- പശ്ചിമേഷ്യ യുദ്ധം; ബ്രിട്ടനും ഫ്രാൻസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ 40 രാജ്യങ്ങൾ പങ്കെടുക്കും
- വെയ്ൽസിലെ ദേവാലയങ്ങളിൽ സ്വവർഗ്ഗ വിവാഹങ്ങൾ ആശിർവദിക്കുന്നതിന് സ്ഥിരാനുമതി
- ഹോർമുസിൽ ഉപരോധം ശക്തമാക്കി യുഎസ് സൈന്യം; മൂന്ന് ദിവസത്തിനിടെ 10 ഇറാനിയൻ കപ്പലുകൾ തിരിച്ചയച്ചു
- പിന്മാറില്ലെന്ന് നെതന്യാഹു; വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ആശങ്കയൊഴിയാതെ ലെബനൻ
- സമാധാന കരാറിന് തയ്യാറായില്ലെങ്കിൽ ഏതു നിമിഷവും യുദ്ധം പുനരാരംഭിക്കാൻ യു.എസ് സൈന്യം സജ്ജമാണെന്ന് പ്രതിരോധ സെക്രട്ടറി
- ഇറാനുമായുള്ള സംഘർഷം; അമേരിക്കയെ വിമർശിച്ച് ബ്രിട്ടീഷ് ചാൻസലർ
- ഡ്രൈവിങ് പഠിതാക്കളിൽ നിന്ന് അധിക ഫീസ് ഈടാക്കി; എ എ, ബി എസ് എം കമ്പനികൾ റീഫണ്ട് നൽകാൻ ഉത്തരവ്
സുസ്ഥിരവികസനവും ജനക്ഷേമവും തുടരുകയാണ് വേണ്ടത്… മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ എന്ന ആശയത്തിന്, പ്രതീക്ഷയുടെ ഒരു കൊച്ചു തുരുത്തായി കേരളം എക്കാലവും നിലനിൽക്കണം…
- Apr 08, 2026
മനുഷ്യത്വത്തോടും , മനുഷ്യപുരോഗതിയോടും അനുഭാവം പുലർത്തുന്ന ഏതൊരു വ്യക്തിയെയും സംബന്ധിച്ചിടത്തോളം സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളാണ് കഴിഞ്ഞ 10 വർഷങ്ങളിൽ കേരളം നടപ്പാക്കിയത്. ഒരുകാലത്തും നടപ്പാക്കാൻ പോകുന്നില്ല എന്ന് ലോകം മുഴുവൻ വിലയിരുത്തിയ നിരവധിയായ പദ്ധതികൾ 10 വർഷമായി തുടർന്ന് പോരുന്ന LDF സർക്കാരിന്റെ നിശ്ചയദാർഢ്യം ഒന്ന് കൊണ്ട് മാത്രമാണ് കേരളത്തിൽ നടപ്പാക്കാൻ കഴിഞ്ഞത്. പവർ കട്ടില്ലാത്ത കേരളം, എന്ന നേട്ടത്തിലേക്ക് എത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഇടമൺ കൊച്ചി പവർ ഹൈവേ, ഗെയിൽ പൈപ്പ് ലൈൻ, ഒരിക്കലും നടക്കാൻ പോകുന്നില്ല എന്ന് പറഞ്ഞു ഓഫീസ് അടച്ചു പൂട്ടിപ്പോയ നാഷണൽ ഹൈവേയുടെ പൂർത്തീകരണം, വയനാട് തുരങ്കപാത, വിഴിഞ്ഞം തുറമുഖം തുടങ്ങി കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ച പദ്ധതികൾ ഇവയിൽ എടുത്ത് പറയേണ്ടതാണ്. റോഡുകളും പാലങ്ങളും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും പുറമേ ജനക്ഷേമത്തിനും ഊന്നൽ നൽകിയ സർക്കാരാണ് കഴിഞ്ഞ 10 വർഷമായി കേരളത്തെ കാത്തു സംരക്ഷിച്ചത്. ക്ഷേമപെൻഷൻ മുടക്കം ഇല്ലാതെ പടിപടിയായി വർധിപ്പിച്ചതും ; ലോകത്തെ ഏറ്റവും കൂടുതൽ പട്ടിണിക്കാരുഉള രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യ രാജ്യത്തെ ഒരു സംസ്ഥാനമായിരുന്നിട്ട് കൂടി ഇന്ത്യയിലെ ഏക അതിദാരിദ്രമുക്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുത്തതും ഈ സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ്.
ശിശുമരണ നിരക്കിലും, ആയുർദൈർഖ്യത്തിന്റെ കാര്യത്തിലായാലും വികസിത മുതലാളിത്ത രാജ്യങ്ങളെക്കാൾ വലിയ റാങ്കിങ് കേരളം നേടിയെടുത്തതിൽ ആരോഗ്യമേഖല വഹിച്ച പങ്ക് പ്രശംസനീയമാണ്. ഗ്രാമപ്രദേശങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും, കടുംബാരോഗ്യകേന്ദ്രങ്ങളും തുടങ്ങി താലൂക്കാശുപത്രികളും, ജില്ലാ ആശുപത്രികളും, ജനറൽ ആശുപത്രികളും സർക്കാർ മെഡിക്കൽ കോളേജുകളും എല്ലാം ലോകോത്തര നിലവാരത്തിലേക്കാണ് കഴിഞ്ഞ 10 വര്‍ഷം കൊണ്ട് മാറ്റിയെടുത്തത്. സ്വകാര്യ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികൾ ലക്ഷക്കണക്കിന് രൂപ പണം വാങ്ങി നടത്തുന്ന ഹൃദയമാറ്റൽ ശസ്ത്രക്രിയ അടക്കമുള്ള വലിയ ഓപ്പറേഷനുകൾ, ഒരു രൂപ പോലും മുടക്കാതെ, എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്പ്യമാകുന്ന നിലയിലേക്ക് മാറ്റിയെടുക്കാൻ നമ്മുടെ ജനറൽ ആശുപത്രികളെയും മെഡിക്കൽ കോളേജുകളെയും മാറ്റിയെടുത്തത് അഭിമാനകരമായ നേട്ടമാണ്. കോവിഡ് പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ, ലോകം മുഴുവൻ പകച്ചു നിന്നപ്പോഴും കേരളത്തിലെ ആരോഗ്യമേഖല തന്മയത്വത്തോടെ ആ മഹാമാരിയെ നേരിട്ടത് ലോകപ്രശംസ പിടിച്ചു പറ്റിയ പ്രവർത്തനമായിരുന്നു. 70 മുതൽ 100 ശതമാനം വരെ മരണനിരക്കുള്ള നിപ്പ വൈറസിനെ ഫലപ്രദമായി നേരിട്ട് ലോകത്തിന് മുഴുവൻ മാതൃകയായി നിന്ന കേരളത്തിലെ ആരോഗ്യമേഖല തികച്ചും പ്രൊഫെഷനലായിട്ടാണ് കോവിഡ് മഹാമാരിയെ നേരിട്ടത്. ചികിത്സാസഹായം കിട്ടാതെ മരണപ്പെടുന്ന സാഹചര്യം ഒരാൾക്കും ഉണ്ടാകരുത് എന്ന ഇടതുപക്ഷ രാഷ്ട്രീയ ബോധമാണ് കേരളത്തിലെ ആരോഗ്യമേഖലയെ ലോകത്തെ തന്നെ ഒന്നാം നമ്പർ എന്ന പദവിയിൽ എത്തിച്ചത്.

സൗഹാർദ്ദപൂർണ്ണവും, സ്നേഹസമ്പന്നവുമായ ഒരു സാമൂഹ്യ അന്തരീക്ഷം കേരളത്തിൽ രൂപപ്പെടുത്തുന്നതിന് എക്കാലവും വലിയ പങ്കു വഹിച്ചിട്ടുള്ള മേഖലയാണ് ഇവിടുത്തെ പൊതു വിദ്യാഭ്യാസ സംവിധാനം. നാനാതുറകളിലും നിന്നും വരുന്ന കുട്ടികൾക്ക് ഒരുമിച്ചിരുന്ന് പഠിച്ചും കളിച്ചും വളരാനുള്ള സാഹചര്യം, അവരിൽ സ്നേഹത്തിന്റെ വിത്തുകൾ മുളപ്പിക്കും, അതു വഴി വർഗ്ഗീയ ചിന്തകളിലേക്കും, അപരവിദ്വേഷ ചിന്തകളിലേക്കും ഒന്നും വഴിതെറ്റി പോകാതെ, മികച്ച പൗരബോധവും മനുഷ്യത്വവും കുട്ടികളിൽ രൂപപ്പെടുത്താൻ കേരളത്തിലെ കുട്ടികളെ സഹായിച്ചിട്ടുണ്ട്. ജാതി മത സംഘടനകളും മറ്റ് വൻകിട കോർപറേറ്റുകളും വലിയ ഫീസീടാക്കി വിദ്യാർത്ഥികൾക്ക് കൊടുക്കുന്നു, എന്ന് അവർ അവകാശപ്പെടുന്നതിനേക്കാൾ മികച്ച സൗകര്യങ്ങളാണ് ഇന്ന് കേരളത്തിലെ പൊതു വിദ്യാലയങ്ങൾ പ്രധാനം ചെയ്യുന്നത്. അതു കൊണ്ട് തന്നെ, പത്തു ലക്ഷത്തോളം കുട്ടികളാണ് സ്വകാര്യ മാനേജ്മെൻ്റ് സ്കൂളിൽ നിന്നും പൊതു വിദ്യാലയങ്ങളിലേക്ക് ഓരോ വർഷവും കടന്ന് വരുന്നത്. കുട്ടികളില്ലാത്ത അവസ്ഥയും , ലാഭകരമല്ല എന്ന കാരണവും ചൂണ്ടിക്കാട്ടി “പുണ്യാളന്മാരും നന്മമരങ്ങളും” നേതൃത്വം നൽകിയ മുൻ സർക്കാർ അടച്ചുപൂട്ടാൻ തീരുമാനിച്ച അതേ പൊതുവിദ്യാലയങ്ങളാണ് ഇന്ന് ഹൈടെക് സ്കൂളുകളായി തലയുയർത്തി നിൽക്കുന്നത്.
കോവിഡ് മഹാമാരി, നിപ്പ വൈറസ് വ്യാപനം, തീരദേശ മേഖലയിലെ ജീവിതങ്ങളെ അപ്പാടെ കണ്ണീരിലാഴ്ത്തിയ ഓക്കി ചുഴലിക്കാറ്റ്, നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയം, രാഷ്ട്രീയമായും സാമ്പത്തികമായും എല്ലായ്പ്പോഴും കേരളത്തെ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്ന മോദി നേതൃത്വം നൽകുന്ന യൂണിയൻ സർക്കാർ, തുടങ്ങിയ എത്രയോ ദുരന്തങ്ങളെ അതിജീവിച്ചു കൊണ്ടാണ് കേരളം ഈ നേട്ടങ്ങൾ കൈവരിക്കുന്നത് എന്നതാണ് പ്രധാന വിഷയം. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുബോഴും, അതേ പോലെ തന്നെ സമൂഹ്യ സുരക്ഷാ ഇൻഡക്സിൽ ഒന്നാം സ്ഥാനത്ത് തുടരുബോഴും, സമസ്ത മേഖലകളെയും സ്പർശിക്കുന്ന ഇപ്രകാരമുള്ള വികസനപ്രവർത്തനങ്ങൾ കേരളത്തിൽ ഇനിയും തുടർന്ന് പോകേണ്ടതുണ്ട്, അതിന് ഇടതുപക്ഷമല്ലാതെ മാറ്റാരുണ്ട് നമുക്ക് വിശ്വാസമർപ്പിക്കാൻ…
ജനാധിപത്യ വ്യവസ്ഥയിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കേണ്ട ഒരു സംവിധാനമാണ് പ്രതിപക്ഷം എന്ന് പറയുന്നത്. എന്നാൽ, കേരള ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് സതീശൻ്റെ നേതൃത്വത്തിലുള്ള UDF എന്ന ഉടായിപ്പ് ഡെമോക്രാറ്റിക് സംവിധാനം കഴിഞ്ഞ 5 വർഷം കാട്ടിക്കൂട്ടിയത്. 10 വർഷം തുടർച്ചയായി ഭരിക്കുന്ന ഒരു മുന്നണിക്ക്, സ്വാഭാവികമായും ഉണ്ടാകാൻ സാധ്യതയുള്ള ചില വീഴ്ചകളെ പോലും ചൂണ്ടിക്കാട്ടി പൊതുജന മധ്യത്തിലേക്ക് കൊണ്ടു വരാനോ ഏറ്റെടുക്കാനോ അവർക്ക് സാധിച്ചില്ല. ഭരണം ഇല്ലാതിരുന്നിട്ടു കൂടി അഴിമതിയുടെയും തട്ടിപ്പിൻ്റെയും കാര്യത്തിൽ അവർ വെച്ചു പുലർത്തുന്ന ശ്രദ്ധ, പഠന വിഷയമാക്കേണ്ടതാണ്.
അഞ്ച് വർഷം കൂടുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്നതാണ് ഭരണമാറ്റം എന്നതായിരുന്നു 2021ലെ അസംബ്ലി തിരഞ്ഞെടുപ്പ് സമയത്തെ അവരുടെ പ്രതീക്ഷയും ആത്മവിശ്വാസവും. എങ്കിൽ, ഇക്കുറി അവർ പ്രതീക്ഷ വെക്കുന്നത് 10 കൊല്ലമായില്ലേ, ഇനി എന്താണെങ്കിലും മാറ്റം ഉണ്ടാകും എന്ന ചിന്ത മാത്രമാണ്. പണപ്പിരിവ് നടത്തി തട്ടിപ്പ് കാണിക്കുന്നതല്ലാതെ ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഇക്കൂട്ടർക്ക് സ്വന്തം നിലയിൽ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെയോ, സമൂഹ്യ വിഷയങ്ങളെയോ കണ്ടെത്താനോ, അതുവഴി ഒരു തിരഞ്ഞെടുപ്പ് അജണ്ട ഉണ്ടാക്കാനോ കഴിയാത്തത് കൊണ്ട്, കോടികൾ മുടക്കി കനഗോലുനേ പോലുള്ള ആളുകളെ ആശ്രയിച്ചാണ് തിരഞ്ഞെടുപ്പ് strategy ഉണ്ടാക്കാൻ ശ്രമിക്കുന്നത്.
ബ്രെക്സിറ്റ്നാന്തര ബ്രിട്ടനിൽ താമസിക്കുന്ന എന്നെ പോലുള്ള മലയാളികളെ അതിശയിപ്പിക്കുന്ന രീതിയിലുള്ള വാദഗതികളാണ് ഇലക്ഷൻ എൻജിനീയറിങ് എന്ന പേരിൽ കനഗോലുമാർ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് !! വസ്തുതകളുമായി യാതൊരു വിധ ബന്ധവുമില്ലാത്ത കാര്യങ്ങൾ സത്യമെന്ന നിലയിൽ പ്രചരിപ്പിക്കുക, യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെട്ടില്ലെങ്കിലും ആളുകളെ വൈകാരികമായി ചിന്തിപ്പിക്കാനും, വികാരത്തളിച്ച കൊണ്ട് മറ്റെല്ലാം മറക്കുകയും ചെയ്യുന്ന രീതിയിലുള്ള കണ്ടൻ്റുകൾ സമൂഹത്തിലേക്ക് കുത്തൊഴുക്കി വിടുക, തുടങ്ങിയ കാര്യങ്ങൾ 2016 ൽ ബ്രെക്സിറ്റ് സമയത്തും, പിന്നീട് ട്രംപിൻ്റെ ആദ്യ തിരഞ്ഞെടുപ്പ് കാലത്തും നമ്മൾ കണ്ടതാണല്ലോ. ആ ഘട്ടത്തിലാണ് സത്യാനന്തരം എന്ന് അർത്ഥം വരുന്ന “post truth” എന്ന വാക്ക് Oxford university അവരുടെ ഡിക്ഷണറിയിൽ ഒരു പുതിയ വാക്ക് എന്ന നിലയിൽ ഉൾപ്പെടുത്തിയത്. ആ അവസ്ഥയെ പോലും നാണിപ്പിക്കുന്ന നിലയിലുള്ള നുണയുടെ കൂമ്പാരമാണ് ഓരോ ദിവസവും UDF എന്ന ഉടായിപ്പ് ഡെമോക്രാറ്റിക് പാർട്ടി വമിപ്പിച്ചുകൊണ്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളിൽ 99 ശതമാനവും പൂർത്തിയാക്കി, അതിൻ്റെ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങളുടെ മുന്നിൽ സമർപ്പിച്ച്, തിരഞ്ഞെടുപ്പ് രംഗത്ത് രാഷ്ട്രീയം പറഞ്ഞ് മുന്നേറുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയാണ് ഇത്തരം അസംബന്ധ നാടകങ്ങൾ കൊണ്ട് നേരിടാൻ ശ്രമിക്കുന്നത് എന്നതാണ് അപലപനീയമായ വസ്തുത. RSS നേതൃത്വം നൽകുന്ന BJP യുമായി താരതമ്യം ചെയ്താൽ കോൺഗ്രസ് ഒരൊറ്റ വിഷയത്തിൽ മാത്രമായിരുന്നു വേറിട്ട് നിന്നിരുന്നത്. അതവരുടെ മതനിരപേക്ഷ കാഴ്ചപ്പാടും, വർഗീയതക്കെതിരായി എടുക്കുന്ന സമീപനങ്ങളുമായിരുന്നു !! എന്നാൽ ദൗർഭാഗ്യകരം എന്ന് വിലയിരുത്തേണ്ട കാര്യം, ഇന്നത്തെ കോൺഗ്രസിന് ബിജെപിയുടെ മനസ്സും കോൺഗ്രസിൻ്റെ ശരീരവുമാണ് എന്നതാണ്. തിരഞ്ഞെടുപ്പിന് തൊട്ടു മുന്നേ വരെ ബിജെപി പടച്ചു വിടുന്ന വർഗ്ഗീയ വിദ്വേഷ നുണക്കൂമ്പാരങ്ങളുടെ മുഖ്യ പ്രചാരകരായിരുന്ന ആളുകളാണ് ഇപ്പോൾ കോൺഗ്രസ് ആയിട്ട് വേഷം കെട്ടി ആടുന്നത്. സാമ്പത്തിക നയങ്ങളിൽ ബിജെപിയുടെയും കോൺഗ്രസിൻ്റയും നിലപാട് ഒന്ന് തന്നെ ആയിരുന്നെങ്കിലും, ബിജെപിയുടെ കൂടെ കൂടി കേരളത്തെ ഇകഴ്ത്തി കാണിക്കാനും, കേരളം ജീവിക്കാൻ കൊള്ളാത്ത ഇടമാണെന്നും എന്നൊക്കെ പറഞ്ഞു നടക്കുന്ന പരിപാടി മുൻകാലങ്ങളിൽ ഇവർക്കില്ലായിരുന്നു… ബിജെപി കേരളത്തിൽ വളരുന്നത് കോൺഗ്രസിലൂടെയാണ് എന്ന വാദം ശരിവെക്കുന്ന രീതിയിലാണ് ഇപ്പൊൾ കാര്യങ്ങൾ മുന്നോട്ട് പോകുന്നത് !!
മത വർഗ്ഗീയ കലാപങ്ങൾ സംഘടിപ്പിക്കാനോ, ജാതിയുടെ പേരിൽ ആളുകളെ തല്ലി കൊല്ലാനോ , ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതിൻ്റെ ആൾക്കൂട്ട അക്രമങ്ങൾ നടത്താനോ, ഇത്രയും കാലം കിണഞ്ഞു പരിശ്രമിച്ചിട്ടും ബിജെപിക്ക് കേരളത്തിൽ സാധിച്ചിട്ടില്ല, അതു കൊണ്ട് തന്നെ NDA കേരളത്തിൽ ഒരു കക്ഷിയാണെന്നോ അസംബ്ലി തിരഞ്ഞെടുപ്പ് ഇവരെ ബാധിക്കുന്ന കാര്യമാണെന്നോ ഞാൻ വിചാരിക്കുന്നില്ല. അവർ മുൻകാലങ്ങളിലെ പതിവ് പോലെ തന്നെ, ഉള്ള വോട്ടുകൾ നോട്ട് വാങ്ങി ഉടായിപ്പ് മുന്നണിക്ക് തന്നെ ചെയ്യും. മാത്രവുമല്ല, ബിജെപിയുടെ സാമ്പത്തിക നയങ്ങളും മറ്റ് പരിപാടികളും കേരളത്തിൽ പ്രചരിപ്പിക്കുന്നത് കോൺഗ്രസ് തന്നെയാണല്ലോ !!
ലോകത്തിന് തന്നെ മാതൃക ആയിട്ടുള്ളതാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയ. ദിവസങ്ങൾ നീണ്ട തിരഞ്ഞെടുപ്പ് കാമ്പയിൻ, ലോകത്തെ ഏറ്റവും വലിയ പോളിങ് ശതമാനം, അങ്ങനെ ജനാധിപത്യം സമ്പുഷ്ടമായി നില നിൽക്കുന്ന കേരളത്തിലെ പ്രബുദ്ധ വോട്ടർമാർ മണ്ടത്തരം കാണിച്ച് സ്വന്തം നാടിന് ആപത്ത് വരുത്തി വെക്കില്ല എന്നുറപ്പാണ്.
നല്ലൊരു നാളേക്കായ് കേരളം ഒരുമിച്ച് മുന്നേറട്ടെ…
ജനപക്ഷ സർക്കാർ തുടരട്ടെ…
Latest News:

പശ്ചിമേഷ്യ യുദ്ധം; ബ്രിട്ടനും ഫ്രാൻസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ 40 രാജ്യങ്ങൾ പങ...
ലണ്ടൻ: പശ്ചിമേഷ്യയിൽ യുദ്ധ സാഹചര്യ പശ്ചാത്തലത്തിൽ, ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥ...UK NEWS
വെയ്ൽസിലെ ദേവാലയങ്ങളിൽ സ്വവർഗ്ഗ വിവാഹങ്ങൾ ആശിർവദിക്കുന്നതിന് സ്ഥിരാനുമതി
വെയിൽസിലെ ചർച്ച് ഓഫ് വെയിൽസിന്റെ ഭരണസമിതി സ്വവർഗ വിവാഹങ്ങളെ ആശീർവദിക്കുന്നത് സ്ഥിരമാക്കുന്നതിനുള്ള ...UK NEWS
ഹോർമുസിൽ ഉപരോധം ശക്തമാക്കി യുഎസ് സൈന്യം; മൂന്ന് ദിവസത്തിനിടെ 10 ഇറാനിയൻ കപ്പലുകൾ തിരിച്ചയച്ചു
പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ ഇറാനെതിരെയുള്ള നാവിക ഉപരോധം അമേരിക്കൻ സൈന്യം ശക്തമാക...World
പിന്മാറില്ലെന്ന് നെതന്യാഹു; വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ആശങ്കയൊഴിയാതെ ലെബനൻ
ബെെറൂത്ത്: മാസങ്ങൾ നീണ്ട ചോരപ്പുഴക്കും നാശനഷ്ടങ്ങൾക്കും താൽക്കാലിക ആശ്വാസമായി ഇസ്രയേലും ലബനാനും തമ്...World
സമാധാന കരാറിന് തയ്യാറായില്ലെങ്കിൽ ഏതു നിമിഷവും യുദ്ധം പുനരാരംഭിക്കാൻ യു.എസ് സൈന്യം സജ്ജമാണെന്ന് പ്രത...
വാഷിംങ്ടൺ: "ഇറാൻ സമാധാന കരാറിന് തയ്യാറായില്ലെങ്കിൽ ഏതു നിമിഷവും യുദ്ധം പുനരാരംഭിക്കാൻ യു.എസ് സൈന്യം...World
ഇറാനുമായുള്ള സംഘർഷം; അമേരിക്കയെ വിമർശിച്ച് ബ്രിട്ടീഷ് ചാൻസലർ
ലണ്ടൻ: ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ അവസാനിപ്പിച്ച് സൈനിക സംഘർഷത്തിലേക്ക് പ്രവേശിച്ചതിലൂടെ യുഎസ് ഒര...UK NEWS
ഡ്രൈവിങ് പഠിതാക്കളിൽ നിന്ന് അധിക ഫീസ് ഈടാക്കി; എ എ, ബി എസ് എം കമ്പനികൾ റീഫണ്ട് നൽകാൻ ഉത്തരവ്
ലണ്ടൻ: കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി (CMA) നടത്തിയ അന്വേഷണത്തെത്തുടർന്ന്, ഓൺലൈൻ ബുക്കിംഗ്...UK NEWS
ഇന്ത്യക്ക് കൈമാറുന്നത് തടയാൻ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ അപ്പീൽ സമർപ്പിച്ച് നീരവ് മോദി
ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായി ലണ്ടനിൽ കഴിയുന്ന വജ്രവ്യാപാരി നീരവ് മോദി, തന്...UK NEWS
Post Your Comments Here ( Click here for malayalam )
Latest Updates
- ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാർ രാജിവെച്ചു; രാജിക്കത്ത് ഗവർണർക്ക് കൈമാറി നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.രാജിക്കത്ത് ഗവർണർക്ക് കൈമാറി.ലോക്ഭവനിലെത്തിയാണ് രാജിക്കത്ത് നൽകിയത്. നിരവധി നല്ല കാര്യങ്ങൾ ബിഹാറിന് വേണ്ടി താൻ ചെയ്തു. ബിഹാർ വളരെ വേഗത്തിൽ മുന്നേറും. ബിഹാറിലെ പുതിയ സർക്കാരിന് തന്റെ പൂർണ്ണ സഹകരണവും മാർഗനിർദേശവും ഉണ്ടായിരിക്കുമെന്ന് നിതീഷ് കുമാർ പ്രതികരിച്ചു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അവസാനം മന്ത്രി സഭായോഗം ചേർന്നിരുന്നു. വികസിതവും സമ്പന്നവുമായ ഒരു ബീഹാർ കെട്ടിപ്പടുക്കുന്നതിലെ സംതൃപ്തി യോഗത്തിൽ നിതീഷ് കുമാർ പ്രകടിപ്പിച്ചു. ഇന്ന് തന്നെ ജെഡിയു ബിജെപി നിയമസഭാ കക്ഷിയോഗം
- ലുലു എന്നും കുടുംബം, യൂസഫലിക്കയുടെ പ്രയത്നം പ്രശംസനീയം’; 13 വയസ് തികഞ്ഞ കൊച്ചി ലുലുമാളിന് ആശംസ നേര്‍ന്ന് ജോജു ജോര്‍ജ്; ലുലുമാള്‍ വാര്‍ഷികാഘോഷം സമാപിച്ചു 3 വയസ് തികഞ്ഞ കൊച്ചി ലുലുമാളിന് താരപ്പകിട്ടേറിയ ആഘോഷം. വാര്‍ഷികാഘോഷ പരിപാടികള്‍ നടന് ജോജു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സിനിമാ താരങ്ങളായ ഭീമന് രഘു, ടിനി ടോം, കൈലാഷ് എന്നിവര്‍ മുഖ്യാതിഥികളായി. കേരളത്തിന്റെ ഷോപ്പിങ്ങ് അനുഭവം മാറ്റിയെഴുതിയ ലുലുവിന് എല്ലാ ആശംസയും നടന് ജോജു ജോര്‍ജ് നേര്‍ന്നു. പാട്ട് പാടി സദസിനെ പൊട്ടിച്ചിരിപ്പിച്ച് ഭീമന് രഘുവും ആഘോഷരാവിന്റെ മാറ്റ് കൂട്ടി. വാര്‍ഷികാഘോഷം കേക്ക് മുറിച്ച് ജോജു ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ എം.എ
- ഐപിഎല്‍ 2026: വൈഭവിനെ തൂക്കി! രാജസ്ഥാനെയും തീർത്തു; ആരാണ് പ്രഫുല്‍ ഹിംഗെ സീനിയര്‍ ക്രിക്കറ്റില്‍ രണ്ടാമത്തെ മാത്രം ടി20 മത്സരത്തിനാണ് ഇറങ്ങുന്നത്. മുന്നില്‍ നില്‍ക്കുന്നത് 15 വയസ് മാത്രം പ്രായമുള്ളൊരു പയ്യനും. സാക്ഷാല്‍ ജസ്പ്രിത് ബുമ്രയോടോ ജോഷ് ഹേസല്വുഡിനോടോ ട്രെൻ ബോള്ട്ടിനോടോ കരുണ കാണിക്കാത്ത ബാറ്റാണ് ആ കയ്യില്‍. തന്നെ വരവേല്‍ക്കാനും ബൗണ്ടറിയില്‍ കുറഞ്ഞതൊന്നും വൈഭവ് സൂര്യവംശി എന്ന അത്ഭുതബാലൻ കാത്തുവെച്ചിട്ടുണ്ടാകില്ല എന്ന ഉത്തമബോധ്യമുണ്ടായിരുന്നു പക്ഷേ, ബുമ്രയ്ക്ക് പോലും സാധ്യമാകാത്തത് സംഭവിച്ചു. മിഡില്‍ – ഓഫ് സ്റ്റമ്പ് ലൈനില്‍ ഒരു ഹാര്‍ഡ് ലെങ്ത് ഡെലിവറി. വൈഭവിന് തന്റെ കൈകളെ സ്വതന്ത്രമാക്കാൻ
- കാത്തിരിപ്പ് കഴിഞ്ഞു, വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയര്‍ ടീമിലേക്ക്, അയര്‍ലന്‍ഡ് പര്യടനത്തില്‍ ഓപ്പണറായി പരിഗണിക്കും ഐപിഎല്ലിൽ വെടിക്കെട്ട് തീര്‍ക്കുന്ന രാജസ്ഥാന് റെയല്സിന്റെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയര്‍ ടീമിലേക്ക്. ജൂണില്‍ നടക്കാനിരിക്കുന്ന ഇന്ത്യൻ ടീമിന്റെ അയർലൻഡ് പര്യടനത്തിൽ വൈഭവിനെ ടീമില്‍ ഉൾപ്പെടുത്തിയേക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അയർലൻഡിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള താരങ്ങളുടെ ചുരുക്കപ്പട്ടികയിൽ സെലക്ഷൻ കമ്മിറ്റി വൈഭവിനെ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഇന്ത്യൻ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചാൽ, ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവിന് സ്വന്തമാകും
- എംപിമാർക്കെല്ലാം കത്തെഴുതൂ’, രാജ്യത്തെ സ്ത്രീകളോടെല്ലാം അഭ്യർഥിച്ച് പ്രധാനമന്ത്രി; വനിത സംവരണ ഭേദഗതി ബിൽ അംഗീകരിപ്പിക്കാൻ പുതിയ നീക്കവുമായി മോദി വനിത സംവരണ ഭേദഗതി ബിൽ അംഗീകരിക്കാൻ എം പിമാർക്കെല്ലാം കത്തെഴുതണമെന്ന് സ്ത്രീകളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിത സംവരണം ഇനിയും വൈകിപ്പിക്കുന്നത് അനീതിയാകുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് സ്ത്രീകൾക്ക് എഴുതിയ കത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. വനിത സംവരണ ബില്ലിൽ രാഷ്ട്രീയ തർക്കം മുറുകുമ്പോൾ മറ്റന്നാൾ തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ ഇത് പാസ്സാക്കാനുള്ള നീക്കം ഇതിലൂടെ ശക്തമാക്കുകയാണ് മോദി. ഇന്നലെ നാരി ശക്തി വന്ദൻ സമ്മേളനം എന്ന പേരിൽ ദില്ലിയിൽ നടന്ന കൂട്ടായ്മയിൽ പങ്കെടുത്തുകൊണ്ടും പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു
ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ കുടുംബത്തിൻ്റെ ആശംസകൾ…… /
ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ കുടുംബത്തിൻ്റെ ആശംസകൾ……
മുൻ യുക്മ പ്രസിഡൻ്റ് തൃശ്ശൂർ പെരിഞ്ഞനം പെരിങ്ങത്തറ ഡോ. ബിജു പെരിങ്ങത്തറയുടെയും ഡോ. മായയുടെയും മകൾ ഡോ. അപർണയും കോട്ടയം ആനിക്കാട് ശാരദമന്ദിരം എൻ. അനിൽകുമാറിൻ്റെയും സതി അനിൽകുമാറിൻ്റെയും മകൻ ഡോ. ഇന്ദ്രജിത്തും ഇന്ന് (11/04/2026, ശനിയാഴ്ച) രാവിലെ പതിനൊന്നിനും പന്ത്രണ്ടിനുമിടയ്ക്കുള്ള ശുഭ മുഹൂർതത്തിൽ അങ്കമാലി അഡ്ലക്സ് ഇൻ്റർനാഷണൽ സെൻ്ററിൽ വച്ച് വിവാഹിതരാകുന്നു. ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും
യുക്മ അംഗത്വ മാസാചരണം 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസോസിയേഷനുകൾക്ക് അപേക്ഷ നൽകുവാൻ അവസരം…. /
യുക്മ അംഗത്വ മാസാചരണം 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസോസിയേഷനുകൾക്ക് അപേക്ഷ നൽകുവാൻ അവസരം….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംങ്ഡം മലയാളി അസോസിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി. ഫെബ്രുവരി 21 ശനിയാഴ്ച വാൽസാളിൽ വച്ച് ചേർന്ന യുക്മ ദേശീയ സമിതി യോഗമാണ്
യുക്മ മുൻ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ബ്രിട്ടീഷ് രാജാവിൻ്റെ റോയൽ ഗാർഡൻ വിരുന്നിന് ക്ഷണം…..യുകെ മലയാളികൾക്കൊപ്പം യുക്മയ്ക്കും അംഗീകാരം /
യുക്മ മുൻ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ബ്രിട്ടീഷ് രാജാവിൻ്റെ റോയൽ ഗാർഡൻ വിരുന്നിന് ക്ഷണം…..യുകെ മലയാളികൾക്കൊപ്പം യുക്മയ്ക്കും അംഗീകാരം
ഗ്ലോസ്റ്റെർഷെയർ: ബക്കിംഗ്ഹാം പാലസിൽ ബ്രിട്ടീഷ് രാജാവിന്റെ റോയൽ ഗാർഡൻ വിരുന്നിൽ യുക്മ മുൻ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ക്ഷണം. ചാള്‍സ് രാജാവ് അടക്കം രാജകുടുംബത്തിലെ അംഗങ്ങള്‍ പങ്കെടുക്കുന്ന വിരുന്നിലാണ് ഇത്തവണ രാജ കുടുംബത്തിനൊപ്പം ചിലവഴിക്കാനുള്ള അസുലഭ അവസരം ലഭിച്ചത്. 2022 -2025 കാലയളവിൽ യുക്മ പ്രസിഡന്റെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച ഡോ ബിജുവിന്റെ പ്രവർത്തനം യുകെ മലയാളി സമൂഹത്തിനിടയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മെയ് എട്ടിന് വൈകുന്നേരം നടക്കുന്ന വിരുന്നിലേക്ക് ഡോ ബിജുവിന്
അന്തർദേശീയ വനിതാ ദിന ആശംസകൾ; യുക്മ നാഷണൽ കമ്മറ്റി /
അന്തർദേശീയ വനിതാ ദിന ആശംസകൾ; യുക്മ നാഷണൽ കമ്മറ്റി
ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ഹൃദയം നിറഞ്ഞ അന്തർദേശീയ വനിതാ ദിനാശംസകൾ യുക്മ നാഷണൽ കമ്മറ്റി അറിയിച്ചു. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങളെ ആദരിക്കുകയും ലിംഗസമത്വത്തിന്റെ ആവശ്യകതയെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്ന ദിനമാണ് പ്രതിവർഷം മാർച്ച് 8-ന് ആചരിക്കുന്ന അന്തർദേശീയ വനിതാ ദിനം. ഈ ദിനത്തിന്റെ ചരിത്രപരമായ തുടക്കം 1908-ൽ അമേരിക്കയിലെ ന്യൂയോർക്കിൽ വനിതാ തൊഴിലാളികൾ സംഘടിപ്പിച്ച പ്രക്ഷോഭങ്ങളുടെ ചരിത്ര താളുകളിലേക്കാണ് നമ്മെ തിരിച്ചു കൊണ്ടുപോകുന്നത്. മികച്ച തൊഴിൽ സാഹചര്യങ്ങൾ, ന്യായമായ വേതനം, കുറഞ്ഞ ജോലി സമയം, എല്ലാറ്റിനും ഉപരി
“Speaking Up Without Fear” – യുക്മ നഴ്സസ് ഫോറം യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026 സംഘടിപ്പിക്കുന്നു /
“Speaking Up Without Fear” – യുക്മ നഴ്സസ് ഫോറം യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026 സംഘടിപ്പിക്കുന്നു
കുര്യൻ ജോർജ്ജ്, (നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ) യു.കെ: യുക്മ നഴ്സസ് ഫോറം (യു.എന്‍.എഫ്) സംഘടിപ്പിക്കുന്ന 8-ാമത് നാഷണല്‍ കോണ്‍ഫ്രന്‍സ് & ഇന്റര്‍നാഷണല്‍ നഴ്സസ് ഡേ സെലിബ്രേഷന് -2026ന്റെ ഭാഗമായി യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026 പ്രഖ്യാപിച്ചു. 2026 മേയ് 9-ന് ശനിയാഴ്ച വോള്‍വര്‍ഹാംപ്ടണിലെ യു.കെ.കെ.സി.എ കമ്മ്യൂണിറ്റി സെന്ററിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. “Educate, Envision, Liberate” എന്ന പ്രമേയത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026ന്റെ വിഷയം: “Speaking Up Without Fear






click on malayalam character to switch languages