2019 മുതൽ സ്കോട്ലൻഡിലെ എൻഎച്ച്എസ് ജീവനക്കാർ നേരിട്ടത് 51,000-ത്തിലധികം അക്രമ സംഭവങ്ങളെന്ന് റിപ്പോർട്ട്. സ്കോട്ട്ലൻഡിലെ മുൻനിര ജീവനക്കാർ പ്രതിദിനം ശരാശരി 60 ആക്രമണങ്ങൾ നേരിടുന്നുണ്ടെന്ന് സർക്കാർ തന്നെ വെളിപ്പെടുത്തിയതിന് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ലിബറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ വിവരാവകാശ അപേക്ഷ പ്രകാരം ഇന്നലെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വന്നത്. ഇതിൽ തന്നെ 31 അക്രമസംഭവങ്ങൾ ആരോഗ്യ പ്രവർത്തകരാണ് നേരിട്ടത്.
അഞ്ച് വർഷത്തിനുള്ളിൽ എൻഎച്ച്എസ് ജീവനക്കാർ 51,000-ത്തിലധികം അക്രമ സംഭവങ്ങൾ നേരിട്ടതിനാൽ സ്കോട്ടിഷ് സർക്കാർ ശക്തവും വേഗത്തിലുള്ളതുമായ നടപടി വേണമെന്ന് ലിബറൽ ഡെമോക്രറ്റിക് റിപ്പബ്ലിക് പാർട്ടി ആവശ്യപ്പെട്ടു.
ജീവനക്കാർ സുരക്ഷിതരായിരിക്കാൻ എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാൻ സ്കോട്ടിഷ് ലിബറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ അലക്സ് കോൾ-ഹാമിൽട്ടൺ സ്കോട്ടിഷ് സർക്കാരിനോട് ആഹ്വാനം ചെയ്തു.
“ആരും അവരുടെ ജോലിസ്ഥലത്ത് ആക്രമിക്കപ്പെടരുത്. ഒരു സേവനം നൽകാൻ ശ്രമിക്കുമ്പോൾ ദീർഘനേരം കാത്തിരിക്കേണ്ടിവരുന്ന സമയങ്ങളുടെ നിരാശ അവരുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്നുണ്ടെന്ന് എൻഎച്ച്എസ് ജീവനക്കാർ ഞങ്ങളോട് പറയുന്നു. എൻഎച്ച്എസ് ജീവനക്കാരുടെ പ്രതിസന്ധി ഒരു ഒഴികഴിവല്ല, മറിച്ച് അത് കൂടുതൽ ആഴത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു. എല്ലാ എൻഎച്ച്എസ് ജീവനക്കാരെയും സുരക്ഷിതമായി നിലനിർത്താൻ സ്കോട്ടിഷ് സർക്കാർ ശക്തവും വേഗത്തിലുള്ളതുമായ നടപടി സ്വീകരിക്കണം.” യൂണിസൺ സ്കോട്ട്ലൻഡ് ആരോഗ്യ സഹ-ലീഡ് മാറ്റ് മക്ലൗഗ്ലിൻ പറഞ്ഞു.
അക്രമസംഭവങ്ങൾ കുറയ്ക്കുന്നതിന് കൂടുതൽ ജീവനക്കാരെ നിയമിക്കേണ്ടതുണ്ടെന്നും എന്നാൽ അക്രമ സംഭവങ്ങളെ പൂർണ്ണമായും അസ്വീകാര്യമാണെന്നും ഒരു സ്കോട്ടിഷ് സർക്കാർ വക്താവ് പറഞ്ഞു. ജീവനക്കാരെ ആക്രമിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടികൾക്ക് പിന്തുണ നൽകാൻ എല്ലാ എൻഎച്ച്എസ് സംഘടനകളും മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
click on malayalam character to switch languages