- ഗസ്സ മുനമ്പ് ഏറ്റെടുക്കുമെന്ന് ട്രംപ്; പ്രസ്താവന നെതന്യാഹുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം
- ‘പരാതിക്കാരനല്ല; വസ്തുതകൾ മനസ്സിലാക്കാതെ മത്സരിക്കാൻ പോയതാണ് ചെയ്ത തെറ്റ്; സീറ്റ് തിരിച്ചു പിടിക്കണം’; കെ മുരളീധരൻ
- ‘ഷാരോണ്‍ ഗ്രീഷ്മയെയാണ് വിഷം കൊടുത്ത് കൊന്നതെങ്കില്‍ ന്യായീകരിക്കുമോ?’; കെ ആര് മീരയ്ക്കെതിരെ പൊലീസില്‍ പരാതി നല്കി രാഹുല്‍ ഈശ്വര്‍
- അപകടകരമായ ഹെനിപാ വൈറസ്, ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍; മുന്നറിയിപ്പുമായി ഗവേഷകര്‍
- കളമശ്ശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധത്തില്‍ വീണ്ടും അന്വേഷണം
- 'സുരേഷ് ഗോപിയും ജോർജ് കുര്യനും കേരളത്തിന് ശാപം, രണ്ട് പേരെ കൊണ്ടും ഒരു ഉപകാരവുമില്ല'; കെ മുരളീധരൻ
- ‘ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ എന്‍ഒസി ഹാജരാക്കിയിട്ടില്ല; റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം തുടര്‍നടപടി’ ; വി ശിവന്‍കുട്ടി
‘ശ്വാസം മുട്ടി ആയുസ് കുറയുന്ന ഉത്തരേന്ത്യ’; വായു മലിനീകരണം ഉണ്ടാക്കുന്നത് ഗുരുതര രോഗങ്ങള്‍
- Nov 29, 2024
നവംബർ 19 ലെ ഡാറ്റ പ്രകാരം ഡൽഹി നഗരത്തിലെ പലഭാഗങ്ങളിലായി സ്ഥാപിച്ച 35 എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകളിൽ 22 എണ്ണത്തിലും എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 500 ലാണ് രേഖപ്പെടുത്തിയത്. മലീനീകരണതോത് രേഖപ്പെടുത്താൻ സാധിക്കുന്ന തോതിന്റെ ഏറ്റവും പരമാവധി മൂല്യമാണിത്
കനത്ത ശ്വാസതടസത്തിനെ തുടർന്നാണ് ഡൽഹി സ്വദേശി കബീർ ഡോക്ടറെ കാണിച്ചത്. ശ്വാസ തടസത്തിനൊപ്പം വരണ്ട ചുമയും കഫവും കണ്ണ് പുകച്ചിലും കബീറിന് അനുഭവപ്പെട്ടിരുന്നു. ഡൽഹിയിൽ രൂക്ഷമായ അന്തരീക്ഷ മലീനികരണം കാരണമാണ് കബീറിന് അസുഖം രൂക്ഷമായതെന്നാണ് ഡോക്ടർമാർ കണ്ടെത്തിയത്.
ശൈത്യകാലം ആരംഭിച്ചതോടെ കനത്ത ആശങ്കയിലാണ് ഡൽഹിയടക്കമുള്ള ഉത്തരേന്ത്യൻ നഗരങ്ങൾ. ഓരോ ദിവസവും രാജ്യത്തെ വിവിധ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന എയർ ക്വാളിറ്റി ഇൻഡക്‌സ് ഉപകരണത്തിന്റെ കണ്ടെത്തൽ പ്രകാരം രൂക്ഷമായ അവസ്ഥയിലാണ് മലിനീകരണ തോത് വർധിക്കുന്നത്.
രൂക്ഷമായ പുകമഞ്ഞിനൊപ്പം എയർ ക്വാളിറ്റി ഏറ്റവും മോശമായ അവസ്ഥയിലേക്ക് പോവുകയും ചെയ്യുന്നുണ്ട്. നവംബർ 19 ലെ ഡാറ്റ പ്രകാരം ഡൽഹി നഗരത്തിലെ പലഭാഗങ്ങളിലായി സ്ഥാപിച്ച 35 എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകളിൽ 22 എണ്ണത്തിലും എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 500 ലാണ് രേഖപ്പെടുത്തിയത്. മലീനീകരണതോത് രേഖപ്പെടുത്താൻ സാധിക്കുന്ന തോതിന്റെ ഏറ്റവും പരമാവധി മൂല്യമാണിത്.
കാലാവസ്ഥ മാറ്റത്തിനൊപ്പം കഴിഞ്ഞ ഒക്ടോബർ 31 ന് ദീപാവലി ആഘോഷം കൂടി കഴിഞ്ഞതോടെയാണ് ഉത്തരേന്ത്യയിലെ അന്തരീക്ഷം ഏറ്റവും മോശം അവസ്ഥയിലേക്ക് എത്തിയത്. കനത്ത ആരോഗ്യ പ്രശ്‌നങ്ങൾ ഉയർന്നതോടെ വിദ്യാലയങ്ങളില്‍ ഓൺലൈന്‍ പഠനമാരംഭിക്കുകയും സ്ഥാപനങ്ങളിൽ ഭൂരിഭാഗവും വർക്ക് ഫ്രം ഹോം അനുവദിക്കുകയും ചെയ്തിരുന്നു.
ഡൽഹിയിലെ ജഹാംഗീർപുരി, ബവാന, വസീർപൂർ, രോഹിണി എന്നിവിടങ്ങളിലാണ് മലിനീകരണതോത് ഏറ്റവും കൂടിയത്. അനിവാര്യമല്ലാത്ത എല്ലാ നിർമാണ പ്രവർത്തികളും നിർത്തിവെക്കാനും ഇലക്ട്രിക് അല്ലാത്ത ബസുകളുടെ സർവീസ് നിർത്തിവെക്കാനും കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) നിർദ്ദേശം നൽകിയിരുന്നു. BS-III ൽ ഉള്ള പെട്രോൾ വാഹനങ്ങളും BS-IV വിഭാഗത്തിലുള്ള ഡീസൽ വാഹനങ്ങളും ഗുരുഗ്രാം, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ നിരത്തിൽ ഇറങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ഡൽഹിയേക്കാൾ മോശം കാലവസ്ഥയും രൂക്ഷമായ വായുമലിനീകരണം നടക്കുകയും ചെയ്യുന്ന വിവിധ നഗരങ്ങൾ ഉത്തരേന്ത്യയിൽ ഉണ്ട് എന്നതാണ് സത്യം. രാജ്യതലസ്ഥനമായതിനാൽ ഡൽഹിക്ക് ലഭിക്കുന്ന ശ്രദ്ധ മറ്റു നഗരങ്ങൾക്ക് ലഭിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. എക്യുഎം ഡാറ്റ പ്രകാരം ന്യൂഡൽഹിക്ക് പുറമെ ഹരിയാനയുടെയും പഞ്ചാബിന്റെയും തലസ്ഥാനമായ ചണ്ഡീഗഡ്, ഹരിയാനയിലെ റോഹ്തഗ്, സോനീപത്ത്, ബിഹാർ, പഞ്ചാബ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നിവയാണ് ഏറ്റവും മോശം അന്തരീക്ഷമുള്ള സ്ഥലങ്ങൾ. സ്വിസ് സ്ഥാപനമായ IQAir ന്റെ പഠനപ്രകാരം. കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളിൽ എട്ടെണ്ണം സ്ഥിതി ചെയ്യുന്നത് ഇന്തോ-ഗംഗാ സമതലങ്ങളിലാണ് വടക്ക് കിഴക്കേ ഇന്ത്യയും പാകിസ്താനും നേപ്പാളും ഉൾപ്പെടുന്ന പ്രദേശമാണ് ഇന്തോ-ഗംഗ സമതലം.
ആയുസ് കുറയുന്ന ഉത്തരേന്ത്യ
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം കനത്ത വായുമലിനീകരണമുള്ള പ്രദേശങ്ങളിലെ ആളുകളുടെ ആയുസ് 5.4 വയസ് കുറയുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വർഷാവർഷങ്ങളിൽ ഡൽഹിയടക്കമുള്ള സ്ഥലങ്ങളിൽ അന്തരീക്ഷ മലനീകരണം രൂക്ഷമാവുകയും സർക്കാർ മലനീകരണം നിയന്ത്രിക്കാൻ പദ്ധതികൾ ഇടുന്നുണ്ടെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നാണ് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന എൻവയോൺമെന്റൽ ഡിഫൻസ് ഫണ്ട് പ്രവർത്തകനായ പാർത്ഥ ബോസ് പറയുന്നത്.
ഡൽഹിയിൽ ഡ്രൈവിംഗ് നിയന്ത്രണങ്ങളും മലിനീകരണം രൂക്ഷമായ സമയങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നതുമായ നടപടികൾ നടക്കുന്നുണ്ടെങ്കിലും മറ്റ് സ്ഥലങ്ങളിൽ ഇതല്ല സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. ദീപാവലിക്കാലത്തെ പടക്കം പൊട്ടിക്കൽ കൊണ്ടോ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് കൊണ്ടോ മാത്രമല്ല അന്തരീക്ഷ മലനീകരണം രൂക്ഷമാവുന്നതെന്നും അദ്ദേഹംബിബിസിയോട്പറഞ്ഞു.
രൂക്ഷമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉത്തരേന്ത്യയിൽ ഉടനീളം ഉണ്ടാകുന്നതായി ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ പൾമണറി വിഭാഗംഡയറക്ടർ ഡോ. രാജേഷ് ഗുപ്ത പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങൾക്കൊപ്പം മാനസിക പ്രശ്‌നങ്ങളും ആളുകൾക്ക് ഉണ്ടാക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
2007 ൽ സമ്പൂർണ പുകവലി നിരോധനം പ്രഖ്യാപിച്ച സ്ഥലമാണ് ചണ്ഡീഗഡ്. എന്നാൽ കഴിഞ്ഞ പതിനേഴ് വർഷത്തിനിടയിൽ രാജ്യത്ത് ഏറ്റവും മലിനമായ അന്തരീക്ഷമുള്ള രണ്ടാമത്തെ നഗരമാണ് ചണ്ഡീഗഡ്. നവംബർ 13 ലെ കണക്കുകൾ പ്രകാരം ഡൽഹിയെക്കാൾ മോശം കാലാവസ്ഥായാണ് ചണ്ഡീഗഡിലുണ്ടായിരുന്നത്. ചണ്ഡീഗഢിലെ മൊത്തം മലിനീകരണത്തിന്റെ 40 ശതമാനവും വാഹനങ്ങൾ കാരണമാണ് ഉണ്ടാവുന്നതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഇതിന് പുറമെ പഞ്ചാബ്, ഹരിയാന തുടങ്ങിയ സമീപ സംസ്ഥാനങ്ങളിലെ കാർഷിക അവശിഷ്ടങ്ങളായ വൈക്കോൽ കത്തിക്കുന്നതും അന്തരീക്ഷ മലിനീകരണം രൂക്ഷമാവുന്നതിന് കാരണമാക്കിയിട്ടുണ്ട്. 2024-ൽ 16 ലക്ഷം ടൺ അവശിഷ്ടങ്ങളാണ് രേഖകൾ പ്രകാരം കത്തിച്ചത്.
രാജ്യത്ത് പുകവലി മൂലമല്ലാത്ത ശ്വാസകോശ കാൻസർ വർധിക്കന്നതിനും അന്തരീക്ഷ മലനീകരണം കാരണമാവുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സിഗരറ്റ് പുക പോലെ വായുവിൽ 70 ശതമാനം ക്ലാസ്-1 കാർസിനോജനുകൾ അല്ലെങ്കിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്, ഇതാണ് പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദം വർധിക്കുന്നതിന്റെ കാരണമെന്നാണ് ഗുരുഗ്രാമിലെ മെദാന്ത മെഡിസിറ്റിയിൽ ശ്വാസകോശ മാറ്റിവയ്ക്കൽ വിഭാഗം തലവനും ലംഗ് കെയർ ഫൗണ്ടേഷന്റെ സ്ഥാപകനുമായ അരവിന്ദ് കുമാർപറയുന്നത്.
സ്റ്റേറ്റ് ഓഫ് ഗ്ലോബൽ എയർ റിപ്പോർട്ട് പ്രകാരം, 2021-ൽ, ഇന്ത്യയിൽ 100,000 മരണങ്ങളിൽ 148 എണ്ണം മലിനമായ വായു മൂലമാണെന്നും കണ്ടെത്തലുകൾ ഉണ്ട്. ഗർഭിണികളായ സ്ത്രികൾ, 0-14 വയസ്സ് വരെയുള്ള കുട്ടികൾ എന്നിവരെയാണ് അന്തരീക്ഷ മലനീകരണം ഏറ്റവും രൂക്ഷമായി ബാധിക്കുന്നത്. ഇവരെ കൂടാതെ പ്രായമായവരെയും രോഗികളെയും രൂക്ഷമായി ബാധിക്കും. തലച്ചോറ് മുതൽ കാൽ വരെ ശരീരത്തിലെ വിവിധ അവയവങ്ങളെ വായുമലിനീകരണം ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. തലച്ചോറ്, ഹൃദയം, വൃക്കകൾ, കരൾ, കുടൽ, അസ്ഥികൾ, പ്രത്യുത്പാദന വ്യവസ്ഥ, എൻഡോക്രൈൻ സിസ്റ്റം എന്നിവയെ വായു മലിനീകരണം ബാധിക്കുന്നു.
ശ്വാസതടസ്സം, ആസ്ത്മ, സിഒപിഡി (ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസോർഡർ), എംഫിസെമ, ശ്വാസകോശ അർബുദം, ഇന്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗങ്ങൾ, ക്ഷയം, അലർജികൾ തുടങ്ങിയവയാണ് സാധാരണയായി വായു മലിനീകരണം മൂലമുണ്ടാവുന്ന രോഗങ്ങൾ. ഇവ കൂടാതെ കുട്ടികളിൽ അകാല രക്തസമ്മർദ്ദവും ഹൃദയാഘാതവും ഉണ്ടാക്കുന്നുണ്ട്.
കുട്ടികളിലെ നാഡീവ്യവസ്ഥയെയും തലച്ചോറിനെയും വായുമലിനീകരണം ബാധിക്കും. കുട്ടികൾ ഹൈപ്പർ ആക്റ്റീവ് ആകുകയോ ശ്രദ്ധക്കുറവ് പ്രശ്‌നങ്ങൾ ഉണ്ടാകുകയോ ചെയ്യാം. ബുദ്ധി വളർച്ച കുറയുന്നതും സാധാരണമാണ്. ഇതിന് പുറമെ ഡിമെൻഷ്യയും അൽഷിമേഴ്സ് രോഗവും അന്തരീക്ഷ മലിനീകരണത്തിന് വിധേയരായവരിൽ സാധാരണമാണെന്നും ഡോക്ടർ അരവിന്ദ് കുമാർ പറഞ്ഞു. ഇവ കൂടാതെ പ്രമേഹം, പൊണ്ണത്തടി, ബീജത്തിന്റെയും അണ്ഡത്തിന്റെയും കുറവ് എന്നിവയും മലിനീകരണം കാരണം ഉണ്ടാവുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു രണ്ട് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ ശ്വാസകോശ അർബുദം ഒരു പകർച്ചവ്യാധി പോലെ പിടിപ്പെട്ടേക്കാമെന്നും ഡോക്ടർ അരവിന്ദ് അഭിപ്രായപ്പെട്ടു.
പ്രതീക്ഷകൾ എന്തൊക്കെ
ഇന്ത്യയിൽ ഏറ്റവും മോശം വായുമലിനീകരണ തോത് കാണിച്ച 2017-നെ അപേക്ഷിച്ച് 2026-ഓടെ 2026-ഓടെ 20-30% വരെ കണികാ ദ്രവ്യത്തിന്റെ (PM10, PM2.5, ശ്വാസകോശത്തിലേക്ക് പ്രവേശിച്ച് രോഗങ്ങൾക്ക് കാരണമാകുന്ന ചെറിയ കണങ്ങൾ) അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2019-ൽ ഇന്ത്യ നാഷണൽ ക്ലീൻ എയർ പ്രോഗ്രാം (NCAP) കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി
മുൻവർഷങ്ങളെ അപേക്ഷിച്ച് രൂക്ഷമായ അന്തരീക്ഷ മലിനീകരണമുണ്ടായിരുന്ന 97 നഗരങ്ങൾ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നുണ്ടെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വരാണസിയാണ് അന്തരീക്ഷ മലിനീകരണ തോത് മെച്ചപ്പെടുത്തുന്ന സംസ്ഥാനങ്ങളിൽ മുന്നിൽ നിൽക്കുന്നത്. ഉത്തർപ്രദേശിലെ ബറേലിയാണ് മലിനീകരണ തോത് കുറച്ച രണ്ടാമത്തെ സംസ്ഥാനം. PM10 ലെവൽ 207 ൽ നിന്ന് 80 ആയി ബറേലി കുറച്ചു. നിലവിൽ പട്ടികയിലെ 67-ാം സ്ഥാനത്താണ് ഡൽഹി, 2017-18 ലെ PM10 ലെവൽ 241 ൽ നിന്ന് 2023-24 ൽ 208 ആയി ഡൽഹി കുറച്ചിട്ടുണ്ട്. 2019-20 നും 2023-24 നും ഇടയിൽ 11,211.13 കോടി രൂപ മലിനീകരണം നിയന്ത്രിക്കുന്നതിനായി വകയിരുത്തിയെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പാർലമെന്റിനെ അറിയിച്ചിരുന്നു.
Latest News:
ഗസ്സ മുനമ്പ് ഏറ്റെടുക്കുമെന്ന് ട്രംപ്; പ്രസ്താവന നെതന്യാഹുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം
വാഷിങ്ടൺ: ഗസ്സയെ ഏറ്റെടുക്കാൻ തയാറണെന്ന് അപ്രതീക്ഷിത പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട...Worldഉമ്മൻചാണ്ടി, പി റ്റി തോമസ് മെമ്മോറിയൽ ട്രോഫിക്കും ക്യാഷ് പ്രൈസിനും വേണ്ടിയുള്ള ഓ ഐ സി സി (യു കെ) മെൻ...
റോമി കുര്യാക്കോസ് സ്റ്റോക്ക് - ഓൺ - ട്രെന്റ്: രണ്ട് കാറ്റഗറികളിലായി സംഘടിപ്പിക്കുന്ന ഓ ഐ...Associations‘പരാതിക്കാരനല്ല; വസ്തുതകൾ മനസ്സിലാക്കാതെ മത്സരിക്കാൻ പോയതാണ് ചെയ്ത തെറ്റ്; സീറ്റ് തിരിച്ചു പിടിക്കണം...
ലോക്സഭ തെരഞ്ഞെടുപ്പിലെ തൃശൂർ തോൽവിയിൽ കെപിസിസി റിപ്പോർട്ട് പുറത്തുവന്നതിൽ പ്രതികരണവുമായി കെ മുരളീധര...Latest News‘ഷാരോണ്‍ ഗ്രീഷ്മയെയാണ് വിഷം കൊടുത്ത് കൊന്നതെങ്കില്‍ ന്യായീകരിക്കുമോ?’; കെ ആര് മീരയ്ക്കെതിരെ പൊലീസി...
കെ ആര് മീരയ്ക്കെതിരെ പൊലീസില്‍ പരാതി നല്കി രാഹുല്‍ ഈശ്വര്‍. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ...Latest Newsഅപകടകരമായ ഹെനിപാ വൈറസ്, ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍; മുന്നറിയിപ്പുമായി ഗവേഷകര്‍
മാരകമായ ഹെനിപാ വൈറസിന്റെ ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍ സ്ഥിരീകരിച്ചെന്ന് ഗവേഷകര്‍. നോര്‍ത്ത് അമ...Latest Newsകളമശ്ശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധത്തില്‍ വീണ്ടും അന്വേഷണം
കൊച്ചി: കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിന്റെ വിദേശ ബന്ധത്തില്‍ വീണ്ടും അന്വേഷണം. ഇന...Latest News'സുരേഷ് ഗോപിയും ജോർജ് കുര്യനും കേരളത്തിന് ശാപം, രണ്ട് പേരെ കൊണ്ടും ഒരു ഉപകാരവുമില്ല'; കെ മുരളീധരൻ
തിരുവനന്തപുരം: കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യന്റേയും സുരേഷ് ഗോപിയുടേയും വിവാദ പരാമർശങ്ങളിൽ വിമർശ...Latest News‘ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ എന്‍ഒസി ഹാജരാക്കിയിട്ടില്ല; റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം തുടര്‍നടപടി’ ;...
റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത 15കാരന് പഠിച്ച ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ എന്‍ഒസി ഹാജരാക്കിയില...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- ഉമ്മൻചാണ്ടി, പി റ്റി തോമസ് മെമ്മോറിയൽ ട്രോഫിക്കും ക്യാഷ് പ്രൈസിനും വേണ്ടിയുള്ള ഓ ഐ സി സി (യു കെ) മെൻസ് ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ് ഫെബ്രുവരി 15ന് സ്റ്റോക്ക് – ഓൺ – ട്രെന്റിൽ; രാവിലെ 9ന് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഉദ്ഘാടനം നിർവഹിക്കും; ടീമുകളുടെ രജിസ്ട്രേഷൻ ഫെബ്രുവരി 5 വരെ റോമി കുര്യാക്കോസ് സ്റ്റോക്ക് – ഓൺ – ട്രെന്റ്: രണ്ട് കാറ്റഗറികളിലായി സംഘടിപ്പിക്കുന്ന ഓ ഐ സി സി (യു കെ) പ്രഥമ ബാഡ്മിന്റ്ൻ ടൂർണമെന്റ് മത്സരങ്ങൾക്കായുള്ള ടീമുകളുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. ഫെബ്രുവരി 15, ശനിയാഴ്ച രാവിലെ 9ന് തുടങ്ങുന്ന മത്സരങ്ങൾക്കായി ടീമുകൾക്ക് ഫെബ്രുവരി 5 വരെ ഓൺലൈൻ ആയോ ഫോൺ മുഖേനയോ രജിസ്റ്റർ ചെയ്യാം. £30 പൗണ്ട് ആണ് രജിസ്ട്രേഷൻ ഫീസ്. പാലക്കാടിന്റെ യുവ എം എൽ എയും യൂത്ത് ഐക്കണുമായ രാഹുൽ മാങ്കൂട്ടത്തിൽ എം
- ‘പരാതിക്കാരനല്ല; വസ്തുതകൾ മനസ്സിലാക്കാതെ മത്സരിക്കാൻ പോയതാണ് ചെയ്ത തെറ്റ്; സീറ്റ് തിരിച്ചു പിടിക്കണം’; കെ മുരളീധരൻ ലോക്സഭ തെരഞ്ഞെടുപ്പിലെ തൃശൂർ തോൽവിയിൽ കെപിസിസി റിപ്പോർട്ട് പുറത്തുവന്നതിൽ പ്രതികരണവുമായി കെ മുരളീധരൻ. താൻ ആരോടും പരാതിപ്പെടില്ലെന്നു തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേ പറഞ്ഞതാണ്. കമ്മിറ്റി വീട്ടിൽ വന്നു സംസാരിച്ചപ്പോൾ അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു. താൻ പരാതിക്കാരനല്ലെന്ന് കെ മുരളീധരൻ പറഞ്ഞു വസ്തുതകൾ മനസ്സിലാക്കാതെ മത്സരിക്കാൻ പോയതാണ് താൻ ചെയ്ത തെറ്റെന്ന് കെ മുരളീധരൻ പറഞ്ഞു. അത് മാറ്റാരുടെയും തലയിൽ വെയ്ക്കേണ്ട കാര്യം എനിക്കില്ല. താൻ ആ റിപ്പോർട്ട് കണ്ടിട്ടില്ല. ആരൊക്കെ ചതിച്ചു എന്നൊന്നും ഇപ്പൊ പറയേണ്ട കാര്യമല്ലെന്ന് അദ്ദേഹം
- ‘ഷാരോണ്‍ ഗ്രീഷ്മയെയാണ് വിഷം കൊടുത്ത് കൊന്നതെങ്കില്‍ ന്യായീകരിക്കുമോ?’; കെ ആര് മീരയ്ക്കെതിരെ പൊലീസില്‍ പരാതി നല്കി രാഹുല്‍ ഈശ്വര്‍ കെ ആര് മീരയ്ക്കെതിരെ പൊലീസില്‍ പരാതി നല്കി രാഹുല്‍ ഈശ്വര്‍. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഷാരോണ്‍ രാജ് വധക്കേസ് മുന്‍നിര്‍ത്തി പറഞ്ഞ പ്രസ്താവനയിലാണ് നടപടി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന് എസ്എച്ച്ഒയ്ക്കാണ് പരാതി നല്‍കിയത്. കൊലപാതകത്തെ ന്യായീകരിക്കുന്ന നിലപാടിനെതിരെയാണ് പരാതിയെന്ന് രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വളരെ ചിരിച്ചുകൊണ്ട് പുച്ഛത്തോടെ പറയുകയാണ് ചിലപ്പോള്‍ കഷായം കലക്കി കൊടുക്കേണ്ടി വരും എന്ന്. ഷാരോണ്‍ എന്നു പറയുന്ന പുരുഷന് സമപ്രായക്കാരിയായ ഗ്രീഷ്മയെയാണ് വിഷം കൊടുത്ത് കൊന്നതെങ്കില്‍
- അപകടകരമായ ഹെനിപാ വൈറസ്, ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍; മുന്നറിയിപ്പുമായി ഗവേഷകര്‍ മാരകമായ ഹെനിപാ വൈറസിന്റെ ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍ സ്ഥിരീകരിച്ചെന്ന് ഗവേഷകര്‍. നോര്‍ത്ത് അമേരിക്കയിലെ ക്വീന്സ്ലാന്ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് നിപാ വൈറസിന്റെ കുടുംബത്തില്‍ നിന്നുള്ള മാരകമായ വൈറസിനെ ആദ്യമായി കണ്ടെത്തിയിരിക്കുന്നത്. അലബാമയിലെ എലികളിലാണ് ഹെനിപാ വൈറസ് കണ്ടെത്തിയത്. വൈറസ് മനുഷ്യരിലേക്ക് പകരാനും പൊട്ടിപ്പുറപ്പെടാനുമുള്ള സാധ്യത ആരോഗ്യവിദഗ്ധര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. Zoonotic വൈറസ് ഗണത്തില്‍പ്പെട്ട ഒന്നാണ് ഹെനിപാ വൈറസ്. അതായത് മനുഷ്യരിലും മൃഗങ്ങളിലും ഈ വൈറസ് പകരാം. Paramyxoviridae കുടുംബത്തിലെ നെഗറ്റീവ് സ്ട്രാന്‍ഡ് RNA വൈറസുകളുടെ ഒരു ജനുസ്സാണ് ഇത്
- കളമശ്ശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധത്തില്‍ വീണ്ടും അന്വേഷണം കൊച്ചി: കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിന്റെ വിദേശ ബന്ധത്തില്‍ വീണ്ടും അന്വേഷണം. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് അന്വേഷണം. ഇന്റര്‍പോളിന്റെ സഹായം തേടാനുള്ള ആഭ്യന്തരവകുപ്പിന്റെ അനുമതിയുടെ ഉത്തരവ് റിപ്പോര്‍ട്ടറിന് ലഭിച്ചു. ഡൊമനിക് മാര്ട്ടിന് ദുബൈയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നു. ഈ കാലയളവിലെ പ്രവര്‍ത്തനങ്ങളാണ് അന്വേഷിക്കുക. പ്രതിക്കെതിരെ ചുമത്തിയിരുന്ന യുഎപിഎ നേരത്തെ ഒഴിവാക്കിയിരുന്നു. കേസില്‍ കഴിഞ്ഞ ഏപ്രിലിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഡൊമിനിക് മാര്ട്ടിന് മാത്രമാണ് പ്രതിയെന്നും മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. സ്ഫോടനത്തിലേക്ക് നയിച്ചത് യഹോവ
click on malayalam character to switch languages