1 GBP = 116.82
breaking news

അഹമ്മദാബാദ് വിമാനാപകടം; മരണം 260ലേറെ; വിമാനയാത്രക്കാരിൽ രക്ഷപ്പെട്ടത് ഒരു ബ്രിട്ടീഷ് പൗരൻ മാത്രം

അഹമ്മദാബാദ് വിമാനാപകടം; മരണം 260ലേറെ; വിമാനയാത്രക്കാരിൽ രക്ഷപ്പെട്ടത് ഒരു ബ്രിട്ടീഷ് പൗരൻ മാത്രം

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം അഹമ്മദാബാദിലെ ഒരു ജനവാസ മേഖലയിൽ തകർന്നുവീണതിനെ തുടർന്ന് 260-ലധികം പേർ മരിച്ചു, വിമാനത്തിൽ നിന്ന് ബ്രിട്ടീഷ് പൗരനായ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ഗാറ്റ്വിക്കിലേക്ക് പോയ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം 242 പേരുമായി വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ ഗുജറാത്തിലെ പ്രധാന നഗരമായ അഹമ്മദാബാദിൽ നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.38 ന് പറന്നുയർന്ന് മിനിറ്റുകൾക്ക് ശേഷം തകർന്നു വീഴുകയായിരുന്നു.

വിമാനം റൺവേയിൽ നിന്ന് മാറി നിലത്തേക്ക് താഴ്ന്ന് മരങ്ങൾക്ക് പിന്നിൽ അപ്രത്യക്ഷമാവുകയും തീപിടിക്കുകയും ചെയ്യുന്നതായി ദൃശ്യങ്ങളിൽ കാണാം. മേഘാനി നഗർ റെസിഡൻഷ്യൽ ഏരിയയിലെ മെഡിക്കൽ വിദ്യാർത്ഥികളും ഡോക്ടർമാരും അവരുടെ കുടുംബങ്ങളും താമസിക്കുന്ന ഒരു ഹോസ്റ്റലിലേക്ക് വിമാനം ഇടിച്ചുകയറി വിദ്യാർത്ഥികളടക്കമുള്ളവരും കൊല്ലപ്പെടുകയായിരുന്നു.

വ്യാഴാഴ്ച രാത്രി, വിമാനത്തിലുണ്ടായിരുന്ന 241 പേർ മരിച്ചതായി എയർ ഇന്ത്യ സ്ഥിരീകരിച്ചു, രക്ഷപ്പെട്ട ഏക ബ്രിട്ടീഷ് പൗരൻ വിശ്വാഷ് കുമാർ രമേശ് ലെസ്റ്ററിൽ നിന്നുള്ളയാളാണ്. ഒരു ദശാബ്ദത്തിലേറെയായി ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന ദുരന്തമായി കണക്കാക്കാം.

ജെറ്റ് ഇന്ധനം പൂർണ്ണ തോതിൽ ഉണ്ടായത് കൊണ്ട് തന്നെ അപകടത്തിൽ നിന്ന് ആർക്കും രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. വിമാനത്തിനുള്ളിൽ 125,000 ലിറ്റർ ഇന്ധനം ഉണ്ടായിരുന്നു. മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന പൂർത്തിയായതിനുശേഷം മാത്രമേ അന്തിമ മരണസംഖ്യ അറിയാനാകുവെന്നും എന്ന് അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more