- ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ...
- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
- ഗ്രീസിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ്റുമുട്ടി
- അന്തസ്സും ദേശീയ താൽപര്യവും ബലികഴിക്കാതെ യുദ്ധം അവസാനിപ്പിക്കണം -പെസഷ്കിയാൻ
- വിവേക് രാമസ്വാമിയെ പിന്തുണച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
- ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു
- ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും
കാവല്‍ മാലാഖ (നോവല്‍ 16) പറുദീസ നഷ്ടം
- Jan 23, 2021
സൈമണ്‍ കാറില്‍ നിന്നിറങ്ങി പരിഭ്രമത്തോടെ ചുറ്റുപാടുകള്‍ ശ്രദ്ധിച്ചു. ആരും റോഡില്‍ ഇല്ലെന്നുറപ്പു വരുത്തിയ ശേഷം മാത്രം മുന്നോട്ടു നടന്നു. എന്തിനാണു മറ്റുള്ളവര്‍ ഭയക്കുന്നത്. മേരി ഏകാകിനിയായി ഒറ്റയ്ക്കു കഴിയുമ്പോള്‍ ഒരാണിന്റെ സാമീപ്യം ആഗ്രഹിക്കുന്നതില്‍ എന്തു തെറ്റു പറയാനാണ്. എന്നാലും ആളുകള്‍ പലതും പറഞ്ഞെന്നിരിക്കും.
അപ്പനു സുഖമില്ലെന്നറിഞ്ഞു സേവ്യര്‍ നാട്ടിലേക്കു പോയിരിക്കുകയാണ്. ട്രാവല്‍ ഏജന്‍സി നടത്തിപ്പിന്റെ ഉത്തരവാദിത്വം പൂര്‍ണമായും സൈമനെ ഏല്‍പ്പിച്ചിരിക്കുകയാണ്. കൂട്ടത്തില്‍ മേരിയുടെ ഉത്തരവാദിത്വം അവള് സ്വയം സൈമനെ സ്വയം അങ്ങേല്പ്പിക്കുകയും ചെയ്തു. അയാള്‍ രണ്ടും സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്തു. രണ്ടിനും മേരിയുടെ പൂര്‍ണ സഹകരണം.
സൂസന് നാട്ടില്‍ പോയ ശേഷമാണ് സേവ്യറും മേരിയുമായുള്ള സൈമന്റെ ബന്ധം ഇത്രയേറെ വളര്‍ന്നത്. ജയിലില്‍ നിന്നിറക്കാന്‍ അവര്‍ മാത്രമാണുണ്ടായിരുന്നത്. രണ്ടു പേരും അതില്‍ ലക്ഷ്യമിട്ട സ്വാര്‍ഥലാഭങ്ങള്‍ സൈമണ്‍ കണ്ടില്ല, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ചു.
ജയിലില്‍നിന്നിറങ്ങി ആദ്യ ദിവസങ്ങളില്‍ സൈമനു ഭക്ഷണം വരെ സേവ്യറുടെ വീട്ടില്‍നിന്നായിരുന്നു. സേവ്യര്‍ അയാളെ ഒപ്പമിരുത്തി മദ്യം വിളമ്പി. അയാളുടെ സംസാരത്തിലോ നോട്ടത്തിലോ ഭാവത്തിലോ സൈമന് ഒരു സംശയവും തോന്നിയില്ല.
ലക്ഷ്യങ്ങള്‍ പലതുണ്ടായിരുന്നെങ്കിലും സേവ്യറിനും സൈമനെ ഏറെ ഇഷ്ടപ്പെട്ടു. കുടുംബത്തില്‍ പിറന്നവന്, സമ്പത്തിന്റെ നടുവില്‍ വളര്ന്നവന്, വിദ്യാസമ്പന്നന്‍ എല്ലാം കൂട്ടി വായിച്ചപ്പോള്‍ ബിസിനസില്‍ സൈമനെ പങ്കാളിയാക്കാന്‍ തന്നെ അയാള്‍ തീരുമാനിക്കുകയായിരുന്നു. വെറുതേയല്ല, സൈമന് നല്ലൊരു തുക മുതല്‍ മുടക്കിയിട്ടു തന്നെ. അതു കൊടുത്തത് കുഞ്ഞപ്പിയും. മെല്ലെ, നാട്ടിലെ ഒരു മലയാളം ചാനലിന്റെ യൂറോപ്യന്‍ പതിപ്പിലും സൈമനും സേവ്യറും ചേര്‍ന്ന് ഓഹരി വാങ്ങി.
ഇതിനിടെയായിരുന്നു സൈമന്റെയും സൂസന്റെയും വിവാഹമോചനം. ഭാര്യ പോയെങ്കിലെന്ത്, ചാനല്‍ സുന്ദരിമാര്‍ സൈമന്റെ സ്വപ്നത്തില്‍ പാറിപ്പറന്നുകൊണ്ടിരുന്നു.
സൈമന്റെ സമ്പത്തും യൂറോപ്പിലെ മലയാളി സംഘടനകളിലുള്ള പിടിപാടും അടുത്ത മനസിലാക്കിയ മേരിയും പിടിമുറുക്കുകയായിരുന്നു. സ്വാദുള്ള ആഹാരം അയാള്‍ക്കായി വച്ചുവിളമ്പി. സൈമന്റെ വീട്ടിലേക്ക് ഒരു ദിവസം രാവിലെ ഭക്ഷണവുമായി പോയതാണു മേരി. രാവിലെ തന്നെ ഒരു പെഗ്ഗിന്റെ പുറത്തിരിക്കുകയാണു സൈമന്. മേരിയുടെ കൊഴുത്തുരുണ്ട മാദകത്വം അയാളെ മത്തുപിടിപ്പിക്കാന്‍ തുടങ്ങിയിട്ടു കാലം കുറേയായി. ഇപ്പോള്‍ എല്ലാ നിയന്ത്രണങ്ങളും കൈവിട്ടു പോകുന്നതു പോലെ.
മേരിയുടെ വിടര്‍ന്ന കണ്ണുകളിലും തടിച്ച ചുണ്ടുകളിലും അയാള്‍ മാറിമാറി നോക്കി. ഭാര്യയെ അക്ഷരാര്‍ഥത്തില്‍ കയറൂരി വിട്ടിരിക്കുകയാണു സേവ്യര്‍. പള്ളിയിലും സമൂഹത്തിലും അവളുടെ കീര്‍ത്തി വളര്‍ത്താന്‍ മാത്രമാണു താത്പര്യം. അതുകൊണ്ടു തന്നെ ആരുമായും എപ്പോഴും അടുത്തിടപഴകുന്നതില്‍ യാതൊരു തടസവും പറഞ്ഞില്ല.
ഇവിടുത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കൗണ്‍സിലര്‍ സ്ഥാനം പാര്‍ട്ടി ഭാരവാഹികള്‍ മേരിക്കു വാഗ്ദാനം ചെയ്തിട്ടുണ്ട്. പണത്തിന്റെയും മറ്റേതെങ്കിലും കഴിവുകളുടെയോ അടിസ്ഥാനത്തില്‍ സ്വന്തമാക്കിയതല്ല ആ നേട്ടം, മറിച്ച് പാര്‍ട്ടിയുടെ ഒരു പ്രമുഖന് അവളെ ആസ്വദിച്ചതിന്റെ നേട്ടമായിരുന്നു അത്. എന്തെല്ലാമറിഞ്ഞിട്ടും കാര്യങ്ങള്‍ അത്രത്തോളം പോയതു ഭര്‍ത്താവ് അറിയാതിരിക്കാന്‍ മേരി പ്രത്യേകം ശ്രദ്ധിച്ചു.
ഭക്ഷണം വച്ചു മടങ്ങിപ്പോകാനൊരുങ്ങിയ മേരിയെ സൈമണ്‍ പിന്നില്‍നിന്നു വിളിച്ചു. അവള് ചോദ്യഭാവത്തില്‍ തിരിഞ്ഞു നിന്നു. പെട്ടെന്നു സൈമണ്‍ അവളെ പിന്നില്‍നിന്നു കെട്ടിപ്പിടിച്ചു. പൊക്കിയെടുത്ത്, ബെഡ്റൂമിലേക്കു കൊണ്ടു പോയി, ബെഡ്ഡിലേക്ക് എടുത്തെറിയുകയായിരുന്നു. പിന്നാലെ അയാളും അവളുടെ മീതേക്കു ചാടിവീണു. ബലമായി പിടിച്ചു മലര്‍ത്തിക്കിടത്തി, ഭ്രാന്തമായ ആവേശത്തോടെ അവളുടെ ചുണ്ടിലും കവിളിലും കഴിത്തിലും മാറത്തുമെല്ലാം അയാളുടെ ചുണ്ടുകള്‍ പാഞ്ഞുനടന്നു. നിമിഷനേരത്തില്‍ മേരിയുടെ വസ്ത്രങ്ങള്‍ ഒന്നൊന്നായി അഴിഞ്ഞു ചിതറി നിലത്തു വീണു.
ചെറിയ എതിര്‍പ്പുകള്‍ ഒരിക്കലും സൈമണ്‍ കാര്യമാക്കിയില്ല. അയാള്‍ക്കെതിരേ അങ്ങനെയങ്ങു ബലം പ്രയോഗിക്കാന്‍ അവള്‍ക്കൊട്ടു കഴിഞ്ഞതുമില്ല. സൈമന്റെ അസാധാരണമായ കാമാസക്തി അവള് അതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു, സേവ്യറില്‍ ഒരിക്കലും അവള്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞതും അതു തന്നെയായിരുന്നു.
അയാളുടെ പ്രകടനം മേരിയെ ശരിക്കും തളര്‍ത്തിക്കളഞ്ഞു. ഒടുവില്‍ അവള് എല്ലാ വേദനകളും കുറ്റബോധത്തിന്റെ കണികകളും കടിച്ചൊതുക്കി, അയാളെ വാരിപ്പുണര്‍ന്ന് ഉമ്മ വച്ചു.
എല്ലാം കഴിഞ്ഞപ്പോള്‍ അവള് ചെറിയ പിണക്കം നടിച്ചു പറഞ്ഞു:
“സൈമണ്‍ ഇത്തരക്കാരനാണെന്നു ഞാന്‍ വിചാരിച്ചില്ല.”
“ഇപ്പോള്‍ മനസിലായില്ലേ, എന്റെ ഫ്രണ്ട്ഷിപ്പ് കൊണ്ടു മേരിക്കു പല ഗുണങ്ങളുമുണ്ടാകുമെന്ന്?”
അവളുടെ മനസറിഞ്ഞു തന്നെയായിരുന്നു സൈമന്റെ മറുപടി.
“സൈമനെന്താ തമാശ പറയുകയാ? ഞാന്‍ മറ്റൊരാളുടെ ഭാര്യയാ, അതും തന്റെ ബിസിനസ് പാര്‍ട്ട്ണറുടെ, വളര്‍ന്നുവരുന്ന ഒരു മോളുണ്ട് എനിക്ക്.”
“അതിനെന്താ? ഇവിടുത്തെകാരെപ്പോലെ നമ്മളില്‍ ചിലരൊക്കെ ഇടയ്ക്കൊന്നു പെരുമാറുന്നതില്‍ യാതൊരു തെറ്റുമില്ല. ആരെങ്കിലും അറിഞ്ഞാലല്ലേ കുഴപ്പം. മേരി വിചാരിക്കാതെ മൂന്നാമതൊരാള്‍ ഇതൊന്നും അറിയാന്‍ പോകുന്നില്ല.”
“എന്നാലും…, വല്ലാത്ത പേടി തോന്നുന്നു സൈമന്.”
അവള് ആശ്വാസം തേടി വീണ്ടും അയാളുടെ തോളിലേക്കു ചാഞ്ഞു.
“പേടിയോ? നാളെ ഇവിടെ എംപിയോ മന്ത്രിയോ ആകേണ്ട ആളാ, പറയുന്നതു കേട്ടില്ലേ, പേടിയാണു പോലും”, സൈമന് കളിയാക്കി.
“മതി, മതി. ഞാന്‍ പോകുന്നു, ഇനി ഞാന്‍ ഇങ്ങോട്ടു വരില്ല, നോക്കിക്കോ….”
“ശരി വരണ്ട, ഞാന്‍ അങ്ങോട്ടു വന്നോളാം.”
“എന്നെ നശിപ്പിച്ചേ അടങ്ങൂന്നാ അല്ലേ?”
“ഒരിക്കലുമല്ല, ഇനി മുതല്‍ മേരിക്ക് ഉയര്‍ച്ച മാത്രമായിരിക്കും, അതിനു പിന്നില്‍ സര്‍വശക്തിയുമുള്ള പിന്തുണയുമായി ഞാനുണ്ട്, ഈ സൈമനാ പറയുന്നത്.”
“ശരി നമുക്കു കാത്തിരുന്നു കാണാം. ഇപ്പോ പോണു….”
അവള് ഇറങ്ങാന്‍ കതകു തുറക്കുമ്പോള്‍ സൈമണ്‍ പറഞ്ഞു.
“ഞാനായിട്ടു തന്നെ നശിപ്പിക്കില്ല കേട്ടോ. തനിക്കിഷ്ടക്കേടു തോന്നുമ്പോ അപ്പോ പറയണം, പിന്നൊരിക്കലും ഒരു തരത്തിലും ഞാന്‍ ശല്യം ചെയ്യാന്‍ വരില്ല.”
അല്‍പ്പം സെന്റിമെന്റ് കൂട്ടിച്ചേര്‍ക്കാന്‍ മറന്നില്ല സൈമണ്‍.
തിരിച്ചു വീട്ടിലെത്തിയ മേരി കതകടച്ചു ബെഡ്ഡിലേക്കു വീണു. ആദ്യമായൊന്നുമല്ല ഇങ്ങനെയൊരനുഭവം. കോളേജ് മുതല്‍ ഇഷ്ടം പോലെ തന്നെയാണു ജീവിച്ചിട്ടുള്ളത്. ഇപ്പോള്‍ കൗണ്‍സിലര്‍ സ്ഥാനം വരെ കിട്ടിയതല്ലാതെ, അങ്ങനെ ശരീരത്തിന്റെ ആഗ്രഹങ്ങള്‍ക്കു വഴിപ്പെട്ടതുകൊണ്ടു നാളിതു വരെ നഷ്ടമൊന്നും ഉണ്ടായിട്ടില്ല.
പ്രീഡിഗ്രി കാലത്തെ പ്രായത്തില്‍ വളരെ മൂപ്പുള്ള ഒരു സഹപാഠിക്കാണ് ആദ്യമായി എല്ലാമെല്ലാം സമര്‍പ്പിക്കുന്നത്. എക്സ്കര്ഷനിടെ എങ്ങനെയോ സംഭവിച്ചു പോയി. പക്ഷേ, ഒരിക്കലും കുറ്റബോധം തോന്നിയിട്ടില്ല. പിന്നെ, നാട്ടില്‍ മറ്റൊരു പ്രണയബന്ധം. അതിന്റെ ലക്ഷ്യം വിവാഹം തന്നെയായിരുന്നു. പക്ഷേ, രണ്ടു വീട്ടുകാര്‍ക്കും സമ്മതമായിരുന്നില്ല. വീട്ടുകാര്‍ നിര്‍ബന്ധിച്ചു തന്നെയാണ് ലണ്ടന്കാരനെക്കൊണ്ടു കെട്ടിച്ചത്.
ഒരിക്കലും തന്റെ പൂര്‍വകാല ജീവിതം ഒരു തരത്തിലും സേവ്യര്‍ക്ക് ഇതുവരെ മനസിലായിട്ടില്ലെന്നു തന്നെയാണു കരുതുന്നത്. അല്ലെങ്കിലും ഈ ഇന്ത്യക്കാര്‍ക്കു മാത്രമല്ലേ, കെട്ടാന്‍ പോകുന്ന പെണ്ണു കന്യകയായിരിക്കണമെന്നു നിര്‍ബന്ധമുള്ളത്. അങ്ങനെയൊരു തലവേദന ഇവിടെ ഒരു പെണ്കുട്ടിക്കുമുണ്ടാകില്ല. വിവാഹിതരാകാതെ എത്രയോ പേര് ഒരുമിച്ചു താമസിക്കുന്നു. സ്ഥിരമായി ഒരുമിച്ചു താമസിക്കുക പോലും ചെയ്യാതെ കുട്ടികളെ ഉത്പാദിപ്പിക്കുന്നു.
ഇതുവരെ ഒന്നിനും തോന്നാത്ത കുറ്റബോധം ഇപ്പോള്‍ തോന്നേണ്ട ആവശ്യമുണ്ടോ. ഭാര്യാ ഭര്‍തൃ ബന്ധം ഒരുതരം ജീവപര്യന്തം തടവാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അതില്‍നിന്നൊക്കെ ഒരു പരോളായി കണ്ടാല്‍ പോരേ ഇത്തരം തമാശകളെ, അവള് സ്വയം ന്യായീകരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചു.
മനസില്‍ കത്തു സൂക്ഷിക്കുന്ന മോഹങ്ങള്‍ക്കാണു വില കൊടുക്കേണ്ടത്. വ്യര്‍ഥമായ സദാചാര ബോധ്യപ്പെടുത്തലുകള്ക്കല്ല. മറ്റുള്ളവരുടെ സ്നേഹവും പ്രീതിയും പിന്തുണയും സമ്പാദിക്കാന്‍ ഇങ്ങനെ ചില അനുഭവങ്ങളുണ്ടാകുന്നത് എപ്പോഴും നല്ലതു തന്നെ. എല്ലാം ത്യജിച്ച് പതിവ്രതയായി ജീവിച്ചിട്ട് എന്തു കിട്ടാന്‍. ഉന്നതിയുടെ പടവുകള്‍ കയറണമെങ്കില്‍ ചില്ലറ ത്യാഗങ്ങളൊക്കെ സഹിച്ചേ മതിയാകൂ. ഇതങ്ങനെ ത്യാഗമെന്നൊന്നും പറയാനുമില്ല. താന്‍ കൂടി ആസ്വദിച്ചു ചെയ്യുന്നതെങ്ങനെ ത്യാഗമാകും.
സൈമന്റെ മനസില്‍ പുകയുന്ന പ്രതികാരം പോലും തന്റെ ഗുണത്തിനു വേണ്ടി തിരിച്ചു വിടാന്‍ കഴിയുന്നുണ്ട്. സൂസന്റെ കാര്യത്തില്‍, സ്വന്തം ഭാഗത്തു തെറ്റുണ്ടെന്നു ചിലപ്പോള്‍ സൈമനൊരു ബോധമുണ്ടെന്നു തോന്നുന്നു. പക്ഷേ, അതംഗീകരിക്കാന്‍ അയാളുടെ അഹങ്കാരം ഒരിക്കലും അനുവദിക്കാറില്ല. എന്തൊക്കെയായാലും അവള് ഇത്രയ്ക്കൊന്നും ചെയ്യാന്‍ പാടില്ലായിരുന്നു. ഇനി ക്ഷമിക്കാനാകില്ലെന്നു തന്നെയാണു സൈമന്റെ വാദം. വിവാഹ മോചനത്തിന്റെ നടപടിക്രമങ്ങളൊക്കെ ഏറെക്കുറെ പൂര്‍ത്തിയാകുകയും ചെയ്തിരിക്കുന്നു.
അയാള്‍ക്കിപ്പോള്‍ ആകെയൊരാശ്വാസം താനാണെന്നു തോന്നുന്നു, എല്ലാത്തിനും. തീപിടിച്ച പകല്‍ നേരങ്ങളില്‍ കൂട്ടിരിക്കാനും ഭക്ഷണം വിളമ്പിക്കൊടുക്കാനും ഒപ്പമിരുന്നു മദ്യപിക്കാനുമൊക്കെ കൂടാറുണ്ട്. ഇടയ്ക്കു സൂസന്റെ കാര്യം പറഞ്ഞ് എരിവു കേറ്റിക്കൊടുക്കുകയും ചെയ്യും.
സൈമന്റെ മനസില്‍ കുറ്റബോധം മുളപൊട്ടുമ്പോഴൊക്കെ മേരി വിദഗ്ധമായി ഇടപെട്ടു. മേരിയും സേവ്യറും മുന്‍കൈയെടുത്താണ് അയാളെ പോലീസിന്റെ കൈയില്‍നിന്നു മോചിപ്പിച്ചത്, അതിന്റെ നന്ദി അയാളുടെ മനസില്‍ എന്നും മായാതെ കിടക്കുന്നു.
ഒന്നും വെറുതേയല്ല, സൈമനില്നിന്നു കിട്ടാവുന്ന പ്രത്യുപകാരങ്ങള്‍ നന്നായി മനസിലാക്കിക്കൊണ്ടു തന്നെയായിരുന്നു സേവ്യറിന്റെയും മേരിയുടെയും സഹായങ്ങളെല്ലാം.
മേരി നാട്ടില്‍നിന്ന് പണം കൊടുത്ത് എഴുതി വരുത്തുന്ന കവിതയും കഥയുമൊക്കെ പ്രവാസി സാഹിത്യ പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചു വന്നു. മേരി അറിയപ്പെടുന്ന പ്രവാസി സാഹിത്യകാരിയായി. സംഘടിപ്പിക്കാവുന്ന അവാര്‍ഡുകള്‍ ഷെല്‍ഫില്‍ കുമിഞ്ഞു കൂടി. അവളുടെ അരക്കെട്ടിന്റെ താളത്തില്‍ സൈമണ്‍ മയങ്ങി.
പക്ഷേ, പഴയ പോലെ ജോലിക്കു പോകാതെ ജീവിക്കാന്‍ പറ്റുന്ന കാലമല്ല, സഹായിക്കാന്‍ സൂസന് കൂടെയില്ല. നാട്ടില്‍നിന്ന് അപ്പനോടു പണം വാങ്ങി സൈമന് ബിസിനസിലിറക്കി. കുറച്ചു ലക്ഷങ്ങള്‍ സേവ്യറുടെ ട്രാവല്‍ ഏജന്‍സിയിലും പൊടിച്ചിട്ടുണ്ട്. സേവ്യര്‍ നല്ല ബിസിനസ്കാരനായതുകൊണ്ട് അതു വെറുതേയായില്ല. പക്ഷേ, എന്നുവച്ച് വെറുതേയിരുന്നു തിന്നാന്‍ പറ്റില്ല. കുറച്ചൊക്കെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തേ മതിയാകൂ. എന്നാലെന്താ, ബാങ്ക് ബാലന്‍സ് ഒന്നും ഉണ്ടാകാറില്ലെങ്കിലും ധൂര്‍ത്തടിക്കാനുള്ള പണം എപ്പോഴും പോക്കറ്റിലുണ്ട്.
ഇതിനിടെ മേരിയുടെ താത്പര്യങ്ങള്‍ സാഹിത്യത്തിനും മീതേക്കു വളരുന്നതു സൈമന് അറിയുന്നുണ്ടായിരുന്നു. പേരെടുക്കാവുന്ന എന്തും മേരിക്കും പഥ്യം. മുന്‍പേ കുറച്ചുള്ള സാമൂഹ്യ പ്രവര്‍ത്തനം കുറച്ചൊന്നും വിപുലമായി, അതിനൊരു രാഷ്ട്രീയച്ഛായയായി. അങ്ങനെയാണു കൗണ്‍സിലറാകാനുള്ള ശ്രമം നടത്തുന്നതും അത് ഉറപ്പാക്കുന്നതും. അടുത്ത തെരഞ്ഞെടുപ്പില്‍ മേരി കൗണ്‍സിലറാണ്.
ബന്ധങ്ങള്‍ ഉന്നതങ്ങളിലേക്ക്. അങ്ങനെയൊരു സ്ഥാനത്തിരിക്കുമ്പോള്‍ സൈമന് അധികപ്പറ്റാണ്. സാഹിത്യവും രാഷ്ട്രീയവുമൊക്കെ നേരിട്ടു ഡീല്‍ ചെയ്യാനുള്ള പരിചയസമ്പത്ത് ആര്‍ജിച്ചു കഴിഞ്ഞിരിക്കുന്നു.
കുറഞ്ഞത് ഒരു മേയറെങ്കിലുമാകണം, അതാണു മേരിയുടെ അടുത്ത ലക്ഷ്യം. അക്കാര്യത്തിലൊന്നും സഹായിക്കാന്‍ മാത്രം സൈമന് വളര്‍ന്നിട്ടില്ല. അവനെ ആദ്യം അകറ്റണം. പലതിനും ഇനിയവനും അവന്റെ സെന്റിമെന്റ്സുമൊക്കെ തടസമാണ്. പക്ഷേ, പെട്ടെന്നങ്ങു പിണക്കാനും പറ്റില്ല. പിണക്കിയാല്‍ വിജയത്തിന്റെ കിടപ്പറ രഹസ്യമൊക്കെ പരസ്യമാകും. സേവ്യറിനിപ്പോള് ചില സംശയങ്ങളേയുള്ളൂ. അതൊക്കെ അങ്ങുറച്ചാലും ഒരു ചുക്കുമുണ്ടായിട്ടല്ല, പക്ഷേ, പ്രതിച്ഛായ മോശമാകും. ഭാവി പുരോഗതിക്കു അതു വിഘാതമാണ്.
Latest News:

മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം ചൂടി മലയാളി പെൺകുട്ടി’; പത്തൊൻപതാം വയസിൽ ഇന്ത്യയുടെ സൗന്ദര്യറാണി, ...
കൊച്ചി: ദേശീയ സൗന്ദര്യവേദിയിൽ കേരളത്തിന്റെ അഭിമാനം വാനോളമുയർത്തി 19 വയസുകാരി കെസിയ ലിസ് മേജോ. ജയ്പ...Kerala
രാജ്യത്തെ യുവതയെ സർക്കാർ വഞ്ചിച്ചു’; ഡൽഹിയിൽ വീണ്ടും പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി
ഡൽഹിയിൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാൻ സിജെപി. സെപ്റ്റംബർ 5-ന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ്...Kerala
ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ പരാജയപ്പെടുത്തി’; ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ ...
ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ പി വി അൻവർ. ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ എന്നെ...Kerala
പാർലമെന്റിന്റെ വർഷകാല സമ്മേളനം പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമായി അവസാനിപ്പിച്ചില്ല; വിമർശനവു...
ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമാ...Kerala
വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു
സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി വിപുലീകരിച്ചു. പ്രത്യേക ബസുകളിൽ മാത്രമുണ്ടായിരുന്ന സൗജന്യയാത്ര...Kerala
ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ വിറ്റു; പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു
ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ ഒടുവിൽഭർത്താവ് അറസ്റ്റിൽ. കൊട്ട...Kerala
പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണം’; ജനസംഖ്യാ അടിസ്ഥാനത്തിൽ കണക്കെടുത്താൽ മലപ്പുറ...
പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണം, ജനസംഖ്യാ അടിസ്ഥാനത്തിൽ കണക്കെടുത്താൽ മലപ്പുറ...Latest News
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയ്ക്ക് ജാമ്യം. കോതമംഗലം കോടതിയാണ് ജാമ്യം നൽ...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം ചൂടി മലയാളി പെൺകുട്ടി’; പത്തൊൻപതാം വയസിൽ ഇന്ത്യയുടെ സൗന്ദര്യറാണി, കേരളത്തിന്റെ കെസിയ ലിസ് മെജോ കൊച്ചി: ദേശീയ സൗന്ദര്യവേദിയിൽ കേരളത്തിന്റെ അഭിമാനം വാനോളമുയർത്തി 19 വയസുകാരി കെസിയ ലിസ് മേജോ. ജയ്പൂരിലെ സീ സ്റ്റുഡിയോസിൽ നടന്ന വർണാഭമായ ഗ്രാൻഡ് ഫിനാലെയിലാണ് രാജ്യത്തെമ്പാടുമുള്ള 52 സുന്ദരിമാരെ പിന്നിലാക്കി കെസിയ ‘മിസ് യൂണിവേഴ്സ് ഇന്ത്യ 2026’ കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ വിജയി മണിക വിശ്വകർമ കെസിയയെ പുതിയ സൗന്ദര്യറാണിയുടെ കിരീടം ധരിപ്പിച്ചു. വരുന്ന നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് ആഗോള മത്സരത്തിൽ ഇനി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഈ മലയാളി പെൺകൊടിയാണ്
- രാജ്യത്തെ യുവതയെ സർക്കാർ വഞ്ചിച്ചു’; ഡൽഹിയിൽ വീണ്ടും പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാൻ സിജെപി. സെപ്റ്റംബർ 5-ന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി.സിജെപി പ്രവർത്തകസമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ജൂലൈ 25-ന് നൽകിയ ഉറപ്പുകൾ കേന്ദ്ര സർക്കാർ പാലിച്ചില്ലെന്ന് സി.ജെ.പി. പൊലീസ് അതിക്രമത്തില്‍ പരുക്കേറ്റവര്‍ പ്രതിഷേധത്തിൽ പങ്കെടുക്കും. രാജ്യത്തെ യുവതലമുറയോട് സർക്കാർ വഞ്ചന കാണിച്ചെന്ന് സി.ജെ.പി ദേശീയ വർക്കിംഗ് കമ്മിറ്റി വ്യക്തമാക്കി. പ്രതിഷേധം സമാധാനപരമായിരിക്കും. നീറ്റ് ഇരകളുടെ കുടുംബങ്ങള്‍ സമരത്തില്‍ പങ്കെടുക്കും. ജൂലൈയിലെ സമരത്തില്‍ പൊലീസിന്റെ
- ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ പരാജയപ്പെടുത്തി’; ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ പി വി അൻവർ ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ പി വി അൻവർ. ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ എന്നെ പരാജയപ്പെടുത്തി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറിന്റെ പ്രസംഗം പങ്കുവെച്ചാണ് വിമർശനം. മലർന്നു കിടന്നു തുപ്പുന്നവർ നൽകുന്ന സന്ദേശമെന്തെന്ന് അൻവർ ചോദിച്ചു. മന്ത്രിസ്ഥാനം സ്വപ്നം കണ്ടവർ തന്നെ പിന്നിൽ നിന്ന് കുത്തി ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാൻ തനിക്ക് ജാള്യതയുണ്ടെന്നും അൻവർ വ്യക്തമാക്കി. ബേപ്പൂരിൽ സ്ഥാനാർഥി നിർണ്ണയം പാളിയെന്നായിരുന്നു പ്രവീൺ കുമാറിന്റെ വിമർശനം. ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച
- പാർലമെന്റിന്റെ വർഷകാല സമ്മേളനം പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമായി അവസാനിപ്പിച്ചില്ല; വിമർശനവുമായി കോൺഗ്രസ് ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമായി അവസാനിപ്പിക്കാത്തതിൽ വിമർശനവുമായി കോൺഗ്രസ്. മണ്ഡല പുനർനിർണയ ഭേദഗതി ബിൽ കൊണ്ട് വരാൻ നീക്കമെന്നാണ് കോൺഗ്രസ് ആരോപണം. മൂന്നിൽ രണ്ട് ഭൂരിപക്ഷം തേടി, സമ്മേളനം വീണ്ടും ചേരാനാണോ ഇതെന്നാണ് പ്രതിപക്ഷത്തിന്റെ സംശയം. അടിയന്തരമായി സഭ വീണ്ടും വിളിച്ചു ചേർക്കാനാണോ പദ്ധതിയെന്ന് ജയ്റാം രമേശ് കേന്ദ്രത്തോട് ചോദിച്ചു. സഭ ഔദ്യോഗികമായി അവസാനിപ്പിക്കാത്തത് പുതിയ സമ്മേളനം വിളിക്കാതെ തന്നെ നടപടികൾ തുടരാനാണെന്നാണ് കോൺഗ്രസ് ആരോപണം. 2015-ലെ മൺസൂൺ സമ്മേളനത്തിനിടെ
- വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി വിപുലീകരിച്ചു. പ്രത്യേക ബസുകളിൽ മാത്രമുണ്ടായിരുന്ന സൗജന്യയാത്ര, ഡീലക്സ്, എക്സ്പ്രസ് ബസുകളിലേയ്ക്ക് കൂടി വ്യാപിപ്പിച്ചു. നഗരപ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ സൗജന്യം ലഭിയ്ക്കുക. ഒക്ടോബർ രണ്ടിന് പദ്ധതി ആരംഭിയ്ക്കും. പരന്തൂരിലെ വിമാനത്താവള പദ്ധതി റദ്ദാക്കിയതായും മുഖ്യമന്ത്രി സി ജോസഫ് വിജയ് അറിയിച്ചു. കർഷകരുടെ പ്രതിഷേധം കണക്കിലെടുത്താണ് നടപടിയെന്നും കർഷകർക്കൊപ്പമാണ് ടിവികെ സർക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരന്തൂർ വിഷയത്തിൽ ചർച്ചയ്ക്ക് അവസരം നിഷേധിച്ചതിനാൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മറ്റ് ചർച്ചകൾ ഉള്ളതിനാൽ പിന്നീട് സഭയിലെത്തി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages