- വെംബ്ലിയിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.
- യുക്മ - ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തിൽ LKC ലെസ്റ്ററിലെ പ്രജീഷ് സി തിലക് വിജയി......
- മാഞ്ചസ്റ്റർ സാൽഫോർഡിൽ മലയാളി ജോൺ മാത്യു (55) നിര്യാതനായി
- യുകെയിലെ ഇന്ധന സ്റ്റേഷനുകളിൽ നിന്ന് ദിവസവും മോഷ്ടിക്കപ്പെടുന്നത് രണ്ടു ലക്ഷം പൗണ്ട് വിലമതിക്കുന്ന ഇന്ധനം
- ഇംഗ്ലണ്ടിൽ താപനില 34 ഡിഗ്രി സെൽഷ്യസിലേക്ക്: ആരോഗ്യജാഗ്രതാ നിർദ്ദേശം.
- അലിഖിത ഭരണഘടനയുള്ള രാജ്യമെന്ന ഖ്യാതി ബ്രിട്ടന് നഷ്ടമാകുമോ?…അധികാരവികേന്ദ്രീകരണ പദ്ധതികൾ യുകെയിൽ എഴുതപ്പെട്ട ഭരണഘടന വേണമെന്ന വാദത്തെ ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി
- ക്രോളി നിവാസി ബിനോയി ജോർജ് മൈലാടിയിൽ (50) അന്തരിച്ചു
കാവല്‍ മാലാഖ (നോവല്‍ 16) പറുദീസ നഷ്ടം
- Jan 23, 2021
സൈമണ്‍ കാറില്‍ നിന്നിറങ്ങി പരിഭ്രമത്തോടെ ചുറ്റുപാടുകള്‍ ശ്രദ്ധിച്ചു. ആരും റോഡില്‍ ഇല്ലെന്നുറപ്പു വരുത്തിയ ശേഷം മാത്രം മുന്നോട്ടു നടന്നു. എന്തിനാണു മറ്റുള്ളവര്‍ ഭയക്കുന്നത്. മേരി ഏകാകിനിയായി ഒറ്റയ്ക്കു കഴിയുമ്പോള്‍ ഒരാണിന്റെ സാമീപ്യം ആഗ്രഹിക്കുന്നതില്‍ എന്തു തെറ്റു പറയാനാണ്. എന്നാലും ആളുകള്‍ പലതും പറഞ്ഞെന്നിരിക്കും.
അപ്പനു സുഖമില്ലെന്നറിഞ്ഞു സേവ്യര്‍ നാട്ടിലേക്കു പോയിരിക്കുകയാണ്. ട്രാവല്‍ ഏജന്‍സി നടത്തിപ്പിന്റെ ഉത്തരവാദിത്വം പൂര്‍ണമായും സൈമനെ ഏല്‍പ്പിച്ചിരിക്കുകയാണ്. കൂട്ടത്തില്‍ മേരിയുടെ ഉത്തരവാദിത്വം അവള് സ്വയം സൈമനെ സ്വയം അങ്ങേല്പ്പിക്കുകയും ചെയ്തു. അയാള്‍ രണ്ടും സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്തു. രണ്ടിനും മേരിയുടെ പൂര്‍ണ സഹകരണം.
സൂസന് നാട്ടില്‍ പോയ ശേഷമാണ് സേവ്യറും മേരിയുമായുള്ള സൈമന്റെ ബന്ധം ഇത്രയേറെ വളര്‍ന്നത്. ജയിലില്‍ നിന്നിറക്കാന്‍ അവര്‍ മാത്രമാണുണ്ടായിരുന്നത്. രണ്ടു പേരും അതില്‍ ലക്ഷ്യമിട്ട സ്വാര്‍ഥലാഭങ്ങള്‍ സൈമണ്‍ കണ്ടില്ല, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ചു.
ജയിലില്‍നിന്നിറങ്ങി ആദ്യ ദിവസങ്ങളില്‍ സൈമനു ഭക്ഷണം വരെ സേവ്യറുടെ വീട്ടില്‍നിന്നായിരുന്നു. സേവ്യര്‍ അയാളെ ഒപ്പമിരുത്തി മദ്യം വിളമ്പി. അയാളുടെ സംസാരത്തിലോ നോട്ടത്തിലോ ഭാവത്തിലോ സൈമന് ഒരു സംശയവും തോന്നിയില്ല.
ലക്ഷ്യങ്ങള്‍ പലതുണ്ടായിരുന്നെങ്കിലും സേവ്യറിനും സൈമനെ ഏറെ ഇഷ്ടപ്പെട്ടു. കുടുംബത്തില്‍ പിറന്നവന്, സമ്പത്തിന്റെ നടുവില്‍ വളര്ന്നവന്, വിദ്യാസമ്പന്നന്‍ എല്ലാം കൂട്ടി വായിച്ചപ്പോള്‍ ബിസിനസില്‍ സൈമനെ പങ്കാളിയാക്കാന്‍ തന്നെ അയാള്‍ തീരുമാനിക്കുകയായിരുന്നു. വെറുതേയല്ല, സൈമന് നല്ലൊരു തുക മുതല്‍ മുടക്കിയിട്ടു തന്നെ. അതു കൊടുത്തത് കുഞ്ഞപ്പിയും. മെല്ലെ, നാട്ടിലെ ഒരു മലയാളം ചാനലിന്റെ യൂറോപ്യന്‍ പതിപ്പിലും സൈമനും സേവ്യറും ചേര്‍ന്ന് ഓഹരി വാങ്ങി.
ഇതിനിടെയായിരുന്നു സൈമന്റെയും സൂസന്റെയും വിവാഹമോചനം. ഭാര്യ പോയെങ്കിലെന്ത്, ചാനല്‍ സുന്ദരിമാര്‍ സൈമന്റെ സ്വപ്നത്തില്‍ പാറിപ്പറന്നുകൊണ്ടിരുന്നു.
സൈമന്റെ സമ്പത്തും യൂറോപ്പിലെ മലയാളി സംഘടനകളിലുള്ള പിടിപാടും അടുത്ത മനസിലാക്കിയ മേരിയും പിടിമുറുക്കുകയായിരുന്നു. സ്വാദുള്ള ആഹാരം അയാള്‍ക്കായി വച്ചുവിളമ്പി. സൈമന്റെ വീട്ടിലേക്ക് ഒരു ദിവസം രാവിലെ ഭക്ഷണവുമായി പോയതാണു മേരി. രാവിലെ തന്നെ ഒരു പെഗ്ഗിന്റെ പുറത്തിരിക്കുകയാണു സൈമന്. മേരിയുടെ കൊഴുത്തുരുണ്ട മാദകത്വം അയാളെ മത്തുപിടിപ്പിക്കാന്‍ തുടങ്ങിയിട്ടു കാലം കുറേയായി. ഇപ്പോള്‍ എല്ലാ നിയന്ത്രണങ്ങളും കൈവിട്ടു പോകുന്നതു പോലെ.
മേരിയുടെ വിടര്‍ന്ന കണ്ണുകളിലും തടിച്ച ചുണ്ടുകളിലും അയാള്‍ മാറിമാറി നോക്കി. ഭാര്യയെ അക്ഷരാര്‍ഥത്തില്‍ കയറൂരി വിട്ടിരിക്കുകയാണു സേവ്യര്‍. പള്ളിയിലും സമൂഹത്തിലും അവളുടെ കീര്‍ത്തി വളര്‍ത്താന്‍ മാത്രമാണു താത്പര്യം. അതുകൊണ്ടു തന്നെ ആരുമായും എപ്പോഴും അടുത്തിടപഴകുന്നതില്‍ യാതൊരു തടസവും പറഞ്ഞില്ല.
ഇവിടുത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കൗണ്‍സിലര്‍ സ്ഥാനം പാര്‍ട്ടി ഭാരവാഹികള്‍ മേരിക്കു വാഗ്ദാനം ചെയ്തിട്ടുണ്ട്. പണത്തിന്റെയും മറ്റേതെങ്കിലും കഴിവുകളുടെയോ അടിസ്ഥാനത്തില്‍ സ്വന്തമാക്കിയതല്ല ആ നേട്ടം, മറിച്ച് പാര്‍ട്ടിയുടെ ഒരു പ്രമുഖന് അവളെ ആസ്വദിച്ചതിന്റെ നേട്ടമായിരുന്നു അത്. എന്തെല്ലാമറിഞ്ഞിട്ടും കാര്യങ്ങള്‍ അത്രത്തോളം പോയതു ഭര്‍ത്താവ് അറിയാതിരിക്കാന്‍ മേരി പ്രത്യേകം ശ്രദ്ധിച്ചു.
ഭക്ഷണം വച്ചു മടങ്ങിപ്പോകാനൊരുങ്ങിയ മേരിയെ സൈമണ്‍ പിന്നില്‍നിന്നു വിളിച്ചു. അവള് ചോദ്യഭാവത്തില്‍ തിരിഞ്ഞു നിന്നു. പെട്ടെന്നു സൈമണ്‍ അവളെ പിന്നില്‍നിന്നു കെട്ടിപ്പിടിച്ചു. പൊക്കിയെടുത്ത്, ബെഡ്റൂമിലേക്കു കൊണ്ടു പോയി, ബെഡ്ഡിലേക്ക് എടുത്തെറിയുകയായിരുന്നു. പിന്നാലെ അയാളും അവളുടെ മീതേക്കു ചാടിവീണു. ബലമായി പിടിച്ചു മലര്‍ത്തിക്കിടത്തി, ഭ്രാന്തമായ ആവേശത്തോടെ അവളുടെ ചുണ്ടിലും കവിളിലും കഴിത്തിലും മാറത്തുമെല്ലാം അയാളുടെ ചുണ്ടുകള്‍ പാഞ്ഞുനടന്നു. നിമിഷനേരത്തില്‍ മേരിയുടെ വസ്ത്രങ്ങള്‍ ഒന്നൊന്നായി അഴിഞ്ഞു ചിതറി നിലത്തു വീണു.
ചെറിയ എതിര്‍പ്പുകള്‍ ഒരിക്കലും സൈമണ്‍ കാര്യമാക്കിയില്ല. അയാള്‍ക്കെതിരേ അങ്ങനെയങ്ങു ബലം പ്രയോഗിക്കാന്‍ അവള്‍ക്കൊട്ടു കഴിഞ്ഞതുമില്ല. സൈമന്റെ അസാധാരണമായ കാമാസക്തി അവള് അതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു, സേവ്യറില്‍ ഒരിക്കലും അവള്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞതും അതു തന്നെയായിരുന്നു.
അയാളുടെ പ്രകടനം മേരിയെ ശരിക്കും തളര്‍ത്തിക്കളഞ്ഞു. ഒടുവില്‍ അവള് എല്ലാ വേദനകളും കുറ്റബോധത്തിന്റെ കണികകളും കടിച്ചൊതുക്കി, അയാളെ വാരിപ്പുണര്‍ന്ന് ഉമ്മ വച്ചു.
എല്ലാം കഴിഞ്ഞപ്പോള്‍ അവള് ചെറിയ പിണക്കം നടിച്ചു പറഞ്ഞു:
“സൈമണ്‍ ഇത്തരക്കാരനാണെന്നു ഞാന്‍ വിചാരിച്ചില്ല.”
“ഇപ്പോള്‍ മനസിലായില്ലേ, എന്റെ ഫ്രണ്ട്ഷിപ്പ് കൊണ്ടു മേരിക്കു പല ഗുണങ്ങളുമുണ്ടാകുമെന്ന്?”
അവളുടെ മനസറിഞ്ഞു തന്നെയായിരുന്നു സൈമന്റെ മറുപടി.
“സൈമനെന്താ തമാശ പറയുകയാ? ഞാന്‍ മറ്റൊരാളുടെ ഭാര്യയാ, അതും തന്റെ ബിസിനസ് പാര്‍ട്ട്ണറുടെ, വളര്‍ന്നുവരുന്ന ഒരു മോളുണ്ട് എനിക്ക്.”
“അതിനെന്താ? ഇവിടുത്തെകാരെപ്പോലെ നമ്മളില്‍ ചിലരൊക്കെ ഇടയ്ക്കൊന്നു പെരുമാറുന്നതില്‍ യാതൊരു തെറ്റുമില്ല. ആരെങ്കിലും അറിഞ്ഞാലല്ലേ കുഴപ്പം. മേരി വിചാരിക്കാതെ മൂന്നാമതൊരാള്‍ ഇതൊന്നും അറിയാന്‍ പോകുന്നില്ല.”
“എന്നാലും…, വല്ലാത്ത പേടി തോന്നുന്നു സൈമന്.”
അവള് ആശ്വാസം തേടി വീണ്ടും അയാളുടെ തോളിലേക്കു ചാഞ്ഞു.
“പേടിയോ? നാളെ ഇവിടെ എംപിയോ മന്ത്രിയോ ആകേണ്ട ആളാ, പറയുന്നതു കേട്ടില്ലേ, പേടിയാണു പോലും”, സൈമന് കളിയാക്കി.
“മതി, മതി. ഞാന്‍ പോകുന്നു, ഇനി ഞാന്‍ ഇങ്ങോട്ടു വരില്ല, നോക്കിക്കോ….”
“ശരി വരണ്ട, ഞാന്‍ അങ്ങോട്ടു വന്നോളാം.”
“എന്നെ നശിപ്പിച്ചേ അടങ്ങൂന്നാ അല്ലേ?”
“ഒരിക്കലുമല്ല, ഇനി മുതല്‍ മേരിക്ക് ഉയര്‍ച്ച മാത്രമായിരിക്കും, അതിനു പിന്നില്‍ സര്‍വശക്തിയുമുള്ള പിന്തുണയുമായി ഞാനുണ്ട്, ഈ സൈമനാ പറയുന്നത്.”
“ശരി നമുക്കു കാത്തിരുന്നു കാണാം. ഇപ്പോ പോണു….”
അവള് ഇറങ്ങാന്‍ കതകു തുറക്കുമ്പോള്‍ സൈമണ്‍ പറഞ്ഞു.
“ഞാനായിട്ടു തന്നെ നശിപ്പിക്കില്ല കേട്ടോ. തനിക്കിഷ്ടക്കേടു തോന്നുമ്പോ അപ്പോ പറയണം, പിന്നൊരിക്കലും ഒരു തരത്തിലും ഞാന്‍ ശല്യം ചെയ്യാന്‍ വരില്ല.”
അല്‍പ്പം സെന്റിമെന്റ് കൂട്ടിച്ചേര്‍ക്കാന്‍ മറന്നില്ല സൈമണ്‍.
തിരിച്ചു വീട്ടിലെത്തിയ മേരി കതകടച്ചു ബെഡ്ഡിലേക്കു വീണു. ആദ്യമായൊന്നുമല്ല ഇങ്ങനെയൊരനുഭവം. കോളേജ് മുതല്‍ ഇഷ്ടം പോലെ തന്നെയാണു ജീവിച്ചിട്ടുള്ളത്. ഇപ്പോള്‍ കൗണ്‍സിലര്‍ സ്ഥാനം വരെ കിട്ടിയതല്ലാതെ, അങ്ങനെ ശരീരത്തിന്റെ ആഗ്രഹങ്ങള്‍ക്കു വഴിപ്പെട്ടതുകൊണ്ടു നാളിതു വരെ നഷ്ടമൊന്നും ഉണ്ടായിട്ടില്ല.
പ്രീഡിഗ്രി കാലത്തെ പ്രായത്തില്‍ വളരെ മൂപ്പുള്ള ഒരു സഹപാഠിക്കാണ് ആദ്യമായി എല്ലാമെല്ലാം സമര്‍പ്പിക്കുന്നത്. എക്സ്കര്ഷനിടെ എങ്ങനെയോ സംഭവിച്ചു പോയി. പക്ഷേ, ഒരിക്കലും കുറ്റബോധം തോന്നിയിട്ടില്ല. പിന്നെ, നാട്ടില്‍ മറ്റൊരു പ്രണയബന്ധം. അതിന്റെ ലക്ഷ്യം വിവാഹം തന്നെയായിരുന്നു. പക്ഷേ, രണ്ടു വീട്ടുകാര്‍ക്കും സമ്മതമായിരുന്നില്ല. വീട്ടുകാര്‍ നിര്‍ബന്ധിച്ചു തന്നെയാണ് ലണ്ടന്കാരനെക്കൊണ്ടു കെട്ടിച്ചത്.
ഒരിക്കലും തന്റെ പൂര്‍വകാല ജീവിതം ഒരു തരത്തിലും സേവ്യര്‍ക്ക് ഇതുവരെ മനസിലായിട്ടില്ലെന്നു തന്നെയാണു കരുതുന്നത്. അല്ലെങ്കിലും ഈ ഇന്ത്യക്കാര്‍ക്കു മാത്രമല്ലേ, കെട്ടാന്‍ പോകുന്ന പെണ്ണു കന്യകയായിരിക്കണമെന്നു നിര്‍ബന്ധമുള്ളത്. അങ്ങനെയൊരു തലവേദന ഇവിടെ ഒരു പെണ്കുട്ടിക്കുമുണ്ടാകില്ല. വിവാഹിതരാകാതെ എത്രയോ പേര് ഒരുമിച്ചു താമസിക്കുന്നു. സ്ഥിരമായി ഒരുമിച്ചു താമസിക്കുക പോലും ചെയ്യാതെ കുട്ടികളെ ഉത്പാദിപ്പിക്കുന്നു.
ഇതുവരെ ഒന്നിനും തോന്നാത്ത കുറ്റബോധം ഇപ്പോള്‍ തോന്നേണ്ട ആവശ്യമുണ്ടോ. ഭാര്യാ ഭര്‍തൃ ബന്ധം ഒരുതരം ജീവപര്യന്തം തടവാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അതില്‍നിന്നൊക്കെ ഒരു പരോളായി കണ്ടാല്‍ പോരേ ഇത്തരം തമാശകളെ, അവള് സ്വയം ന്യായീകരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചു.
മനസില്‍ കത്തു സൂക്ഷിക്കുന്ന മോഹങ്ങള്‍ക്കാണു വില കൊടുക്കേണ്ടത്. വ്യര്‍ഥമായ സദാചാര ബോധ്യപ്പെടുത്തലുകള്ക്കല്ല. മറ്റുള്ളവരുടെ സ്നേഹവും പ്രീതിയും പിന്തുണയും സമ്പാദിക്കാന്‍ ഇങ്ങനെ ചില അനുഭവങ്ങളുണ്ടാകുന്നത് എപ്പോഴും നല്ലതു തന്നെ. എല്ലാം ത്യജിച്ച് പതിവ്രതയായി ജീവിച്ചിട്ട് എന്തു കിട്ടാന്‍. ഉന്നതിയുടെ പടവുകള്‍ കയറണമെങ്കില്‍ ചില്ലറ ത്യാഗങ്ങളൊക്കെ സഹിച്ചേ മതിയാകൂ. ഇതങ്ങനെ ത്യാഗമെന്നൊന്നും പറയാനുമില്ല. താന്‍ കൂടി ആസ്വദിച്ചു ചെയ്യുന്നതെങ്ങനെ ത്യാഗമാകും.
സൈമന്റെ മനസില്‍ പുകയുന്ന പ്രതികാരം പോലും തന്റെ ഗുണത്തിനു വേണ്ടി തിരിച്ചു വിടാന്‍ കഴിയുന്നുണ്ട്. സൂസന്റെ കാര്യത്തില്‍, സ്വന്തം ഭാഗത്തു തെറ്റുണ്ടെന്നു ചിലപ്പോള്‍ സൈമനൊരു ബോധമുണ്ടെന്നു തോന്നുന്നു. പക്ഷേ, അതംഗീകരിക്കാന്‍ അയാളുടെ അഹങ്കാരം ഒരിക്കലും അനുവദിക്കാറില്ല. എന്തൊക്കെയായാലും അവള് ഇത്രയ്ക്കൊന്നും ചെയ്യാന്‍ പാടില്ലായിരുന്നു. ഇനി ക്ഷമിക്കാനാകില്ലെന്നു തന്നെയാണു സൈമന്റെ വാദം. വിവാഹ മോചനത്തിന്റെ നടപടിക്രമങ്ങളൊക്കെ ഏറെക്കുറെ പൂര്‍ത്തിയാകുകയും ചെയ്തിരിക്കുന്നു.
അയാള്‍ക്കിപ്പോള്‍ ആകെയൊരാശ്വാസം താനാണെന്നു തോന്നുന്നു, എല്ലാത്തിനും. തീപിടിച്ച പകല്‍ നേരങ്ങളില്‍ കൂട്ടിരിക്കാനും ഭക്ഷണം വിളമ്പിക്കൊടുക്കാനും ഒപ്പമിരുന്നു മദ്യപിക്കാനുമൊക്കെ കൂടാറുണ്ട്. ഇടയ്ക്കു സൂസന്റെ കാര്യം പറഞ്ഞ് എരിവു കേറ്റിക്കൊടുക്കുകയും ചെയ്യും.
സൈമന്റെ മനസില്‍ കുറ്റബോധം മുളപൊട്ടുമ്പോഴൊക്കെ മേരി വിദഗ്ധമായി ഇടപെട്ടു. മേരിയും സേവ്യറും മുന്‍കൈയെടുത്താണ് അയാളെ പോലീസിന്റെ കൈയില്‍നിന്നു മോചിപ്പിച്ചത്, അതിന്റെ നന്ദി അയാളുടെ മനസില്‍ എന്നും മായാതെ കിടക്കുന്നു.
ഒന്നും വെറുതേയല്ല, സൈമനില്നിന്നു കിട്ടാവുന്ന പ്രത്യുപകാരങ്ങള്‍ നന്നായി മനസിലാക്കിക്കൊണ്ടു തന്നെയായിരുന്നു സേവ്യറിന്റെയും മേരിയുടെയും സഹായങ്ങളെല്ലാം.
മേരി നാട്ടില്‍നിന്ന് പണം കൊടുത്ത് എഴുതി വരുത്തുന്ന കവിതയും കഥയുമൊക്കെ പ്രവാസി സാഹിത്യ പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചു വന്നു. മേരി അറിയപ്പെടുന്ന പ്രവാസി സാഹിത്യകാരിയായി. സംഘടിപ്പിക്കാവുന്ന അവാര്‍ഡുകള്‍ ഷെല്‍ഫില്‍ കുമിഞ്ഞു കൂടി. അവളുടെ അരക്കെട്ടിന്റെ താളത്തില്‍ സൈമണ്‍ മയങ്ങി.
പക്ഷേ, പഴയ പോലെ ജോലിക്കു പോകാതെ ജീവിക്കാന്‍ പറ്റുന്ന കാലമല്ല, സഹായിക്കാന്‍ സൂസന് കൂടെയില്ല. നാട്ടില്‍നിന്ന് അപ്പനോടു പണം വാങ്ങി സൈമന് ബിസിനസിലിറക്കി. കുറച്ചു ലക്ഷങ്ങള്‍ സേവ്യറുടെ ട്രാവല്‍ ഏജന്‍സിയിലും പൊടിച്ചിട്ടുണ്ട്. സേവ്യര്‍ നല്ല ബിസിനസ്കാരനായതുകൊണ്ട് അതു വെറുതേയായില്ല. പക്ഷേ, എന്നുവച്ച് വെറുതേയിരുന്നു തിന്നാന്‍ പറ്റില്ല. കുറച്ചൊക്കെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തേ മതിയാകൂ. എന്നാലെന്താ, ബാങ്ക് ബാലന്‍സ് ഒന്നും ഉണ്ടാകാറില്ലെങ്കിലും ധൂര്‍ത്തടിക്കാനുള്ള പണം എപ്പോഴും പോക്കറ്റിലുണ്ട്.
ഇതിനിടെ മേരിയുടെ താത്പര്യങ്ങള്‍ സാഹിത്യത്തിനും മീതേക്കു വളരുന്നതു സൈമന് അറിയുന്നുണ്ടായിരുന്നു. പേരെടുക്കാവുന്ന എന്തും മേരിക്കും പഥ്യം. മുന്‍പേ കുറച്ചുള്ള സാമൂഹ്യ പ്രവര്‍ത്തനം കുറച്ചൊന്നും വിപുലമായി, അതിനൊരു രാഷ്ട്രീയച്ഛായയായി. അങ്ങനെയാണു കൗണ്‍സിലറാകാനുള്ള ശ്രമം നടത്തുന്നതും അത് ഉറപ്പാക്കുന്നതും. അടുത്ത തെരഞ്ഞെടുപ്പില്‍ മേരി കൗണ്‍സിലറാണ്.
ബന്ധങ്ങള്‍ ഉന്നതങ്ങളിലേക്ക്. അങ്ങനെയൊരു സ്ഥാനത്തിരിക്കുമ്പോള്‍ സൈമന് അധികപ്പറ്റാണ്. സാഹിത്യവും രാഷ്ട്രീയവുമൊക്കെ നേരിട്ടു ഡീല്‍ ചെയ്യാനുള്ള പരിചയസമ്പത്ത് ആര്‍ജിച്ചു കഴിഞ്ഞിരിക്കുന്നു.
കുറഞ്ഞത് ഒരു മേയറെങ്കിലുമാകണം, അതാണു മേരിയുടെ അടുത്ത ലക്ഷ്യം. അക്കാര്യത്തിലൊന്നും സഹായിക്കാന്‍ മാത്രം സൈമന് വളര്‍ന്നിട്ടില്ല. അവനെ ആദ്യം അകറ്റണം. പലതിനും ഇനിയവനും അവന്റെ സെന്റിമെന്റ്സുമൊക്കെ തടസമാണ്. പക്ഷേ, പെട്ടെന്നങ്ങു പിണക്കാനും പറ്റില്ല. പിണക്കിയാല്‍ വിജയത്തിന്റെ കിടപ്പറ രഹസ്യമൊക്കെ പരസ്യമാകും. സേവ്യറിനിപ്പോള് ചില സംശയങ്ങളേയുള്ളൂ. അതൊക്കെ അങ്ങുറച്ചാലും ഒരു ചുക്കുമുണ്ടായിട്ടല്ല, പക്ഷേ, പ്രതിച്ഛായ മോശമാകും. ഭാവി പുരോഗതിക്കു അതു വിഘാതമാണ്.
Latest News:

വെംബ്ലിയിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.
ലണ്ടൻ: യുകെയിലെ വെംബ്ലിയിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളി ക...Obituary
വെള്ളപ്പൊക്ക ബാധിത മേഖലകളിൽ കടുത്ത ദുരിതം; മൂന്ന് ജില്ലകളിൽ പ്രതിസന്ധി രൂക്ഷം
പെരുമഴയ്ക്ക് നേരിയ ശമനമായെങ്കിലും പത്തനംതിട്ട-കോട്ടയം-ആലപ്പുഴ ജില്ലകളിലെ വെള്ളപ്പൊക്ക ബാധിത മേഖലകളി...Kerala
എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിൽ; മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു
മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആ...Kerala
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ റെഡ് അലേട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറ...Kerala
ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെട്ടു’; ലഷ്കർ നേതാവ് റിസ്വാൻ
ആറ് വർഷത്തിനിടെ തങ്ങളുടെ മുപ്പതിലധികം പ്രവർത്തകർ അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെ...Latest News
വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ...
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ വിവാദം തീരുന്നില്ല. ഹെലികോപ്റ്ററിനെ കുറിച്ച് മുൻകാലങ്ങളിൽ ഏറ...Kerala
കാശ് വേണ്ടാത്ത KSRTC ബസിൽ സ്ത്രീകൾ തള്ളി കയറുന്നു; മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കും; വി...
വിവാദ പരാമർശവുമായി ഗതാഗത മന്ത്രി സി.പി.ജോൺ. കാശ് വേണ്ടാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളി കയറുകയാ...Kerala
തൃഷയ്ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന് അറസ്റ്റില്‍
നടി തൃഷക്കെതിരായ പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്തു. തഞ്ചാ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- വെള്ളപ്പൊക്ക ബാധിത മേഖലകളിൽ കടുത്ത ദുരിതം; മൂന്ന് ജില്ലകളിൽ പ്രതിസന്ധി രൂക്ഷം പെരുമഴയ്ക്ക് നേരിയ ശമനമായെങ്കിലും പത്തനംതിട്ട-കോട്ടയം-ആലപ്പുഴ ജില്ലകളിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ കടുത്ത ദുരിതം തുടരുന്നു. ആറന്മുള, റാന്നി, ചെങ്ങന്നൂർ, അപ്പർ കുട്ടനാട് ഭാഗങ്ങളിലാണ് സ്ഥിതി രൂക്ഷം. കോഴിക്കോട് മലയോര മേഖലയിലും കണ്ണൂരിൽ നഗരപ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ട്. മഴക്കെടുതിയിൽ ഇന്ന് നാല് പേരാണ് സംസ്ഥാനത്ത് മരിച്ചത്.ഇതോടെ നാല് ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം ഇരുപത്തിയൊന്നായി. പെരുമഴപെയ്ത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ മാറാത്തതാണ് പലയിടത്തും വലിയ പ്രതിസന്ധി. പത്തനംതിട്ടയിലെ അറന്മുളയിൽ വെള്ളക്കെട്ട് തുടരുകയാണ്. റാന്നിയിൽ ജനവാസ മേഖലകളിൽ വെള്ളമിറങ്ങിയെങ്കിലും വീടുകളും കടകളും
- എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിൽ; മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു. കാലാവസ്ഥ അനുകൂലമായത്തോടെയാണ് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കൽ തുടങ്ങിയത്. മണ്ണ് നീക്കിയാലും വാഹനഗതാഗതം പുനസ്ഥാപിക്കാൻ കാലതാമസമെടുക്കും. ചെട്ടിപ്പടി സ്വദേശി നൗഫലിന്റെ പെർമിറ്റ് റദ്ധാക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ വ്യക്തമാക്കി കാലാവസ്ഥ അനുകൂലമായതോടെ ഇന്ന് രാവിലെയാണ് റോഡിലെ മണ്ണ് നീക്കൽ ആരംഭിച്ചത്. പാറക്കല്ലുകളും മരങ്ങളും വന്നടിഞ്ഞതിനാൽ മണ്ണ് നീക്കാൻ സമയമെടുക്കുമെന്നാണ് ഫയർ ഫോഴ്സ് സംഘം പറയുന്നത്. മണ്ണ് നീക്കിയാലും ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് പിന്നീടെ തീരുമാനമെടുക്കുവെന്ന്
- സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ റെഡ് അലേട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. അടുത്ത നാല് ദിവസവും മഴ തുടരുമെന്നാണ് പ്രവചനം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. മലപ്പുറം, തൃശൂർ, പാലക്കാട്, ആലപ്പുഴ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത നാല് ദിവസവും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. കോഴിക്കോട്,
- ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെട്ടു’; ലഷ്കർ നേതാവ് റിസ്വാൻ ആറ് വർഷത്തിനിടെ തങ്ങളുടെ മുപ്പതിലധികം പ്രവർത്തകർ അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ റിസ്വാൻ ഹനീഫ് വെളിപ്പെടുത്തുന്നത്. പാകിസ്താനിലെ പ്രധാന നഗരങ്ങളായ പെഷവാർ, കറാച്ചി, റാവൽപിണ്ടി എന്നിവടങ്ങളിലും പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ്, റാവൽക്കോട്ട് എന്നിവിടങ്ങളിലുമാണ് ലഷ്കർ ഭീകരർ തുടർച്ചയായി ലക്ഷ്യമിടപ്പെട്ടത്. ഇത്തരം കൊലപാതകങ്ങളിലൂടെ തങ്ങളുടെ ആളുകൾക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് വിഡിയോയിൽ പറയുന്നു കൊല്ലപ്പെട്ടവരിൽ 2006-ലെ ആർഎസ്എസ് ആസ്ഥാനം ആക്രമിച്ച കേസിലെ പ്രതി അബു സൈഫുള്ള എന്ന റസാവുള്ള നിസാമാനിയും
- വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ബിനോയ് വിശ്വം മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ വിവാദം തീരുന്നില്ല. ഹെലികോപ്റ്ററിനെ കുറിച്ച് മുൻകാലങ്ങളിൽ ഏറ്റവും കൂടുതൽ വിമർശനം ഉന്നയിച്ച വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രി പോയത്, നിക്ഷേപകരെ കാണാൻ അല്ലെന്നും ഭാര്യാപിതാവിനെ കാണാനാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. ഭാര്യ പിതാവിനെ കാണാൻ പോയത് വിവാദമായപ്പോൾ മുഖ്യമന്ത്രി ഉണ്ടാക്കിയത് കഥയാണ് നിക്ഷേപകരെ കാണാനെന്നതെന്ന് അദേഹം പറഞ്ഞു. കേരളത്തിൽ ആദ്യമായല്ല മഴക്കെടുതി ഉണ്ടാകുന്നത. മുൻകാലങ്ങളിൽ ഇത്തരം ഘട്ടങ്ങളിൽ പ്രതികരിക്കാൻ ഇവിടെ ഒരു
യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ടീം ക്യാപ്റ്റൻമാരുടെ യോഗവും ഹീറ്റ്സ് നറുക്കെടുപ്പും നാളെ (01/08/2026, ശനി) റോഥർഹാം മാൻവേഴ്സിൽ…. /
യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ടീം ക്യാപ്റ്റൻമാരുടെ യോഗവും ഹീറ്റ്സ് നറുക്കെടുപ്പും നാളെ (01/08/2026, ശനി) റോഥർഹാം മാൻവേഴ്സിൽ….
കുര്യൻ ജോർജജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ൻ്റെ തയ്യാറെടുപ്പുകൾ അതിവേഗം പുരോഗമിക്കുകയാണ്. ആഗസ്റ്റ് 15 ശനിയാഴ്ച റോഥർഹാം മാൻവേഴ്സ് ലെയ്ക്കിൽ വെച്ച് നടക്കുന്ന എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയും യുക്മ തെരേസാസ് ഓണച്ചന്തം ‘മലയാളി സുന്ദരി സീസൺ 2’ മത്സരവും അനുബന്ധ കലാപരിപാടികളും ഏറ്റവും ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങളാണ് യുക്മ ദേശീയ സമിതി നടത്തി വരുന്നതെന്ന് ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ
‘ലോകോത്തര അവസരങ്ങൾ പ്രയോജനപ്പെടുത്തൂ’; യുകെ വിദ്യാർത്ഥികൾക്കായി യുഎസ് സർവകലാശാലാ പ്രവേശനത്തെക്കുറിച്ചുള്ള സൗജന്യ സൂം (Zoom) പ്രസന്റേഷൻ ഈ ഞായറാഴ്ച /
‘ലോകോത്തര അവസരങ്ങൾ പ്രയോജനപ്പെടുത്തൂ’; യുകെ വിദ്യാർത്ഥികൾക്കായി യുഎസ് സർവകലാശാലാ പ്രവേശനത്തെക്കുറിച്ചുള്ള സൗജന്യ സൂം (Zoom) പ്രസന്റേഷൻ ഈ ഞായറാഴ്ച
കുര്യൻ ജോർജ്ജ്, യുക്മ പിആർഒ & മീഡിയ കോർഡിനേറ്റർ ലണ്ടൻ: യുകെയിലെ മലയാളി വിദ്യാർത്ഥികൾക്ക് ലോകോത്തര പഠനാവസരങ്ങൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി യുക്മ യൂത്ത് സംഘടിപ്പിക്കുന്ന സൗജന്യ സൂം പ്രെസെന്റേഷൻ ഈ ഞായറാഴ്ച്ച വൈകുന്നേരം നാല് മണിക്ക്. വിദ്യാർത്ഥികൾക്കായി യുക്മ യൂത്ത് സംഘടിപ്പിച്ച് വരുന്ന കരിയർ ഗൈഡൻസ് സീരീസിന്റെ ഏഴാമത്തെ എപ്പിസോഡാണ് ഞായറാഴ്ച്ച നടക്കുക. യുകെ വിദ്യാർത്ഥികൾക്ക് യുഎസ് സർവ്വകലാശാല പ്രവേശനത്തെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളും അവസരങ്ങളും ഒപ്പം ചർച്ചകളും കൂട്ടിയിണക്കി അമിയേൽ പുലിത്തറ നടത്തുന്ന സൂം പ്രസന്റേഷൻ കുട്ടികൾക്കും മാതാപിതാക്കൾക്കും
യുക്മ കേരളപൂരത്തിന് ആവേശം പകരാൻ സ്വാഗതഗാനം പുറത്തിറക്കി; ദേവലാൽ സഹദേവൻ ചിട്ടപ്പെടുത്തിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു /
യുക്മ കേരളപൂരത്തിന് ആവേശം പകരാൻ സ്വാഗതഗാനം പുറത്തിറക്കി; ദേവലാൽ സഹദേവൻ ചിട്ടപ്പെടുത്തിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
സ്വന്തം ലേഖകൻ ലണ്ടൻ: യുക്മ കേരളപൂരം വള്ളംകളിയ്ക്ക് ആവേശം പകരാൻ സ്വാഗത ഗാനവും. കേരളപ്പൂരം… കേരളപ്പൂരം… യുക്മയുടെ അഭിമാന കേരളപ്പൂരം…നെഞ്ചിലേറ്റിയ… ഒരൊറ്റ മനസ്സുമായ്…അന്യനാട്ടിൽ… മാന്‍വേഴ്സിൽ… എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. യുക്മ ദേശീയ അധ്യക്ഷൻ അഡ്വ എബി സെബാസ്റ്റിയനാണ് സ്വാഗതഗാനം പുറത്തിറക്കിയത്. യുക്മ സഹയാത്രികനും ആദ്യ യുക്മ ദേശീയ കലാമേളയുടെ കോർഡിനേറ്ററുമായ ദേവലാൽ സഹദേവനാണ് ഗാനം രചിച്ച് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗാനം രൂപകല്പന ചെയ്തത്. പൂരാവേശത്തിന് മാറ്റുകൂട്ടാൻ സ്വാഗതഗാനവുമെത്തുന്നതോടെ എട്ടാമത് യുക്മ കേരളപൂരം
യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ; അടുത്ത നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ രണ്ട്) /
യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ; അടുത്ത നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ രണ്ട്)
സ്വന്തം ലേഖകൻ യുക്മ കേരളപൂരത്തിന് നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് ഇക്കുറി മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ. യുക്മ വനിതാ വിഭാഗമായ ഷീ ലീഡ്സിന്റെ നേതൃത്വത്തിലാണ് ഇക്കുറി മലയാളി സുന്ദരി സീസൺ 2 മത്സരങ്ങൾ അരങ്ങേറുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നയെത്തിയ നിരവധി മത്സരാർത്ഥികളിൽ നിന്നാണ് യോഗ്യരായവരെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. യുക്മ കേരളപ്പൂരം വള്ളംകളി മത്സരങ്ങൾ നടക്കുന്ന സമയത്ത് തന്നെയാണ് മാൻവേഴ്സ് തടാകക്കരയിലൊരുക്കുന്ന പ്രത്യേക സ്റ്റേജിൽ ഓണച്ചന്തം മലയാളി സുന്ദരി സീസൺ
പൂരാവേശത്തിൽ നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കാൻ യോഗ്യരായി പന്ത്രണ്ടുപേർ; ആദ്യ നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ ഒന്ന്) /
പൂരാവേശത്തിൽ നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കാൻ യോഗ്യരായി പന്ത്രണ്ടുപേർ; ആദ്യ നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ ഒന്ന്)
സ്വന്തം ലേഖകൻ യുക്മ കേരളപൂരത്തിന് നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് ഇക്കുറി മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ. യുക്മ വനിതാ വിഭാഗമായ ഷീ ലീഡ്സിന്റെ നേതൃത്വത്തിലാണ് ഇക്കുറി മലയാളി സുന്ദരി സീസൺ 2 മത്സരങ്ങൾ അരങ്ങേറുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നയെത്തിയ നിരവധി മത്സരാർത്ഥികളിൽ നിന്നാണ് യോഗ്യരായവരെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. യുക്മ കേരളപ്പൂരം വള്ളംകളി മത്സരങ്ങൾ നടക്കുന്ന സമയത്ത് തന്നെയാണ് മാൻവേഴ്സ് തടാകക്കരയിലൊരുക്കുന്ന പ്രത്യേക സ്റ്റേജിൽ ഓണച്ചന്തം മലയാളി സുന്ദരി സീസൺ






click on malayalam character to switch languages