- യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറയുമായി ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാൻ എസ്സ്.ശ്രീകുമാർ നടത്തിയ അഭിമുഖം ഏഷ്യാനെറ്റ് പ്ളസ്സിലും ആനന്ദ് ടി വി യിലും ഇന്ന് (ശനിയാഴ്ച) പുന:സംപ്രേക്ഷണം ചെയ്യുന്നു.
- തിരുവല്ലയിൽ കാറിന് തീപിടിച്ച് 2 മരണം; കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹം
- അതിസമ്പന്നർക്ക് മേൽ പുതിയ നികുതി ചുമത്താൻ ജി 20 ധാരണ; വരുന്നത് ആഗോള സമ്പദ് ക്രമത്തെ ഉലയ്ക്കുന്ന നീക്കം
- ആരോഗ്യമന്ത്രിയുടെ ഓഫീസിലെ നിയമന കോഴ കെട്ടിച്ചമച്ചത്; 4 പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു
- ‘കശ്മീർ ഇപ്പോൾ സമാധാനത്തിലേക്ക് മടങ്ങുന്നു, അഗ്നിവീർ പദ്ധതിയുടെ ലക്ഷ്യം രാജ്യത്തിൻറെ സുരക്ഷ’: പ്രധാനമന്ത്രി
- ലണ്ടനിൽ മലയാളി ഡോക്ടർ മരണമടഞ്ഞു; വിടവാങ്ങിയത് തിരുവനന്തപുരം സ്വദേശിയായ ഡോ. ഷാജി ജോസഫ്
- തൃശൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 20 കോടിയുമായി യുവതി മുങ്ങി; പ്രതിക്കായി ലൂക്ക് ഔട്ട് നോട്ടീസ്
കാവല്‍ക്കാരുടെസങ്കീര്‍ത്തനങ്ങള്‍(നോവല്‍) – ഭാഗം 02 കതിർനിലങ്ങൾ
- May 29, 2024
![കാവല്‍ക്കാരുടെസങ്കീര്‍ത്തനങ്ങള്‍(നോവല്‍) – ഭാഗം 02 കതിർനിലങ്ങൾ](https://uukmanews.com/wp-content/uploads/2024/05/1-18-1024x512.jpg)
കാരൂർ സോമൻ
കതിര്‍നിലങ്ങള്‍
ന്യായപ്രമാണത്തില്‍ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകല്‍ ധ്യാനിക്കുന്നവന് ഭാഗ്യവാന്. അവന്, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവന് ചെയ്യുന്നതൊക്കെയും സാധിക്കും. ദുഷ്ടന്മാര് അങ്ങനെയല്ല; അവര്‍ കാറ്റു പാറ്റുന്ന പതിര്‍പോലെയത്രേ. ആകയാല്‍ ദുഷ്ടന്മാര് ന്യായവിസ്താരത്തിലും പാപികള്‍ നീതിമാന്മാരുടെ സഭയിലും നിവര്‍ന്നു നില്ക്കുകയില്ല. യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.
സങ്കീര്‍ത്തനങ്ങള്‍, അധ്യായം 1
മുന്നില്‍ മാസ്ക്കണിഞ്ഞു നടക്കുന്ന ചിലര്‍.
ലോകമെങ്ങും പന്നിപ്പനിയുടെ കാലമല്ലേ.
എങ്ങും മിന്നിത്തിളങ്ങുന്ന കാഴ്ചകള്‍.
ഇവിടുത്തെ എയര്‍പോര്‍ട്ടും ഇത്രവലുതോ?
എത്രയെത്ര വിമാനങ്ങളാണ് നിരനിരയായി കിടക്കുന്നത്. മനുഷ്യര്‍ അങ്ങോട്ടുമിങ്ങോട്ടും വെകിളി പിടിച്ചതുപോലെ ഓടിനടക്കുന്നു. കഠിനാധ്വാനം ചെയ്യുന്നവരുടെ നാടാണ് അപ്പോള്‍ തിരക്ക് കൂടും. എല്ലാം അടുക്കും ചിട്ടയോടും ക്രമപ്പെടുത്തിയിരിക്കുന്നു. നടക്കുന്നതിനിടയിലും മൊബൈല്‍ സന്ദേശങ്ങള്‍ കൈമാറുന്നവര്‍ ധാരാളം. സെക്യൂരിറ്റി ജോലിക്കാര്‍ യാത്രക്കാരെ ശ്രദ്ധിക്കുന്നു. അവരുടെ ഓരോ ചലനങ്ങളും ക്യാമറ കണ്ണുകള്‍ ഒപ്പിയെടുക്കുന്നു.
ഇമിഗ്രേഷന്‍ ചെക്കിങ് എല്ലാം കഴിഞ്ഞു.
കണ്‍വെയര്‍ ബെല്‍റ്റില്‍ നിന്ന് പെട്ടിയുമെടുത്ത് ട്രോളിയില്‍ വെച്ച് പുറത്തേക്ക് നടന്നു.
കത്തനാരെയും കാത്ത് രണ്ടുപേര്‍ പുറത്ത് നില്പുണ്ട്.
സിസ്റ്ററിന്റെ ഇരുപത്തിരണ്ട് വയസ്സുള്ള മകള്‍ ലിന്‍ഡയും അവളുടെ കാമുകന് ജയിംസും. അവനോടു പറ്റിച്ചേര്‍ന്നവള്‍ നിന്നു. മുടികള്‍ കറുത്തതാണോ വെളുത്തതാണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. തോളറ്റംവരെ വെട്ടിയിരിക്കുന്നു. മേനിക്ക് വല്ലാത്തൊരു തിളക്കവും പ്രസരിപ്പുമുണ്ട്. വെട്ടിത്തിളങ്ങുന്ന കണ്ണുകള്‍. കാതില്‍ ആകര്‍ഷകമായൊരു കമ്മല്‍. കൈയിലും കഴുത്തിലും ആഭരണങ്ങളൊന്നുമില്ല. ഇറുകിയ വസ്ത്രങ്ങള്‍. ചുണ്ടുകളും കവിളും നിറങ്ങള്‍കൊണ്ട് തിളങ്ങുന്നു. പുരികം കണ്മഷികൊണ്ട് എഴുതിയിട്ടില്ല. പെട്ടന്നവള്‍ അവനൊരു ഉമ്മ കൊടുത്തു. ജയിംസും ലിന്‍ഡയും എം.ബി.എ. വിദ്യാര്‍ത്ഥികളാണ്. അവന് പ്രായം ഇരുപത്തിമൂന്ന്. അവളെക്കാള്‍ ഒന്നരയടിയെങ്കിലും ഉയരം കൂടും. പിയാനോ വായിക്കുന്നതില്‍ സമര്ത്ഥന്. പള്ളിയിലെ പിയാനോ വായനയാണ് അവളെ അവനിലേയ്ക്ക് അടുപ്പിച്ചതും. സഹോദരന് ജോബിനെയും വീട്ടിലെത്തി അവന് പിയാനോ പഠിപ്പിക്കുന്നു. നിലാവത്ത് തെളിയുന്ന നക്ഷത്രമാണ് നിന്റെ പിയാനോ ശബ്ദമെന്നവള്‍ പറയും. അവന്റെ വിരലുകളില്‍ പാട്ടുകളില്‍ സംഗീതത്തിന്റെ മര്‍മ്മരശക്തിയുണ്ടെന്നവള്‍ വിശ്വസിക്കുന്നു. എപ്പഴും മുടി പറ്റെ വെട്ടിയിരിക്കും. കാതിലും കൈയിലും കടുക്കനും വളകളും. മുഖത്തേ താടിമീശയും ആകര്‍ഷകമായി ക്ഷൗരം ചെയ്തിരിക്കുന്നു.
അവരുടെ മുന്നിലൂടെ യാത്രക്കാര്‍ നടന്നുപോകുന്നു. ലാസ്സര്‍ നടക്കുന്നതിനിടയില്‍ ഇരുഭാഗത്തേക്കും നോക്കി. വലിയൊരു പുസ്തകക്കട. അവിടുത്തെ ക്യൂ കണ്ടപ്പോള്‍ ആശ്ചര്യപ്പെട്ടു. പുസ്തകക്കടയുടെ മുന്നില്‍ ഇത്രമാത്രം ആളുകള്‍. അതിനുള്ളിലും ധാരാളം പേരുണ്ട്. ബ്രിട്ടനിലെ ഭൂരിഭാഗം മനുഷ്യരും വലിയ വായനക്കാരാണെന്ന് കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ. വലിയ വലിയ സാഹിത്യകാരന്മാരുടെ ദേശമല്ലേ. ഉള്ളില്‍ തോന്നി. ലോകം മുഴുവന്‍ പിടിച്ചടക്കാന്‍ ഇവര്‍ക്കു ശക്തി നല്‍കിയത് ഈ അറിവായിരിക്കും. അതിനുള്ളിലേക്ക് ഒന്ന് പോകണമെന്നുണ്ട്. എങ്ങനെയതിന് കഴിയും. പുറത്ത് സാമസണ്‍ പള്ളിയുടെ സെക്രട്ടറി സിസ്റ്റര്‍ കാത്തു നില്ക്കുകയല്ലേ? അതുമല്ല കൈകളിലുള്ളത് കുറെ ഇന്ത്യന്‍ രൂപയാണ്. പൗണ്ടല്ല. പുസ്തകങ്ങള്‍ വാങ്ങാനും കഴിയില്ല. കേരളത്തിലേക്ക് കത്തനാരുടെ മനസ്സ് പറന്നു. അവിടെ ഏറ്റവും കൂടുതല്‍ ക്യൂ ഉള്ളത് മദ്യഷാപ്പുകളുടെ മുന്നിലാണ്
ഓര്‍മ്മയുടെ കനലുകളുമായി മുന്നോട്ടു നടന്നു. ഒരു വലിയ കടയ്ക്കുള്ളില്‍ പല നിറത്തിലും രൂപത്തിലുമുള്ള നിറപ്പകിട്ടാര്‍ന്ന കുപ്പകള്‍ ഓരോരോ ഭാഗത്ത് നിരത്തി വച്ചിരിക്കുന്നു. പെട്ടെന്ന് തോന്നിയത് മരുന്നു കുപ്പികളായിരിക്കുമെന്നാണ്. പക്ഷേ വിലപിടിപ്പുള്ള മദ്യക്കുപ്പികളായിരുന്നു. അവിടെ അധികമാളുകളെ കാണാന്‍ കഴിഞ്ഞില്ല. ആ തിരക്കിനിടയില്‍ പുറത്തേക്കു വന്ന കുപ്പായക്കാരനെ ലിന്‍ഡയും ജയിംസും സൂക്ഷിച്ചു നോക്കി. ലിന്‍ഡ പറഞ്ഞു.
“എടാ സംശയിക്കേണ്ട. സാധനം ആ വരുന്നത് തന്നെ.”
അവനും ആ വേഷം ഇഷ്ടപ്പെട്ടില്ല.
“ഇങ്ങേരിതെന്താ വല്ല ശവമടക്കിന് വരികയാ? എന്തൊരു വേഷം.”
“ഹേയ് നമുക്കെന്താ. വീട്ടില്‍ കൊണ്ടുപോയി തള്ളണം. അത്രതന്നെ.”
അവളില്‍ ഒരു നെടുനിശ്വാസമുണര്‍ന്നു. അവള് കയ്യുയര്‍ത്തി കാണിച്ചു. കത്തനാര് ആ മുഖത്തേക്കു നോക്കി. ഈ പെണ്‍കുട്ടി എന്തിനാണ് കൈയുയര്‍ത്തി കാണിച്ചത്. കത്തനാര് സംശയത്തോടെ ചുറ്റിനും നോക്കി. ഇവള് എന്നെ തന്നെയാണെ വിളിച്ചത്? ഈ നഗരത്തില്‍ വേശ്യകള്‍ ധാരാളമുണ്ടോ? പ്രായഭേദമന്യേ സുന്ദരികള്‍ ധാരാളം കാണും. പണ്ട് ഇവരുടെ താവളം തുറമുഖമായിരുന്നുവെന്ന് കാണാപ്പുറങ്ങള്‍ എന്ന നോവലില്‍ വായിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇവിടേയ്ക്ക് കൂടുമാറ്റം നടത്തിയതായിരിക്കും. ധൃതി പിടിച്ച് നടന്ന അവര്‍ക്കിടയില്‍ ലാസ്സറിന്റെ വേഗം കുറഞ്ഞു. അവള്‍ക്കടുത്തായി ഒരു മദ്ധ്യവയസ്കന് പൂച്ചെണ്ടുമായി നില്‍പ്പുണ്ട്. ആ പൂച്ചെണ്ടുകാരന്റെ മുന്നിലേക്ക് നടന്നു. അയാള്‍ ഗൗനിച്ചില്ല. പിന്നാലെ വന്ന മറ്റൊരാള്‍ക്ക് അയാളതു കൈമാറുന്നതു കണ്ടു.
അവള് വീണ്ടും കൈ കാണിച്ചിട്ട് ചോദിച്ചു.
“ലാസ്സര്‍ കത്തനാരല്ലേ?”
അപ്രതീക്ഷിതമായി മലയാളം കേട്ടപ്പോള്‍ ഒരു നിമിഷം സ്തംഭിച്ചു നിന്നു.
ജയിംസ് പറഞ്ഞു.
“വെല്‍ക്കം റ്റു ലണ്ടന്‍. കമോണ്‍.”
ലാസ്സര്‍ ദീര്‍ഘമായൊന്ന് നിശ്വസിച്ചു.തെളിഞ്ഞ ഒരു പുഞ്ചിരിയോടെ അവള് പറഞ്ഞു.
“ഞാന്‍ ലിന്‍ഡ. ഇത് ജെയിംസ്. പപ്പായ്ക്ക് തിരക്കുള്ളതുകൊണ്ട് എന്നെയാണ് റിസീവ് ചെയ്യാന്‍ വിട്ടത്. ലാസറച്ചന്റെ യാത്രയൊക്കെ സുഖമായിരുന്നോ?”
“ദൈവം കാത്തു. സുഖമായ യാത്രയായിരുന്നു.”
അവര്‍ക്കൊപ്പം മുന്നോട്ടു നടന്നു. ലാസ്സര്‍ ഉന്മേഷവാനായിരുന്നു. മടിച്ച് മടിച്ച് അവരോട് കുശലാന്വേഷണങ്ങള്‍ നടത്തി. മനസ്സ് രണ്ടുകാര്യങ്ങളില്‍ കുരുങ്ങിക്കിടന്നു. രണ്ട് യുവാക്കള്‍ ഒപ്പം നടന്നിട്ട് ഈ ട്രോളിയൊന്ന് പിടിക്കുന്നില്ലല്ലോ. ഉത്കണ്ഠയോടെയാണ് അവരുടെ വേഷവിധാനങ്ങള്‍ കണ്ടത്. രണ്ടുപേരും പിള്ളാരിടുന്ന നിക്കറാണ് ധരിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ വേഷവിധാനം കണ്ടപ്പോള്‍ അതൊക്കെ ഓരോ രാജ്യക്കാരുടെ രീതികളെന്നേ തോന്നിയുള്ളൂ. മലയാളികള്‍ എന്താണ് ഈ അരമുറി വസ്ത്രം ധരിക്കുന്നത്? മനസ്സിലേക്ക് വരുന്നത് ഏദന്‍തോട്ടത്തിലെ ആദാമും ഹവ്വയുമാണ്.
അച്ചന് ആകാക്ഷയോടെ ചോദിച്ചു.
“നിങ്ങള്‍ ഇവിടെ ജനിച്ചുവളര്‍ന്നിട്ടും നല്ലപോലെ മലയാളം പറയുന്നുണ്ടല്ലോ? എങ്ങനെ പഠിച്ചു.”
അവള് പുഞ്ചിരിയോടെ പറഞ്ഞു.
“എന്റെ മമ്മിയാ എന്നെ മലയാളം പഠിപ്പിച്ചത്. വീട്ടിനുള്ളില്‍ ഇംഗ്ലീഷിന് പ്രവേശനമില്ല. മലയാളം മാത്രമേ പറയാവൂ എന്ന് മമ്മിക്ക് നിര്‍ബന്ധമാണ്. ഇവന് കേരളത്തില്‍ നിന്ന് പഠിക്കാന്‍ വന്നതാണ്.”
അത് ലിന്‍ഡയുടെ നാവില്‍ നിന്ന് കേട്ടപ്പോള്‍ അവരെ അഭിനന്ദിച്ചു. ഒപ്പം നടന്നപ്പോള്‍ ഏതോ നല്ല സുഗന്ധത്തിന്റെ പരിമളം മൂക്കിലേക്ക് തുളച്ചുകയറി. നല്ല പെര്‍ഫ്യൂമൊക്കെ കിട്ടുന്ന രാജ്യമല്ലേ. കാറിന്റെ ഡിക്കിയില്‍ പെട്ടി വെച്ചിട്ട് ലാസറിന് പിന്നിലെ ഡോര്‍ തുറന്നുകൊടുത്തു. ബാഗുമായി ഉള്ളിലേക്ക് കയറിയിരുന്നു. അവര്‍ പുറത്തു നില്ക്കുന്നതേയുള്ളൂ. ലാസ്സര്‍ ഗ്ലാസ്സിലൂടെ കണ്ടത് അവരുടെ പ്രേമസല്ലാപങ്ങള്‍ കത്തുന്നതാണ്. വെയില് മങ്ങി നിന്നു. രണ്ടുപേരും തുരുതുരാ ചുംബിക്കുന്നത് കണ്ടപ്പോള്‍ കണ്ണുകള്‍ പൊത്താനാണ് തോന്നിയത്. നെറ്റി ചുളിച്ച് മുഖം താഴ്ത്തി മറുഭാഗത്തേയ്ക്ക് നോക്കി.
ലാസര്‍ കണ്ണുതിരുമ്മി നോക്കിയപ്പോഴേക്കു അവര്‍ കാറില്‍ കയറിയിരുന്നു. കാറോടിച്ചത് ലിന്‍ഡയാണ്. അവര്‍ കാറില്‍ ശബ്ദം കുറച്ച് ഇംഗ്ലീഷ് ഗാനം കേട്ടും സംസാരിച്ചുമിരുന്നു. കാറിന്റെ ഗ്ലാസ്സുകളിലേയ്ക്ക് കാറ്റ് ആഞ്ഞുവീശിയടിച്ചു. മനോഹരമായ റോഡുകളുടെ ഇരുഭാഗങ്ങളിലും ഒരേ നിറത്തിലും രൂപത്തിലുമുള്ള മരങ്ങള്‍ വരിവരിയായി നില്ക്കുന്നു. പിന്നീട് കാണാന്‍ കഴിഞ്ഞത് അണിഞ്ഞൊരുങ്ങി നില്കുന്ന ലണ്ടന്‍ നഗരത്തെയാണ്.
അപരിചിതമായ നഗരത്തില്‍ ഇനിയും എന്തെല്ലാം പരിചയപ്പെടാനിരിക്കുന്നു. നാട്ടിലുള്ളവരെപോലെ ഇവിടെയുള്ളവര്‍ ഉടുത്തൊരുങ്ങി നടക്കകുന്നവരോ ആനയുടെ നെറ്റിപ്പട്ടംപോലെ വര്‍ണ്ണങ്ങള്‍ അണിയുന്നവരോ അല്ലെന്ന് തോന്നുന്നു. ധാരാളം കറുപ്പും വെളുപ്പുമുള്ള സ്ത്രീകളെ കണ്ടു. ആരുടെ കഴുത്തില്‍പോലും ഒരു തരി സ്വര്‍ണ്ണം കാണാന്‍ കഴിഞ്ഞില്ല. കുറഞ്ഞ വസ്ത്രത്തില്‍ കൂടുതല്‍ ശരീരഭംഗി പ്രദര്‍ശിപ്പിക്കാനായിരിക്കും അവരുടെ ആഗ്രഹം. പഠിക്കുന്ന കാലത്ത് ഇവര്‍ വിവാഹിതരായിരിക്കും. പ്രായം അധികം തോന്നാത്ത കുട്ടികള്‍ പ്രാമുകളില്‍ അവരുടെ കുട്ടികളുമായി നടന്നു നീങ്ങുന്നത് കണ്ടതാണ്. ഇവരോട് നിങ്ങള്‍ വിവാഹിതരാണോ എന്നൊക്കെ ചോദിക്കുന്നത് മൗഢ്യമാണ്.
റോഡില്‍ പാഞ്ഞുപോകുന്ന വാഹനങ്ങളും കെട്ടിടങ്ങളും ഒരേ രൂപത്തില്‍ നിരനിരയായി നില്ക്കുന്ന വീടുകളും ഗ്ലാസ്സിലൂടെ കണ്‍കുളിര്‍ക്കെ കണ്ടിരുന്നു. പല ഭാഗത്തും ക്രിസ്തുമസ് മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നത് കണ്ടു. തണുപ്പില്‍ ഇതിന്റെ ഇല കൊഴിയില്ലെന്ന് ഏതോ നോവലില്‍ വായിച്ച അറിവുണ്ട്. തെംസ് നദി നിറഞ്ഞൊഴുകുന്നു. അതിന്റെ ഇരുകരകള്‍ എത്ര മനോഹരമായി പണിതിട്ടിരിക്കുന്നു. പലയിടത്തും പ്രാവുകള്‍ കൂട്ടമായിരിക്കുന്നത് കണ്ടു. രാജവാഴ്ചയുടെ കാലത്ത് പണിതീര്‍ത്ത റോഡുകളും വീടുകളും അത്യാധുനിക സംസ്കാരത്തിന് വെളിച്ചം പകരുന്നു. വഴിയോരങ്ങളില്‍ എത്രയോ വലിയ ദേവാലയങ്ങള്‍. അതിന് മുന്നിലായി മനോഹരങ്ങളായ പൂക്കള്‍ ഇളംകാറ്റിലുല്ലസിക്കുന്നു. ബഞ്ചുകള്‍ ഇരിപ്പിടമായിട്ടുണ്ട്. യാത്രചെയ്തുള്ള ക്ഷീണമുണ്ടെങ്കിലും ഇടത്തും വലത്തുമായി കണ്ണോടിച്ചു. എങ്ങും പ്രകാശം പരന്നിരുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്രയും വൈവിധ്യമുള്ള കാറുകളും വലിയ പാര്‍ക്കുകളും കാണുന്നത്. പാര്‍ക്കുകളുടെ മദ്ധ്യത്തിലും ചുറ്റുപാടുകളിലും വലിയ മരങ്ങളും ചെടികളും തളിരണിഞ്ഞും പൂവണിഞ്ഞും നില്ക്കുന്നു. അതും വിവിധ നിറത്തിലും രൂപത്തിലുമുള്ള പൂക്കള്‍. ചിലര്‍ മൈതാനത്തിന്റെ മദ്ധ്യത്തില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്നു. വെയിലു കായാനാണ്. പൂക്കള്‍ മനസ്സില്‍ നിന്നു മായാതെ നിന്നു. അതിന്റെയെല്ലാം സൗരഭ്യം ആസ്വദിക്കാന്‍ മനസ്സ് കൊതിച്ചു.
കാര്‍ ഒരു ടൗണില്‍ നിന്നു. ജയിസ് അവള്‍ക്ക് ചൂടുള്ള ഒരു ചുംബനം കൊടുത്തു. കത്തനാരുടെ മുഖത്തെ പ്രസന്നത നഷ്ടപ്പെട്ടു. ഒരു പുരോഹിതന് കാറിലിരിക്കുന്ന കാര്യം ഇവര്‍ മറന്നോ?
“ഫാദര്‍, ഞാനിവിടെ ഇറങ്ങുന്നു. ഇനിയും പള്ളിയില്‍ കാണാം. ഒ.കെ. ബൈ.”
അവന് ഡോര്‍ തുറന്ന് പുറത്തിറങ്ങി കൈ വീശി കാണിച്ചു. കത്തനാരുടെ കണ്ണുകളില്‍ സംശയത്തിന്റെ നിഴലാട്ടം.
വിവാഹമോതിരത്തെക്കാള്‍ പ്രേമത്തിനായി കൊടുക്കുന്ന മുദ്രമോതിരങ്ങളാണ് മുഖത്ത് കൊടുക്കുന്ന ചുംബനമെന്ന് തോന്നി.
“ഇത് ഏത് സ്ഥലമാണ്?”
“ഇത് ഈസ്റ്റ് ലണ്ടനിലെ ഈസ്റ്റ്ഹാമാണ്. ഇവിടെയാണ് അവന് താമസിക്കുന്നത്.”
കാര്‍ കുറെദൂരം കൂടി മുന്നോട്ട് പോയി.
കത്തനാരുടെ മനസ്സില്‍ ഒരു സംശയം. വഴിയരുകുകള്‍ കണ്ടപ്പോള്‍ ബോംബയെപ്പോലെ തോന്നുന്നു. ആളുകളും ഇന്‍ഡ്യാക്കാരെപ്പോലുണ്ട്. ഈസ്റ്റ്ഹാം ഏഷ്യക്കാരുടെ താവളമെന്ന് കേട്ടിട്ടുണ്ട്. കാര്‍ വലിയൊരു വീടിന്റെ പോര്‍ച്ചിലേക്ക് കയറി. മുറ്റത്ത് ധാരാളം പൂക്കള്‍ വിടര്‍ന്നു നില്ക്കുന്നു. അവര്‍ പുറത്തിറങ്ങി. കത്തനാരുടെ മുഖം കൊയ്ത്തുകാലത്തെ കര്‍ഷകന്റെ മുഖംപോലെ സന്തോഷത്താല്‍ നിറഞ്ഞു. കൈയിലിരുന്ന ബാഗില്‍ നിന്ന് ഒരു പേപ്പര്‍ പുറത്തെടുത്ത് തറയില്‍ വിരിച്ചിട്ട് അതില്‍ മുട്ടുകുത്തി കണ്ണുകളടച്ച് ആകാശത്തിലേക്ക് കൈകളുയര്‍ത്തി ആകാശമേഘങ്ങളില്‍ യാതൊരാപത്തും വരുത്താതെ മണ്ണില്‍ ഇറങ്ങാനും ലക്ഷ്യത്തിലെത്താനും അനുവദിച്ചതില്‍ ദൈവത്തെ സ്തുതിച്ചു. ലിന്‍ഡ പെട്ടിയുമായി അകത്തേയ്ക്കു പോയിരുന്നു.
കത്തനാര് കണ്ണുകള്‍ തുറന്നു. മുന്നില്‍ താടിയും മുടിയുമുള്ള ഒരു യുവാവ് പരിഹാസഭാവത്തില്‍ മുന്നില്‍ നിന്ന് ക്രൂരമായി ചിരിക്കുന്നു. അവന്റെ ഒരു കണ്ണ് ചെറുതും മറ്റൊന്ന് വലുതുമാണ്. കത്തനാര് ഭീതിയോടും ആശങ്കയോടും നോക്കി. ആരാണിവന്‍? പെട്ടെന്നവന് പാന്റിന്റെ പോക്കറ്റില്‍ നിന്ന് ഒരു തോക്കെടുത്ത് കത്തനാരുടെ നേരെ ചൂണ്ടി. കത്തനാര് ഭയന്നു. അവന് എന്തോ മുരണ്ടു. കത്തനാര് തെല്ലൊരു വിറയലോടെ ധൈര്യം സംഭരിച്ച് പതുക്കെ നടന്നുനടന്ന് റോഡിലേക്കിറങ്ങി. വീണ്ടും അവന് ഭയപ്പെടുത്തിയപ്പോള്‍ കത്തനാര് ഭയന്നോടി. അവനും ചിരിച്ചുകൊണ്ട് പിറകെയോടി.
Latest News:
യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറയുമായി ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാൻ എസ്സ്.ശ്രീകുമാർ നടത്തിയ...
അലക്സ് വർഗ്ഗീസ്(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) നാലാമത് ലോക കേരള സഭ സമ്മേളനത്തിൽ പങ...uukmaതിരുവല്ലയിൽ കാറിന് തീപിടിച്ച് 2 മരണം; കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹം
പത്തനംതിട്ട തിരുവല്ലയിൽ കാറിന് തീപിടിച്ച് 2 മരണം. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്...Latest Newsഅതിസമ്പന്നർക്ക് മേൽ പുതിയ നികുതി ചുമത്താൻ ജി 20 ധാരണ; വരുന്നത് ആഗോള സമ്പദ് ക്രമത്തെ ഉലയ്ക്കുന്ന നീക...
ലോകത്തിലെ ഏറ്റവും ധനികനായ എലോൺ മസ്കിനും പട്ടികയിൽ 11ാമനായ മുകേഷ് അംബാനിയും ഉൾപ്പടെ ശതകോടീശ്വരന്മാർക...Latest Newsആരോഗ്യമന്ത്രിയുടെ ഓഫീസിലെ നിയമന കോഴ കെട്ടിച്ചമച്ചത്; 4 പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു
ആരോഗ്യമന്ത്രി വീണ ജോർജിന്റെ പി.എയുടെ പേര് ഉപയോഗിച്ചുള്ള നിയമനത്തട്ടിപ്പില്‍ രാഷ്ട്രീയ ഗൂഢാലോചന തള്ള...Breaking News‘കശ്മീർ ഇപ്പോൾ സമാധാനത്തിലേക്ക് മടങ്ങുന്നു, അഗ്നിവീർ പദ്ധതിയുടെ ലക്ഷ്യം രാജ്യത്തിൻറെ സുരക്ഷ’: പ്രധാന...
കാർഗിൽ സമരണയിൽ രാജ്യം. ദ്രസയിലെ യുദ്ധസ്മാരകത്തിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീരമൃത്യു വരിച്...Latest Newsലണ്ടനിൽ മലയാളി ഡോക്ടർ മരണമടഞ്ഞു; വിടവാങ്ങിയത് തിരുവനന്തപുരം സ്വദേശിയായ ഡോ. ഷാജി ജോസഫ്
ലണ്ടൻ: ലണ്ടനിൽ മലയാളി ഡോക്ടർ മരണമടഞ്ഞു. ലണ്ടനിലെ മലയാളികൾക്കിടയിൽ ഏറെ സുപരിചിതനായ ഡോ ഷാജി ജോസഫാണ് ഇ...Obituaryതൃശൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 20 കോടിയുമായി യുവതി മുങ്ങി; പ്രതിക്കായി ലൂക്ക് ഔട്ട് നോ...
തൃശൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 20 കോടി രൂപയുമായി യുവതി മുങ്ങിയ സംഭവത്തിൽ ജീവനക്കാരിക്...Latest Newsഅര നൂറ്റാണ്ട് മുമ്പ് മുങ്ങിയ കപ്പല്‍ വീണ്ടെടുത്ത് ഓസ്ട്രേലിയ; അപകടം നടന്നത് 1969-ല്‍
21 പേരുടെ മരണത്തിനിടയാക്കിയ, രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ സമുദ്ര തിരച്ചിലിന് ഇടയാക്കി ക...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- തിരുവല്ലയിൽ കാറിന് തീപിടിച്ച് 2 മരണം; കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹം പത്തനംതിട്ട തിരുവല്ലയിൽ കാറിന് തീപിടിച്ച് 2 മരണം. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാറാണ് കത്തിയമർന്നത്. ഒരു പുരുഷൻ്റെയും സ്ത്രീയുടെയും മൃതദേഹമാണിതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടമരണമാണോയെന്നും പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കാര്‍ പൂർണമായും കത്തിയമർന്ന നിലയിലാണ്. കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കാറിന് തീപിടിച്ച വിവരമറിഞ്ഞ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ
- അതിസമ്പന്നർക്ക് മേൽ പുതിയ നികുതി ചുമത്താൻ ജി 20 ധാരണ; വരുന്നത് ആഗോള സമ്പദ് ക്രമത്തെ ഉലയ്ക്കുന്ന നീക്കം ലോകത്തിലെ ഏറ്റവും ധനികനായ എലോൺ മസ്കിനും പട്ടികയിൽ 11ാമനായ മുകേഷ് അംബാനിയും ഉൾപ്പടെ ശതകോടീശ്വരന്മാർക്ക് മേൽ ഒരു പുതിയ അതിസമ്പന്ന നികുതി ചുമത്താൻ പദ്ധതിയുമായി ജി 20 രാജ്യങ്ങൾ. പണക്കാരും ദരിദ്രരും തമ്മിലുള്ള അന്തരം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിൽ നിൽക്കുന്ന സമയത്താണ് ബ്രസീലിയൻ പ്രസിഡന്റും ഇടത് സോഷ്യലിസ്റ്റുമായ ലുല ഡ സിൽവ മുന്നോട്ട് വെച്ച ഈ ഐഡിയ. ലോക സമ്പത്ത് ഒരു കേക്ക് രൂപത്തിലാക്കിയാൽ അതിന്റെ പകുതിയും കയ്യാളുന്നത് വെറും പത്ത് ശതമാനം വരുന്ന അതിസന്പന്നരാണ്
- ആരോഗ്യമന്ത്രിയുടെ ഓഫീസിലെ നിയമന കോഴ കെട്ടിച്ചമച്ചത്; 4 പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു ആരോഗ്യമന്ത്രി വീണ ജോർജിന്റെ പി.എയുടെ പേര് ഉപയോഗിച്ചുള്ള നിയമനത്തട്ടിപ്പില്‍ രാഷ്ട്രീയ ഗൂഢാലോചന തള്ളി പൊലീസിന്റെ കുറ്റപത്രം. സാമ്പത്തികലാഭം ലക്ഷ്യമിട്ട് മുന്‍ എ.ഐ.എസ്.എഫ് നേതാവ് കെ.പി.ബാസിതും പത്തനംതിട്ടയിലെ സി.ഐ.ടി.യു ഓഫീസ് സെക്രട്ടറിയായിരുന്ന അഖില്‍ സജീവും ചേര്‍ന്ന് നടത്തിയ തട്ടിപ്പ് മാത്രമെന്ന് പൊലീസ്. ആരോഗ്യമന്ത്രിയുടെ ഓഫീസിന് തട്ടിപ്പില്‍ പങ്കില്ലെന്നും സ്ഥിരീകരിച്ചാണ് കുറ്റപത്രം നല്‍കിയത്. മകന്റെ ഭാര്യയുടെ ജോലിക്കായി മന്ത്രി വീണാ ജോര്‍ജിന്റെ പി.എയ്ക്ക് കോഴ നല്‍കിയെന്ന മലപ്പുറംകാരന് ഹരിദാസന്റെ ആരോപണമായിരുന്നു കേസിൻ്റെ ന്റെ തുടക്കം. ഹരിദാസന് സെക്രട്ടേറിയറ്റിലെത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ
- ‘കശ്മീർ ഇപ്പോൾ സമാധാനത്തിലേക്ക് മടങ്ങുന്നു, അഗ്നിവീർ പദ്ധതിയുടെ ലക്ഷ്യം രാജ്യത്തിൻറെ സുരക്ഷ’: പ്രധാനമന്ത്രി കാർഗിൽ സമരണയിൽ രാജ്യം. ദ്രസയിലെ യുദ്ധസ്മാരകത്തിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീരമൃത്യു വരിച്ച സൈനികർക്ക് ആദരം അർപ്പിച്ച് പ്രധാനമന്ത്രി. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവർ അമരത്വം നേടിയവരെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഓരോ സൈനികന്റെയും ത്യാഗം സ്മരിക്കുന്നെന്ന് പ്രധാനമന്ത്രി. ദ്രാസിലെ യുദ്ധസ്മാരകത്തിൽ എത്തി പുഷ്പചക്രം അര്‍പ്പിച്ച ശേഷം സംസാരിക്കുകയായികുന്നു അദ്ദേഹം. രാജ്യം സൈനികരോട് കടപ്പെട്ടിരിക്കുന്നു. സൈനികരുടെ വീരമൃത്യു രാജ്യം എന്നും ഓർക്കും. ആധുനിക ആയുധങ്ങൾ ലഭ്യമാക്കി സേനയെ കൂടുതൽ നവീകരിക്കും. നിഴൽ യുദ്ധം നടത്തി ഇന്ത്യയെ
- തൃശൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 20 കോടിയുമായി യുവതി മുങ്ങി; പ്രതിക്കായി ലൂക്ക് ഔട്ട് നോട്ടീസ് തൃശൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 20 കോടി രൂപയുമായി യുവതി മുങ്ങിയ സംഭവത്തിൽ ജീവനക്കാരിക്കായി ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കും. അന്വേഷണ ചുമതല പ്രത്യേക സംഘത്തിന്. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി തട്ടിപ്പ് നടത്തിയത് കൊല്ലം സ്വദേശി ധന്യാ മോഹനാണ്. 18 വർഷം സ്ഥാപനത്തിൽ ജോലി ചെയ്ത ശേഷമാണ് യുവതിയുടെ തട്ടിപ്പ്. 2019 മുതൽ കമ്പനിയിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സ്ണൽ ലോൺ അക്കൗണ്ടിൽ
![https://uukmanews.com/archives/217697](https://uukmanews.com/wp-content/uploads/2024/07/d49bb305-6ada-490a-bcde-5392e6e7cfe1.jpeg)
യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറയുമായി ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാൻ എസ്സ്.ശ്രീകുമാർ നടത്തിയ അഭിമുഖം ഏഷ്യാനെറ്റ് പ്ളസ്സിലും ആനന്ദ് ടി വി യിലും ഇന്ന് (ശനിയാഴ്ച) പുന:സംപ്രേക്ഷണം ചെയ്യുന്നു. /
യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറയുമായി ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാൻ എസ്സ്.ശ്രീകുമാർ നടത്തിയ അഭിമുഖം ഏഷ്യാനെറ്റ് പ്ളസ്സിലും ആനന്ദ് ടി വി യിലും ഇന്ന് (ശനിയാഴ്ച) പുന:സംപ്രേക്ഷണം ചെയ്യുന്നു.
അലക്സ് വർഗ്ഗീസ്(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) നാലാമത് ലോക കേരള സഭ സമ്മേളനത്തിൽ പങ്കെടുത്ത യുക്മ ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറയുമായി ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാൻ എസ്സ്.ശ്രീകുമാർ നടത്തിയ അഭിമുഖം ഏഷ്യാനെറ്റ് പ്ളസ്സിൽ ഇന്ന് (27/07/2024,ശനി) രാവിലെ 8 നും (ഇന്ത്യൻ സമയം) ആനന്ദ് ടി വി യിൽ ഇന്ന് രാത്രി 7 നും പുന:സംപ്രേക്ഷണം ചെയ്യുന്നു. ഏഷ്യാനെറ്റ് മലയാളി ജേർണൽ എന്ന പ്രോഗ്രാമിൽ ഈ അഭിമുഖം കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്തിരുന്നു
![https://uukmanews.com/archives/217624](https://uukmanews.com/wp-content/uploads/2024/07/7a59fac6-0b93-4bca-a563-59c382d71280.jpeg)
യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറയുമായി ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാൻ എസ്സ്.ശ്രീകുമാർ നടത്തിയ അഭിമുഖം ഏഷ്യാനെറ്റിൽ ഇന്ന് രാത്രി 9 ന് (യു കെ സമയം) സംപ്രേക്ഷണം ചെയ്യുന്നു. /
യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറയുമായി ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാൻ എസ്സ്.ശ്രീകുമാർ നടത്തിയ അഭിമുഖം ഏഷ്യാനെറ്റിൽ ഇന്ന് രാത്രി 9 ന് (യു കെ സമയം) സംപ്രേക്ഷണം ചെയ്യുന്നു.
അലക്സ് വർഗ്ഗീസ്(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) നാലാമത് ലോക കേരള സഭ സമ്മേളനത്തിൽ പങ്കെടുത്ത യുക്മ ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറയുമായി ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാൻ എസ്സ്.ശ്രീകുമാർ നടത്തിയ അഭിമുഖം ഏഷ്യാനെറ്റിൽ ഇന്ന് രാത്രി 9 ന് (യു കെ സമയം) സംപ്രേക്ഷണം ചെയ്യുന്നു. ഏഷ്യാനെറ്റ് മലയാളി ജേർണൽ എന്ന പ്രോഗ്രാമിലായിരിക്കും ഈ അഭിമുഖം സംപ്രേക്ഷണം ചെയ്യുന്നത്. 2024 ജൂൺ 13 മുതൽ 15 വരെ തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടന്ന നാലാമത്
![https://uukmanews.com/archives/217430](https://uukmanews.com/wp-content/uploads/2024/07/d0683c5c-c0e6-46d3-bdd0-721429afda7c.jpeg)
യുക്മ ബംബർ ടിക്കറ്റ് വിൽപ്പനക്ക് ഉജ്ജ്വല തുടക്കം…. വിജയികളെ കാത്തിരിക്കുന്നത് ലൈഫ് ലൈൻ പ്രൊട്ടക്ട് സ്പോൺസർ ചെയ്യുന്ന 10000 പൗണ്ടും 22 ഗ്രാം സ്വർണനാണയങ്ങളും….നറുക്കെടുപ്പ് നവംബർ 2 ന് യുക്മ ദേശീയ കലാമേള വേദിയിൽ…. /
യുക്മ ബംബർ ടിക്കറ്റ് വിൽപ്പനക്ക് ഉജ്ജ്വല തുടക്കം…. വിജയികളെ കാത്തിരിക്കുന്നത് ലൈഫ് ലൈൻ പ്രൊട്ടക്ട് സ്പോൺസർ ചെയ്യുന്ന 10000 പൗണ്ടും 22 ഗ്രാം സ്വർണനാണയങ്ങളും….നറുക്കെടുപ്പ് നവംബർ 2 ന് യുക്മ ദേശീയ കലാമേള വേദിയിൽ….
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ദേശീയ – റീജിയണൽ കമ്മറ്റികളുടെയും, യുക്മ ചാരിറ്റിയുടെയും, അംഗ അസോസിയേഷനുകളുടെയും പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥം യുക്മ ദേശീയ സമിതി യുകെയിലെ പ്രമുഖ ഇൻഷുറൻസ് & മോർട്ട്ഗേജ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടെക്ടിൻ്റെ സഹകരണത്തോടെ അവതരിപ്പിക്കുന്ന നാലാമത് “യുക്മ ബംമ്പർ ടിക്കറ്റ് – 2024 ” ഭാഗ്യക്കുറി പുറത്തിറക്കി. യുക്മ ദേശീയ കായികമേള വേദിയിൽ വച്ച് യുക്മ നാഷണൽ ട്രഷറർ ഡിക്സ് ജോർജാണ്
![https://uukmanews.com/archives/217363](https://uukmanews.com/wp-content/uploads/2024/07/IMG_9843.jpeg)
മത്സരവള്ളംകളിയ്ക്കൊപ്പം ലൈവ് സ്റ്റേജ് പ്രോഗ്രാമുകളും, “കേരളാ പൂരം 2024”; യു.കെയിലെ ഗായകര്‍ക്കും നര്‍ത്തകര്‍ക്കും അവസരം /
മത്സരവള്ളംകളിയ്ക്കൊപ്പം ലൈവ് സ്റ്റേജ് പ്രോഗ്രാമുകളും, “കേരളാ പൂരം 2024”; യു.കെയിലെ ഗായകര്‍ക്കും നര്‍ത്തകര്‍ക്കും അവസരം
അലക്സ് വര്‍ഗ്ഗീസ്(നാഷണല്‍ പി.ആര്.ഒ & മീഡിയ കോര്‍ഡിനേറ്റര്‍) യു.കെയിലെ 140 ൽപ്പരം മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 31 ശനിയാഴ്ച്ച ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടത്തപ്പെടുന്ന “കേരളാ പൂരം 2024″നോട് അനുബന്ധിച്ച് സ്റ്റേജ് പരിപാടികള്‍ അവതരിപ്പിക്കുന്നതിന് യു.കെയിലെ ഗായകര്‍ക്കും നര്‍ത്തകര്‍ക്കും അവസരമുണ്ടായിരിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. വള്ളംകളി മത്സരം നടക്കുന്ന തടാകത്തിന് അഭിമുഖമായി മുന്‍വര്‍ഷങ്ങളില്‍ ക്രമീകരിച്ച മൈതാനിയിലായിരിക്കും ലൈവ് പ്രോഗ്രാം നടക്കുന്ന സ്റ്റേജ് സജ്ജീകരിക്കുന്നത്. ഓപ്പണ്‍ എയര്‍ സ്റ്റേജുകളില്‍
![https://uukmanews.com/archives/216979](https://uukmanews.com/wp-content/uploads/2024/07/4509f350-8ca4-46e1-bb03-6132da5c061f.jpeg)
“യുക്മ ടിഫിന്‍ ബോക്സ് – കേരളാ പൂരം 2024″ന് ആവേശം പകരാന്‍ മെഗാ തിരുവാതിര, ഫ്യൂഷന്‍ ഡാന്‍സ്, ഫ്ലാഷ് മോബ്… നൂറുകണക്കിന് മലയാളി കലാപ്രതിഭകൾ അണിഞ്ഞൊരുങ്ങുന്നു……. /
“യുക്മ ടിഫിന്‍ ബോക്സ് – കേരളാ പൂരം 2024″ന് ആവേശം പകരാന്‍ മെഗാ തിരുവാതിര, ഫ്യൂഷന്‍ ഡാന്‍സ്, ഫ്ലാഷ് മോബ്… നൂറുകണക്കിന് മലയാളി കലാപ്രതിഭകൾ അണിഞ്ഞൊരുങ്ങുന്നു…….
അലക്സ് വര്‍ഗീസ് (യുക്മ നാഷണല്‍ പി.ആര്.ഒ & മീഡിയ കോര്‍ഡിനേറ്റര്‍) ആഗസ്റ്റ് 31 ശനിയാഴ്ച്ച സൗത്ത് യോര്‍ക്ഷെയറിലെ ഷെഫീല്‍ഡിനു സമീപം റോഥര്‍ഹാം മാന്‍വേഴ്സ് തടാകത്തില്‍ നടക്കുന്ന “യുക്മ ടിഫിന്‍ ബോക്സ് – കേരളാ പൂരം 2024” മത്സരവള്ളംകളിയുടെയും അനുബന്ധ കലാപരിപാടികളുടെയും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. രാവിലെ 10ന് തന്നെ ആദ്യ മത്സരങ്ങള്‍ ആരംഭിക്കും. മത്സരങ്ങളുടെ ഇടവേളകളില്‍ സ്റ്റേജില്‍ ലൈവ് കലാപരിപാടികള്‍ നടത്തപ്പെടും. ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷമായിരിക്കും ഔപചാരികമായ ഉദ്ഘാടന സമ്മേളനം നടത്തപ്പെടുന്നത്. വള്ളംകളി കാണുവാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍
![https://uukmanews.com/archives/216915](https://uukmanews.com/wp-content/uploads/2024/07/1-9.jpg)
click on malayalam character to switch languages