- യുക്മ ദേശീയ 'നഴ്സസ് ഡേ സെലിബ്രേഷൻ' നവചരിതം കുറിച്ചു; സ്നേഹാദര-വിജ്ഞാനോത്സവ വേദിയിൽ യുക്മ ഈസ്റ്റ് ആംഗ്ലിയാ മേഖലയുടെ പങ്കാളിത്തം ശ്രദ്ധേയമായി.
- പാളയത്തിൽ പട; പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജി വയ്ക്കണമെന്നാണവശ്യപ്പെട്ട് മന്ത്രിമാരുൾപ്പെടെ 72 എംപിമാർ
- യൂറോപ്പിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോകുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഫോൺ നമ്പർ
- ലേണർ ഡ്രൈവർമാർക്കുള്ള ഡ്രൈവിംഗ് ടെസ്റ്റ് ബുക്കിംഗുകളിൽ പുതിയ മാറ്റങ്ങൾ
- ചർച്ചകൾ വഴിമുട്ടി; ഇറാനെതിരെ കടുത്ത സൈനിക നീക്കത്തിന് ട്രംപ്, പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ!
- നാട്ടിലേക്ക് മടങ്ങിയ അമേരിക്കൻ, ഫ്രഞ്ച് പൗരന്മാർക്ക് രോഗം സ്ഥിരീകരിച്ചു, കപ്പലിൽ ഹന്താവൈറസ് പടരുന്നു; അതീവ ജാഗ്രത
- യുകെ മലയാളികളുടെ മകൻ നാട്ടിൽ മരണമടഞ്ഞു; ബിയോൺ ബിജുവിന്റെ വിയോഗം കോതമംഗലത്ത് സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ
കാവൽക്കാരുടെ സങ്കീർത്തനങ്ങൾ (ഭാഗം – 16 ) കാര്‍മേഘങ്ങള്‍
- Oct 07, 2024
16 – കാര്‍മേഘങ്ങള്‍
സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവര്‍ക്കു വഴികാട്ടിയായിത്തീര്‍ന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുന്‍പറഞ്ഞ തിരുവെഴുത്തിന്നു നിവൃത്തിവരുവാന്‍ ആവശ്യമായിരുന്നു. അവന് ഞങ്ങളുടെ എണ്ണത്തില്‍ ഉള്‍പ്പെട്ടവനായി ഈ ശുശ്രൂഷയില്‍ പങ്കുലഭിച്ചിരുന്നുവല്ലോ. അവന് അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളര്‍ന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി. അതു യെരൂശലേമില്‍ പാര്‍ക്കുന്ന എല്ലാവരും അറിഞ്ഞതാകകൊണ്ടു ആ നിലത്തിന്നു അവരുടെ ഭാഷയില്‍ രക്തനിലം എന്നര്‍ത്ഥമുള്ള അക്കല്ദാമാ എന്നു പേര് ആയി.
-അപ്പോസ്തോലന്മാരുടെ പ്രവൃത്തികള്‍, അധ്യായം 1
ലൂയിസിനൊരു വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു.
ഉണങ്ങി വരണ്ടു കിടന്ന വികാരം മിടിച്ചുതുടങ്ങി.
ആകാശത്തുണര്ന്ന മഴവില്ലുപോലെ മനസ്സും തെളിഞ്ഞു.
മഴയൊന്ന് ആര്ത്തുപെയ്തിരുന്നെങ്കില് വരണ്ടുണങ്ങിയ വികാരത്തിന്റെ ദാഹമടക്കാം.
അവളില്‍ മുഴുകി നില്‍ക്കവെ ഊതിയിട്ടും കെടാതെ നിന്ന ഒരു മെഴുകുതിരിയില്‍ തൊട്ട് കൈ അല്പം പൊള്ളി.
കൈ വലിച്ചെടുത്ത് വിരല്‍ വായില്‍ വെച്ച് അവളെ ആര്‍ത്തിയോടെ നോക്കി.
അവള് വേഗത്തില്‍ ഫാന്‍ ഓണ്‍ചെയ്ത് പറഞ്ഞു.
“നല്ല ചൂട്! നിനക്ക് ചൂട് തോന്നുന്നില്ലേ?”
മുഖത്തെ മ്ലാനത പുറത്ത് കാട്ടാതെ പറഞ്ഞു.
“നല്ല ചൂടുണ്ട്.”
മനസ്സില്‍ പടര്‍ന്നു കയറിയ വികാരം ഉള്ളില്‍ വെച്ചു തന്നെ വീര്‍പ്പുമൂട്ടി മരിച്ചു. മനസ്സ് തളര്‍ന്ന നിമിഷങ്ങള്‍ അവള് ഫാനിന്റെ മുന്നില്‍ നിന്ന് തണുത്ത കാറ്റുകൊണ്ട് നിന്നിട്ട് പറഞ്ഞു.
“നീ എന്താ മെഴുകുതിരി കെടുത്താത്തത്.”
അവള് വേഗം ചെന്ന് കെടുത്തിയിട്ട് ഉപദേശിച്ചു.
“ജീവിതത്തില്‍ ആയുസ്സാണ് ആ തിരി. അത് കത്തികൊണ്ടുനിന്നാല് ആയുസ്സൂ കുറയുമെന്നാണ് ചിലരുടെ വിശ്വാസം. എല്ലാവരും ആയുസ്സോടെ ജീവിക്കാനല്ലേ ആഗ്രഹിക്കുന്നത്. ദൈവത്തോട് ഈ കാര്യത്തില്‍ എനിക്ക് ദേഷ്യമാ.”
“ഉം. അതെന്താ?”
“ഈ മനുഷ്യര്‍ക്ക് കുറച്ചുകൂടി ആയുസ്സ് കൂട്ടികൊടുക്കാതെ ചുരുക്കികളഞ്ഞു.”
“അത് നന്നായി. ചില പെണ്ണുങ്ങള് ഒരു യന്ത്രം പോലെയങ്ങ് പെറ്റുപെരുകുകയല്ലേ? ഈ രാജ്യത്തെ അമ്മമാര്‍ ഭാഗ്യമുള്ളവരാ. എത്ര പെറ്റാലും ചെലവിനുള്ള കാശും താമസ്സിക്കാന്‍ ഫ്ളാറ്റും പിള്ളാര്‍ക്ക് കൊടുക്കുന്നില്ലേ സര്‍ക്കാര്‍.”
അവളും സമ്മതിച്ചു. ചില മതസ്ത്രീകളുടെ ഗര്‍ഭപാത്രം യന്ത്രങ്ങള്‍ പോലെതന്നെ. ആ യന്ത്രം ക്ലാവ് പിടിച്ചിരിക്കുന്നതും അവള്‍ക്ക് ഇഷ്ടമില്ല. ഈ രാജ്യത്താകുമ്പോള്‍ അതൊരനുഗ്രഹമായി. ആ യന്ത്രപുരയിലെ പണിക്കൊന്നും എല്ലാം സ്ത്രീകളെയും ലഭിക്കില്ല. ഇവിടുത്തെ സ്ത്രീകള്‍പോലും അതിനെ മനഃപൂര്‍വ്വം അവഗണിക്കുന്നു. ഇവിടെയും കുടുംബജീവിതവും കുട്ടികളെ നന്നായി പരിപാലിക്കുന്നവരുമുണ്ടെങ്കിലും കൂടുതല്‍ പേരും കുടുംബജീവിതം നയിക്കുന്നത് ആമയുടെ തലപോലെയാണ്. എന്തെങ്കിലും പന്തികേട് തോന്നിയാല്‍ തല ഉള്ളിലേയ്ക്ക് വലിച്ചു കളയും.
അവളുടെ കണ്ണകളില്‍ തന്നെ അവന് നോക്കിനിന്നു.
അവളുടെ മനസ്സുനിറയെ കുടുംബവും കുഞ്ഞുങ്ങളുമായിരുന്നു. അവള് അവനെ സംതൃപ്തിയോടെ നോക്കി. അവള് പെട്ടെന്ന് ചെന്ന് അവന്റെ ചുണ്ടുകളില്‍ തുരുതുരാ ചുംബിച്ചു. ആ സ്നേഹലഹരിയില്‍ അവരുടെ ഹൃദയം ത്രസിച്ചു. വികാരം അവനെ വേട്ടയാടുന്നുവെങ്കിലും ശരീരത്തെ ബലി കഴിക്കാന്‍ തയാറല്ലായിരുന്നു.
അവള് അവന്റെ കണ്ണുകളില്‍ ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു.
“കുടുംബജീവിതത്തെപ്പറ്റി നിന്റ കാഴ്ചപ്പാട് എന്താണ്?”
ഭക്തിപാരവശ്യത്തോടെ അവന് പറഞ്ഞു.
“ഭാര്യ ഭര്‍ത്താവിനെ പൂജിക്കുന്നവളായിരിക്കണം.”
ആ ഉത്തരം അവള്‍ക്ക് തൃപ്തകരമായി തോന്നിയില്ല. ഇഷ്ടപ്പെടാതെ ചോദിച്ചു.
“ഭര്‍ത്താവ് ആരാടാ ദൈവമോ, പൂജിക്കാന്‍? ഭര്‍ത്താവിനൊരു ഭക്തയെ പൂജിക്കാന്‍ വേണമല്ലേ. ങാ നീ ഇന്ത്യയില്‍നിന്നല്ലേ വന്നത്. കുറെ പൂക്കള്‍ കൂടി കൊണ്ടുവരാമായിരുന്നില്ലേ പൂജിക്കാന്‍. മോനേ ലൂയി ഇവിടെ ഭാര്യയേയാണ് ഭര്‍ത്താവ് പൂജിക്കുന്നത്. നിനക്കറിയാമോ?”
“നിന്റെ കാഴ്ച്ചപ്പാട് എന്താണ്?” അവന് ചോദിച്ചു.
“വിവാഹജീവിതം ഒരു ദൃഢമായ ബന്ധമാണ്. ബന്ധനങ്ങളെ അകറ്റി ഒന്നാക്കുന്ന ബന്ധം. അവരെ ദൈവം കൂട്ടിയോജിപ്പിച്ചതാണ്. അവരെ വേര്‍പിരിക്കാന്‍ ആര്‍ക്കുമാവില്ല.” “അങ്ങനെയെങ്കില്‍ ഇന്ത്യയിലേക്കാള്‍ ഇവിടെയല്ലേ ഡൈവേഴ്സ് കൂടുതല്‍ നടക്കുന്നത്?”
“ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകളും അടിമകളല്ലേടാ. ഇവിടുത്തെ സ്ത്രീകള്‍ സ്വതന്ത്ര്യം പുരുഷനെപ്പോലെ അനുഭവിക്കുന്നവരാണ്. പിന്നെ ഡിവോഴ്സ് അത് ഇവിടെയായാലും ഇന്ത്യയിലായാലും ഒറ്റ ഉത്തരമേ അതിനുള്ളൂ. നിനക്ക് പറയാമോ?”
അവന് അവളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചുനോക്കി പറഞ്ഞു.
“പണക്കൊതി, മദ്യപാനം, ദുര്‍ന്നടപ്പ്.”
“നിന്നോട് ഒറ്റ ഉത്തരം പറയാനേ പറഞ്ഞുള്ളൂ.”
“എനിക്ക് ഇതൊക്കെ അറിയു.”
“ഒരു എംബിഎക്കാരന്‍ എന്തിനാണ് പള്ളിയില്‍ പോണേ? എടാ മണ്ടന്‍ ശിരോമണി. അതിന്റെ ഉത്തരം ഇതാണ്, പിശാച് അല്ലെങ്കില്‍ ചെകുത്താന്. അവന്റെ കുതന്ത്രത്തില്‍ വീഴുന്ന എതൊരു വ്യക്തിയും നീ പറഞ്ഞ ദുര്‍ന്നടപ്പില്‍ വീഴുന്നവരാണ്. എടാ പള്ളിയില്‍ അച്ചന്മാര് പ്രസംഗിക്കുമ്പോള്‍ നിന്റെ മനസ്സ് എവിടെയാ. ഓ എങ്ങോ പ്രണയിക്കാന്‍ പോയിരിക്കുകയല്ലേ.”
“സത്യത്തില്‍ നീ പറഞ്ഞത് ശരിയാ പള്ളിക്കുള്ളിലും ഈ ചെകുത്താന് എങ്ങനെ വരുന്നുവെന്ന് പലപ്പോഴും ഞാനും ചിന്തിച്ചിട്ടുണ്ട്.”
“ങാ നിന്നെപ്പോലുള്ളവനേയാണ് ചെകുത്താന് വേണ്ടത്. നിന്നോട് ഒന്നുകൂടി പറയാം. ഭാര്യയും ഭര്‍ത്താവും രണ്ട് അഭിപ്രായക്കാരണെങ്കിലും അവരുടെ തീരുമാനം ഒന്നായിരിക്കും. പാലില്‍ വെള്ളംചേര്‍ത്താല്‍ എന്താടാ പാലോ വെള്ളമോ?”
അവളെ ഉള്‍ക്കൊള്ളാനാകതെ വിസ്മയത്തോടെ നോക്കി.
അവള് പറഞ്ഞു, പാലുതന്നെ.
കുടുംബജീവിതത്തെപ്പറ്റി അവള്‍ക്ക് സുന്ദരമായ കാഴ്ചപ്പാടാണ് അവര്‍ക്കുള്ളത്. രണ്ട് അഭിപ്രായമുണ്ടെങ്കിലും അവിടെ ഒരു സമന്വയം നടക്കുന്നു. തീരുമാനം ഒന്നാകുന്നു. ഒന്നായിത്തീരാനുള്ള മനോഭാവം. അവന്റെ മനസ്സ് പെട്ടെന്ന് ഭഗവദ്ഗീതയിലേയ്ക്ക് പോയി. അവന് അവളോടു പറഞ്ഞു.
“ഗീത എഴുതിയ വ്യാസമഹര്‍ഷി അതില്‍ ‘ഉം’ എന്ന് പറയുന്നുണ്ട്. രണ്ട് വ്യത്യസ്ഥ കാര്യങ്ങളെ ഒന്നാക്കുന്നു. ഇംഗ്ലീഷില്‍ ആന്റ് എന്ന് ചേര്‍ക്കാറില്ലേ. നീ പറഞ്ഞത് തന്നെ.”
അവളുടെ മുഖം ഒരു തെളിഞ്ഞ ആകാശം പോലെയായി.
“നീ ഗീത പഠിച്ചിട്ടുണ്ടോ?”
“പഠിച്ചിട്ടില്ല. പക്ഷേ വായിച്ചിട്ടുണ്ട്.”
“ക്രിസ്ത്യാനികള്‍ അത് വായിക്കാറുണ്ടോ?”
“ക്രിസ്ത്യാനിയുടെ കാര്യമൊന്നും എനിക്കറിയില്ല. വിശുദ്ധ പുസ്തകങ്ങള്‍ എല്ലാം കുറെ അറിഞ്ഞിരിക്കണമെന്നാണ് എന്റെ തിയറി.”
അവളുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി വിടര്‍ന്നു. അവന്റെ തലയിലും വെളിപ്പെടുത്താന്‍ ധാരാളമുണ്ടെന്ന് തോന്നി. അവള് സ്വരമുയര്‍ത്തി ചോദിച്ചു.
“എനിക്കീ ഗീതയൊന്ന് വായിക്കാന്‍ കിട്ടുമോ?”
“കിട്ടുമല്ലോ. അടുത്തവര്‍ഷം നാട്ടില്‍ പോകുമ്പോള്‍ വാങ്ങിക്കൊണ്ടുവരാം.”
അവള് ഒരു കഷണം കേക്ക് കൂടി മുറിച്ചെടുത്ത് കഴിച്ചിട്ട് പകുതി അവന്റെ വായിലും വെച്ചുകൊടുത്തു. അവള് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന ഒരു ഷര്‍ട്ട് എടുത്ത് അവന്റെ നേര്‍ക്ക് നീട്ടിയിട്ടിട്ട് പറഞ്ഞു,
“നിനക്ക് വാങ്ങിയതാ. തരാന്‍ മറന്നു. ഈ പൂച്ചെടിയും നിനക്ക് വേണ്ടി വാങ്ങിയതാ.”
അവന്റെ ഉള്ളില്‍ സ്നേഹവും സന്തോഷവും ഇരട്ടിയായി. അല്പനേരം പകച്ചു നിന്നിട്ടാണ് ഷര്‍ട്ട് വാങ്ങിയത്. അവന്റെ കണ്ണുകള്‍ അവളില്‍ തറഞ്ഞു നിന്നു.
അവള് വാച്ചിലേയ്ക്ക് നോക്കി. പോകാന്‍ സമയമായിരിക്കുന്നു.
“നിന്റെ ഒരു പാട്ട് കൂടി കേട്ടാല്‍ എനിക്കങ്ങ് പോകാമായിരുന്നു.”
അവന് വയലിനില്‍ ഒരു ഗാനം പാടി. അത് നിലാവില് തലചായിച്ചുറങ്ങുന്ന താഴ്വാരങ്ങളിലെ പ്രണയിനികള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. ഒരു കൊച്ചുകുട്ടിയെപ്പോലെ അവള് പുഞ്ചിരിച്ചു.
ഗാനം തീരാറായപ്പോള്‍ ഡോര്‍ ബെല്‍ മുഴങ്ങി. ആരായിരിക്കും. കൂട്ടുകാര്‍ ആരെങ്കിലുമായിരിക്കുമെന്ന് കരുതി അവന് പോയി കതക് തുറന്നു. മുന്നില്‍ ചിരിക്കുന്ന മുഖവുമായി കത്തനാര്. അവനും ചിരിച്ചു. അകത്തേക്ക് ക്ഷണിച്ചു. അപ്പോള്‍ ലിന്‍ഡ കത്തനാരെ വന്ദനമറിയിച്ചു. രണ്ടുപേരെ അടച്ചിട്ട മുറിക്കുള്ളില്‍ കണ്ടപ്പോള്‍ ആരിലും സംശങ്ങളേ ഉണ്ടാകു. എന്ത് പറയണമെന്നോ എന്ത് ചെയ്യണമെന്നോ അറിയില്ലായിരുന്നു. കത്തനാരുടെ കൂപ്പായ പോക്കറ്റില്‍ കരുതിയിരുന്നു ഒരു പൂച്ചെണ്ട് കൊടുത്തിട്ട് ജന്മദിനാശംസകള് നേര്‍ന്നു. അവന് നന്ദി പറഞ്ഞുവെങ്കിലും ഉള്ളില്‍ ആശങ്കകള്‍ വര്‍ദ്ധിച്ചു വന്നു. അവള്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. കത്തനാര് എന്ത് ചിന്തിക്കുമെന്നും ചിന്തിച്ചില്ല. അവളുടെ മുഖം വികസിച്ചുതന്നെ നിന്നു.
“ഫാദറിന് ഇവിടെയെത്താന്‍ ബുദ്ധിമുട്ടിയോ?”
അവള് ചോദിച്ചു. അവന് പരവശനായി നോക്കി. കത്തനാര് എന്തായിരിക്കും കരുതുക. പള്ളിയിലെ എല്ലാം കാര്യങ്ങളിലും ഇടപെടുന്ന രണ്ട് പേര് ഇങ്ങനെ അവനത് ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല.
“ഒരു ബുദ്ധിമുട്ടും തോന്നിയില്ല. ഇന്ന് ലൂയിസിന്റെ ജന്മദിനമല്ലേ. അതാ ഇങ്ങോട്ട് വന്നത്?”
അവന് തളര്‍ന്ന മനസ്സോടെ നോക്കി. അവള് ഒരുകേക്ക് കഷ്ണം മുറിച്ച് കത്തനാര്‍ക്ക് കൊടുത്തു. കഴിച്ചുകൊണ്ടിരിക്കെ പറഞ്ഞു.
“നിങ്ങളെ ആദ്യം കണ്ടപ്പോള്‍ കരുതിയത് ഭാര്യാഭര്ത്താക്കന്മാര് എന്നായിരുന്നു. ഇപ്പോള്‍ ഞാനറിയുന്നു നിങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. സത്യമല്ലേ?”
ലൂയിസിന്റെ ഇരുണ്ടിരുന്ന മുഖമൊന്ന് വെളുത്തു. കത്തനാര് ഇതെങ്ങനെ മനസ്സിലാക്കി. ഈ ഭൂമിയില്‍ മറ്റൊരാള്‍ക്കും ആ സത്യം അറിയില്ല. അവിടെ ഒരു നിശ്ശബ്ദത പരന്നു. ലൂയിസും ലിന്‍ഡയും കണ്ണില്‍ കണ്ണില്‍ നോക്കി പുഞ്ചിരിച്ചു.
“അതെ ഫാദര്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അതിനപ്പുറമുള്ള ബന്ധം ഞങ്ങള്‍ക്കു തമ്മില്‍ ഇല്ല.” ലൂയി അറിയിച്ചു.
കത്തനാര് ചിരിച്ചിട്ടു പറഞ്ഞു. “മണ്ണെണ്ണയും തീയും ഒന്നിച്ചാല്‍ എന്താണ്, കത്തും. ആ കാര്യം മറക്കരുത്. പ്രേമം നിഷ്ക്കളങ്കവും വിശുദ്ധവുമായിരിക്കണം. കാമത്തിന് കീഴ്പ്പെടുന്നതല്ല സ്നേഹം.”
കത്തനാരുടെ മുമ്പില്‍ ഈ ബന്ധത്തിന്റെ ചുരുളഴിക്കാന്‍ അവള് തീരുമാനിച്ചു.
“സത്യം പറഞ്ഞാല്‍ എനിക്ക് ലൂയിസിനെ വിവാഹം കഴിക്കണമെന്നുണ്ട്.”
ലൂയിസ് ആശ്ചര്യപ്പെട്ട് നോക്കി. പെരുമഴയത്ത് കളിച്ചുല്ലസിക്കുന്ന ഒരനുഭവം. എന്നോടു പോലും അവളിതു വരെ പറഞ്ഞിട്ടില്ലാത്ത കാര്യം, അവന് ഓര്‍ത്തു. അവളുടെ നാവില്‍ നിന്നത് കേട്ടപ്പോള്‍ തൊണ്ട വരണ്ടതുപോലെയായിരുന്നു. മനസ്സ് കുലുങ്ങിയോ ഭൂമി കുലുങ്ങിയോ എന്നുപോലും തോന്നിയ അവസ്ഥ. അവന്റെ ചുണ്ടുകള്‍ വിറക്കുന്നത് കത്തനാര് നേരില്‍ കണ്ടു.
“നിങ്ങളുടെ സ്നേഹം ഈ നില്ക്കുന്ന ചെടിയെപ്പോലെയാണ്. മനസ്സുകൊണ്ടുള്ളത് വെറും താഹ്പര്യങ്ങളാണ്. എല്ലാവരും സ്നേഹിക്കുന്നു. എന്നാല്‍ സ്നേഹമില്ല. നിങ്ങള്‍ സ്നേഹം അനുഭവിക്കുന്നത് ഒരു നന്മ ചെയ്യുമ്പോഴാണ്. സ്നേഹം വാങ്ങുന്നതിനെരക്കാളുപരി കൊടുക്കുന്നതാണ്. മനസ്സിന്റെ ഇഷ്ടം നന്മ ചെയ്യുമ്പോഴാണ്. നിങ്ങള്‍ ചെടിക്ക് വെള്ളം കോരുന്നു. അതൊരു കൊടുക്കുന്ന പ്രവൃത്തിയാണ്. അല്ലാതെ വാങ്ങുന്നതല്ല. വെള്ളവും വളവും ലഭിച്ച് പൂക്കളാകുമ്പോള്‍ സ്നേഹം നിങ്ങള്‍ തിരിച്ചറിയുന്നു. ആ മണം ഒരാത്മാവുപോലെ നിങ്ങള്‍ അനുഭവിക്കുന്നു. എനിക്കൊന്നേ പറയാനുള്ളൂ. സ്നേഹമില്ലാത്തതിന്റെ പേരില്‍ ഈ മണ്ണില്‍ പ്രശ്നങ്ങളാണ്. നിങ്ങളുടെ സ്നേഹവും ആ പട്ടികയില്‍ വരാതെ സൂക്ഷിച്ചുകൊള്ളണം. ദൈവമക്കള്‍ക്ക് ദൈവം പങ്കാളിയെ കണ്ടെത്തിക്കൊടുക്കും. എന്റെ ഇന്നത്തെ സുവിശേഷഘോഷണം മയിലന്റ് റയില്‍വേ സ്റ്റേഷന് മുന്നിലാണ്. എനിക്കുടനെ പോകണം. ലൂയിസിനായി നമുക്കൊന്ന് പ്രാര്‍ത്ഥിക്കാം.”
കത്തനാര് തറയില്‍ ഒരു പേപ്പര്‍ നിവര്‍ത്തിയിട്ട് മുട്ടിന് മേല്‍ നിന്ന് പ്രാര്‍ത്ഥിച്ചു. ലൂയിസിന്റെ കുടുംബാംഗങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ച കൂട്ടത്തില്‍ ലൂയിസിനും ലിന്‍ഡയ്ക്കും ശോഭനമായൊരു ഭാവിക്കും പ്രാര്‍ത്ഥിച്ചു. ആരും നിന്റെ യൗവ്വനം തുച്ഛീകരിക്കയും വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിര്‍മ്മലതയിലും മനുഷ്യര്‍ക്ക് മാതൃകയായിരിക്ക.
കത്തനാര് തറയില്‍ നിന്ന് എഴുന്നേറ്റ് അവരെ നോക്കി. അവരുടെ മുഖം ആഹ്ലാദത്താല്‍ നിറഞ്ഞിരുന്നു. അവന് പറഞ്ഞു.
“ലിന്‍ഡ പറഞ്ഞ കാര്യം ഫാദര്‍ ആരോടും പറയരുത്.”
കത്തനാരൊന്ന് പുഞ്ചിരിച്ചിട്ട് പറഞ്ഞു.
“അതിന് നിങ്ങള്‍ വിവാഹം ഉടനെ നടത്തുന്നില്ലല്ലോ. അത് നടക്കാതെ ആരോട് എന്ത് പറയാനാണ്.” അത് കേട്ടപ്പോഴാണ് അവന്റെ ശ്വാസം നേരേ വീണത്. അവള് വലിയൊരു കൊടുങ്കാറ്റാണ്. അഴിച്ച് വിട്ടിരിക്കുന്നത്. അത് ആഞ്ഞടിച്ചാല്‍ എന്റെ ജീവിതവും ചുഴറ്റി എറിയപ്പെടും. ധാര്‍മ്മികമായ ഒരു പിന്താങ്ങല് അവന് കത്തനാരില്‍നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. അവടെ പപ്പയറിഞ്ഞാല്‍ പിന്നീട് ഒരു യുദ്ധമായിരിക്കും. ആ യുദ്ധത്തില്‍ എന്റെ നേര്‍ക്കു വരുന്ന തീയമ്പുകളെ തടയാന്‍ കത്തനാര്‍ക്ക് കഴിയും. അതൊരു സാദ്ധ്യത മാത്രം. അങ്ങനെയൊരവസ്ഥയിലേക്ക് പോകേണ്ടിവരുമെന്ന് തോന്നുന്നില്ല. ഇവിടെ പ്രണയബന്ധങ്ങള്‍ ഒരു കൊടുങ്കാറ്റുപോലെയാണ്. ആ നില്‍ക്കാത്ത ഒഴുക്കില്‍ കാമുകി കാമുകന്മാരുണ്ട്, ഭാര്യാഭര്ത്താക്കന്മാരുണ്ട്. ഒന്നിച്ച് ഭാര്യാഭര്ത്താക്കന്മാരേപ്പോലെ താമസിക്കുന്നവരുമുണ്ട്. ആ കുത്തൊഴുക്കില്‍ നീന്തിതുടിക്കുന്നവരും നിലയില്ലാ കയത്തില്‍ മുങ്ങി താഴുന്നവരും, നീന്തി രക്ഷപ്പെടുന്നവരുമുണ്ട്. ഇവരെ മുക്കിക്കൊല്ലാനോ രക്ഷപ്പെടുത്താനോ മാതാപിതാക്കള്‍ കടന്നു വരാറില്ല. കത്തനാര് പുറത്തേക്ക് ഇറങ്ങാനൊരുങ്ങുമ്പോള്‍ ലൂയിസ് പറഞ്ഞു.
“ഞാനും കൂടി വരട്ട ഫാദറിന്റെ കൂടെ?”
“താത്പര്യമുണ്ടെങ്കില്‍ വന്നോളൂ.”
ലിന്‍ഡ മേശപ്പുറത്തിരുന്ന ഏതോ നോവലുകള്‍ എടുത്തുകൊണ്ട് അവര്‍ക്കൊപ്പം പുറത്തിറങ്ങി. അവന് കതക് പൂട്ടി റോഡിലേയ്ക്കിറങ്ങി. കത്തനാരും ലൂയിസും കാറിലേയ്ക്ക് കയറി. രണ്ടുപേരും അവള്‍ക്ക് ബൈ പറഞ്ഞു. കാര്‍ മുന്നോട്ടു പോയി. കാര്‍ മുന്നില്‍ നിന്ന് മാറുന്നതുവരെ ഏതോ ധ്യാനത്തിലെന്നപോലെ അവള് നോക്കിനിന്നു. മനസ്സില്‍ കുളിര്‍മ്മ തോന്നി. കണ്ണുകള്‍ക്ക് ആത്മാവില്‍ വിരിഞ്ഞ മന്ദഹാസം.
മൈലന്റ് റയില്‍വേ സ്റ്റേഷന് മുന്നിലായി വിശുദ്ധ വേദപുസ്തകം കൈയ്യില്‍ പിടിച്ച് കത്തനാര് സ്റ്റേഷനിലേയ്ക്ക് വരുന്നവരോട് പോകുന്നവരോടുമായി യേശുക്രിസ്തുവാണ് നമ്മുടെ രക്ഷകനെന്നും യേശു വലിയ വില കൊടുത്താണ് മനുഷ്യരെ വില/റക്ക് വാങ്ങിയതെന്നും കുഞ്ഞാടിന്റെ വിലയേറിയ രക്തം നിങ്ങള്‍ തിരിച്ചറിഞ്ഞ് പാപങ്ങളില്‍ നിന്ന് വിടുതല്‍ പ്രാപിക്കണമെന്നും ഇംഗ്ലീഷില്‍ പ്രസംഗിച്ചുകൊണ്ടുനിന്നു. അതിനടുത്തായി ലൂയിസും.
വഴിയാത്രക്കാര്‍ ചെറിയൊരു കൗതുകത്തോടെ, വെള്ളക്കുപ്പായമണിഞ്ഞ് നിന്ന് ഇംഗ്ലീഷില്‍ പ്രസംഗിക്കുന്ന ഏഷ്യന്‍ പുരോഹിതനെ നോക്കി. ചില കറുത്ത ആഫ്രിക്കക്കാര്‍ കത്താനാരുടെ പ്രസംഗത്തില്‍ ലയിച്ചു നിന്നു. മറ്റുള്ളവര്‍ക്ക് വീട്ടിലെത്താനും യാത്രയ്ക്കുള്ള തിരക്കുമായിരുന്നു.
കത്തനാര് താമസിക്കുന്ന പള്ളിമേടയ്ക്ക് മുന്നില്‍ കാളിംഗ് ബെല്ലില്‍ ഇടയ്ക്കിടെ വിരലമര്‍ത്തി കതക് തുറക്കാനായി ഹെലന് കാത്തു നിന്നു. പള്ളിക്ക് മുന്നിലുള്ള കാര്‍ പോര്‍ച്ചില്‍ കാര്‍ ഇല്ലെന്നറിഞ്ഞിട്ടും ഇവള് എന്തിനാണ് ഇവിടെ നില്‍ക്കുന്നത്? റോഡിനരികില്‍ കണ്ണുകള്‍ വിടര്‍ത്തി കാറിനുള്ളിലിരുന്ന് രണ്ട് പേര് അത് വീക്ഷിക്കുന്നുണ്ടായിരുന്നു.
Latest News:

നീറ്റ് പരീക്ഷ ക്രമക്കേട് ; ഗൂഢാലോചന നടന്നത് നാസിക്കിൽ, പ്രതിഷേധം കണക്കിലെടുത്ത് വിദ്യാഭ്യാസ മന്ത്രാല...
ഡൽഹിയിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.നീറ്റ് പരീക്ഷ റദ്ദാക്കിയ ന...Latest News
‘വിദ്യാർഥികളുടെ കഠിനാധ്വാനത്തെ BJP തകർത്തു, പ്രധാനമന്ത്രിയുടെ അമൃതകാലം വിഷക്കാലമായി’; നീറ്റ് ചോദ്യ പ...
നീറ്റ് യുജി പരീക്ഷാ റദ്ദാക്കിയ നടപടിയിൽ കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി. വിദ്യാർഥികളുടെ കഠിനാധ്വ...Kerala
‘ആരെ മുഖ്യമന്ത്രിയാക്കിയാലും പിന്തുണയ്ക്കും, ജനങ്ങൾക്ക് നിരാശയുണ്ട്’; അതൃപ്തി പരസ്യമാക്കി യൂത്ത് ലീഗ...
മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി യൂത്ത് ലീഗ്. തീരുമാനം വൈകുന്നത് അണികൾക്ക് അതൃപ...Kerala
എല്‍പിജി സിലിന്‍ഡറിന് 'ഇല്ലാത്ത സബ്സിഡി' നിര്‍ത്തുമെന്ന് എണ്ണക്കമ്പനികളുടെ സന്ദേശം; അമ്പരന്ന് ഉപഭോക...
കഴിഞ്ഞ ആറു വര്‍ഷമായി സാധാരണക്കാര്‍ക്ക് ഗാര്‍ഹിക എല്‍പിജി സബ്സിഡി നല്കാതിരിക്കുന്നതിനിടെ, സബ്സിഡി...Kerala
വിവാഹത്തിനും സ്വർണം വാങ്ങാന്‍ പാടില്ലേ? സ്വർണത്തില്‍ പ്രധാനമന്ത്രി വരെ ആശങ്കപ്പെടുന്നത് എന്തുകൊണ്ട്?
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സ്വര്‍ണം ആഭരണവും നിക്ഷേപവും മാത്രമല്ല, സാംസ്കാരികമായും അതിന് പ്രത്...India
കാലവര്‍ഷം വരുന്നു; അടുത്ത 5 ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
കൊച്ചി: കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്...Kerala
കേരള നേതാക്കളോട് രാഹുൽ ഗാന്ധിയുടെ 3 ചോദ്യം! ആരാണ് ഈ ശക്തി പ്രകടനങ്ങൾക്ക് പിന്നിൽ, അതിനുള്ള സാഹചര്യമെ...
കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി ദില്ലിയിലേക്ക് വിളിച്ചുവരുത്തിയ നേതാക്കളും ഹൈക്കമാൻഡുമായുള്ള...India
വിജയ്യുടെത് ‘സുനാമി ജാതകം’ വലിയ വിജയങ്ങൾ ഇനിയും കൈവരിക്കും!; വിജയ്യുടെ ജ്യോത്സ്യൻ ഇനി ഓഫിസർ ഓൺ സ്പ...
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ രാഷ്ട്രീയ വിഭാഗം പ്രത്യേക ഓഫീസറായി റിക്കി രാഥൻ പണ്ഡിറ്റ് വ...India
Post Your Comments Here ( Click here for malayalam )
Latest Updates
- നീറ്റ് പരീക്ഷ ക്രമക്കേട് ; ഗൂഢാലോചന നടന്നത് നാസിക്കിൽ, പ്രതിഷേധം കണക്കിലെടുത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിസരത്ത് നിരോധനാജ്ഞ ഡൽഹിയിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.നീറ്റ് പരീക്ഷ റദ്ദാക്കിയ നടപടിക്കെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടി. പരീക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷപാർട്ടികളും വിദ്യാർഥി സംഘടനകളും വലിയ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്. നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് നടന്നത് വമ്പൻ തട്ടിപ്പാണ് എന്നാണ് കണ്ടെത്തൽ. നാസിക്കിലാണ് ഗൂഢാലോചനയുടെ തുടക്കം. ഹരിയാന, ആന്ധ്രാപ്രദേശ്, തെലങ്കാന,രാജസ്ഥാൻ,ഡൽഹി ,ജമ്മു കശ്മീർ എന്നി സംസ്ഥാനങ്ങളിലേക്ക് ചോദ്യപേപ്പർ എത്തി. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും വിവരങ്ങൾ ശേഖരിച്ചു. മെയ് 3-ന് നടന്ന നീറ്റ് യുജി മെഡിക്കൽ പ്രവേശന
- ‘വിദ്യാർഥികളുടെ കഠിനാധ്വാനത്തെ BJP തകർത്തു, പ്രധാനമന്ത്രിയുടെ അമൃതകാലം വിഷക്കാലമായി’; നീറ്റ് ചോദ്യ പേപ്പർ ചോർച്ച സംഘടിത അഴിമതിയെന്ന് രാഹുൽ ഗാന്ധി നീറ്റ് യുജി പരീക്ഷാ റദ്ദാക്കിയ നടപടിയിൽ കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി. വിദ്യാർഥികളുടെ കഠിനാധ്വാനത്തെയും, സ്വപ്നങ്ങളുടെയും ബിജെപിയുടെ അഴിമതിഭരണം തകർത്തു. യുവാക്കളുടെ ഭാവിയ്ക്കെതിരായ കുറ്റകൃത്യമാണ് നടന്നത്. കുറ്റക്കാരായ മാഫിയ സംഘം എപ്പോഴും രക്ഷപ്പെടുന്നു. വിദ്യാർത്ഥികളാണ് ദുരിതമനുഭവിക്കുന്നതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ അമൃതകാലം വിഷകാലമായി മാറി. പണവും സ്വാധീനവുമാണ് ഒരാളുടെ ഭാവി തീരുമാനിക്കുന്നതെങ്കിൽ വിദ്യാഭ്യാസത്തിന്റെ ആവശ്യമെന്തിനെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ വീണ്ടും മാനസിക സമ്മർദ്ദം, സാമ്പത്തിക പ്രതിസന്ധി അടക്കം നേരിടാൻ പോകുന്നുവെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി
- ‘ആരെ മുഖ്യമന്ത്രിയാക്കിയാലും പിന്തുണയ്ക്കും, ജനങ്ങൾക്ക് നിരാശയുണ്ട്’; അതൃപ്തി പരസ്യമാക്കി യൂത്ത് ലീഗ് മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി യൂത്ത് ലീഗ്. തീരുമാനം വൈകുന്നത് അണികൾക്ക് അതൃപ്തി ഉണ്ടാക്കുന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. അണികൾ വലിയ ആവേശത്തിൽ ആയിരുന്നു.. ആവേശത്തിനൊത്ത് ആഘോഷിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. തീരുമാനം പെട്ടെന്ന് ഉണ്ടാകണം എന്നാണ് ആവശ്യം. വൈകരുത് എന്നാണ് അണികളുടെ വികാരം. മുഖ്യമന്ത്രിയായി ആരെ തീരുമാനിച്ചാലും പിന്തുണക്കും. അതാണ് മുസ്ലീം ലീഗിന്റെ പാരമ്പര്യം. വൈകിയെങ്കിലും ജനങ്ങൾക്ക് സ്വീകാര്യരായ ആൾ വരും എന്നാണ് പ്രതീക്ഷയെന്നും മുനവ്വറലി
- എല്‍പിജി സിലിന്‍ഡറിന് ‘ഇല്ലാത്ത സബ്സിഡി’ നിര്‍ത്തുമെന്ന് എണ്ണക്കമ്പനികളുടെ സന്ദേശം; അമ്പരന്ന് ഉപഭോക്താക്കള്‍ കഴിഞ്ഞ ആറു വര്‍ഷമായി സാധാരണക്കാര്‍ക്ക് ഗാര്‍ഹിക എല്‍പിജി സബ്സിഡി നല്കാതിരിക്കുന്നതിനിടെ, സബ്സിഡി നിര്‍ത്തലാക്കുമെന്നു കാണിച്ച് ഉപയോക്താക്കള്‍ക്ക് എണ്ണക്കമ്പനികളുടെ സന്ദേശം. ‘ആദായനികുതി രേഖ പ്രകാരം നിങ്ങളുടെ നികുതിവിധേയമായ വരുമാനം 10 ലക്ഷം രൂപയെന്ന പരിധി കടന്നിരിക്കുന്നു. ഇതില്‍ തര്‍ക്കമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഏഴുദിവസത്തിനകം പരാതിപ്പെടാം. നിശ്ചിതസമയത്തിനകം പ്രതികരിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ പാചകവാതക സബ്സിഡി ഇനിമുതല്‍ നിര്‍ത്തലാക്കിയേക്കാം.’ എല്‍പിജി ഉപഭോക്താക്കളില്‍ ചിലര്‍ക്ക് ഓയില്‍ കമ്പനികളില്‍നിന്ന് കഴിഞ്ഞ ദിവസംലഭിച്ച സന്ദേശമാണിത്. മെസേജിനൊപ്പം ഓയില്‍ കമ്പനികളെ ബന്ധപ്പെടാനുള്ള ടോള്‍ ഫ്രീ നമ്പറും പ്രതികരണം അറിയിക്കാനുള്ള പോര്‍ട്ടല്‍
- വിവാഹത്തിനും സ്വർണം വാങ്ങാന്‍ പാടില്ലേ? സ്വർണത്തില്‍ പ്രധാനമന്ത്രി വരെ ആശങ്കപ്പെടുന്നത് എന്തുകൊണ്ട്? ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സ്വര്‍ണം ആഭരണവും നിക്ഷേപവും മാത്രമല്ല, സാംസ്കാരികമായും അതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഏപ്രില്‍, മേയ് മാസങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടക്കുന്നത്. സ്വര്‍ണത്തിന് ഇക്കാലയളവില്‍ ഡിമാന്‍ഡ് കൂടാറുമുണ്ട്. അതിനിടെയാണ് ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങരുതെന്ന നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ചത്. ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഇങ്ങനെയൊരു നിര്‍ദേശം വരുന്നതെന്നത് ശ്രദ്ധേയമാണ്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി സ്വര്‍ണം വാങ്ങുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതെന്ന് പരിശോധിക്കാം. ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. സ്വര്‍ണം വാങ്ങുന്നത് ഇന്ത്യയുടെ
യുക്മ ദേശീയ ‘നഴ്സസ് ഡേ സെലിബ്രേഷൻ’ നവചരിതം കുറിച്ചു; സ്നേഹാദര-വിജ്ഞാനോത്സവ വേദിയിൽ യുക്മ ഈസ്റ്റ് ആംഗ്ലിയാ മേഖലയുടെ പങ്കാളിത്തം ശ്രദ്ധേയമായി. /
യുക്മ ദേശീയ ‘നഴ്സസ് ഡേ സെലിബ്രേഷൻ’ നവചരിതം കുറിച്ചു; സ്നേഹാദര-വിജ്ഞാനോത്സവ വേദിയിൽ യുക്മ ഈസ്റ്റ് ആംഗ്ലിയാ മേഖലയുടെ പങ്കാളിത്തം ശ്രദ്ധേയമായി.
സ്വന്തം ലേഖകൻ ബെഡ്ഫോർഡ് : യുക്മ ദേശീയ സമിതിയും, നാഷണൽ നേഴ്സസ് ഫോറമും (യുഎൻഎഫ്) സംയുക്തമായി ആഘോഷിച്ച ദേശീയ നേഴ്സസ് ദിനാഘോഷം ചരിത്ര വിജയമായി. യു കെ യിലെ ഏറ്റവും വലിയ തൊഴിൽ മേഖലയായ ആരോഗ്യ പരിപാലനരംഗത്തെ കർമ്മ സേന, നേഴ്സുമാരുടെ, അന്തരാഷ്ട്ര ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘നേഴ്സസ് ഡേ’ അർഹമായ സ്നേഹാദരവ് കൊണ്ടും, വിജ്ഞാന വിനോദ പരിപാടികൾ കോർത്തിണക്കിയും സംഘാടക മികവുകൊണ്ടും യു കെ യിൽ ചരിത്രഗാഥ രചിക്കുകയായിരുന്നു. ‘യുക്മ നാഷണൽ നേഴ്സസ് ഡേ’ യുടെ വിജയത്തിന്
ചരിത്ര വിജയമായി എട്ടാമത് യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനം; സമ്മേളനത്തിൽ പങ്കാളികളായത് എഴുന്നൂറോളം നേഴ്സുമാർ… ഇത് സംഘടനാ മികവിന്റെ കരുത്ത്…. /
ചരിത്ര വിജയമായി എട്ടാമത് യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനം; സമ്മേളനത്തിൽ പങ്കാളികളായത് എഴുന്നൂറോളം നേഴ്സുമാർ… ഇത് സംഘടനാ മികവിന്റെ കരുത്ത്….
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: അന്താരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം ഇക്കഴിഞ്ഞ ശനിയാഴ്ച്ച മെയ് 9ന് സംഘടിപ്പിച്ച ദേശീയ സമ്മേളനം ചരിത്ര വിജയമായി. വൂൾവർഹാംപ്ടണിലെ യുകെകെസിഎ കമ്മ്യൂണിറ്റി സെന്ററിൽ സമ്മേളനത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എഴുന്നൂറോളം നേഴ്സുമാരാണ് ഒഴുകിയെത്തിയത്. രാവിലെ എട്ടുമണിയോടെ തന്നെ രജിസ്ട്രേഷൻ നടപടികൾ രജിസ്ട്രേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. തുടർന്ന് വിവിധ സെഷനുകളിലായി പ്രഗത്ഭർ നയിച്ച ക്ളാസ്സുകളും വിവിധ വിഷയങ്ങളിന്മേലുള്ള ചർച്ചകളും നടന്നിരുന്നു. യുകെയിലെ പ്രമുഖ സോളിസിറ്റർ പോൾ ജോൺ,
എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും സമ്മേളനവും നാളെ വോൾവർഹാംപ്റ്റണിൽ; സമ്മേളന പ്രതിനിധികളായി അറുന്നൂറിലധികം നേഴ്സുമാർ /
എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും സമ്മേളനവും നാളെ വോൾവർഹാംപ്റ്റണിൽ; സമ്മേളന പ്രതിനിധികളായി അറുന്നൂറിലധികം നേഴ്സുമാർ
കുര്യൻ ജോർജ്ജ്(നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് മെയ് 9 ന് വോൾവർഹാംപ്ടണിലെ യു കെ കെ സി എ ഹാളിൽ യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന എട്ടാമത് ദേശീയ സമ്മേളനം നാളെ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത അറുന്നൂറിലധികം നേഴ്സുമാരാണ് പങ്കെടുക്കുന്നത്. രാവിലെ എട്ടര മണിയോടെ തന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി കോൺഫറൻസ് ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ,
എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം ശനിയാഴ്ച വോൾവർഹാംപ്റ്റണിൽ….. ഒരുക്കങ്ങൾ പൂർത്തിയാക്കി ദേശീയ നേതൃത്വം…….. /
എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം ശനിയാഴ്ച വോൾവർഹാംപ്റ്റണിൽ….. ഒരുക്കങ്ങൾ പൂർത്തിയാക്കി ദേശീയ നേതൃത്വം……..
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് മെയ് 9 ന് വോൾവർഹാംപ്ടണിലെ യു കെ കെ സി എ ഹാളിൽ യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന എട്ടാമത് ദേശീയ സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു. യുക്മ വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം, യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ് സോണിയ ലൂബി എന്നിവരുടെ
ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ കുടുംബത്തിൻ്റെ ആശംസകൾ…… /
ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ കുടുംബത്തിൻ്റെ ആശംസകൾ……
മുൻ യുക്മ പ്രസിഡൻ്റ് തൃശ്ശൂർ പെരിഞ്ഞനം പെരിങ്ങത്തറ ഡോ. ബിജു പെരിങ്ങത്തറയുടെയും ഡോ. മായയുടെയും മകൾ ഡോ. അപർണയും കോട്ടയം ആനിക്കാട് ശാരദമന്ദിരം എൻ. അനിൽകുമാറിൻ്റെയും സതി അനിൽകുമാറിൻ്റെയും മകൻ ഡോ. ഇന്ദ്രജിത്തും ഇന്ന് (11/04/2026, ശനിയാഴ്ച) രാവിലെ പതിനൊന്നിനും പന്ത്രണ്ടിനുമിടയ്ക്കുള്ള ശുഭ മുഹൂർതത്തിൽ അങ്കമാലി അഡ്ലക്സ് ഇൻ്റർനാഷണൽ സെൻ്ററിൽ വച്ച് വിവാഹിതരാകുന്നു. ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും






click on malayalam character to switch languages