- കേരള മുഖ്യമന്ത്രിയായി വി ഡി സതീശൻ; പ്രഖ്യാപനം നടത്തിയത് എ ഐ സി സി ആസ്ഥാനത്ത്
- യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ
- ഇന്ന് നിർണ്ണായകം; പ്രധാനമന്ത്രി കെയർ സ്റ്റാർമാർക്കെതിരെ ആരോഗ്യമന്ത്രി
- അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; യുകെ സർവീസുകളിൽ മാറ്റമില്ല, നിർത്തലാക്കിയ സർവീസുകൾ ഇവയാണ്…
- ട്രംപ് ചൈനയിൽ; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം "എക്കാലത്തെയും മികച്ച നിലയിലാകുമെന്ന്" ട്രംപ്
- ഓപ്പറേഷൻ സ്ലെഡ്ജ് ഹാമർ; യു.എസ്-ഇറാൻ യുദ്ധത്തിൽ സൈനിക നീക്കത്തിന്റെ പേര് മാറ്റാൻ നീക്കവുമായി യു.എസ്
- കീത്ലി മലയാളി അസോസിയേഷന് നവനേതൃത്വം; ഡോ. അഞ്ജു ഡാനിയേൽ നയിക്കും..... അലക്സ് എബ്രഹാം സെക്രട്ടറി..... ജോർജ് പതിയിൽ ട്രഷറർ
ബിബിസി യുടെ ധീരതക്കുള്ള അവാർഡ്; നേഴ്സിങ്ങിൽ ദേശീയ അംഗീകാരങ്ങൾ; പാർലമെന്റിലും ശബ്ദമായി; അതിഥിയായി കൊട്ടാര ഗാർഡൻ പാർട്ടിയിൽ; പാർകിൻസൺ രോഗികളുടെ പ്രതീക്ഷ; റ്റിൻസി ജോസിന്റെ നേഴ്സിങ് പ്രൊഫഷനിൽ പൊൻ തൂവലുകളേറെ.
- May 24, 2025
അപ്പച്ചൻ കണ്ണഞ്ചിറ
കിംഗ്‌സ് ലിൻ: ഈസ്റ്റ് ആംഗ്ലിയായിലെ കിംഗ്‌സ് ലിൻ, ക്വീൻ എലിസബത്ത് ഹോസ്പിറ്റൽ ജീവനക്കാരിയായ, മലയാളി നേഴ്സ് റ്റിൻസി ജോസ്, യു കെ യിൽ ആതുരപരിപാലന രംഗത്ത് അംഗീകാരങ്ങളുടെ കൊടുമുടിയിൽ. അന്താരാഷ്ട്ര നേഴ്സിങ് ദിനാഘോഷത്തിൽ ചാൾസ് രാജാവിന്റെ കൊട്ടാര ‘ഗാർഡൻ പാർട്ടി’യിൽ റ്റിൻസി അതിഥിയായെത്തിയത് ആദരവിന്റെയും, പ്രചോദനത്തിന്റെയും, മാനവികയുടെയും അതിലുപരിയായി മനക്കരുത്തിന്റെയും പ്രതീകമായാണ്.
‘ബിബിസി ബ്രെവറി അവാർഡ്’ ലഭിച്ച റ്റിൻസിയെ ലെയ്റ്റ്നന്റ് ഓഫ് കേംബ്രിഡ്ജ്‌ഷയർ, ചാൾസ് രാജാവിന്റെ കൊട്ടാര ഗാർഡൻ പാർട്ടിയിലേക്ക് നോമിനേറ്റ് ചെയ്യുകയായിരുന്നു. കേംബ്രിഡ്ജ് കൗണ്ടിയിൽ ‘മേക്ക് എ ഡിഫറനൻസ്’ അവാർഡ് വിഭാഗത്തിൽ റ്റിൻസി സ്വയം മുന്നോട്ടു വന്ന് തന്റെ ജീവിത കഥ ബിബിസി റേഡിയോയിലൂടെ സധൈര്യം പങ്കുവെച്ചതിനാണ് 2024 ൽ ബിബിസി യുടെ ധീരതയ്കുള്ള അവാർഡ് ലഭിച്ചത്.

ബാക്കിഗ്ഹാം പാലസിന്റെ ഗാർഡൻ പാർട്ടിയിൽ രാജ കുടുംബത്തിന്റെ ആതിഥേയ സംഘത്തിൽ ചാൾസ് രാജാവ്, രാജ്ഞി കാമിലാ, രാജകുമാരി ആനി, പ്രിൻസ് എഡ്‌വേർഡ്, എഡിൻബർഗ് ആൻഡ് ഗ്ലോസ്റ്റർ ഡച്ചസ് സോഫി തുടങ്ങിയ വിശിഷ്‌ട വ്യക്തികളും, നിരവധി പ്രമുഖരും പങ്കുചേർന്നിരുന്നു. കമ്മ്യൂണിറ്റി അംഗങ്ങളുടെ മികച്ച സംഭാവനകൾക്ക് നന്ദി പറയുന്നതിനും, പൊതുസേവനത്തിന് ആദരവ് അർപ്പിക്കുന്നതിക്കുന്നതിനുമായി 1860 മുതൽ ഗാർഡൻ പാർട്ടികൾ രാജകുടുംബം നടത്തിവരുന്നുണ്ട്.

റ്റിൻസി ജോസ് തന്റെ ജീവിത പടയോട്ടത്തിൽ സധൈര്യം സ്വന്തം തേര് തെളിച്ചും, സമാന രോഗബാധിതർക്ക് പരിപാലനവും, ഒത്തുചേരുവാനുള്ള, പ്ലാറ്റ്ഫോമും അത്തരം തീരാ രോഗങ്ങളുള്ളവർക്കു സൗജന്യമായി മരുന്ന് ലഭിക്കുവാനുമായുള്ള കാമ്പയിനും ചെയ്യുന്ന, ആതുര രോഗത്തെ ഒരു യോദ്ധാവ് കൂടിയാണ്.
പാർക്കിൻസൺ രോഗികൾക്കും അവരുടെ പരിപാലകർക്കും വേണ്ടി പ്രവർത്തിക്കുന്ന ചാരിറ്റി സന്ഘടനയായ ‘പാർക്കിൻസൺ യു കെ’ യെ പ്രതിനിധീകരിച്ച് പാർലമെന്റിലും, ബിബിസി യിലും, സമാനമായ ഇതര വേദികളിലും തന്റെ ജീവിത കഥയോടൊപ്പം, പാർകിൻസൺ രോഗത്തെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്യുന്ന റ്റിൻസി രോഗികൾക്കിടയിലെ പ്രതീക്ഷയുടെ പ്രതിഫലനമാണ്.

പാർക്കിൻസൺ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി റ്റിൻസിയുടെ അനുഭവങ്ങളും ലേഖനങ്ങളും പാർക്കിൻസൺ യു കെ യുടെ മാഗസിനിലും, റോയൽ കോളേജ് ഓഫ് നഴ്സിംഗ് എന്ന ട്രേഡ് യൂണിയനും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2019 ലാണ് റ്റിൻസിയുടെ പാർക്കിൻസൺസ് രോഗ സ്ഥിരീകരണം നടക്കുന്നത്. പൊടുന്നനെ സ്വപ്നങ്ങളും വർണ്ണങ്ങളും ചോർന്നു പോയ നിരാശയുടെയും വേദനയുടെയും ഉൾമുഖത്തേക്കു തന്റെ മനസ്സ് ചുരുങ്ങിപ്പോയെന്നു റ്റിൻസി പറഞ്ഞു. ഇതേ രോഗം പിടിപെട്ട് നേരിൽക്കണ്ടിട്ടുള്ള പലരുടെയും ഓർമ്മകൾ തന്നെ ഏറെ അലോരസപ്പെടുത്തുകയായിരുന്നുവത്രേ തുടക്ക ദിനങ്ങളിൽ. പക്ഷെ തന്റെ മേട്രനുമായി രോഗവിവരം പങ്കുവെക്കുകയും അവർ നൽകിയ ഉപദേശങ്ങൾ ആത്മധൈര്യം വീണ്ടെത്തു പ്രത്യാശയോടെ മുൻപോട്ടുപോകനുള്ള കരുത്തു നൽകിയതായും റ്റിൻസി നന്ദിയോടെ സ്മരിക്കുന്നു.

റ്റിൻസിയുടെ സഹോദരിക്കു ബ്രെസ്റ്റ് ക്യാൻസർ രോഗം സ്ഥിരീകരിക്കപ്പെട്ടപ്പോൾ ഒപ്പം ശക്തിയും സഹായവും പിന്തുണയും മനോബലവുമായി നിലയുറപ്പിച്ച റ്റിൻസിക്ക്, ഇത്തവണ സഹോദരി തിരിച്ചും കട്ടക്ക് കൂടെ നിന്ന് കരുത്തുപകരാനുണ്ടായിരുന്നു. ഭർത്താവിന്റെയും കുടുംബത്തിന്റെയും കൂട്ടുകാരുടെയും സഹപ്രവർത്തകരുടെയും ശക്തമായ പിന്തുണയോടെ ‘ജീവിത താളം’ തിരികെ പിടിക്കുവാൻ റ്റിൻസിക്ക് അധിക സമയം വേണ്ടിവന്നില്ലത്രേ. പിന്നീട് പാർക്കിൻസൺ എന്ന രോഗത്തെ പറ്റിയുള്ള വ്യക്തിപരമായ പഠനവും , പാർക്കിൻസൺ ഗവേഷണങ്ങളിൽ പങ്കെടുത്തും തന്റെ അനുഭവകഥകൾ പങ്കുവെച്ചും, ബോധവൽക്കരണങ്ങൾ നടത്തിയും മുന്നേറുകയാണ് പാർക്കിൻസൻസൺ രോഗികൾക്കിടയിൽ പ്രചോദനമായ ഈ നേഴ്‌സ്.

പാർക്കിൻസൺ രോഗം തലച്ചോറിനെ ബാധിക്കുകയും, കാലക്രമേണ സങ്കീർണ്ണമാകാവുന്ന ഒരു രോഗമാണ്. മനസ്സു ആഗ്രഹിക്കുന്നിടത്ത് ശരീരം എത്തിക്കുവാൻ അല്പം പ്രയാസം വന്നപ്പോഴും, ട്രസ്റ്റും സ്റ്റാഫുകളും ശക്തമായ പിന്തുണയാണ് നൽകിയതത്രെ. അവരെ ഏറെ നന്ദിപൂർവ്വം അനുസ്മരിക്കുന്ന വാക്കുകളാണ് റ്റിൻസിയിൽ നിന്നും കേൾക്കുവാനും കഴിഞ്ഞത്. രോഗികൾക്കിടയിലെ പ്രിയ സുഹൃത്തെന്ന മനോവികാരത്തിലാണ് ഓരോ രോഗിയും റ്റിൻസിയെ നോക്കിക്കാണുക, ഒപ്പം ഊർജ്ജസ്വലയായ സഹപ്രവർത്തകയായി ഹോസ്പിറ്റൽ സ്റ്റാഫും.
ഇരുന്നൂറിലേറെ വർഷങ്ങളിലായി നടക്കുന്ന പഠനങ്ങളിലും, റിസേർച്ചിലും രോഗത്തിന് ആസ്‌പദമായ കാരണമോ, പൂർണ്ണമായി ഭേദമാക്കുവാൻ ഉതകുന്ന ചികിത്സാവിധിയോ, ഔഷധമോ ശാസ്ത്രലോകം ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും, നിലവിലുള്ള ചികിത്സാവിധി മുടക്കം കൂടാതെ സമയാസമയം തുടർന്നാൽ പാർക്കിൻസൺ രോഗം കൂടുതൽ സങ്കീർണ്ണമാക്കാതെ നോക്കുവാൻ കഴിയും.
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് ഒലിയപ്പുറം എന്ന ഗ്രാമത്തിൽ കാരികുന്നേൽ കുടുംബത്തിലെ ഏഴാമത്തെ അംഗമായിട്ടാണ് റ്റിൻസിയുടെ ജനനം. കോയമ്പത്തൂരെ ജെ കെ കോളേജിൽ നിന്നും നഴ്സിംഗ് പഠനം പൂർത്തിയാക്കിയ ശേഷം കുറച്ചു വർഷങ്ങൾ നാട്ടിൽ ജോലിചെയ്ത റ്റിൻസി 2008 ലാണ് യു കെ യിൽ എത്തുന്നത്. ആദ്യ വർഷങ്ങൾ നേഴ്സിങ് ഹോമിൽ ജോലിചെയ്ത റ്റിൻസി 2014 ലാണ് കിങ്‌സ് ലിന്നിലെ ക്വീൻ എലിസബത്ത് ഹോസ്പിറ്റലിൽ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ സ്റ്റാഫ് നേഴ്‌സ് ആയി ജോലിക്കു കയറുന്നത്.

2019 ൽ പാർക്കിൻസൺ രോഗം സ്ഥിരീകരിച്ചു ഒരു കൊല്ലത്തിനകം തന്നെ 2020 ൽ ബാൻഡ് 6 ജൂനിയർ സിസ്റ്റർ ആയി പ്രൊമോട്ട് ചെയ്യപ്പെടുമ്പോൾ വെളിവാകുക അവരുടെ നിശ്ചയ ദാർഢ്യവും, പ്രതിബദ്ധതയും, മനക്കരുത്തുമാണ്. ഇപ്പോൾ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ തന്നെ ജൂനിയർ സിസ്റ്ററായി ജോലി നോക്കി വരികയാണ് റ്റിൻസി.
റ്റിൻസി താൻ അംഗമായ NHSലെ പാർക്കിൻസൺ രോഗമുള്ള ജീവനക്കാരുടെ സംഘടനയിലെ അംഗങ്ങളുമായി ചേർന്നു പാർക്കിൻസൻ രോഗികൾക്ക് സമയത്തു മരുന്ന് കൊടുക്കേണ്ടതിന്റെ ആവശ്യകതക്ക് പ്രാമുഖ്യം നൽകി നടത്തുന്ന നിസ്വാർത്ഥമായ സേവനങ്ങളെ മാനിച്ച് ‘പാർക്കിൻസൺസ് മെഡിക്കേഷൻ സേഫ്റ്റി കാമ്പെയിൻ വർക്’ ദേശീയ അവാർഡ് കിട്ടിയിട്ടുണ്ട്. പ്രസ്തുത അവാർഡിനായി 210 ഓർഗനൈസേഷനുകളിൽ നിന്നും, 516 എൻട്രികൾ കിട്ടിയതിൽ നിന്നാണ് റ്റിൻസിയുടെ ടീം വിജയികളാവുന്നത് എന്നത് ആ രംഗത്തുള്ള അവരുടെ മഹത്തായ സംഭാവനയും നേതൃത്വവും എടുത്തു കാണിക്കുന്നു.
2023, 2025 കളിലായി പാർലിമെന്റിൽ മൂന്നു തവണ സന്ദർശിക്കുവാൻ റ്റിൻസിക്ക് ഇതിനിടയിൽ അവസരം കിട്ടിയിട്ടുണ്ട്. രണ്ടു തവണ ആഗോള പാർക്കിൻസൺ ദിനാചരണങ്ങളുടെ ഭാഗമായി, ‘പാർക്കിൻസൺ യു കെ’ യുടെ പ്രതിനിധിയായി, പാർക്കിൻസൺ രോഗികളോടൊപ്പം ചെന്ന് തന്റെ അനുഭവങ്ങളും, കമ്മ്യുണിറ്റി നേരിടുന്ന പ്രതിസന്ധികളും, വിഷമങ്ങളും ആവശ്യങ്ങളും എംപി മാരെ ധരിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. ആദ്യ പാർലിമെന്റ് യാത്രയിൽ അന്നത്തെ ഡിസബിലിറ്റി മിനിസ്റ്ററായിരുന്ന തോമസ് സി ജെ പർസഗ്ലോവുമായി സംസാരിക്കുവാനും റ്റിൻസിക്ക് അവസരം കിട്ടി. പാർലമെന്റിലെ പാർക്കിൻസൻസിന്റെ ഓൾ പാർട്ടി ഗ്രൂപ്പിന്റെ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ബാരോനെസ് ഗെയിലിനു യാത്രയയപ്പു നൽകുന്നതിനും ആദരവ് അർപ്പിക്കുന്നതിനുമായി പാർലിമെന്റിൽ ചേർന്ന യോഗത്തിൽ പാർക്കിൻസൺ യു കെ യുടെ ഭാഗമായാണ് ടിൻസി മറ്റൊരു തവണ പാർലമെന്റിൽ പോകുന്നത്.
മരുന്നുകൾ മുടങ്ങാതെ യഥാ സമയം കഴിക്കുവാനും, അവ ലഭ്യമാക്കുവാനും അതുവഴി പാർക്കിൻസൺ രോഗികളെ രോഗാവസ്ഥ വഷളാക്കാതെ നോക്കുവാനുള്ള കാമ്പയിൻ നടത്തിപ്പോരുന്ന ടിൻസിയുടെയും ഗ്രൂപ്പ് അംഗങ്ങളുടെയും നിർദ്ദേശം ഏറ്റെടുത്തു എൻ എച് എസ് ഇംഗ്ളണ്ട് യൂ കെ യിൽ 2024 മുതൽ 2027 വരെ ‘മെഡിക്കേഷൻ സേഫ്റ്റി പ്രോഗ്രാം’ ഗവണ്മെന്റ് തലത്തിൽ പദ്ധതി ആവിഷ്ക്കരിച്ചതിൽ റ്റിൻസിക്കും തന്റെ പങ്കിൽ ഏറെ അഭിമാനിക്കാം.
കേംബ്രിഡ്‌ജ്‌ഷെയറിലെ വിസ്‌ബീച് എന്ന സ്ഥലത്താണ് റ്റിൻസിയും കുടുംബവും താമസിക്കുന്നത്. കടുത്തുരുത്തി, ആയാംകുടി മണിയത്താറ്റ് കുടുംബാംഗം ബിനു ചാണ്ടിയാണ് ഭർത്താവ്. ഇവർക്ക് രണ്ടു ആൺകുട്ടികളാണുള്ളത്.
ഏറെ അംഗീകാരങ്ങൾ നേടുമ്പോഴും ലോകം അടക്കി ഭരിച്ചിരുന്ന ഇംഗ്ലീഷ് രാജവംശത്തിന്റെ ഇന്നത്തെ അധികാരിയായ ചാൾസ് രാജാവിന്റെയും രാജവംശത്തിന്റെയും ആതിഥേയത്വത്തിൽ ഗാർഡൻ പാർട്ടിയിൽ പങ്കു ചേരുവാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം തോന്നുന്നുണ്ടെന്നും റ്റിൻസി, ആ കൂടിക്കാഴ്ചയുടെ ഓർമ്മകൾ എന്നും മനസ്സിൽ സൂക്ഷിക്കും എന്നും വികാരഭരിതയായാണ് പറഞ്ഞത്.
പാർക്കിൻസൺ രോഗത്തിന് ശരിയായ ചികിത്സ കണ്ടെത്തുവാൻ മെഡിക്കൽ ശാസ്ത്ര വിഭാഗങ്ങൾക്ക് താമസിയാതെ കഴിയട്ടെയെന്നും, റ്റിൻസിയെ പോലെ ആതുരപരിപാലന മേഖലകളിലെ മാലാഖമാർ രോഗികൾക്ക് ഉൾക്കരുത്തും സഹായവും പ്രചോദനമാവട്ടെയെന്നും ആശംസിക്കാം.
Latest News:

കേരളത്തെ സാധ്യതകളുടെ സംസ്ഥാനമാക്കി മാറ്റുവാൻ കഴിയട്ടെ’; നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന് കാതോ...
കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ആശംസകൾ നേർന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേല...Kerala
സൈനേജ് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ദുബായ് സിവിലിറ്റി കമ്മിറ്റി; കടയ്ക്ക് മുന്നിലെ ബോര്‍ഡുകളി...
സൈനേജ് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ദുബായ് സിവിലിറ്റി കമ്മിറ്റി. കടയ്ക്ക് മുന്നിലെ ബോര്‍ഡുകള...Latest Updates
കെ സിയും ചെന്നിത്തലയും എന്റെ നേതാക്കള്‍, നല്ല ടീമുണ്ടാക്കി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കും, ഇത് ...
മുഖ്യമന്ത്രിയായി തന്നെ തിരഞ്ഞെടുത്ത പാര്‍ട്ടിക്കും ജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഘടകക്ഷികള്ക...Kerala
വെള്ളിത്താലത്തില്‍ വച്ച് ആരും അംഗീകാരങ്ങള്‍ നീട്ടിയിട്ടില്ല, എല്ലാം വിഡിഎസ് പൊരുതിയും പ്രവര്‍ത്തിച്ച...
കടലിളകി വന്നാലും നിലപാടില്‍ നിന്ന് കടുകിടപോലും പിന്നോട്ടില്ലാത്ത ഉറച്ച ശൈലിയാണ് വി.ഡി.സതീശനെ കേരളത്...Latest News
വി ഡി സതീശന് അഭിനന്ദനങൾ ; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തൻ, കെ സി വേണുഗോപാൽ
കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിനന്ദനങൾ നേർന്ന് കെ സി വേണുഗോപാൽ എം പി. വി ഡി സതീശ...Kerala
പടനയിച്ചവന്‍ നാടിനെ നയിക്കും! വിസ്മയമായി വിഡി, കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ...
പതിനൊന്നാം ദിവസം തീരുമാനമായി. പട നയിച്ചവന്‍ തന്നെ നാടിനെ നയിക്കും. കേരളത്തിന്റെ 13 ാമത് മുഖ്യമന്ത്ര...Latest News
കേരള മുഖ്യമന്ത്രിയായി വി ഡി സതീശൻ; പ്രഖ്യാപനം നടത്തിയത് എ ഐ സി സി ആസ്ഥാനത്ത്
ന്യൂഡൽഹി: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി ഡി സതീശൻ.മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉച്ച...Kerala
യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക...
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: അന്തരാഷ്ട്ര നേഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം സംഘ...uukma special
Post Your Comments Here ( Click here for malayalam )
Latest Updates
- കേരളത്തെ സാധ്യതകളുടെ സംസ്ഥാനമാക്കി മാറ്റുവാൻ കഴിയട്ടെ’; നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന് കാതോലിക്കാ ബാവാ കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ആശംസകൾ നേർന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. രാജ്യത്തിന്റെ മതേതര ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചും മുന്നേറാൻ സർവ്വേശ്വരൻ അദ്ദേഹത്തെ പ്രാപ്തനാക്കട്ടെ. വികസനവഴിയിൽ കേരളത്തെ പുതുദിശയിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്ന് കാതോലിക്കാ ബാവാ പറഞ്ഞു. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് ശ്രീ.വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലെത്തുന്നത്. ‘കൺസ്യൂമർ സ്റ്റേറ്റായ’ കേരളത്തെ ‘സാധ്യതകളുടെ സ്റ്റേറ്റ്’ ആക്കി മാറ്റുക
- സൈനേജ് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ദുബായ് സിവിലിറ്റി കമ്മിറ്റി; കടയ്ക്ക് മുന്നിലെ ബോര്‍ഡുകളില്‍ ഒരു ട്രേഡ് നെയിം മാത്രമേ പാടുള്ളൂ സൈനേജ് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ദുബായ് സിവിലിറ്റി കമ്മിറ്റി. കടയ്ക്ക് മുന്നിലെ ബോര്‍ഡുകളില്‍ ഒരു ട്രേഡ് നെയിം മാത്രമേ പാടുള്ളൂവെന്നും നിര്‍ദേശമുണ്ട്. വ്യാപക നിയമലംഘനം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് ദുബായ് സിവിലിറ്റി കമ്മിറ്റിയും ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസവും ചേര്‍ന്നാണ് പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വിവിധ ബിസിനസ്, ഷോപ്പ് ഉടമകെള് സൈനേജ് നിയമം പാലിക്കണമെന്ന് മുന്നറിയിപ്പിലുണ്ട്. രണ്ട് വര്‍ഷം മുന്‍പാണ് ദുബായില്‍ സൈനേജ് നിയമങ്ങള്‍ പുതുക്കി പ്രാബല്യത്തില്വരുത്തിയത്. ആഗോള മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ദുബായ് ആര്‍ടിഎയും മുനിസ്സിപ്പാലിറ്റിയും
- കെ സിയും ചെന്നിത്തലയും എന്റെ നേതാക്കള്‍, നല്ല ടീമുണ്ടാക്കി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കും, ഇത് ദൈവനിയോഗം: വി ഡി സതീശന് മുഖ്യമന്ത്രിയായി തന്നെ തിരഞ്ഞെടുത്ത പാര്‍ട്ടിക്കും ജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഘടകക്ഷികള്‍ക്കും നന്ദി പറഞ്ഞ് വി ഡി സതീശന്. തന്നില്‍ പാര്‍ട്ടി ഏല്‍പ്പിച്ചത് ഒരു വലിയ ഉത്തരവാദിത്തമാണെന്നും ഇത് ദൈവീകമായ നിയോഗമെന്നും വി ഡി സതീശന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് തുടങ്ങിയവരുടെ പേരെടുത്ത് പറഞ്ഞ് അദ്ദേഹം നന്ദി പറഞ്ഞു. കേരളത്തെ രക്ഷിക്കാന്‍ ഒരു നല്ല ടീം ബില്‍ഡ് ചെയ്യുമെന്നും എല്ലാ നേതാക്കളേയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്നും വി ഡി
- വെള്ളിത്താലത്തില്‍ വച്ച് ആരും അംഗീകാരങ്ങള്‍ നീട്ടിയിട്ടില്ല, എല്ലാം വിഡിഎസ് പൊരുതിയും പ്രവര്‍ത്തിച്ചും നേടിയത്; കടലിളകി വന്നാലും നിലപാട് കടുകിട മാറ്റാത്ത ജനനായകന് കടലിളകി വന്നാലും നിലപാടില്‍ നിന്ന് കടുകിടപോലും പിന്നോട്ടില്ലാത്ത ഉറച്ച ശൈലിയാണ് വി.ഡി.സതീശനെ കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് എത്തിച്ചത്. തേച്ചുമിനുക്കിയ ചിന്തയും അതില്‍ പിറവി കൊളളുന്ന പുതിയ ആശയങ്ങളുമാണ് വി.ഡി.സതീശനെ സമകാലിക രാഷ്ട്രീയ നേതാക്കളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്. ആദ്യം തോല്‍പ്പിച്ച പറവൂരുകാര് പിന്നീടിങ്ങോട്ടുളള കാല് നൂറ്റാണ്ടുകാലം ചേര്‍ത്ത് പിടിച്ചതാണ് വി.ഡി സതീശന് കൈവരിച്ച ജനകീയതയുടെ അടയാളം തിരസ്കാരത്തിന്റെയും മാറ്റിനിര്ത്തലിന്റെയും കാലങ്ങള്‍ കടന്ന് 2001ല്‍ പറവൂരില്‍ നിന്ന് നിയമസഭാംഗമായ ഒരാള്‍. സഭാതലത്തിലെ ഇടപെടലുകളിലൂടെ അയാള്‍ തന്നിലെ പ്രതിഭയെ പ്രകാശിപ്പിച്ചു. ഒപ്പം എത്രമേല്‍
- വി ഡി സതീശന് അഭിനന്ദനങൾ ; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തൻ, കെ സി വേണുഗോപാൽ കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിനന്ദനങൾ നേർന്ന് കെ സി വേണുഗോപാൽ എം പി. വി ഡി സതീശൻ എല്ലാ പിന്തുണയും നൽകും മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തനാണെന്നും കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിലെ ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് വൻ ഭൂരിപക്ഷം നൽകി കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ചത്.ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് യുഡിഎഫ് സർക്കാർ കേരളത്തിൽ ഉണ്ടാകും. സർക്കാരിനെ നയിക്കുന്ന മുഖ്യമത്രിയ്ക്ക് എല്ലാ വിധ പിന്തുണയും വാഗ്താനം ചെയ്യുന്നു. ഹൈക്കമാൻഡിന്റെ തീരുമാനം നടപ്പിലാക്കേണ്ട ഉത്തരവാദിത്വത്തിനൊപ്പമാണ്
യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ /
യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: അന്തരാഷ്ട്ര നേഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം സംഘടിപ്പിച്ച എട്ടാമത് യുഎൻഎഫ് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി. എഴുന്നൂറിലധികം നേഴ്സുമാരെ സംഘടിപ്പിച്ച് നടത്തപ്പെട്ട സമ്മേളനം ചരിത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. വിവിധ റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് നേഴ്സുമാരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചത്. നൂറോളം നേഴുമാരെ സംഘടിപ്പിച്ച് കോച്ചുകളിലും മറ്റു വാഹനങ്ങളിലുമായി സമ്മേളനവേദിയിൽ എത്തിക്കാൻ സൗത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികൾ പ്രത്യേക താത്പര്യമാണെടുത്തത്. എക്സിറ്റർ, ഡെവൺ, യോവിൽ, സാലിസ്ബറി, സ്വിൻഡൻ, ഗ്ലോസ്റ്റെർഷെയർ, ഓക്സ്ഫോർഡ്,
യുക്മ ദേശീയ ‘നഴ്സസ് ഡേ സെലിബ്രേഷൻ’ നവചരിതം കുറിച്ചു; സ്നേഹാദര-വിജ്ഞാനോത്സവ വേദിയിൽ യുക്മ ഈസ്റ്റ് ആംഗ്ലിയാ മേഖലയുടെ പങ്കാളിത്തം ശ്രദ്ധേയമായി. /
യുക്മ ദേശീയ ‘നഴ്സസ് ഡേ സെലിബ്രേഷൻ’ നവചരിതം കുറിച്ചു; സ്നേഹാദര-വിജ്ഞാനോത്സവ വേദിയിൽ യുക്മ ഈസ്റ്റ് ആംഗ്ലിയാ മേഖലയുടെ പങ്കാളിത്തം ശ്രദ്ധേയമായി.
സ്വന്തം ലേഖകൻ ബെഡ്ഫോർഡ് : യുക്മ ദേശീയ സമിതിയും, നാഷണൽ നേഴ്സസ് ഫോറമും (യുഎൻഎഫ്) സംയുക്തമായി ആഘോഷിച്ച ദേശീയ നേഴ്സസ് ദിനാഘോഷം ചരിത്ര വിജയമായി. യു കെ യിലെ ഏറ്റവും വലിയ തൊഴിൽ മേഖലയായ ആരോഗ്യ പരിപാലനരംഗത്തെ കർമ്മ സേന, നേഴ്സുമാരുടെ, അന്തരാഷ്ട്ര ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘നേഴ്സസ് ഡേ’ അർഹമായ സ്നേഹാദരവ് കൊണ്ടും, വിജ്ഞാന വിനോദ പരിപാടികൾ കോർത്തിണക്കിയും സംഘാടക മികവുകൊണ്ടും യു കെ യിൽ ചരിത്രഗാഥ രചിക്കുകയായിരുന്നു. ‘യുക്മ നാഷണൽ നേഴ്സസ് ഡേ’ യുടെ വിജയത്തിന്
ചരിത്ര വിജയമായി എട്ടാമത് യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനം; സമ്മേളനത്തിൽ പങ്കാളികളായത് എഴുന്നൂറോളം നേഴ്സുമാർ… ഇത് സംഘടനാ മികവിന്റെ കരുത്ത്…. /
ചരിത്ര വിജയമായി എട്ടാമത് യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനം; സമ്മേളനത്തിൽ പങ്കാളികളായത് എഴുന്നൂറോളം നേഴ്സുമാർ… ഇത് സംഘടനാ മികവിന്റെ കരുത്ത്….
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: അന്താരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം ഇക്കഴിഞ്ഞ ശനിയാഴ്ച്ച മെയ് 9ന് സംഘടിപ്പിച്ച ദേശീയ സമ്മേളനം ചരിത്ര വിജയമായി. വൂൾവർഹാംപ്ടണിലെ യുകെകെസിഎ കമ്മ്യൂണിറ്റി സെന്ററിൽ സമ്മേളനത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എഴുന്നൂറോളം നേഴ്സുമാരാണ് ഒഴുകിയെത്തിയത്. രാവിലെ എട്ടുമണിയോടെ തന്നെ രജിസ്ട്രേഷൻ നടപടികൾ രജിസ്ട്രേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. തുടർന്ന് വിവിധ സെഷനുകളിലായി പ്രഗത്ഭർ നയിച്ച ക്ളാസ്സുകളും വിവിധ വിഷയങ്ങളിന്മേലുള്ള ചർച്ചകളും നടന്നിരുന്നു. യുകെയിലെ പ്രമുഖ സോളിസിറ്റർ പോൾ ജോൺ,
എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും സമ്മേളനവും നാളെ വോൾവർഹാംപ്റ്റണിൽ; സമ്മേളന പ്രതിനിധികളായി അറുന്നൂറിലധികം നേഴ്സുമാർ /
എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും സമ്മേളനവും നാളെ വോൾവർഹാംപ്റ്റണിൽ; സമ്മേളന പ്രതിനിധികളായി അറുന്നൂറിലധികം നേഴ്സുമാർ
കുര്യൻ ജോർജ്ജ്(നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് മെയ് 9 ന് വോൾവർഹാംപ്ടണിലെ യു കെ കെ സി എ ഹാളിൽ യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന എട്ടാമത് ദേശീയ സമ്മേളനം നാളെ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത അറുന്നൂറിലധികം നേഴ്സുമാരാണ് പങ്കെടുക്കുന്നത്. രാവിലെ എട്ടര മണിയോടെ തന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി കോൺഫറൻസ് ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ,
എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം ശനിയാഴ്ച വോൾവർഹാംപ്റ്റണിൽ….. ഒരുക്കങ്ങൾ പൂർത്തിയാക്കി ദേശീയ നേതൃത്വം…….. /
എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം ശനിയാഴ്ച വോൾവർഹാംപ്റ്റണിൽ….. ഒരുക്കങ്ങൾ പൂർത്തിയാക്കി ദേശീയ നേതൃത്വം……..
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് മെയ് 9 ന് വോൾവർഹാംപ്ടണിലെ യു കെ കെ സി എ ഹാളിൽ യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന എട്ടാമത് ദേശീയ സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു. യുക്മ വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം, യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ് സോണിയ ലൂബി എന്നിവരുടെ






click on malayalam character to switch languages