- മാൻവേഴ്സിൽ താരപ്പകിട്ട്: സനൂഷ സന്തോഷ് കേരളപൂരം 2026-ന്റെ സെലിബ്രിറ്റി ഗസ്റ്റ്..... സ്വാതന്ത്ര്യദിനാഘോഷ ഉദ്ഘാടനത്തിൽ പങ്കെടുക്കും; ‘ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2’ വിജയിക്ക് കിരീടം അണിയിക്കും
- ഏട്ടാമത് യുക്മ - ഇസ ലണ്ടൻ കേരളപൂരം വള്ളംകളിക്ക് ആവേശാരവങ്ങൾ ഉയർത്താൻ; തുഴയെറിയുന്നവർക്കും കരയിൽ നിൽക്കുന്നവർക്കും ഒരുപോലെ ആവേശം പകരാൻ റണ്ണിംഗ് കമന്ററിയുമായി ജോർജ്ജ്കുട്ടി പുന്നമട, തോമസ് പോൾ, ജോൺസൺ കളപ്പുരയ്ക്കൽ, ജിനോ സെബാസ്റ്റ്യൻ തുടങ്ങിയവർ......
- സ്വാതന്ത്ര്യത്തിന്റെ 80-ാം വാര്‍ഷികത്തിന് ബ്രിട്ടീഷ് മണ്ണില്‍ മലയാളിത്തത്തിന്റെ മഹാഘോഷം; ഡീന്‍ കുര്യാക്കോസ് എം.പി. യുക്മ–ഇസ ലണ്ടന്‍ കേരളപൂരം 2026-ല്‍ വിശിഷ്ടാതിഥി
- 1999-ന് ശേഷമുള്ള ഏറ്റവും മികച്ച സൂര്യഗ്രഹണം യുകെയിൽ ദൃശ്യമാകും
- തുർക്കിയയിൽ വിമാനം മാറി കയറിയത് സ്ഥിരീകരിച്ച് ട്രംപ്
- ഹുർമുസിൽ വഴിമുട്ടി ചർച്ച: കപ്പലുകളെ ആക്രമിച്ച് യു.എസും ഹൂത്തികളും
- ക്യാമറകള്‍ക്ക് മുന്നില്‍ എയര്‍ ഫോഴ്സ് വണ്ണില്‍; പിന്നീട് കാറ്ററിംഗ് ട്രക്കില്‍ ഒളിച്ച് ചെറുവിമാനത്തിലേക്ക്; സുരക്ഷാഭീഷണിയെ തുടര്‍ന്ന് ട്രംപ് വിമാനം മാറി കയറി
സഭകളിലെ കുമ്പസാര മാലിന്യകൂമ്പാരങ്ങള്കാരൂര് സോമന്, ചാരുംമൂട്
- Jan 12, 2024
ഓര്‍ത്തോഡോക്സ് സഭ പുരോഹിതന് ഫാ.മാത്യു വാഴകുന്നില്മേലാധികാരിയായ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസിനെ വെല്ലുവിളിക്കുന്നത് ‘…..മോനെ നിന്റെ കല്പനക്ക് മറുപടി തരാന്‍ എനിക്ക് മനസ്സില്ലടാ. നിന്റെ പല കള്ളക്കഥകള്‍ ഞാന്‍ പുറത്തുവിടും’. ഇത്രയും കേട്ടപ്പോള്‍ കുയിലിന്റെ പാട്ട് കേട്ടവര്‍ കഴുകന്റെ പാട്ട് കേട്ടതുപോലെയായി. ദൈവ ഇടയന്റെ വചനം കേട്ട് കുഞ്ഞാടുകള്‍ വിറക്കരുത്. ദേവാലയ അള്‍ത്താരയിലെ മെഴുകുതിരിയുരുകി വെളിവാക്കപ്പെട്ട ഈ വെളിച്ചത്തെ പ്രാര്‍ത്ഥനാ നിമഗ്നമായ കാലത്തിന്റെ ദിവ്യസന്ദേശമായി കണ്ടാല്‍ മതി. ആരും പരസ്പരം തല്ലുകൂടരുത്. അള്‍ത്താര വലിച്ചുമറിക്കരുത്. ഇതിലൂടെ നല്ലൊരുപറ്റം പുരോഹിത മഹാപുരോഹിതരുടെ ആത്മാവും, ആത്മാഭിമാനവും, സത്യസന്ധതയും, സ്വഭാവവൈശിഷ്ടങ്ങളും വെളിപ്പെടുകയാണ്. സാധാരണ അധികാരത്തിലുള്ളവരുടെ അരമന രഹസ്യങ്ങള്‍ ആരും പുറത്തുവിടാറില്ല. വല്ലപ്പോള്‍ പുകഞ്ഞുപുകഞ്ഞു കത്തുകയാണ് പതിവ്. ഇവരുടെ വിശുദ്ധ-അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഒരിക്കലുമടങ്ങാത്ത ആത്മാവിനെത്തേടി നടക്കുന്ന കുഞ്ഞാടുകള്‍ക്ക് മാത്രമറിയില്ല. കുഞ്ഞാടുകള്‍ക്ക് ജീവന് പകരുന്ന ഈ വാക്കുകള്‍ ഒരു ഭോഷന്റെ വാക്കുകളാണോ? അതോ ക്രിസ്തുഭക്തനായ ഒരു ഇടയന് വിശ്വസ്തയോടെ കുഞ്ഞാടുകളെ പോറ്റുന്നതുകൊണ്ടോണോ? ഉദയംപേരൂര്‍ സുനഹദോസ് എന്ന പേരില്‍ 1599 ജൂണ്‍ മാസം വിശ്വാസികളുടെ ഒരു പ്രതിപുരുഷയോഗം ചേരുകയുണ്ടായി. ഒരു ജാതി ഒരുമതം പോലെ ഒരു നവീകരണ സുറിയാനി സഭയുണ്ടാകുമോ?
വിശ്വസ്തതയില്ലാത്ത ഇസ്രായേലിലെ ഭക്തികെട്ട ഇടയന്മാരെപ്പറ്റി യെഹെസ്കേല്‍ പ്രവാചകന് ഇങ്ങനെ പറയുന്നു. ‘ഇസ്രായേലിന്റെ ഇടയന്മാര്ക്ക് അയ്യോ കഷ്ടം. ആടുകളെ അല്ലയോ ഇടയന്മാര് മെയിക്കേണ്ടത് (യെഹെ.34.2)’. ഇന്നത്തെ ഇടയ ആടുകളെനോക്കി ഈ പുരോഹിതന് പറഞ്ഞ വാക്കുകളെ വായിച്ചാല്‍ ആര്‍ക്കും അയ്യോ കഷ്ടം എന്ന് പറയാന്‍ തോന്നും. ക്രൈസ്തവ മേലധ്യക്ഷന്മാര്ക്ക് രഹസ്യങ്ങള്‍ ഉണ്ടെന്ന് ഫാ.മാത്യു വാഴകുന്നില്‍ പറയുമ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹം അത് തുറന്നുപറയാത്തത്? കുട്ടികളെ പഠിപ്പിക്കുന്ന ഒരദ്ധ്യാപകന് എന്നുകൂടി കേള്‍ക്കുമ്പോള്‍ ആ രംഗത്തുള്ളവരെക്കൂടി അപമാനിക്കയല്ലേ? ഈ വ്യക്തിയുടെ വാക്കുകള്‍ അപലപനീയം മാത്രമല്ല ഒരു ക്രിസ്തീയ പുരോഹിതന് ചേര്‍ന്നതുമല്ല. സഭയുടെ മക്കളെ നേര്‍വഴിക്ക് നടത്തേണ്ടവര്‍ യെഹെസ്കേല്‍ പ്രവാചകന് പറയുന്നതുപോലെ ‘ഭക്തികെട്ട ഇടയന്മാര് ആടുകളെ പരിപാലിക്കാതെ തങ്ങളുടെ നേട്ടങ്ങള്‍ക്കായി അവയെ ചൂഷണം ചെയ്യുന്നു’. ഇതല്ലേ ഇന്നത്തെ സഭകളില്‍ കാണുന്ന കെട്ടുകാഴ്ചകള്‍. അതാണ് യേശു ചോദിച്ചത് . ‘കള്ള ഇടയന്മാരുടെ കീഴിലുള്ള ആടുകള്‍ക്ക് എന്ത് സംഭവിച്ചു? യേശുവിനോടുള്ള എന്റെ ഉത്തരം. ആ മതില് കെട്ടിനുള്ളില്‍ നടക്കുന്നത് അടിമവ്യാപാരമാണ്. ദേവാലയ കൂദാശകള്‍, മാമോദിസ, വിവാഹം, മരണം തുടങ്ങിയ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ ക്രിസ്തിയാനികള്‍ സ്വതന്ത്രരാണ്. ഈ ചടങ്ങ് ചങ്ങലകള്‍ പതിനാറാം നൂറ്റാണ്ടുമുതല്‍ അവര്‍ പൊട്ടിച്ചെറിഞ്ഞു. മനുഷ്യരില്‍ അറിവ് വര്‍ദ്ധിച്ചാല്‍ ജാതിമതങ്ങള്‍ വലിച്ചെറിയും. പാശ്ചാത്യര്‍ ക്രിസ്തിയാനികളെങ്കിലും ജാതി മത വിശ്വാസികളല്ല. അവര്‍ക്ക് പള്ളി കല്ലറ ആവശ്യമില്ല.
മൈതാനംപോലെ ശവപ്പറമ്പുകള്‍ കിടക്കുന്നു. നമ്മുടെ നാട്ടില്‍ ഒരാള്‍ മരിച്ചാല്‍ ആ മൃതശരീരം ഒരു പ്രദര്‍ശനവസ്തുവാക്കി എന്തെല്ലാം കോമാളിത്തരങ്ങളാണ് കാണിക്കുന്നത്. ഇവര്‍ക്ക് വിവാഹം, മരണത്തിന് ചെണ്ടമേളവും പുരോഹിതനും വേണ്ട. വേണ്ടവര്‍ക്ക് അതും ലഭ്യമാണ്. അത് മാത്രമല്ല അവരുടെ കീശയും കാലിയാകുന്നില്ല. ദേവാലയത്തിന് കൊടുക്കാതെ ആതുരസേവന രംഗങ്ങളില്‍ അവര്‍ ദാനധര്‍മ്മങ്ങള്‍ ചെയ്ത് പരമസുഖം അനുഭവിക്കുന്നു. ഈ ജാതിമത ബന്ധനങ്ങളില്‍ നിന്ന് എന്നാണ് ഇന്ത്യയിലെ മനുഷ്യര്‍ മുക്തരാകുക?
യേശുവിന്റെ കാലത്തും അദ്ദേഹത്തെ കുറ്റപ്പെടുത്തിയവരും വിമര്‍ശിച്ചവരുണ്ട്. അതിലൊരു കഥാപാത്രമാണ് ചുങ്കംപിരിക്കുന്ന സക്കായി. ഓര്‍ത്തോഡോക്സ് ഭവനസന്ദര്‍ശനങ്ങളില്‍ യേശുക്രിസ്തു സക്കായിയുടെ ഭവനം സന്ദര്‍ശിച്ച വേദഭാഗം വായിക്കാറുണ്ട്. ഈ സഭക്ക് മാത്രമല്ല ഇതര സഭകള്‍, ജാതിമതങ്ങള്‍ക്ക് ആത്മീയ മുരടിപ്പും വരള്‍ച്ചയും എന്തുകൊണ്ടുണ്ടായി എന്ന് ചോദിച്ചാല്‍ ഈ ലോകജീവിതത്തിന്റെ ചെളിക്കുണ്ടില്‍ ഇവരെല്ലാം വീണുപോയി. അധികാരത്തിലുള്ളവരെപോലെ ഈ ലോകസുഖത്തിന്റെ സുഖാനുഭവങ്ങളിലേക്ക് വന്നതുകൊണ്ടാണ് ഇവരുടെ ആത്മീയജീവിതം മലീമസമായത്. ഈ കൂട്ടര്‍ക്ക് അറിവില്‍ മന്ദബുദ്ധികളായ അന്ധവിശ്വാസികളെ, മതവാദികളെ സമൂഹത്തില്‍ ഇളക്കിമറിക്കാനും വര്ഗ്ഗീയവാദികളാക്കാനും മതസ്പര്‍ദ്ധ വളര്‍ത്താനും സാധിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളുമായി ഇവര്‍ കൂട്ടുകച്ചവടക്കാരാണ്. ഈ വര്‍ഗ്ഗത്തില്‍പ്പെട്ട കപട വിശ്വാസികളും, ആള്‍ദൈവങ്ങളും സമൂഹത്തില്‍ എല്ലാവിധ പാപകര്‍മ്മങ്ങളും ചെയ്തു ജീവിക്കുന്നു. ഇവര്‍ സമൂഹത്തില്‍ ഭീതി പടര്‍ത്തുക മാത്രമല്ല വ്യഭിചാരം, കൊലപാതകം, ചതി, വഞ്ചന, അസൂയ, പരദൂഷണം, മദ്യ മയക്കുമരുന്ന്, മന്ത്ര -വര്‍ഗ്ഗീയതയില്‍ മൂക്കറ്റം മുങ്ങികിടക്കുന്നു. ഈശ്വരന് ആത്മാവെന്നും അവനെ നമസ്കരിക്കുന്നവര്‍ക്ക് പാപപ്രവര്‍ത്തികള്‍ ചെയ്യാന്‍, ചിന്തിക്കാന്‍ സാധിക്കില്ലെന്നും ഇവരില്‍ എത്രപേര്‍ തിരിച്ചറിയുന്നു? ഈ ഭൂതങ്ങളെയെല്ലാം ഒപ്പംകൂട്ടി ഒരു ലജ്ജയുമില്ലാതെ വേഷങ്ങള്‍ കെട്ടിയാടി ആരാധിക്കാന്‍ പോകുന്നു. ഈശ്വരന് ഈ കപടവേഷധാരികളെ തിരിച്ചറിയില്ലേ?
നല്ല വാക്കുകള്‍ പറയേണ്ടവരുടെ നാവില്‍ നിന്ന് കാലുഷ്യമായ വാക്കുകള്‍ വരുന്നത് സാമൂഹ്യബോധത്തിന്റെ മാത്രമല്ല ആത്മീയ ജീവിതത്തിന്റെ പാപ്പരത്തമാണ് കാണിക്കുന്നത്. ഒരു സമൂഹത്തിന് ആത്മീയ സാംസ്കാരികമായ മുന്നേറ്റം കാഴ്ചവെക്കാനറിയാത്തവര് ആത്മാവില്‍ അജ്ഞതയുള്ളവരും പൗരോഹിത്യ പ്രവര്‍ത്തികളില്‍ പരാജിതരുമാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും പ്രമുഖ പത്രപ്രവര്ത്തകന് കുര്യന് പമ്പാടിയുമായി പാറശാലക്കടുത്തുള്ള ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള ആറര പള്ളി കാണാന്‍ പോയി. ഒരു രാത്രി ഞങ്ങള്‍ അവിടെ താമസിച്ചു. അത്താഴത്തിനിരിക്കുമ്പോള്‍ വൈദീകപഠനം നടത്തുന്ന നാല് യുവാക്കളെ ഞങ്ങള്‍ പരിചയപ്പെട്ട് ആശയവിനിമയം നടത്തി. ഇവരെപ്പറ്റി ഞങ്ങള്‍ പറഞ്ഞത് ‘ഇവര്‍ നാളത്തെ പുരോഹിത കുപ്പായം ധരിച്ചാല്‍ എന്താകും അവസ്ഥ’. ഇതൊക്കെയാണ് ഇന്ന് കണ്ടു കൊണ്ടിരിക്കുന്ന സഭകള്‍ക്കുള്ളിലെ വിഷ സര്‍പ്പങ്ങളുടെ സല്‍ക്കാരങ്ങള്‍. ഈ ജീര്‍ണ്ണതയില്‍ ജീവിക്കാത്ത ആത്മാവിന്റെ ആര്‍ദ്രതയില്‍ ജീവിക്കുന്നചെളി പുരളാത്ത പുരോഹിത മഹാപുരോഹിതരെ എല്ലാം സഭകളിലും കാണാന്‍ സാധിക്കും. വിശ്വാസികളുടെ ജീവിതത്തെ പാപപ്രവര്ത്തികളിലേക്ക് അവര്‍ വലിച്ചിഴക്കാറില്ല. അവരുടെ വെണ്മയുള്ള വസ്ത്രംപോലെയാണ് ജീവിത ശൈലിയും. ആ വസ്ത്രത്തില്‍ അഴുക്ക് ചെളി പുരളാനോ ആഡംബര ജീവിതം നയിക്കാനോ ആഗ്രഹിക്കാത്തവര്‍. അവരെന്നും മാര്‍ഗദര്‍ശികളാണ്. ഒരു ഇടയന് തന്റെ ജനതക്ക് ആത്മീയ സാംസ്കാരിക ജീവിതം കാഴ്ചവെക്കാന്‍ സാധിക്കില്ലെങ്കില്‍ ആ വ്യക്തി പരാജയമാണ്. അവരെ പിരിച്ചുവിടുകയല്ലേ വേണ്ടത്?
യേശുവിന്റെ മണവും ഗുണവുമില്ലാത്തവരെ എങ്ങനെയാണ് വൈദീകപഠനത്തിന് തെരഞ്ഞെടുക്കുന്നത്? ഈ കൂട്ടരെ ഒരുവര്‍ഷമെങ്കിലും വ്യാസമഹര്‍ഷി തപസ്സ് അനുഷ്ഠിച്ച ഹിമാലയത്തിലെ സരസ്വതി നദീതീരത്തുള്ള ആശ്രമത്തിലേക്ക് വിടണം. തപസ്സില്‍ പരിശുദ്ധാല്മാവിനെ കണ്ടെത്താനും കൊടുമുടികളില്‍ നിന്നെത്തുന്ന പരിശുദ്ധവായു ശ്വസിക്കാനും സാധിക്കും. അല്ലാതെ മണിഗോപുരങ്ങളില്‍ പ്രാര്‍ത്ഥിക്കാനല്ല വിടേണ്ടത്. രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ രാഷ്ട്രീയത്തില്‍ വരുന്നതുപോലെ സഭയിലെ മേലധ്യക്ഷന്മാര് ബന്ധുക്കളടക്കം പലരെയും കൂദാശ തൊഴിലാളികളായി കണ്ടെത്തുന്നു. മറ്റൊരു കൂട്ടരാകട്ടെ ജോലി കിട്ടാതെ തെണ്ടിത്തിരിഞ്ഞു നടക്കുമ്പോള്‍ വലിയ അധ്വാനമില്ലാത്ത നല്ലൊരു തൊഴിലായി പൗരോഹിത്യം കണ്ടെത്തുന്നു. മാത്രവുമല്ല ഇവരുടെ ഭാര്യമാര്‍, മക്കള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പണച്ചിലവില്ലതെ തൊഴിലും ലഭിക്കുന്നു. എന്റെ അളിയന് ഒരു പട്ടക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ, മകള്‍ക്ക് തൊഴില്‍ ലഭിച്ചു. ഈ അടുത്ത കാലത്ത്് എന്റെ മാതാപിതാക്കളെ അടക്കം ചെയ്ത ശവക്കല്ലറ കാണാന്‍ പോയി. ദേവാലയ ഗേറ്റ് അടച്ചിട്ടിരുന്നു. പട്ടക്കാരന്‍ താമസിക്കുന്ന വീട്ടില്‍ ചെന്ന് ഗേറ്ററിന്റെ താക്കോല്‍ ചോദിച്ചപ്പോള്‍ അത് കപ്യാരുടെ കൈവശമാണ്. ഒരു ദേവാലയത്തിന്റെ താക്കോല്‍ പോലും സ്വന്തമായി സൂക്ഷിക്കാനാറിയാത്തവരെയാണ് ദേവാലയത്തിന്റെ ചുമതലകള്‍ ഏല്‍പ്പിക്കുന്നത്. കാലാകാലങ്ങളിലായി ഇങ്ങനെ ആധ്യാത്മിക മേഖലകളില്‍ മേലധികാരികളുടെ സഹായത്താല്‍ ചപ്പും ചവറും ധാരാളമായി കുന്നുകൂടി ചീഞ്ഞുനാറുന്നുണ്ട്. അധികാരത്തിലുള്ളവരുടെ അപ്പക്കഷണം ഭക്ഷിക്കുന്നവരെപോലെ യേശുവിന്റെ പേരില്‍ കിട്ടുന്ന അപ്പവും വീഞ്ഞും കഴിച്ച് രോമാഞ്ചമണിഞ്ഞു അന്ധമായ അനുസരണയുള്ള കുഞ്ഞാടുകളായി ഇവര്‍ ജീവിച്ചു മരിക്കുന്നു. മുന്‍കാലങ്ങളില്‍ സത്യത്തിലും പരിശുദ്ധാത്മാവിലും വെടിപ്പുള്ളവരെയാണ് വൈദികവേലകള്ക്ക് തെരെഞ്ഞെടുത്തത്. അതിനാല്‍ സഭാ മേലധികാരികളോട് പറയാനുള്ളത് ഇന്നത്തെ ദുരവസ്ഥക്ക് പരിഹാരം സഭ എന്ന തൊഴുത്തില്‍ കിടക്കുന്ന മാലിന്യങ്ങള്‍ തുടച്ച് വെടിപ്പാക്കാന്‍ യേശുക്രിസ്തുവിന്റെ ആത്മാവില്‍ നിങ്ങളെത്തന്നെ കഴുകി ശുദ്ധീകരിക്കുക, ആത്മബോധം വളര്‍ത്തുക ഇല്ലെങ്കില്‍ നിങ്ങളുടെ കാലം കഴിയുമ്പോള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ കാണുന്നതുപോലെ ദേവാലയങ്ങള്‍ കാടുപിടിച്ചുകിടക്കുകയോ വ്യാപാര സ്ഥാപനങ്ങളായോ അമ്പരപ്പോടെ കാണേണ്ടിവരും. മറ്റുള്ളവരെപ്പോലെ ക്രിസ്തിയാനികളും സ്വന്തം പുരയിടത്തില്‍ മരിച്ചവരുടെ മൃതശരീരം മറവുചെയ്തൂടെ? സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവാഹം നടത്തിക്കൂടെ? യേശുവിന്റെ നാമത്തില്‍ പകയും വിദ്വേഷമായി ജീവിക്കുന്നവര്‍ക്ക് വിശുദ്ധ കുര്‍ബാന കൊടുക്കാന്‍ എങ്ങനെ സാധിക്കുന്നു? ക്രിസ്തിയ പട്ടക്കാരുടെ നാവില്‍ നിന്ന് മാത്രമല്ല എല്ലാവരുടെയും നാവില്‍ നിന്ന് നല്ല വാക്കുകള്‍ ഉദയം കൊള്ളട്ടെ. മലിനമായ വാക്കുകള്‍ മറ്റുള്ളവരില്‍ മുറിവുകളാണുണ്ടാക്കുന്നത്. നല്ല വാക്കുകള്‍ ആത്മാവിന്റെ വിശുദ്ധ വചനങ്ങളായി മാറട്ടെ.
Latest News:

മാൻവേഴ്സിൽ താരപ്പകിട്ട്: സനൂഷ സന്തോഷ് കേരളപൂരം 2026-ന്റെ സെലിബ്രിറ്റി ഗസ്റ്റ്..... സ്വാതന്ത്ര്യദിനാ...
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ-ഇസ ലണ്ടൻ കേരളപൂരം 2026-...Associations
ഏട്ടാമത് യുക്മ - ഇസ ലണ്ടൻ കേരളപൂരം വള്ളംകളിക്ക് ആവേശാരവങ്ങൾ ഉയർത്താൻ; തുഴയെറിയുന്നവർക്കും കരയിൽ നിൽക...
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) എട്ടാമത് യുക്മ - ഇസ ലണ്ടൻ കേരളപൂരം വള്...Associations
വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശ...
ഡൽഹി: വീട്ടിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ആരോപണങ്ങൾ ശരിവെച്...India
വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ
വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ലോക്സഭ സ്പീക്കർക്ക് കത്ത് നൽകി കേന്ദ്രആഭ്യ...Latest News
റോഡെന്ന ആവശ്യത്തോട് മുഖം തിരിച്ച് അധികൃതര്‍; ഇടമലക്കുടിയില്‍ രോഗിയെ ആശുപത്രിയില്‍ എത്തിച്ചത് വടിയില്‍...
ഇടുക്കി: ഇടമലക്കുടിയില്‍ നിന്നും രോഗിയെ വീണ്ടും ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു. കൂടലാര്‍ക്കുടി സ്വ...Kerala
പ്രിയദർശിനി സൗജന്യ ബസ് യാത്ര ബോർഡ് മറച്ച് ബസ് സർവീസ്; യാത്ര സിറ്റി ഫാസ്റ്റ് എന്ന സ്റ്റിക്കർ പതിച്ച്
പ്രിയദർശിനി സൗജന്യ ബസ് യാത്ര ബോർഡ് മറച്ച് ബസ് സർവീസ്. കർക്കിടകവാവിന്റെ ഭാഗമായി തിരുവല്ലം പരശുരാമ ക...Kerala
ക്യാപ്റ്റന്‍ ലഹരി ഉപയോഗിച്ചത് പോലുണ്ടായിരുന്നു, നടക്കാന്‍ പോലും വയ്യായിരുന്നു; എയര്‍ ഇന്ത്യ പൈലറ്റിന...
ഫുക്കറ്റ് – ഡല്‍ഹി വിമാനം അപകടത്തില്‍പ്പെട്ടതില്‍ പൈലറ്റ് ഇന്‍ കമാന്‍ഡിന് കൂടുതല്‍ കുരുക്ക്. ക്യാപ്...Latest News
സ്പോൺസർ വിശ്വാസ വഞ്ചന നടത്തി; ആദ്യ കരാർ റദ്ദ് ചെയ്തത് കരാർ നിബന്ധനങ്ങൾ പാലിക്കാത്തതിനാൽ’; AFA
ലിയോണൽ മെസ്സിയേയും അർജന്റീന ടീമിനേയും കേരളത്തിലേക്ക് കൊണ്ടുവരാമെന്ന പേരിൽ തട്ടിപ്പിന്റെ കൂടുതൽ വിവര...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- മാൻവേഴ്സിൽ താരപ്പകിട്ട്: സനൂഷ സന്തോഷ് കേരളപൂരം 2026-ന്റെ സെലിബ്രിറ്റി ഗസ്റ്റ്….. സ്വാതന്ത്ര്യദിനാഘോഷ ഉദ്ഘാടനത്തിൽ പങ്കെടുക്കും; ‘ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2’ വിജയിക്ക് കിരീടം അണിയിക്കും കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ-ഇസ ലണ്ടൻ കേരളപൂരം 2026-ന് ഇത്തവണ സിനിമാ ലോകത്തിന്റെ താരപ്പകിട്ട് പകരാൻ പ്രശസ്ത ദക്ഷിണേന്ത്യൻ ചലച്ചിത്ര–ടെലിവിഷൻ താരം സനൂഷ സന്തോഷ് സെലിബ്രിറ്റി ഗസ്റ്റായി മാൻവേഴ്സ് ലേക്കിലെത്തുന്നു.ഓഗസ്റ്റ് 15-ന് നടക്കുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്ന സനൂഷ, വൈകുന്നേരം അരങ്ങേറുന്ന UUKMA – IZA – Theresas London Onachantham ‘Malayali Sundari Season 2’ ഗ്രാൻഡ് ഫിനാലെയിലെ പ്രധാന ആകർഷണമായിരിക്കും. മത്സരവിജയിയെ കിരീടം അണിയിക്കുന്ന പ്രത്യേക
- ഏട്ടാമത് യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളിക്ക് ആവേശാരവങ്ങൾ ഉയർത്താൻ; തുഴയെറിയുന്നവർക്കും കരയിൽ നിൽക്കുന്നവർക്കും ഒരുപോലെ ആവേശം പകരാൻ റണ്ണിംഗ് കമന്ററിയുമായി ജോർജ്ജ്കുട്ടി പുന്നമട, തോമസ് പോൾ, ജോൺസൺ കളപ്പുരയ്ക്കൽ, ജിനോ സെബാസ്റ്റ്യൻ തുടങ്ങിയവർ…… കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) എട്ടാമത് യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളിക്ക് ആവേശാരവങ്ങൾ ഉയർത്താൻ ജോർജ്ജ്കുട്ടി പുന്നമട (അയർലണ്ട്), തോമസ് പോൾ, ജോൺസൺ കളപ്പുരയ്ക്കൽ, ജിനോ സെബാസ്റ്റ്യൻ എന്നിവരുൾപ്പെടുന്ന ടീമായിരിക്കും തുഴയെറിയുന്നവർക്കും കരയിൽ നിൽക്കുന്നവർക്കും ഒരുപോലെ ആവേശം പകരാൻ റണ്ണിംഗ് കമന്ററിയുമായി മാൻവേഴ്സ് തടാകക്കരയിലുണ്ടാവുക. ഓളപരപ്പുകളിൽ ജലോത്സവങ്ങൾ ഉണർത്തുന്ന ആവേശ തിരമാലകൾ അതിന്റെ വീറും വാശിയും ഒട്ടും ചോരാതെ പ്രേക്ഷക ഹൃദയങ്ങളിലേയ്ക്ക് എത്തിക്കാൻ റണ്ണിംഗ് കമന്ററി ടീം വലിയ പങ്കാണ്
- വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട് ഡൽഹി: വീട്ടിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്. ജഡ്ജിയുടെ വസതിയോട് ചേർന്നുള്ള സ്റ്റോർറൂമിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തി എന്ന് റിപ്പോർട്ടിൽ പരാമർശം. സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർ സംഭവത്തിന്റെ ഫോട്ടോകളും വീഡിയോകളും പകർത്തി.ദൃശ്യങ്ങൾ മേലുദ്യോഗസ്ഥർക്ക് കൈമാറി. മാധ്യമ റിപ്പോർട്ടുകളുടെ പേരിൽ അല്ല വിഷയം അന്വേഷിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ലോക്സഭയിൽ വെച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ടാണ് പുറത്ത്. ഭരണഘടനാപരമായ നടപടിക്രമങ്ങളിലൂടെയാണ് വിഷയം മുന്നോട്ട് പോയത്. കണ്ടെത്തിയതിൽ കൂടുതലും 500 രൂപയുടെ
- വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ലോക്സഭ സ്പീക്കർക്ക് കത്ത് നൽകി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യത്തിനും ഉത്തരം നൽകാൻ തയ്യാർ. ചർച്ചയിലൂടെ മാത്രമേ പരിഹാരങ്ങൾ സാധ്യമാകൂവെന്ന് അമിത് ഷാ പറഞ്ഞു. അതേസമയം ഇന്നും പാർലമെന്റിൽ അമിത് ഷാ എത്തിയില്ല. വിദ്യാർഥികൾക്കെതിരെ അതിക്രമങ്ങളിൽ അമിത് ഷാ മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സർക്കാരിന് ഒന്നും ഒളിപ്പിക്കാനില്ലെന്നും ഇന്നും നാളെയും ചർച്ചയ്ക്ക് തയാറാണെന്ന് അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. താൻ പതിവായി പാർലമെൻ്റിൽ വരികയും തൻ്റെ
- റോഡെന്ന ആവശ്യത്തോട് മുഖം തിരിച്ച് അധികൃതര്‍; ഇടമലക്കുടിയില്‍ രോഗിയെ ആശുപത്രിയില്‍ എത്തിച്ചത് വടിയില്‍ തുണികെട്ടി ചുമന്ന് ഇടുക്കി: ഇടമലക്കുടിയില്‍ നിന്നും രോഗിയെ വീണ്ടും ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു. കൂടലാര്‍ക്കുടി സ്വദേശി മലയപ്പനെയാണ് വടിയില്‍ തുണിക്കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചത്. നാല് കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കണമെന്ന ആവശ്യം സര്‍ക്കാരിനെ അറിയിച്ചിട്ടും നടപടിയില്ലെന്ന് പ്രദേശ വാസികള്‍ പറയുന്നു. മലയപ്പന് കഠിനമായ പനിയും വയറുവേദനയും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു. കാട്ടിലൂടെ കിലോമീറ്ററുകള്‍ കാല്‍നടയായി ആനക്കുളത്ത് എത്തിച്ചു. പിന്നിട് ഓട്ടോയില്‍ രോഗിയെ അടിമാലി താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യം സര്‍ക്കാരിനെ അറിയിച്ചിട്ടും നടപടിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു
ഏട്ടാമത് യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളിക്ക് ആവേശാരവങ്ങൾ ഉയർത്താൻ; തുഴയെറിയുന്നവർക്കും കരയിൽ നിൽക്കുന്നവർക്കും ഒരുപോലെ ആവേശം പകരാൻ റണ്ണിംഗ് കമന്ററിയുമായി ജോർജ്ജ്കുട്ടി പുന്നമട, തോമസ് പോൾ, ജോൺസൺ കളപ്പുരയ്ക്കൽ, ജിനോ സെബാസ്റ്റ്യൻ തുടങ്ങിയവർ…… /
ഏട്ടാമത് യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളിക്ക് ആവേശാരവങ്ങൾ ഉയർത്താൻ; തുഴയെറിയുന്നവർക്കും കരയിൽ നിൽക്കുന്നവർക്കും ഒരുപോലെ ആവേശം പകരാൻ റണ്ണിംഗ് കമന്ററിയുമായി ജോർജ്ജ്കുട്ടി പുന്നമട, തോമസ് പോൾ, ജോൺസൺ കളപ്പുരയ്ക്കൽ, ജിനോ സെബാസ്റ്റ്യൻ തുടങ്ങിയവർ……
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) എട്ടാമത് യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളിക്ക് ആവേശാരവങ്ങൾ ഉയർത്താൻ ജോർജ്ജ്കുട്ടി പുന്നമട (അയർലണ്ട്), തോമസ് പോൾ, ജോൺസൺ കളപ്പുരയ്ക്കൽ, ജിനോ സെബാസ്റ്റ്യൻ എന്നിവരുൾപ്പെടുന്ന ടീമായിരിക്കും തുഴയെറിയുന്നവർക്കും കരയിൽ നിൽക്കുന്നവർക്കും ഒരുപോലെ ആവേശം പകരാൻ റണ്ണിംഗ് കമന്ററിയുമായി മാൻവേഴ്സ് തടാകക്കരയിലുണ്ടാവുക. ഓളപരപ്പുകളിൽ ജലോത്സവങ്ങൾ ഉണർത്തുന്ന ആവേശ തിരമാലകൾ അതിന്റെ വീറും വാശിയും ഒട്ടും ചോരാതെ പ്രേക്ഷക ഹൃദയങ്ങളിലേയ്ക്ക് എത്തിക്കാൻ റണ്ണിംഗ് കമന്ററി ടീം വലിയ പങ്കാണ്
സ്വാതന്ത്ര്യത്തിന്റെ 80-ാം വാര്‍ഷികത്തിന് ബ്രിട്ടീഷ് മണ്ണില്‍ മലയാളിത്തത്തിന്റെ മഹാഘോഷം; ഡീന്‍ കുര്യാക്കോസ് എം.പി. യുക്മ–ഇസ ലണ്ടന്‍ കേരളപൂരം 2026-ല്‍ വിശിഷ്ടാതിഥി /
സ്വാതന്ത്ര്യത്തിന്റെ 80-ാം വാര്‍ഷികത്തിന് ബ്രിട്ടീഷ് മണ്ണില്‍ മലയാളിത്തത്തിന്റെ മഹാഘോഷം; ഡീന്‍ കുര്യാക്കോസ് എം.പി. യുക്മ–ഇസ ലണ്ടന്‍ കേരളപൂരം 2026-ല്‍ വിശിഷ്ടാതിഥി
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ 80 ഇന്ത്യന്‍ ദേശീയപതാകകളുമായി വര്‍ണാഭമായ സ്വാതന്ത്ര്യദിന ഘോഷയാത്ര; രാവിലെ ദേശീയപതാക ഉയര്‍ത്തും, ഉച്ചയ്ക്ക് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും; വൈകിട്ട് വള്ളംകളി വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും റോതര്‍ഹാം: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 80-ാം വാര്‍ഷികാഘോഷത്തിന് ബ്രിട്ടീഷ് മണ്ണില്‍ മലയാളിത്തത്തിന്റെ നിറവും ആവേശവും പകരാന്‍ ഇടുക്കി ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഡീന്‍ കുര്യാക്കോസ് എം.പി. യുക്മ–ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന്റെ വേദിയായ മാന്‍വേഴ്സ് തടാത്തിലെത്തുന്നു. ഓഗസ്റ്റ് 15-ന് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും
യുകെ മലയാളികൾക്ക് ചരിത്രനിമിഷം; ചാൻസലർ ജോൺ ഹീലീ യുക്മ–ഇസ ലണ്ടൻ കേരളപൂരം 2026-ൽ മുഖ്യാതിഥി;പതാക ഉയർത്തി ഉദ്ഘാടനം ചെയ്ത് വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും /
യുകെ മലയാളികൾക്ക് ചരിത്രനിമിഷം; ചാൻസലർ ജോൺ ഹീലീ യുക്മ–ഇസ ലണ്ടൻ കേരളപൂരം 2026-ൽ മുഖ്യാതിഥി;പതാക ഉയർത്തി ഉദ്ഘാടനം ചെയ്ത് വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതര്‍ഹാം: യൂറോപ്പിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സാംസ്കാരിക–കായിക ആഘോഷമായ യുക്മ–ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ല്‍ മുഖ്യാതിഥിയായി ബ്രിട്ടീഷ് ചാന്‍സലര്‍ ബഹുമാന്യനായ ജോണ്‍ ഹീലീ എം.പി. പങ്കെടുക്കും. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് ലേക്കില്‍ നടക്കുന്ന എട്ടാമത് കേരളപൂരം ആഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. രാവിലെ 9.15ന് അദ്ദേഹം പതാക ഉയര്‍ത്തി തുടര്‍ന്ന് കേരളത്തിന്റെ ജലോത്സവ പാരമ്പര്യത്തിന്റെ ആവേശം ബ്രിട്ടീഷ് മണ്ണില്‍ പുനരാവിഷ്കരിക്കുന്ന
യുക്മ കേരളപൂരം വള്ളംകളി 2026: ഹീറ്റ്സ്–5ൽ പച്ച, കുമരങ്കരി, കൊടുപുന്ന് തമ്മിൽ തീപാറും പോരാട്ടം /
യുക്മ കേരളപൂരം വള്ളംകളി 2026: ഹീറ്റ്സ്–5ൽ പച്ച, കുമരങ്കരി, കൊടുപുന്ന് തമ്മിൽ തീപാറും പോരാട്ടം
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) അഞ്ചാം ഹീറ്റിൽ ആവേശം ഉറപ്പ് യുക്മ കേരളപൂരം വള്ളംകളി 2026-ലെ അഞ്ചാം ഹീറ്റ് അനുഭവസമ്പത്തും യുവത്വത്തിന്റെ ആവേശവും തിരിച്ചുവരവിന്റെ ആത്മവിശ്വാസവും ഒത്തുചേരുന്ന മറ്റൊരു ആവേശപ്പോരിനാണ് വേദിയൊരുക്കുന്നത്. പച്ച, കുമരങ്കരി, കൊടുപുന്ന് എന്നീ മൂന്ന് ചുണ്ടൻവള്ളങ്ങളിലായി മൂന്ന് ശക്തരായ ടീമുകൾ അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനം ലക്ഷ്യമിട്ട് മത്സരരംഗത്തിറങ്ങും. കുട്ടനാടിന്റെ വള്ളംകളി പാരമ്പര്യം കൈമുതലായുള്ള പച്ച-ചെക്കിടിക്കാട് ടീം, യുവത്വത്തിന്റെ ആവേശവുമായി കന്നിയങ്കത്തിനിറങ്ങുന്ന റോവേഴ്സ് ഹാവർഹിൽ, കലാ കേരളം ബോട്ട് ക്ലബ്
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 എട്ട്, ഒൻപത് ഹീറ്റ്സുകളിലെ ടീമുകളെ പരിചയപ്പെടാം…. /
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 എട്ട്, ഒൻപത് ഹീറ്റ്സുകളിലെ ടീമുകളെ പരിചയപ്പെടാം….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 ഓഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ അരങ്ങേറുവാൻ നാല് ദിവസങ്ങൾ കൂടി മാത്രം അവശേഷിക്കവേ ആവേശം അതിൻ്റെ പാരമ്യത്തിലെത്തി നിൽക്കുമ്പോൾ ഇന്ന് എട്ട്, ഒൻപത് ഹീറ്റ്സുകളിൽ മത്സരിക്കുന്ന ടീമുകളെ പരിചയപ്പെടാം. ഹീറ്റ്സ് – 8 ഹീറ്റ്സ് 8 – ൽ മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ നടുഭാഗം, അമ്പലപ്പുഴ കായിപ്രം നടുഭാഗം – നടുഭാഗം ചുണ്ടനിൽ ഇത്തവണയും തുഴയുവാൻ എത്തുന്നത് BKCA 






click on malayalam character to switch languages