- പലസ്തീനികളെ ഒഴിപ്പിച്ച് ഗാസ ഏറ്റെടുക്കും, ഹമാസിനെ ഉന്മൂലനം ചെയ്യും'; നെതന്യാഹുവിനോട് ഡൊണാൾഡ് ട്രംപ്
- 'വധിക്കാന്‍ ശ്രമിച്ചാല്‍ ഇറാനില്‍ ഒന്നും ബാക്കിയുണ്ടാകില്ല'; തുടച്ചുനീക്കുമെന്ന് ട്രംപ്
- താപനില 3 ഡിഗ്രി വരെ ഉയരാം; കേരളത്തിൽ 2 ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്
- ഫന്റാസ്റ്റിക്ക് ഫോർ : ഫസ്റ്റ് സ്റ്റെപ്പ്സിന്റെ ടീസർ പുറത്തു വിട്ടു
- ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ രാജ്യങ്ങളിലും അപകടകരമാണ്, സൂക്കർബർഗൊക്കെ ഫ്യൂഡലിസ്റ്റാണ്’; എ എൻ ഷംസീർ
- മലപ്പുറത്ത് വാദ്യോപകരണങ്ങൾക്ക് മറവിൽ കഞ്ചാവ് കടത്ത്; ഡ്രമ്മിനുള്ളിൽ 18.5 കിലോ കഞ്ചാവ് കണ്ടെത്തി
- അധികൃതർ തെറ്റിദ്ധാരണ പരത്തുന്നു’; ഗ്ലോബൽ പബ്ലിക് സ്കൂൾ വിശദീകരണത്തിന് മറുപടിയുമായി മാതാവ്
‘ശ്വാസം മുട്ടി ആയുസ് കുറയുന്ന ഉത്തരേന്ത്യ’; വായു മലിനീകരണം ഉണ്ടാക്കുന്നത് ഗുരുതര രോഗങ്ങള്‍
- Nov 29, 2024
നവംബർ 19 ലെ ഡാറ്റ പ്രകാരം ഡൽഹി നഗരത്തിലെ പലഭാഗങ്ങളിലായി സ്ഥാപിച്ച 35 എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകളിൽ 22 എണ്ണത്തിലും എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 500 ലാണ് രേഖപ്പെടുത്തിയത്. മലീനീകരണതോത് രേഖപ്പെടുത്താൻ സാധിക്കുന്ന തോതിന്റെ ഏറ്റവും പരമാവധി മൂല്യമാണിത്
കനത്ത ശ്വാസതടസത്തിനെ തുടർന്നാണ് ഡൽഹി സ്വദേശി കബീർ ഡോക്ടറെ കാണിച്ചത്. ശ്വാസ തടസത്തിനൊപ്പം വരണ്ട ചുമയും കഫവും കണ്ണ് പുകച്ചിലും കബീറിന് അനുഭവപ്പെട്ടിരുന്നു. ഡൽഹിയിൽ രൂക്ഷമായ അന്തരീക്ഷ മലീനികരണം കാരണമാണ് കബീറിന് അസുഖം രൂക്ഷമായതെന്നാണ് ഡോക്ടർമാർ കണ്ടെത്തിയത്.
ശൈത്യകാലം ആരംഭിച്ചതോടെ കനത്ത ആശങ്കയിലാണ് ഡൽഹിയടക്കമുള്ള ഉത്തരേന്ത്യൻ നഗരങ്ങൾ. ഓരോ ദിവസവും രാജ്യത്തെ വിവിധ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന എയർ ക്വാളിറ്റി ഇൻഡക്‌സ് ഉപകരണത്തിന്റെ കണ്ടെത്തൽ പ്രകാരം രൂക്ഷമായ അവസ്ഥയിലാണ് മലിനീകരണ തോത് വർധിക്കുന്നത്.
രൂക്ഷമായ പുകമഞ്ഞിനൊപ്പം എയർ ക്വാളിറ്റി ഏറ്റവും മോശമായ അവസ്ഥയിലേക്ക് പോവുകയും ചെയ്യുന്നുണ്ട്. നവംബർ 19 ലെ ഡാറ്റ പ്രകാരം ഡൽഹി നഗരത്തിലെ പലഭാഗങ്ങളിലായി സ്ഥാപിച്ച 35 എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകളിൽ 22 എണ്ണത്തിലും എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 500 ലാണ് രേഖപ്പെടുത്തിയത്. മലീനീകരണതോത് രേഖപ്പെടുത്താൻ സാധിക്കുന്ന തോതിന്റെ ഏറ്റവും പരമാവധി മൂല്യമാണിത്.
കാലാവസ്ഥ മാറ്റത്തിനൊപ്പം കഴിഞ്ഞ ഒക്ടോബർ 31 ന് ദീപാവലി ആഘോഷം കൂടി കഴിഞ്ഞതോടെയാണ് ഉത്തരേന്ത്യയിലെ അന്തരീക്ഷം ഏറ്റവും മോശം അവസ്ഥയിലേക്ക് എത്തിയത്. കനത്ത ആരോഗ്യ പ്രശ്‌നങ്ങൾ ഉയർന്നതോടെ വിദ്യാലയങ്ങളില്‍ ഓൺലൈന്‍ പഠനമാരംഭിക്കുകയും സ്ഥാപനങ്ങളിൽ ഭൂരിഭാഗവും വർക്ക് ഫ്രം ഹോം അനുവദിക്കുകയും ചെയ്തിരുന്നു.
ഡൽഹിയിലെ ജഹാംഗീർപുരി, ബവാന, വസീർപൂർ, രോഹിണി എന്നിവിടങ്ങളിലാണ് മലിനീകരണതോത് ഏറ്റവും കൂടിയത്. അനിവാര്യമല്ലാത്ത എല്ലാ നിർമാണ പ്രവർത്തികളും നിർത്തിവെക്കാനും ഇലക്ട്രിക് അല്ലാത്ത ബസുകളുടെ സർവീസ് നിർത്തിവെക്കാനും കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) നിർദ്ദേശം നൽകിയിരുന്നു. BS-III ൽ ഉള്ള പെട്രോൾ വാഹനങ്ങളും BS-IV വിഭാഗത്തിലുള്ള ഡീസൽ വാഹനങ്ങളും ഗുരുഗ്രാം, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ നിരത്തിൽ ഇറങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ഡൽഹിയേക്കാൾ മോശം കാലവസ്ഥയും രൂക്ഷമായ വായുമലിനീകരണം നടക്കുകയും ചെയ്യുന്ന വിവിധ നഗരങ്ങൾ ഉത്തരേന്ത്യയിൽ ഉണ്ട് എന്നതാണ് സത്യം. രാജ്യതലസ്ഥനമായതിനാൽ ഡൽഹിക്ക് ലഭിക്കുന്ന ശ്രദ്ധ മറ്റു നഗരങ്ങൾക്ക് ലഭിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. എക്യുഎം ഡാറ്റ പ്രകാരം ന്യൂഡൽഹിക്ക് പുറമെ ഹരിയാനയുടെയും പഞ്ചാബിന്റെയും തലസ്ഥാനമായ ചണ്ഡീഗഡ്, ഹരിയാനയിലെ റോഹ്തഗ്, സോനീപത്ത്, ബിഹാർ, പഞ്ചാബ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നിവയാണ് ഏറ്റവും മോശം അന്തരീക്ഷമുള്ള സ്ഥലങ്ങൾ. സ്വിസ് സ്ഥാപനമായ IQAir ന്റെ പഠനപ്രകാരം. കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളിൽ എട്ടെണ്ണം സ്ഥിതി ചെയ്യുന്നത് ഇന്തോ-ഗംഗാ സമതലങ്ങളിലാണ് വടക്ക് കിഴക്കേ ഇന്ത്യയും പാകിസ്താനും നേപ്പാളും ഉൾപ്പെടുന്ന പ്രദേശമാണ് ഇന്തോ-ഗംഗ സമതലം.
ആയുസ് കുറയുന്ന ഉത്തരേന്ത്യ
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം കനത്ത വായുമലിനീകരണമുള്ള പ്രദേശങ്ങളിലെ ആളുകളുടെ ആയുസ് 5.4 വയസ് കുറയുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വർഷാവർഷങ്ങളിൽ ഡൽഹിയടക്കമുള്ള സ്ഥലങ്ങളിൽ അന്തരീക്ഷ മലനീകരണം രൂക്ഷമാവുകയും സർക്കാർ മലനീകരണം നിയന്ത്രിക്കാൻ പദ്ധതികൾ ഇടുന്നുണ്ടെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നാണ് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന എൻവയോൺമെന്റൽ ഡിഫൻസ് ഫണ്ട് പ്രവർത്തകനായ പാർത്ഥ ബോസ് പറയുന്നത്.
ഡൽഹിയിൽ ഡ്രൈവിംഗ് നിയന്ത്രണങ്ങളും മലിനീകരണം രൂക്ഷമായ സമയങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നതുമായ നടപടികൾ നടക്കുന്നുണ്ടെങ്കിലും മറ്റ് സ്ഥലങ്ങളിൽ ഇതല്ല സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. ദീപാവലിക്കാലത്തെ പടക്കം പൊട്ടിക്കൽ കൊണ്ടോ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് കൊണ്ടോ മാത്രമല്ല അന്തരീക്ഷ മലനീകരണം രൂക്ഷമാവുന്നതെന്നും അദ്ദേഹംബിബിസിയോട്പറഞ്ഞു.
രൂക്ഷമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉത്തരേന്ത്യയിൽ ഉടനീളം ഉണ്ടാകുന്നതായി ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ പൾമണറി വിഭാഗംഡയറക്ടർ ഡോ. രാജേഷ് ഗുപ്ത പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങൾക്കൊപ്പം മാനസിക പ്രശ്‌നങ്ങളും ആളുകൾക്ക് ഉണ്ടാക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
2007 ൽ സമ്പൂർണ പുകവലി നിരോധനം പ്രഖ്യാപിച്ച സ്ഥലമാണ് ചണ്ഡീഗഡ്. എന്നാൽ കഴിഞ്ഞ പതിനേഴ് വർഷത്തിനിടയിൽ രാജ്യത്ത് ഏറ്റവും മലിനമായ അന്തരീക്ഷമുള്ള രണ്ടാമത്തെ നഗരമാണ് ചണ്ഡീഗഡ്. നവംബർ 13 ലെ കണക്കുകൾ പ്രകാരം ഡൽഹിയെക്കാൾ മോശം കാലാവസ്ഥായാണ് ചണ്ഡീഗഡിലുണ്ടായിരുന്നത്. ചണ്ഡീഗഢിലെ മൊത്തം മലിനീകരണത്തിന്റെ 40 ശതമാനവും വാഹനങ്ങൾ കാരണമാണ് ഉണ്ടാവുന്നതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഇതിന് പുറമെ പഞ്ചാബ്, ഹരിയാന തുടങ്ങിയ സമീപ സംസ്ഥാനങ്ങളിലെ കാർഷിക അവശിഷ്ടങ്ങളായ വൈക്കോൽ കത്തിക്കുന്നതും അന്തരീക്ഷ മലിനീകരണം രൂക്ഷമാവുന്നതിന് കാരണമാക്കിയിട്ടുണ്ട്. 2024-ൽ 16 ലക്ഷം ടൺ അവശിഷ്ടങ്ങളാണ് രേഖകൾ പ്രകാരം കത്തിച്ചത്.
രാജ്യത്ത് പുകവലി മൂലമല്ലാത്ത ശ്വാസകോശ കാൻസർ വർധിക്കന്നതിനും അന്തരീക്ഷ മലനീകരണം കാരണമാവുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സിഗരറ്റ് പുക പോലെ വായുവിൽ 70 ശതമാനം ക്ലാസ്-1 കാർസിനോജനുകൾ അല്ലെങ്കിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്, ഇതാണ് പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദം വർധിക്കുന്നതിന്റെ കാരണമെന്നാണ് ഗുരുഗ്രാമിലെ മെദാന്ത മെഡിസിറ്റിയിൽ ശ്വാസകോശ മാറ്റിവയ്ക്കൽ വിഭാഗം തലവനും ലംഗ് കെയർ ഫൗണ്ടേഷന്റെ സ്ഥാപകനുമായ അരവിന്ദ് കുമാർപറയുന്നത്.
സ്റ്റേറ്റ് ഓഫ് ഗ്ലോബൽ എയർ റിപ്പോർട്ട് പ്രകാരം, 2021-ൽ, ഇന്ത്യയിൽ 100,000 മരണങ്ങളിൽ 148 എണ്ണം മലിനമായ വായു മൂലമാണെന്നും കണ്ടെത്തലുകൾ ഉണ്ട്. ഗർഭിണികളായ സ്ത്രികൾ, 0-14 വയസ്സ് വരെയുള്ള കുട്ടികൾ എന്നിവരെയാണ് അന്തരീക്ഷ മലനീകരണം ഏറ്റവും രൂക്ഷമായി ബാധിക്കുന്നത്. ഇവരെ കൂടാതെ പ്രായമായവരെയും രോഗികളെയും രൂക്ഷമായി ബാധിക്കും. തലച്ചോറ് മുതൽ കാൽ വരെ ശരീരത്തിലെ വിവിധ അവയവങ്ങളെ വായുമലിനീകരണം ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. തലച്ചോറ്, ഹൃദയം, വൃക്കകൾ, കരൾ, കുടൽ, അസ്ഥികൾ, പ്രത്യുത്പാദന വ്യവസ്ഥ, എൻഡോക്രൈൻ സിസ്റ്റം എന്നിവയെ വായു മലിനീകരണം ബാധിക്കുന്നു.
ശ്വാസതടസ്സം, ആസ്ത്മ, സിഒപിഡി (ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസോർഡർ), എംഫിസെമ, ശ്വാസകോശ അർബുദം, ഇന്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗങ്ങൾ, ക്ഷയം, അലർജികൾ തുടങ്ങിയവയാണ് സാധാരണയായി വായു മലിനീകരണം മൂലമുണ്ടാവുന്ന രോഗങ്ങൾ. ഇവ കൂടാതെ കുട്ടികളിൽ അകാല രക്തസമ്മർദ്ദവും ഹൃദയാഘാതവും ഉണ്ടാക്കുന്നുണ്ട്.
കുട്ടികളിലെ നാഡീവ്യവസ്ഥയെയും തലച്ചോറിനെയും വായുമലിനീകരണം ബാധിക്കും. കുട്ടികൾ ഹൈപ്പർ ആക്റ്റീവ് ആകുകയോ ശ്രദ്ധക്കുറവ് പ്രശ്‌നങ്ങൾ ഉണ്ടാകുകയോ ചെയ്യാം. ബുദ്ധി വളർച്ച കുറയുന്നതും സാധാരണമാണ്. ഇതിന് പുറമെ ഡിമെൻഷ്യയും അൽഷിമേഴ്സ് രോഗവും അന്തരീക്ഷ മലിനീകരണത്തിന് വിധേയരായവരിൽ സാധാരണമാണെന്നും ഡോക്ടർ അരവിന്ദ് കുമാർ പറഞ്ഞു. ഇവ കൂടാതെ പ്രമേഹം, പൊണ്ണത്തടി, ബീജത്തിന്റെയും അണ്ഡത്തിന്റെയും കുറവ് എന്നിവയും മലിനീകരണം കാരണം ഉണ്ടാവുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു രണ്ട് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ ശ്വാസകോശ അർബുദം ഒരു പകർച്ചവ്യാധി പോലെ പിടിപ്പെട്ടേക്കാമെന്നും ഡോക്ടർ അരവിന്ദ് അഭിപ്രായപ്പെട്ടു.
പ്രതീക്ഷകൾ എന്തൊക്കെ
ഇന്ത്യയിൽ ഏറ്റവും മോശം വായുമലിനീകരണ തോത് കാണിച്ച 2017-നെ അപേക്ഷിച്ച് 2026-ഓടെ 2026-ഓടെ 20-30% വരെ കണികാ ദ്രവ്യത്തിന്റെ (PM10, PM2.5, ശ്വാസകോശത്തിലേക്ക് പ്രവേശിച്ച് രോഗങ്ങൾക്ക് കാരണമാകുന്ന ചെറിയ കണങ്ങൾ) അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2019-ൽ ഇന്ത്യ നാഷണൽ ക്ലീൻ എയർ പ്രോഗ്രാം (NCAP) കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി
മുൻവർഷങ്ങളെ അപേക്ഷിച്ച് രൂക്ഷമായ അന്തരീക്ഷ മലിനീകരണമുണ്ടായിരുന്ന 97 നഗരങ്ങൾ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നുണ്ടെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വരാണസിയാണ് അന്തരീക്ഷ മലിനീകരണ തോത് മെച്ചപ്പെടുത്തുന്ന സംസ്ഥാനങ്ങളിൽ മുന്നിൽ നിൽക്കുന്നത്. ഉത്തർപ്രദേശിലെ ബറേലിയാണ് മലിനീകരണ തോത് കുറച്ച രണ്ടാമത്തെ സംസ്ഥാനം. PM10 ലെവൽ 207 ൽ നിന്ന് 80 ആയി ബറേലി കുറച്ചു. നിലവിൽ പട്ടികയിലെ 67-ാം സ്ഥാനത്താണ് ഡൽഹി, 2017-18 ലെ PM10 ലെവൽ 241 ൽ നിന്ന് 2023-24 ൽ 208 ആയി ഡൽഹി കുറച്ചിട്ടുണ്ട്. 2019-20 നും 2023-24 നും ഇടയിൽ 11,211.13 കോടി രൂപ മലിനീകരണം നിയന്ത്രിക്കുന്നതിനായി വകയിരുത്തിയെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പാർലമെന്റിനെ അറിയിച്ചിരുന്നു.
Latest News:
പലസ്തീനികളെ ഒഴിപ്പിച്ച് ഗാസ ഏറ്റെടുക്കും, ഹമാസിനെ ഉന്മൂലനം ചെയ്യും'; നെതന്യാഹുവിനോട് ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: പലസ്തീനികളെ ഒഴിപ്പിച്ച് ഗാസ ഏറ്റെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസ പു...Latest News'വധിക്കാന്‍ ശ്രമിച്ചാല്‍ ഇറാനില്‍ ഒന്നും ബാക്കിയുണ്ടാകില്ല'; തുടച്ചുനീക്കുമെന്ന് ട്രംപ്
വാഷിങ്ടണ്‍: ഇറാന് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന് തന്നെ വധിക്കാന്‍ ശ്രമ...Latest Newsതാപനില 3 ഡിഗ്രി വരെ ഉയരാം; കേരളത്തിൽ 2 ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്
കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയ...Breaking Newsഫന്റാസ്റ്റിക്ക് ഫോർ : ഫസ്റ്റ് സ്റ്റെപ്പ്സിന്റെ ടീസർ പുറത്തു വിട്ടു
മാർവൽ ആരാധകരുടെ കുട്ടിക്കാലം മനോഹരമാക്കിയ കോമിക്ക്സ് ഹീറോകളായ ഫന്റാസ്റ്റിക് ഫോർ : ഫസ്റ്റ് സ്റ്റെപ്പ...Latest News‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ രാജ്യങ്ങളിലും അപകടകരമാണ്, സൂക്കർബർഗൊക്കെ ഫ്യൂഡലിസ്റ്റാണ്’; എ എൻ ഷംസീർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ രാജ്യങ്ങളിലും അപകടകരമാണെന്ന് സ്പീക്കർ എ എൻ ഷംസീർ. എ ഐ എല്ലാ മേഖലകളിലു...Latest Newsമലപ്പുറത്ത് വാദ്യോപകരണങ്ങൾക്ക് മറവിൽ കഞ്ചാവ് കടത്ത്; ഡ്രമ്മിനുള്ളിൽ 18.5 കിലോ കഞ്ചാവ് കണ്ടെത്തി
മലപ്പുറത്ത് വാദ്യോപകരണങ്ങൾക്ക് മറവിൽ കഞ്ചാവ് കടത്ത്. മലപ്പുറം നിലമ്പൂരിൽ 18.5 കിലോ കഞ്ചാവുമായി നാല്...Latest Newsഅധികൃതർ തെറ്റിദ്ധാരണ പരത്തുന്നു’; ഗ്ലോബൽ പബ്ലിക് സ്കൂൾ വിശദീകരണത്തിന് മറുപടിയുമായി മാതാവ്
എറണാകുളം തൃപ്പൂണിത്തുറയിൽ ആത്മഹത്യ ചെയ്ത ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിനെതിരായ ഗ്ലോബൽ പബ്ലിക് സ്ക...Latest Newsപ്രധാനമന്ത്രി മഹാകുംഭമേളയിൽ; ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി
മഹാകുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ്രാജിലെത്തി. ത്രിവേണീ തീരത്ത് നടന്ന പ്...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- പലസ്തീനികളെ ഒഴിപ്പിച്ച് ഗാസ ഏറ്റെടുക്കും, ഹമാസിനെ ഉന്മൂലനം ചെയ്യും’; നെതന്യാഹുവിനോട് ഡൊണാൾഡ് ട്രംപ് വാഷിങ്ടൺ: പലസ്തീനികളെ ഒഴിപ്പിച്ച് ഗാസ ഏറ്റെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസ പുനർനിർമിച്ച് എല്ലാവരേയും ഉൾക്കൊള്ളുന്ന പ്രദേശമാക്കും. പലസ്തീനികളെ ഗാസയ്ക്ക് പുറത്തേക്ക് മാറ്റിപ്പാർപ്പിക്കുമെന്നും ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞു. വൈറ്റ് ഹൗസിൽ വെച്ച് ഇസ്രയേൽ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്. ട്രംപ് പ്രസിഡന്റായ ശേഷം വൈറ്റ് ഹൗസിലെത്തുന്ന ആദ്യ നേതാവാണ് നെതന്യാഹു. ഹമാസിനെ ഉൻമൂലനം ചെയ്യുമെന്ന് കൂടിക്കാഴ്ചയിൽ ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ട്. ബന്ദികളുടെ മോചനത്തിൽ ഇടപെട്ടതിൽ ട്രംപിന് നന്ദിയെന്ന്
- ‘വധിക്കാന്‍ ശ്രമിച്ചാല്‍ ഇറാനില്‍ ഒന്നും ബാക്കിയുണ്ടാകില്ല’; തുടച്ചുനീക്കുമെന്ന് ട്രംപ് വാഷിങ്ടണ്‍: ഇറാന് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന് തന്നെ വധിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ഇറാനെ തുടച്ച് നീക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. നടപടികള്‍ സ്വീകരിക്കാന്‍ തന്റെ ഉപദേശകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ടെഹ്റാനില്‍ പരമാവധി സമ്മര്‍ദം ചെലുത്താനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പ് വെക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാന് അത്തരമൊരു പ്രവര്‍ത്തിക്ക് തുനിഞ്ഞാല്‍ ഇറാനില്‍ ഒന്നും ബാക്കിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രംപിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരായ ഇറാനിയന്‍ ഭീഷണി വര്‍ഷങ്ങളായി ഫെഡറല്‍ അധികാരികള്‍ നിരീക്ഷിച്ചു വരികയാണ്. നേരത്തെ തിരഞ്ഞെടുപ്പ്
- താപനില 3 ഡിഗ്രി വരെ ഉയരാം; കേരളത്തിൽ 2 ദിവസം ഉയർന്ന താപനില മുന്നറിയിപ്പ് കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ
- ഫന്റാസ്റ്റിക്ക് ഫോർ : ഫസ്റ്റ് സ്റ്റെപ്പ്സിന്റെ ടീസർ പുറത്തു വിട്ടു മാർവൽ ആരാധകരുടെ കുട്ടിക്കാലം മനോഹരമാക്കിയ കോമിക്ക്സ് ഹീറോകളായ ഫന്റാസ്റ്റിക് ഫോർ : ഫസ്റ്റ് സ്റ്റെപ്പ്സിന്റെ ടീസർ പുറത്തു വിട്ടു. ഇതുവരെ 4 ചിത്രങ്ങൾ ഈ കോമിക്ക്സിനെ ആസ്പദമാക്കി പുറത്തിറങ്ങിയിട്ടുണ്ട്. 2005, 2007 വർഷങ്ങളിൽ ഇറങ്ങിയ ഫന്റാസ്റ്റിക്ക് ഫോർ ചിത്രങ്ങൾ വിജയമായിരുന്നുവെങ്കിലും, പിന്നീട് പുതിയ അഭിനേതാക്കളെ വെച്ച് 2015ൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ കൂപ്പുകുത്തിയിരുന്നു. ഇപ്പോൾ വീണ്ടും പുതിയ താരങ്ങളുമായി മാർവലിന്റെ സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ഭാഗമായെത്തുന്ന ഫന്റാസ്റ്റിക്ക് ഫോർ ഫസ്റ്റ് സ്റ്റെപ്പ്സ് ആരാധകർ ഈ വർഷം ഏറെ
- ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ രാജ്യങ്ങളിലും അപകടകരമാണ്, സൂക്കർബർഗൊക്കെ ഫ്യൂഡലിസ്റ്റാണ്’; എ എൻ ഷംസീർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ രാജ്യങ്ങളിലും അപകടകരമാണെന്ന് സ്പീക്കർ എ എൻ ഷംസീർ. എ ഐ എല്ലാ മേഖലകളിലും ഇടപെടുന്നു. എല്ലാത്തിൻ്റെയും നല്ല വശങ്ങൾ സ്വീകരിക്കാം. നല്ല വശങ്ങൾ വരുമ്പോൾ ചീത്ത വശങ്ങളും വരുമെന്ന് ഓർക്കണമെന്നും സ്പീക്കർ വ്യക്തമാക്കി. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൺവെൻഷനിലാണ് എഐക്കെതിരായ സ്പീക്കറുടെ പരാമർശം. മനുഷ്യ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളെയും എ ഐ സ്വാധീനിക്കുന്നു.ഇപ്പോൾ നടക്കുന്നത് ടെക്നോ ഫ്യൂഡലിസം, സൂക്കർബർഗൊക്കെയാണ് ഫ്യൂഡലിസ്റ്റ്. രണ്ടാമത്തെ ജന്മി ഇലോൺ മസ്ക്, സോഷ്യൽ മീഡിയ സ്പേസ് നമ്മളെ
click on malayalam character to switch languages