1 GBP = 113.76
breaking news
- ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു
- ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നല്കിയ 23 വർഷം പഴക്കമുളള മാനനഷ്ടക്കേസ്; മേധാ പട്കര്‍ അറസ്റ്റില്‍
- വിനോദയാത്രക്ക് എത്തിയ 3 എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ പാലക്കാട് ആളിയാർ ഡാമിൽ മുങ്ങി മരിച്ചു
- പെഹൽഗാമിൽ ആക്രമണം നടത്തിയവർ ‘സ്വാതന്ത്ര്യസമര സേനാനികൾ’; ഭീകരരെ പ്രശംസിച്ച് പാക് ഉപപ്രധാനമന്ത്രി
- തിരുവനന്തപുരത്ത് ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസ്; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ
- സിന്ധു നദീജല കരാർ മരവിപ്പിച്ച വിവരം പാകിസ്താനെ അറിയിച്ച് ഇന്ത്യ; ജല വിഭവ മന്ത്രാലയത്തിന് കത്ത് അയച്ചു
- അന്ത്യയാത്രാമൊഴിയേകി ഉറ്റവർ; ഔദ്യോഗിക ബഹുമതികളോടെ രാമചന്ദ്രന് വിട നൽകി നാട്
പുറം മേനി അകം പൊള്ള – കുരുടന്മാർ കണ്ണു തുറക്കട്ടെ
- Sep 24, 2018

കാരൂർ സോമൻ, ലണ്ടൻ
കേരളത്തിൽ നിശ്ശബ്ദവും അസ്വാസ്ഥജനകുവുമായ അനീതികൾ നടുക്കുമ്പോൾ എഴുത്തുകാർ മൗനം, നിസ്സയഹർ ആകുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്. ചോദ്യങ്ങൾ ചോദിക്കാൻ, വിമർശനങ്ങൾ നടത്താൻ നൂറു നൂറു നാവുകളാണ്. ഒരു ഭാഗത്തു കുരിശി ന്റ കിരീടം മറുഭാഗത് അധികാരണത്തിന്റ ചെങ്കോൽ. അധികാരികൾക് ഇന്ത്യയിൽ ചികിത്സ കിട്ടില്ലേ പിന്നെ എന്തിനവർ വിദേശത്തേക് പറക്കുന്നു? വിടും കുടുംബവും വീട്ടു സേവനത്തിനെത്തുന്ന പാവം കന്യാസ്ത്രീകളെ പിഡിക്കുന്നവര്ക് കുട പിടിക്കുന്നത് ആരാണ്? സഭ മർദ്ദിതരുടേയും നൊമ്പരപെടുന്നവരുടേയും ഒപ്പമാണ് എന്ന് പറയുമ്പോൾ കന്യാത്രീകൾ വിലപിക്കുന്നത് എന്തുകൊണ്ട്? ഇത് കുരിശായി മുന്നിൽ വരുമെന്നു ആരും കരുതിയില്ല. അത് കണ്ടവർ കുരിശ് കണ്ട പിശാചിനെപ്പോലെ കുരുടന്മാരാകുമ്പോൾ അതിന്റ പൊരുൾ പെട്ടന്ന് ആർക്കും മനസ്സിലാകും.
സമുഹത്തിൽ അനീതി നടക്കുമ്പോൾ ആദ്യ൦ മുന്നോട്ടു വരേണ്ടത് സാഹിത്യ -സംസ്‌കാരിക രംഗത്തുള്ളവർ തന്നെയാണ്. ചിലർ വരാറുണ്ട്. ഭൂരിഭാഗവും മാളത്തിൽ ഒളിക്കയാണ് പതിവ്. കാരണം അവർ പൂവിന് ചുറ്റും നടക്കുന്ന വണ്ടുകളെപോലെ അവാർഡ്, പദവികൾ മണത്തു നടക്കുന്നവരാണ്. ഇതുപോലുള്ള മത -രാഷ്ട്രീയ- സാഹിത്യ രംഗത്തുള്ളവരെ പൊക്കിക്കൊണ്ട് നടക്കാൻ ലോകത്തിന്റ എല്ല ഭാഗത്തും മതത്തിലെ അന്ധവിശ്വാസികളെപോലെ കുറച്ചുപേർ ചെണ്ട കൊട്ടുകാരായി പൂച്ചെണ്ടുമായി ജീവിച്ചിരിപ്പുണ്ട്. മണ്മറഞ്ഞ എഴുത്തുകാരെപോലെ അനീതികളെ ഉഴുതുമറിക്കാനുള്ള ദൃഢമായ കാഴ്ചപ്പാടുള്ളവർ ഇന്ന് ഇല്ലെന്ന് തന്നെ പറയാം. അതിന്റ പ്രധാന കാരണം ഇവരൊക്കെ ഭരണ വർഗ്ഗത്തെ ത്രിപ്തിപെടുത്താനായി എഴുതുന്നവരാണ്. മറ്റുള്ളവർ അവരുടെ ഇരകളാണ്. അടിച്ചമർത്തപ്പെട്ടവർ. മുതിർന്ന ചിലർ രോഗം, പ്രായത്തിൽ വിശ്രമജീവിതം നയിക്കുന്നു.
കാലാകാലങ്ങളിലായി അധികാരത്തിന്റ ചെങ്കോൽ കാട്ടി അധികാരി വർഗ്ഗം പൊതുജനത്തെ, വിശ്വാസികളെ പീഡിപ്പിക്കുന്നു. അനീതി, കൊലപാതകം, ബലാത്സംഗം ഇവരുടെ അറിവോടെ നടക്കുന്നു. ചില ഭരണകർത്താക്കൾ മനസ്സിലാക്കുന്നത് ഈ ജനം തൻ്റെ വീട്ടിൽ വളർത്തുന്ന നായ്കളെപോലെയാണ്. യജമാനെ അനുസരിക്കുക. നോക്കുമ്പോഴും നടക്കുമ്പോഴും വാലാട്ടി സ്നേഹം, വിനയം കാണിക്കുക,വണങ്ങുക. രാജ ഭരണ കാലത്തും ഇതുതന്നെയായിരിന്നു. ഇന്ത്യയിൽ വളർന്നുകൊണ്ടിരിക്കുന്ന അഴിമതി, അധികാര ധൂർത്തു്, അതിക്രമം ഇതിനൊക്കെ വഴിവിളക്ക് ഒരുക്കിയത് ഈ ജനം തന്നെയാണ്. എല്ലാപ്രാവശ്യവും വോട്ട് കൊടുത്തു ജയിപ്പിക്കും. ഇങ്ങനെ അധികാരത്തിൽ വരുന്നവരിൽ പലരും ഏതോ മനോരോഗികളെപോലെയാണ് സമൂഹത്തോട് പെരുമാറുന്നത്.
ഇന്ത്യയിൽ ഈ വിദേശ സുഖ ചികിത്സ ഇന്ന് തുടങ്ങിയതല്ല. ഇന്ത്യയിൽ നല്ല ചികിൽസ കിട്ടാത്തതുകൊണ്ടാണോ അധികാരിവർഗ്ഗം വിദേശങ്ങളിൽ ചികിത്സ നടത്തുന്നത്? അതിന്റ പിന്നിലും ഗുഡലക്ഷ്യങ്ങളുണ്ട്. എന്തുകൊണ്ട് ഇന്ത്യയിലെ നല്ല ചികിത്സ കേന്ദ്രങ്ങളിൽ ഇവർ ചികിത്സ നേടുന്നില്ല? ഇന്ത്യയിലെ ഏതെങ്കിലും പ്രമുഖ ഡോക്ടർസ് ഈ രോഗത്തിന് ചികിത്സ ഇവിടെ ബുദ്ധിമുട്ടെന്നു തീരുമാനമെടുത്തോ? മാരക രോഗമുള്ളവർ വേണ്ടിവന്നാൽ ചികിൽസ തേടണം. എന്നാൽ അത് പാവപെട്ടവന്റ് നികുതി പണത്തിൽ നിന്നെടുക്കുമ്പോൾ നാക്കുള്ളവർ ചോദിക്കും. പാവങ്ങൾ ചികിൽസ നടത്താൻ കിടപ്പാടം വില്കുമ്പോഴാണ് അധികാരികളുടെ ഈ സുഖചികിത്സ. പാവപെട്ടവന്റ് ധനം ധൂർത്തടിക്കാൻ നിയമം എന്തുകൊണ്ട് അനുവദിക്കുന്നു? സ്വന്ത൦ കാശുമുടക്കി ആര്ക്കും പോകാമെല്ലോ. അത് സംഭവിക്കുന്നില്ല. അവർ പാവപെട്ടവന്റ് നികുതി പണത്തെ നിശ്ശബ്‌ദമായി താലോലിക്കുന്നു. ഇതിലൂടെ ഇവരുടെ യഥാർത്ഥ ജനസേവനത്തെ വിവരമുള്ളവർ തിരിച്ചറിയുന്നു. വക്തിത്വ൦ ഉണ്ടായിരുന്നവർപോലും അധികാരം കിട്ടിയപ്പോൾ ആനപ്പുറത്തു ഇരിക്കുന്നവരെപോലെയായി. അവരിലെ വക്തിത്വ൦ അവരുടെ ആവശ്യങ്ങളായി മാറിയിരിക്കുന്നു.. ഇതിനായാണ് അധികാര ദുർവിനിയോഗം എന്ന് പറയുന്നത്. ഇതിനൊക്കെ കുട പിടിക്കാൻ കുറെ നിയമങ്ങളുള്ളപ്പോൾ ഇന്ത്യൻ ജനാധി പത്യ൦ നാഥനില്ലാ കളരിയായിട്ടു എത്രയോ കാലങ്ങളായി. ധൂർത്തും, അനീതിയും, അഴിമതിയും, വർഗ്ഗിയതയും തുടർന്നുകൊണ്ടേ ഇരിക്കുന്നു. ഇന്ത്യൻ നിയമ വൃവസ്ഥിതിക് ഒരു പൊളിച്ചെഴുത്തു ആവശ്യമാണ്. ഞാൻ പ്രത്യകം ഒരു പാർട്ടിയെപ്പറ്റി പറയുന്ന കാര്യമല്ല. ഏതു പാര്ടികാരനായാലും മനുഷ്യന് നന്മ ചെയ്യുന്നവർക് എതിരെ ആരും നാവുപോക്കില്ല.നന്മ കാണാത്തതുകൊണ്ട് നാവുയരുന്നു.
ഈ കുട്ടത്തിൽ ബിഷപ്പ് ഫ്രാങ്ക് എന്ന ഫ്രാങ്കോ മുളക്കലിനെയും കുട്ടി വായിക്കണം. സഭ എന്ന മണ്ഡപത്തിൽ മരിച്ചു കിടക്കുന്നു ശവ ശരീരത്തിനുപോലും കണക് പറഞ്ഞു കുഴിമാടം നൽകുമ്പോൾ, അവരെ എത്തിക്കുന്നവരെ തെമ്മാടിക്കുഴിയിൽ അടക്കം ചെയുമ്പോൾ, അടക്കം നിഷേധിക്കുമ്പോൾ, സമ്പന്നന്റെ വീട്ടിലെ മംഗള കര്മങ്ങൾക്ക് നേതൃതു൦ നൽകുമ്പോൾ പാവപെട്ടവനോടുള്ള അവരുടെ നിലപാട് ആർക്കും മനസ്സിലാകും. അധികാരിവർഗ്ഗവും പാവപെട്ടവനൊപ്പമല്ല. ഫ്രാങ്ക് വന്നപ്പോൾ ജനത്തിന് ഒരു കാര്യ൦ ബോധ്യപ്പെട്ടു. ദേവാലങ്ങളിൽ നന്മകൾ നഷപെടുന്നു. വിശുദ്ധ കന്യാമറിയത്തെ ആരാധിക്കുന്നവർ കന്യാത്രീകളെ പിഡിപിക്കുന്നത് എന്താണ്? ഈ കത്തോലിക്ക പട്ടക്കാർ വിവാഹം കഴിക്കാത്തതിന്റ കാരണം ഇപ്പോൾ ജനമറിയുന്നു. ഇവിടെയും ഇണങ്ങിയാൽ മധുരം, അതിമധുരം പിണങ്ങിയാൽ കയ്പ്പ് എന്നത് അവർ തെരുവിൽ ഇറങ്ങിയപ്പോൾ മനസ്സിലായി. എല്ല സന്യാസിമാർ ഇത്തരക്കാരാണ് എന്ന് ആരും വിശ്വസിക്കില്ല. എന്ന് കരുതി ഒറ്റപ്പെട്ട സംഭവ൦ എന്ന മറുമരുന്നു പറഞ്ഞിട്ടു കാര്യമില്ല. സാമൂഹിക ജീവ കരുണ്ണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന എത്രയോ പാവപെട്ട കന്യാസ്ത്രീകൾ നിത്യവും പീഡിപ്പിക്കപ്പെടുന്നു. മതത്തിന്റ മതിൽകെട്ടിനുള്ളിൽ നടക്കുന്ന പീഡനങ്ങൾ പുറംലോകം അറിയാറില്ല. ഇവർ നടത്തുന്ന അനാഥാലയങ്ങളിലെ പിഞ്ചുകുഞ്ഞുങ്ങൾ എവിടുന്നു വരുന്നു എന്നതും പരിശോധിക്കേണ്ടതാണ്. മേലാളന്മാരുടെ കാമപീഡനങ്ങൾക്കു അവർ നിർബന്ധിതരാകുന്നു അവരുടെ ജീവിത ചുറ്റുപാടുകൾ, ഭയ൦, അജ്ഞത അവരെ കണ്ണീരിലാഴ്ത്തുന്നു. എത്രയോ നാളുകളായി മൂടിപ്പുതച്ചു വെച്ചതല്ലേ ഇന്ന് പുറത്തു വന്നത്. കുരങ്ങു് കയറാത്ത മരമുണ്ടോ എന്നതുപോലെ ഈ പുരോഗിതർ കയറാത്ത മഠങ്ങളുണ്ടോ? സഭ ഒരു പൊളിച്ചെഴുത്തുനടത്തുമോ? ഇവരല്ലേ സത്യത്തിൽ കുമ്പസാരിക്കേണ്ടത്? അല്ലാതെ പാവങ്ങളാണോ?
പള്ളികളിൽ പ്രാർത്ഥിക്കാൻ പോകുന്നവർ ആൽമാവിനെ അന്വഷിക്കുമ്പോൾ ആൽമബോധം ഒപ്പമുണ്ടോ എന്നുകൂടി അന്വഷിക്കുന്നത് നല്ലതാണു. മതം ജാനകിയമായപ്പോൾ, പണമുള്ളവർ ബന്ധുക്കളായപ്പോൾ അവർ രാഷ്ട്രിയക്കാരുമായി കുട്ടുകച്ചവട൦ നടത്തി വിളവെടുപ്പ് നടത്തികൊണ്ടിരിക്കുന്നു. ഇവരൊന്നും ജനസേവകരോ, ശിശ്രുഷകരോ അല്ല എന്ന തിരിച്ചറിവാണ് ആൽമബോധമുള്ളവർ മനസ്സിലാക്കേണ്ടത്. ഇത് ഇവിടെ മാത്രമല്ല ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരിൽ നല്ലൊരു കൂട്ടർ സ്ത്രീകളെ പിഡിപിക്കുന്നുണ്ട്. അതും പുറം ലോകമറിയുന്നില്ല. സ്വന്ത൦ മാനം നഷ്ടപ്പെട്ടു എന്ന് സാധാരണ ഒരു സ്ത്രീയും പറയില്ല. പറഞ്ഞാൽ ജോലിയുള്ള സ്ത്രീകളുടെ ജോലി നഷ്ടപ്പെടും അല്ലെങ്കിൽ സ്ഥാനക്കയറ്റം നഷ്ടമാകും. ഭർത്താവ് അറിഞ്ഞാൽ കുടുംബ ജീവിതം തകരും എന്ന ഭയ൦. ഇതു തന്നെയാണ് കന്യാസ്ത്രീ മഠങ്ങളിലും നടക്കുന്നത്. എത്രയോ നൂറ്റാണ്ടുകളായി ഈ പാവം സ്ത്രീകൾ അടിമവേല ചെയ്തു ജീവിക്കുന്നു. അവര്ക് ഇനിയെങ്കിലും ഒരു മോചനം ആവശ്യമാണ്. അതിനു സർക്കാരോ സഭകളോ തയാറാകുമോ? ഈ പണിക്ക് ഇവരെ പറഞ്ഞു വിടുന്ന മാതാപിതാക്കളും കുറ്റക്കാരാണ്. അന്തിക്രിസ്തുവിന്റ അടയാളങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു. ഈ അടിമപ്പണിയിൽ നിന്നും മാറി നില്കുന്ന കന്യാസ്ത്രികൾ വളരെ കുറച്ചുപേർ മാത്രമാണ്. അവർക്കൊപ്പം നന്മയുള്ള നല്ല മനസ്സുള്ള കുറെ മനുഷ്യർ, മാധ്യമങ്ങൾ എന്നുമുണ്ടാകുന്നു.
അരമന രഹസ്യങ്ങൾ പുറത്തു വന്നപ്പോൾ, അവകാശ സമരങ്ങളായി മാറിയപ്പോൾ അവിടെയും ഇരക്കൊപ്പം നിൽക്കാൻ അവർ തയാറാകുന്നില്ല. . ഈ വിധം പീഡനങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾ ആരിലാണ് അഭയം തേടേണ്ടത്? നിയമ വാഴ്ചകൾക് മനസ്സോ മനഃസാക്ഷിയോ ഉണ്ടെങ്കിൽ നൂറ്റാണ്ടുകളായി ഈ പാവം സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾക് അവസാനമുണ്ടാകണം. അവർ ഒറ്റപ്പെട്ട സ്ത്രീകളാണ്. ഇത്തരത്തിലുള്ള ചൂഷക പീഡകർക് അവരെ വിട്ടുകൊടുക്കരുത്. ഇവിടെ സഭയുടെ ഊന്നുവടികളല്ല ആവശ്യം സർക്കാരിന്റ കരുത്തറ്റ വടികളാണ് വേണ്ടത്. സഭകൾ ബോധപൂർവം സൃഷ്ഠിച്ചിരിക്കുന്ന മതില്കെട്ടിനുള്ളിൽ നിന്നും അവര്ക് മോചനം നല്കാൻ നിയമവാഴ്ചയുള്ള ഒരു സർക്കാരിന് സാധിക്കണം. കേരളത്തിലെ പ്രബുദ്ധരായ ജനം ഒരിക്കലും വോട്ടുബാങ്ക് കച്ചവടത്തിന് പോകുന്നവരല്ല. പള്ളിക്കുള്ളിലെ അനീതികൾക് എല്ലാവരും ആമ്മീൻ പറയുന്നവരോ അവരുടെ താളത്തിനു തുള്ളുന്നവരൊ അല്ല. അതൊരു കച്ചവട കേന്ദ്രമെന്ന് എല്ലാവർക്കുമറിയാം. മാമോദിസ, വിവാഹം, മരണം എല്ലാം അവരുടെ അധിനതയിലാണ്. അതിനാലാണ് പലരും നിശ്ശബ്ദരാകുന്നത്. മതമില്ലാത്ത ഒരു ജനത വളർന്നു വരാൻ കാലമായിരിക്കുന്നു. മരണപെടുന്നവരെ അവനവന്റ മണ്ണിലടക്കം ചെയ്യാൻ തയ്യാറാകണം. വാലാട്ടികൾ എല്ലായിടത്തുമുണ്ട്. അടിച്ചുവാരാനും പൂമാല ചാർത്താനും അവർ എന്നുമുണ്ട്. അവർക്കാണ് കൂടുതൽ ആനുകൂല്യങ്ങൾ കിട്ടുന്നത്. അവരും അധികാരികളുടെ വീട്ടിലെ അടിമകളാണ്. സ്ത്രീ പുരുഷ സമത്വ൦ എഴുതിവെച്ചാൽ മാത്ര൦ പോരാ അത് നടപ്പാക്കാനുള്ള ആർജ്ജവമുണ്ടാകണം. കാമകണ്ണുകളുമായി ഈ കഴുകന്മാർ പറക്കാതിരിക്കണമെങ്കിൽ കത്തോലിക്ക സഭ മാംസവും രക്തവുമുള്ള ഈ പുരോഗിതർക് വിവാഹം അനുവദിക്കണ൦ ഇല്ലെങ്കിൽ ഇവരെ ഹിന്ദു-ബുദ്ധ സന്യാസിമാർക്കൊപ്പം ഹിമാലസാനുക്കളിൽ കുറെ വർഷങ്ങൾ തപസ്സനുഷ്ഠിക്കാൻ അനുവദിക്കണം. ഇന്ന് സഭകളിൽ കുടുതലും ഈ തൊഴിൽ ഏറ്റെടുക്കുന്നത് ഒരു തൊഴിലിനു ലക്ഷങ്ങൾ കൈക്കൂലി കൊടുക്കാൻ ഇല്ലാത്തവരാണ്.
നാടുവാഴി-രാജ ഭരണം പുറമെ മാറിയെങ്കിലും അധികാരത്തിന്റ അന്തഃപുരങ്ങളിൽ അത് ഇന്നും ജീവിക്കുന്നു. ഇന്നത്തെ മത-രാഷ്രിയ കൂട്ടുകെട്ടുകൾ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ബ്രിട്ടനിലെ ഓരോ രാജ്യങ്ങളും നിലകൊള്ളുന്നത് ഓരൊ വിശുദ്ധന്മാരുടെ പേരിലാണ്. പത്തു് പതിനഞ്ചു് നുറ്റാണ്ടുകൾ ആ വിശുദ്ധി, അൽമിയജീവിതം ഈ രാജ്യങ്ങളിൽ കണ്ടിരുന്നു. ഇവർ ജീവ കരുണ്ണ്യ പ്രവർത്തനങ്ങളിൽ വളരെ മുന്നിലെങ്കിലും ഇവരിലെ അൽമിയജീവിതം തല്ലി തകർത്തത് ഇവിടുത്തെ പൗരോഗിത്യത്തിന്റ ചെയ്തികളാണ്. ഇവിടെയുള്ളവർ ഇന്ത്യയിൽ കാണുന്ന വിധമുള്ള അന്ധവിശ്വാസികളല്ല. വിശ്വാസികൾ ദേവാലങ്ങളിൽ നിന്നും അകന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലും അൽമിയ ജീവിതത്തിനു മങ്ങൽ സംഭവിച്ചതുകൊണ്ടാണ് മത -വർഗ്ഗിയത വളരുന്നത്. അത് രാഷ്രിയകാരന് തുറുപ്പു ചിട്ടാണ്. ആ തുറുപ്പു ചിട്ടാണ് അല്പം വർഗ്ഗിയത, മദ്യ൦, പണവും കൊടുത്താൽ മതി വോട്ട് പെട്ടിയിൽ വീഴും. വെറുതെയല്ല അവർ കഴുതകൾ എന്ന് വിളിക്കുന്നത്.
ഏഷ്യനാഫ്രിക്കയിലെ കുറെ പാവങ്ങൾ ഇവിടെ കുമ്പസരിക്കാൻ, പ്രാർത്ഥിക്കാൻ പോകുന്നതൊഴിച്ചാൽ സായിപ്പും മദാമ്മയും അവിടെ പോകാറില്ല. യേശുവിന്റ നാമത്തിൽ കച്ചവട൦ നടത്തികൊണ്ടിരിന്നു ദേവാലങ്ങൾ പലതും മത-മൗലിക വാദികളും മറ്റ് കച്ചവടക്കാരും ഇന്ന് അവരുടെ താവളങ്ങളായി മാറ്റുന്നു. ഇന്ത്യയിൽ മത-അധികാരത്തിന്റ തണലിൽ ജനങ്ങളെ ഇന്നും അടിമകളായി വളര്ത്തുമ്പോൾ വികസിത രാജ്യങ്ങളിൽ ഈ ധനമോഹികളെ, ആഡംബരപ്രിയരെ അവർ വലിച്ചെറിയുന്ന കാഴ്ചയാണ് കാണുന്നത്. അന്തിക്രിസ്തുവിന്റ വരവുപോലെ ഇന്ത്യയിൽ ഒരു രക്തരഹിത വിപ്ലവത്തിന് കാലമായിരിക്കുന്നു. ഈ കുരുടന്മാർ കണ്ണു തുറക്കുമെന്നു ആരും കരുതേണ്ട. അതിനായി വിപ്ലവകാരികളായ എഴുത്തുകാർ മുന്നോട്ടു വരുമെന്നും പ്രതീക്ഷ വേണ്ട. ഇന്ത്യയിലെ യൂവജനങ്ങൾ ഉണരണം. ഇന്ത്യ ഉയർത്തെഴുനേൽക്കാൻ അത് മാത്രമേ മാർഗ്ഗമുള്ളു.
Latest News:
മാർസ് ഈസ്റ്റർ & വിഷു 2025 യുക്മ ദേശീയ അദ്ധ്യക്ഷൻ അഡ്വ . എബി സെബാസ്റ്റ്യൻ മുഖ്യാതിഥി
റെഡ്ഹിൽ , സറെ : മലയാളീ അസോസിയേഷൻ ഓഫ് റെഡ് ഹിൽ സറെയുടെ (മാർസ്) ഈസ്റ്റർ ആൻഡ് വിഷു 2025 ആഘോഷങ്ങൾ റെഡ് ...Associationsഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു
ബെംഗളൂരു: ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. ബെംഗളൂരിവിലയിരുന്നു അന്ത്യം. 84 വയസായി...Latest Newsഡല്‍ഹി ലഫ്. ഗവര്‍ണര്‍ നല്കിയ 23 വർഷം പഴക്കമുളള മാനനഷ്ടക്കേസ്; മേധാ പട്കര്‍ അറസ്റ്റില്‍
സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നല്കിയ മാനനഷ്ടക്കേസിലാണ് അറസ്റ...Breaking Newsവിനോദയാത്രക്ക് എത്തിയ 3 എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ പാലക്കാട് ആളിയാർ ഡാമിൽ മുങ്ങി മരിച്ചു
പാലക്കാട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പാലക്കാട് ആളിയാർ ഡാമിലാണ് 3 വിദ്യാർത്ഥികൾ മുങ്ങി മരിച്ചത്. ...Latest Newsപെഹൽഗാമിൽ ആക്രമണം നടത്തിയവർ ‘സ്വാതന്ത്ര്യസമര സേനാനികൾ’; ഭീകരരെ പ്രശംസിച്ച് പാക് ഉപപ്രധാനമന്ത്രി
പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരവാദികളെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ച...Latest Newsതിരുവനന്തപുരത്ത് ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസ്; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ
തിരുവനന്തപുരം: തിരുവനനന്തപുരത്ത് സ്വത്തിന് വേണ്ടി 52കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ...Latest Newsസിന്ധു നദീജല കരാർ മരവിപ്പിച്ച വിവരം പാകിസ്താനെ അറിയിച്ച് ഇന്ത്യ; ജല വിഭവ മന്ത്രാലയത്തിന് കത്ത് അയച്ച...
സിന്ധു നദീജല കരാർ മരവിപ്പിച്ച വിവരം പാകിസ്താനെ ഒദ്യോഗികമായി അറിയിച്ച് ഇന്ത്യ. കേന്ദ്ര ജലശക്തി മന്ത്...Latest Newsഅന്ത്യയാത്രാമൊഴിയേകി ഉറ്റവർ; ഔദ്യോഗിക ബഹുമതികളോടെ രാമചന്ദ്രന് വിട നൽകി നാട്
കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു. ഇട...Latest News
Post Your Comments Here ( Click here for malayalam )
Press Esc to close
Latest Updates
- മാർസ് ഈസ്റ്റർ & വിഷു 2025 യുക്മ ദേശീയ അദ്ധ്യക്ഷൻ അഡ്വ . എബി സെബാസ്റ്റ്യൻ മുഖ്യാതിഥി റെഡ്ഹിൽ , സറെ : മലയാളീ അസോസിയേഷൻ ഓഫ് റെഡ് ഹിൽ സറെയുടെ (മാർസ്) ഈസ്റ്റർ ആൻഡ് വിഷു 2025 ആഘോഷങ്ങൾ റെഡ് ഹിൽ സെൻറ് മാത്യൂസ് ചർച് ഹാളിൽ ഏപ്രിൽ 26 ശനിയാഴ്ച 5 :50 pm മുതൽ 10 pm വരെ നടക്കുമെന്ന് പ്രസിഡന്റ് ശ്രീ ബാബു പറകുടിയിൽ , സെക്രട്ടറി ശ്രീ സ്റ്റാലിൻ പ്ലാവില , ട്രെഷറർ ശ്രീ ജെന്നി മാത്യു എന്നിവർ അറിയിച്ചു. അസോസിയേഷൻ പ്രസിഡന്റ് ശ്രീ ബാബു പറകുടിയിലിന്റെ അധ്യക്ഷതയിൽ
- ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു ബെംഗളൂരു: ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. ബെംഗളൂരിവിലയിരുന്നു അന്ത്യം. 84 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലിരിക്കെയായിരുന്നു വിയോഗം. പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ഗാഡ്ഗിൽ സമർപ്പിച്ച റിപ്പോർട്ട് പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയർമാനായിരുന്നു കസ്തൂരിരംഗൻ. 1994 മുതൽ 2003 വരെ ഐഎസ്ആർഒയുടെ ചെയർമാനായിരുന്നു. ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്കര എന്നിവയുടെ പ്രൊജക്ട് ഡയറക്ടറായിരുന്നു. ആസൂത്രണ അകമ്മീഷൻ അംഗവും കൂടിയായിരുന്നു. രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്
- ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നല്കിയ 23 വർഷം പഴക്കമുളള മാനനഷ്ടക്കേസ്; മേധാ പട്കര്‍ അറസ്റ്റില്‍ സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നല്കിയ മാനനഷ്ടക്കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡല്‍ഹിയിലെ സാകേത് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഉച്ചയോടെ മേധാ പട്കറെ സാകേത് കോടതിയില്‍ ഹാജരാക്കും. 23 കൊല്ലം പഴക്കമുളള കേസാണിത്. ഈ കേസിലാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. കേസില്‍ ഏപ്രില്‍ 23-ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മേധാ പട്കര്‍ ഹാജരായില്ല. വിഡിയോ കോളിലൂടെയാണ് വാദം കേള്‍ക്കലിന് ഹാജരായത്. എന്നാല്‍ നേരിട്ട് കോടതിയില്‍ വരാതിരുന്നതും ശിക്ഷാനിയമങ്ങള്‍ പാലിക്കാതിരുന്നതുമായ നടപടി
- വിനോദയാത്രക്ക് എത്തിയ 3 എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ പാലക്കാട് ആളിയാർ ഡാമിൽ മുങ്ങി മരിച്ചു പാലക്കാട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പാലക്കാട് ആളിയാർ ഡാമിലാണ് 3 വിദ്യാർത്ഥികൾ മുങ്ങി മരിച്ചത്. ഡാമിൽ കുളിക്കുമ്പോഴാണ് അപകടം ഉണ്ടായത്. മരിച്ചത് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ. സംഘം എത്തിയത് വിനോദയാത്രക്ക്. ചെന്നൈയിലെ സ്വകാര്യ കോളജ് വിദ്യാർത്ഥികളായ ധരുൺ, രേവന്ത് ആന്റോ എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയ സംഘം കുളിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. മറ്റ് വിദ്യാർത്ഥികളും ഡാമിൽ കുളിക്കാൻ ഇറങ്ങിരിയിരുന്നു
- പെഹൽഗാമിൽ ആക്രമണം നടത്തിയവർ ‘സ്വാതന്ത്ര്യസമര സേനാനികൾ’; ഭീകരരെ പ്രശംസിച്ച് പാക് ഉപപ്രധാനമന്ത്രി പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരവാദികളെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ. ആക്രമണത്തെ പാകിസ്ഥാൻ അപലപിക്കുകയും തീവ്രവാദ സംഘടനകൾക്ക് അഭയം നൽകുന്നുവെന്ന അവകാശവാദങ്ങൾ നിഷേധിക്കുകയും ചെയ്തതിനിടെയാണ് ഉപപ്രധാനമന്ത്രിയുടെ വിശേഷണം. “ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാം ജില്ലയിൽ ആക്രമണം നടത്തിയവർ സ്വാതന്ത്ര്യ സമര സേനാനികളായിരിക്കാം” ഇസ്ലാമാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഇഷാഖ് ദാർ പറഞ്ഞു. ഇന്ത്യ പാകിസ്ഥാനെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്താൽ തിരിച്ചടി നൽകുമെന്നും ഇഷാഖ് ദാർ പറഞ്ഞു. അതേസമയം അതേസമയം

ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം /
ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം
എഡിറ്റോറിയൽ ആഗോള ക്രൈസ്തവർ യേശുദേവന്റെ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുന്ന ഈ അവസരം ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശങ്ങൾ പങ്കുവെക്കുന്ന അനുഗ്രഹീതമായ അവസരം കൂടിയാവുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും വീഴ്ചകളിലൂടെയും പീഡാനുഭവങ്ങളിലൂടെയും കടന്നുപോകാത്തവരായി നമ്മിൽ ആരും ഉണ്ടാകില്ല. അത് വ്യക്തി ജീവിതങ്ങളിലാവാം, നമ്മൾ പ്രവർത്തിക്കുന്ന തൊഴിൽ-സാമൂഹ്യ രംഗങ്ങളിലാവാം. ഒരു വീഴ്ചയും സ്ഥിരമായുള്ളതല്ല. എല്ലാ വീഴ്ചകൾക്കുമപ്പുറം ഉയിർപ്പിന്റെ ഒരു തിരുന്നാളുണ്ടാകും. കാത്തിരുന്നാൽ കരഗതമാവുകതന്നെ ചെയ്യുന്ന നന്മയുടെ ഒരു ഉയിർപ്പു തിരുന്നാൾ. ഈസ്റ്ററിന്റെ സന്ദേശം സുവ്യക്തമാണ്. ഉയർത്തെഴുന്നള്ളിയ യേശുദേവൻ താൻ ദർശനം

യുക്മ അംഗത്വ മാസാചരണം 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസ്സോസ്സിയേഷനുകൾക്ക് അപേക്ഷിക്കുവാൻ അവസരം…. /
യുക്മ അംഗത്വ മാസാചരണം 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസ്സോസ്സിയേഷനുകൾക്ക് അപേക്ഷിക്കുവാൻ അവസരം….
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) ആഗോള പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യു കെ മലയാളി അസ്സോസ്സിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള കാലപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ 5 ശനിയാഴ്ച വാൽസാളിൽ വെച്ച് ചേർന്ന

എല്ലാ മലയാളികൾക്കും വിഷു ആശംസകൾ; യുക്മ ദേശീയ കമ്മിറ്റി /
എല്ലാ മലയാളികൾക്കും വിഷു ആശംസകൾ; യുക്മ ദേശീയ കമ്മിറ്റി
മറ്റൊരു വിഷുക്കാലം കൂടി വരവായിരിക്കുകയാണ്. മേട മാസത്തിലാണ് വിഷു ആഘോഷിക്കാറുള്ളത്. മലയാള മാസമായ മേടത്തിലെ ആദ്യ ദിവസമാണ് ഇത്. ഓരോ വിഷുവും ഒരു ഓർമ്മപ്പെടുത്തലാണ്. ‘കാലമിനിയും ഉരുളും, വിഷു വരും, വർഷം വരും, തിരുവോണം വരും, പിന്നെ ഓരോ തളിരിലും പൂ വരും കായ് വരും’ എന്ന എൻഎൻ കക്കാടിന്റെ സഫലമീ യാത്ര എന്ന പ്രശസ്തമായ കവിതയാണ് ഈ സമയം പലരുടെയും മനസിലേക്ക് ഓടിയെത്തുക. യുക്മയുടെ പ്രവർത്തന വർഷം തന്നെ ആരംഭിക്കുന്നത് ഓരോ വിഷുക്കാലത്തിലാണ്… ഇത്തവണയും വിഷുക്കാലത്തിൽ

യുക്മ നിയമോപദേഷ്ടാവും കേംബ്രിഡ്ജ് മേയറുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലിയുടെ ആദരം, ഓണററി പൗരത്വം നൽകി ആദരിച്ചു /
യുക്മ നിയമോപദേഷ്ടാവും കേംബ്രിഡ്ജ് മേയറുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലിയുടെ ആദരം, ഓണററി പൗരത്വം നൽകി ആദരിച്ചു
ലണ്ടൻ: കേംബ്രിജ് മേയറും യുക്മ നിയമോപദേഷ്ടാവുമായ ഇംഗ്ലണ്ടിലെ ക്രിമിനൽ ഡിഫൻസ് സോളിസിറ്ററുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലി ഓണററി പൗരത്വം നൽകി ആദരിച്ചു. കാസ്റെറല്ലൂസിയോ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ചടങ്ങിൽ, മുനിസിപ്പൽ സെക്രട്ടറി ഡോ. മരിയ മിഖയേല മേയർ ബൈജുവിനെ സദസിന് പരിചയപ്പെടുത്തി. ഇറ്റാലിയൻ പൗരത്വം മേയർ സർ പാസ്ക്വേൽ മാർഷെസ് ബൈജുവിന് കൈമാറി. കാസ്റെറല്ലൂസിയോ വാൽമാഗിയോറിന്റെ ഡപ്യൂട്ടി മേയർ മിഷേൽ ജിയാനെറ്റ, കേംബ്രിജ് കൗൺസിലറും മുൻ മേയറുമായ റോബർട്ട് ഡ്രൈഡൻ ജെ.പി., എംആർടിഎ, പിയറോ ഡി ആഞ്ചെലിക്കോ, ഗ്യൂസെപ്പെ,

“ലണ്ടൻ ഡ്രീംസ്” യുക്മ – ഫ്ലവേഴ്സ് ചാനൽ ഓഡിഷന് നോർവിച്ചിൽ തുടക്കമായി; ഏപ്രിൽ 12ന് നോട്ടിംങ്ങ്ഹാമിൽ – രജിസ്റ്റർ ചെയ്യുവാൻ അവസരം. /
“ലണ്ടൻ ഡ്രീംസ്” യുക്മ – ഫ്ലവേഴ്സ് ചാനൽ ഓഡിഷന് നോർവിച്ചിൽ തുടക്കമായി; ഏപ്രിൽ 12ന് നോട്ടിംങ്ങ്ഹാമിൽ – രജിസ്റ്റർ ചെയ്യുവാൻ അവസരം.
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) കേരളത്തിലെ ഏറ്റവും പ്രമുഖമായതും മലയാളി കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദ ടി വി ചാനലുമായ ഫ്ലവേഴ്സ് ചാനലിൽ നടന്നുവരുന്ന “ഇതു ഐറ്റം വേറെ”, സ്മാർട്ട് ഷോ”, ടോപ് സിംഗർ – 5 എന്നീ കുടുംബ ഷോകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കായി വിവിധ പ്രായപരിധിയിലുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുവാനുള്ള രണ്ടാമത്തെ ഓഡിഷൻ ഏപ്രിൽ 12 ന് നോട്ടിംങ്ങ്ഹാമിൽ വച്ച് നടക്കുന്നു. ഇന്നലെ നോർവിച്ചിൽ വെച്ച് നടന്ന ആദ്യ ഓഡിഷനിൽ യു

click on malayalam character to switch languages