ഇംഗ്ലണ്ടിന്റെ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഭാഗങ്ങളിൽ ആറ് ദശലക്ഷം ജനങ്ങൾ കൂടി ബോക്സിംഗ് ദിനത്തിൽ ടിയർ ഫോറിലേക്ക് പ്രവേശിക്കുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. ഉയർന്ന തലത്തിലുള്ള നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്ന സ്ഥലങ്ങളിൽ വീടുകളിൽ തന്നെ തങ്ങുന്നതിനാണ് നിർദ്ദേശം. ഇതിനകം ടിയർ ഫോറിലുള്ള പ്രദേശങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽ ടിയർ ത്രീ, ടുവിലുള്ളവയും ടിയർ ഫോറിലേക്ക് മാറും.
ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മറ്റൊരു പുതിയ കൊറോണ വൈറസ് വേരിയന്റ് യുകെയിൽ നിന്ന് കണ്ടെത്തിയെന്നും ഹാൻകോക്ക് വെളിപ്പെടുത്തി.
കഴിഞ്ഞ രണ്ടാഴ്ചയായി അവിടെ ഉണ്ടായിരുന്നവർ ഉടനടി നിരീക്ഷണത്തിൽ പോകണമെന്നും ആരോഗ്യമന്ത്രി നിർദ്ദേശിച്ചു.
ബുധനാഴ്ച, യുകെയിൽ 39,237 പേർ കൂടി വൈറസ് ബാധിതരാണെന്ന് കണ്ടെത്തി. എക്കാലത്തെയും ഉയർന്ന പ്രതിദിന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. പോസിറ്റീവ് പരിശോധനയ്ക്ക് ശേഷം 744 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
വൈറസിന്റെ പുതിയ വകഭേദം നിയന്ത്രിക്കാൻ ടയറിങ് സംവിധാനം പര്യാപ്തമല്ലെന്ന് ആരോഗ്യ സെക്രട്ടറി ഡൗണിങ് സ്ട്രീറ്റ് പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആഴ്ച്ച രാജ്യത്തുടനീളം കേസുകൾ 57 ശതമാനം ഉയർന്നിട്ടുണ്ടെന്നും ഏപ്രിൽ പകുതി മുതൽ ആശുപത്രി പ്രവേശനം ഏറ്റവും ഉയർന്ന നിലയിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനകം തന്നെ ടിയർ ഫോറിലുള്ള പ്രദേശങ്ങളുടെ അയൽപ്രദേശങ്ങളിലും കേസുകളിൽ കാര്യമായ വർദ്ധനവുണ്ടായതായും അദ്ദേഹം പറഞ്ഞു, ഈസ്റ്റ് ആംഗ്ലിയ അതിവേഗം പടരുന്ന പുതിയ വേരിയൻറ് മൂലം കേസുകളിൽ ഗണ്യമായ എണ്ണം കണ്ടെത്തി.
സസെക്സ്, ഓക്സ്ഫോർഡ്ഷയർ, സഫോക്ക്, നോർഫോക്ക്, കേംബ്രിഡ്ജ്ഷയർ, ഹാംപ്ഷയർ(ന്യൂ ഫോറസ്റ്റ് ഒഴികെ) തുടങ്ങിയവയും എസെക്സ്, സറേ എന്നിവയുടെ ഇപ്പോൾ ടിയർ ഫോറിലല്ലാത്ത പ്രദേശങ്ങളും ബോക്സിങ് ദിനം മുതൽ ടിയർ ഫോറിലേക്ക് നീങ്ങും. അധികമായി ആറ് ദശലക്ഷം ആളുകൾ ടയർ നാലിലേക്ക് പോകുന്നതോടെ ഏറ്റവും കടുത്ത നിയന്ത്രണത്തിലുള്ള മൊത്തം ആളുകളുടെ എണ്ണം 24 ദശലക്ഷമായി ഉയരും. ഇംഗ്ലണ്ടിലെ ജനസംഖ്യയുടെ 43% ആയി ഇത് കണക്കാക്കുന്നു. 24.8 ദശലക്ഷം പേർ മൂന്നാം നിരയിലായിരിക്കും.
click on malayalam character to switch languages