- സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറും; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
- സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു
- വേണാട് എക്സ്പ്രസിന് ഇന്ന് മുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല
- ഡൽഹിയിലെ സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജം
- ലൈംഗികാതിക്രമ കേസ്; എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും പിതാവിനും ഹാജരാകാൻ നോട്ടിസ്
- ഇംഗ്ലണ്ട് ടീമിൽ ആർച്ചർ മടങ്ങിയെത്തി, മക്കർക്കിന് ഓസീസ് ടീമിൽ ഇടമില്ല, ഏകദിന നായകനില്ലാതെ അഫ്ഗാനിസ്ഥാൻ: വിവിധ ടീമുകളുടെ ലോകകപ്പ് ടീം ഇങ്ങനെ
- കിണറ്റിലകപ്പെട്ട ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു
ജനങ്ങളെ നെഞ്ചിലേറ്റിയ ജനസേവകന് (കാരൂര്‍ സോമന്, ചാരുംമൂട്)
- Jul 21, 2023
കേരള ജനത ജനപ്രിയ നായകന് ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ ദു:ഖാര്‍ത്ഥരാണ്. ഒരു മുന്‍ മുഖ്യമന്ത്രിയുടെ വിയോഗത്തില്‍ ഇത്രമാത്രം ഈറനണിഞ്ഞവരെ, പൊട്ടിക്കരഞ്ഞവരെ കണ്ടിട്ടില്ല. ആരുടേയും ചുമലില്‍ തലോടികൊണ്ട് നിരാശ പൂണ്ടിരിക്കുന്ന മനസ്സിലേക്ക് സഹജമായ പുഞ്ചിരിയോടെ നോക്കുമ്പോള്‍ തന്നെ വേദനകളെല്ലാം നിര്‍വീര്യമാകും. പിന്നീട് നാം കാണുന്നത് പരസ്പരം പ്രേമാര്‍ദ്രമായ വിടര്‍ന്ന മിഴികളാണ്. ഒരു മുഖ്യമന്ത്രിയില്‍ നിന്ന് ഇത്രമാത്രം സവിശേഷമായ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങുക ഒരു ജനതയുടെ സൗഭാഗ്യമാണ്. ഉമ്മന്‍ചാണ്ടി പാവങ്ങളുടെ കുടപ്പിറപ്പും ജനങ്ങള്‍ക്ക് കരുത്തുമായിരിന്നു. ആ മന്ദസ്മിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിയവരുടെ കവിള്‍ത്തടങ്ങള്‍ തുടുക്കും, ഹൃദയം പിടയും, കണ്ണുനീര്‍വാര്‍ക്കും. പരിഹാസ വാക്കുകള്‍ പറയുന്നവരുടെ മധ്യത്തില്‍ ഉമ്മന്‍ ചാണ്ടി പ്രാണപ്രിയനായിരുന്നു. യാതൊരു പോലീസ് പടച്ചട്ടയുമില്ലാതെ ജനത്തിനൊപ്പം സഞ്ചരിക്കുന്ന ഒരു മുഖ്യമന്ത്രിയെ കേരളത്തിന് ലഭിക്കുമോ?
കേരള നിയമസഭ 1957 മാര്‍ച്ച് 16 ന് നിലവില്‍ വന്നതിനുശേഷം 1957-ലെ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് നമ്പുതിരിപ്പാടില്‍ തുടങ്ങി, കേരളത്തിന്റെ 19-ാമത് മുഖ്യമന്തിയായി 2004 ആഗസ്റ്റ് 13 ന് കോട്ടയം ജില്ലയിലെ പുതുപ്പളിക്കാരന് അധികാരത്തിലെത്തി. അഖില കേരള ബാലജനസഖ്യത്തില്‍ തുടങ്ങി, കെ.എസ്.യു, യുത്ത് കോണ്‍ഗ്രസ്, ഐ.എന്‍.ടി.യൂ.സി, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം തുടങ്ങി വിവിധ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു. കേരള മന്ത്രിസഭയില്‍ പലവട്ടം മന്ത്രിയാകുക മാത്രമല്ല രണ്ട് പ്രാവശ്യം മുഖ്യമന്ത്രിയായി. അന്‍പത് വര്‍ഷങ്ങള്‍ ഒരേ മണ്ഡലത്തില്‍ നിന്ന് ജയിച്ചു വരിക അത് ഉമ്മന്‍ ചാണ്ടിക്കു മാത്രമേ സാധിക്കു. എവിടെയും എപ്പോഴും മന്ദഹാസം പൊഴിച്ചുകൊണ്ട് സ്നേഹാര്‍ദ്രമായ മിഴികളോടെ ജനങ്ങളുടെയിടയില്‍ നടക്കുന്ന ഉമ്മന്‍ ചാണ്ടി കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അപൂര്‍വ്വകാഴ്ചയാണ്. മലയാള മണ്ണില്‍ ഇത്രമാത്രം ജനപ്രീതി നേടിയതിന്റെ പ്രധാന കാരണം ജനഹിതം മനസ്സിലാക്കി ആത്മാര്‍ത്ഥമായി ജനങ്ങളെ കരുതലോടെ കണ്ടതാണ്. ഉമ്മന്‍ ചാണ്ടിയുടെ അടുക്കലേക്ക് ആര്‍ക്കും ഏത് നേരത്തും സമീപിക്കാം. അധികാരത്തിന്റെ അഹങ്കാരം ആ മുഖത്തില്ല. നമ്മുക്ക് ലഭിക്കുന്നത് നിറപുഞ്ചിരിയാണ്. കേരള രാഷ്ട്രീയത്തില്‍ ഇതുപോലുള്ള രാഷ്ട്രീയതന്ത്രജ്ഞര്‍ കുറവാണ്. ജനസേവനം എന്തെന്ന് ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് ഇന്നുള്ളവര്‍ പഠിക്കുന്നത് നന്ന്. എപ്പോഴും ജാതി രാഷ്ട്രീയം പറഞ്ഞു ജയിക്കാനാകില്ല. ജനങ്ങള്‍ പ്രബുദ്ധരാണ്. അദ്ദേഹത്തെ ഞാന്‍ പരിചയപ്പെടുന്നത് മാവേലിക്കര രാമചന്ദ്രനൊപ്പം ഡല്‍ഹി കേരള ഹൗസില്‍ വച്ചാണ്. ഉമ്മന്‍ ചാണ്ടിയെ ഓര്‍ക്കുമ്പോള്‍ ബ്രിട്ടനിലെ മുന്‍ സഹമന്ത്രിയും, ഇന്നത്തെ എം.പിയുമായ സ്റ്റീഫന്‍ റ്റിംസ് മനസ്സിലേക്ക് വരുന്നു. ഏഷ്യക്കാര്‍ കൂടുതലായി പാര്‍ക്കുന്ന ഈസ്റ്റ് ലണ്ടനില്‍ നിന്ന് ഒരു ബ്രിട്ടീഷുകാരന് തുടര്‍ച്ചയായി എം.പിയാകുന്നത് കൗതുകത്തോടെ കാണുന്നു. അദ്ദേഹത്തെ ജനങ്ങള്‍ കാണുന്നത് വേഷങ്ങള്‍ കെട്ടിയാടുന്ന നായകനായിട്ടല്ല അതിലുപരി ഒരു ജനപ്രിയ നായകനായിട്ടാണ്. സാധാരണക്കാര്‍ക്കൊപ്പം ക്യുവില്‍ നില്ക്കുന്നു, മറ്റുള്ളവര്‍ക്കൊപ്പം കടയില്‍ ചായ കുടിക്കുന്നു, ട്രെയിനില്‍ സഞ്ചരിക്കുന്നു. ഒരിക്കല്‍ ഇവിടുത്തെ ഒരു ലൈബ്രറിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഞാനൊരു പരാതി ഇദ്ദേഹത്തിനയച്ചു. പരാതി കിട്ടിയ ഉടന്‍ അദ്ദേഹം എന്റെ വീട്ടില്‍ വന്നു. ഒരാള്‍ എം.പിക്ക് പരാതിയച്ചാല് വീട്ടില്‍ വരിക കേട്ടിട്ടുപോലുമില്ല. ഇദ്ദേഹം എന്റെ ഇംഗ്ലീഷ് നോവല്‍ മലബാര്‍ എ ഫ്ളയിം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വച്ച് പ്രകാശനവും ചെയ്തിട്ടുണ്ട്. മാത്രവുമല്ല ഇവിടുത്തെ പല മന്ത്രിമാരും സൈക്കിളില്‍ സഞ്ചരിക്കുന്നു. അങ്ങനെ ഒരു ജനസേവന്റെ മഹത്വമാണ് ഉമ്മന്‍ ചാണ്ടിയില്‍ ഞാന്‍ കണ്ടത്. ഞാന്‍ മാത്രമല്ല അദ്ദേഹത്തിന്റ ശത്രുക്കളും അപമാനിച്ചവരും അത് തന്നെ പറയും. മലയാളികളുടെ പൊതുവിലുള്ള സ്വാഭാവമാണല്ലോ ജീവിച്ചിരിക്കുമ്പോള്‍ ഇകഴ്ത്തുക, മരിക്കുമ്പോള്‍ പുകഴ്ത്തുക.
മഹാത്മാഗാന്ധി, നെഹ്റു, പട്ടേല്‍, ഡോ. അബേദ്ക്കര്‍, വി.കെ.കൃഷ്ണമേനോന്, മന്മോഹന് സിംഗ് തുടങ്ങി ധാരാളം വ്യക്തിപ്രഭാവമുള്ളവരൊക്കെ ഇംഗ്ലണ്ടില്‍ നിന്ന് പഠിച്ചു പോയവരാണ്. നമ്മുടെ ഉമ്മന്‍ ചാണ്ടി ഇവിടെ വന്ന് പഠിച്ചിട്ടില്ല. അദ്ദേഹത്തില്‍ കാണുന്നത് സ്നേഹം, കാരുണ്യം, സഹാനുഭൂതി തുടങ്ങിയ മാനവീയത നിറഞ്ഞ ആത്മജ്ഞാനത്തിന്റ പ്രകാശവര്ഷങ്ങളാണ്. മനുഷ്വത്വമുള്ളവര്‍ക്ക് പാവങ്ങളുടെ നൊമ്പരങ്ങള്‍ കണ്ടിട്ടും കാണാതിരിക്കാന്‍ സാധിക്കില്ല. അവര്‍ക്ക് മാത്രമെ സഹജീവികളെ സമഭാവനയോടെ കാണാന്‍ സാധിക്കു. വിശക്കുന്നവന് ആഹാരവും ദാഹിക്കുന്നവന് ജലവും നല്കാതിരിക്കാന് ഉമ്മന്‍ ചാണ്ടിക്ക് സാധിക്കില്ല. അതിനെക്കാള്‍ പുണ്യം മനുഷ്യജീവിതത്തില്‍ മറ്റെന്താണുള്ളത്? മനുഷ്യനന്മക്കായി അഹോരാത്രം പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ആരാധകരും അനുയായികളുമുള്ളത്. അത് കെട്ടിപ്പൊക്കുന്ന ഫാന്‍സ് അസ്സോസിയേഷനല്ല. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു ജനസേവകന് ആയിരകണക്കിന് ആരാധകരുള്ളത് കാണുന്നത്. അദ്ദേഹം രാപകല്‍ നടത്തിയിട്ടുള്ള ജനസേവനമാണ് ഐക്യ രാഷ്ട്രസഭയുടെ ജനസമ്പര്‍ക്ക പുരസ്ക്കാരത്തിന് അര്‍ഹനാക്കിയത്. അതിനെ പാടിപുകഴ്ത്താന്‍ ഫേസ് ബുക്ക് ഗുണ്ടാപ്പടയില്ലാതിരുന്നത് നന്നായി. ഒരിക്കല്‍ അദ്ദേഹത്തിന്റ അമേരിക്കന്‍ യാത്രയില്‍ ലണ്ടനില്‍ കുറെ മണിക്കൂറുകളുണ്ടായിരുന്നു. ആ കുടിക്കാഴ്ച്ചയില്‍ ഞാനൊരു ചോദ്യം ചോദിച്ചു. ഇന്ത്യന്‍ ജനപ്രതിനിധികളില്‍ പലരും ജനസേവനത്തേക്കാള്‍ സമ്പത്തുണ്ടാക്കുന്നതിലാണല്ലോ ശ്രദ്ധിക്കുന്നത്. എനിക്ക് കിട്ടിയ ഉത്തരം. അതൊന്നും ജനസേവനമല്ല. അവരൊന്നും ഈ പണിക്ക് ഇറങ്ങരുത്. പൊതുപ്രവര്‍ത്തകര്‍ ജനത്തിനൊപ്പമാണ് സഞ്ചരിക്കേണ്ടത്. ഞാന്‍ തിരുവനന്തപുരത്തൊരു വീടുണ്ടാക്കി. അതില്‍ അഴിമതി പണമൊന്നുമില്ല. ഭാര്യയുടെ ധനമാണ് ഉപയോഗിച്ചത്. ആര്‍ക്കും പരിശോധിക്കാം.
സമൂഹത്തില്‍ സങ്കടപ്പെടുന്ന, ഞെരിപിരികൊള്ളുന്ന പാവങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നവരാണ് ജനസേവകര്‍. വാത്മീകി മഹര്‍ഷിയുടെ കവിത ‘മാനിഷാദ’ അനീതിക്കെതിരെയുള്ള ഇന്ത്യയിലെ ആദ്യ പോരാട്ടമായിരുന്നു. സമൂഹത്തിന്റെ നന്മയാഗ്രഹിക്കുന്ന സര്‍ഗ്ഗ പ്രതിഭകളടക്കം ജനസേവകരാണ്. ഒരു കാട്ടാളന് ഇണക്കിളികളില്‍ ഒന്നിനെ കൊല്ലുമ്പോള്‍ ചോദിച്ചത് ‘എരണംകെട്ട കാട്ടാളാ’ എന്നാണ്. ജനങ്ങള്‍ നെഞ്ചിലേറ്റിയ ഉമ്മന്‍ ചാണ്ടി നമ്മില്‍ നിന്ന് പോയി. ഇനിയും ആരാണ് ചോദിക്കുക ‘എരണം കേട്ട ഭരണകൂടങ്ങളെ, മത -വര്‍ഗ്ഗിയ വാദികളെ’ എന്ന്. അങ്ങനെ സംഭവിച്ചാല്‍ വിശപ്പില്‍ നിന്നുള്ള ദുരം കുറയും, അധര്‍മ്മം ധര്‍മ്മമായി മാറും. ചൂഷണവും കുറയും. ഇല്ലെങ്കില്‍ നാടിന്റ ശാപം തുടരും. ഉമ്മന്‍ ചാണ്ടി ആരോടും മനസ്സ് തുറന്നാണ് സംസാരിച്ചത്. അത് എതിരാളികള്‍ക്കുപോലും തള്ളിക്കളയാന്‍ സാധിക്കില്ല. പ്രവാസികളുടെ കാര്യത്തിലും അദ്ദേഹത്തിന്റ പങ്ക് വലുതാണ്. അതില്‍ പ്രധാനമാണ് ഇറാക്കില്‍ ഭീകരുടെ തടവറയില്‍ കഴിഞ്ഞ നഴ്സസിനെ കേന്ദ്രസഹായത്തോടെ രക്ഷപ്പെടുത്തിയത്.
ഉമ്മന്‍ ചാണ്ടി എനിക്ക് പ്രവാസി ഭാഷാമിത്രം സാഹിത്യപുരസ്കാരം തന്നതും ഈ അവസരം ഓര്‍ക്കുന്നു. സമൂഹത്തിനാവശ്യം പാവങ്ങളുടെ നൊമ്പരമറിയുന്ന, സത്യവും നീതിയും നടപ്പാക്കുന്ന, നന്മ നിറഞ്ഞ ജനപ്രതിനിധികളെയാണ്. യേശുക്രിസ്തു പാപികളെ പാപങ്ങളില്‍ നിന്ന് രക്ഷിച്ചതുപോലെ എതിര്‍പാര്‍ട്ടികളിലുള്ളര്‍ തന്നെ കല്ലെറിഞ്ഞപ്പോഴും അവരോട് ക്ഷമിക്കുകയാണ് ചെയ്തത്. ഗാന്ധിജിയുടെ ഈ അരുമ ശിഷ്യന് കേരളത്തിലെ പാവങ്ങളുടെ ഗാന്ധിയായിരുന്നു. കേരളത്തിന്റെ വികസനനായകന് വേദനയോടെ വിട ചൊല്ലുന്നു.
Latest News:
സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറും; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശൂര...സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു
സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6555 രൂപയായി....വേണാട് എക്സ്പ്രസിന് ഇന്ന് മുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല
വേണാട് എക്സ്പ്രസിന് ഇന്നുമുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല. പകരം എറണാകുളം ടൗൺ സ്റ്റേഷന...ഡൽഹിയിലെ സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജം
ഡൽഹിയിൽ 50 ൽ അധികം സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം. ഇമെയിൽ വഴിയാണ് ഭ...ലൈംഗികാതിക്രമ കേസ്; എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും പിതാവിനും ഹാജരാകാൻ നോട്ടിസ്
ലൈംഗികാതിക്രമ കേസിൽ പ്രതികളായ ഹാസൻ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും, പിതാവ് എച്ച് ഡി...ഇംഗ്ലണ്ട് ടീമിൽ ആർച്ചർ മടങ്ങിയെത്തി, മക്കർക്കിന് ഓസീസ് ടീമിൽ ഇടമില്ല, ഏകദിന നായകനില്ലാതെ അഫ്ഗാനിസ്ഥാ...
ഇക്കൊല്ലം ജൂണിൽ ആരംഭിക്കാനിരിക്കുന്ന ടി-20 ലോകകപ്പിലേക്കുള്ള സംഘത്തെ പ്രഖ്യാപിച്ച് വിവിധ ടീമുകൾ. ഇന...കിണറ്റിലകപ്പെട്ട ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു
കൊല്ലം മടത്തറയിൽ കിണറ്റിൽ അകപ്പെട്ട ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. മുല്ല...‘ആര്യാ രാജേന്ദ്രൻ യുഡിഎഫ്-ബിജെപി ആക്രമണം നേരിടുന്നു, അംഗീകരിക്കാൻ കഴിയില്ല’; വി.ശിവൻ കുട്ടി
യുഡിഎഫ്-ബിജെപി ആക്രമണമാണ് മേയർ ആര്യാ രാജേന്ദ്രൻ നേരിടുന്നതെന്ന് മന്ത്രി വി.ശിവൻ കുട്ടി.ഒരു വിഭാഗം മ...
Post Your Comments Here ( Click here for malayalam )
Latest Updates
- സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറും; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരും. സാധാരണ രേഖപ്പെടുത്തുന്നതിനേക്കാള്‍ 3 മുതല്‍ 5 വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത ആഴ്ചയോടെ വേനല്‍മഴ കൂടുതല്‍ മേഖലകളില്‍ സജീവമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട് ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂരും 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കോട്ടയം, കോഴിക്കോട് 38 ഡിഗ്രി സെല്‍ഷ്യസ്
- സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6555 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 800 രൂപ കുറഞ്ഞ് 52,440 രൂപയായി. 18 കാരറ്റിന്റെ സ്വർണം ഗ്രാമിന് 90 രൂപ കുറഞ്ഞ് 5465 രൂപയായി. 2024 ഒന്നാം പാദത്തിൽ, ഇന്ത്യയുടെ മൊത്തം സ്വർണ ആവശ്യം 136.7 ടണ്ണായിരുന്നു, 2023 ലെ ഒന്നാം പാദത്തിലെ 126.3 ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ 8% വർധനവ് ഇന്ത്യക്കാർക്ക് സ്വർണവുമായുള്ള ബന്ധം
- വേണാട് എക്സ്പ്രസിന് ഇന്ന് മുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല വേണാട് എക്സ്പ്രസിന് ഇന്നുമുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല. പകരം എറണാകുളം ടൗൺ സ്റ്റേഷനിലാണ് ട്രെയിൻ നിർത്തുക. സൗത്ത് സ്റ്റേഷനിൽ എത്തേണ്ട യാത്രക്കാർ തൃപ്പൂണിത്തുറയിലോ ടൗൺ സ്റ്റേഷനിലോ ഇറങ്ങി യാത്രയ്ക്കായി ബദൽ മാർഗ്ഗം ഉപയോഗിക്കേണ്ടിവരും. എൻജിൻ മാറ്റാൻ വേണ്ടിവരുന്ന അധികസമയം സൗത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ ലഭ്യതക്കുറവ് എന്നിവയാണ് വേണാട് എക്സ്പ്രസ് നോർത്ത് വഴി മാത്രമാക്കാനുള്ള കാരണം. എന്നാൽ സൗത്ത് സ്റ്റേഷനിലെ സ്റ്റോപ്പ് ഒഴിവാക്കിയത് ജോലിക്കും മറ്റും എറണാകുളത്തെത്തുന്ന സ്ഥിരം യാത്രക്കാരെ ദുരിതത്തിൽ ആക്കുന്നുണ്ട്
- ഡൽഹിയിലെ സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജം ഡൽഹിയിൽ 50 ൽ അധികം സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശമയച്ചത് റഷ്യയിൽ നിന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. നിലവിൽ ആശങ്ക വേണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഡൽഹി, നോയിഡ് മേഖലയിലെ 50ലധികം സ്കൂളുകളിൽ ബോംബ് ഭീഷണി രാജ്യ തലസ്ഥാനത്തെ മുൾമുനയിലാക്കിയിരുന്നു. ചാണക്യപുരിയിലെ സംസ്കൃതി സ്കൂൾ, കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലെ മദർ മേരി സ്കൂൾ, ദ്വാരകയിലെ ഡൽഹി പബ്ലിക് സ്കൂൾ എന്നിവടങ്ങളിലേക്കാണ് ഇന്നു പുലർച്ചെ 4.15 ന്
- ലൈംഗികാതിക്രമ കേസ്; എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും പിതാവിനും ഹാജരാകാൻ നോട്ടിസ് ലൈംഗികാതിക്രമ കേസിൽ പ്രതികളായ ഹാസൻ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും, പിതാവ് എച്ച് ഡി രേവണ്ണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ്. കേസെടുത്തതിന് പിന്നാലെ രാജ്യംവിട്ട പ്രജ്വലിനെ നാട്ടിലെത്തിക്കാൻ ഊർജിതമായ ശ്രമമാണ് പൊലീസ് നടത്തുന്നത്. അതേസമയം വിഷയത്തിൽ ബിജെപി സംസ്ഥാന നേതൃത്വം മൗനം തുടരുകയാണ്. കർണാടകയിൽ രാഷ്ട്രീയ ചലനങ്ങൾക്ക് വഴിയൊരുക്കിയ കേസിന്റെ അന്വേഷണത്തിൽ പുരോഗതിയുണ്ടാകണമെങ്കിൽ പ്രജ്വലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. വിദേശത്തുള്ള പ്രജ്വലിനെ നാട്ടിലെത്തിക്കുകയാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള കടമ്പ. ഇതിനായാണ് പൊലീസ് നോട്ടീസ് നൽകിയത്
click on malayalam character to switch languages