- ‘ജനം പ്രതീക്ഷിച്ച ശൈലിയല്ല സുരേഷ് ഗോപിയുടേത്, വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്നത് രാഷ്രീയക്കാരന് ചേർന്നതല്ല’: കെ മുരളീധരൻ
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2228 കോടി രൂപ അനുവദിച്ചു
- ‘ആളുകളെ കൊള്ളയടിച്ച സംഭവമായിട്ടും നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ട്?’ ; കരുവന്നൂര്‍ കേസില്‍ പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി
- കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരന്; തസ്തികയിലേക്ക് ഈഴവ ഉദ്യോഗാര്‍ഥി, അഡ്വൈസ് മെമ്മോ അയച്ചു
- ‘മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്നു’; മദ്യനയത്തിനെതിരെ വിമര്‍ശനവുമായി കെസിബിസി
- പത്തനംതിട്ടയിൽ കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി കുറ്റക്കാരനെന്ന് കോടതി
- തിരുവനന്തപുരത്ത് സിനിമ പ്രവര്‍ത്തകരില്‍ നിന്ന് കഞ്ചാവ് പിടിച്ചു
സഖാക്കളെ മുന്നോട്ട്!! (രാഷ്ട്രീയ നിരീക്ഷണം)
- May 20, 2019

ഷാജി ചരമേൽ
ഞാനൊരു കമ്യൂണിസ്റ്റല്ലാ, കമ്മ്യൂണിസ്റ്റ് വിരുദ്ധനും അല്ല .മധ്യകേരളത്തിലെ ഒരു സാധാരണ നസ്രാണി കുടുംബത്തിൽ ജനിച്ചിട്ടും ‘കോട്ടയം കോൺഗ്രസ്’ ആഭിമുഖ്യമുണ്ടായിട്ടുമില്ല. പ്രത്യയശാസത്രപരമായും രാഷ്ട്രീയപരമായും ഗാന്ധിയൻ ദർശനങ്ങളോടായിരുന്നു അന്നും ഇന്നും താൽപര്യം എങ്കിലും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അടിസ്ഥാന വർഗ്ഗങ്ങളുടെയും ആശയും ആവേശവുമായ ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് , നാട്ടിലെ നട്ടെല്ലുള്ള ചുറുചുറുക്കുഉള സഖാക്കളോട്, രക്തപതാക തണലിൽ വിരിഞ്ഞ അവരുടെ മതനിരപേക്ഷ നിലപാടുകളൊട് ഒരു മമത ചെറുപ്പം മുതലെ ഹൃദയത്തിലെവിടെയോ ഇടം പിടിച്ചിരുന്നു. അതിപ്പോ കൂട്ടുകൂടി കുട്ടിജാഥ കളിച്ചപ്പോൾ വിളിച്ച ‘ഇങ്കിലാം’ മിൻ്റെ ഇംബമാണോ കൗമാരകാലത്ത് കലാലയത്തിൽ കേട്ട ‘ചെഞ്ചോര ചെമ്മണ്ണിൽ ചെഞ്ചായം പൂശിയ ചെങ്കൊടി’യിൽ തുടങ്ങുന്ന മുദ്രാവാക്യ ശകലങ്ങളുടെ സൗകുമാര്യമാണോ എന്നൊന്നും വേർതിരിച്ചെടുക്കാൻ കഴിയുന്നില്ല.നന്നേ ചെറുപ്പം മുതൽ പ്രവർത്തിച്ച പല മേഖലകളിലും , പ്രത്യേകിച്ച് സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ ആശയസമ്പന്നരും, ആദർശ ധീരരുമായ നിരവധി സഖാക്കളുടെ നിസ്വാർത്ഥമായ സേവന തൽപ്പരത എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യാ, വികസനത്തെ വിപ്ലവം കൊണ്ട് എതിർക്കുന്ന കമ്യൂണിസം, പാർട്ടി അവസാനിപ്പിച്ചതിൽ സന്തോഷോണ്ട് ട്ടോ’ വികസനം നടത്തിയാലേ വല്ലതും തടയൂ എന്ന സാംബ്രതായിക വലതുപക്ഷ സമീപനത്തോട് പാർട്ടി സമരസപ്പെട്ടു എന്നത് സ്വാഭാവിക പ്രത്യയശാസത്ര പരിണാമ പ്രക്രിയ മാത്രമായിരിക്കുമല്ലോ അല്ലേ? എവിടെ പോയി സാർവ്വദേശതൊഴിലാളി സംഘടനയുടെ നൈഷ്ഠിക വിപ്ലവ വിചാരധാരകൾ ? ബൗദ്ധികമായും താത്വികമായും ജരാനരകൾ ബാധിച്ച് പോളിറ്റ് ബ്യൂറോയിൽ സ്ഥിരതാമസക്കാരായ കാരാട്ടു ദമ്പതികളുടെ അപ്രായോഗികവും കാലോചിതവുമല്ലാത്ത രാഷ്ട്രതന്ത്രജ്ഞത മുതൽ കാരായി സഹോദരന്മാരുടെ കരവിരുതകൾ തുടങ്ങി കള്ളവോട്ടു വരെ വിശകലനം ചെയ്യുമ്പോൾ പണ്ടൊക്കെ മനസ്സിലാക്കാൻ ഒത്തിരി പാടുപെട്ട ‘വൈരുദ്ധ്യാത്മക ഭൗതികവാദം’ നേരിൽ കണ്ട് ബോധ്യപ്പെട്ടു സഖാക്കളെ ! നമോവാകം!…. എന്തിന് വെറുതെ വായിൽ കൊള്ളാത്തത് വായിച്ചു സമയം കളഞ്ഞു , കാത്തിരുന്നാൽ മതിയായിരുന്നല്ലോ എന്നൊരു തോന്നൽ.
ഇരുപത്തിമൂന്നാം തിയതി വൈകുന്നേരമാവുമ്പോഴും ധീര സഖാക്കൾ ഇവിടൊക്കെ തന്നെ ഉണ്ടാവണം, ചാനൽ ചർച്ചക്ക് വിളിക്കുമ്പോൾ ഫോൺ കട്ടാക്കരുത്, ചുമ്മാ വന്നിരുന്ന് സങ്കി മന്ത്രം ചൊല്ലിയിൽ മതി ഉണ്ണിത്താൻ മുതൽ ഉസ്മാൻ ഷാനിമോൾ വരെ സംഘിയാണെന്ന് ഞങ്ങൾക്കെപ്പോഴെ മനസ്സിലായതാ! പോരാളിയുടെ ഒരു പോസ്റ്റും ഞങ്ങൾ ഷെയറു ചെയ്യാതിരിക്കില്ലാ, ഡൽഹി ഗ്രൗണ്ടിലെ സ്കോർബോർഡിൽ duck ൻ്റെ പടം തെളിയില്ലെന്ന് ഞങ്ങൾക്കുറപ്പുണ്ട്. ഇനി അങ്ങനാണേ തന്നെ നമ്മുടെ സച്ചിൻ പോലും എത്ര പ്രാവശ്യം duck നെ കണ്ടതാ…. .രാജേഷും, സമ്പത്തുമൊക്കെ മാത്രം മതി ദില്ലിയിൽ അദ്ധ്വാന വർഗ്ഗത്തിൻ്റെ ജിഹ്വകളായി, ബഹുസ്വരതയുടെ കാവൽക്കാരായി നിലകൊള്ളാൻ , അതു കൊണ്ട് ധീര സഖാക്കളാരും കണ്ടം വഴി ഓടരുത് ഇനി ഓടിയാലും കാവിയുടുത്ത് മടങ്ങരുതേ !! അങ്ങനെ നിങ്ങൾ കാൺഗ്രസിന് ചെന്നിത്തല കോളേജിൽ ചേർന്ന് പഠിക്കില്ല എന്ന് ഞങ്ങൾ പ്രതീക്ഷ വച്ചോട്ടെ ! കെ സുധാകരനിൽ നിന്നും കെ സുരേന്ദ്രനിലേക്കുള്ള അകലം വളരെ കുറവാണെന്ന് ഞങ്ങൾക്കറിയാം!!…. ജയരാജന്മാരൊന്നും ഈ ജന്മത്ത് സംഘിയാവില്ലെന്നും ഞങ്ങൾക്കുറപ്പുണ്ട്.
എറ്റവും വലിയ ജനാധിപത്യ രാജ്യത്തിൽ സ്വാതന്ത്ര്യമനുഭവിക്കുന്ന ഒരു ജനതയോട് , പട്ടാളഭരണം നടക്കുന്ന ചൈനയെ നോക്കൂ പഠിക്കൂ എന്ന് പറഞ്ഞ വൈരുദ്ധ്യാത്മകതയെ മൗഠ്യമെന്ന് വിളിച്ചാൽ തെറ്റുണ്ടോ? പക്ഷേ പാർട്ടി ലൈനിൽ ഒരൽപം മാനവികതയൊക്കെ കൂട്ടിച്ചേർത്ത് ആ യച്ചൂരി ലൈൻ ഒന്ന് അംഗീകരിക്ക് കേരള നേതാക്കളെ ! നാളെകൾ നിങ്ങളുടെതാവും…. ഒപ്പം രാജ്യത്തിൻ്റെ നിയമ വ്യവസ്ഥിതി അംഗീകരിക്കുന്ന ഞങ്ങൾ സാധാരണ ന്യൂനപക്ഷങ്ങൾ ഓരം ചേർന്നു നടക്കും. ഓർമ്മയിലുണ്ടാവുമല്ലോ വിപ്ലവ പ്രസ്ഥാനങ്ങൾക്ക് ഒക്കെ കൂടി നൂറിനടുത്ത് സീറ്റുണ്ടായിരുന്ന ഒരു കാലം, സഖാവ് ജ്യോതി ബസുവിലൂടെ ഇന്ത്യ മഹാരാജ്യം ഭരിക്കാൻ ലഭിച്ച പാർട്ടിയുടെ സുവർണ്ണാവസരം നഷ്ടമാക്കിയതിൻ്റെ പിന്നിലും നിങ്ങൾ കേരളത്തിലെ ദീർഘവീക്ഷണമില്ലാത്ത നേതാകളുടെ ധാർഷ്ട്യവും പിടിവാശിയുമായിരുന്നില്ലേ? ഇന്നിപ്പോ ഇതെന്തു പറ്റീന്നല്ലേ, അല്ല മദനിയെ മാനസപുത്രനാക്കാൻ നിങ്ങളൊക്കെ നെട്ടോട്ടമോടിയില്ലേ! നാല് വോട്ടിനായി മനുഷ്യാവകാശം പറഞ്ഞ് ദേശസുരക്ഷയെ അപകടത്തിലാക്കാൻ ഇടതു വലതു ഭേദമില്ലാതെ നിങ്ങൾ മത്സര ഓട്ടത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ സംഘപരിവാരങ്ങൾ സുസംഘടിതരായി വളർന്നു എന്നതല്ലേ യാഥാർത്ഥ്യം !! അല്ലാതെ ഇന്നലെ പെയ്ത ആർത്തവ മഴയിലെ ആചാരലംഘനത്തിൽ രണ്ട് രാത്രി കൊണ്ട് പൊട്ടി മുളച്ചു തഴച്ചു വളർന്നതല്ലല്ലോ ! !
ഹരിത തീവ്രവാദത്തെ (ഹരിതവിപ്ലവമെന്ന് തെറ്റിധരിച്ച് ആയിരിക്കും) മാറി മാറി വന്ന ഭരണ മുന്നണികൾ ഒരു മര്യാദയും കൂടാതെ താലോലിച്ചില്ലെ ! ഇക്കാര്യത്തിൽ ഏറെ മുൻപിൽ കാൺഗ്രസ് ആണെന്നറിയുന്നതു കൊണ്ട് പറയുവാ. കേരളം തീവ്രവാദത്തിൻ്റെ കേളീരംഗമായി മാറിക്കഴിഞ്ഞു എന്ന് തെളിവും അറസ്റ്റുമുൾപ്പടെ വ്യക്തമാക്കുന്നത് ദേശീയ തീവ്രവാദ നിവാരണ അഥോറിട്ടി ആണ് മോദിയും കുമ്മനവും ഒന്നുമല്ലാ …. ഇതെങ്ങോട്ടാണ് കേരളത്തിൻ്റെ പോക്ക് ? കേരളത്തിലെ സഖാക്കൾ തളരരുത്, ഇനിയൊരു വട്ടം കൂടി കേരളത്തിൽ വർഗീയ കക്ഷികളുടെ കൂട്ടു മുന്നണി അധികാരത്തിൽ വരികയും സുപ്രധാന വകുപ്പുകളായ ധനം, വിദ്യാഭ്യാസം, റവന്യൂ, പൊതുമരാമത്ത് ഒക്കെ മേൽ പറഞ്ഞ സാമുദായിക സഖ്യകക്ഷികൾ വീതിച്ചെടുക്കുകയും ചെയ്താൽ നമ്മുടെ നാടിൻ്റെ നിലനിൽപ് തന്നെ അപകടത്തിലാവും. കഴിഞ്ഞ ഭരണകാലത്ത് പച്ച നിറമടിച്ച സ്കൂളുകളിൽ ഇനി പച്ച നിറത്തിലുള്ള പാഠപുസ്തകങ്ങളിറക്കും, ബഡ്ജറ്റ് അരമനകളുടെ അകത്തളങ്ങളിൽ തയ്യാറാക്കപ്പെടും അതു കൊണ്ട് പ്രിയ സഖാക്കൾ ഉണരണം കണ്ണൂർ ലോബിയുടെ ഊരി പിടിച്ച ഉടവാളിൽ നിന്ന് പാർട്ടിയെ രക്ഷിക്കണം, ധാർഷ്ട്യക്കാരുടെ കയ്യിൽ നിന്ന് ധർമ്മിഷ്ഠരുടെ കരങ്ങളിലേക്ക് പാർട്ടിയെത്തണം. ഉണ്ടല്ലോ ആശയസമ്പന്നരും സൗമ്യരുമായ എസ് ആർ പി യും , എം എ ബേബിയും, തോമസ് ഐസക്കും, എം ബി രാജേഷുമൊക്കെ. കേൾക്കാനിഷ്ടമില്ലായിരിക്കാം എങ്കിലും പറയട്ടെ മനുഷ്യ സ്നേഹിയായ രാഹുലിൻ്റെ മതനിരപേക്ഷ ദേശീയ കോൺഗ്രസും സർവ്വാദരണീയനായ യെച്ചൂരി സഖാവിൻ്റെ പാർട്ടിയുമൊരുമിച്ച് കേരളത്തിലും തിരഞ്ഞെടുപ്പിനെ നേരിടുന്ന കാലം അതിവിദൂരമല്ലാ അതിനെ വേണമെങ്കിൽ വൈരുദ്ധ്യാത്മക പ്രത്യയശാസ്ത്ര പരിണയമെന്നേ മറ്റോ നമുക്കങ്ങ് വിളിച്ചു കളയാം….. അത്തരമൊരു സർക്കാരിനായി ,സമഗ്ര മാറ്റത്തിനായി കാത്തിരിക്കാം….
സംഘ ശക്തികളെ അധികാരത്തിൽ നിന്നകറ്റി നിർത്താൽ അനാവശ്യ ഈഗോ മാറ്റി വച്ച് രാഹുലിൻ്റ കോൺഗ്രസുമായി ദേശീയ തലത്തിൽ കൂട്ടുകുടുന്നതിൽ തെറ്റില്ലായിരുന്നു സഖാക്കളെ, രാഹുൽജിയും യെച്ചൂരിയും ഒന്നിച്ചു നിൽക്കുന്ന കണ്ടാൽ ആർക്കാ രോമാഞ്ചമുണ്ടാകാത്തെ? ങ്ങ്ഹാ ഇനീപ്പോ പറഞ്ഞിട്ടെന്താ കാര്യം മോദി രാജ്യം വരുമെന്നേറെക്കുറെ ഉറപ്പായ സ്ഥിതിക്ക് നാട്ടിലെ സ്ഥാവര വസ്തു വകകളൊക്കെ വിറ്റ് തുട്ടാക്കി ഇന്ത്യൻ രൂപയുടെ മൂല്യം ‘സംപൂജ്യ’ മാകുന്നതിന് മുൻപേ ഇങ്ങോട്ടേക്കെത്തിക്കണം എന്നാണ് ഇവിടെ ചിലരുടെയൊക്കെ അടക്കം പറച്ചിൽ…., എന്തായാലും എൻ്റെ നാട്ടിലെ സഖാക്കളുടെ ഉയിരിൽ ജീവനുള്ള കാലത്തോളം അതു വേണ്ടി വരില്ലന്ന് എനിക്കുറപ്പുണ്ട്. പക്ഷേ എൻ്റെ ചിന്തയിൽ പെട്ടന്ന് വരുന്നത് മറ്റൊന്നാണ്, അമ്മയുണ്ടായിരുന്നപ്പോൾ നാട്ടിൽ ചെന്നിട്ട് പോരുന്നേരം തേങ്ങ കൊത്തിയിട്ട് വേവിച്ച് വെളിച്ചെണ്ണയിൽ ഉലർത്തിയ നല്ല നാടൻ പോത്തിറച്ചി ഇവിടെയെത്തുമ്പോൾ എയർപോർട്ടിൽ പിടിക്കപ്പെടാതിരിക്കാൻ പ്രത്യേകം കറിവേപ്പിലയിൽ പൊതിഞ്ഞ് പാക്കറ്റിലാക്കി തന്നു വിട്ടിരുന്നു, ഓർക്കുമ്പോൾ ഇന്നിപ്പോ നാവിൽ….. ങ്ഹാ,ഇനിയത്തെ അവധിക്ക് നാട്ടിൽ പോകുമ്പോൾ ചുമ്മാ നനുനനെയുള്ള ഐറിഷ് പോത്ത് വാങ്ങി വേവിച്ച്, ഉള്ള സൺഫ്ലവറെണ്ണയിൽ അറിയാവുന്ന പോലെ ഉലർത്തി പൊതിഞ്ഞു കെട്ടി പെട്ടിയിലാക്കി ചേർത്തു പിടിച്ച് എയറിന്ത്യയിൽ കയറുന്നതും ഗോമാതാവിനെ ഓവർ ഹെഡ് സ്റ്റോറേജിൽ ഒളിപ്പിച്ച് ദേശീയഗാനത്തിനെഴുന്നേറ്റു നിൽക്കുന്നതും മോദി രാജ്യം വരേണമേ! അങ്ങയുടെ തിരുവിഷ്ടം ഇന്ത്യയിലെ പോലെ ആകാശ ഇന്ത്യയിലും ആകേണമേ എന്ന ഹോസ്റ്റസ് വക ആമുഖമന്ത്രം കേട്ടു ഞാനുറങ്ങന്നതും, നാട്ടിലെത്തുമ്പോൾ എന്നും സ്കോച്ചിനായി കാത്തിരിക്കുന്നവർ പോത്തിനായി കാത്തിരിക്കുന്നതും പതിവില്ലാത്ത പിടിവലിയും…. ചുമ്മാ ഓരോന്നോർത്തു പോയി .
തിരികെ കാര്യത്തിലേക്ക് വരാം ബംഗാളിൽ ന്യൂനപക്ഷത്തിൻ്റെ മാത്രം പിന്നാലെ പോയതിൻ്റെ അനുഭവം പോരേ ന്നുണ്ടോ? പാർട്ടിയിലെ ബഹുഭൂരിപക്ഷവും (പത്തിൽ ഏഴു പേരും) ഭൂരിപക്ഷ മത സമൂഹത്തിലെ അംഗങ്ങളാണെന്ന കാര്യം പാർട്ടിയങ്ങു സൗകര്യ പൂർവ്വം മറന്നു കാരണം കേരളത്തിൽ പാർലമെൻ്ററി ജനാധിപത്യത്തിൽ ജയപരാജയങ്ങൾ നിശ്ചയിക്കുന്നത് എന്നും ന്യൂനപക്ഷങ്ങളാണല്ലോ, ന്യൂനപക്ഷ പ്രീണനത്തിനായി മതമേധാവികളൂടെ ആസ്ഥാനങ്ങളിൽ ചെന്ന് ആരതി ഉഴിഞ്ഞ് ആർജ്ജവം നഷ്ടപ്പെടുത്തിയ അഭിനവ കമ്മ്യൂണിസ്റ്റിന് അധികം ആദരവുകളൊന്നും ലഭിക്കുമെന്ന് കരുതേണ്ട, അതു കൊണ്ട് മാറണം സഖാക്കളെ കാലത്തിനൊത്ത്….. അല്ലായെങ്കിൽ കാലം നിങ്ങളെ മാറ്റി നിർത്തും ! അതിനവസരമൊരുക്കരുത്, അടുത്തിടെ നടന്ന ലോംഗ് മാർച്ചുകൾ നിങ്ങൾക്ക് ആവേശമാകട്ടെ, സഖാക്കളെ മുന്നോട്ട് !!
Latest News:
‘ജനം പ്രതീക്ഷിച്ച ശൈലിയല്ല സുരേഷ് ഗോപിയുടേത്, വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്നത് രാഷ്രീയക്കാരന് ചേ...
സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സുരേഷ് ഗോപി രാഷ്ട്രീയക്കാരനാകണം. രാഷ്ട്രീയക്കാരനായ...Latest Newsതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2228 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 2228.30 കോടി രൂപ അനുവദിച്ചത...Latest News‘ആളുകളെ കൊള്ളയടിച്ച സംഭവമായിട്ടും നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ട്?’ ; കരുവന്നൂര്‍ കേസില്‍ പൊല...
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ പൊലീസ് അന്വേഷണത്തെ വിമര്‍ശിച്ച് ഹൈക്കോടതി. അന്വേഷണം തുടങ്ങി നാ...Breaking Newsകൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരന്; തസ്തികയിലേക്ക് ഈഴവ ഉദ്യോഗാര്‍ഥി, അഡ്വൈസ് മെമ്മോ അയച...
ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക തസ്തികയിലേക്ക് ഈഴവ ഉദ്യോഗാർഥിക്ക് അഡ്വൈസ് മെമ്മോ അയച്ച...Latest News‘മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്നു’; മദ്യനയത്തിനെതിരെ വിമര്‍ശനവുമായി ക...
സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കെസിബിസി. മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്...Latest Newsപത്തനംതിട്ടയിൽ കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി കുറ്റക്കാരനെന്ന് കോടതി
പത്തനംതിട്ടയിൽ കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരൻ. പത്തനംതിട്ട പ്രിൻസിപ്പ...Latest Newsതിരുവനന്തപുരത്ത് സിനിമ പ്രവര്‍ത്തകരില്‍ നിന്ന് കഞ്ചാവ് പിടിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് സിനിമ പ്രവര്‍ത്തകരില്‍ നിന്ന് കഞ്ചാവ് പിടിച്ചു. സിനിമാ പ്രവര്‍ത്തകര്‍ താ...Latest Newsവിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ 28-കാരനായ പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു
ന്യൂഡൽഹി: വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ 28-കാരനായ പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു. എയർ ഇന്ത്യ എക്സ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- ‘ജനം പ്രതീക്ഷിച്ച ശൈലിയല്ല സുരേഷ് ഗോപിയുടേത്, വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്നത് രാഷ്രീയക്കാരന് ചേർന്നതല്ല’: കെ മുരളീധരൻ സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സുരേഷ് ഗോപി രാഷ്ട്രീയക്കാരനാകണം. രാഷ്ട്രീയക്കാരനായാലെ നല്ല ജനപ്രതിനിധി ആവാൻ കഴിയൂ. മാധ്യമങ്ങൾ എപ്പോഴും തന്നെ സ്തുതിക്കണമെന്ന നിലപാട് ശെരിയല്ല. ജനം പ്രതീക്ഷിച്ച ശൈലിയല്ല സുരേഷ് ഗോപിയുടേത്. വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്നത് രാഷ്രീയക്കാരന് ചേർന്നതല്ല. എന്നാൽ രാജീവ് ചന്ദ്രശേഖർ വിഷയങ്ങളെ നന്നായി കൈകാര്യം ചെയ്യുന്നുവെന്നും കെ മുരളീധരൻ വിമർശിച്ചു. കേരളത്തിന് പുറത്ത് മുസ്ലീങ്ങളെപ്പോലെ ക്രിസ്ത്യാനികളെയും ബിജെപി ദ്രോഹിക്കുന്നു. കേരളത്തിൽ മാത്രമാണ് വോട്ടിനുവേണ്ടി ക്രിസ്ത്യാനികളെ സന്തോഷിപ്പിക്കുന്നത്. ജബൽപൂരിന് പുറമേ ഒഡീഷയിൽ നടന്നതും
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2228 കോടി രൂപ അനുവദിച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 2228.30 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ സാമ്പത്തിക വര്‍ഷത്തെ വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായ 2150.30 കോടി രൂപയും ഉപാധിരഹിത ഫണ്ടായി 78 കോടി രൂപയുമാണ് അനുവദിച്ചത്. വികസന ഫണ്ടില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് 1132.79 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 275.91 കോടി വീതവും മുനിസിപ്പാലിറ്റികള്‍ക്ക് 221.76 കോടിയും കോര്‍പ്പറേഷനുകള്‍ക്ക് 243.93 കോടിയും ലഭിക്കും. നഗരസഭകളില്‍ മില്യന്‍ പ്ലസ് സിറ്റീസില് പെടാത്ത
- ‘ആളുകളെ കൊള്ളയടിച്ച സംഭവമായിട്ടും നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ട്?’ ; കരുവന്നൂര്‍ കേസില്‍ പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ പൊലീസ് അന്വേഷണത്തെ വിമര്‍ശിച്ച് ഹൈക്കോടതി. അന്വേഷണം തുടങ്ങി നാല് വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കത്തത് എന്തുകൊണ്ടെന്നാണ് കോടതിയുടെ ചോദ്യം. ആളുകളെ കൊള്ളയടിച്ച സംഭവമല്ലേ ഇതെന്നും എന്നിട്ടും നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ഇ ഡി വളരെ കൃത്യമായി അന്വേഷണം നടത്തുന്നുണ്ടായിരുന്നല്ലോ, ഇങ്ങനെ പോയാല്‍ കേസ് സിബിഐയെ ഏല്‍പ്പിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്കി. എന്നാല്‍, കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഇ ഡി കൊണ്ടുപോയതുകൊണ്ടാണ് അന്വേഷണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ
- കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരന്; തസ്തികയിലേക്ക് ഈഴവ ഉദ്യോഗാര്‍ഥി, അഡ്വൈസ് മെമ്മോ അയച്ചു ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക തസ്തികയിലേക്ക് ഈഴവ ഉദ്യോഗാർഥിക്ക് അഡ്വൈസ് മെമ്മോ അയച്ചു. ജാതി വിവേചനം നേരിട്ടതിനെ തുടർന്ന് ബി.എ ബാലു രാജിവെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. പുതിയ കഴകക്കാരനും ഈഴവ സമുദായത്തിൽ പെട്ടയാൾ തന്നെയാണ്. ചേർത്തല സ്വദേശി കെ എസ് അനുരാഗിനാണ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അഡ്വൈസ് മെമ്മോ ലഭിച്ചത്. നിയമനവുമായി മുന്നോട്ട് പോകുമെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ കെ ബി മോഹൻദാസ് വ്യക്തമാക്കി. അന്നത്തെ സാഹചര്യമല്ല ഇപ്പോഴത്തേത്. ബാലുവിന്റെ കാര്യത്തിൽ ഭരണസമിതിയെ
- ‘മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്നു’; മദ്യനയത്തിനെതിരെ വിമര്‍ശനവുമായി കെസിബിസി സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കെസിബിസി. മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്നുവെന്നും, എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെത് എന്നുമാണ് വിമര്‍ശനം. ലഹരിക്കെതിരെയുള്ള ചര്‍ച്ചകളില്‍ നിന്നും കെസിബിസിയെ മാറ്റി നിര്‍ത്തുന്നുവെന്നും കെസിബിസി മദ്യവിരുദ്ധ സമിതി പറയുന്നു. സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ കടുത്ത വിമര്‍ശനവുമായാണ് കെസിബിസി രംഗത്ത് എത്തിയിരിക്കുന്നത്. മാരക രാസ-മയക്കുമരുന്നുകളുടെ മറവില്‍ മദ്യശാലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുകയും മാന്യവത്ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയത്തെ അംഗീകരിച്ചുകൊടുക്കാനാവില്ലെന്നാണ് കെസിബിസി മദ്യ-ലഹരിവിരുദ്ധ സമിതി പ്രസ്താവനയില്‍ പറയുന്നത്. എരിതീയില്‍ എണ്ണയൊഴിക്കുന്ന മദ്യനയമാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്

യുക്മ നിയമോപദേഷ്ടാവും കേംബ്രിഡ്ജ് മേയറുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലിയുടെ ആദരം, ഓണററി പൗരത്വം നൽകി ആദരിച്ചു /
യുക്മ നിയമോപദേഷ്ടാവും കേംബ്രിഡ്ജ് മേയറുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലിയുടെ ആദരം, ഓണററി പൗരത്വം നൽകി ആദരിച്ചു
ലണ്ടൻ: കേംബ്രിജ് മേയറും യുക്മ നിയമോപദേഷ്ടാവുമായ ഇംഗ്ലണ്ടിലെ ക്രിമിനൽ ഡിഫൻസ് സോളിസിറ്ററുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലി ഓണററി പൗരത്വം നൽകി ആദരിച്ചു. കാസ്റെറല്ലൂസിയോ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ചടങ്ങിൽ, മുനിസിപ്പൽ സെക്രട്ടറി ഡോ. മരിയ മിഖയേല മേയർ ബൈജുവിനെ സദസിന് പരിചയപ്പെടുത്തി. ഇറ്റാലിയൻ പൗരത്വം മേയർ സർ പാസ്ക്വേൽ മാർഷെസ് ബൈജുവിന് കൈമാറി. കാസ്റെറല്ലൂസിയോ വാൽമാഗിയോറിന്റെ ഡപ്യൂട്ടി മേയർ മിഷേൽ ജിയാനെറ്റ, കേംബ്രിജ് കൗൺസിലറും മുൻ മേയറുമായ റോബർട്ട് ഡ്രൈഡൻ ജെ.പി., എംആർടിഎ, പിയറോ ഡി ആഞ്ചെലിക്കോ, ഗ്യൂസെപ്പെ,

“ലണ്ടൻ ഡ്രീംസ്” യുക്മ – ഫ്ലവേഴ്സ് ചാനൽ ഓഡിഷന് നോർവിച്ചിൽ തുടക്കമായി; ഏപ്രിൽ 12ന് നോട്ടിംങ്ങ്ഹാമിൽ – രജിസ്റ്റർ ചെയ്യുവാൻ അവസരം. /
“ലണ്ടൻ ഡ്രീംസ്” യുക്മ – ഫ്ലവേഴ്സ് ചാനൽ ഓഡിഷന് നോർവിച്ചിൽ തുടക്കമായി; ഏപ്രിൽ 12ന് നോട്ടിംങ്ങ്ഹാമിൽ – രജിസ്റ്റർ ചെയ്യുവാൻ അവസരം.
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) കേരളത്തിലെ ഏറ്റവും പ്രമുഖമായതും മലയാളി കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദ ടി വി ചാനലുമായ ഫ്ലവേഴ്സ് ചാനലിൽ നടന്നുവരുന്ന “ഇതു ഐറ്റം വേറെ”, സ്മാർട്ട് ഷോ”, ടോപ് സിംഗർ – 5 എന്നീ കുടുംബ ഷോകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കായി വിവിധ പ്രായപരിധിയിലുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുവാനുള്ള രണ്ടാമത്തെ ഓഡിഷൻ ഏപ്രിൽ 12 ന് നോട്ടിംങ്ങ്ഹാമിൽ വച്ച് നടക്കുന്നു. ഇന്നലെ നോർവിച്ചിൽ വെച്ച് നടന്ന ആദ്യ ഓഡിഷനിൽ യു

സാസ്സി ബോണ്ട് ഇവന്റിൽ മിന്നിത്തിളങ്ങി യുകെ മലയാളികൾ /
സാസ്സി ബോണ്ട് ഇവന്റിൽ മിന്നിത്തിളങ്ങി യുകെ മലയാളികൾ
കൊവെൻട്രി: മാണിക്കത്ത് ഇവന്റ്സ് സംഘടിപ്പിച്ച സാസി ബോണ്ട് 2025, സൗന്ദര്യം, ആത്മവിശ്വാസം, ശാക്തീകരണം എന്നിവയെ ആവേശകരമായ മത്സരങ്ങളിലൂടെ ആഘോഷിച്ചുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചു. ഈ വർഷത്തെ പരിപാടി പ്രത്യേകിച്ചും അവിസ്മരണീയമായിരുന്നു, ഹൃദയസ്പർശിയായ മദർ-ചൈൽഡ് ഡ്യുവോ മത്സരം, പ്രചോദനാത്മകമായ മിസ് ടീൻ മത്സരം, സൂപ്പർമോം അവാർഡുകൾ എന്നിവയായിരുന്നു പ്രധാന ആകർഷണം. തെരേസ ലണ്ടൻ, ലോറ കളക്ഷൻസ് തുടങ്ങിയ പ്രശസ്ത ബ്രാൻഡുകൾക്കായി റാമ്പ് വാക്ക് നടത്തുന്ന അന്താരാഷ്ട്ര മോഡലുകൾ കൂടുതൽ ആകർഷണീയത നൽകി. ഫാഷൻ ഷോ അതിന്റെ സർഗ്ഗാത്മകതയ്ക്കും പുതുമയ്ക്കും പ്രേക്ഷക

സാസി ബോണ്ട് – 2025 നാളെ കവൻട്രിയിൽ; സെലിബ്രിറ്റി ഗെസ്റ്റായി ഡെയ്ൻ ഡേവിസ്, മുഖ്യാതിഥിയായി ശ്രീ രാജ് ശ്രീകണ്ഠൻ, വിശിഷ്ടാതിഥിയായി വിൽസ് ഫിലിപ്പ് /
സാസി ബോണ്ട് – 2025 നാളെ കവൻട്രിയിൽ; സെലിബ്രിറ്റി ഗെസ്റ്റായി ഡെയ്ൻ ഡേവിസ്, മുഖ്യാതിഥിയായി ശ്രീ രാജ് ശ്രീകണ്ഠൻ, വിശിഷ്ടാതിഥിയായി വിൽസ് ഫിലിപ്പ്
അലക്സ് വർഗ്ഗീസ് അമ്മയെന്ന മനോഹര സങ്കൽപ്പത്തെ പുനരന്വേഷിക്കുകയാണ് സാസി ബോണ്ട് 2025! ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകൾക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നൽകാൻ ഒരുങ്ങുകയാണ് സാസി ബോണ്ട് 2025 ന്റെ സംഘാടകർ. മാർച്ച് 30 ന് കവെൻട്രിയിലെ എച്ച്.എം.വി എംപയറിൽവച്ച് ഉച്ചമുതൽ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേള യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും. സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ് മേളയുടെ ഭാഗമാകും. മുഖ്യാതിഥിയായി ട്വന്റി ഫോർ ചാനലിന്റെ ശ്രീ രാജ്

സാസി ബോണ്ട് – 2025 നാളെ കവന്‍ട്രിയില്‍; യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും; സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ് /
സാസി ബോണ്ട് – 2025 നാളെ കവന്‍ട്രിയില്‍; യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും; സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ്
അലക്സ് വര്‍ഗ്ഗീസ് മാതൃ- ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന “സാസി ബോണ്ട് 2025” യു.കെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. അമ്മയെന്ന മനോഹര സങ്കല്‍പ്പത്തെ പുനരന്വേഷിക്കുന്ന, ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകള്‍ക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നല്കാന് ഏറെ പുതുമകളോടെ അണിയിച്ചൊരുക്കിയിരിക്കുന്ന “സാസി ബോണ്ട് 2025” ഫാഷന്‍ മത്സരങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിയെഴുതുന്നതാണ്. മാര്‍ച്ച് 30 ഞായറാഴ്ച്ച കവന്‍ട്രിയിലെ എച്ച്.എം.വി എംപയറില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേള യുക്മ പ്രസിഡന്റ് അഡ്വ എബി

click on malayalam character to switch languages