- “ആർട്സിലൂടെ ഹൃദയാരോഗ്യത്തെക്കുറിച്ച് ബോധവൽക്കരിക്കുക” ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ പൈലറ്റ് പ്രോജക്ടിനായി ദീക്ഷ വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുന്നു; നിങ്ങൾക്കും പങ്കാളികളാകാം
- കാർഡിഫിൽ മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് കൊല്ലം സ്വദേശിയായ ബോബി ജെയിംസ്
- റഷ്യ-ഇന്ത്യ-ചൈന സഖ്യം ശക്തമാക്കണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി
- നാവികസേന തയാറെടുത്തപ്പോള്‍ തന്നെ ശത്രു സ്തബ്ധരായി; ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിച്ച് രാജ്നാഥ് സിങ്
- പാസ്പോർട്ടിലെ ഫോട്ടോയുമായി ബന്ധമില്ല; എയർപോർട്ടിൽ യുവതിയുടെ മേക്കപ്പ് തുടപ്പിച്ച് അധികൃതർ
- 'തുമ്പിക്കൈ കൊണ്ട് തടഞ്ഞ് നിർത്തി,ഭയന്നോടവെ ആനയ്ക്ക് മുന്നിൽ തെന്നിവീണു' യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
- 'ഭീകരരെ അയക്കുന്നവരെയും പ്രതിരോധിക്കുന്നവരെയും തുലനം ചെയ്യാനാവില്ല' ; കൊളംബിയയെ വിമര്‍ശിച്ച് ശശി തരൂര്‍
ആത്മാവിന്റെ ആഴങ്ങൾ…(കാരൂർ സോമന്റെ ‘കാവൽക്കാരുടെ സങ്കീർത്തനങ്ങൾ’ എന്ന നോവലിനെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പ്)
- May 19, 2024

മിനി സുരേഷ്
ശരീരത്തിൽ ആത്മാവുള്ളതു പോലെ കാവ്യരചനയിലും ആത്മാവുണ്ട്. ആ കാവ്യ ത്തിന്റെ ആത്മാവാണ് അല്ലെങ്കിൽ സൗന്ദര്യമാണ് ആസ്വാദകഹൃദയങ്ങളിൽ ശക്തമായ ഇടപെ ടലുകൾ നടത്തുന്നത്. സാഹിത്യലോകത്തെ ബഹുമുഖ പ്രതിഭ കാരൂർ സോമൻ ‘കാവൽക്കാ രുടെ സങ്കീർത്തനങ്ങൾ’ എന്ന നോവലിൽ ആത്മാവിൽ ഉറച്ച ഒരു ക്രിസ്തീയ പുരോഹിതന്റെ സത്യാന്വേഷണ യാത്രയാണ് വായനക്കാർക്ക് മുന്നിൽ തുറന്നിടുന്നത്. നോവൽ ആദ്യതവണ വായിച്ചപ്പോൾ അനുഭവപ്പെട്ടത് ഇത്തരമൊരു വികാരമായിരുന്നുവെങ്കിൽ ദാർശനിക പരിവേഷ ത്തോടെ, വായനയെ ഉത്കൃഷ്ടമാക്കുന്ന സൂചനകളാണ് രണ്ടാം വായനയിൽ മുന്നിലെത്തിയത്. വായന ജ്ഞാനോദയം ഉണർത്തുന്ന ഉത്കൃഷ്ടവും പരമപ്രധാനവുമായ പ്രവർത്തിയാണ്. ഇത് സാംസ്‌ക്കാരികമായ മുന്നേറ്റത്തിന് യുക്തിഭദ്രമായ ആവശ്യകത കൂടിയാണ്. അതു പോലെ തന്നെയാണ് ഭക്തിയും. രണ്ടും വിശ്വാസത്തിന്റെ വ്യത്യസ്ത ധ്രുവങ്ങളാണ്. രണ്ടും ഒരു തര ത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മനുഷ്യ മനസ്സിന് ആത്മവിവേകത്തോടെയുള്ള ആശ്വാസം പകരും. അത് ഉത്തേജനത്തിന്റെ പരിപ്രേക്ഷ്യങ്ങളാണ്. സാഹിത്യത്തിൽ സാന്ത്വനമല്ല, ആശ്വാസ മാണ് ലഭിക്കുന്നതെന്നു മാത്രം. ഇവിടെ ഭക്തിക്കും വിശ്വാസത്തിനും മധ്യേ മനുഷ്യന്റെ ആശ്വാസ ലബ്ധിയെയാണ് കാരൂർ ഈ നോവലിൽ ചിത്രീകരിക്കുന്നത്.
ലോകമെമ്പാടും ആത്മീയതയുടെ അടിത്തറയ്ക്ക് ഇളക്കമുണ്ടാക്കി ഭൗതികമായ അസ്വ സ്ഥകൾ സൃഷ്ടിച്ച് തമ്മിൽ തമ്മിലുള്ള ഏറ്റുമുട്ടൽ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ഒരു കാലത്ത് ഈശ്വരന്റെ മുന്നിൽ പ്രണമിച്ചു നിന്നവർ ഇന്ന് ഭൗതികതയുടെ പ്രതീകങ്ങളായി മാറിയിരി ക്കുന്നു. ഇതിന്റെയാരു പ്രധാനപ്പെട്ട സ്വാധീനമായി കാണേണ്ടത് സ്വന്തം താത്പര്യങ്ങളോടുള്ള അമിതമായ അഭിനിവേശമാണ്. അത് അഹം എന്ന ഭാവത്തെ സ്വയം സ്വീകരിക്കാനുള്ള വ്യഗ്രത യാണ്. ഇത് സാധാരണക്കാരിൽ നിന്നും പൗരോഹിത്യ സംന്യാസ സമൂഹത്തിലേക്ക് വ്യാപൃത മായിരിക്കുന്നു.
ആത്മാവിൽ ആത്മനിയന്ത്രണത്തോടെ തപസ്സു ചെയ്യുന്നവരാണ് സന്യാസ സമൂഹം. അവരിൽ ആ പ്രത്യാശയുടെ ദീപക്കാഴ്ചകൾ പ്രകടമായി അനുഭവിക്കാനാവും. എന്നാൽ ഈ കാലത്ത്, ജ്വലിക്കുന്ന സമൂഹത്തിൽ- പ്രത്യേകിച്ച് ന്യൂ ജനറേഷൻ സങ്കൽപ്പങ്ങളെ ഇറുകെ പിടിക്കുന്ന സാംസ്‌ക്കാരിക അധിനിവേശ ലോകത്ത് അതിന്ന് ലഭ്യമാണോ എന്ന ചോദ്യം പ്രസക്തമായിരിക്കുന്നു. നമ്മുടെ കപട ജനാധിപത്യം പോലെ കപട ആത്മീയ കേന്ദ്രങ്ങളും ലോകസുഖങ്ങളുടെ മദാലസമന്മദ മേഖലയിലാണ്. അവയൊക്കെയും ഭൗതികമായ ആശയസമൃദ്ധികളെ ലക്ഷ്യമിടുന്നുണ്ടെങ്കിലും അതൊക്കെയും എത്രയോ ദൂരത്താണെന്നു തിരിച്ചറിഞ്ഞ് നെടുവീർപ്പിടുന്നു. ചിന്തകൾ, ഏകാഗ്രതകൾ, ധ്യാനാവസ്ഥകൾ, ഈശ്വരനുമാ യുള്ള അടുപ്പം എന്നിവയൊക്കെയും ഭൗതികമായ സുഖലോലുപമായ ഓളങ്ങളിൽ പെട്ട് ആടി യുലയുകയാണ്. അതിന്റെ പ്രധാന കാരണമായി നമുക്ക് മാറ്റി നിർത്താവുന്ന രണ്ടു ഘടകങ്ങൾ മതവും രാഷ്ട്രീയവുമാണ്. അതിൽ തന്നെ മതം പല മേഖലയിലും പ്രതിനായക സ്ഥാനത്ത് നിൽക്കുന്നു. അവർ രാഷ്ട്രീയത്തെ കൂടെക്കൂട്ടാൻ ശ്രമിക്കുന്നു. അതിലൂടെ വ്യക്തിയെ അധീന തയിലാക്കാൻ ജാഗ്രത പുലർത്തുന്നു. വ്യക്തിയെ വലയിലാക്കി അവന്റെ സ്വത്വത്തെയും ആത്മാവിനെയും പിടിച്ചു കെട്ടി കൂടെ നടത്താൻ അവർ ശ്രമിക്കുന്നു. ഇതാണ് ആദ്ധ്യാത്മിക ജീവിതത്തിലെ ഇന്നത്തെ ദുരവസ്ഥ. ആത്മാവിന്റെ ആഴവും വ്യാപ്തിയും ഇവർ മനസ്സിലാക്കു ന്നില്ല. ഈശ്വര സാന്നിധ്യത്തെ അവർ തിരിച്ചറിയുന്നില്ല, ആ മഹത് സങ്കൽപ്പത്തെ അവർ സ്വാധീനിച്ചിട്ടില്ല. അവരെ സ്വാധീനിക്കുന്നതും കാലുറപ്പിച്ചിരിക്കുന്നതും ഈ ലോകസുഖത്തിന്റെ സമ്പാദ്യത്തിന്റെ കോട്ടയ്ക്കുള്ളിലാണ്. ആ കോട്ടയവാട്ടെ സുഖസൗകര്യങ്ങളുടെ പഞ്ചനക്ഷത്ര വിഹായസ്സാണ്, മറ്റൊരു അർത്ഥത്തിൽ അധികാരത്തിന്റെ ദുഷ്പ്രഭുത്വം നിറഞ്ഞ ബോൺസായ് തണലാണ്. ആ തണലിൽ അവർ സുരക്ഷിതരുമാണ്. ഭൗതികതയെ വാനോളം പുകഴ്ത്തുന്ന പൊതുജനത്തിന്റെ പ്രതിനിധി മാത്രമല്ല, മതങ്ങളുടെ എക്കാലത്തെയും ഇളക്കമില്ലാത്ത പ്രതി നിധി കൂടിയാണ് ഇവർ. ഇവരുടെ മധ്യത്തിൽ നിന്നു കൊണ്ടാണ് മലയാള ഭാഷയിൽ ഇതു വരെ ദർശിച്ചിട്ടില്ലാത്ത ശക്തമായ വെല്ലുവിളികൾ ഉയർത്തിക്കൊണ്ട് നോവലിസ്റ്റ് നിശബ്ദതയ്ക്ക് നേരെ തൂലിക എന്ന പടവാൾ ചലിപ്പിക്കുന്നത്. അതിനു വേണ്ടി ശുഭ്രവസ്ത്രധാരിയായ ലാസർ മത്തായി എന്ന ക്രിസ്തീയ പുരോഹിതനെ അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നു. അദ്ദേഹത്തെ നാട്ടുകാർ വിളിക്കുന്നത് കത്തനാർ എന്നാണ്. പ്രമുഖമായ ഒരു സഭയുടെ കീഴിലുള്ള അനാഥ രായ അഗതികൾ നിറഞ്ഞ അംഗവൈകല്യ സ്ഥാപനങ്ങളുടെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹം പൗരോഹിത്യത്തിന്റെ വാക് രൂപമാണ്. സ്വത്വനിർമ്മിതമായ ഒരു നായകനിർമ്മി തിയുടെ സമർത്ഥമായ പരിവേഷം ഇവിടെ ദർശിക്കാം. ഉദാത്ത നായകനും അതിപ്രഭാവനമായു പുരുഷസങ്കൽപ്പത്തെ നോക്കികാളിദാസൻ പറഞ്ഞതു പോലെ തന്നെ അംഗപുംഗവനാണ് ഇവിടെയും നായകൻ. എന്നാൽ അത് നഷ്ടമായ ധാർമ്മികമൂല്യങ്ങളെ തിരിച്ചു കൊണ്ടു വരാൻ ളോഹ അണിഞ്ഞെത്തിയ പുരോഹിതനാണെന്നു മാത്രം.
കത്തനാർ വേറിട്ട ഒരു രൂപമാണ്. ഈ രൂപം ഒരേസമയം ദ്വന്ദ്വവ്യക്തിത്വങ്ങളായി പരിണ മിക്കുന്നത് നോവലിൽ ഉടനീളം അനുഭവിക്കാൻ കഴിയും. ധ്യാനവും ഉപവാസവും പ്രാർത്ഥനയും വാക്കുകളും മനുഷ്യനെ മനുഷ്യനായി രൂപാന്തരപ്പെടുത്തുന്നത് എങ്ങനെയെന്ന് നാം വിശ്വ സാഹിത്യത്തിൽ വായിച്ചിട്ടുണ്ട്. ഇവിടെ, ആ തട്ടകത്തിലേക്കാണ് നോവലിസ്റ്റ് വായനക്കാരെ നയിക്കുന്നത്. അവിടേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോൾ സമരസപ്പെട്ടു നിൽക്കുന്ന പല മേഖലക ളെയും അനാദൃശ്യപ്പെടുത്താൻ എഴുത്തുകാരൻ മറന്നിട്ടില്ല.
സാഹിത്യസൃഷ്ടികൾ ആസ്വാദകഹൃദയങ്ങളിൽ അനിർവചനീയമായ ആനന്ദാനുഭൂതി പ്രദാനം ചെയ്യുന്നതു പോലെ കത്തനാരുടെ പ്രാർത്ഥനാ കൂട്ടങ്ങളിൽ ആത്മീയാനന്ദം അനുഭവിക്കു ന്നവർ ധാരാളമാണ്. ഇത് സാർവത്രികമായ ബ്രഹ്‌മമാണെന്ന് അദ്ദേഹം തന്റെ ഭക്തരെ അറിയിക്കുന്നു. ഈ ഭക്തസാന്നിധ്യത്തിലൂടെ ദുഷിച്ച സമൂഹത്തിനു നേരെ ഒരേസമയം ചാട്ട വാർ എറിയുകയും അവരെ ബ്രഹ്‌മപദത്തിലെത്തിക്കാൻ ജാഗ്രതയോടെ വർത്തിക്കുകയും ചെയ്യുന്നത് നമുക്ക് പ്രകടമാകുന്നു. കത്തനാർ പുറത്തെടുക്കാൻ ശ്രമിക്കുന്ന ഈശ്വരസാന്നിധ്യം നിറഞ്ഞ ബ്രഹ്‌മം തന്നെയാണ് പരിശുദ്ധവും പാവനവുമായ ലോകത്തെ ആത്മാവ്. ആദ്ധ്യാ ത്മിക രംഗത്തു നിന്നും ഇങ്ങനെ ബ്രഹ്‌മപദത്തിലെത്തുന്നവർ ചുരുക്കമാണ്. ഇവിടെ വേറിട്ട പാത്രസൃഷ്ടിയായി കത്തനാർ മാറിയിരിക്കുന്നു.
നോവലിലെ പ്ലോട്ടിലേക്ക് കടക്കുമ്പോൾ, അതൊരു സാധാരണപ്പെട്ട നിലയിലേക്ക് മാറി നിൽക്കുന്നതും സമൂഹത്തിൽ നമുക്ക് ഏറെ പരിചിതമായതുമാണെന്ന തോന്നൽ അല്ലെങ്കിൽ ഇഫക്ട് സൃഷ്ടിക്കാൻ കാരൂർ സോമന് കഴിയുന്നുണ്ട്. അതാണ് ഒരു നോവലിസ്റ്റിന്റെ ഏറ്റവും വലിയ വിജയം. സാധാരണക്കാർ നിറഞ്ഞ സ്ഥലം. അതിലെ സാധാരണപ്പെട്ടതും പ്രാദേശിക വാദങ്ങൾ നിറഞ്ഞതുമായ സാമൂഹിക അന്തരീക്ഷം. അവിടെ ജാതിയും മതവും, രാഷ്ട്രവും രാഷ്ട്രീയവും തമ്മിലുള്ള ദ്വന്ദയുദ്ധത്തിന്റെ ശീതരസങ്ങൾ തുളുമ്പി നിൽക്കുന്നു. ഇതിൽ നിന്ന് നമ്മുടെ നായകപ്രതിരൂപമായ കത്തനാർക്ക് രക്ഷപ്പെടാൻ കഴിയുന്നില്ല. കത്തനാരോടു അസൂയ യുള്ള പുരോഹിതരുടെ ഇടപെടലുകൾ കാണുമ്പോൾ അറിയാതെ സുഭാഷിതങ്ങളിലേക്കും സങ്കീർത്തനങ്ങളിലേക്ക് കടന്നു പോകാൻ വായനക്കാർ നിർബന്ധിതരാവുന്നു. എതിരാളികൾ പൂർണ്ണമായും ഭൗതികലോക സന്തതികളാണ്. അവർ ഈ ലോകത്തെ തൃപ്തിപ്പെടുത്താൻ വന്ന വരാണ്. അങ്ങനെയൊരു സാഹചര്യത്തെ സാക്ഷിനിർത്തിയാണ് കത്തനാർക്കെതിരേ ഒളിയ മ്പുമായി അവർ രംഗപ്രവേശം ചെയ്യുന്നത്. അദ്ദേഹം ചെയ്ത കുറ്റം പ്രതിക്കൂട്ടിലേക്ക് നിർത്താൻ തക്കവിധമാണെന്ന് അവർ ജാതിയുടെയും മതത്തിന്റെയും പൂർണ്ണകായ അധികാരവർഗ്ഗത്തെ ബോധ്യപ്പെടുത്തുന്നു. അനുവാദം കൂടാതെ ശബരിമല ശാസ്താവിനെ തൊഴുതു വണങ്ങാൻ പോയി. അതും തലയിൽ വെള്ള തോർത്തും ചൂടി. സഭയുടെ ചട്ടക്കൂട്ടിൽ നിന്നു കൊണ്ട് ഇതു സാധ്യമാണോ എന്നതാണ് സഭാ നേതൃത്വത്തെ അലോസരപ്പെടുത്തിയത്.
കത്തനാരുടെ സ്വഭാവ രീതികൾ സഭാ നേതൃത്വത്തിന് അറിയാം. അദ്ദേഹം വ്യത്യ സ്തനാണ്. അദ്ദേഹത്തെക്കുറിച്ച് ഇടവകാംഗങ്ങൾക്കിടയിൽ രൂപപ്പെട്ടിരിക്കുന്നത് യഥാർത്ഥ്യ സന്യാസസമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിലാണ്. അങ്ങനെയുള്ള ഒരാൾക്കെതിരേ ധൃതി പ്പെട്ട് നിലപാട് സ്വീകരിക്കുന്നതിലും നടപടിയെടുക്കുന്നതിലുമൊക്കെ പ്രശ്‌നങ്ങൾ ഉയർത്തും. നേതൃത്വത്തിന് കയ്ച്ചിട്ട് തുപ്പാനോ, മധുരിച്ചിട്ട് ഇറക്കാനോ വയ്യാത്ത അവസ്ഥയായി. കത്തനാർ അനീതി കണ്ടാൽ ചോദ്യം ചെയ്യും. ഒട്ടും വഴങ്ങുന്ന പ്രാകൃതമല്ല. സഭയ്ക്ക് തലവേദനയു ണ്ടാക്കുന്ന പല ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഭാ നേതൃത്വം കുറെയൊക്കെ കണ്ണടയ്ക്കുന്നതും സഭയ്ക്കുള്ളിൽ ഇതു പോലെ ദൈവീക ദർശനമുള്ള മറ്റൊരാളില്ലാത്തതി നാലാണ്. അതിലൂടെ രോഗികൾ സൗഖ്യം നേടിയിട്ടുണ്ട്. ആത്മീയ ദർശനം പോലെതന്നെ പ്രകൃതിയേയും അദ്ദേഹം പ്രണമിക്കുന്നുണ്ട്. അതു കൊണ്ടാണ് ഒരു കൃഷിക്കാരന്റെ വേഷ ത്തിലും അദ്ദേഹത്തെ കാണാൻ കഴിയുന്നത്. കത്തനാരുടെ പ്രസംഗങ്ങളിൽ പോലും സഭ ഒരു വിവേചനം കാണുന്നുണ്ട്. ആ വാക്കുകൾ ഇങ്ങനെയാണ്. നോവലിസ്റ്റ് പറയാൻ ഒരുക്കിനിർ ത്തിയ പൗരോഹിത്യത്തിന്റെ പ്രതിരൂപത്തിന്റെ വാക്കുകൾ നോക്കൂ- ”ക്രിസ്തുവിനെ അറിയാൻ ക്രിസ്ത്യാനിയാകണമെന്നില്ല. ചെകുത്താനെതിരേ പടപൊരു താൻ പ്രാർത്ഥനയെന്ന മഹായുധം ധരിക്കുക. പ്രാർത്ഥന പടക്കളത്തിലെ തേരാളിയാണ്.” മറ്റൊരിടത്ത് പറയുന്നു- ”നാം ഇന്ത്യക്കാരാണ്. യേശുക്രിസ്തുവിന് മുൻപുള്ള ഇന്ത്യക്കാർ ആരാണ്? എന്നാണ് ഇന്ത്യയിൽ ക്രിസ്ത്യാനിയും മുസ്ലീമും ഉണ്ടായത്? നമ്മുടെ രക്തത്തിലൊ ഴുകുന്നത് ഹിന്ദുവിന്റെ രക്തമാണ്.” ഇങ്ങനെയുള്ള പ്രസംഗങ്ങളുടെ സാംഗത്യം സഭയ്ക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടെങ്കിലും അവരതിനെ നോക്കിക്കാണുന്നത് തികഞ്ഞ പരിഭ്രാന്തി യോടെയാണ്. ശബരിമലയിൽ പോയതിനെക്കുറിച്ച് സഭാ നേതൃത്വം വിശദീകരണം ആവശ്യ പ്പെട്ടപ്പോൾ അദ്ദേഹം കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു. ”പിതാക്കന്മാരോട് എനിക്കുള്ള അപേക്ഷ അരമനകളിലെ സുഖലോലുപതയിൽ നിന്നിറങ്ങി, അറിയാത്ത ദേശങ്ങളിലൂടെ ദേവന്മാരിലൂടെ ചരിത്രത്തിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുകയെന്നതാണ്. അത് ദേശത്തിനും ജനത്തിനും ഗുണം ചെയ്യും.”
ഇത്തരം വാദങ്ങൾ തുടരെ മുഴക്കിയതിനാണ് കത്തനാരെ ലണ്ടനിലേക്ക് സ്ഥലം മാറ്റി യതെന്ന് എല്ലാവർക്കുമറിയാം. അതിൽ വേദനിച്ച, അംഗവൈകല്യത്തിൽ കഴിഞ്ഞവരോട് അദ്ദേഹം കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു- ”എല്ലാത്തിനും ഒരു കാലമുണ്ട്. ജനിക്കാൻ ഒരു കാലം, മരിക്കാൻ ഒരു കാലം. സമ്പാദിക്കാൻ ഒരു കാലം. നഷ്ടപ്പെടാൻ ഒരു കാലം. എന്റെ യാത്ര ദൈവനിശ്ചയമാണ്. നിങ്ങൾ പ്രാർത്ഥനയിൽ ജീവിക്കുക. ഈശ്വരത്വത്തിന്റെ കൊടുമുടി കയറുന്നവർ ഇതെല്ലാം സഹനത്തോടെ സഹിക്കാൻ ബാദ്ധ്യസ്ഥരാണ്.”
കത്തനാർ എന്ന പൗരോഹിത്യപ്രതിരൂപത്തിന്റെ പാത്രസൃഷ്ടി എത്ര ഗംഭീരമായാണ് നോവലിസ്റ്റ് നടത്തിയിരിക്കുന്നതെന്നു നോക്കുക. ഇവിടെ ചരിത്രത്തെയും പൗരാണികത യെയും സംസ്‌ക്കാരത്തെയുമൊക്കെ തന്റെ വാദത്തെ നിലനിർത്താൻ കാരൂർ സോമൻ ഉയർ ത്തിക്കാണിക്കുന്നു. വൈജ്ഞാനികത നിറഞ്ഞ ആർഷഭാരത സംസ്‌ക്കാരത്തിന്റെ സംന്യാസ (എല്ലാം ഉപേക്ഷിക്കുക) ഭാവത്തെയാണ് ഇവിടെ നോവലിസ്റ്റ് ഉദ്ദീപിപ്പിക്കുന്നത്. അതാവട്ടെ, വേറിട്ട മലയാള നോവൽ സാഹിത്യത്തിന് തികച്ചും വ്യത്യസ്തമായ ഒരു അനുഭവസാക്ഷ്യത്തിന് നിദാനമാകുന്നു.
ആത്മീയ അരാജകത്വം അനുഭവിക്കുന്ന സൂര്യൻ അസ്തമിക്കാത്ത രാജ്യത്ത് ഒരു ഇടവക വികാരിയായി കത്തനാരെ അവതരിപ്പിക്കുന്നതിൽ കാരൂരിന്റെ പ്രവാസി സാന്നിധ്യം വഹിക്കുന്ന പങ്ക് ചെറുതല്ല. പുതിയ മണ്ണ്, പുതിയ ആകാശം എന്ന സ്വത്വബോധം നഷ്‌പ്പെട്ട പ്രവാസിയെ പോലെയാണ് പിന്നീട് നാം കത്തനാരെ കണ്ടു തുടങ്ങുന്നത്. എന്നാൽ അതൊക്കെയും നൈമിഷികമായിരുന്നു. അദ്ദേഹം വളരെ പെട്ടെന്നു തന്നെ ഉയിർത്തെഴുന്നേറ്റു. അതിനു കാരണമുണ്ടായിരുന്നു. കത്തനാർ കണ്ട കാഴ്ചകൾ സാമൂഹികമായ ദുർമേദസ്സുകളേതായിരുന്നു. ആത്മീയ ബോധമില്ലാത്ത, ആത്മീയതയെ ചവുട്ടി മെതിക്കുന്ന, ആത്മീയതയുടെ ആഴം എത്രയെന്ന് അറിയാൻപോലും മനസ്സില്ലാത്ത ഇടവക ചുമതലക്കാരെയാണ് കത്തനാർ പുതിയ ലോകത്ത് കണ്ടത്. ഇന്ത്യക്കാരുടെ ഭരണത്തിൽ നീണാൾ വാഴുന്നതു പോലെ ഇടവകക്കാരുടെ ഭാരവാഹിത്വങ്ങൾ ഒരു പറ്റമാളുകളുടെ കൈകളിലാണെന്നും അവരത് ചൂഷണവിധേയമാക്കു ന്നുവെന്നും കത്തനാർ തിരിച്ചറിയുന്നു. പൗരോഹിത്യത്തിന്റെ ത്യാഗസങ്കീർത്തനങ്ങളെ ആവേ ശമായി കാണേണ്ടവർ, ചൂഷണമേധാവിത്വത്തിന്റെ പൊൻതൂവലുകൾ സ്വയം അണിഞ്ഞിരി ക്കുന്നത് കത്തനാർ കണ്ടു. അതവർ ഒരു അംഗീകാരമായി കാണുകയാണ്. അവർക്കൊപ്പം കേരളത്തിലെ സഭാ നേതൃത്വവുമുണ്ടെന്നത് ഞെട്ടിക്കുന്ന തിരിച്ചറിവ് കത്തനാരിൽ ഉണ്ടാ ക്കുന്നു. കേരളത്തിൽ സഭാ നേതൃത്വമായിരുന്നുവെങ്കിൽ, ഇവിടെ ഒരു കൂട്ടർ യേശുക്രിസ്തുവിനെ തടവറയിൽ തളച്ചിട്ടിരിക്കുകയാണെന്നു കത്തനാർ കണ്ടെത്തുന്നതിൽ നിന്നാണ് നോവൽ പ്രമേയപരമായ വ്യതിയാനം കൈവരിക്കുന്നത്.
ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ ഇടവകയുടെ ഭാരവാഹി ബർണാഡ് കസ്തൂരിമഠം ബംഗ്ലാവിന്റെ അടിത്തട്ടിലുള്ള ആഡംബരമുറിയിലെത്തിച്ച് കത്തനാർക്ക് റെഡ് വൈൻ നൽകുകയാണ്. വീര്യമേറിയ വീഞ്ഞിന്റെ ലഹരി നുണഞ്ഞിരുന്നുവെങ്കിൽ കത്തനാർക്ക് ആധുനികോത്തര ഭൗതികലോകത്തിന്റെ എല്ലാ സൗന്ദര്യവും ഊറ്റിയെടുക്കാമായിരുന്നു. കേരളത്തിൽ നിന്ന് വന്നിട്ടുള്ള മന്ത്രിമാരടക്കമുള്ള പ്രമുഖർ തന്റെ സൽക്കാരത്തിൽ സംതൃപ്തി യടഞ്ഞാണ് പോയിട്ടുള്ളതെന്നും ഏത് പ്രമുഖ വ്യക്തിയായാലും അവരുടെ ലക്ഷ്യം തന്റെ സമ്പത്തിലാണെന്നും കസ്തൂരിമഠം കത്തനാരെ അറിയിക്കുന്നു. എന്നാൽ ഇതൊക്കെയും കത്ത നാർ നിഷേധിക്കുകയാണ്. പക്ഷേ, അതു മുഖവിലയ്‌ക്കെടുക്കാൻ ബർണാഡ് കസ്തൂരിമഠം തയ്യാറാവുന്നില്ല. പാരമ്പര്യമതവിശ്വാസിയായ ബർണാഡ് യേശുക്രിസ്തുവിന്റെ അപ്പോസ്തലനായി എത്തിയിട്ടുള്ള ആത്മാവിൽ പരിജ്ഞാനിയായ കത്തനാരുടെ മുന്നിൽ കീഴടങ്ങാൻ തയ്യാറ ല്ലായിരുന്നു. പിന്നീട്, രോഗികളും കുട്ടികളുണ്ടാകാത്ത സ്ത്രീകളും മാനസികവ്യഥകൾ അനുഭവിക്കുന്ന വരും ഈ ദിവ്യന്റെ മുന്നിൽ മുട്ടുമടക്കുന്നത് വിദ്വേഷത്തോടെയാണ് ബർണാഡ് കണ്ടത്. ഒരു ശുശ്രൂഷയിൽ കത്തനാർ പറഞ്ഞു ”പ്രാർത്ഥന ഈ ലോകത്തിന്റെ സൗന്ദര്യസിന്ദൂരമാണ്. ആ സിന്ദൂരം ചാർത്തുന്നവരൊക്കെ രക്ഷപ്രാപിക്കും”.
മറ്റൊരിക്കൽ ആത്മീയതയുടെ നിറസാന്നിധ്യം കത്തനാർ അറിയിച്ചതിങ്ങനെ- ”വിശുദ്ധ ബലിയെന്ന കുർബാനയിൽ പങ്കെടുക്കുന്നവർ പാപം ചെയ്യാത്തവർ ആയിരിക്കണം. അത് ദൈവകല്പനയാണ്”. ഈ വിളംബരത്തോടെ ബർണാഡിനും കൂട്ടർക്കും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ നിർവാഹമില്ലാതെയായി. ഇതോടെ രോഗികളെ സൗഖ്യമാക്കാനും ആത്മാവിനെ ഖനനം ചെയ്യാനുമെത്തിയ കത്തനാരെ നാടു കടത്താനായി കേരളത്തിലെ സഭാപിതാവിനെ വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചു. വന്ദ്യപിതാവ് തന്റെ നീണ്ടു വളർന്ന വെളുത്ത താടിയിൽ തടവി കൊണ്ടെടുത്ത നിലപാടാണ് നോവലിന്റെ ക്ലൈമാക്‌സ്.
”കാലാകാലങ്ങളായി സഭയ്ക്ക് സാമ്പത്തികവിഹിതം നൽകി പരിപാലിക്കുന്നവരെ എന്തിനാണ് കത്തനാർ വെറുപ്പിക്കുന്നത്. ദേവാലയത്തെ ഇടിച്ചു കളയാനല്ലാതെ പണിതുയർ ത്താനാണ് കത്തനാരേ അങ്ങോട്ടയച്ചത്.”
അങ്ങനെ, കത്തനാരെ കേരളത്തിലേക്ക് മടക്കിക്കൊണ്ടുവരുവാൻ സഭാനേതൃത്വം തീരുമാനിച്ചു. ലണ്ടനിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നതിനിടയിൽ ഒരു വൃക്ക ദാനമായി ഒരു ഹൈന്ദവന് നല്കാനും അദ്ദേഹം മറന്നില്ല. അതാവട്ടെ, അടുത്തിടെ ഒരു ഹൈന്ദവൻ ക്രൈസ്തവ നായ ഒരാൾക്ക് സ്വന്തം ഹൃദയം ദാനം ചെയ്ത മഹത്തായ അവയവ ദാനമെന്ന പത്ര വാർത്തയെ ഉദ്‌ഘോഷിക്കുന്ന തരത്തിലാണ് വായനക്കാരുടെ സ്മരണീയപഥത്തിലെത്തുന്നത്. യഥാർത്ഥ സംഭവം നടക്കുന്നതിനും എത്രയോ മുൻപ് കാരൂർ സോമൻ ഈ സംഭവം തന്റെ മനോരഥ ത്തിൽ കാണുകയും അക്ഷരങ്ങളായി എഴുതിത്തീർക്കുകയും ചെയ്തിരിക്കുന്നു.
കത്തനാർ കേരളത്തിൽ തിരിച്ചെത്തിയിരിക്കുന്നു. അദ്ദേഹം വിദേശത്തേക്ക് പോകും മുൻപ് ഹൃദയം നൊന്ത് പ്രാർത്ഥിച്ച കാൻസർ രോഗികളും സംസാരിക്കാൻ കഴിവില്ലാത്തവരും രോഗസൗഖ്യം പ്രാപിച്ചിരിക്കുന്നു. അങ്ങനെ ശിഷ്ടകാലം അംഗവൈകല്യം ബാധിച്ചവരുടെ അധിപനായും കൃഷിക്കാരനായും അതിലുമുപരി വെറുമൊരു സാധാരണക്കാരനുമായി ജീവിതം തള്ളിനീക്കാൻ തയ്യാറെടുക്കുമ്പോഴാണ്, ബിഷപ്പാക്കാൻ സഭാനേതൃത്വം തീരുമാനിച്ച വാർത്ത എത്തുന്നത്. ആ തീരുമാനം കത്തനാർ സ്‌നേഹത്തോടെ നിരസിച്ചു. അതറിഞ്ഞ് മാധ്യമപട അദ്ദേഹത്തെ കാണാനെത്തുന്നു. അവരോട് കത്തനാർ പറഞ്ഞ മറുപടി ശരിക്കും സമൂഹത്തോ ടുള്ളതായിരുന്നു-
”ഈ അംഗവൈകല്യമുള്ളവരെ, ഈ പ്രകൃതിയെ സേവിക്കാനാണ് എന്റെ നിയോഗം. ഒരു ജനസേവകന് എം.എൽ.എ. ആകണമെന്നില്ല. ഒരു പദവിയുമില്ലാത്ത ജനസേവനം യേശു വിനെപോലെ ചെയ്യാനാണ് എന്റെ ആഗ്രഹം.”
എല്ലാവിധ സാമൂഹിക സങ്കൽപ്പങ്ങളെയും തകിടം മറിച്ചു കൊണ്ട്, ഈ നോവൽ ശരിക്കും ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തുന്നത് ഇവിടെയാണ്. യാഥാസ്ഥിതികരായ സമുദായ ങ്ങൾക്കും ഈശ്വരനെ അറിയാനാഗ്രിക്കുന്നവർക്കും ജ്ഞാനാന്ധകാരമെന്ന സമകാലികപ്രതി സന്ധിയുടെ മുന്നിൽ നിന്ന് അഹംബോധമില്ലാത്ത, നിസ്വാർത്ഥമായ പ്രകാശത്തിന്റെ മെഴുകു തിരി വെട്ടം സമ്മാനിക്കുമെന്ന കാര്യത്തിൽ സംശയമേതുമില്ല.
ഈ കൃതി പ്രസിദ്ധികരിച്ചത് മീഡിയ ഹൗസ് കോഴിക്കോട്. വില 150 രൂപ. കാരൂർ സോമന്റെ ‘കാവൽക്കാരുടെ സങ്കീർത്തനങ്ങൾ’ അടുത്തയാഴ്ച മുതൽ യുക്മ ന്യൂസിൽ…..
Latest News:
“ആർട്സിലൂടെ ഹൃദയാരോഗ്യത്തെക്കുറിച്ച് ബോധവൽക്കരിക്കുക” ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ പൈലറ്റ് പ്രോജക്...
ആർട്സിലൂടെ ഹൃദയാരോഗ്യത്തെക്കുറിച്ച് ബോധവൽക്കരിക്കുക , റിസർച്ചിനായി ഫണ്ട് ശേഖരിക്കുക --- എന്നീ ഉദ്ദ...UK NEWSകാർഡിഫിൽ മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് കൊല്ലം സ്വദേശിയായ ബോബി ജെയിംസ്
വെൽസ് : ബോബി ജെയിംസ്, 57 വയസ്സ്, ബോബി കോട്ടേജ്, പൂയംപള്ളി യുകെയിലെ, കാർഡിഫ് ഹോസ്പിറ്റലിൽ വച്ചു ഇന്ന...Obituaryറഷ്യ-ഇന്ത്യ-ചൈന സഖ്യം ശക്തമാക്കണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി
മോസ്കോ: റഷ്യ-ഇന്ത്യ-ചൈന സഖ്യത്തിന്റെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കാൻ ആത്മാർഥ...Worldനാവികസേന തയാറെടുത്തപ്പോള്‍ തന്നെ ശത്രു സ്തബ്ധരായി; ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിച്ച് രാജ്നാഥ് സിങ്
ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിച്ച് പ്രതിരോധ മന്ത്രി രാജനാഥ് സി...Latest Newsപാസ്പോർട്ടിലെ ഫോട്ടോയുമായി ബന്ധമില്ല; എയർപോർട്ടിൽ യുവതിയുടെ മേക്കപ്പ് തുടപ്പിച്ച് അധികൃതർ
ഷാങ്ഷായ്: പാസ്പോർട്ടിലെ ഫോട്ടോയുമായി സാമ്യമില്ലെന്ന കാരണത്താൽ വിമാനത്താവളത്തിൽ വെച്ച് യുവതിയുടെ മേക...Latest News'തുമ്പിക്കൈ കൊണ്ട് തടഞ്ഞ് നിർത്തി,ഭയന്നോടവെ ആനയ്ക്ക് മുന്നിൽ തെന്നിവീണു' യുവാക്കൾ രക്ഷപ്പെട്ടത് തലനാ...
വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് യുവാക്കൾ രക്ഷപ്പെട്ടോടിയത് തലനാരിഴയ്ക്ക്. പൊഴുതന ടൗണിലിറങ്...Latest News'ഭീകരരെ അയക്കുന്നവരെയും പ്രതിരോധിക്കുന്നവരെയും തുലനം ചെയ്യാനാവില്ല' ; കൊളംബിയയെ വിമര്‍ശിച്ച് ശശി തരൂ...
ബൊഗോത്ത: ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ പാകിസ്താനില്‍ കൊല്ലപ്പെട്ടവര്‍ക്ക് കൊളംബിയ അനുശോചനം രേഖപ്പെ...Latest Newsസംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളിൽ റെഡ് അലേർട്ട്
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- നാവികസേന തയാറെടുത്തപ്പോള്‍ തന്നെ ശത്രു സ്തബ്ധരായി; ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിച്ച് രാജ്നാഥ് സിങ് ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിച്ച് പ്രതിരോധ മന്ത്രി രാജനാഥ് സിങ്. നാവികസേന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഓപ്പറേഷന് സിന്ദൂരില്‍ ഇന്ത്യന്‍ നാവിക സേന തയ്യാറെടുത്തപ്പോള്‍ തന്നെ ശത്രുവിന്റെ മനോവീര്യം തകര്‍ന്നുവെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. ഓപ്പറേഷന് സിന്ദൂരില്‍ നാവികസേന തയ്യാറെടുത്തപ്പോള്‍ തന്നെ ശത്രു സ്തബ്ധരായിയെന്ന് രാജ്നാഥ് സിങ്ന പറഞ്ഞു. ഇന്ത്യന്‍ നാവികസേനയുടെ അപാരമായ ശക്തി പാകിസ്ഥാന് തിരിച്ചറിഞ്ഞു. ഇന്ത്യന്‍ നേവിയുടെ നിശ്ചയദാര്‍ഢ്യവും പ്രതിബദ്ധതയും മൂലം നമ്മുക്ക് പാക് നാവികസേനയെ അവരുടെ തീരത്ത് തന്നെ ഒതുക്കാനായി. നമ്മുടെ
- പാസ്പോർട്ടിലെ ഫോട്ടോയുമായി ബന്ധമില്ല; എയർപോർട്ടിൽ യുവതിയുടെ മേക്കപ്പ് തുടപ്പിച്ച് അധികൃതർ ഷാങ്ഷായ്: പാസ്പോർട്ടിലെ ഫോട്ടോയുമായി സാമ്യമില്ലെന്ന കാരണത്താൽ വിമാനത്താവളത്തിൽ വെച്ച് യുവതിയുടെ മേക്കപ് തുടപ്പിച്ച്വിമാനത്താവളത്തിലെ ജീവനക്കാരി. ചൈനയിലെ ഷാങ്ഷായ് എയർപോർട്ടിലാണ് സംഭവം. പാസ്പോർട്ടിലെ ഫോട്ടോയുമായി യാതൊരു സാമ്യവും ഇല്ലെന്നും അതിനാൽ പാസ്പോർട്ടിലെ ഫോട്ടോക്ക് സമാന രൂപമാകുന്നത് വരെ മേക്കപ്പ് തുടച്ചുകളയാൻ വിമാനത്താവളത്തിലെ ജീവനക്കാർ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. യുവതി ഇത്തരത്തിൽ മേക്കപ്പ് ചെയ്ത് എത്തിയത് കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ കാരണമായി തീർന്നെന്നും വിമാനത്താവള അധികൃതർ പറഞ്ഞു. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സമിശ്രപ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. അതേസമയം, ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പുറത്ത്
- ‘തുമ്പിക്കൈ കൊണ്ട് തടഞ്ഞ് നിർത്തി,ഭയന്നോടവെ ആനയ്ക്ക് മുന്നിൽ തെന്നിവീണു’ യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് യുവാക്കൾ രക്ഷപ്പെട്ടോടിയത് തലനാരിഴയ്ക്ക്. പൊഴുതന ടൗണിലിറങ്ങിയ കാട്ടാനയുടെ മുന്നിൽ നിന്ന് റിഹാന്, റിസ്വാന്, സാബിര്‍ എന്നീ വിദ്യാര്‍ത്ഥികളാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബന്ധുവീട്ടിലേക്ക് പോയ യുവാക്കളുടെ മുന്നിലേക്ക് ആന എത്തുകയായിരുന്നു. യുവാക്കൾ പോയ വഴിയ്ക്ക് സമീപമുള്ള സ്കൂളിൻ്റെ വളവിൽ വെച്ചാണ് യുവാക്കൾ ആനയെ കാണുന്നത്. ആനയെ കണ്ടതോടെ ബൈക്ക് അവിടെ ഇട്ട് യുവാക്കൾ ഓടുകയായിരുന്നു. പക്ഷെ ഓടുന്നതിനിടയ്ക്ക് ചെരിപ്പ് തെന്നി ഇതിൽ ഒരാൾ ആനയുടെ മുന്നിലേക്ക് വീണു
- ‘ഭീകരരെ അയക്കുന്നവരെയും പ്രതിരോധിക്കുന്നവരെയും തുലനം ചെയ്യാനാവില്ല’ ; കൊളംബിയയെ വിമര്‍ശിച്ച് ശശി തരൂര്‍ ബൊഗോത്ത: ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ പാകിസ്താനില്‍ കൊല്ലപ്പെട്ടവര്‍ക്ക് കൊളംബിയ അനുശോചനം രേഖപ്പെടുത്തിയ സംഭവത്തില്‍ നിരാശ പ്രകടിപ്പിച്ച് ശശി തരൂര്‍ എംപി. ഭീകരരെ അയക്കുന്ന രാജ്യത്തിനെയും സ്വയരക്ഷയ്ക്കായി പ്രതിരോധിക്കുന്ന രാജ്യത്തെയും തമ്മില്‍ താരതമ്യപ്പെടുത്താനാവില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. പാകിസ്താന് സ്പോണ്സര് ചെയ്തതാണ് പഹല്‍ഗാം ആക്രമണമെന്നതിനുള്ള വ്യക്തമായ തെളിവ് ഇന്ത്യയുടെ പക്കലുണ്ട്. ഇന്ത്യ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. കൊളംബിയയെ ഇത് ബോധ്യപ്പെടുത്താന്‍ തയ്യാറാണ്. കൊളംബിയയെ പോലെ നിരവധി ഭീകര പ്രവര്‍ത്തനങ്ങള്‍ അതിജീവിച്ച രാജ്യമാണ് ഇന്ത്യ. നാല് പതിറ്റാണ്ടായി ഭീകരാക്രമണങ്ങളെ ഇന്ത്യ
- സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളിൽ റെഡ് അലേർട്ട് സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ബാക്കി എല്ലാ ജില്ലകളിലും ഓറഞ്ച് അലേർട്ട് ആണ് നിലവിൽ. നാളെ മഴ കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വാജ്പ്പ് അറിയിച്ചു . നാളെ എല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്. മഴക്കൊപ്പം ശക്തമായ കാറ്റുകൂടിയെത്തിയതോടെ സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്

യുക്മ കേരളപൂരം വള്ളംകളി – 2025″ ടീം രജിസ്ട്രേഷന് തുടക്കമായി…. വനിതകള്‍ക്ക് പ്രദര്‍ശന മത്സരം /
യുക്മ കേരളപൂരം വള്ളംകളി – 2025″ ടീം രജിസ്ട്രേഷന് തുടക്കമായി…. വനിതകള്‍ക്ക് പ്രദര്‍ശന മത്സരം
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യുക്മ (യൂണിയന് ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന “കേരളാ പൂരം 2025” നോട് അനുബന്ധിച്ചുള്ള മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ ഇന്ന് (20/05/2025) മുതല്‍ സ്വീകരിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയ്യതി ജൂണ്‍ 7 ശനിയാഴ്ച ആയിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. അഡ്വ. എബി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതി “യുക്മ

യുക്മ നഴ്സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ നഴ്സസ് ഡേ ആഘോഷങ്ങൾക്ക് ലിവർപൂളിൽ ഉജ്ജ്വല തുടക്കം…….. /
യുക്മ നഴ്സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ നഴ്സസ് ഡേ ആഘോഷങ്ങൾക്ക് ലിവർപൂളിൽ ഉജ്ജ്വല തുടക്കം……..
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യുക്മ നഴ്സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ നഴ്സസ് ഡേ ആഘോഷങ്ങൾക്ക് ലിവർപൂളിൽ ഉജ്ജ്വല തുടക്കം. യുക്മ നാഷണൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ എല്ലാ റീജിയണുകളിലുമായി വിത്യസ്ത തീയ്യതികളിലായി സംഘടിപ്പിച്ചിരിക്കുന്ന പരിപാടികളുടെ ദേശീയതല ഉദ്ഘാടനം നിർവ്വഹിച്ചു. ലിവർപൂളിൽ യുക്മ നോർത്ത് വെസ്റ്റ് റീജിയൻ സംഘടിപ്പിച്ച നഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ച് പരിപാടിയിലാണ് ദേശീയതല ഉദ്ഘാടനം നടന്നത്. യു എൻ എഫ് ദേശീയ കോർഡിനേറ്റർ സോണിയ ലൂബി,

ഇന്ന് ലോക നേഴ്സ് ദിനം; ആശംസകൾ നേർന്ന് യുക്മ ദേശീയ സമിതി /
ഇന്ന് ലോക നേഴ്സ് ദിനം; ആശംസകൾ നേർന്ന് യുക്മ ദേശീയ സമിതി
കുര്യൻ ജോർജ്ജ്, യുക്മ പിആർഒ & മീഡിയ കോർഡിനേറ്റർ ഇന്ന് ലോക നേഴ്സസ് ദിനം…. യുക്മയ്ക്കും അഭിമാനിക്കാം … യുക്മ നേഴ്സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓരോ റീജിയണനും കേന്ദ്രീകരിച്ച് നേഴ്സസ് ദിനം ആഘോഷിക്കുകയാണ്. യുക്മ നോർത്ത് വെസ്റ്റ് റീജിയനിൽ ഇക്കഴിഞ്ഞ ശനിയാഴ്ച്ച തുടക്കമിട്ട ആഘോഷം യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട കോവിഡ് മഹാമാരി കാലത്ത് നാം തിരിച്ചറിഞ്ഞ കരുതലിന്റെ മുഖമാണ് നഴ്സുമാരുടേത്. പ്രത്യേകിച്ച് എൻഎച്ച്എസ് ആശുപത്രികളിൽ വൈറസിനെതിരായ

യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ദേശീയതല ഉദ്ഘാടനം യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും….. /
യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ദേശീയതല ഉദ്ഘാടനം യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും…..
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) 2025 ലെ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ഭാഗമായി യുക്മ ദേശീയ സമിതി യുക്മ നഴ്സസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നഴ്സസ് ഡേ സെലിബ്രേഷൻ്റെ ദേശീയതല ഉദ്ഘാടനം ഇന്ന് ലിവർപൂളിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും. യുക്മ ദേശീയ ഭാരവാഹികളായ ഷിജോ വർഗീസ് , അലക്സ് വർഗീസ്, ബിജു പീറ്റർ, തമ്പി ജോസ്, എബ്രഹാം പൊന്നുംപുരയിടം റീജിയണൽ ഭാരവാഹികളായ ഷാജി തോമസ്

ഡിക്സ് ജോർജ്ജ് യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനർ /
ഡിക്സ് ജോർജ്ജ് യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനർ
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ഇവൻ്റുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ കേരളപൂരം വള്ളംകളിയുടെ ജനറൽ കൺവീനറായി ഡിക്സ് ജോർജ്ജിനെ യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ നിയോഗിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. കേരളത്തിന് പുറത്ത് മലയാളികൾ സംഘടിപ്പിക്കുന്ന ആദ്യ മത്സര വള്ളംകളിയാണ് യുക്മ കേരള പൂരം വള്ളംകളി. 2022 – 2025 കാലയളവിൽ യുക്മ ദേശീയ ട്രഷററായി വളരെ മികച്ച പ്രകടനം കാഴ്ച വെച്ച

click on malayalam character to switch languages