1 GBP = 126.71
breaking news
- ടിന്റു മാത്യുവിന് നാളെ റെക്സം കേരളീയ സമൂഹം അന്ത്യയാത്ര അർപ്പിക്കും
- സുമതി വളവ്’ സിനിമ തർക്കത്തിൽ ഇടപെട്ട് നിർമ്മാതാക്കളുടെ സംഘടന; സിനിമയുടെ കളക്ഷൻ പരിശോധിക്കും
- ഹോർമുസിൽ കപ്പലിന് നേരെ വീണ്ടും ആക്രമണം
- ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി
- മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു
- സ്കേറ്റിങ്ങിൽ രാജ്യാന്തര നേട്ടവുമായി മലയാളി സഹോദരിമാർ
- ഹോർമുസ് ഗതാഗതം പുനഃസ്ഥാപിക്കണം; 30 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ഉച്ചകോടി ഇന്ന് ലണ്ടനിലെ സൈനിക ആസ്ഥാനത്ത്
പ്രവാസ സാഹിത്യത്തിലെ അക്ഷരമുന്നേറ്റങ്ങൾ.
- Jun 09, 2024
(പ്രശസ്ത പ്രവാസി സാഹിത്യകാരനും, ലോക റെക്കോർഡ് ജേതാവ് (യൂ.ആർ.എഫ്) ശ്രീ.കാരൂർ സോമനുമായി എഴുത്തുകാരൻ അഡ്വ.പാവുമ്പ സഹദേവൻ നടത്തിയ അഭിമുഖ ത്തിൽ നിന്ന്).
- താങ്കളുടെ കലാപ്രപഞ്ചം ആരംഭിക്കുന്നത് ഹൈസ്‌കൂൾ പഠനകാലം മുതലെന്നറിയാം. ആരാണ് ഈ രംഗത്തേക്ക് കൈപിടിച്ചുയർത്തിയത്?
- എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പണ്ഡിത കവി കെ.കെ.പണിക്കർ സാർ ചാരുംമൂടിന് തെക്ക് ഗുരുമന്ദിരത്തിൽ മലയാളം വിദ്വാൻ പഠിപ്പിച്ചത്. ഞാൻ പൊട്ട കവിതകൾ എഴുതി അദ്ദേഹത്തെ കാണിക്കുമാ യിരിന്നു. അദ്ദേഹം വെട്ടിയും തിരുത്തിയും തരും. അത് ബാലരമയ്ക്ക് അയക്കും.അതിൽ വരുമ്പോൾ സ്വയം വലിയ എഴുത്തുകാരനായി പൊങ്ങി നടക്കും. അദ്ദേഹമാണ് എന്നെ വ്യർത്തം, അലങ്കാരമൊക്കെ പഠിപ്പിച്ചത്. പിന്നീട് റേഡിയോ നാടകങ്ങൾ എഴുതി.നാല് റേഡിയോ നാടകങ്ങൾ തിരുവനന്തപുരം, തൃശൂർ റേഡിയോ നിലയങ്ങൾ പ്രക്ഷേപണം ചെയ്തു. ഇതെല്ലാം എന്റെ ആത്മ കഥ ‘കഥാകാരന്റെ കനൽ വഴികൾ’ (പ്രഭാത് ബുക്ക്, പേജ് 35) എന്റെ വഴികാട്ടിയായ ഗുരുനാഥനെ രേഖപ്പെടുത്തിയിട്ടുണ്ട്. മലയാള മനോരമയുടെ കേരള യുവസാഹിത്യ സംഖ്യം കെ.പി.കേശവമേനോൻ, തിരുനല്ലൂർ കരുണാകരൻ, ഡോ.കെ.എം.ജോർജ്ജ്, കാക്കനാടൻ അങ്ങനെ പല പ്രമുഖരുണ്ട്. അതിൽ രണ്ടുപേരാണ് ശ്രീ.തകഴി ശിവശങ്കരപ്പിള്ള, ശ്രീ.തോപ്പിൽ ഭാസി.1990-ൽ എന്റെ ആദ്യ നോവൽ ‘കണ്ണീർപ്പൂക്കൾ’ അവതാരിക എഴുതിയത് തകഴിയാണ് (എസ്.പി.സി. എസ് / എൻ.ബി.എസ്) 1996-ൽ ഗൾഫിൽ നിന്നുള്ള മലയാളത്തിലെ ആദ്യ സംഗീത നാടകം ‘കടലിനക്കരെ എംബസ്സി സ്‌കൂൾ’ അവതാരിക എഴുതിയത് തോപ്പിൽ ഭാസിയാണ് (അസെൻഡ് ബുക്ക്‌സ്).
- സാഹിത്യത്തെ കാണുന്നത് ഗൗരവമായിട്ടാണോ? താങ്കളുടെ മുഖം വളരെ ഗൗരവത്തിലാണല്ലോ? ഇത്ര ഗൗരവമുള്ള വ്യക്തി സാഹിത്യത്തിൽ സൗന്ദര്യം കണ്ടെത്തുന്നത് എങ്ങനെയാണ്?
- സാഹിത്യം സുഗന്ധം പരത്തുന്ന ഒരു പൂവ് പോലെയാണ്. ദുർഗ്ഗന്ധം വമിക്കുന്ന ജീവിതാനുഭവങ്ങ ളിൽ നിന്നാണ് നല്ല രചനകൾ രൂപപ്പെടുന്നത്. ലോക സാഹിത്യം വിപ്ലവം സൃഷ്ടിച്ചത് അങ്ങനെയാണ്. വെല്ലുവി ളികൾ ഏറ്റെടുക്കുന്നവരാണ് നല്ല സാഹിത്യ പ്രതിഭകൾ. അവർ ഗൗരവത്തോടെ വിഷയങ്ങളെ സമീപിക്കുന്നു. സ്വർണ്ണം കുഴിച്ചെടുക്കുന്നതുപോലെ സാഹിത്യ പ്രതിഭകൾ ജീവിതത്തെ ആഴത്തിൽ കണ്ടെത്തി സൗന്ദര്യം കണ്ടെത്തുന്നു. വിഖ്യാത ചലച്ചിത്രകാരൻ ചാർളി ചാപ്ലിൻ ഗൗരവക്കാരനായിരിന്നു. വെള്ളിത്തിരയിൽ അദ്ദേഹം ജനങ്ങളെ ചിരിപ്പിച്ചു. കേരളത്തിൽ പൊൻകുന്നം വർക്കിയടക്കം പലരും ഗൗരവക്കാരയിരുന്നു.
- പന്ത്രണ്ട് രംഗങ്ങളിൽ താങ്കളുടെ 68 പുസ്തകങ്ങളുണ്ട്. ഇംഗ്ലീഷ് നോവൽ, കഥ ഒഴിച്ചുനിർത്തി യാൽ 1985-മുതലുള്ള ഈ പുസ്തകങ്ങൾ ‘ക’ എന്ന അക്ഷരമാലയിൽ തുടങ്ങാനുള്ള കാരണമെന്താണ്?
- ഇത് പലരും ചോദിക്കുന്ന ചോദ്യമാണ്. ലോക സാഹിത്യത്തിലാരും ഇങ്ങനെ എഴുതി കാണില്ല. ആദ്യ സംഗീത നാടകം 1985-ൽ ‘കടൽക്കര’ (വിദ്യാർത്ഥിമിത്രം, അവതാരിക ശ്രീ.ശ്രീമൂലനഗരം വിജയൻ) തുടങ്ങി 2023-ൽ ഇറങ്ങിയ ‘കാറ്റിൽ പറക്കുന്ന പന്തുകൾ'(സ്‌പെയിൻ യാത്രാവിവരണം-പ്രഭാത് ബുക്ക്/കെ.പി.ആമസോൺ പബ്ലിക്കേഷൻ) അവതാരിക ശ്രീ.സി.രാധാകൃഷ്ണൻ). 2024-ൽ ഇറങ്ങിയ ‘കാർപ്പത്തിയൻ പർവ്വതനിരകൾ'(റൊമാനിയ) അടക്കം ‘ക’ എന്ന ആദ്യാക്ഷരത്തിലാണ് തുടക്കം. എന്റെ വീട്ടു പേരിന്റെ ആദ്യ അക്ഷരമാണ് ‘ക’. ആദ്യം നന്ദി രേഖപ്പെടുത്തേണ്ടത് കുടുംബത്തിനാണ്.
- ഇന്ന് സാഹിത്യത്തിന്റെ രൂപത്തിലും ഭാവത്തിലും ധാരാളം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാ ണല്ലോ? എങ്ങനെ കാണുന്നു?
- ജീവിത യാഥാർഥ്യങ്ങളുടെ പ്രതിഫലനങ്ങളാണ് സാഹിത്യ സൃഷ്ടികൾ. സാമൂഹ്യ രംഗത്ത് ഭീകരതകൾ നടമാടുമ്പോൾ എഴുത്തുകാർ വിറങ്ങലിച്ചും ഭയന്നും നിൽക്കുന്നത് കാണാറുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാർ കുറഞ്ഞുകൊണ്ടിരിക്കുന്നു. അധികാരികൾ നൽകുന്ന പദവി, പുരസ്‌ക്കാരത്തിലാണ് എല്ലാ വരുടെയും ശ്രദ്ധ. കവിതകളെടുത്താൽ പലരും വിളയാടുന്നത് സോഷ്യൽ മീഡിയയിലാണ്. അവരുടെ ഗുരു ക്കന്മാരും സോഷ്യൽ മീഡിയകളാണ്. അവിടെ ധാരാളം സ്തുതിപാഠകരെ കിട്ടും. ഒരിക്കൽ സുഗതകുമാരി ടീച്ചറുമായി സംസാരിച്ചു. ഞാൻ ചോദിച്ചു. ടീച്ചർ ഇപ്പോൾ കവിതകൾ എഴുതുന്നില്ലേ? എനിക്ക് കിട്ടിയ ഉത്തരം.’അയ്യോ മുക്കിലും മൂലയിലും ബെല്ലും ബ്രേക്കുമില്ലാത്ത കവികളാണ്. അങ്ങോട്ട് പോകാൻ ഭയമാണ്’. ഇത് പത്രത്താളുകളിലും വന്നിരിന്നു. കവിതകളുടെ കാല്പനിക ബോധമില്ലാത്ത പലരും കവികളാണ്. കവിത യിൽ മാത്രമല്ല പലതിലും കാവ്യദോഷമുണ്ട്.
- പ്രവാസ സാഹിത്യത്തിൽ പലരും കാശ് കൊടുത്തു് എഴുതിക്കുന്നവരെന്ന് കേൾക്കുന്നത് ശരി യാണോ?
- കൈരളി സാഹിത്യ ജാലകത്തിൽ 2008-ലെ അഭിമുഖത്തിൽ ഡോ.മിനി നായർ ചോദിച്ച ചോദ്യമാ ണിത്. ആ ഉത്തരമാണ് ഇന്നും പറയാനുള്ളത് കാശുണ്ടെങ്കിൽ എഴുത്തുകാരനുമാകാം. എന്ന് കരുതി എല്ലാ വരും അത്തരക്കാരല്ല. സർഗ്ഗധനരായ എഴുത്തുകാരുമുണ്ട്. ഇൻഫൊർമേറ്റീവ്/വൈഞ്ജാനിക ഗ്രന്ഥങ്ങൾ പുറത്തിറക്കുന്നവരെ ഈ ഗണത്തിൽപ്പെടുത്തരുത്.
- താങ്കൾ 2005-ൽ യൂറോപ്പിൽ നിന്ന് ആദ്യത്തെ മലയാളം മാസിക ‘പ്രവാസി മലയാളം’ കാക്കനാടൻ ചീഫ് എഡിറ്ററായി പ്രസിദ്ധികരിച്ചത് അറിയാം. ഇപ്പോൾ നടത്തുന്ന ലിമ വേൾഡ് ലൈബ്രറി, കെ.പി. ആമ സോൺ പബ്ലിക്കേഷൻ എങ്ങനെ പോകുന്നു?
- ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ ലോകമെങ്ങുമുള്ള എഴുത്തുകാരുടെ കൂട്ടായ്മ യാണ്. മലയാളം ഇംഗ്ലീഷ് പ്രസിദ്ധീകരിക്കുന്നു വിദേശത്തുള്ള സാഹിത്യ ഓൺലൈൻ ആണ്. ഇതിന്റെ ഉപ ദേശകർ ശ്രീ.സി.രാധാകൃഷ്ണൻ, ഡോ.ജോർജ്ജ് ഓണക്കൂർ, സബ് എഡിറ്റർ ഡോ.സുനിത ഗണേഷ് ആണ്. കെ.പി.ആമസോൺ പബ്ലിക്കേഷൻ മന്ദഗതിയിൽ പോകുന്നു. ലിമ വേൾഡ് ലൈബ്രറിക്ക് ഒരു സാഹിത്യഗ്രു പ്പുണ്ട്. എഴുത്തുകാരായ മിനി സുരേഷ്, മോഹൻദാസ് മുട്ടമ്പലം, ഗോപൻ അമ്പാട്ട്, ജോൺസൻ ഇരിങ്ങോൾ അതിനെ നയിക്കുന്നു. ലോകമെങ്ങുമുള്ള വായനക്കാരിൽ നിന്ന് നല്ല സഹകരണം ലഭിക്കുന്നു.
- താങ്കളുടെ കഥ ‘അബു’ സിനിമയായല്ലോ. ഏതെങ്കിലും നോവൽ, കഥ സിനിമയോ ടെലിഫിലിം ആകുമോ?
- നോവൽ ‘കന്യാസ്ത്രീകാർമേൽ’ ക്രൈം നോവൽ ‘കാര്യസ്ഥൻ’ ചർച്ചകൾ നടക്കുന്നു. കഥകൾ പലതും ടെലിഫിലിം ആയിട്ടുണ്ട്.എന്റെ സാഹിത്യ ജീവിതത്തെപ്പറ്റിയുള്ള ഡോക്യുമെന്ററിയും യൂട്യൂബിലുണ്ട്.
- താങ്കളുടെ അക്ഷര ലോകത്തെപ്പറ്റി ഡോ.മുഞ്ഞിനാട് പത്മകുമാർ ഒരു പഠന ഗ്രന്ഥം ‘കാലത്തിന്റെ എഴുത്തുകൾ’ പുറത്തുവന്നല്ലോ. എന്താണ് അതിനുള്ള പ്രതികരണം?
- പ്രവാസ സാഹിത്യത്തിൽ നിന്ന് ആദ്യമായിട്ടാണ് ഭാഷ സാഹിത്യവുമായി ബന്ധപ്പെട്ടുള്ള ഒരു പഠന ഗ്രന്ഥം പുറത്തുവരുന്നത്. പല പ്രമുഖ എഴുത്തുകാർ അഭിപ്രായപ്പെട്ടത് സാഹിത്യ രംഗത്തുള്ളവർ വായിച്ചിരി ക്കേണ്ട കൃതിയെന്നാണ്. ഇത് ലിമ വേൾഡ് ലൈബ്രറി, അമേരിക്കയിലെ ഈ മലയാളി, യൂറോപ്പിലെ യുക്മ ന്യൂസ്, ഓസ്‌ട്രേലിയയിലെ മലയാളി പത്രമടക്കം പരമ്പരയായി കൊടുത്തിട്ടുണ്ട്.
- ധാരാളം യാത്രാവിവരണങ്ങൾ ഓസ്ട്രിയ, കടലിനക്കരെയിക്കരെ (യൂറോപ്പ്), ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാൻസ്, സ്‌പെയിൻ, ഫിൻലൻഡ്, ആഫ്രിക്കയടക്കം മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപത്തിനാല് നോവലു കൾ ഇംഗ്ലീഷ് അടക്കമെഴുതി.കേരളത്തിൽ മനോരമ ഓൺലൈൻ, കവിമൊഴി മാസിക, വിദേശ ഓൺലൈനു കളിലൊക്കെ പരമ്പരയായി നോവൽ കണ്ടിട്ടുണ്ട്. നോവൽ എഴുത്തു് നിർത്തിയോ?
- നോവൽ പരമ്പരയായി ഇപ്പോഴും യുക്മ ന്യൂസ്, കേരള ലിങ്ക്, മലയാളി പത്രം, ലിമ വേൾഡ് ലൈബ്രറി യിൽ വരുന്നുണ്ട്. യാത്രാ വിവരണങ്ങൾ എഴുതാൻ കാരണം 2017-ൽ എന്റെ എഴുത്ത് ജീവിതത്തിലുണ്ടായ ഒരു ദുരനുഭവമാണ്. എന്റെ യാത്രാവിവരണം ‘കാളപ്പോരിന്റെ നാട്ടിൽ’ മാതൃഭൂമി 2015-ൽ ഇറക്കി. അതിൽ ഒരു ബ്ലോഗറുടെ നാലര പേജ് ഇന്റർനെറ്റ് ഉണ്ടെന്നുള്ള പരാതി വീഡിയോയായി ആ ഗ്രുപ്പിൽപ്പെട്ട ബ്ലോഗറുടെ മിത്രം എനിക്ക് അയച്ചുതന്നു. ഫോൺ നമ്പർ തന്നിട്ട് എന്നോട് സംസാരിക്കാൻ ആവശ്യപ്പെട്ടു. ഞാൻ വിളിച്ചു സംസാരിച്ചപ്പോൾ കിട്ടിയ മറുപടി അയാൾക്ക് ഒരു കോടി രൂപ വേണം. ഞാൻ അമ്പരപ്പോടെ നിന്ന നിമിഷ ങ്ങൾ. നാലര പേജ് ഇന്റർനെറ്റിന് ഒരു കോടിയോ?
- ഫേസ് ബുക്കിൽ വായിച്ചത് ഒരു കോടി ചോദിച്ചു. അൻപത് ലക്ഷത്തിന് കുറച്ചു എന്നൊക്കെ യാണ്. നാലര പേജ് ഇന്റർനെറ്റിനാണോ ഒരു കോടി ചോദിച്ചത്? അതോ പുസ്തകത്തിൽ നിന്നുള്ള കോപ്പിയടി യാണോ?
- ഒരു കോടി ചോദിച്ചത് സത്യമാണ്. ഡോ.എം.ആർ.തമ്പാനും ഇതെ ചോദ്യം ചോദിച്ചു. ഇങ്ങനെയാണ് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. സ്വന്തമായി പുസ്തകമില്ലാത്ത ഒരാളുടെ എങ്ങനെയാണ് കോപ്പി ചെയ്യുക.ഒരാൾ ഇൻഫോ ബുക്ക് എഴുതുന്നത് എങ്ങനെയാണ്? ഇന്റർനെറ്റ്, വിക്കിപീഡിയ, ഗൂഗിൾ, പത്രം, ബുക്ക് തുടങ്ങിയ പല ശ്രോതസ്സുകൾ വഴിയാണ്. ഇദ്ദേഹം ഒരു കോടിയിൽ ഉറച്ചു നിന്നു. അതൊരു തട്ടിപ്പെന്ന് പിന്നീട് മനസ്സിലായി. പണം കൊടുക്കാതെ വന്നപ്പോൾ സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ, പത്ര മീറ്റിംഗ്, വക്കീൽ നോട്ടീസ് അയച്ചു ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള ബുക്ക്‌സ് പിൻവലിപ്പിച്ചു. അതിനേക്കാൾ തമാശ യായി തോന്നിയത്. കൊച്ചി ദേശാഭിമാനി വഴി എഴുതിപ്പിച്ചത് എന്റെ 51 പുസ്തകങ്ങളിൽ 32 എണ്ണം കോപ്പിയടി ച്ചത്. അന്നെനിക്ക് നാല്പത് പുസ്തകങ്ങൾപോലുമില്ല. നിയമപരമായി പോയാൽ ഒരെണ്ണം പോലും കോടതി യിൽ ഹാജരാക്കാൻ പറ്റില്ല. ചില രാഷ്ട്രീയ ഇടപെടലുകൾ മൂലം ദേശാഭിമാനിക്കെതിരെ മാനഹാനിക്ക് കേസ് കൊടുത്തില്ല. ഇതിന് ശേഷമാണ് യാത്രാവിവരണങ്ങൾ എഴുതാൻ തുടങ്ങിയത്.
- കേരളത്തിൽ പുസ്തകത്തിൽ നിന്നുള്ള ധാരാളം കോപ്പിയടി വാർത്തകൾ കാണാറുണ്ട്. സത്യത്തിൽ അത് കുറ്റകരമല്ലേ?
- ഇന്ത്യൻ നിയമത്തിൽ പുസ്തകത്തിൽ നിന്നുള്ള കോപ്പിയടി കുറ്റമാണ്. സർഗ്ഗ പ്രതിഭകൾക്ക് ചേർന്ന പണിയല്ല കോപ്പിയടി. ഇന്റർനെറ്റിന് കോപ്പിറൈറ്റ് ഇല്ല. അഥവാ ഉണ്ടെങ്കിൽ അതൊക്കെ വൻകിട കമ്പനികൾ ക്കാണ്. അതിൽ എഴുതുന്നവർ ശ്രദ്ധിക്കണം.എഴുതുന്നതെല്ലാം അതിൽ തള്ളും. അതിന്റെ ആദ്യ പേജ് മാറ്റി ആർക്കും സ്വന്തമാക്കാം. ശ്രീ.എം.രാജീവ് കുമാർ ‘പിള്ള മുതൽ ഉണ്ണിവരെ’ എന്ന ഗ്രന്ഥത്തിൽ പ്രമുഖരായ പല സാഹിത്യകാരന്മാർ പുസ്തകത്തിൽ നിന്ന് കോപ്പി ചെയ്തത് എഴുതിയിട്ടുണ്ട്. വിശ്വ പ്രസിദ്ധ വില്യം ഷേക്‌സ്പിയർപോലും ആ ഗണത്തിലുണ്ട്. എന്റെ ഇംഗ്ലണ്ട് യാത്രാവിവരണം ‘കാലം മായ്ക്കാത്ത പൈതൃക കാഴ്ചകൾ’ ഈ കാര്യം എഴുതിയിട്ടുണ്ട്. സാഹിത്യ രംഗത്ത് അസൂയമൂത്തവർ ധാരാളമാണ്. ഇവിടെ ഇന്റർനെ റ്റിന്റെ പേരിലാണ് വ്യക്തിഹത്യ നടന്നത്. ഈ വ്യക്തിക്കെതിരെ മാവേലിക്കര കോർട്ടിൽ തട്ടിപ്പ്, വ്യക്തിഹത്യ തുടങ്ങി പല വകുപ്പുകൾ ചേർത്ത് കേസ് നടക്കുന്നു.
- ഈ സംഭവം നടക്കുന്നത് 2017-ലാണ്. എന്തിനാണ് ഇങ്ങനെ ആളിക്കത്തിച്ചത്? ഇതിന്റെ പിന്നിൽ വല്ല ഗൂഡാലോചനയുണ്ടോ? ആദ്യത്തെ വൈജ്ഞാനിക/ഇൻഫൊർമേറ്റീവ് ബുക്ക് ഇതാണോ?
- ഗൂഡാലോചന നടത്തിയത് ലണ്ടനിൽ നിന്നുള്ള ഒരു അഭിനവ എഴുത്തിനുടമയും കുറെ പരദൂഷണ ക്കാരുമാണ്. എന്റെ ആദ്യത്തെ ഇൻഫോ ബുക്ക് 2012-ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘമിറക്കിയ ‘കളിക്കളം’ എന്ന ഒളിമ്പിക്‌സ് ചരിത്ര പുസ്തകമാണ്. അവരെന്റെ പല നോവൽ, ലേഖനം, കവിത പുസ്തക ങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2012-ൽ ലണ്ടൻ ഒളിമ്പിക്‌സ് മാധ്യമം പത്രത്തിന് വേണ്ടി റിപ്പോർട്ട് ചെയ്യുമ്പോഴാണ് അവർ ആവശ്യപ്പെട്ടതനുസരിച്ച് ഈ വൈജ്ഞാനിക/ഇൻഫൊർമേറ്റീവ് പുസ്തകം എഴുതിയത്. ഗോസ്റ്റ് റൈ റ്റിംഗ് നിയമപരമായി അനുവദിച്ചിട്ടുണ്ട്. ഇപ്പോഴും മാതൃഭൂമിയിൽ ചന്ദ്രയാൻ പ്രഭാതിൽ മംഗളയാനുമുണ്ട്.
- ഇപ്പോൾ എഴുതുന്ന പുസ്തകം ഏതാണ്? പുറത്ത് വരാനിരിക്കുന്നത് ഏതൊക്കെ?
- ഇപ്പോൾ എഴുതുന്നത് മാസിഡോണിയയുടെ യാത്രാവിവരണം ‘കാലമുണർത്തിയ രാജസിംഹങ്ങൾ’ അച്ചടിയിലുള്ളത് ‘ചിലന്തി വലകൾ’ എന്ന കഥാസമാഹാരമാണ്.
- താങ്കൾ 67 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. അടുത്ത കാലത്തു് ഏതൊക്കെ രാജ്യങ്ങൾ സന്ദർശിച്ചു?
- ഏഥൻസ്, റൊമാനിയ, സ്വിറ്റ്‌സർലൻഡ്, മാസിഡോണിയ, ബൾഗേറിയയാണ്.
- ഇന്നത്തെ പ്രവാസ സാഹിത്യത്തിന്റെ വിശദ ചിത്രം എന്താണ്? എന്താണ് പുതിയ എഴുത്തുകാരോട് പറയാനുള്ളത്?
- ചില അഭിനവ എഴുത്തുകാർ വിലപിടിപ്പുള്ള സമ്മാനപ്പൊതികൾ, രാഷ്ട്രീയ ഇടപെടലുകൾ നടത്തി യാണ് പുസ്തകങ്ങൾ പുറത്തിറക്കുന്നത്. കേരളത്തിൽ നിന്ന് കണ്ടുപഠിച്ചതാകാം. സാഹിത്യ പ്രവർത്തക സഹകരണ സംഘമടക്കമുള്ള സർക്കാർ പ്രസിദ്ധീകരണങ്ങളിൽ ഇതൊക്കെ സംഭവിക്കുന്നു. ഒരാളുടെ യോഗ്യ തയേക്കാൾ പദവി, പുരസ്‌ക്കാരങ്ങളിൽ രാഷ്ട്രീയ നിറമാണ് പ്രധാനം. ഇതൊന്നും സാംസ്‌കാരിക പുരോഗ തിയല്ല. അധോഗതിയാണ്. വായന ശീലം വളർത്തുകയല്ല ഈ കൂട്ടരുടെ ലക്ഷ്യം. പട്ടിണി, ദാരിദ്ര്യം, ജാതിമതം, അഴിമതി വളർത്തി എങ്ങനെ വളരാമെന്നുള്ള ചിന്തയാണ്. പാശ്ചാത്യർ വായനയിലാണ് വളരുന്നത്. ചുരുക്കം ചിലർ പ്രവാസ സാഹിത്യത്തിൽ ഇംഗ്ലീഷ്, മലയാളം എഴുതി പ്രകാശം പരത്തുന്നുണ്ട്. ആ പ്രകാശ രശ്മി പല പ്പോഴും മങ്ങിപ്പോകുന്നതിന്റെ കാരണം കേരളത്തിൽ നിന്ന് വേണ്ടുന്ന പരിഗണനയില്ല. അഥവാ പരിഗണനാ പരിശോധനയുണ്ടെങ്കിൽ കൊടിയുടെ നിറമല്ല നോക്കേണ്ടത് അവരുടെ സംഭാവനകളാണ്. എന്റെ ഇംഗ്ലീഷ് നോവൽ Malabar A Flame, The Dove and Devils ആമസോൺ ബെസ്റ്റ് സെല്ലറിൽ വന്നു. Malabar A Flame നോവലിനെപ്പറ്റി വേൾഡ് ജേർണലിൽ നല്ലൊരു പ്രതികരണമെഴുതി കണ്ടു. ആരും തിരിഞ്ഞുനോക്കിയില്ല. ഗൾഫിൽ നിന്നുള്ള ആദ്യ മലയാള സംഗീത നാടകം ‘കടലിനക്കരെ എംബസി സ്‌കൂൾ’ ഞാനെഴുതി. സാഹിത്യ രംഗത്ത് എത്രപേർക്കറിയാം? യൂറോപ്പിൽ നിന്നുള്ള ആദ്യ മലയാളം നോവൽ ‘കാൽപ്പാടുകൾ’ (പൂർണ്ണ പബ്ലി ക്കേഷൻ) ഞാനെഴുതി. എത്ര പേർക്കറിയാം? പ്രവാസി എഴുത്തുകാരോടുള്ള ചിറ്റമ്മ നയം, അവഗണന കേരളം ഇന്നും തുടരുന്നു. പാശ്ചാത്യരെപോലെ എഴുത്തുകാർ നല്ല വായനാശീലം വളർത്തി വളരണം. പലരും ഇന്ന് എഴുത്തിൽ പേരെടുക്കുന്നതിനേക്കാൾ നിലവാരമില്ലത്ത പുരസ്‌ക്കാരങ്ങൾ വാങ്ങി പേരും പ്രശസ്തിയും എങ്ങനെ പെരുപ്പിച്ചുകാണിക്കാമെന്ന ഓട്ടത്തിലാണ്. ഈ കൂട്ടരെ പുകഴ്ത്തി കാണിക്കാൻ സോഷ്യൽ മീഡിയ, കച്ചവട ഓൺലൈൻ ധാരാളമുണ്ട്. അത് സാഹിത്യ വളർച്ചയല്ല. ആരും കടലാസ് പുലികൾ ആകാതിരിക്കട്ടെ.
Latest News:

ടിന്റു മാത്യുവിന് നാളെ റെക്സം കേരളീയ സമൂഹം അന്ത്യയാത്ര അർപ്പിക്കും
ബെന്നി മേനാച്ചേരി നോർത്ത് വെയിൽസിലെ റെക്സാമിൽ ക്യാൻസർ രോഗത്തോട് പേരാടി മരണമടഞ റ്റിന്റു മാത്യുവിന...Obituary
സുമതി വളവ്’ സിനിമ തർക്കത്തിൽ ഇടപെട്ട് നിർമ്മാതാക്കളുടെ സംഘടന; സിനിമയുടെ കളക്ഷൻ പരിശോധിക്കും
സുമതി വളവ് സിനിമ തർക്കത്തിൽ ഇടപെട്ട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. കുമ്പിടി സിനിമയുടെ നിർമ്മാതാവു...Breaking News
ഹോർമുസിൽ കപ്പലിന് നേരെ വീണ്ടും ആക്രമണം
ഹോർമുസ് കടലിടുക്കിൽ കപ്പലിനു നേരെ വീണ്ടും ആക്രമണം. ഇറാന്റെ തീരത്ത് നിന്ന് ഏകദേശം ആറ് നോട്ടിക്കൽ മൈൽ...Breaking News
ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി
ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി. മൊബൈൽ ചാർജിങ് കേബിൾ കഴുത്തി...Breaking News
നിതിൻ രാജിന്റെ മരണം: അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളേക്ക് മാറ്റി
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ BDS വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകരുടെ...Kerala
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പു സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ഒരാൾ കൂടി മരിച്ചു. വെന്റിലേറ്റ...Breaking News
പ്ലാസ്റ്റിക് കപ്പിനുള്ളിൽ കണ്ടെത്തിയത് 7 വെടിയുണ്ടകൾ, ഉപയോഗിക്കുന്നത് റെയിൽവേ പൊലീസടക്കമുള്ള സേനകൾ, ...
തിരുവനന്തപുരം: പേട്ടയിലുള്ള റെയിൽവേ ആശുപത്രിയിൽനിന്ന് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുട...Kerala
സ്കേറ്റിങ്ങിൽ രാജ്യാന്തര നേട്ടവുമായി മലയാളി സഹോദരിമാർ
തായ്വാനിൽ നടന്ന രാജ്യാന്തര ഓപ്പൺ റോളർ സ്കേറ്റിങ്ങിൽ സുവർണ മെഡൽ അണിഞ്ഞ് കേരളത്തിൽ നിന്നുള്ള സഹോദരിമ...Breaking News
Post Your Comments Here ( Click here for malayalam )
Press Esc to close
Latest Updates
- ഹോർമുസിൽ കപ്പലിന് നേരെ വീണ്ടും ആക്രമണം ഹോർമുസ് കടലിടുക്കിൽ കപ്പലിനു നേരെ വീണ്ടും ആക്രമണം. ഇറാന്റെ തീരത്ത് നിന്ന് ഏകദേശം ആറ് നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം നടന്നത്. ഹോർമുസ് കടലിടുക്കിൽ രണ്ട് കപ്പലുകൾ പിടിച്ചെടുത്തതായി ഐആർജിസി വ്യക്തമാക്കി. ഇന്ന് മൂന്നാമത്തെ കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. കപ്പലിനോട് നങ്കൂരമിടാൻ ഐആർജിസി നിർദേശിച്ചിരിക്കുകയാണ്. അമേരിക്കയുടെ നേതൃത്വത്തിൽ ഇറാൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ പുതിയ സംഭവം. കണ്ടെയ്നർ ഷിപ്പുകളായ എംഎസ്സി ഫ്രാൻസെസ്ക, എപാമിനോണ്ടാസ്
- ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി. മൊബൈൽ ചാർജിങ് കേബിൾ കഴുത്തിൽ മുറുക്കിയാണ് കൊലപാതകം നടത്തിയിരിക്കുന്നത്. 22 കാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയോ എന്നും സംശയമുണ്ട്. തെക്ക് – കിഴക്കൻ ഡൽഹിയിലെ അമർ കോളനിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഇവരുടെ വീട്ടിലുണ്ടായിരുന്ന മുൻ ജീവനക്കാരനാണ് കുറ്റകൃത്യം ചെയ്തതെന്നാണ് നിഗമനം. ഏതാനും ആഴ്ചകൾക്ക് മുൻപ് ഈ വീട്ടിൽ നിന്ന് ഒരു സഹായിയെ പുറത്താക്കിയിരുന്നു. കൊലപാതകം നടന്ന ദിവസം ഇയാൾ വീടിന് സമീപത്ത് നിൽക്കുന്ന സിസി ടിവി
- നിതിൻ രാജിന്റെ മരണം: അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളേക്ക് മാറ്റി കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ BDS വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളേക്ക് മാറ്റി. നിതിന്റെ പിതാവ് വൈ.എൽ രാജന്റെ ഭാഗം കൂടി കേൾക്കുന്നതിനാണ് ഹർജി നാളേക്ക് മാറ്റിയത്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആരോപണവിധേയരായ പാത്തോളജി വിഭാഗം മുൻ മേധാവി ഡോ. എം.കെ റാം, സംഗീത നമ്പ്യാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് നാളേക്ക് മാറ്റിയത്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ്
- മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പു സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ഒരാൾ കൂടി മരിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ ആണ് മരിച്ചത്. 95 ശതമാനത്തിലധികം പൊള്ളലേറ്റിയിരുന്നു. വെന്റിലേറ്ററിൽ രണ്ട് പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ദുരന്തത്തിൽ മരിച്ച എട്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞു. ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിയാനുണ്ട്. നാലുപേരുടെ സംസ്കാരം പൂർത്തിയായി. അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങളുടെ ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണ്. കഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഇന്ന് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. നാളെയും
- പ്ലാസ്റ്റിക് കപ്പിനുള്ളിൽ കണ്ടെത്തിയത് 7 വെടിയുണ്ടകൾ, ഉപയോഗിക്കുന്നത് റെയിൽവേ പൊലീസടക്കമുള്ള സേനകൾ, കാലപ്പഴക്കം കണ്ടെത്താൻ പരിശോധന തിരുവനന്തപുരം: പേട്ടയിലുള്ള റെയിൽവേ ആശുപത്രിയിൽനിന്ന് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. ആശുപത്രി മുറിയിൽ ഒരു മഗ്ഗിനുള്ളിൽ ഉപേക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകൾ. വെടിയുണ്ടകൾ ഉപയോഗിച്ചവയല്ല. വെടിയുണ്ടകളുടെ കാലപ്പഴക്കവും നിർമാണ വിവരങ്ങളും കണ്ടെത്താൻ ഫോറൻസിക് പരിശോധനയും നടത്തുമെന്ന് പൊലീസ് അറിയിച്ചു. സായുധ സേനകളും റെയിൽവേ പൊലീസുമടക്കം സാധാരണയായി ഉപയോഗിക്കുന്ന ഒൻപത് എം.എം വിഭാഗത്തിലുള്ള ഏഴ് വെടിയുണ്ടകളാണ് കണ്ടെത്തിയത്. രാവിലെയാണ് സംഭവം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ഇവർ വിവരമറിയിച്ചതിനെ തുടർന്ന് വഞ്ചിയൂർ പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സ്ഥലത്തെത്തി വിശദമായ
ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ കുടുംബത്തിൻ്റെ ആശംസകൾ…… /
ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ കുടുംബത്തിൻ്റെ ആശംസകൾ……
മുൻ യുക്മ പ്രസിഡൻ്റ് തൃശ്ശൂർ പെരിഞ്ഞനം പെരിങ്ങത്തറ ഡോ. ബിജു പെരിങ്ങത്തറയുടെയും ഡോ. മായയുടെയും മകൾ ഡോ. അപർണയും കോട്ടയം ആനിക്കാട് ശാരദമന്ദിരം എൻ. അനിൽകുമാറിൻ്റെയും സതി അനിൽകുമാറിൻ്റെയും മകൻ ഡോ. ഇന്ദ്രജിത്തും ഇന്ന് (11/04/2026, ശനിയാഴ്ച) രാവിലെ പതിനൊന്നിനും പന്ത്രണ്ടിനുമിടയ്ക്കുള്ള ശുഭ മുഹൂർതത്തിൽ അങ്കമാലി അഡ്ലക്സ് ഇൻ്റർനാഷണൽ സെൻ്ററിൽ വച്ച് വിവാഹിതരാകുന്നു. ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും
യുക്മ അംഗത്വ മാസാചരണം 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസോസിയേഷനുകൾക്ക് അപേക്ഷ നൽകുവാൻ അവസരം…. /
യുക്മ അംഗത്വ മാസാചരണം 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസോസിയേഷനുകൾക്ക് അപേക്ഷ നൽകുവാൻ അവസരം….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംങ്ഡം മലയാളി അസോസിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി. ഫെബ്രുവരി 21 ശനിയാഴ്ച വാൽസാളിൽ വച്ച് ചേർന്ന യുക്മ ദേശീയ സമിതി യോഗമാണ്
യുക്മ മുൻ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ബ്രിട്ടീഷ് രാജാവിൻ്റെ റോയൽ ഗാർഡൻ വിരുന്നിന് ക്ഷണം…..യുകെ മലയാളികൾക്കൊപ്പം യുക്മയ്ക്കും അംഗീകാരം /
യുക്മ മുൻ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ബ്രിട്ടീഷ് രാജാവിൻ്റെ റോയൽ ഗാർഡൻ വിരുന്നിന് ക്ഷണം…..യുകെ മലയാളികൾക്കൊപ്പം യുക്മയ്ക്കും അംഗീകാരം
ഗ്ലോസ്റ്റെർഷെയർ: ബക്കിംഗ്ഹാം പാലസിൽ ബ്രിട്ടീഷ് രാജാവിന്റെ റോയൽ ഗാർഡൻ വിരുന്നിൽ യുക്മ മുൻ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ക്ഷണം. ചാള്സ് രാജാവ് അടക്കം രാജകുടുംബത്തിലെ അംഗങ്ങള് പങ്കെടുക്കുന്ന വിരുന്നിലാണ് ഇത്തവണ രാജ കുടുംബത്തിനൊപ്പം ചിലവഴിക്കാനുള്ള അസുലഭ അവസരം ലഭിച്ചത്. 2022 -2025 കാലയളവിൽ യുക്മ പ്രസിഡന്റെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച ഡോ ബിജുവിന്റെ പ്രവർത്തനം യുകെ മലയാളി സമൂഹത്തിനിടയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മെയ് എട്ടിന് വൈകുന്നേരം നടക്കുന്ന വിരുന്നിലേക്ക് ഡോ ബിജുവിന്
അന്തർദേശീയ വനിതാ ദിന ആശംസകൾ; യുക്മ നാഷണൽ കമ്മറ്റി /
അന്തർദേശീയ വനിതാ ദിന ആശംസകൾ; യുക്മ നാഷണൽ കമ്മറ്റി
ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ഹൃദയം നിറഞ്ഞ അന്തർദേശീയ വനിതാ ദിനാശംസകൾ യുക്മ നാഷണൽ കമ്മറ്റി അറിയിച്ചു. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങളെ ആദരിക്കുകയും ലിംഗസമത്വത്തിന്റെ ആവശ്യകതയെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്ന ദിനമാണ് പ്രതിവർഷം മാർച്ച് 8-ന് ആചരിക്കുന്ന അന്തർദേശീയ വനിതാ ദിനം. ഈ ദിനത്തിന്റെ ചരിത്രപരമായ തുടക്കം 1908-ൽ അമേരിക്കയിലെ ന്യൂയോർക്കിൽ വനിതാ തൊഴിലാളികൾ സംഘടിപ്പിച്ച പ്രക്ഷോഭങ്ങളുടെ ചരിത്ര താളുകളിലേക്കാണ് നമ്മെ തിരിച്ചു കൊണ്ടുപോകുന്നത്. മികച്ച തൊഴിൽ സാഹചര്യങ്ങൾ, ന്യായമായ വേതനം, കുറഞ്ഞ ജോലി സമയം, എല്ലാറ്റിനും ഉപരി
“Speaking Up Without Fear” – യുക്മ നഴ്സസ് ഫോറം യു.എന്.എഫ് പോസ്റ്റര് കോമ്പറ്റീഷന് -2026 സംഘടിപ്പിക്കുന്നു /
“Speaking Up Without Fear” – യുക്മ നഴ്സസ് ഫോറം യു.എന്.എഫ് പോസ്റ്റര് കോമ്പറ്റീഷന് -2026 സംഘടിപ്പിക്കുന്നു
കുര്യൻ ജോർജ്ജ്, (നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ) യു.കെ: യുക്മ നഴ്സസ് ഫോറം (യു.എന്.എഫ്) സംഘടിപ്പിക്കുന്ന 8-ാമത് നാഷണല് കോണ്ഫ്രന്സ് & ഇന്റര്നാഷണല് നഴ്സസ് ഡേ സെലിബ്രേഷന് -2026ന്റെ ഭാഗമായി യു.എന്.എഫ് പോസ്റ്റര് കോമ്പറ്റീഷന് -2026 പ്രഖ്യാപിച്ചു. 2026 മേയ് 9-ന് ശനിയാഴ്ച വോള്വര്ഹാംപ്ടണിലെ യു.കെ.കെ.സി.എ കമ്മ്യൂണിറ്റി സെന്ററിലാണ് കോണ്ഫറന്സ് സംഘടിപ്പിക്കുന്നത്. “Educate, Envision, Liberate” എന്ന പ്രമേയത്തില് നടക്കുന്ന ഈ വര്ഷത്തെ യു.എന്.എഫ് പോസ്റ്റര് കോമ്പറ്റീഷന് -2026ന്റെ വിഷയം: “Speaking Up Without Fear






click on malayalam character to switch languages