചിക്കനൊന്നും കഴിക്കാവത്തെ.”
റെയ്ച്ചല്‍ ചോദിച്ചു.
“ഞാനൊരു സസ്യഭുക്കാണ്. മാംസമൊന്നും കഴിക്കാറില്ല. കറികള്‍ക്കൊക്കെ നല്ല രുചിയുണ്ട് കേട്ടോ.”
റെയ്ച്ചല്‍ പുഞ്ചിരിച്ചു.
“പണ്ട് നമ്മുടെ കേരളത്തിലെ നമ്പൂതിരിമാരും ഇങ്ങനെയായിരുന്നു. ഈ നാട്ടിലെ ആരോഗ്യം മാംസത്തിലും മദ്യത്തിലുമാണ്.”
സീസ്സര്‍ അത്രയും പറഞ്ഞിട്ട് കോഴിക്കാലുകള്‍ കടിച്ചു കീറിത്തുടങ്ങി. ലിന്‍ഡ പെട്ടെന്ന് എഴുന്നേറ്റിട്ട് പറഞ്ഞു.
“എക്സ്ക്യൂസ് മി ഫാദര്‍, എനിക്ക് മൂന്നു മുതല്‍ അഞ്ച് വരെ എക്ട്രാ ക്ലാസ്സുണ്ട്.”
“ഓ.കെ. സീയൂ ലേറ്റര്‍.”
കത്തനാര് മറുപടി പറഞ്ഞു. അവള് കൈ കഴുകിയിട്ട് മുകളിലേക്ക് പോയി. ഹാന്റ് ബാഗുമായി മടങ്ങി വന്ന് എല്ലാവരോടും ബൈ പറഞ്ഞിട്ട് പുറത്തേക്ക്.
അവള് കാറോടിച്ചു പോയത് ലൂയിസിന്റെ മുറിയിലേക്കായിരുന്നു. ലൂയിസിന്റെ സ്ഥലം മാവേലിക്കരക്കടുത്തുള്ള താമരക്കുളമാണ്. മാവേലിക്കര ബിഷപ് മൂര്‍ കോളേജില്‍ നിന്ന് ബി.എസ്സി പാസ്സായതിന് ശേഷം ലണ്ടനിലെ ഒരു യൂണിവേഴ്സിറ്റിയില്‍ എം.ബി.എ.യ്ക്ക് പ്രവേശനം ലഭിച്ചു. പഠിക്കുന്ന കൂട്ടത്തില്‍ ബ്രിട്ടനിലെ പ്രമുഖ ബിസിനസ്സ് സ്ഥാപനമായ സെയില്‍സ്ബെറിയില്‍ ക്യാഷ്യറായി ജോലിയും കിട്ടി. നാല് മാസം കൂടി കഴിഞ്ഞാല്‍ പഠനം പൂര്‍ത്തിയാകും. അതേ സ്ഥാപനത്തില്‍ത്തന്നെ ജോലി തുടരാമെന്നു പ്രതീക്ഷയിലാണ്. പക്ഷേ, ഇതിനെക്കാള്‍ നല്ല സ്ഥാപനത്തില്‍ നല്ലൊരു ജോലി വേണം അതാണ് ആഗ്രഹം. രാജ്യത്തെ പൗരന്മാര്ക്ക് ലഭിക്കുന്ന നാഷണല്‍ ഇന്‍ഷുറന്‍സ് നമ്പര്‍ ലഭിച്ചയുടനെതന്നെ ജോലി ലഭിച്ചു. അത് ആശ്വാസമായി. അതിനാല്‍ നാട്ടില്‍ നിന്ന് കാശു വരിത്തേണ്ടിയും വന്നില്ല.
ഗ്രാമത്തില്‍ നിന്നെത്തിയ ജയിംസ് നഗരത്തിന്റെ ഭാഷയും വേഷവിധാനവും അതിവേഗം സ്വാംശീയകരിച്ചു. മ്യൂസിക് ക്ലാസ്സില്‍ ചേര്‍ന്ന് സംഗീതത്തില്‍ പ്രാവീണ്യം നേടി. ഉപകരണ സംഗീതത്തിനൊപ്പം പാട്ടും പാടി പള്ളിയിലുള്ളവരുടെ പ്രിയങ്കരനായി. അവന്റെ മുറിയില്‍ നിന്നു പുറത്തേക്ക് എപ്പോഴും പിയാനോയുടെയോ വയലിന്റെയോ മാധുര്യമേറിയ ശബ്ദം കേള്‍ക്കുന്നുണ്ടാകും. ചിലപ്പോള്‍ വായനയിലായിരിക്കും. ലിന്‍ഡ വരുന്നതുപോലും ആ ശബ്ദം കേള്‍ക്കാനാണ്.
പ്രേമം അവരുടെ മനസ്സില്‍ വളര്‍ന്നുവെങ്കിലും ശരീരം പരിധിവിട്ട് അടുത്തിട്ടില്ല. വിവാഹദിനം വരെ ഒരു കന്യകയായി കഴിയണം. ഈ മഹാനഗരത്തില്‍ കാമം കത്തിച്ച് അതില്‍ കത്തി ചാമ്പലായി അജ്ഞാതരോഗങ്ങള്‍ക്ക് അടിമയാകാനും പുതിയ പുരുഷന്മാരെ തേടി പോകാനും അവള് ഒരുക്കമല്ല. അവന് താമസിക്കുന്ന മുറിയുടെ വാതില്‍ തുറന്നവള്‍ അകത്ത് കടന്നു. അകത്തേ മുറിയില്‍ നിന്നുള്ള വയലിന്റെ ഇമ്പനാദം അവളുടെ കാതുകളില്‍ മധുരം വിളയിച്ചു. കതകടച്ച് അകത്തേക്കു ചെന്നു. അവളുടെ സ്നേഹസ്പര്‍ശവും ചുംബനവുമൊന്നും അവനില്‍ യാതൊരു മാറ്റവുമുണ്ടാക്കിയില്ല. സാധാരണ ചെല്ലുമ്പോള്‍ പിയാനോ വായനയില്‍ നിന്നെഴുന്നേറ്റ് കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കാറുണ്ട്. പിയാനോ നെഞ്ചിന് മീതെ കിടക്കുന്നതുകൊണ്ട് കെട്ടിപ്പിടിക്കാനും കഴിയുന്നില്ല.
അവള് ആശ്ചര്യപ്പെട്ടു നോക്കി. ഇവനെന്താ ഇങ്ങനെ. ആ മുഖം കണ്ടാലറിയാം, പിണക്കമെന്ന്. അവളും പിണങ്ങി മാറിയിരുന്നു. എത്രനേരമിങ്ങനെ വയലിന് കേട്ടുകൊണ്ടിരിക്കും. അവന്റെ ഒരു ഗമ കണ്ടില്ലേ? ഒന്നു തിരിഞ്ഞുനോക്കുന്നുപോലുമില്ല. ഇനിയും ഉപേക്ഷിച്ചതാണോ? ഈ സമരം ഇങ്ങനെപോയാല്‍ ഒത്തുതീര്‍പ്പിനു യാതൊരു സാദ്ധ്യതയുമില്ല. വല്ലാത്തൊരു മടുപ്പുതോന്നി. കസേരയില്‍ തൂക്കിയിട്ട ഹാന്‍ഡ് ബാഗ് കൈയിലെടുത്ത് പോകാനായി തിരിഞ്ഞു നടന്നു. അവന് തുറിച്ചുനോക്കി. വായന നിറുത്തി അവളെ വിളിച്ചു.
”ഹായ്, പോകാനാ വന്നേ?”
അവള് തിരിഞ്ഞുനോക്കിയിട്ട് പറഞ്ഞു.
“ഇവിടെ ഇരിക്കാന്‍ ഒരു സുഖം തോന്നുന്നില്ല.”
പിയാനോ അവിടെ വച്ചിട്ട് അടുത്തേക്ക് ചെന്ന് വികാരഭരിതനായി ചോദിച്ചു.
“എന്താ മോളെ സുഖിപ്പിക്കണോ? ദേ ബെഡ് കിടക്കുന്നു”
അവള് മുഖം വീര്‍പ്പിച്ചു നോക്കി.
“മനസ്സിലായില്ല….?”
അവന് താഴെയും മുകളിലുമായി നോക്കി ദീര്‍ഘമായിട്ടൊന്ന് നിശ്വസിച്ചു. എന്തു പറയാനാണ് ഇവളോട്. തിളങ്ങുന്ന കണ്ണുകളിലേക്ക് വീണ്ടും നോക്കി.
അവള് കണ്ണിറുക്കി കാണിച്ചിട്ട് വീണ്ടും ചോദിച്ചു.
“ഹലോ, ആള് ഇവിടെത്തന്നെയാണോ? സുഖിപ്പിക്കല്‍ എവിടെവരെയായി? മറുപടി കിട്ടിയില്ല.”
അവന് കൈ മലര്‍ത്തിക്കാണിച്ചിട്ട് വിക്കി വിക്കി പറഞ്ഞു.
“ഓ…. എന്തോന്നു സുഖിപ്പിക്കല്‍….”
അവള് ഒട്ടും കൂസാതെ അടുത്തെത്തി അവന്റെ നെഞ്ചിലെ കറുത്ത രോമത്തിലേക്കും കണ്ണുകളിലേക്കും സൂക്ഷിച്ചുനോക്കി പറഞ്ഞു.
“നീ മനസ്സില്‍ വിചാരിച്ചത് ഞാന്‍ പറയാം.”
ജയിംസിന് ഒന്നുകൂടി പരിഭ്രമമായി. സന്ധ്യാവെളിച്ചംപോലെ മുഖം മങ്ങി.
“വേണ്ട വേണ്ടേ… ഞാനൊന്നും പറഞ്ഞിട്ടുമില്ല, നീയൊന്നും കേട്ടിട്ടുമില്ല….”
അവളുടെ കണ്ണുകള്‍ അവനിലേക്ക് തുളച്ചു കയറി.
“മോനേ ജയിംസേ, നീ മലയാളം നോവലേ വായിച്ചിട്ടുള്ളൂ. ഞാന്‍ ഇംഗ്ലീഷ് നോവല്‍ ധാരാളം വായിക്കുന്നവളാ. നിനക്ക് എന്നോട് അങ്ങനെ പറയാന്‍ എങ്ങനെ ധൈര്യം വന്നു. ജയിംസിനു മൂത്രമൊഴിക്കണമെന്നു വരെ തോന്നി. വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍. ഒരു നിമിഷം അവന് പകച്ചു നിന്നു. അവന്റെ മുഖം വിളറിയിരുന്നു. കുറ്റബോധത്തോടെ പറഞ്ഞു.
“അയാം സോറി ലിന്‍ഡ.”
അവളുടെ മുഖം ഒന്നുകൂടി ചുവന്നു. കണ്ണുകള്‍ നിറഞ്ഞു. അടക്കാനാവാത്ത ദേഷ്യത്തോടെ പറഞ്ഞു.
“നിനക്കെന്നെ സുഖിപ്പിക്കണം അല്ലേ. ഞാനൊന്ന് കാണട്ടെ.”
അവള് ബാഗ് വലിച്ചെറിഞ്ഞ് അവന്റെ കട്ടിലില്‍ കയറി കിടന്നു. എന്ത് ചെയ്യണമെന്നറിയാതെ നോക്കിനിന്നു…..
Latest News:
വിസ്മയ കേസ് ശിക്ഷാവിധി റദ്ദാക്കണം; പ്രതിയുടെ ഹർജിയിൽ നോട്ടീസ് നൽകി സുപ്രീംകോടതി
സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ...Breaking Newsശ്രീനാഥ് ഭാസിക്ക് കഞ്ചാവ് കൈമാറി, ഷൈൻ ടോം ചാക്കോ കസ്റ്റമർ; ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടി...
ആലപ്പുഴയിൽ യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസിൽ യുവതിയുടെ മൊഴി പുറത്ത്. പ്രതിക്ക് സിനിമ മേഖ...Latest News‘ആശമാർക്ക് കേന്ദ്രം നൽകുന്ന ആനുകൂല്യത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമം’; വീണാ ജോർജിനെതിരെ ശോഭാ...
വീണാ ജോർജ് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ. ആശാവർക്കർമാരുടെ...Latest Newsആശമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
ആശാ വർക്കേഴ്സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ആരോഗ്യ മന്ത്രി വീണാ...Latest Newsവഖഫ് ബിൽ പാർലമെന്റിൽ; പ്രതിപക്ഷത്തിന്റെ തടസവാദം തള്ളി; ബിൽ അവതരണം ആരംഭിച്ചു
സംയുക്ത പാർലമെന്റ് സമിതി മാറ്റങ്ങൾ വരുത്തിയ വഖഫ് നിയമസഭേഗദതി ബിൽ ലോക്സഭയിൽ. ബില്ല് അവതരിപ്പിക്കുന്ന...Latest Newsഎമ്പുരാനില്‍ 24 വെട്ട്; വില്ലന്റെ പേര് മാറ്റി, നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാന്റെ റീഎഡിറ്റ് ചെയ്ത പതിപ്പിൽ 24 കട്ടുകൾ. പ്രധാന വില്ലന്റെ പേര് ബജ്റംഗി എന്നത് ബൽദേവ് എന്നാ...Latest Newsയുക്മ വെയില്‍സ് റീജിയന് നവനേതൃത്വം.....ബെന്നി അഗസ്റ്റിന് ദേശീയസമിതിയിലേക്ക്.... ജോഷി തോമസ് പ്രസിഡന്...
കുര്യൻ ജോർജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെയില്സ...Associations"എൻ.എച്ച്.എസ്സ്. ഇംഗ്ലണ്ട്"നെ നിറുത്തലാക്കിയ ബ്രിട്ടീഷ് സർക്കാർ നടപടി എൻ.എച്ച്.എസ്സ്. നെ ബാധിക്കുമോ?
മലയാളി സമൂഹത്തെ ഏറെ സ്വാധീനിക്കപ്പെടുന്ന ഒരു വിഷയം തന്നെയാണ് എൻ.എച്ച്.എസ്സ്. ഒരു ലക്ഷത്തോളം മലയാളി ...Featured News
Post Your Comments Here ( Click here for malayalam )
Latest Updates
- വിസ്മയ കേസ് ശിക്ഷാവിധി റദ്ദാക്കണം; പ്രതിയുടെ ഹർജിയിൽ നോട്ടീസ് നൽകി സുപ്രീംകോടതി സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ നൽകിയ ഹർജിയിൽ നോട്ടീസ് നൽകി സുപ്രീംകോടതി. സംസ്ഥാന സർക്കാരിനാണ് നോട്ടീസ് നൽകിയത്. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ് രാജേഷ് ബിന്ദല് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ആത്മഹത്യാ പ്രേരണ കുറ്റം നിലനിൽക്കില്ല എന്നാണ് ഹർജിയിലൂടെ പ്രതി കിരൺ ഉന്നയിച്ചത്. പത്തുവർഷം തടവു ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരൺ സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞതവണ ഹർജി സുപ്രീംകോടതി പരിഗണിച്ചിരുന്നുവെങ്കിലും
- ശ്രീനാഥ് ഭാസിക്ക് കഞ്ചാവ് കൈമാറി, ഷൈൻ ടോം ചാക്കോ കസ്റ്റമർ; ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി ആലപ്പുഴയിൽ യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസിൽ യുവതിയുടെ മൊഴി പുറത്ത്. പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധം ഉണ്ടെന്ന് മൊഴി. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കെതിരെയാണ് യുവതി മൊഴി നൽകിയത്. ശ്രീനാഥ് ഭാസിക്ക് കഞ്ചാവ് കൈമാറി. ഷൈൻ ടോം ചാക്കോ കസ്റ്റമറാണെന്നും മൊഴി. ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും കൊച്ചിയിൽ ലഹരി കൈമാറി എന്ന് യുവതി മൊഴി നൽകി. തസ്ലീന സുൽത്താനയാണ് എക്സൈസിന് മൊഴി നൽകിയത്. ഇരുവരുമായുള്ള ബന്ധത്തിന്റെ ഡിജിറ്റൽ തെളിവുകൾ എക്സസിനു ലഭിച്ചു
- ‘ആശമാർക്ക് കേന്ദ്രം നൽകുന്ന ആനുകൂല്യത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമം’; വീണാ ജോർജിനെതിരെ ശോഭാ സുരേന്ദ്രൻ വീണാ ജോർജ് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ. ആശാവർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചതാണ്. സംസ്ഥാനം സമ്മർദ്ദം ചൊലുത്തിയാണ് വർധനവെന്ന് വരുത്താനാണ് വീണാ ജോർജിന്റെ ശ്രമമെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. സംസ്ഥാനം ആശമാർക്കുള്ള ഓണറേറിയം വർധിപ്പിക്കുകയാണ് വേണ്ടത്.ആശമാർക്ക് കേന്ദ്രം നൽകുന്ന ആനുകൂല്യത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമിക്കുന്നത് മനുഷ്യത്വ വിരുദ്ധമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയുമായി മന്ത്രി വീണാ ജോർജ് ഇന്ന് ചർച്ച നടത്തിയിരുന്നു. ചർച്ച
- ആശമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ ആശാ വർക്കേഴ്സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ആരോഗ്യ മന്ത്രി വീണാജോർജിന്റെ ചേമ്പറിൽ ചർച്ച നടക്കുക. സമരസമിതി മുന്നോട്ട് വെച്ചിരിക്കുന്ന കാര്യങ്ങൾ പരിഹരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുളൂവെന്ന് എസ് മിനി പറഞ്ഞു. ആശാ വർക്കേഴ്സുമായി ബന്ധപ്പെട്ടുള്ള ട്രേഡ് യൂണിയൻ രംഗത്തുള്ള സംഘടനകളെക്കൂടി ചർച്ചയ്ക്ക് സർക്കാർ വിളിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്. അതേസമയം, ആശമാരുടെ സമരം 52 -ാം ദിവസം പിന്നിട്ടിരിക്കുകയാണ്. നിരാഹാര സമരം 14-ാം ദിവസവും തുടരുകയാണ് .കേന്ദ്ര
- വഖഫ് ബിൽ പാർലമെന്റിൽ; പ്രതിപക്ഷത്തിന്റെ തടസവാദം തള്ളി; ബിൽ അവതരണം ആരംഭിച്ചു സംയുക്ത പാർലമെന്റ് സമിതി മാറ്റങ്ങൾ വരുത്തിയ വഖഫ് നിയമസഭേഗദതി ബിൽ ലോക്സഭയിൽ. ബില്ല് അവതരിപ്പിക്കുന്നത്തിന് സ്പീക്കർ അനുമതി നൽകി. പ്രതിപക്ഷത്തിന്റെ തടസവാദം തള്ളി. കിരൺ റിജിജു ബില്ലിനുള്ള പ്രമേയം അവതരിപ്പിച്ചു. ബില്ലിൽ എട്ട് മണിക്കൂർ ചർച്ച സഭയിൽ നടക്കും. ബില്ല് അവകരണത്തെ പ്രതിപക്ഷം വിമർശിച്ചു. നിയമവ്യവസ്ഥയ്ക്കെതിരെ ബുൾഡോസിംഗ് നടത്തുന്നുവെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ഉച്ചയ്ക്കുശേഷമാണ് ബില്ല് നാളെ സഭയിൽ അവതരിപ്പിക്കുമെന്ന തീരുമാനം ഉണ്ടാകുന്നതെന്നും അദേഹം പറഞ്ഞു. ബിൽ അവതരണത്തെ എൻ.കെ.പ്രേമചന്ദ്രൻ എംപിയും എതിർത്തു. യഥാർത്ഥ ബില്ലിൽ ചർച്ച

സാസി ബോണ്ട് – 2025 നാളെ കവൻട്രിയിൽ; സെലിബ്രിറ്റി ഗെസ്റ്റായി ഡെയ്ൻ ഡേവിസ്, മുഖ്യാതിഥിയായി ശ്രീ രാജ് ശ്രീകണ്ഠൻ, വിശിഷ്ടാതിഥിയായി വിൽസ് ഫിലിപ്പ് /
സാസി ബോണ്ട് – 2025 നാളെ കവൻട്രിയിൽ; സെലിബ്രിറ്റി ഗെസ്റ്റായി ഡെയ്ൻ ഡേവിസ്, മുഖ്യാതിഥിയായി ശ്രീ രാജ് ശ്രീകണ്ഠൻ, വിശിഷ്ടാതിഥിയായി വിൽസ് ഫിലിപ്പ്
അലക്സ് വർഗ്ഗീസ് അമ്മയെന്ന മനോഹര സങ്കൽപ്പത്തെ പുനരന്വേഷിക്കുകയാണ് സാസി ബോണ്ട് 2025! ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകൾക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നൽകാൻ ഒരുങ്ങുകയാണ് സാസി ബോണ്ട് 2025 ന്റെ സംഘാടകർ. മാർച്ച് 30 ന് കവെൻട്രിയിലെ എച്ച്.എം.വി എംപയറിൽവച്ച് ഉച്ചമുതൽ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേള യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും. സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ് മേളയുടെ ഭാഗമാകും. മുഖ്യാതിഥിയായി ട്വന്റി ഫോർ ചാനലിന്റെ ശ്രീ രാജ്

സാസി ബോണ്ട് – 2025 നാളെ കവന്‍ട്രിയില്‍; യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും; സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ് /
സാസി ബോണ്ട് – 2025 നാളെ കവന്‍ട്രിയില്‍; യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും; സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ്
അലക്സ് വര്‍ഗ്ഗീസ് മാതൃ- ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന “സാസി ബോണ്ട് 2025” യു.കെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. അമ്മയെന്ന മനോഹര സങ്കല്‍പ്പത്തെ പുനരന്വേഷിക്കുന്ന, ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകള്‍ക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നല്കാന് ഏറെ പുതുമകളോടെ അണിയിച്ചൊരുക്കിയിരിക്കുന്ന “സാസി ബോണ്ട് 2025” ഫാഷന്‍ മത്സരങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിയെഴുതുന്നതാണ്. മാര്‍ച്ച് 30 ഞായറാഴ്ച്ച കവന്‍ട്രിയിലെ എച്ച്.എം.വി എംപയറില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേള യുക്മ പ്രസിഡന്റ് അഡ്വ എബി

സാസി ബോണ്ട് – 2025 മാര്‍ച്ച് 30ന് കവന്‍ട്രിയില്‍; യുക്മയുടെ അംഗഅസോസിയേഷനുകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക നിരക്ക് /
സാസി ബോണ്ട് – 2025 മാര്‍ച്ച് 30ന് കവന്‍ട്രിയില്‍; യുക്മയുടെ അംഗഅസോസിയേഷനുകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക നിരക്ക്
അലക്സ് വര്‍ഗ്ഗീസ് മാതൃ- ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന “സാസി ബോണ്ട് 2025” യു.കെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. അമ്മയെന്ന മനോഹര സങ്കല്‍പ്പത്തെ പുനരന്വേഷിക്കുന്ന, ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകള്‍ക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നല്കാന് ഏറെ പുതുമകളോടെ അണിയിച്ചൊരുക്കിയിരിക്കുന്ന “സാസി ബോണ്ട് 2025” ഫാഷന്‍ മത്സരങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിയെഴുതുന്നതാണ്. മാര്‍ച്ച് 30 ഞായറാഴ്ച്ച കവന്‍ട്രിയിലെ എച്ച്.എം.വി എംപയറില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേളയില്‍ അമ്മമാരും കുഞ്ഞുങ്ങളുമടങ്ങുന്ന ചെറുസംഘങ്ങളുടെ സര്‍ഗാത്മക

നവനേതൃത്വം കര്‍മ്മപഥത്തിലേയ്ക്ക്; യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ അഞ്ചിന് /
നവനേതൃത്വം കര്‍മ്മപഥത്തിലേയ്ക്ക്; യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ അഞ്ചിന്
കുര്യൻ ജോർജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ആഗോള പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ സംഘടനാ കൂട്ടായ്മയായ യുക്മ (യൂണിയന് ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) പുതിയ ദേശീയ സാരഥികളുടെ നേതൃത്വത്തില്‍ അടുത്ത രണ്ടു വര്‍ഷങ്ങളിലെ കര്‍മ്മ പദ്ധതികള്‍ ആസൂത്രം ചെയ്ത് മുന്നോട്ടുള്ള പ്രയാണം ആരംഭിക്കുകയാണ്. 2027 ഫെബ്രുവരി വരെയുള്ള രണ്ടുവര്‍ഷക്കാലമാണ് പുതിയ ഭരണസമിതിയുടെ കാലാവധി. 2009 ജൂലൈ 4ന് ആരംഭിച്ച യുക്മ ഇന്ന് 144 പ്രാദേശിക മലയാളി അസോസിയേഷനുകളുടെ അംഗത്വവുമായി ലോക മലയാളികള്‍ക്കിടയില്‍ തലയെടുപ്പോടെ

“ലണ്ടൻ ഡ്രീംസ്” ഫ്ലവേഴ്സ് ചാനൽ യുക്മയുമായി ചേർന്ന് സംഘടിപ്പിക്കുന്ന വിവിധ ഷോകൾക്കായുള്ള ഓഡിഷൻ ഏപ്രിൽ 7ന് നോർവിച്ചിലും 12ന് നോട്ടിംങ്ങ്ഹാമിലും… /
“ലണ്ടൻ ഡ്രീംസ്” ഫ്ലവേഴ്സ് ചാനൽ യുക്മയുമായി ചേർന്ന് സംഘടിപ്പിക്കുന്ന വിവിധ ഷോകൾക്കായുള്ള ഓഡിഷൻ ഏപ്രിൽ 7ന് നോർവിച്ചിലും 12ന് നോട്ടിംങ്ങ്ഹാമിലും…
കുര്യൻ ജോർജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) കേരളത്തിലെ ഏറ്റവും പ്രമുഖമായതും മലയാളി കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദ ടി വി ചാനലുമായ ഫ്ലവേഴ്സ് ചാനലിൽ നടന്നുവരുന്ന “ഇതു ഐറ്റം വേറെ”, സ്മാർട്ട് ഷോ”, ടോപ് സിംഗർ – 5 എന്നീ കുടുംബ ഷോകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കായി വിവിധ പ്രായപരിധിയിലുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുവാനുള്ള ഓഡിഷൻ യുകെയിലെ രണ്ട് പ്രമുഖ നഗരങ്ങളിൽ വച്ച് നടക്കുന്നു. ഏപ്രിൽ 7-ാം തീയതി നോർവിച്ചിലും ഏപ്രിൽ 12-ാം തീയതി നോട്ടിംങ്ങ്ഹാമിൽ

click on malayalam character to switch languages