മാഞ്ചസ്റ്റർ: വിഗണിലെ മലയാളികൾക്കിടയിൽ ഏറെ സുപരിചിതയായ സിനി ജോബി(41)യുടെ അകാലത്തിലെ വേർപാട് നൊമ്പരമാകുകയാണ്.
ഒരു വര്‍ഷത്തോളമായി കാന്‍സര്‍ പോരാട്ടവുമായി ജീവിച്ച വിഗാന്‍ മലയാളി സിനി ജോബിയെന്ന യുവതിയാണ് പുലര്‍ച്ചെ അഞ്ചു മണിയോടെ മാഞ്ചസ്റ്റര്‍ കാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലായ ക്രിസ്റ്റിയില്‍ വച്ച് മരണമടയുന്നത്. തൊടുപുഴ കാലയന്താനി വാളിയാങ്കാവ് സ്വദേശിയായ ജോബിയുടെ ഭാര്യയാണ് 41കാരിയായ സിനി ജോബി.
ഒരു വര്‍ഷത്തെ കാന്‍സര്‍ ചികിത്സ കൊണ്ട് രോഗം ഏറെക്കുറെ ഭേദമായെന്നു കരുതിയ അവസരത്തിലാണ് രോഗം വീണ്ടും കലശലാകുന്നതും ഒടുവില്‍ മരണത്തിലേക്ക് എത്തുന്നതും. രോഗം പൂർണ്ണമായും ഭേദമാകുമെന്ന ഡോക്ടർമാരുടെ ഉറപ്പിൽ ഏറെ സന്തോഷിച്ചിരുന്ന അവസരത്തിലാണ് രോഗം വീണ്ടും മൂർച്ഛിക്കുന്നത്.
രോഗം വീണ്ടും അതിന്റെ സാന്നിധ്യം പ്രകടമാക്കിയതിനെ തുടര്‍ന്നാണ് സിനിയെ മാഞ്ചസ്റ്റര്‍ ക്രിസ്റ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുന്നത്. ജോബിയും ഏക മകന്‍ ഒന്‍പതാം ക്ലാസുകാരനായ ആല്‍ബിനും അരികെ നില്‍ക്കവെയാണ് പുലര്‍ച്ചെ അഞ്ചു മണിയോടെ സിനി മരണത്തിലേക്ക് വഴുതി വീഴുന്നത്. രോഗാവസ്ഥ കലശലായതിനാല്‍ കഴിഞ്ഞ ഏതാനും ദിവസമായി ജോബിയും മകനും സിനിക്കൊപ്പം കൂട്ടിരിക്കുക ആയിരുന്നു. വിഗാന്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായിട്ടാണ് സിനി ജോലി ചെയ്തിരുന്നത്.
മരണ വിവരം കേട്ടറിഞ്ഞു ജോബിയുടെയും സിനിയുടെയും സുഹൃത്തുക്കളായ അനേകം പേരാണ് അതി രാവിലെ തന്നെ മാഞ്ചസ്റ്റര്‍ ഹോസ്പിറ്റലില്‍ എത്തിയിരിക്കുന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും തീരുമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്നാണ് അറിയാനാകുന്നത്. തൊടുപുഴ കാലയന്താനി സെന്റ് മേരിസ് ഇടവക അംഗങ്ങളാണ് ജോബിയും കുടുംബവും. വെള്ളിമൂഴയിൽ ജോസഫ്, അച്ചാമ്മ ദമ്പതികളുടെ മകളാണ് സിനി.
സിനി ജോബിയുടെ വേർപാടിൽ യുക്മ നാഷണൽ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ് ട്രഷറർ ഡിക്സ് ജോർജ്ജ്, വൈസ് പ്രസിഡന്റ് ഷീജോ വർഗീസ്, പിആർഒ അലക്സ് വർഗീസ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ബിജു പീറ്റർ, നാഷണൽ എക്സിക്യു്ട്ടീവ് അംഗം ജാക്സൺ തോമസ്, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറർ ബിജു മൈക്കിൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ അഗാധമായ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു.
click on malayalam character to switch languages