1 GBP = 110.31

ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടർച്ചയായി അഞ്ചാം തവണയും പലിശ നിരക്ക് 1.25% ആയി ഉയർത്തി; വീണ്ടും ഉയർത്തിയേക്കുമെന്ന മുന്നറിയിപ്പും

ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടർച്ചയായി അഞ്ചാം തവണയും പലിശ നിരക്ക് 1.25% ആയി ഉയർത്തി; വീണ്ടും ഉയർത്തിയേക്കുമെന്ന മുന്നറിയിപ്പും

ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടർച്ചയായി അഞ്ചാം തവണയും പലിശനിരക്ക് 1.25% ആയി ഉയർത്തി, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പ ഭീഷണി കാരണം കൂടുതൽ ശക്തമായി പ്രവർത്തിക്കാൻ രംഗം സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.

ഒരു ശതമായിരുന്ന പലിശ നിരക്കാണ് 1.25% ആയി ഉയർത്തിയത്. പതിമൂന്ന് വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന വർദ്ധനവാണിത്. ഇന്ധന ഊർജ്ജ നിരക്കുകൾ റിക്കോർഡ് നിലയിൽ ഉയരുന്ന സമയത്താണ് സാധാരണക്കാർക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഇരുട്ടടി.

എന്നാൽ, പണപ്പെരുപ്പ നിരക്ക് കൂടുന്നതിനനുസരിച്ച് കഴിഞ്ഞ വർഷം ഡിസംബറിൽ ആരംഭിച്ച ക്രമാനുഗതമായ വർദ്ധനവ് തുടർന്നുകൊണ്ട് സാമ്പത്തിക വിപണികളും സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിച്ചതുപോലെ തന്നെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 0.25 ശതമാനം ഉയർത്തിയത്. എന്നാൽ അടുത്ത വർദ്ധനവ് ഉടനുണ്ടാകുമെന്ന സൂചനയും അധികൃതർ നൽകുന്നുണ്ട്.

ശരത്കാലത്തിൽ പണപ്പെരുപ്പത്തിന്റെ നിരക്ക് 11% കവിയുമെന്ന് ഇപ്പോൾ പ്രവചിക്കുന്നുണ്ടെന്ന് ബാങ്ക് വ്യാഴാഴ്ച പറഞ്ഞു. നിലവിൽ ഇത് ഒൻപത് ശതമാനമായി തുടരുകയാണ്. പണപ്പെരുപ്പ നിരക്ക് നാല്പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പലിശനിരക്ക് വർദ്ധനവ് മോർട്ട്ഗേജുകളും ലോണുകളുമെടുത്ത സാധാരണക്കാരെയും ഏറെ ബുദ്ധിമുട്ടിക്കും. രണ്ടു മില്യൺ വേരിയബിൾ റേറ്റ് മോർട്ടഗേജ് എടുത്തവർക്കും 1.3 മില്യൺ ഫിക്സഡ് മോർട്ടഗേജ് എടുത്തവർക്കും പ്രതിമാസ തവണ അടവിൽ കാര്യമായ വർദ്ധനവുണ്ടാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more